ഇന്ത്യ എപ്പോഴും ജ്ഞാനയോഗത്തിന്റെ പാതയിൽ സമർപ്പിതരാണ്, ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള വേദങ്ങൾ ഇന്നും പ്രചോദനം നൽകുന്നു: പ്രധാനമന്ത്രി
ഭഗവാൻ സ്വാമിനാരായണൻ ആത്മീയ പരിശീലനത്തിന്റെയും സേവനത്തിന്റെയും പ്രതീകമായിരുന്നു: പ്രധാനമന്ത്രി
പുരാതന കൈയെഴുത്തുപ്രതികൾ സംരക്ഷിക്കുന്നതിനായി ജ്ഞാനഭാരതം മിഷനിലെ എല്ലാവരുടെയും സഹകരണം പ്രധാനമന്ത്രി അഭ്യർത്ഥിച്ചു

ശിക്ഷാപത്രി ദ്വിശതാബ്ദി മഹോത്സവ വേളയിൽ വീഡിയോ സന്ദേശത്തിലൂടെ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്  തന്റെ പരാമർശങ്ങൾ പങ്കുവെച്ചു. ഭഗവാൻ സ്വാമിനാരായണന്റെ ശിക്ഷാപത്രിയുടെ 200 വർഷം ആഘോഷിക്കുന്ന ഒരു പ്രത്യേക അവസരത്തിന് ഇന്ന് എല്ലാവരും സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച ശ്രീ മോദി എടുത്തുപറഞ്ഞു. ഈ പുണ്യവേളയിൽ ഭാഗമാകാൻ എല്ലാവർക്കും ലഭിക്കുന്ന ഒരു ഭാഗ്യമാണ് ദ്വിശതാബ്ദി ആഘോഷം എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ പുണ്യ കാലഘട്ടത്തിൽ എല്ലാ സന്യാസിമാരെയും വണങ്ങുന്നുവെന്ന് അടിവരയിട്ടുകൊണ്ട്, ഭഗവാൻ സ്വാമിനാരായണന്റെ ദ്വിശതാബ്ദി ഉത്സവത്തിൽ അദ്ദേഹത്തിന്റെ കോടിക്കണക്കിന് അനുയായികൾക്ക് ശ്രീ മോദി ആശംസകൾ നേർന്നു.

ഇന്ത്യ എപ്പോഴും ജ്ഞാനയോഗത്തിന്റെ പാതയിൽ സമർപ്പിതമാണെന്ന് എടുത്തു കാണിച്ച ശ്രീ മോദി, ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള വേദങ്ങൾ ഇന്നും പ്രചോദനം നൽകുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു. സന്യാസിമാരും ഋഷിവര്യൻമാരും അവരുടെ കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് വേദങ്ങളുടെ വെളിച്ചത്തിൽ സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തുവെന്ന് അദ്ദേഹം അടിവരയിട്ടു. വേദങ്ങളിൽ നിന്നാണ് ഉപനിഷത്തുകൾ ഉണ്ടായതെന്നും, ഉപനിഷത്തുകളിൽ നിന്നാണ് പുരാണങ്ങൾ ഉണ്ടായതെന്നും, ശ്രുതി, സ്മൃതി, കഥാവചനം, ഗാനാലാപനം എന്നിവയിലൂടെ പാരമ്പര്യം ശക്തമായി നിലനിന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

വ്യത്യസ്ത കാലഘട്ടങ്ങളിൽ, മഹാനായ സന്യാസിമാർ, ഋഷിവര്യൻമാർ, ചിന്തകർ എന്നിവർ കാലത്തിന്റെ ആവശ്യകത അനുസരിച്ച് ഈ പാരമ്പര്യത്തിലേക്ക് പുതിയ അധ്യായങ്ങൾ ചേർത്തുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഭഗവാൻ സ്വാമിനാരായണന്റെ ജീവിത ഏടുകൾ പൊതുവിദ്യാഭ്യാസവുമായും പൊതുസേവനവുമായും ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് എല്ലാവർക്കും അറിയാമെന്ന് അദ്ദേഹം പറഞ്ഞു. ഈ അനുഭവം ലളിതമായ വാക്കുകളിൽ വിശദീകരിച്ചിട്ടുണ്ടെന്നും ശിക്ഷാപത്രിയിലൂടെ ഭഗവാൻ സ്വാമിനാരായണൻ ജീവിതത്തിന് വിലമതിക്കാനാവാത്ത മാർഗ്ഗനിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശിക്ഷാപത്രിയിൽ നിന്ന് എന്ത് പുതിയ പാഠങ്ങൾ പഠിക്കുന്നുവെന്നും അതിന്റെ ആദർശങ്ങൾ ദൈനംദിന ജീവിതത്തിൽ എങ്ങനെ ജീവിക്കുന്നുവെന്നും വിലയിരുത്താൻ ദ്വിശതാബ്ദി ആഘോഷം അവസരമൊരുക്കുന്നുവെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. ഭഗവാൻ സ്വാമിനാരായണന്റെ ജീവിതം ആത്മീയ പരിശീലനത്തിന്റെയും സേവനത്തിന്റെയും പ്രതീകമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് തന്റെ അനുയായികൾ സമൂഹത്തിനും രാഷ്ട്രത്തിനും മാനവികതയ്ക്കും വേണ്ടി സമർപ്പിച്ച നിരവധി പ്രചാരണങ്ങൾ നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികൾ, കർഷകരുടെ ക്ഷേമത്തിനായുള്ള പ്രതിബദ്ധതകൾ, ജലവുമായി ബന്ധപ്പെട്ട സംരംഭങ്ങൾ എന്നിവ ശരിക്കും പ്രശംസനീയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സന്യാസിമാർ  സാമൂഹിക സേവനത്തോടുള്ള അവരുടെ ഉത്തരവാദിത്തങ്ങൾ തുടർച്ചയായി വികസിപ്പിക്കുന്നത് കാണുന്നത് വളരെയധികം പ്രചോദനകരമാണെന്ന് ശ്രീ മോദി പ്രസ്താവിച്ചു.

