ബാങ്കോക്കിൽ നടക്കുന്ന ബിംസ്റ്റെക് ഉച്ചകോടിക്കിടെ മ്യാൻമർ പ്രധാനമന്ത്രിയും സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ കൗൺസിൽ ചെയർമാനുമായ സീനിയർ ജനറൽ മിൻ ഓങ് ഹ്ലൈങ്ങുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തി.

 

മ്യാൻമറിലെ വിനാശകരമായ ഭൂകമ്പത്തെത്തുടർന്നുള്ള സ്ഥിതിഗതികൾ ഇരു നേതാക്കളും ചർച്ച ചെയ്തു. മ്യാൻമറിന് മാനുഷിക സഹായം, ദുരന്ത നിവാരണം, വൈദ്യസഹായം എന്നിവ നൽകുന്നതിനായി ഇന്ത്യ "ഓപ്പറേഷൻ ബ്രഹ്മ" യ്ക്ക് കീഴിൽ നടത്തുന്ന ശ്രമങ്ങൾ ഉൾപ്പെടെ, ഇന്ത്യയുടെ സഹായ ശ്രമങ്ങൾക്ക് സീനിയർ ജനറൽ നന്ദി അറിയിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ മ്യാൻമറിനൊപ്പം നിൽക്കുമെന്നും ആവശ്യമെങ്കിൽ കൂടുതൽ ഭൗതിക സഹായവും വിഭവങ്ങളും വിന്യസിക്കാൻ തയ്യാറാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

എല്ലാവരെയും ഉൾക്കൊള്ളുന്നതും വിശ്വസനീയവുമായ തിരഞ്ഞെടുപ്പുകളിലൂടെ ജനാധിപത്യ പ്രക്രിയ എത്രയും വേഗം പുനഃസ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി അടിവരയിട്ടു. വിശ്വാസം വളർത്തുന്നതിന്  മ്യാൻമറിന്റെ ഉടമസ്ഥതയിലുള്ളതും മ്യാൻമറിന്റെ നേതൃത്വത്തിലുള്ളതുമായ സമാധാനപരവും സുസ്ഥിരവും ജനാധിപത്യപരവുമായ ഭാവിയിലേക്കുള്ള പരിവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള ശ്രമങ്ങളെ ഇന്ത്യ പിന്തുണച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. മ്യാൻമറിൽ തുടരുന്ന വംശീയ അക്രമത്തിന്റെ മാനുഷിക വില പരാമർശിച്ച പ്രധാനമന്ത്രി, സംഘർഷത്തിന് സൈനിക പരിഹാരമില്ലെന്ന് അടിവരയിട്ടു. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സംഭാഷണത്തിലൂടെ മാത്രമേ ശാശ്വത സമാധാനം കൈവരിക്കാൻ കഴിയൂ എന്നും പ്രധാനമന്ത്രി  ഊന്നിപ്പറഞ്ഞു.

 

മ്യാൻമർ-തായ്‌ലൻഡ് അതിർത്തിയിലെ സൈബർ-കുംഭകോണ കേന്ദ്രങ്ങളിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്തി തിരിച്ചയക്കുന്നതിന് മ്യാൻമർ നൽകുന്ന പിന്തുണയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ വിമത പ്രവർത്തനങ്ങൾ, രാജ്യാന്തര കുറ്റകൃത്യങ്ങൾ, മനുഷ്യക്കടത്ത് എന്നിവ പരിഹരിക്കുന്നതിൽ സഹകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരുപക്ഷവും സമ്മതിച്ചു.

 

മ്യാൻമറിൽ ഇന്ത്യയുടെ പിന്തുണയോടെ നടന്നുവരുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. മ്യാൻമറിലെ എല്ലാ സമൂഹങ്ങളുടെയും വികസന ആവശ്യങ്ങൾ പിന്തുണയ്ക്കുന്നതിനുള്ള ഇന്ത്യയുടെ സന്നദ്ധത പ്രധാനമന്ത്രി അടിവരയിട്ടു.

 

Met Senior General Min Aung Hlaing of Myanmar on the sidelines of the BIMSTEC Summit in Bangkok. Once again expressed condolences on the loss of lives and damage of property in the wake of the recent earthquake. India is doing whatever is possible to assist our sisters and… pic.twitter.com/Hwwv4VxSpi

— Narendra Modi (@narendramodi) April 4, 2025

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India-New Zealand elevate ties to strategic partnership; Scripts 2030 roadmap, $20bn investment & Indo-Pacific security

Media Coverage

India-New Zealand elevate ties to strategic partnership; Scripts 2030 roadmap, $20bn investment & Indo-Pacific security
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles the passing of Father Amir of State of Qatar HH Sheikh Hamad bin Khalifa Al Thani
July 12, 2026

The Prime Minister, Shri Narendra Modi, has expressed deep grief over the passing of the Father Amir of the State of Qatar, HH Sheikh Hamad bin Khalifa Al Thani.

The Prime Minister described him as a visionary leader who led Qatar to great levels of development and prosperity. Shri Modi also remembered him as a true friend whom he had the honour of meeting during his visit to Qatar in February 2024.

The Prime Minister conveyed his sincere condolences to the Amir of Qatar, HH Sheikh Tamim bin Hamad Al Thani, the entire royal family and the people of Qatar.

The Prime Minister wrote on X;

“We deeply mourn the passing of Father Amir of State of Qatar, HH Sheikh Hamad bin Khalifa Al Thani. A visionary leader who led Qatar to great levels of development and prosperity, we remember him also as a true friend whom I had the honour of meeting during my last visit to Qatar in February 2024. I convey my sincere condolences to the Amir of Qatar, HH Sheikh Tamim bin Hamad Al Thani and the entire royal family and people of Qatar. May the departed soul rest in eternal peace.

@TamimBinHamad”