"മുംബൈ സമാചാർ ഇന്ത്യയുടെ തത്വശാസ്ത്രവും ആവിഷ്കാരവുമാണ്"
"സ്വാതന്ത്ര്യ പ്രസ്ഥാനം മുതൽ ഇന്ത്യയുടെ നവനിർമ്മാണം വരെ, പാഴ്സി സഹോദരിമാരുടെയും സഹോദരങ്ങളുടെയും സംഭാവന വളരെ വലുതാണ്"
"മാധ്യമങ്ങൾക്ക് വിമർശിക്കാനുള്ള അവകാശം പോലെ തന്നെ പോസിറ്റീവായ വാർത്തകൾ മുന്നിൽ കൊണ്ടുവരാനുള്ള ഉത്തരവാദിത്തം കൂടിയുണ്ട്"
"രാജ്യത്തെ മാധ്യമങ്ങളുടെ ക്രിയാത്മകമായ സംഭാവനകൾ മഹാമാരിയെ നേരിടുന്നതിൽ ഇന്ത്യയെ വളരെയധികം സഹായിച്ചു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മുംബൈയിൽ നടന്ന മുംബൈ സമാചാറിന്റെ ദ്വിശതാബ്ദി മഹോത്സവത്തിൽ പങ്കെടുത്തു. ചടങ്ങിന്റെ സ്മരണയ്ക്കായി ഒരു തപാൽ സ്റ്റാമ്പും അദ്ദേഹം പ്രകാശനം ചെയ്തു.

ചരിത്രപ്രസിദ്ധമായ ഈ പത്രത്തിന്റെ 200-ാം വാർഷികത്തിൽ എല്ലാ വായനക്കാർക്കും മാധ്യമപ്രവർത്തകർക്കും മുംബൈ സമാചാറിന്റെ ജീവനക്കാർക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു. ഈ രണ്ട് നൂറ്റാണ്ടുകളിൽ നിരവധി തലമുറകളുടെ ജീവിതത്തിനും അവരുടെ ആശങ്കകൾക്കും മുംബൈ സമാചാർ ശബ്ദം നൽകിയതിനെ അദ്ദേഹം അഭിനന്ദിച്ചു. മുംബൈ സമാചാർ സ്വാതന്ത്ര്യ സമരത്തിന് ശബ്ദം നൽകിയെന്നും പിന്നീട് സ്വതന്ത്ര ഇന്ത്യയുടെ 75 വർഷത്തെ എല്ലാ പ്രായത്തിലുമുള്ള വായനക്കാരിലേക്കും  എത്തിച്ചെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഭാഷയുടെ മാധ്യമം തീർച്ചയായും ഗുജറാത്തി ആയിരുന്നു, എന്നാൽ ആശങ്ക ദേശീയമായിരുന്നു, അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധിയും സർദാർ പട്ടേലും പോലും മുംബൈ സമാചാർ ഉദ്ധരിച്ചിരുന്നതായി പരാമർശിച്ച പ്രധാനമന്ത്രി, ഇന്ത്യൻ  സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ ഈ വാർഷികം വരുന്നതിന്റെ സന്തോഷകരമായ യാദൃശ്ചികതയെ കുറിച്ചു. "അതിനാൽ, ഇന്നത്തെ ഈ അവസരത്തിൽ, ഞങ്ങൾ ഇന്ത്യയുടെ പത്രപ്രവർത്തനത്തിന്റെയും രാജ്യസ്‌നേഹവുമായി ബന്ധപ്പെട്ട പത്രപ്രവർത്തനത്തിന്റെയും ഉയർന്ന നിലവാരം ആഘോഷിക്കുക മാത്രമല്ല, ഈ സംഭവം ആസാദി കാ അമൃത് മഹോത്സവത്തിലേക്ക് കൂട്ടിച്ചേർക്കുകയും ചെയ്യുന്നു." സ്വാതന്ത്ര്യ സമരത്തിലും 

 അടിയന്തരാവസ്ഥക്കാലത്തിനു ശേഷം  ജനാധിപത്യത്തിന്റെ പുനഃസ്ഥാപനത്തിലും പത്രപ്രവർത്തനത്തിന്റെ മഹത്തായ സംഭാവനകളെ പ്രധാനമന്ത്രി അനുസ്മരിച്ചു.

