പിഎം ശ്രീ പദ്ധതിക്കു കീഴിലുള്ള ധനസഹായത്തിന്റെ ആദ്യ ഗഡു വ‌ിതരണം ചെയ്തു
12 ഇന്ത്യൻ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ വിദ്യാഭ്യാസ-നൈപുണ്യ പാഠ്യപദ്ധതി പുസ്തകങ്ങൾ പുറത്തിറക്കി
"21-ാം നൂറ്റാണ്ടിലെ ഇന്ത്യ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് വലിയ പങ്കുണ്ട്"
"ദേശീയ വിദ്യാഭ്യാസ നയത്തിൽ പരമ്പരാഗത അറിവുകൾക്കും ഭാവി സാങ്കേതികവിദ്യകൾക്കും തുല്യപ്രാധാന്യം നൽകിയിട്ടുണ്ട്"
"മാതൃഭാഷയിലുള്ള വിദ്യാഭ്യാസം ഇന്ത്യയിലെ വിദ്യാർഥികൾക്ക് നീതിയുടെ പുതിയ രൂപത്തിന് തുടക്കമിടുന്നു. സാമൂഹ്യനീതിയിലേക്കുള്ള വളരെ പ്രധാനപ്പെട്ട ചുവടുവയ്പു കൂടിയാണിത്.
"വിദ്യാർഥികൾ ഒരു ഭാഷയിൽ ആത്മവിശ്വാസമുള്ളവരാകുമ്പോൾ, അവരുടെ വൈദഗ്ധ്യവും പ്രതിഭയും നിയന്ത്രണമേതുമില്ലാതെ ഉയർന്നുവരും"
"അമൃതകാലത്തിന്റെ അടുത്ത 25 വർഷത്തിനുള്ളിൽ നമുക്ക് ഊർജസ്വലമായ പുതിയ തലമുറയെ വാർത്തെടുക്കേണ്ടതുണ്ട്; അടിമത്തമനോഭാവത്തിൽ നിന്ന് മുക്തമായതും പുതുമകൾക്കായി താൽപ്പര്യപ്പെടുന്നവരും കർത്തവ്യബോധമുള്ളവരുമായ തലമുറയെ"
"വിദ്യാഭ്യാസത്തിലെ സമത്വം അർഥമാക്കുന്നത് സ്ഥലമോ വർഗമോ പ്രദേശമോ കാരണം ഒരു കുട്ടിക്കും വിദ്യാഭ്യാസം നഷ്ടപ്പെടുന്നില്ല എന്നാണ്"
"5ജി യുഗത്തിൽ, പിഎം-ശ്രീ സ്കൂളുകൾ ആധുനിക വിദ്യാഭ്യാസത്തിന്റെ മാധ്യമമാകും"
"സാൻസിബാറിലും അബുദാബിയിലും ഐഐടി ക്യാമ്പസുകൾ തുറന്നു. മറ്റ് പല രാജ്യങ്ങളും തങ്ങളുടെ രാജ്യങ്ങളിൽ ഐഐടി ക്യാമ്പസുകൾ തുറക്കാൻ ഞങ്ങളോട് ആവശ്യപ്പെടുകയാണ്"

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ അഖില ഭാരതീയ ശിക്ഷാ സമാഗമം (അഖിലേന്ത്യ വിദ്യാഭ്യാസ സമ്മേളനം) ഉദ്ഘാടനം ചെയ്തു. ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചാണു സമ്മേളനം സംഘടിപ്പിച്ചത്. പിഎം ശ്രീ പദ്ധതിക്കു കീഴിലുള്ള ധനസഹായത്തിന്റെ ആദ്യ ഗഡുവും അദ്ദേഹം വിതരണം ചെയ്തു. 6207 സ്കൂളുകൾക്ക് ആദ്യ ഗഡുവായി 630 കോടി രൂപ ലഭിച്ചു. 12 ഇന്ത്യൻ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ വിദ്യാഭ്യാസ-നൈപുണ്യ പാഠ്യപദ്ധതി പുസ്തകങ്ങളും അദ്ദേഹം പ്രകാശനം ചെയ്തു. ചടങ്ങിൽ സംഘടിപ്പിച്ച പ്രദർശനവും പ്രധാനമന്ത്രി സന്ദർശിച്ചു.

 

സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, രാജ്യത്തിന്റെ ഭാഗധേയം മാറ്റിമറിക്കാനാകുന്ന ഘടകങ്ങളിൽ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യമേകേണ്ടതുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 21-ാം നൂറ്റാണ്ടിലെ ഇന്ത്യ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് വലിയ പങ്കുണ്ട്- അദ്ദേഹം പറഞ്ഞു. അഖിലേന്ത്യ വിദ്യാഭ്യാസ സമ്മേളനത്തിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, ചർച്ചയും സംവാദവും വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ പ്രധാനമാണെന്നും വ്യക്തമാക്കി. വാരാണസിയിൽ പുതുതായി നിർമിച്ച രുദ്രാക്ഷ കൺവെൻഷൻ സെന്ററിൽ കഴിഞ്ഞ തവണത്തെ അഖിലേന്ത്യ വിദ്യാഭ്യാസ സമ്മേളനം നടന്നതിന്റെയും ഈ വർഷത്തെ സമ്മേളനം പുതിയ ഭാരത് മണ്ഡപത്തിൽ നടക്കുന്നതിന്റെയും യാദൃച്ഛികതയെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. ഔപചാരിക ഉദ്ഘാടനത്തിന് ശേഷം മണ്ഡപത്തിൽ നടക്കുന്ന ആദ്യ പരിപാടിയാണിത്.

