ചാമ്പ്യൻ പട്ടം നേടുന്നതിൽ മികച്ച പ്രകടനം കാഴ്ചവച്ച ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
വിജയഗാഥ പങ്കുവെച്ചുകൊണ്ട് മറ്റുള്ളവരെ പ്രചോദിപ്പിക്കാൻ പ്രധാനമന്ത്രി കളിക്കാരോട് ആഹ്വാനം ചെയ്തു, കളിക്കാരിൽ ഓരോരുത്തരും ഒരു വർഷത്തിൽ സന്ദർശനം നടത്താനായി മൂന്ന് സ്കൂളുകൾ തിരഞ്ഞെടുക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു
പൊണ്ണത്തടി ചെറുക്കാൻ ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് പ്രധാനമന്ത്രി ഊന്നൽ നൽകി; എല്ലാവരുടെയും, പ്രത്യേകിച്ച് രാജ്യത്തെ പെൺമക്കളുടെ ക്ഷേമത്തിനായി ഇത് പ്രോത്സാഹിപ്പിക്കാൻ കളിക്കാരോട് അഭ്യർത്ഥിച്ചു

2025 ലെ ഐസിസി വനിതാ ലോകകപ്പ് ചാമ്പ്യന്മാരായ വനിതകളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നലെ ന്യൂഡൽഹിയിലെ 7, ലോക് കല്യാൺ മാർഗിൽ സംവദിച്ചു. 2025 നവംബർ 2 ഞായറാഴ്ച നടന്ന ഫൈനലിൽ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിജയിച്ചു. ദേവ് ദീപാവലിയും ഗുരുപുരാബ് ദിനവും ആഘോഷിക്കുന്ന വേളയിൽ ഇത് വളരെ പ്രധാനപ്പെട്ട ദിവസമാണെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി, അവിടെ ഒപ്പമുണ്ടായിരുന്ന എല്ലാവർക്കും ആശംസകൾ നേർന്നു.

 

പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞുകൊണ്ട്, ടീമിന്റെ പരിശീലകനായ ശ്രീ അമോൽ മജുംദാർ, പ്രധാനമന്ത്രിയെ കാണാൻ കഴിഞ്ഞത് ഒരു ബഹുമതിയും പദവിയുമാണെന്ന് പ്രത്യേകം എടുത്തുപറഞ്ഞു . രാഷ്ട്രത്തിന്റെ പെൺമക്കൾ നയിക്കുന്ന ഒരു കാമ്പെയ്‌നെന്ന നിലയിൽ കളിക്കാരുടെ കഠിനാധ്വാനത്തെ ഉയർത്തിക്കാട്ടിയ അദ്ദേഹം, കഴിഞ്ഞ രണ്ട് വർഷമായി അവരുടെ അസാധാരണമായ സമർപ്പണത്തെ പ്രശംസിച്ചു. പെൺകുട്ടികൾ, ഓരോ പരിശീലന സെഷനിലും ശ്രദ്ധേയമായ തീവ്രതയോടും ഊർജ്ജസ്വലതയോടും കൂടി കളിച്ചുവെന്ന് അദ്ദേഹംചൂണ്ടിക്കാട്ടി,അവരുടെ കഠിനാധ്വാനം ഫലം കണ്ടുവെന്നും  സ്ഥിരീകരിച്ചു.

2017-ൽ ഒരു ട്രോഫിയുമില്ലാതെ പ്രധാനമന്ത്രിയെ കണ്ടുമുട്ടിയതിനെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ അനുസ്മരിച്ചു,എന്നാൽ  വർഷങ്ങളുടെ  പരിശ്രമത്തിലൂടെ ഇപ്പോൾ  നേടിയ ട്രോഫി സമ്മാനിക്കാനായതിൽ  അതിയായ ബഹുമാനം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി തങ്ങളുടെ സന്തോഷം ഇരട്ടിയാക്കി എന്നും അത് വളരെയധികം അഭിമാനകരമാണെന്നും അവർ പറഞ്ഞു. ഭാവിയിലും  അദ്ദേഹത്തെ തുടർന്നും കാണുകയും അദ്ദേഹത്തോടൊപ്പം ടീം ഫോട്ടോകൾ എടുക്കുകയും ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.

 

ശ്രീ മോദി അവരുടെ നേട്ടത്തെ അംഗീകരിക്കുകയും,  അവർ യഥാർത്ഥത്തിൽ മഹത്തായ എന്തോ നേടിയെന്ന് അഭിപ്രായപ്പെടുകയും ചെയ്തു . ഇന്ത്യയിൽ  ക്രിക്കറ്റ് വെറുമൊരു കായിക വിനോദമല്ല, മറിച്ച് ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ക്രിക്കറ്റ് നന്നായി നടക്കുമ്പോൾ, രാജ്യം ഉയർച്ച പ്രാപിക്കുമെന്നും, ചെറിയൊരു തിരിച്ചടി പോലും രാജ്യത്തെ മുഴുവൻ നടുക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു. തുടർച്ചയായ മൂന്ന് മത്സരങ്ങൾ തോറ്റതിന് ശേഷം ടീം എങ്ങനെയാണ് ട്രോളിംഗിനെ നേരിട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2017-ൽ ഫൈനലിൽ തോറ്റതിന് ശേഷം പ്രധാനമന്ത്രിയെ കണ്ടിരുന്നുവെന്നും എന്നാൽ അടുത്ത അവസരരത്തിൽ,പരമാവധി ശ്രമിക്കാൻ അദ്ദേഹം തങ്ങളെ പ്രേരിപ്പിച്ചെന്നും ഹർമൻപ്രീത് കൗർ ആവർത്തിച്ചു. ഒടുവിൽ ട്രോഫി നേടിയതിലും അദ്ദേഹവുമായി വീണ്ടും സംസാരിക്കാൻ അവസരം ലഭിച്ചതിലും അവർ സന്തോഷം പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി സ്മൃതി മന്ദാനയെ തന്റെ ചിന്തകൾ പങ്കുവെക്കാൻ ക്ഷണിച്ചു. 2017-ൽ ടീം ഒരു ട്രോഫി കൊണ്ടുവന്നില്ലെങ്കിലും പ്രതീക്ഷകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പ്രധാനമന്ത്രിയോട് ഒരു ചോദ്യം ചോദിച്ചത് സ്മൃതി മന്ദാന ഓർമ്മിച്ചു. ലോകകപ്പിൽ നിരവധി ഹൃദയഭേദകമായ തോൽവികൾ ഉണ്ടായിട്ടും, അദ്ദേഹത്തിന്റെ ഉത്തരം തന്നിൽ  നിലനിർത്തിയെന്നും അടുത്ത ആറ് മുതൽ ഏഴ് വർഷത്തേക്ക് ടീമിനെ വളരെയധികം സഹായിച്ചുവെന്നും അവർ പറഞ്ഞു. ഇന്ത്യ ചാമ്പ്യന്മാരായ ആദ്യത്തെ വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനായത്  ഒരു വിധി പോലെയാണെന്ന് അവർ അഭിപ്രായപ്പെട്ടു.   ഐഎസ്ആർഒ വിക്ഷേപണങ്ങൾ മുതൽ മറ്റ് ദേശീയ നേട്ടങ്ങൾ വരെയുള്ള എല്ലാ മേഖലകളിലും സ്ത്രീകളുടെ സാന്നിധ്യം പ്രകടമാകുന്ന അവസരത്തിൽ, പ്രധാനമന്ത്രി എപ്പോഴും ഒരു പ്രചോദനമാണെന്നും,ഇത് മികച്ച പ്രകടനം കാഴ്ചവയ്ക്കാനും മറ്റ് പെൺകുട്ടികൾക്ക്  പ്രചോദനമാകാനും  തങ്ങൾക്ക് ഒരു പ്രേരകശക്തിയാണെന്നും അവർ വിശേഷിപ്പിച്ചു.ഈ രംഗങ്ങൾ മുഴുവൻ രാജ്യവും കാണുന്നുണ്ടെന്നും രാജ്യം മുഴുക്കെ അഭിമാനിക്കുന്നുവെന്നും അവരുടെ അനുഭവങ്ങൾ കേൾക്കാൻ താൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെന്നും ശ്രീ മോദി പ്രതികരിച്ചു. ഓരോ കളിക്കാർക്കും  വീട്ടിൽ പോയി അവരുടെ കഥ പങ്കിടാൻ കഴിയുമെന്നതാണ് കാമ്പെയ്‌നിന്റെ ഏറ്റവും നല്ല ഭാഗം, കാരണം ആരുടെയും സംഭാവന കുറവല്ലെന്നും സ്മൃതി മന്ദാന പറഞ്ഞു. പ്രതീക്ഷകളെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ മുൻ ഉപദേശം എപ്പോഴും തന്റെ മനസ്സിൽ തങ്ങിനിൽക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ശാന്തതയും സമചിത്തതയുമുള്ള പെരുമാറ്റവും പ്രചോദനത്തിന്റെ ഉറവിടമാണെന്നും അവർ ആവർത്തിച്ചു.

