പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജറുസലേമിൽ ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായി കൂടിക്കാഴ്ച നടത്തി.

2017-ലെ ഇസ്രയേൽ സന്ദർശന വേളയിലും 2023-ൽ ദുബായിലും വെച്ച് പ്രസിഡന്റ് ഹെർസോഗുമായി നടത്തിയ മുൻകാല കൂടിക്കാഴ്ചകളെ പ്രധാനമന്ത്രി സ്നേഹപൂർവ്വം അനുസ്മരിച്ചു. ഇന്ത്യ-ഇസ്രയേൽ ബന്ധം "സമാധാനം, നൂതനാശയം, സമൃദ്ധി എന്നിവയ്ക്കായുള്ള പ്രത്യേക തന്ത്രപരമായ പങ്കാളിത്തം" എന്ന നിലയിലേക്ക് ഉയർത്തിയത് ഉഭയകക്ഷി ബന്ധത്തിൽ ഒരു പുതിയ തുടക്കം കുറിക്കുന്നുവെന്നും ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള വിശ്വാസത്തിന്റെയും പങ്കിട്ട ജനാധിപത്യ മൂല്യങ്ങളുടെയും സവിശേഷമായ സൗഹൃദത്തിന്റെയും പ്രതിഫലനമാണെന്നും ഇരു നേതാക്കളും കുറിച്ചു. വ്യാപാരം, സാങ്കേതികവിദ്യ, നൂതനാശയം, സംരംഭകത്വം, പ്രതിരോധം, സുരക്ഷ, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ നടന്നുവരുന്ന സഹകരണത്തിൽ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി.

പരസ്പര താൽപ്പര്യമുള്ള പ്രാദേശിക വിഷയങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു. ഗാസ സമാധാന പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച പ്രധാനമന്ത്രി, പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനുള്ള സംരംഭത്തിൽ കൈവരിച്ച പുരോഗതിയിൽ സംതൃപ്തി അറിയിച്ചു.
പരിസ്ഥിതി സംരക്ഷിക്കുന്നതിനായുള്ള ഇരു രാജ്യങ്ങളുടെയും പങ്കിട്ട മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന സവിശേഷമായ ഒരു നീക്കത്തിലൂടെ, പ്രധാനമന്ത്രി പ്രസിഡന്റ് ഹെർസോഗിനും പ്രഥമ വനിതയ്ക്കും ഒപ്പം പ്രസിഡന്റിന്റെ പൂന്തോട്ടത്തിൽ 'ഏക് പേഡ് മാ കേ നാം' (അമ്മയ്ക്കായി ഒരു മരം) പദ്ധതിക്ക് കീഴിൽ ഒരു തൈ നട്ടു.

പ്രസിഡന്റ് ഹെർസോഗിന്റെ ഊഷ്മള സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും ഇന്ത്യ-ഇസ്രയേൽ പങ്കാളിത്തത്തിന് നൽകുന്ന പിന്തുണയ്ക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു.
Glimpses from the meeting with President Herzog. Our talks were extremely fruitful and wide ranging.@Isaac_Herzog pic.twitter.com/1dVN5fTI9I
— Narendra Modi (@narendramodi) February 26, 2026
אני מסכים איתך לחלוטין, הנשיא הרצוג.
— Narendra Modi (@narendramodi) February 26, 2026
היה תענוג לפגוש אותך ולדון בהיבטים מגוונים של הידידות בין הודו לישראל. יש פוטנציאל עצום בתחומים עתידניים כמו טכנולוגיה, חדשנות, חברות הזנק ועוד.
תודה על תמיכתך ביוזמת "עץ לאמא" (Ek Ped Maa Ke Naam).@Isaac_Herzog https://t.co/jBrmzWdkmw pic.twitter.com/wpjeWcfPE6