കാശിയിലെ രുദ്രാക്ഷം മുതൽ ആധുനിക ഭാരത മണ്ഡപം വരെ, പൗരാണികവും ആധുനികവും സമന്വയിപ്പിച്ചുള്ള അഖിലേന്ത്യ വിദ്യാഭ്യാസ സമ്മേളനത്തിന്റെ യാത്രയിൽ മറഞ്ഞിരിക്കുന്ന സന്ദേശമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു വശത്ത്, ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായം നാടിന്റെ പൗരാണിക പാരമ്പര്യങ്ങൾ കാത്തുസൂക്ഷിക്കുമ്പോൾ മറുവശത്ത്, രാഷ്ട്രം ശാസ്ത്ര-സാങ്കേതിക രംഗത്ത് അതിവേഗം മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ കൈവരിച്ച പുരോഗതിക്ക് വിദ്യാഭ്യാസ മേഖലയ്ക്കു സംഭാവന നൽകിയവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) മൂന്നാം വാർഷികം ആഘോഷിക്കുന്ന ഇന്ന്, ഇത് ഒരു ദൗത്യമായി ഏറ്റെടുത്തതിനും മഹത്തായ പുരോഗതിക്ക് സംഭാവന നൽകിയതിനും ബുദ്ധിജീവികൾക്കും അക്കാദമിക് വിദഗ്ധർക്കും അധ്യാപകർക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. ചടങ്ങുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച പ്രദർശനത്തെക്കുറിച്ചു പരാമർശിക്കവേ, നൈപുണ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും നൂതന സാങ്കേതിക വിദ്യകളുടെയും പ്രദർശനം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ചെറിയ കുട്ടികൾ രസകരമായ അനുഭവങ്ങളിലൂടെ പഠിക്കുന്ന രാജ്യത്തെ വിദ്യാഭ്യാസത്തിന്റെയും സ്കൂൾ വിദ്യാഭ്യാസത്തിന്റെയും പരിവർത്തനാത്മകവശത്തെക്കുറിച്ച് അദ്ദേഹം പരാമർശിക്കുകയും അതിനുള്ള ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. പ്രദർശനം സന്ദർശിച്ച് കാര്യങ്ങൾ കണ്ടുമനസിലാക്കാൻ അദ്ദേഹം അതിഥികളോട് അഭ്യർഥിച്ചു.

 

ഐതിഹാസിക മാറ്റങ്ങൾക്ക് കുറച്ചു സമയമെടുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഉദ്ഘാടന വേളയിൽ നയത്തിൽ ഉൾപ്പെടുത്തേണ്ട വിശാലമായ കാര്യങ്ങളെക്കുറിച്ചു പറഞ്ഞതിനെ  അനുസ്മരിച്ച പ്രധാനമന്ത്രി, ബന്ധപ്പെട്ടവരി‌ൽ എല്ലാവരിലും കാണുന്ന പുതിയ ആശയങ്ങൾ ഉൾക്കൊള്ളാനുള്ള സമർപ്പണത്തെയും സന്നദ്ധതയെയും പ്രശംസിച്ചു. എൻഇപിയിൽ പരമ്പരാഗത വിജ്ഞാനത്തിനും ഭാവി സാങ്കേതികവിദ്യകൾക്കും തുല്യപ്രാധാന്യം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രൈമറി വിദ്യാഭ്യാസത്തിലെ പുതിയ പാഠ്യപദ്ധതി, പ്രാദേശിക ഭാഷകളിലെ പുസ്തകങ്ങൾ, ഉന്നത വിദ്യാഭ്യാസം, രാജ്യത്തെ ഗവേഷണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തൽ എന്നിവയ്ക്കായി വിദ്യാഭ്യാസ ലോകത്ത് നിന്നുള്ള പങ്കാളികളുടെ കഠിനാധ്വാനത്തെ അദ്ദേഹം പരാമർശിച്ചു. 10+2 സംവിധാനത്തിന് പകരം 5+3+3+4 സംവിധാനമാണ് ഇപ്പോഴുള്ളതെന്നു  വിദ്യാർഥികൾ മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 3-ാം വയസ്സിൽ വിദ്യാഭ്യാസം ആരംഭിക്കുന്നത് രാജ്യമെമ്പാടും ഏകീകൃതസ്വഭാവം കൊണ്ടുവരും. ദേശീയ ഗവേഷണ ഫൗണ്ടേഷൻ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകിയതായും അദ്ദേഹം അറിയിച്ചു. എൻഇപിക്കു കീഴിലുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് ഉടൻ വരും. 3-8 പ്രായപരിധിയിലുള്ള വിദ്യാർഥികൾക്കുള്ള ചട്ടക്കൂട് തയ്യാറാണ്. രാജ്യത്തിനാകെ ഏകീകൃത പാഠ്യപദ്ധതിയുണ്ടാകും. ഇതിനായി പുതിയ കോഴ്‌സ് ബുക്കുകൾ എൻസിഇആർടി തയ്യാറാക്കുന്നുണ്ട്. പ്രാദേശിക ഭാഷകളിൽ വിദ്യാഭ്യാസം നൽകുന്നതിന്റെ ഫലമായി 22 വ്യത്യസ്ത ഭാഷകളിലായി 3 മുതൽ 12 വരെ ക്ലാസുകളിലേക്ക് 130 ഓളം വിവിധ വിഷയങ്ങളുടെ പുതിയ പുസ്തകങ്ങൾ വരുന്നുണ്ടെന്നു പ്രധാനമന്ത്രി അറിയിച്ചു.