 

ടീമിന്റെ യാത്രയെക്കുറിച്ച് പറയവേ, മൂന്ന് മത്സരങ്ങൾ തോറ്റപ്പോൾ ഒരു ടീം എന്നത്  നിർണ്ണയിക്കപ്പെടുന്നത്   അത് എത്ര തവണ വിജയിച്ചു എന്നതിനെ അടിസ്ഥാനമാക്കിയല്ല,മറിച്ച്   ഒരു വീഴ്ചയ്ക്ക് ശേഷം  അത് എങ്ങനെ ഉയരുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണെന്ന് ജെമീമ റോഡ്രിഗസ് ഓർമ്മിപ്പിച്ചു. ഈ ടീം മികച്ച പ്രകടനം കാഴ്ചവച്ചു, അതുകൊണ്ടാണ് ഇത് ഒരു ചാമ്പ്യൻ ടീമായതെന്ന് അവർ സ്ഥിരീകരിച്ചു. ടീമിനുള്ളിലെ ഐക്യത്തെ അവർ കൂടുതൽ എടുത്തുകാണിച്ചു, ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ചത് എന്നാണ് അവർ ഇതിനെ വിശേഷിപ്പിച്ചത്. ഏതെങ്കിലും കളിക്കാരി നന്നായി പ്രകടനം കാഴ്ചവയ്ക്കുമ്പോഴെല്ലാം, സ്വയം റൺസ് നേടിയതുപോലെയോ വിക്കറ്റുകൾ നേടിയതുപോലെയോ എല്ലാവരും ആ നേട്ടം ആഘോഷിക്കാറുണ്ടെന്ന് അവർ പങ്കുവെച്ചു. അതുപോലെ, ആരെങ്കിലും താഴെ വീഴുമ്പോഴെല്ലാം, അവരുടെ തോളിൽ കൈവെച്ച്, "വിഷമിക്കേണ്ട, അടുത്ത മത്സരത്തിൽ നിങ്ങൾ അത് ചെയ്യും" എന്ന് പറയുന്ന ഒരു സഹതാരം എപ്പോഴും ഉണ്ടായിരുന്നു. പിന്തുണയുടെയും ഒരുമയുടെയും ഈ മനോഭാവം ടീമിനെ യഥാർത്ഥത്തിൽ നിർവചിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.

വിജയ നിമിഷങ്ങളിൽ എല്ലാവരും ഒരുമിച്ച് നിൽക്കുന്നതുപോലെ , തകർച്ചയുടെ സമയങ്ങളിൽ പരസ്പരം പിന്തുണയ്ക്കേണ്ടത് അതിലും പ്രധാനമാണെന്ന് ജെമിമ റോഡ്രിഗസ് പറഞ്ഞതിനോട് സ്നേഹ് റാണ യോജിച്ചു. ഒരു ടീം എന്ന നിലയിലും ഒരു യൂണിറ്റ് എന്ന നിലയിലും, എന്ത് സംഭവിച്ചാലും, പരസ്പരം വിട്ടുപോവില്ലെന്നും എപ്പോഴും പരസ്പരം ഉയർത്തുമെന്നും ഓരോരുത്തരും  തീരുമാനിച്ചുവെന്ന് അവർ ഊന്നിപ്പറഞ്ഞു. അവരുടെ ടീമിന്റെ ഏറ്റവും മികച്ച ഗുണമാണിതെന്ന് അവർ സ്ഥിരീകരിച്ചു.

ഹർമൻപ്രീത് കൗർ എപ്പോഴും എല്ലാവരെയും പുഞ്ചിരിച്ചുകൊണ്ടിരിക്കാൻ പ്രോത്സാഹിപ്പിച്ചിരുന്നുവെന്ന് ക്രാന്തി ഗൗഡ് കൂട്ടിച്ചേർത്തു. ആരെങ്കിലും അൽപ്പം പരിഭ്രാന്തരായി തോന്നിയാലും, പരസ്പരം പുഞ്ചിരിക്കുന്നത് കാണുന്നത് എല്ലാവരെയും സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും നിലനിർത്തുമെന്നും, പുഞ്ചിരിച്ചുകൊണ്ടിരിക്കുക എന്നതാണ് ടീമിന്റെ സമീപനമെന്നും അവർ പങ്കുവെച്ചു. എല്ലാവരെയും ചിരിപ്പിക്കുന്ന ആരെങ്കിലും ടീമിലുണ്ടോ എന്ന് പ്രധാനമന്ത്രി ചോദിച്ചപ്പോൾ,  ജെമീമ റോഡ്രിഗസ് ആ വേഷം ചെയ്തുവെന്ന് ക്രാന്തി മറുപടി നൽകി. ടീമിനെ ഒരുമിച്ച് കൊണ്ടുവരുന്നതിൽ ഹർലീൻ കൗർ ഡിയോളും  ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്ന് ജെമീമ കൂട്ടിച്ചേർത്തു.

 

എല്ലാ ടീമുകളിലും അന്തരീക്ഷം ലഘുവായി നിലനിർത്തുന്ന ഒരാൾ ഉണ്ടായിരിക്കണമെന്ന് താൻ വിശ്വസിക്കുന്നുവെന്ന് ഹർലീൻ കൗർ ഡിയോൾ പറഞ്ഞു. ആരെങ്കിലും ഒറ്റയ്ക്ക് ഇരിക്കുന്നത് കാണുമ്പോഴോ തനിക്ക് കുറച്ച് ഒഴിവു സമയം ലഭിക്കുമെന്ന് തോന്നുമ്പോഴോ, മറ്റുള്ളവരുമായി ചെറിയ രീതിയിൽ ഇടപഴകാൻ താൻ ശ്രമിക്കാറുണ്ടെന്ന് അവർ പറഞ്ഞു. ചുറ്റുമുള്ള ആളുകൾ സന്തുഷ്ടരായിരിക്കുമ്പോൾ അത് തനിക്ക് സന്തോഷം നൽകുന്നുവെന്ന് അവർ പറഞ്ഞു.

