ബാങ്കോക്കിൽ നടക്കുന്ന ബിംസ്റ്റെക് ഉച്ചകോടിക്കിടെ മ്യാൻമർ പ്രധാനമന്ത്രിയും സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ കൗൺസിൽ ചെയർമാനുമായ സീനിയർ ജനറൽ മിൻ ഓങ് ഹ്ലൈങ്ങുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തി.

മ്യാൻമറിലെ വിനാശകരമായ ഭൂകമ്പത്തെത്തുടർന്നുള്ള സ്ഥിതിഗതികൾ ഇരു നേതാക്കളും ചർച്ച ചെയ്തു. മ്യാൻമറിന് മാനുഷിക സഹായം, ദുരന്ത നിവാരണം, വൈദ്യസഹായം എന്നിവ നൽകുന്നതിനായി ഇന്ത്യ "ഓപ്പറേഷൻ ബ്രഹ്മ" യ്ക്ക് കീഴിൽ നടത്തുന്ന ശ്രമങ്ങൾ ഉൾപ്പെടെ, ഇന്ത്യയുടെ സഹായ ശ്രമങ്ങൾക്ക് സീനിയർ ജനറൽ നന്ദി അറിയിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ മ്യാൻമറിനൊപ്പം നിൽക്കുമെന്നും ആവശ്യമെങ്കിൽ കൂടുതൽ ഭൗതിക സഹായവും വിഭവങ്ങളും വിന്യസിക്കാൻ തയ്യാറാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
എല്ലാവരെയും ഉൾക്കൊള്ളുന്നതും വിശ്വസനീയവുമായ തിരഞ്ഞെടുപ്പുകളിലൂടെ ജനാധിപത്യ പ്രക്രിയ എത്രയും വേഗം പുനഃസ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി അടിവരയിട്ടു. വിശ്വാസം വളർത്തുന്നതിന് മ്യാൻമറിന്റെ ഉടമസ്ഥതയിലുള്ളതും മ്യാൻമറിന്റെ നേതൃത്വത്തിലുള്ളതുമായ സമാധാനപരവും സുസ്ഥിരവും ജനാധിപത്യപരവുമായ ഭാവിയിലേക്കുള്ള പരിവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള ശ്രമങ്ങളെ ഇന്ത്യ പിന്തുണച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. മ്യാൻമറിൽ തുടരുന്ന വംശീയ അക്രമത്തിന്റെ മാനുഷിക വില പരാമർശിച്ച പ്രധാനമന്ത്രി, സംഘർഷത്തിന് സൈനിക പരിഹാരമില്ലെന്ന് അടിവരയിട്ടു. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സംഭാഷണത്തിലൂടെ മാത്രമേ ശാശ്വത സമാധാനം കൈവരിക്കാൻ കഴിയൂ എന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

മ്യാൻമർ-തായ്‌ലൻഡ് അതിർത്തിയിലെ സൈബർ-കുംഭകോണ കേന്ദ്രങ്ങളിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്തി തിരിച്ചയക്കുന്നതിന് മ്യാൻമർ നൽകുന്ന പിന്തുണയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ വിമത പ്രവർത്തനങ്ങൾ, രാജ്യാന്തര കുറ്റകൃത്യങ്ങൾ, മനുഷ്യക്കടത്ത് എന്നിവ പരിഹരിക്കുന്നതിൽ സഹകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരുപക്ഷവും സമ്മതിച്ചു.

മ്യാൻമറിൽ ഇന്ത്യയുടെ പിന്തുണയോടെ നടന്നുവരുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. മ്യാൻമറിലെ എല്ലാ സമൂഹങ്ങളുടെയും വികസന ആവശ്യങ്ങൾ പിന്തുണയ്ക്കുന്നതിനുള്ള ഇന്ത്യയുടെ സന്നദ്ധത പ്രധാനമന്ത്രി അടിവരയിട്ടു.
Met Senior General Min Aung Hlaing of Myanmar on the sidelines of the BIMSTEC Summit in Bangkok. Once again expressed condolences on the loss of lives and damage of property in the wake of the recent earthquake. India is doing whatever is possible to assist our sisters and… pic.twitter.com/Hwwv4VxSpi
— Narendra Modi (@narendramodi) April 4, 2025
ထိုင်းနိုင်ငံ ဘန်ကောက်မြို့တွင် ကျင်းပသည့် BIMSTEC ထိပ်သီးအစည်းအဝေးတွင်မြန်မာနိုင်ငံမှ ဗိုလ်ချုပ်မှူးကြီး မင်းအောင်လှိုင်နှင့် သီးခြားတွေ့ဆုံခဲ့ပါသည်။ ပြင်းထန်သော ငလျင် လှုပ်ခတ်ခဲ့ခြင်းကြောင့် အသက်အိုးအိမ် စည်းစိမ်များ ပျက်စီးဆုံးရှုံးခဲ့ရသည့်အတွက် ဝမ်းနည်းကြောင်း ထပ်လောင်း… pic.twitter.com/Lb4JKHXelc
— Narendra Modi (@narendramodi) April 4, 2025