ഏതൊരു വിദ്യാർഥിയോടും ചെയ്യുന്ന ഏറ്റവും വലിയ അനീതി, അവരുടെ കഴിവുകൾക്ക് പകരം അവരുടെ ഭാഷയെ അടിസ്ഥാനമാക്കി അവരെ വിലയിരുത്തുന്നതാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. "മാതൃഭാഷയിലുള്ള വിദ്യാഭ്യാസം ഇന്ത്യയിലെ വിദ്യാർഥികൾക്ക് നീതിയുടെ പുതിയ രൂപത്തിന് തുടക്കമിടും. സാമൂഹ്യ നീതിയിലേക്കുള്ള വളരെ സുപ്രധാനമായ ചുവടുവയ്പ്പ് കൂടിയാണിത്” - പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ലോകത്തിലെ നിരവധി ഭാഷകളും അവയുടെ പ്രാധാന്യവും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ലോകത്തിലെ പല വികസിത രാജ്യങ്ങളും അവരുടെ പ്രാദേശിക ഭാഷയാൽ മുൻനിരയിൽ എത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി. മിക്ക രാജ്യങ്ങളും മാതൃഭാഷയാണുപയോഗിക്കുന്നുതെന്നു യൂറോപ്പിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ അംഗീകൃത ഭാഷകളുടെ നിരയുണ്ടെങ്കിലും അവ പിന്നാക്കാവസ്ഥയുടെ അടയാളമായി അവതരിപ്പിക്കപ്പെട്ടു. ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്തവർ അവഗണിക്കപ്പെട്ടു. അവരുടെ കഴിവുകൾ അംഗീകരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതു ഗ്രാമപ്രദേശങ്ങളിലെ കുട്ടികളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വരവോടെ രാജ്യം ഇപ്പോൾ ഈ ചിന്ത ഉപേക്ഷിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “യുഎന്നിൽപോലും ഞാൻ ഇന്ത്യൻ ഭാഷയിലാണ് സംസാരിക്കുന്നത്”- ശ്രീ മോദി കൂട്ടിച്ചേർത്തു.

 

സാമൂഹ്യശാസ്ത്രം മുതൽ എൻജിനിയറിങ് വരെയുള്ള വിഷയങ്ങൾ ഇനി ഇന്ത്യൻ ഭാഷകളിൽ പഠിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. "വിദ്യാർഥികൾ ഒരു ഭാഷയിൽ ആത്മവിശ്വാസമുള്ളവരാകുമ്പോൾ, അവരുടെ വൈദഗ്ധ്യവും പ്രതിഭയും നിയന്ത്രണമേതുമില്ലാതെ ഉയർന്നുവരും"- ശ്രീ മോദി പറഞ്ഞു. സ്വന്തം താൽപ്പര്യങ്ങൾക്കായി ഭാഷയെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നവർക്ക് ഇനി പെട്ടി മടക്കേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തെ എല്ലാ ഭാഷകൾക്കും അർഹമായ ആദരവും അംഗീകാരവും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

അമൃതകാലത്തിന്റെ അടുത്ത 25 വർഷത്തിനുള്ളിൽ നമുക്ക് ഊർജസ്വലമായ പുതിയ തലമുറയെ വാർത്തെടുക്കേണ്ടതുണ്ട്; അടിമത്തമനോഭാവത്തിൽ നിന്ന് മുക്തമായതും പുതുമകൾക്കായി താൽപ്പര്യപ്പെടുന്നവരും കർത്തവ്യബോധമുള്ളവരുമായ, ശാസ്ത്രം മുതൽ കായികം വരെയുള്ള മേഖലകളിൽ ബഹുമതികൾ കൊണ്ടുവരാൻ തയ്യാറുള്ള, 21-ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങൾക്കനുസരിച്ച് സ്വയം വൈദഗ്ധ്യം നേടാൻ തയ്യാറുള്ള ഒരു തലമുറ. “എൻഇപി ഇതിൽ വലിയ പങ്ക് വഹിക്കും”- അദ്ദേഹം പറഞ്ഞു.

ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ വിവിധ മാനദണ്ഡങ്ങളിൽ, സമത്വത്തിനാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശ്രമമെന്ന് പ്രധാനമന്ത്രി പറഞ്ഞു. "ഇന്ത്യയിലെ ഓരോ യുവാക്കൾക്കും സമാനമായ വിദ്യാഭ്യാസവും വിദ്യാഭ്യാസത്തിനുള്ള അവസരവും ലഭിക്കണം എന്നതാണ് എൻഇപിയുടെ മുൻഗണന". ഇത് സ്‌കൂളുകൾ തുറക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തോടൊപ്പം വിഭവങ്ങളിലേക്കും തുല്യത വ്യാപിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനർഥം, ഓരോ കുട്ടിക്കും തിരഞ്ഞെടുപ്പിനും ശേഷിക്കും അനുസരിച്ചുള്ള അവസരങ്ങൾ ലഭിക്കണം എന്നാണ്. “വിദ്യാഭ്യാസത്തിലെ സമത്വം അർത്ഥമാക്കുന്നത് സ്ഥലം, വർഗം, പ്രദേശം എന്നിവ കാരണം ഒരു കുട്ടിക്കും വിദ്യാഭ്യാസം നഷ്ടപ്പെടുന്നില്ല എന്നാണ്” - അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ശ്രീ പദ്ധതിക്കു കീഴിൽ ആയിരക്കണക്കിന് സ്കൂളുകൾ നവീകരിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "5ജി യുഗത്തിൽ, ഈ ആധുനിക സ്കൂളുകൾ ആധുനിക വിദ്യാഭ്യാസത്തിന്റെ മാധ്യമമായിരിക്കും" - അദ്ദേഹം കൂട്ടിച്ചേർത്തു. ഗിരിവർഗ ഗ്രാമങ്ങളിലെ ഏകലവ്യ സ്കൂളുകൾ, ഗ്രാമങ്ങളിലെ ഇന്റർനെറ്റ് സൗകര്യങ്ങൾ, ദിക്ഷ, സ്വയം, സ്വയംപ്രഭ തുടങ്ങിയ മാതൃകകളിലൂടെ വിദ്യാഭ്യാസം നേടുന്ന വിദ്യാർഥികളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. “ഇപ്പോൾ, ഇന്ത്യയിൽ, വിദ്യാഭ്യാസത്തിന് ആവശ്യമായ വിഭവങ്ങളുടെ അന്തരം അതിവേഗം നികത്തപ്പെടുന്നു” - അദ്ദേഹം പറഞ്ഞു.