ടീം തിരിച്ചെത്തിയതിനുശേഷം എന്തെങ്കിലും ചെയ്തോ എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചോദിച്ചു. മറ്റുള്ളവർ താൻ വളരെ ഉച്ചത്തിൽ സംസാരിക്കുന്നുണ്ടെന്ന് സൂചിപ്പിച്ചതായും അവരെല്ലാവരും തന്നോട്  മിണ്ടാതിരിക്കാൻ പറഞ്ഞതായും ഹർലീൻ കൗർ ഡിയോൾ തമാശയായി പങ്കുവെച്ചു. തുടർന്ന് പ്രധാനമന്ത്രിയോട് അദ്ദേഹത്തിന്റെ ചർമ്മസംരക്ഷണ ദിനചര്യയെക്കുറിച്ച് ചോദിച്ചു, അദ്ദേഹം അതിശയകരമാംവിധം തിളങ്ങുന്നുണ്ടെന്ന് അവർ പറഞ്ഞു. ആ വിഷയത്തിൽ താൻ അധികം ശ്രദ്ധ ചെലുത്തിയിട്ടില്ലെന്ന് , പ്രധാനമന്ത്രി എളിമയോടെ മറുപടി നൽകി. കോടിക്കണക്കിന് ഇന്ത്യക്കാരുടെ സ്നേഹമാണ് പ്രധാനമന്ത്രിയെ തിളക്കമുള്ളതാക്കുന്നതെന്ന് കളിക്കാരിൽ ഒരാൾ അഭിപ്രായപ്പെട്ടു. സമൂഹത്തിൽ നിന്നുള്ള അത്തരം വാത്സല്യം തീർച്ചയായും ഒരു വലിയ ശക്തിയാണെന്ന് പ്രധാനമന്ത്രി സമ്മതിച്ചു. ഗവൺമെന്റ് തലവൻ എന്ന നിലയിൽ ഉൾപ്പെടെ, താൻ 25 വർഷം ഗവൺമെന്റിൽ പൂർത്തിയാക്കിയെന്നും, ഇത്രയും നീണ്ട കാലാവധി കഴിഞ്ഞിട്ടും അത്തരം അനുഗ്രഹങ്ങൾ ലഭിക്കുന്നത് ശാശ്വതമായ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 വിവിധ ചോദ്യങ്ങൾക്കും ടീമിലെ വ്യത്യസ്ത വ്യക്തിത്വങ്ങളെക്കുറിച്ചും പരിശീലകൻ അഭിപ്രായപ്പെട്ടു. രണ്ട് വർഷമായി താൻ അവരുടെ മുഖ്യ പരിശീലകനാണെന്ന് അദ്ദേഹം പങ്കുവെച്ചു. ജൂണിൽ ഇംഗ്ലണ്ടിൽ വെച്ച് അവർ ചാൾസ് രാജാവിനെ  കണ്ടുമുട്ടിയ ഒരു കഥ അദ്ദേഹം വിവരിച്ചു. പ്രോട്ടോക്കോൾ നിയന്ത്രണങ്ങൾ കാരണം, 20 പേരെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ, അതിനാൽ സപ്പോർട്ട് സ്റ്റാഫിന് പങ്കെടുക്കാൻ കഴിഞ്ഞില്ല. എല്ലാ കളിക്കാരും മൂന്ന് വിദഗ്ധ പരിശീലകരും പങ്കെടുത്തു. പ്രോട്ടോക്കോൾ  പ്രകാരം 20 പേരെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ എന്നതിനാൽ താൻ വളരെയധികം ഖേദിക്കുന്നുവെന്ന് അദ്ദേഹം സപ്പോർട്ട് സ്റ്റാഫിനോട് പറഞ്ഞു. മറുപടിയായി, ആ ഫോട്ടോ ആവശ്യമില്ലെന്ന് സപ്പോർട്ട് സ്റ്റാഫ് പറഞ്ഞു - നവംബർ 4 അല്ലെങ്കിൽ 5 തീയതികളിൽ പ്രധാനമന്ത്രി മോദിയോടൊപ്പം ഒരു ഫോട്ടോ വേണമെന്ന് അവർ ആഗ്രഹിച്ചു. ഇന്ന്, ആ ആഗ്രഹം സഫലമായി.

തിരിച്ചടികൾ തങ്ങൾക്ക് മാത്രമേ സംഭവിക്കുന്നുള്ളൂ എന്ന് തോന്നിയ നിമിഷങ്ങളുണ്ടായിരുന്നുവെന്നും, എന്നാൽ ആ പോരാട്ടങ്ങൾ അവരെ മാനസികമായും ശാരീരികമായും ശക്തരാക്കുന്നതിനാണ് എഴുതിയതെന്നും ഹർമൻപ്രീത് കൗർ പങ്കുവെച്ചു. ഇത് പങ്കുവെക്കുമ്പോൾ എന്ത് വികാരങ്ങളാണ് തോന്നിയതെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹർമൻപ്രീതിനോട് ചോദിച്ചു,  ഒരു ദിവസം അവർ ട്രോഫി ഉയർത്തുമെന്ന് എപ്പോഴും ഒരു വിശ്വാസമുണ്ടെന്നും ടീമിൽ ആദ്യ ദിവസം മുതൽ ആ പ്രത്യേക വികാരം നിലനിൽക്കുന്നുണ്ടെന്നും താരം പ്രതികരിച്ചു. അവർ നേരിട്ട  ആവർത്തിച്ചുള്ള വെല്ലുവിളികളെ പ്രധാനമന്ത്രി അംഗീകരിക്കുകയും പ്രതികൂല സാഹചര്യങ്ങൾക്കിടയിലും മറ്റുള്ളവരിൽ ആത്മവിശ്വാസം വളർത്താനുള്ള അവരുടെ ധൈര്യത്തെയും കഴിവിനെയും പ്രശംസിക്കുകയും ചെയ്തു. എല്ലാ ടീം അംഗങ്ങളുടെയും ആത്മവിശ്വാസവും സ്ഥിരതയാർന്ന പുരോഗതിയും എടുത്തുകാണിച്ചുകൊണ്ട് ഹർമൻപ്രീത് എല്ലാ അംഗങ്ങളെയും പ്രശംസിച്ചു. കഴിഞ്ഞ രണ്ട് വർഷമായി, ഭൂതകാലത്തെ മാറ്റാൻ കഴിയില്ലെന്ന് അംഗീകരിച്ചുകൊണ്ട്,  മാനസിക ശക്തിയിൽ വ്യാപകമായി പ്രവർത്തിച്ചിട്ടുണ്ടെന്ന്  ഹർമൻപ്രീത്  പരാമർശിച്ചു. ഈ യാത്ര അവരെ വർത്തമാനകാലത്ത് ജീവിക്കാൻ പഠിപ്പിച്ചുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അവർ സമ്മതിച്ചു, അതുകൊണ്ടാണ് വർത്തമാനകാലത്ത് തുടരാനുള്ള വിശ്വാസം ശക്തിപ്പെടുത്താനായി  ഗവൺമെന്റിലെ സ്വന്തം ടീം അംഗങ്ങളെ പ്രചോദിപ്പിക്കാൻ അദ്ദേഹം എന്താണ് അധികമായി ചെയ്യുന്നതെന്ന് -  താൻ അദ്ദേഹത്തോട് ചോദിച്ചതെന്ന്  ഹർമൻപ്രീത്  പറഞ്ഞു. പ്രധാനമന്ത്രിയുടെയും പരിശീലകരുടെയും മാർഗ്ഗനിർദ്ദേശം അവരെ ശരിയായ പാതയിലേക്ക് നയിച്ചുവെന്ന് അവർ സ്ഥിരീകരിച്ചു.