വിദേശികളുടെ സ്വാധീനത്തിൽ നഗരം ബോംബെ ആയപ്പോൾ പോലും മുംബൈ സമാചാർ അതിന്റെ പ്രാദേശിക ബന്ധവും വേരുകളുമായുള്ള ബന്ധവും ഉപേക്ഷിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. മുംബൈ സമാചാർ - അത് അന്നും മുംബൈക്കാരുടെ ഒരു സാധാരണ പത്രമായിരുന്നു, ഇന്നും അങ്ങനെ തന്നെ - മുംബൈ സമാചാർ ഒരു വാർത്താ മാധ്യമം മാത്രമല്ല, പൈതൃകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈ സമാചാർ ഇന്ത്യയുടെ തത്വശാസ്ത്രവും ആവിഷ്കാരവുമാണ്.  ഓരോ കൊടുങ്കാറ്റിലും ഇന്ത്യ എങ്ങനെ ഉറച്ചുനിന്നുവെന്ന്  മുംബൈ സമാചറിൽ  നമുക്ക് കാണാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

മുംബൈ സമാചാർ ആരംഭിച്ചപ്പോൾ അടിമത്തത്തിന്റെ അന്ധകാരം വർധിച്ചുവരികയായിരുന്നുവെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. അക്കാലത്ത് ഗുജറാത്തി പോലൊരു ഇന്ത്യൻ ഭാഷയിൽ പത്രം കിട്ടുക എന്നത് അത്ര എളുപ്പമായിരുന്നില്ല. ആ കാലഘട്ടത്തിൽ മുംബൈ സമാചാർ ഭാഷാ പത്രപ്രവർത്തനം വിപുലീകരിച്ചു.

ആയിരക്കണക്കിന് വർഷത്തെ ഇന്ത്യയുടെ ചരിത്രം നമ്മെ പലതും പഠിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ നാടിന്റെ സ്വാഗതാർഹമായ സ്വഭാവം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ആരൊക്കെ ഇവിടെ വന്നാലും, എല്ലാവർക്കും തന്റെ മടിയിൽ വിരാജിക്കാൻ മതിയായ അവസരം ഭാരതാംബ  നൽകിയെന്ന് ചൂണ്ടിക്കാട്ടി . "പാഴ്‌സി സമൂഹത്തേക്കാൾ മികച്ച ഉദാഹരണം മറ്റെന്താണ്?" അദ്ദേഹം ചോദിച്ചു. സ്വാതന്ത്ര്യസമരം മുതൽ ഇന്ത്യയുടെ പുനർ നിർമ്മാണം  വരെ പാഴ്‌സി സഹോദരി സഹോദരന്മാരുടെ സംഭാവന വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഖ്യയുടെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും ചെറിയ സമൂഹമാണ് പാഴ്‌സി സമൂഹം.  ഒരു തരത്തിൽ സൂക്ഷ്മ ന്യൂനപക്ഷം, എന്നാൽ ശേഷിയുടെയും സേവനത്തിന്റെയും കാര്യത്തിൽ വളരെ വലുതാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.

പത്രങ്ങളുടെയും മാധ്യമങ്ങളുടെയും പ്രവർത്തനം വാർത്തകൾ എത്തിക്കുകയും പൊതുജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്യുന്നതാണെന്നും സമൂഹത്തിലും ഗവണ്മെന്റിലും  എന്തെങ്കിലും പോരായ്മകൾ ഉണ്ടായാൽ അവ മുന്നിൽ കൊണ്ടുവരേണ്ടത് അവരുടെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മാധ്യമങ്ങൾക്ക് വിമർശിക്കാനുള്ള അവകാശം പോലെ തന്നെ പോസിറ്റീവായ വാർത്തകൾ മുന്നിൽ കൊണ്ടുവരാനുള്ള ഉത്തരവാദിത്തവും ഉണ്ട്.