 

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ പൊതുവിദ്യാഭ്യാസവുമായി സംയോജിപ്പിക്കുന്നതിനുള്ള നടപടികളും വിദ്യാഭ്യാസത്തെ കൂടുതൽ രസകരവും സംവേദനാത്മകവുമാക്കുന്നതിനുള്ള വഴികളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ലാബുകളുടെയും പ്രാക്ടിക്കലുകളുടെയും സൗകര്യം വിരലിലെണ്ണാവുന്ന സ്‌കൂളുകളിൽ മാത്രമായി മുമ്പു പരിമിതപ്പെടുത്തിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, 75 ലക്ഷത്തിലധികം വിദ്യാർഥികൾ ശാസ്ത്രത്തെയും നൂതനാശയങ്ങളെയും കുറിച്ച് പഠിക്കുന്ന അടൽ ടിങ്കറിങ് ലാബുകളിലേക്ക് വെളിച്ചം വീശി. "ശാസ്ത്രം എല്ലാവർക്കും വേണ്ടി ലളിതമാക്കുകയാണ്. ഈ യുവ ശാസ്ത്രജ്ഞരാണ് സുപ്രധാന പദ്ധതികൾക്ക് നേതൃത്വം നൽകി രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതും ഇന്ത്യയെ ലോകത്തിന്റെ ഗവേഷണ കേന്ദ്രമാക്കി മാറ്റുന്നതും" - അദ്ദേഹം പറഞ്ഞു.

"ഏത് പരിഷ്‌കാരത്തിനും ധൈര്യം ആവശ്യമാണ്, ധൈര്യത്തിന്റെ സാന്നിധ്യം പുതിയ സാധ്യതകളുടെ പിറവിയിലേക്ക് നയിക്കുന്നു", പുതിയ സാധ്യതകളുടെ നഴ്‌സറിയായി ലോകം ഇന്ത്യയെ കാണുന്നുവെന്ന് ചൂണ്ടിക്കാട്ടി ശ്രീ മോദി പറഞ്ഞു. സോഫ്‌റ്റ്‌വെയർ സാങ്കേതികവിദ്യയുടെയും ബഹിരാകാശ സാങ്കേതികവിദ്യയുടെയും ഉദാഹരണങ്ങൾ നൽകിയ പ്രധാനമന്ത്രി ഇന്ത്യയുടെ ശേഷിയുമായി മത്സരിക്കുക എളുപ്പമല്ലെന്നും പറഞ്ഞു. പ്രതിരോധ സാങ്കേതിക വിദ്യയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ‘കുറഞ്ഞ ചെലവും’ ‘മികച്ച ഗുണനിലവാരവും’ എന്ന ഇന്ത്യയുടെ മാതൃക വിജയിക്കുമെന്ന് ഉറപ്പാണെന്നും പറഞ്ഞു. ഇന്ത്യയുടെ വ്യാവസായിക പ്രശസ്തിയും സ്റ്റാർട്ടപ്പ് വളർച്ചാ ആവാസവ്യവസ്ഥയും മെച്ചപ്പെട്ടതോടെ ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തോടുള്ള ആദരം ലോകത്ത് ഗണ്യമായി വർധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. എല്ലാ ആഗോള റാങ്കിങ്ങിലും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ എണ്ണം വർധിക്കുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു, സാൻസിബാറിലും അബുദാബിയിലും രണ്ട് ഐഐടി ക്യാമ്പസുകൾ തുറക്കുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. "മറ്റു പല രാജ്യങ്ങളും തങ്ങളുടെ രാജ്യങ്ങളിൽ ഐഐടി ക്യാമ്പസുകൾ തുറക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നു"-  അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ ആവാസവ്യവസ്ഥയിൽ വരുന്ന നല്ല മാറ്റങ്ങൾ കാരണം ഇന്ത്യയിൽ ക്യാമ്പസുകൾ തുറക്കാൻ തയ്യാറുള്ള നിരവധി ആഗോള സർവകലാശാലകളെക്കുറിച്ചും അദ്ദേഹം പരാർശിച്ചു. രണ്ട് ഓസ്ട്രേലിയൻ സർവകലാശാലകൾ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ ക്യാമ്പസുകൾ തുറക്കാൻ പോകുകയാണെന്ന് അദ്ദേഹം അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ തുടർച്ചയായി ശക്തിപ്പെടുത്തുന്നതിനും ഭാവിയിലേക്കു സജ്ജമാക്കുന്നതിനുമായി പ്രവർത്തിക്കുന്നതിനും ശ്രീ മോദി ഊന്നൽ നൽകി. ഇന്ത്യയിലെ ഇൻസ്റ്റിറ്റ്യൂട്ടുകൾ, സർവകലാശാലകൾ, സ്കൂളുകൾ, കോളേജുകൾ എന്നിവ ഈ വിപ്ലവത്തിന്റെ കേന്ദ്രമാക്കി മാറ്റേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.