 

തുടർന്ന് പ്രധാനമന്ത്രി ദീപ്തി ശർമ്മയോട് പകൽ സമയത്ത് അവരുടെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡിഎസ്പി) റോളിനെക്കുറിച്ച് ചോദിച്ചു, അവർ എല്ലാം നിയന്ത്രിക്കുകയായിരുന്നിരിക്കാമെന്ന് തമാശയായി പറഞ്ഞു. അവർ അദ്ദേഹത്തെ കാണാൻ കാത്തിരുന്നുവെന്നും ആ നിമിഷം ആസ്വദിച്ചുവെന്നും അവർ മറുപടി നൽകി. പരാജയത്തിൽ നിന്ന് ഉയരാനും മുന്നോട്ട് പോകാനും പഠിക്കുന്നവനാണ് യഥാർത്ഥ കളിക്കാരൻ എന്ന് 2017 ൽ പ്രധാനമന്ത്രി തന്നോട് പറഞ്ഞതായി അവർ ഓർമ്മിച്ചു. ശ്രീ മോദിയുടെ വാക്കുകൾ എപ്പോഴും തനിക്ക് പ്രചോദനം നൽകിയിട്ടുണ്ടെന്നും, അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ താൻ പതിവായി കേൾക്കാറുണ്ടെന്നും അവർ പറഞ്ഞു. നിരവധി ശബ്ദങ്ങൾ ഉയരുമ്പോൾ പോലും, സാഹചര്യങ്ങളെ ശാന്തമായും സമചിത്തതയോടെയും കൈകാര്യം ചെയ്യാൻ ഇത്  വ്യക്തിപരമായി തന്നെ സഹായിക്കുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.

ദീപ്തിയോട് ഹനുമാൻ ജി ടാറ്റൂവിനെക്കുറിച്ചും അത് എങ്ങനെ സഹായിക്കുമെന്നും ശ്രീ മോദി ചോദിച്ചു. തന്നേക്കാൾ ഹനുമാൻ ജിയിലാണ് താൻ വിശ്വസിക്കുന്നതെന്നും, ബുദ്ധിമുട്ടുകൾ നേരിടുമ്പോഴെല്ലാം, ഹനുമാൻ ജിയുടെ  നാമം ഉച്ചരിക്കുന്നത് അവയെ മറികടക്കാൻ ശക്തി നൽകുമെന്നും അവർ മറുപടി നൽകി. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ "ജയ് ശ്രീ റാം" എന്നും അവർ എഴുതുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി, അത് അവർ സമ്മതിച്ചു . ജീവിതത്തിൽ വിശ്വാസം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും, ഉയർന്ന ശക്തിക്ക് കീഴടങ്ങുന്നതിന്റെ ആശ്വാസം നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കളിക്കളത്തിലെ അവരുടെ ദൃഢനിശ്ചയത്തെക്കുറിച്ചും അവരുടെ ആധിപത്യത്തെക്കുറിച്ചുമുള്ള ധാരണയിൽ സത്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. അങ്ങനെയല്ലെന്ന് അവർ മറുപടി നൽകി, പക്ഷേ തന്റെ ത്രോകളുമായി ബന്ധപ്പെട്ട് ഒരുതരം ഭയം ഉണ്ടെന്ന്  അവർ സമ്മതിച്ചു, സഹതാരങ്ങൾ പലപ്പോഴും  തമാശ രൂപേണ കൂളായി പോകാൻ പറയുമായിരുന്നു എന്ന് അവർ പറഞ്ഞു . തന്റെ ടാറ്റൂവിനെക്കുറിച്ച് വ്യക്തിപരമായി ചോദിച്ചതും തന്റെ ഇൻസ്റ്റാഗ്രാം ടാഗ്‌ലൈൻ അറിയുന്നതിനും പ്രധാനമന്ത്രിയെ  അവർ അഭിനന്ദിച്ചു.

വിജയത്തിനുശേഷം ഹർമൻപ്രീത് കൗർ പോക്കറ്റിൽ സൂക്ഷിച്ച  പന്തിനെക്കുറിച്ച് പ്രധാനമന്ത്രി ചോദിച്ചു - അത് ആസൂത്രിതമായ ഒരു ആംഗ്യമാണോ അതോ ആരുടെയെങ്കിലും പ്രേരണയാൽ ചെയ്തതാണോ എന്ന്. അവസാന പന്തും ക്യാച്ചും തനിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, പക്ഷേ അങ്ങനെ സംഭവിച്ചപ്പോൾ, വർഷങ്ങളുടെ പരിശ്രമത്തിന്റെയും കാത്തിരിപ്പിന്റെയും പരിസമാപ്തി പോലെ തോന്നി, അത് സൂക്ഷിക്കാൻ അവർ തീരുമാനിച്ചതായി  ഹർമൻപ്രീത് മറുപടി നൽകി. പന്ത് ഇപ്പോഴും തന്റെ ബാഗിലാണെന്നും അവർ കൂട്ടിച്ചേർത്തു.

ഗുസ്തിക്കാരെ സൃഷ്ടിക്കുന്നതിൽ പ്രശസ്തയായ റോഹ്തക്കിൽ നിന്നുള്ള ഷഫാലി വർമ്മയുടെ സ്വദേശം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ക്രിക്കറ്റിലേക്ക് എങ്ങനെ എത്തി എന്ന് അദ്ദേഹം ചോദിച്ചു. റോഹ്തക്കിൽ ഗുസ്തിയും കബഡിയും വളരെ പ്രധാനപ്പെട്ടതാണെന്നും എന്നാൽ ക്രിക്കറ്റ് യാത്രയിൽ അച്ഛൻ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും ഷഫാലി മറുപടി നൽകി. പരമ്പരാഗത അഖാഡ കായിക വിനോദങ്ങൾ കളിച്ചിട്ടുണ്ടോ എന്ന് പ്രധാനമന്ത്രി ചോദിച്ചു, അങ്ങനെ ചെയ്തിട്ടില്ലെന്ന് അവർ സ്ഥിരീകരിച്ചു. ഒരു ക്രിക്കറ്റ് കളിക്കാരനാകാൻ അച്ഛൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ ആ സ്വപ്നം പിന്തുടരാൻ കഴിഞ്ഞില്ല എന്നും അതിനാൽ അദ്ദേഹം തന്റെ അഭിനിവേശം കുട്ടികൾക്ക് പകർന്നു നൽകിയെന്നും അവർ പറഞ്ഞു. അവരും സഹോദരനും ഒരുമിച്ച് മത്സരങ്ങൾ കാണാറുണ്ടായിരുന്നു, ഇത് അവരുടെ ക്രിക്കറ്റിനോടുള്ള ആഴമായ താൽപ്പര്യത്തിന് കാരണമാവുകയും അങ്ങനെ ഒരു ക്രിക്കറ്റ് കളിക്കാരി എന്ന യാഥാർത്ഥ്യത്തിൽ എത്തിച്ചേരുകയും ചെയ്തു.