സ്വദേശി, സ്വച്ഛത തുടങ്ങിയ ബഹുജന പ്രസ്ഥാനങ്ങൾ രാജ്യം മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് അടിവരയിട്ടുകൊണ്ട്, "പ്രാദേശികതയ്ക്ക് വേണ്ടിയുള്ള ശബ്ദം" എന്ന മന്ത്രത്തിന്റെ പ്രതിധ്വനി എല്ലാ വീടുകളിലും എത്തുന്നുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. ഈ ശ്രമങ്ങൾ അത്തരം പ്രചാരണങ്ങളുമായി ചേരുമ്പോൾ, ശിക്ഷാപത്രിയുടെ ദ്വിശതാബ്ദി ആഘോഷം കൂടുതൽ അവിസ്മരണീയമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുരാതന കൈയെഴുത്തുപ്രതികളുടെ സംരക്ഷണത്തിനായി രാജ്യം ഗ്യാൻ ഭാരതം മിഷൻ ആരംഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ഈ പ്രവർത്തനത്തിൽ കൂടുതൽ സഹകരണം നൽകണമെന്ന് എല്ലാ പ്രബുദ്ധ സംഘടനകളോടും ആവശ്യപ്പെട്ടു. ഇന്ത്യയുടെ പുരാതന അറിവും അതിന്റെ സ്വത്വവും സംരക്ഷിക്കപ്പെടണമെന്നും അത്തരം സംഘടനകളുടെ സഹകരണത്തോടെ ഗ്യാൻ ഭാരതം മിഷന്റെ വിജയം പുതിയ ഉയരങ്ങളിലെത്തുമെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു.

സോമനാഥ് സ്വാഭിമാൻ പർവ് എന്ന മഹത്തായ സാംസ്കാരിക ഉത്സവം രാജ്യം ഇപ്പോൾ ആഘോഷിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, സോമനാഥ് ക്ഷേത്രം ആദ്യം തകർത്തത് മുതൽ ഇതുവരെയുള്ള ആയിരം വർഷത്തെ യാത്ര രാജ്യം ഈ ഉത്സവത്തിലൂടെ അനുസ്മരിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു. ഈ ആഘോഷത്തിൽ പങ്കുചേരാനും അതിന്റെ ലക്ഷ്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും പ്രധാനമന്ത്രി എല്ലാവരോടും അഭ്യർത്ഥിച്ചു. അനുയായികളുടെ പരിശ്രമത്തിലൂടെ ഇന്ത്യയുടെ വികസന യാത്രയിൽ ഭഗവാൻ സ്വാമിനാരായണന്റെ അനുഗ്രഹം തുടർന്നും ലഭിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം ഉപസംഹരിച്ചു. 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's auto sector to commission ₹703 billion of projects by FY29: Report

Media Coverage

India's auto sector to commission ₹703 billion of projects by FY29: Report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister announces fast-track courts for paper leak cases to safeguard the future of youth
July 23, 2026

Prime Minister Shri Narendra Modi today emphasized that nothing is more important than the welfare and future of the youth.

The Prime Minister stated that the government has decided to set up fast-track courts to ensure swift and stringent punishment for those involved in paper leaks. Shri Modi noted that he has directed the concerned authorities and officials to take all necessary steps in this regard, adding that this continues a series of measures aimed at safeguarding the interests of students.

The Prime Minister firmly asserted that those who try to harm the future of the youth will not be spared.

In a post on X, the Prime Minister shared:

"Nothing is more important than the welfare and future of our youth!

We have decided to set up fast-track courts to ensure swift and stringent punishment for those involved in paper leaks. Have directed the concerned authorities and officials to take all necessary steps in this regard. This continues our series of steps for safeguarding the interests of students.

Those who try to harm the future of our youth will not be spared.

देश के युवाओं का हित और उनका भविष्य हमारी सर्वोच्च प्राथमिकता है।

पेपर लीक के सभी मामलों में दोषियों को जल्द से जल्द कठोर दंड देने के लिए, केस के त्वरित निस्तारण के लिए फास्ट ट्रैक कोर्ट्स का गठन किया जाएगा। इस संबंध में निर्देश दे दिए गए हैं कि संबंधित विभाग आवश्यक कार्रवाई सुनिश्चित करें।

विद्यार्थियों के हितों को सुरक्षित करने के लिए, सरकार द्वारा लिए जा रहे निर्णयों की श्रृंखला में ये एक महत्वपूर्ण कदम है।

युवाओं के भविष्य के साथ खिलवाड़ करने वाले किसी भी व्यक्ति को बख्शा नहीं जाएगा।"