 

"കഴിവുള്ള യുവാക്കളെ കെട്ടിപ്പടുക്കുക എന്നതാണ് ശക്തമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള ഏറ്റവും വലിയ ഉറപ്പ്"- അതിൽ രക്ഷിതാക്കളും അധ്യാപകരും പ്രധാന പങ്ക് വഹിക്കുന്നുവെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ആത്മവിശ്വാസമുള്ള അറിവന്വേഷണത്തിനും ഭാവനയുടെ കുതിപ്പിനും വിദ്യാർഥികളെ സജ്ജമാക്കാൻ അദ്ദേഹം അധ്യാപകരോടും രക്ഷിതാക്കളോടും അഭ്യർഥിച്ചു. “നാം ഭാവിയിൽ കണ്ണുവച്ച് ഭാവി ചിന്താഗതിയോടെ ചിന്തിക്കണം. പുസ്തകങ്ങളുടെ സമ്മർദത്തിൽ നിന്ന് കുട്ടികളെ മോചിപ്പിക്കണം”- അദ്ദേഹം പറഞ്ഞു.

 

കരുത്തുറ്റ ഇന്ത്യയിൽ ആഗോളതലത്തിലുള്ള ജിജ്ഞാസ നമ്മുടെമേൽ ചുമത്തുന്ന ഉത്തരവാദിത്വത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. യോഗ, ആയുർവേദം, കല, സാഹിത്യം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർഥികളെ പരിചയപ്പെടുത്തുന്നതിനെക്കുറിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു. 2047ൽ 'വികസിതഭാരത'മാകാനുള്ള ഇന്ത്യയുടെ യാത്രയിൽ ഇന്നത്തെ തലമുറയിലെ വിദ്യാർഥികളുടെ പ്രാധാന്യത്തെക്കുറിച്ച് അധ്യാപകരെ ഓർമിപ്പിച്ചാണ് അദ്ദേഹം ഉപസംഹരിച്ചത്.

കേന്ദ്ര വിദ്യാഭ്യാസ- നൈപുണ്യ വികസന സംരംഭകത്വ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

യുവാക്കളെ സുസജ്ജരാക്കി അമൃതകാലത്തു രാജ്യത്തെ നയിക്കാന്‍ അവരെ സജ്ജമാക്കുന്നത് ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രിയുടെ വീക്ഷണത്താല്‍ നയിക്കപ്പെടുന്ന എന്‍ഇപി 2020ന് സമാരംഭം കുറിച്ചത്. അടിസ്ഥാന മാനുഷിക മൂല്യങ്ങളില്‍ അവരെ നിലനിര്‍ത്തിക്കൊണ്ട്, ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ അവരെ സജ്ജരാക്കുക എന്നതാണ് ഇത് ലക്ഷ്യമിടുന്നത്. നടപ്പിലാക്കി മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്‌കൂള്‍, ഉന്നത വിദ്യാഭ്യാസം, നൈപുണ്യ വിദ്യാഭ്യാസം എന്നീ മേഖലകളില്‍ നയം സമൂലമായ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവന്നു. ജൂലൈ 29, 30 തീയതികളില്‍ നടക്കുന്ന ദ്വിദിന പരിപാടി അക്കാദമിക്, മേഖലയിലെ വിദഗ്ധര്‍, നയരൂപകര്‍ത്താക്കള്‍, വ്യവസായ പ്രതിനിധികള്‍, സ്‌കൂളുകള്‍, ഉന്നത വിദ്യാഭ്യാസ, നൈപുണ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അധ്യാപകര്‍, വിദ്യാർഥികള്‍ എന്നിവര്‍ക്ക് എന്‍ഇപി 2020 നടപ്പിലാക്കുന്നതിനും അതിനെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള തന്ത്രങ്ങള്‍ മെനയുന്നതിനും ആവശ്യമായ അവരുടെ ഉള്‍ക്കാഴ്ചകളും വിജയഗാഥകളും മികച്ച സമ്പ്രദായങ്ങളും പങ്കിടാനുള്ള വേദിയൊരുക്കും.

അഖിലേന്ത്യ വിദ്യാഭ്യാസ സമ്മേളനത്തിൽ പതിനാറ് സെഷനുകളാണുള്ളത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്റെയും ഭരണത്തിന്റെയും പ്രാപ്യത, തുല്യവും സമഗ്രവുമായ വിദ്യാഭ്യാസം, സാമൂഹിക-സാമ്പത്തിക പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍, ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് റാങ്കിങ് ചട്ടക്കൂട്, ഇന്ത്യന്‍ വിജ്ഞാന സംവിധാനം, വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവല്‍ക്കരണം എന്നിവ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും.