 

ക്യാച്ച് എടുക്കുന്നതിന് മുമ്പ് അവരുടെ പുഞ്ചിരി കണ്ട കാര്യം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓർമ്മിച്ചു, അതിനുള്ള കാരണത്തെക്കുറിച്ച് ചോദിച്ചു. പന്ത് തന്നിലേക്ക് വരാൻ മാനസികമായി വിളിക്കുകയായിരുന്നുവെന്നും അത് വന്നപ്പോൾ അവർക്ക് പുഞ്ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല എന്നുമാണ് അവർ മറുപടി നൽകിയത്. പന്ത് മറ്റെവിടെയും പോകില്ലെന്ന് അവർക്ക് വളരെ ആത്മവിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അത് മറ്റെവിടെയെങ്കിലും പോയിരുന്നെങ്കിൽ, അതിനായി ഞാൻ ഡൈവ് ചെയ്യുമായിരുന്നു എന്ന് അവർ മറുപടി നൽകി.

ആ സമയത്തെ  വികാരങ്ങൾ വിവരിക്കാൻ ആവശ്യപ്പെട്ടപ്പോൾ, സെമിഫൈനലിലായിരുന്നു ടീമെന്നും, പലപ്പോഴും ഓസ്ട്രേലിയയോട് നേരിയ വ്യത്യാസത്തിൽ തോറ്റിരുന്നുവെന്നും ജെമീമ റോഡ്രിഗസ് വിശദീകരിച്ചു. മത്സരം ജയിച്ച് അവസാനം വരെ കളിക്കുക എന്നതായിരുന്നു അവരുടെ ഏക ലക്ഷ്യം. കളിയുടെ ഗതി മാറ്റാൻ ഒരു നീണ്ട പങ്കാളിത്തം ആവശ്യമാണെന്ന് ടീം പറഞ്ഞുകൊണ്ടിരുന്നുവെന്നും ആ വിശ്വാസം ഒരു കൂട്ടായ ടീമിന്റെ പരിശ്രമത്തിലേക്ക് നയിച്ചുവെന്നും അവർ ഊന്നിപ്പറഞ്ഞു. സെഞ്ച്വറി നേടിയെങ്കിലും, വിജയം സാധ്യമാക്കിയത് ഹർമൻപ്രീത് കൗർ, ദീപ്തി, റിച്ച, അമൻജോത് എന്നിവരുടെ സംഭാവനകളാണെന്നും അവർ പറഞ്ഞു. ടീമിന് അത് ചെയ്യാൻ കഴിയുമെന്ന് എല്ലാവരും വിശ്വസിച്ചിരുന്നതായി  അവർ സ്ഥിരീകരിച്ചു - അവർ അങ്ങനെ തന്നെ ചെയ്തു.

ലോകകപ്പ് നേടിയപ്പോഴുള്ള അവരുടെ അനുഭവം, മൂന്ന് മത്സരങ്ങൾ തോറ്റതിന് ശേഷമുള്ള അനുഭവം, അവർ എങ്ങനെ തിരിച്ചുവന്നു എന്നൊക്കെ അറിയാൻ പ്രധാനമന്ത്രിക്ക് താൽപ്പര്യമുണ്ടെന്ന് ജെമീമ കൂട്ടിച്ചേർത്തു.

ലോകകപ്പ് നേടിയത് തനിക്കും തന്റെ ഗ്രാമത്തിലെ ആളുകൾക്കും വ്യക്തിപരമായി അഭിമാനകരമായ അനുഭവമാണെന്ന് ക്രാന്തി ഗൗഡ് പങ്കുവെച്ചു. താൻ പന്തെറിയുമ്പോഴെല്ലാം ആദ്യ വിക്കറ്റ് എടുക്കേണ്ടത് താനാണെന്ന് ഹർമൻപ്രീത് കൗർ പറയുമായിരുന്നു, അത് തന്നെ പന്തെറിയാൻ പ്രേരിപ്പിച്ചു. തന്റെ മൂത്ത സഹോദരന്റെ ക്രിക്കറ്റിനോടുള്ള സ്നേഹത്തെക്കുറിച്ചും പ്രധാനമന്ത്രിയോടുള്ള ആരാധനയെക്കുറിച്ചും ക്രാന്തി സംസാരിച്ചു. അച്ഛന് ജോലി നഷ്ടപ്പെട്ടതിനാൽ സഹോദരന് അക്കാദമിയിൽ ചേരാൻ കഴിഞ്ഞില്ല, പക്ഷേ അനൗപചാരികമായി കളിക്കുന്നത് തുടർന്നു. അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അവർ  ടെന്നീസ് ബോളുകൾ ഉപയോഗിച്ച് ആൺകുട്ടികളുമായി കളിക്കാൻ തുടങ്ങി. ഒരു പ്രാദേശിക ലെതർ ബോൾ ടൂർണമെന്റായ MLA ട്രോഫിയിലൂടെയാണ് അവരുടെ ക്രിക്കറ്റ് യാത്ര ഔപചാരികമായി ആരംഭിച്ചത്, അവിടെ അസുഖബാധിതയായ ഒരു സഹതാരത്തിന് പകരം കളിക്കാൻ അവരോട് ആവശ്യപ്പെട്ടു. അവർക്ക്  നീണ്ട മുടി ഉണ്ടായിരുന്നിട്ടും, ടീമിൽ ചേരാൻ അവരെ  ക്ഷണിച്ചു, ആദ്യ മത്സരത്തിൽ, അവർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി 25 റൺസ് നേടി, പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടി. അത് അവരുടെ ക്രിക്കറ്റ് കരിയറിന് തുടക്കം കുറിച്ചു.

 

കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഷഫാലി വർമ്മയ്ക്ക് കളിക്കാൻ അവസരം ലഭിച്ച കാര്യം പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി.അന്താരാഷ്ട്ര ക്രിക്കറ്റിൽ എത്തുന്നതിനു മുൻപ് താൻ  ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരുന്നുവെന്ന് ഷഫാലി സ്ഥിരീകരിച്ചു. പ്രതീകയ്ക്ക് സംഭവിച്ചത് നിർഭാഗ്യകരമാണെന്നും ഒരു കളിക്കാരനും മറ്റൊരാളോട് ആഗ്രഹിക്കാത്ത ഒന്നാണെന്നും അവർ സമ്മതിച്ചു. എന്നിരുന്നാലും, അവരെ വിളിച്ചപ്പോൾ, അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു, മുഴുവൻ ടീമും അവരിൽ വിശ്വാസം അർപ്പിച്ചു. ഏത് വിധേനയും ടീമിനെ വിജയിപ്പിക്കാൻ സഹായിക്കാൻ അവർ ദൃഢനിശ്ചയം ചെയ്തു.