കഴിഞ്ഞ രണ്ട് വർഷമായി കൊറോണ കാലത്ത് രാജ്യതാൽപ്പര്യത്തിനായി മാധ്യമപ്രവർത്തകർ കർമ്മയോഗികളെപ്പോലെ പ്രവർത്തിച്ച രീതി എന്നെന്നും ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 100 വർഷത്തെ ഏറ്റവും വലിയ ഈ പ്രതിസന്ധിയെ നേരിടാൻ ഇന്ത്യയുടെ മാധ്യമങ്ങളുടെ നല്ല സംഭാവന ഇന്ത്യയെ വളരെയധികം സഹായിച്ചു. ഡിജിറ്റൽ പണമിടപാട് , ശുചിത്വ ഭാരത യജ്ഞം തുടങ്ങിയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു.

സംവാദങ്ങളിലൂടെയും ചർച്ചകളിലൂടെയും മുന്നോട്ട് കൊണ്ടുപോകുന്ന സമ്പന്നമായ പാരമ്പര്യമുള്ള രാജ്യമാണ് ഈ രാജ്യം എന്ന് പ്രധാനമന്ത്രി പറഞ്ഞു. "ആയിരക്കണക്കിന് വർഷങ്ങളായി, നാം  സാമൂഹിക വ്യവസ്ഥയുടെ ഭാഗമായി ആരോഗ്യകരമായ സംവാദങ്ങളും ആരോഗ്യകരമായ വിമർശനങ്ങളും ശരിയായ ന്യായവാദവും നടത്തി. വളരെ ബുദ്ധിമുട്ടുള്ള സാമൂഹിക വിഷയങ്ങളിൽ നാം തുറന്നതും ആരോഗ്യകരവുമായ ചർച്ചകൾ നടത്തുന്നു. ഇത് ഇന്ത്യയുടെ സമ്പ്രദായമാണ്, അത് നാം ശക്തിപ്പെടുത്തേണ്ടതുണ്ട്," അദ്ദേഹം പറഞ്ഞു.

1822 ജൂലൈ 1-ന് ശ്രീ ഫർദുൻജി മർസ്ബാൻജിയാണ് മുംബൈ സമാചാർ ഒരു വാരികയായി അച്ചടിക്കാൻ തുടങ്ങിയത്. ഇത് പിന്നീട് 1832-ൽ ഒരു ദിനപത്രമായി മാറി. 200 വർഷമായി ഈ പത്രം തുടർച്ചയായി പ്രസിദ്ധീകരിക്കുന്നു.

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
First multilingual Indian speech recognition model trained on 65 languages and dialects released

Media Coverage

First multilingual Indian speech recognition model trained on 65 languages and dialects released
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
വിഭജന ഭീതി അനുസ്മരണ ദിനത്തിൽ വിഭജനം മൂലം ദുരിതമനുഭവിച്ചവരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി
August 14, 2026
കഠിനാധ്വാനത്തിന്റെയും മനുഷ്യ പ്രയത്നത്തിന്റെയും ശക്തി ഉയർത്തിക്കാട്ടുന്ന സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു

വിഭജന ഭീതി അനുസ്മരണ ദിനം ആചരിക്കുമ്പോൾ വിഭജനം മൂലം ദുരിതമനുഭവിച്ച എല്ലാവരുടെയും ധീരതയെ നാം ഓർമ്മിക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പറഞ്ഞു. നിരവധി ജീവിതങ്ങളെ പിച്ചിച്ചീന്തുകയും കുടുംബങ്ങൾ വേരോടെ പിഴുതെറിയുകയും പ്രിയപ്പെട്ടവരെ നഷ്ടപ്പെടുകയും അളവറ്റ ദുരിതങ്ങൾ അനുഭവിക്കുകയും ചെയ്ത ചരിത്രത്തിലെ ഒരു നിമിഷമായിരുന്നു അതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതോടൊപ്പം തന്നെ ഇതിനെയെല്ലാം അതിജീവിച്ച്, ആളുകൾ ഒന്നുമില്ലായ്മയിൽ നിന്ന് തങ്ങളുടെ ജീവിതം കെട്ടിപ്പടുക്കുകയും പ്രതിസന്ധികളെ നേട്ടങ്ങളാക്കി മാറ്റുകയും നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കായി വലിയ സംഭാവനകൾ നൽകുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അവരുടെ ജീവിതയാത്രകൾ മാനുഷിക ആത്മവീര്യത്തിന്റെ കരുത്തിനെയാണ് ഓർമ്മപ്പെടുത്തുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു. നമ്മുടെ രാജ്യത്ത് സൗഹാർദ്ദവും സഹോദരബന്ധവും നിലനിർത്താനും വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി കൂട്ടായി പ്രവർത്തിക്കാനുമുള്ള നമ്മുടെ നിശ്ചയദാർഢ്യത്തെ ഈ ദിനം കൂടുതൽ ദൃഢമാക്കുമെന്ന് ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു.

ആ ഭയാനകമായ കാലഘട്ടത്തിൽ നിന്ന് കരകയറി, രാജ്യത്തിന്റെ പുരോഗതിക്കായി അമൂല്യമായ സംഭാവനകൾ നൽകിയ എല്ലാ ദേശവാസികൾക്കും പ്രധാനമന്ത്രി തന്റെ ഹൃദയം നിറഞ്ഞ പ്രണാമമർപ്പിച്ചു. പ്രതികൂല സാഹചര്യങ്ങളിലും എങ്ങനെ ലക്ഷ്യങ്ങൾ നേടിയെടുക്കാമെന്ന് ധൈര്യത്തിലൂടെയും കഴിവിലൂടെയും അവർ തെളിയിച്ചുവെന്ന് അദ്ദേഹം പ്രസ്താവിച്ചു. നന്മയുടെയും ഐക്യദാർഢ്യത്തിന്റെയും ദേശീയ മനോഭാവം കൂടുതൽ ശക്തിപ്പെടുത്താൻ ശ്രീ മോദി ഏവരോടും ആഹ്വാനം ചെയ്തു.

കഠിനാധ്വാനം, സംരംഭകത്വം, സമർപ്പിത പ്രയത്നം എന്നിവയിലൂടെയാണ് വൈവിധ്യമാർന്ന കലകൾ, ശാസ്ത്രം, സാങ്കേതിക നൈപുണ്യങ്ങൾ, കരകൗശല വൈദഗ്ധ്യം, നൂതനാശയങ്ങൾ എന്നിവ അഭിവൃദ്ധി പ്രാപിക്കുകയും വിജയത്തിലേക്ക് വഴിയൊരുക്കുകയും ചെയ്യുന്നതെന്ന് ഒരു സുഭാഷിതം പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അതുകൊണ്ട് ആരും വിധിയെ മാത്രം ആശ്രയിച്ച് കഴിയരുതെന്നും മറിച്ച് ധൈര്യം, ഉത്സാഹം, നിരന്തര പരിശ്രമം എന്നിവയിലൂടെ തങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് സ്ഥിരതയോടെ മുന്നേറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാരണം മനുഷ്യ പ്രയത്നമാണ് വിധിയെ രൂപപ്പെടുത്തുന്നത്.