പരിപാടിയിൽ പിഎം ശ്രീ പദ്ധതിക്കു കീഴിലുള്ള ധനസഹായത്തിന്റെ ആദ്യ ഗഡു പ്രധാനമന്ത്രി വിതരണം ചെയ്തു. ദേശീയ വിദ്യാഭ്യാസ നയം 2020 വിഭാവനം ചെയ്യുന്ന തരത്തില്‍ സന്തുലിതവും ഉള്‍ചേര്‍ക്കുന്നതും ബഹുസ്വരവുമായ സമൂഹം കെട്ടിപ്പടുക്കുന്നതിന്, വിദ്യാർഥികളെ പ്രതിബദ്ധതയും ഉല്‍പ്പാദനക്ഷമവും സംഭാവന നല്‍കുന്നതുമായ പൗരന്മാരായി മാറുന്ന വിധത്തില്‍ ഈ സ്‌കൂളുകള്‍ അവരെ പരിപോഷിപ്പിക്കും. 12 ഇന്ത്യന്‍ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ വിദ്യാഭ്യാസ- നൈപുണ്യ പാഠപുസ്തകങ്ങളും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India stands tall in shaky world economy as Fitch lifts FY26 growth view to 7.5%

Media Coverage

India stands tall in shaky world economy as Fitch lifts FY26 growth view to 7.5%
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Text of PM’s speech during the launch of various development works in Silchar, Assam
March 14, 2026
Today, North-East India is the center of India’s Act East Policy; It is becoming a bridge that connects India with South-East Asia: PM
The farmers of Barak Valley and tea garden workers have made a significant contribution to Assam’s development; the Government is continuously working for farmers’ welfare: PM
We consider border villages as the nation’s first villages; the next phase of the Vibrant Village Programme was launched from Cachar district to boost development in several Barak Valley villages as well: PM

भारत माता की जय।

भारत माता की जय।

भारत माता की जय।

प्रानोप्रिय बोराक उपत्यकार, सम्मानित नागरिकवृंद, आपनादेर शोबाई के आमार प्रोणाम जानाई।

राज्य के लोकप्रिय मुख्यमंत्री हिमंता बिस्वा सरमा जी, केंद्रीय मंत्रिमंडल में मेरे साथी सर्बानंद सोनोवाल जी, उपस्थित राज्य सरकार के मंत्रीगण, जनप्रतिनिधिगण और मेरे प्यारे भाईयों और बहनों।

संस्कृति, साहस और जीवंतता से भरपूर बराक वैली के आप सभी परिवारजनों के बीच आना बहुत विशेष अनुभव रहता है। सिलचर को तो बराक घाटी का गेटवे कहा जाता है। ये वो जगह है जहां इतिहास, भाषा, संस्कृति और उद्यम ने मिलकर अपनी एक विशेष पहचान बनाई है। यहां बांग्ला बोली जाती है, असमिया की गूँज सुनाई देती है और अन्य जनजातीय परंपराएं भी फुलती-फलती हैं। यहां इतनी विविधता को अपनी ताकत बनाकर आप सभी भाईचारे के साथ, सद्भाव के साथ, इस पूरे क्षेत्र का विकास कर रहे हैं। ये बराक वैली का बहुत बड़ा सामर्थ्य है

साथियों,

बराक नदी के उपजाऊ मैंदानों ने, यहां के चाय बागानों ने, यहां के किसानों को, यहां के ट्रेड रूट्स को, एजुकेशन सेंटर्स को हमेशा प्रोत्साहित किया है। ये क्षेत्र असम ही नहीं, पूरे नॉर्थ ईस्ट और पश्चिम बंगाल को भी कनेक्ट करता है। बराक घाटी के इसी महत्व को 21वीं सदी में और अधिक सशक्त करने के लिए मैं आज आपके बीच आया हूं, आपके आशीर्वाद लेने आया हूं। थोड़ी देर पहले यहां बराक वैली की कनेक्टिविटी से जुड़े, नॉर्थ ईस्ट की कनेक्टिविटी से जुड़े, हजारों करोड़ रूपये के प्रोजेक्ट्स का शिलान्यास और लोकार्पण हुआ है। रोड़ हो, रेल हो, एग्रीकल्चर कॉलेज हो, ऐसे हर प्रोजेक्ट्स से बराक वैली नॉर्थ ईस्ट का एक बड़ा लॉजिस्टिक और ट्रेड हब बनने जा रहा है। इससे यहां के नौजवानों के लिए रोजगार के, स्वरोजगार के अनगिनत, अनगिनत अवसर बनने जा रहे हैं। मैं आप सभी को इन सभी विकास परियोजाओं के लिए बहुत-बहुत बधाई देता हूं।

साथियों,

आजादी के अनेक दशकों तक कांग्रेस की सरकारों ने नॉर्थ ईस्ट को दिल्ली से और दिल से, दोनों से ही दूर रखा। कांग्रेस ने नॉर्थ ईस्ट को एक प्रकार से भुला दिया था। लेकिन बीजेपी की डबल इंजन सरकार ने नॉर्थ ईस्ट को ऐसे कनेक्ट किया है कि आज हर तरफ इसकी चर्चा है। आज नॉर्थ ईस्ट भारत की एक्ट ईस्ट पॉलिसी का केंद्र है, दक्षिण पूर्व एशिया के साथ भारत को जोड़ने वाला सेतु बन रहा है।