പരിക്കിനു ശേഷം, പ്രതികയ്ക്ക് വേണ്ടി ലോകകപ്പ് നേടാനുള്ള ആഗ്രഹം ടീമിലെ പലരും പ്രകടിപ്പിച്ചതായി പ്രതിക റാവൽ പങ്കുവെച്ചു. ഔദ്യോഗികമായി ടീമിൽ ഇല്ലായിരുന്നെങ്കിലും 16-ാമത്തെ കളിക്കാരിയായിരുന്നു അവർ, പക്ഷേ വീൽചെയറിൽ വേദിയിലേക്ക് കൊണ്ടുവന്ന് പൂർണ്ണ ബഹുമാനവും ആദരവും നൽകി. എല്ലാ കളിക്കാരെയും തുല്യമായി പരിഗണിക്കുന്ന ഒരു കുടുംബമായിട്ടാണ് അവർ ടീമിനെ വിശേഷിപ്പിച്ചത്, അത്തരമൊരു യൂണിറ്റ് ഒരുമിച്ച് കളിക്കുമ്പോൾ അവരെ പരാജയപ്പെടുത്തുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും. ടീം ഫൈനൽ ജയിക്കാൻ അർഹതയുള്ളതാണെന്ന് അവർ സ്ഥിരീകരിച്ചു. കളിക്കളത്തിൽ മാത്രമല്ല, പുറത്തും ടീം സ്പിരിറ്റ് നിർണായകമാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി സമ്മതിച്ചു. ഒരുമിച്ച് സമയം ചെലവഴിക്കുന്നത് ഒരു ബന്ധം സൃഷ്ടിക്കുന്നുവെന്നും, പരസ്പരം ബലഹീനതകളും ശക്തികളും അറിയുന്നത് പരസ്പരം മറയ്ക്കാനും പിന്തുണയ്ക്കാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു പ്രത്യേക ക്യാച്ച് വളരെ പ്രശസ്തമായി മാറിയെന്ന് ശ്രീ മോദി പിന്നീട് അഭിപ്രായപ്പെട്ടു. മുമ്പ് നിരവധി ബ്ലൈൻഡറുകൾ എടുത്തിട്ടുണ്ടെങ്കിലും ആരും ഇത്രയും പ്രശസ്തി നേടിയിട്ടില്ലെന്നും, പന്ത് തട്ടിയതിനുശേഷവും അത് നന്നായി അനുഭവപ്പെട്ടുവെന്നും അമൻജോത് കൗർ പ്രതികരിച്ചു. ആ ക്യാച്ച് ഒരു വഴിത്തിരിവായി മാറിയെന്നും അത് എടുത്തതിനുശേഷം അമൻജോത് കൗർ ട്രോഫി കാണാൻ തുടങ്ങിയിരിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആ ക്യാച്ചിൽ താൻ ശരിക്കും ട്രോഫി കണ്ടെന്നും ആഘോഷത്തിൽ തന്റെ മേൽ ചാടിവീണ ആളുകളുടെ എണ്ണത്തിൽ താൻ അത്ഭുതപ്പെട്ടുപോയെന്നും അമൻജോത് മറുപടി നൽകി.

സൂര്യകുമാർ യാദവ് മുമ്പ് സമാനമായ ഒരു ക്യാച്ച് എടുത്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി പരാമർശിക്കുകയും, കളിക്കാരിൽ ഒരാളുടെ ക്യാച്ച് അദ്ദേഹം റീട്വീറ്റ് ചെയ്തത് ഓർമ്മിക്കുകയും ചെയ്തു, അത് അദ്ദേഹത്തിന് ശ്രദ്ധേയമായി തോന്നി.

ഇംഗ്ലണ്ടിൽ വളരെക്കാലമായി ഇത്തരം ക്യാച്ചുകൾ പരിശീലിച്ചുവന്നിരുന്ന ഒരു ഓർമ്മ ഹർലീൻ കൗർ ഡിയോൾ പങ്കുവെച്ചു. ഫീൽഡിങ്ങിനിടെ ഒരു ക്യാച്ച് നഷ്ടപ്പെടുത്തിയത് അവർ ഓർത്തു, അതിനുശേഷം ഹർമൻപ്രീത് കൗർ അവരെ ശകാരിച്ചു, നല്ല ഫീൽഡർമാർ അത്തരം ക്യാച്ചുകൾ നഷ്ടപ്പെടുത്തരുതെന്ന് പറഞ്ഞു. അവരുടെ പിന്നിൽ നിന്നിരുന്ന ജെമീമ അവരെ ആശ്വസിപ്പിക്കുകയും ക്യാച്ച് തനിക്ക് സാധ്യമാണെന്ന് പറയുകയും ചെയ്തു. അടുത്ത രണ്ട് ഓവറിനുള്ളിൽ നല്ലൊരു ക്യാച്ച് എടുക്കുമെന്ന് അവർ വാഗ്ദാനം ചെയ്തു, തൊട്ടുപിന്നാലെ, പന്ത് വന്നു, അവർ വാഗ്ദാനം നിറവേറ്റി. വെല്ലുവിളി വിജയിച്ചു എന്ന് ശ്രീ മോദി തമാശയായി പറഞ്ഞു.

 

റിച്ച ഘോഷ് കളിക്കുന്നിടത്തെല്ലാം എപ്പോഴും ജയിക്കാറുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. തനിക്ക് ഉറപ്പില്ലെന്ന് അവർ മറുപടി നൽകി, എന്നാൽ താൻ  അണ്ടർ 19, സീനിയർ ലെവൽ, ഡബ്ല്യുപിഎൽ ടൂർണമെന്റുകളിൽ ട്രോഫികൾ നേടിയിട്ടുണ്ടെന്നും നിരവധി ലോംഗ് സിക്സറുകൾ നേടിയിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ബാറ്റിംഗിനിടെ, പ്രത്യേകിച്ച് സിക്സറുകൾ അടിക്കുമ്പോൾ, ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന തുടങ്ങിയ സഹതാരങ്ങളിൽ നിന്ന് തനിക്ക് വലിയ വിശ്വാസം തോന്നിയതായി അവർ പങ്കുവെച്ചു. റൺസ് ആവശ്യമായി വരുമ്പോൾ പന്തുകൾ കുറവായിരിക്കുമ്പോൾ ഉയർന്ന സമ്മർദ്ദ സാഹചര്യങ്ങളിൽ പന്തുകൾ നൽകാനുള്ള അവരുടെ കഴിവിൽ മുഴുവൻ ടീമും വിശ്വസിച്ചു. ആ വിശ്വാസം അവർക്ക് ആത്മവിശ്വാസം നൽകി, ഓരോ മത്സരത്തിലും  അത് അവരുടെ ശരീരഭാഷയിൽ പ്രതിഫലിച്ചു.

മൂന്ന് മത്സരങ്ങൾ തോറ്റെങ്കിലും, തോൽവിയിലെ ഏറ്റവും നല്ല ഭാഗം ഐക്യമായിരുന്നുവെന്ന് മറ്റൊരു കളിക്കാരിയായ രാധ യാദവ് അനുസ്മരിച്ചു - എല്ലാവരും പരസ്പരം പിന്തുണയ്ക്കുകയും ആത്മാർത്ഥവും നിർമ്മലവുമായ പിന്തുണയോടെ തുറന്ന് ആശയവിനിമയം നടത്തുകയും ചെയ്തു. ഈ കൂട്ടായ മനോഭാവമാണ് തങ്ങൾക്ക് ട്രോഫി നേടിക്കൊടുത്തതെന്ന് അവർ വിശ്വസിച്ചു. അവരുടെ കഠിനാധ്വാനമാണ് അവർക്ക് വിജയം നേടിത്തന്നതെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രതികരിച്ചു. അത്തരമൊരു പ്രകടനത്തിന് അവർ എങ്ങനെ തയ്യാറെടുത്തു എന്ന് അദ്ദേഹം ചോദിച്ചു. ടീം വളരെക്കാലമായി ഗുണനിലവാരമുള്ള ക്രിക്കറ്റ് കളിക്കുന്നുണ്ടെന്നും ഫിറ്റ്നസ്, ഫീൽഡിംഗ് അല്ലെങ്കിൽ കഴിവുകൾ എന്നിവയുടെ കാര്യത്തിൽ എല്ലാ സാഹചര്യങ്ങൾക്കും തയ്യാറെടുത്തിട്ടുണ്ടെന്നും താരം വിശദീകരിച്ചു. ഒരുമിച്ച് നിൽക്കുന്നത് കാര്യങ്ങൾ എളുപ്പമാക്കിയെന്നും ഒറ്റയ്ക്ക് ജോലി ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാകുമെന്നും അവർ ഊന്നിപ്പറഞ്ഞു. തന്റെ ഒന്നാം സമ്മാനത്തുക തന്റെ പിതാവിനെ പിന്തുണയ്ക്കാൻ ചെലവഴിച്ചതായി കേട്ടത്  പ്രധാനമന്ത്രി പരാമർശിച്ചു. അവർ അത്  സ്ഥിരീകരിച്ചു, അവരുടെ കുടുംബം വെല്ലുവിളികൾ നേരിട്ടിരുന്നു, പക്ഷേ അവരുടെ അച്ഛനും അമ്മയും ആ ബുദ്ധിമുട്ടുകൾ തന്റെ യാത്രയെ ബാധിക്കാൻ ഒരിക്കലും അനുവദിച്ചില്ല എന്നും കൂട്ടിച്ചേർത്തു.