'X'-ലെ തുടർച്ചയായ പോസ്റ്റുകളിൽ പ്രധാനമന്ത്രി കുറിച്ചു:

"ഇന്ന് നമ്മൾ വിഭജന ഭീതി അനുസ്മരണ ദിനം ആചരിക്കുകയാണ്. വിഭജനം മൂലം ദുരിതമനുഭവിച്ച എല്ലാവരുടെയും ധീരതയെ നാം അനുസ്മരിക്കുന്നു. നിരവധി ജീവിതങ്ങളെ പിച്ചിച്ചീന്തുകയും കുടുംബങ്ങൾ വേരോടെ പിഴുതെറിയുകയും പ്രിയപ്പെട്ടവരെ നഷ്ടപ്പെടുകയും അളവറ്റ ദുരിതങ്ങൾ അനുഭവിക്കുകയും ചെയ്ത ചരിത്രത്തിലെ ഒരു നിമിഷമായിരുന്നു അത്.

അതോടൊപ്പം തന്നെ ഇതിനെയെല്ലാം അതിജീവിച്ച്, ആളുകൾ ഒന്നുമില്ലായ്മയിൽ നിന്ന് തങ്ങളുടെ ജീവിതം കെട്ടിപ്പടുക്കുകയും പ്രതിസന്ധികളെ നേട്ടങ്ങളാക്കി മാറ്റുകയും നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കായി വലിയ സംഭാവനകൾ നൽകുകയും ചെയ്തു. അവരുടെ ജീവിതയാത്രകൾ നമ്മെ മാനുഷിക ആത്മവീര്യത്തിന്റെ കരുത്തിനെ ഓർമ്മിപ്പിക്കുന്നു.

നമ്മുടെ രാജ്യത്ത് സൗഹാർദ്ദവും സഹോദരബന്ധവും നിലനിർത്താനും വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി കൂട്ടായി പ്രവർത്തിക്കാനുമുള്ള നമ്മുടെ നിശ്ചയദാർഢ്യത്തെ ഈ ദിനം കൂടുതൽ ദൃഢമാക്കട്ടെ."

"विभाजन विभीषिका स्मृति दिवस पर उन सभी देशवासियों का हृदय से नमन, जिन्होंने उस वीभत्स दौर से निकलकर देश की प्रगति में अमूल्य योगदान दिया। उन्होंने अपने साहस और सामर्थ्य से दिखाया कि कैसे विपरीत परिस्थितियों में भी संकल्पों को सिद्ध किया जाता है। आइए, सद्भावना और एकजुटता की राष्ट्रीय भावना को और सशक्त करें।

उद्यमस्य प्रसादेन दृश्यन्ते विविधाः कलाः।
कातरा एव जल्पन्ति यद् भाव्यं तद् भविष्यति॥”

കഠിനാധ്വാനം, സംരംഭകത്വം, സമർപ്പിത പ്രയത്നം എന്നിവയിലൂടെയാണ് വൈവിധ്യമാർന്ന കലകൾ, ശാസ്ത്രം, സാങ്കേതിക നൈപുണ്യങ്ങൾ, കരകൗശല വൈദഗ്ധ്യം, നൂതനാശയങ്ങൾ എന്നിവ അഭിവൃദ്ധി പ്രാപിക്കുകയും വിജയത്തിലേക്ക് വഴിയൊരുക്കുകയും ചെയ്യുന്നത്. അതുകൊണ്ട് ആരും വിധിയെ മാത്രം ആശ്രയിച്ച് കഴിയരുത്. മറിച്ച് ധൈര്യം, ഉത്സാഹം, നിരന്തര പരിശ്രമം എന്നിവയിലൂടെ തങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് സ്ഥിരതയോടെ മുന്നേറണം, കാരണം മനുഷ്യ പ്രയത്നമാണ് വിധിയെ രൂപപ്പെടുത്തുന്നത്.

विभाजन विभीषिका स्मृति दिवस पर उन सभी देशवासियों का हृदय से नमन, जिन्होंने उस वीभत्स दौर से निकलकर देश की प्रगति में अमूल्य योगदान दिया। उन्होंने अपने साहस और सामर्थ्य से दिखाया कि कैसे विपरीत परिस्थितियों में भी संकल्पों को सिद्ध किया जाता है। आइए, सद्भावना और एकजुटता की… pic.twitter.com/lzLu5wbiXb