लेकिन साथियों,

जैसे कांग्रेस ने नॉर्थ ईस्ट को अपने हाल पर छोड़ दिया था, ठीक वैसे ही बराक वैली को भी बेहाल करने में कांग्रेस की बहुत बड़ी भूमिका रही है। जब देश आज़ाद हुआ, तो कांग्रेस ने ऐसी बाउंड्री खींचने दी, जिससे बराक घाटी का समंदर से संपर्क ही कट गया। जो बराक वैली कभी ट्रेड रूट के रूप में, एक औद्योगिक केंद्र के रूप में जानी जाती थी, उस बराक वैली से उसकी ताकत ही छीन ली गई। आज़ादी के बाद भी दशकों तक कांग्रेस की सरकारें रहीं, लेकिन बराक घाटी के विकास के लिए कुछ खास नहीं हुआ।

साथियों,

बीजेपी की डबल इंजन सरकार, इस स्थिति को बदल रही है। हम बराक घाटी को फिर से व्यापार कारोबार का बड़ा हब बनाने के लिए निरंतर काम कर रहे हैं। आज इस दिशा में एक बहुत बड़ा और अत्यंत महत्वपूर्ण कदम उठाया जा रहा है। आज करीब 24 हजार करोड़ रुपए के शिलांग-सिलचर हाई-स्पीड कॉरिडोर का भूमि पूजन हुआ है, 24 हजार करोड़ रुपए, कितने? कितने? 24 हजार करोड़ रुपए। कितने? कितने? कितने? ये जरा कांग्रेस वालों को पूछना, जरा कागज पेन देना और उनको कहना कि जरा कागज पर 24 हजार करोड़ लिखो तो, कितने, कितने जीरो लगते हैं, आएगा नहीं उनको। ये कांग्रेस वालों के दिमाग का ताला जहां बंद हो जाता है ना, वहां हमारा काम शुरू हो जाता है। यह नॉर्थ-ईस्ट का पहला Access Controlled High-Speed Corridor होगा।

साथियों,

ये सिर्फ एक हाईवे प्रोजेक्ट नहीं है, ये नॉर्थ ईस्ट के लोगों के दशकों पुराने इंतजार का अंत हो रहा है। इस कॉरिडोर से सिलचर, मिजोरम, मणिपुर और त्रिपुरा, ये सब राज्य कनेक्ट होने वाले हैं। इन तीनों राज्यों से आगे बांग्लादेश और म्यांमार हैं और फिर आगे दक्षिण-पूर्व एशिया का विशाल बाजार है। यानी बराक घाटी, एक बहुत उज्जवल भविष्य की तरफ जुड़ने का आज शिलान्यास कर रही है। इसका फायदा असम सहित पूरे नॉर्थ ईस्ट के किसानों को होगा, यहां के नौजवानों को होगा। इतनी अच्छी कनेक्टिविटी वाले ये सारा क्षेत्र बनने से, इस पूरे क्षेत्र में इंडस्ट्री को बल मिलेगा, टूरिज्म को फायदा होगा और सबसे बड़ी बात, हिन्दुस्तान का कोना-कोना आसानी से आप लोगों से जुड़ जाने वाला है।

साथियों,

आप सभी यहां सिलचर में ट्रैफिक को लेकर भी काफी परेशान रहे हैं। अब सिलचर फ्लाईओवर से ये समस्या भी कम हो जाएगी। सिल्चर मेडिकल कॉलेज, NIT सिल्चर और असम यूनिवर्सिटी में पढ़ाई कर रहे युवा साथियों के लिए, ये बहुत अच्छी सुविधा हो गई है। इससे आने-जाने में उनका बहुत ही कीमती समय बचने वाला है।

साथियों,

डबल इंजन की बीजेपी सरकार, असम की रेल कनेक्टिविटी पर भी बहुत अधिक काम कर रही है। खासतौर पर रेलवे का बिजलीकरण हमारी बहुत बड़ी प्राथमिकता रहा है। अब असम का ढाई हजार किलोमीटर से अधिक का रेल नेटवर्क, अब इलेक्ट्रिफाई हो चुका है। अब यहां भी तेज़ गति से ट्रेनें चल पाएंगी, इससे बराक वैली के स्वच्छ वातावरण को भी फायदा मिलेगा।

साथियों,

बराक वैली के किसानों और यहां के चाय-बागानों में काम करने वाले श्रमिकों का असम के विकास में बहुत बड़ा योगदान है। डबल इंजन सरकार किसानों के कल्याण के लिए निरंतर कदम उठा रही है। कल ही, गुवाहाटी से मैंने पीएम किसान सम्मान निधि की अगली किश्त जारी की है। अब तक पीएम किसान सम्मान निधि का देश के किसानों को लाखों करोड़ रूपया, और अकेले हमारे असम के किसानों को 20 हजार करोड़ रुपए से ज्यादा पैसा असम के किसानों को मिल चुका है। अब आप सोचिये, हमने 10 साल में यहां के किसानों की जेब में, 20 हजार करोड़ रुपया उनकी जेब में दिया है। ये कांग्रेस वालों ने 10 साल राज किया, प्रधानमंत्री तो असम से चुनकर के गए थे, उसके बावजूद भी एक फूटी कौड़ी नहीं दी, एक फूटी कौड़ी किसानों को नहीं दी, हमने 20 हजार करोड़ रूपया दिया है। कल बराक वैली के हज़ारों किसानों के खाते में भी, ये आखिरी किस्त भी पहुंची है, ये वाली किस्त पहुंची है और फिर जब चुनाव के बाद आएगा समय, तब भी पहुंचेगी। ये पैसा खेती से जुड़ी छोटी-छोटी जरूरतों को पूरा करने में, मेरे गांव के छोटे-छोटे किसान भाई-बहनों को बहुत बड़ी मदद कर रहा है।