വർഷങ്ങളുടെ കഠിനാധ്വാനത്തെക്കുറിച്ച് സ്നേഹ് റാണ സംസാരിച്ചു, പ്രത്യേക ബാറ്റർമാരെ നേരിടാൻ അവരുടെ ബൗളിംഗ് പരിശീലകനായ ആവിഷ്കർ സാൽവിയുമായി പതിവായി തന്ത്രങ്ങൾ ചർച്ച ചെയ്തിരുന്നതെങ്ങനെയെന്ന് പങ്കുവെച്ചു. ഈ തന്ത്രങ്ങൾ ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റൻ, ഹെഡ് കോച്ച് എന്നിവരുമായി ഏകോപിപ്പിക്കുകയും പിന്നീട് ഫീൽഡിൽ ആവർത്തിക്കുകയും ചെയ്തു. എല്ലാ മത്സരങ്ങളും ആസൂത്രണം ചെയ്തതുപോലെ നടന്നില്ലെങ്കിലും, അടുത്ത അവസരത്തിൽ മെച്ചപ്പെടുത്താൻ അവർ പ്രചോദിതരായിരുന്നു.

പ്രധാനമന്ത്രിയുടെ മുന്നിൽ സംസാരിക്കുമ്പോൾ തനിക്ക് അമിതഭ്രമം തോന്നിയെന്ന് ഉമ ചെത്രി സമ്മതിച്ചു. മനസ്സിൽ തോന്നുന്നതെന്തും സംസാരിക്കാൻ അദ്ദേഹം അവരെ  പ്രോത്സാഹിപ്പിച്ചു. തന്റെ അരങ്ങേറ്റ മത്സരം ലോകകപ്പിനിടയിലായിരുന്നുവെന്നും, എല്ലാ അരങ്ങേറ്റങ്ങളെയും പോലെ അന്നും മഴ പെയ്തിരുന്നുവെന്നും അവർ പങ്കുവെച്ചു. വിക്കറ്റുകൾ മാത്രമേ അവർ നിലനിർത്തിയിട്ടുള്ളൂ, പക്ഷേ ലോകകപ്പിൽ ഇന്ത്യയ്ക്കുവേണ്ടി അരങ്ങേറ്റം കുറിക്കുന്നത് ഒരു വലിയ നിമിഷമായതിനാൽ അവർ വളരെയധികം സന്തോഷിച്ചു. രാജ്യത്തിനായി കളിക്കാൻ അവർ ആവേശഭരിതരായിരുന്നു, ഇന്ത്യയെ വിജയിപ്പിക്കാൻ തന്റെ പരമാവധി നൽകാൻ ദൃഢനിശ്ചയം ചെയ്തു. മുഴുവൻ ടീമും തന്നെ വിശ്വസിക്കുകയും മാർഗനിർദേശവും പ്രോത്സാഹനവും നൽകി നിരന്തരം പിന്തുണയ്ക്കുകയും ചെയ്തതിൽ അവർ അങ്ങേയറ്റത്തെ നന്ദി പ്രകടിപ്പിച്ചു . വടക്കുകിഴക്കൻ മേഖലയിൽ നിന്ന് ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്ന ആദ്യ പെൺകുട്ടിയാണ് താനെന്ന് കോച്ച് എടുത്തുപറഞ്ഞു. അസമിൽ നിന്നുള്ള കളിക്കാരിയാണ് ഉമ ചെത്രിയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്ഥിരീകരിച്ചു.

 

 രേണുക സിംഗ് താക്കൂറുമായി സംവദിക്കവേ, പ്രധാനമന്ത്രി മയിലുകളെ കണ്ടോ എന്ന് ചോദിച്ചു. താൻ മറ്റൊരു മയിലിനെ കണ്ടിട്ടുണ്ടെന്ന് താരം മറുപടി നൽകി, തനിക്ക് വരയ്ക്കാൻ കഴിയുന്ന ഒരേയൊരു കാര്യം ഒരു മയിലാണെന്നും അത് താൻ വരച്ച് സൂക്ഷിച്ചിട്ടുണ്ടെന്നും അവർ പങ്കുവെച്ചു. മറ്റൊന്നും വരയ്ക്കാൻ തനിക്ക് കഴിയില്ലെന്നും മറ്റൊരു  പക്ഷിയെ പരീക്ഷിക്കാൻ ധൈര്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു. മകളെ ഒറ്റയ്ക്ക് നിന്ന്  വളർത്തുന്നതിലും ദുഷ്‌കരമായ ജീവിതത്തിലൂടെ മകളുടെ പുരോഗതിക്ക് സഹായിച്ചതിലും  നൽകിയ സംഭാവനയിലും  പ്രധാനമന്ത്രി താരത്തിന്റെ അമ്മയെ  അംഗീകരിച്ചു.തന്റെ വ്യക്തിപരമായ ആശംസകൾ  അമ്മയെ അറിയിക്കാൻ അദ്ദേഹം  രേണുക താക്കൂറിനോട് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുമായി സംവദിക്കുന്നതിനിടെ, തന്റെ അമ്മ പ്രധാനമന്ത്രിയെ ഹീറോ എന്ന് അഭിസംബോധന ചെയ്തുകൊണ്ട്  ഒരു സന്ദേശം അയച്ചതായി അരുന്ധതി റെഡ്ഡി പങ്കുവെച്ചു. തന്റെ ഹീറോയെ എപ്പോൾ കാണുമെന്ന് ചോദിച്ച് അമ്മ നാലോ അഞ്ചോ തവണ വിളിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു.

കളിക്കളത്തിലെ വിജയത്തിനുശേഷം രാജ്യം ഇപ്പോൾ കളിക്കാരിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി ചോദിച്ചു. ലോകകപ്പിനായി തയ്യാറെടുക്കുമ്പോഴെല്ലാം, അത് നേടുന്നത് വനിതാ ക്രിക്കറ്റിൽ മാത്രമല്ല, ഇന്ത്യയിലെ വനിതാ കായിക ഇനങ്ങളിലും വലിയ സ്വാധീനം ചെലുത്തുമെന്ന് അവർ വിശ്വസിക്കുന്നുവെന്ന് സ്മൃതി പറഞ്ഞു. അത് ഒരു വിപ്ലവത്തിന് തുടക്കമിടുമെന്നും ആ മാറ്റത്തിന് നേതൃത്വം നൽകാനുള്ള കഴിവ് ടീമിനുണ്ടെന്നും അവർ പറഞ്ഞു.

 വിജയം കൈവരിച്ചതിലൂടെ കളിക്കാർക്ക് വലിയ പ്രചോദനാത്മക ശക്തിയുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വീട്ടിൽ തിരിച്ചെത്തിയ ശേഷം, അവർ പഠിച്ച സ്കൂളുകൾ സന്ദർശിക്കുകയും വിദ്യാർത്ഥികളുമായി ഒരു ദിവസം ഇടപഴകുകയും ചെയ്യണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. കുട്ടികൾ നിരവധി ചോദ്യങ്ങൾ ചോദിക്കുകയും ജീവിതകാലം മുഴുവൻ അവയെ ഓർമ്മിക്കുകയും ചെയ്യുമെന്നും ആ അനുഭവം കളിക്കാരെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ശ്രീ മോദി മൂന്ന് സ്കൂളുകൾ തിരഞ്ഞെടുത്ത് എല്ലാ വർഷവും ഒന്ന് സന്ദർശിക്കാൻ നിർദ്ദേശിച്ചു, അത് കളിക്കാരെയും വിദ്യാർത്ഥികളെയും പ്രചോദിപ്പിക്കുമെന്ന് കൂട്ടിച്ചേർത്തു.

 

ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് സംഭാവന നൽകേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി,  പ്രത്യേകിച്ച് പൊണ്ണത്തടി പരിഹരിക്കുന്നതിൽ, പ്രസ്ഥാനത്തിന് സുപ്രധാന പങ്കാണുള്ളതെന്ന്  പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. വാങ്ങുന്ന സമയത്ത് തന്നെ എണ്ണ ഉപഭോഗം 10% കുറയ്ക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു, കളിക്കാരിൽ നിന്ന് അത്തരം സന്ദേശങ്ങൾ കേൾക്കുന്നത് ശക്തമായ സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഫിറ്റ് ഇന്ത്യയ്ക്കായി, പ്രത്യേകിച്ച്  രാജ്യത്തെ പെൺമക്കൾക്കായി വാദിക്കാനും സജീവമായി സംഭാവന നൽകാനും അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു.

കളിക്കാരുമായി  സംവദിക്കാൻ അവസരം ലഭിച്ചതിൽ ശ്രീ മോദി സന്തോഷം പ്രകടിപ്പിച്ചു. മുമ്പ് ചില കളിക്കാരെ കണ്ടിട്ടുണ്ടെങ്കിലും പലരും തന്നെ ആദ്യമായി കാണുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവരെ കാണാൻ എപ്പോഴും ആഗ്രഹിക്കുന്നുവെന്നും അവർക്ക് നല്ല ആരോഗ്യം ആശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

പ്രധാനമന്ത്രിയുടെ  വാക്കുകൾ തീർച്ചയായും അവർ ഓർക്കുമെന്നും അവസരം ലഭിക്കുമ്പോഴെല്ലാം സന്ദേശം കൈമാറുമെന്നും സ്മൃതി മന്ദാന പ്രതികരിച്ചു. അത്തരം സന്ദേശങ്ങളെ പിന്തുണയ്ക്കാൻ മുഴുവൻ ടീമും എപ്പോഴും തയ്യാറാണെന്നും വിളിക്കുമ്പോഴെല്ലാം വരുമെന്നും അവർ കൂട്ടിച്ചേർത്തു.

ഒരുമിച്ച് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകണമെന്ന് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി ഉപസംഹരിച്ചു, എല്ലാവർക്കും ആശംസകൾ നേർന്നു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s healthcare deals top Rs 10,000 crore in Q2FY26 as hospitals, diagnostics lead expansion: EY

Media Coverage

India’s healthcare deals top Rs 10,000 crore in Q2FY26 as hospitals, diagnostics lead expansion: EY
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
List of Outcomes: Visit of His Highness Sheikh Mohamed bin Zayed Al Nahyan, President of UAE to India
January 19, 2026
S.NoAgreements / MoUs / LoIsObjectives

1

Letter of Intent on Investment Cooperation between the Government of Gujarat, Republic of India and the Ministry of Investment of the United Arab Emirates for Development of Dholera Special Investment region

To pursue investment cooperation for UAE partnership in development of the Special Investment Region in Dholera, Gujarat. The envisioned partnership would include the development of key strategic infrastructure, including an international airport, a pilot training school, a maintenance, repair and overhaul (MRO) facility, a greenfield port, a smart urban township, railway connectivity, and energy infrastructure.

2

Letter of Intent between the Indian National Space Promotion and Authorisation Centre (IN-SPACe) of India and the Space Agency of the United Arab Emirates for a Joint Initiative to Enable Space Industry Development and Commercial Collaboration

To pursue India-UAE partnership in developing joint infrastructure for space and commercialization, including launch complexes, manufacturing and technology zones, incubation centre and accelerator for space start-ups, training institute and exchange programmes.

3

Letter of Intent between the Republic of India and the United Arab Emirates on the Strategic Defence Partnership

Work together to establish Strategic Defence Partnership Framework Agreement and expand defence cooperation across a number of areas, including defence industrial collaboration, defence innovation and advanced technology, training, education and doctrine, special operations and interoperability, cyber space, counter terrorism.

4

Sales & Purchase Agreement (SPA) between Hindustan Petroleum Corporation Limited, (HPCL) and the Abu Dhabi National Oil Company Gas (ADNOC Gas)

The long-term Agreement provides for purchase of 0.5 MMPTA LNG by HPCL from ADNOC Gas over a period of 10 years starting from 2028.

5

MoU on Food Safety and Technical requirements between Agricultural and Processed Food Products Export Development Authority (APEDA), Ministry of Commerce and Industry of India, and the Ministry of Climate Change and Environment of the United Arab Emirates.

The MoU provides for sanitary and quality parameters to facilitate the trade, exchange, promotion of cooperation in the food sector, and to encourage rice, food products and other agricultural products exports from India to UAE. It will benefit the farmers from India and contribute to food security of the UAE.

S.NoAnnouncementsObjective

6

Establishment of a supercomputing cluster in India.

It has been agreed in principle that C-DAC India and G-42 company of the UAE will collaborate to set up a supercomputing cluster in India. The initiative will be part of the AI India Mission and once established the facility be available to private and public sector for research, application development and commercial use.

7

Double bilateral Trade to US$ 200 billion by 2032

The two sides agreed to double bilateral trade to over US$ 200 billion by 2032. The focus will also be on linking MSME industries on both sides and promote new markets through initiatives like Bharat Mart, Virtual Trade Corridor and Bharat-Africa Setu.

8

Promote bilateral Civil Nuclear Cooperation

To capitalise on the new opportunities created by the Sustainable Harnessing and Advancement of Nuclear Energy for Transforming India (SHANTI) Act 2025, it was agreed to develop a partnership in advance nuclear technologies, including development and deployment of large nuclear reactors and Small Modular Reactors (SMRs) and cooperation in advance reactor systems, nuclear power plant operations and maintenance, and Nuclear Safety.

9

Setting up of offices and operations of UAE companies –First Abu Dhabi Bank (FAB) and DP World in the GIFT City in Gujarat

The First Abu Dhabi Bank will have a branch in GIFT that will promote trade and investment ties. DP World will have operations from the GIFT City, including for leasing of ships for its global operations.

10

Explore Establishment of ‘Digital/ Data Embassies’

It has been agreed that both sides would explore the possibility of setting up Digital Embassies under mutually recognised sovereignty arrangements.

11

Establishment of a ‘House of India’ in Abu Dhabi

It has been agreed in Principle that India and UAE will cooperate on a flagship project to establish a cultural space consisting of, among others, a museum of Indian art, heritage and archaeology in Abu Dhabi.

12

Promotion of Youth Exchanges

It has been agreed in principle to work towards arranging visits of a group of youth delegates from either country to foster deeper understanding, academic and research collaboration, and cultural bonds between the future generations.