साथियों,

बराक वैली अब अपनी फसलों के लिए ही नहीं, बल्कि कृषि से जुड़ी पढ़ाई और रिसर्च के लिए भी जानी जाएगी। पत्थरकांडी में बराक घाटी के पहले एग्रीकल्चर कॉलेज का निर्माण कार्य आज से शुरु हो रहा है। इससे किसानों को तो फायदा होगा ही, यहां के नौजवानों को कृषि स्टार्टअप्स के लिए सहयोग, समर्थन और प्रोत्साहन मिलेगा।

साथियों,

भाजपा का मंत्र है- जो विकास की दौड़ में पीछे रह गया, उसे प्राथमिकता देना। कांग्रेस की सरकारें बॉर्डर एरिया को, देश के अंतिम गांव मानती थीं। हम बॉर्डर के गांवों को देश के पहले गांव मानते हैं। और इसलिए, बॉर्डर एरिया के विकास के लिए, कछार जिले से ही वाइब्रेंट विलेज प्रोग्राम का अगला चरण शुरु किया था। इससे बराक वैली के अनेक गांवों में भी सुधार होना तय हो गया है।

साथियों,

यहां बड़ी संख्या में चाय-बागानों में कार्य करने वाले साथी भी हैं। असम सरकार ने, चाय-बगानों से जुड़े हजारों परिवारों को, उनकी जमीन का अधिकार देने का ऐतिहासिक काम किया है, वो इन परिवारों के भविष्य को बदलने की एक बड़ी शुरुआत है। जमीन के पट्टे मिलने से, इन परिवारों को सुरक्षा मिली है, उन्हें सम्मान का जीवन मिलना सुनिश्चित हुआ है।

साथियों,

आप जरा वहां से दूर रहिए, अब जगह नहीं है, आगे नहीं आ सकते हैं। देखिए वहां से जरा दूर रखिये उनको, अब आगे नहीं आ सकते भईया, अरे हमारे असम के भाई-बहन तो बड़े समझदार हैं। आपका से प्यार, आपका आशीर्वाद, ये इतनी बड़ी ताकत है, कृपा करके आप।

साथियों,

मैं हेमंता जी की सरकार को बधाई देता हूं, चाय-बागानों में करीब 200 सालों से सेवा दे रही अनेक पीढ़ियों के संघर्ष को आपने आज सम्मान दिया है। देखिए मेरी इस बात पर बादल भी गरजने लग गए। मुझे खुशी है कि जिनको पहले की सरकारों ने अपने हाल पर छोड़ दिया था, उनकी सुध बीजेपी सरकार ने ली है।

साथियों,

ये सिर्फ भूमि पर कानूनी अधिकार का ही मामला नहीं है। इससे ये लाखों परिवार, केंद्र और राज्य सरकार की अनेक कल्याणकारी योजनाओं से भी तेज़ी से जुड़ेंगे। पक्के घर की योजना हो, बिजली, पानी और गैस की योजनाएं हों, इन सब स्कीम्स का पूरा फायदा अब इन परिवारों को मिलना संभव होगा।

साथियों,

बीते सालों में बीजेपी सरकार ने चाय-बागानों में अनेक स्कूल खोले हैं, बच्चों को स्कॉलरशिप्स दिए हैं। सरकारी नौकरियों के लिए भी रास्ते खोले गए हैं। ऐसे प्रयासों से चाय-बागानों के युवाओं के लिए सुनहरे भविष्य के द्वार खुल रहे हैं।

साथियों,

बीजेपी की डबल इंजन सरकार के लिए शिक्षा, कौशल विकास और स्वास्थ्य सुविधाएं बहुत बड़ी प्राथमिकताएं रही हैं। असम ने तो शिक्षा और स्वास्थ्य को लेकर कांग्रेस की उपेक्षा को बहुत लंबे समय तक भुगता है। आज असम शिक्षा और स्वास्थ्य का बहुत बड़ा हब बनकर सामने आ रहा है। इसका बहुत अधिक फायदा बराक वैली को मिला है। आज यहां शिक्षा और स्वास्थ्य से जुड़े अनेक बड़े संस्थान बन चुके हैं।

साथियों,

कांग्रेस ने असम के युवाओं को सिर्फ हिंसा और आतंकवाद के कुचक्र में ही उलझाए रखा था। कांग्रेस ने असम को फूट डालो और राज करो की नीति की प्रयोगशाला बनाया। आज असम के युवाओं के सामने अवसरों का खुला आसमान है। आज असम भारत के सेमीकंडक्टर सेक्टर का अहम हिस्सा बन रहा है। यहां नेक्स्ट जेनरेशन टेक्नॉलॉजी से जुड़ा इकोसिस्टम और टैलेंट तैयार हो रहा है। यहां IIT और IIM जैसे संस्थान बन रहे हैं। मेडिकल कॉलेज, एम्स और कैंसर अस्पतालों का सशक्त नेटवर्क बन रहा है। शांति और प्रगति का ये नया दौर, अनेक बलिदानों और अनेक प्रयासों से आया है। अब ऐसी हर ताकत को मुंहतोड़ जवाब देना है, जो असम को पुराने दौर में धकेलने की कोशिश करती है।

साथियों,

आज मैं सिलचर से असम को सावधान-सतर्क भी करना चाहता हूं। आपने कांग्रेस को असम से बाहर किया। आज देश का हर राज्य कांग्रेस को सबक सिखा रहा है। कांग्रेस एक के बाद एक चुनाव हार रही है। अब निकट भविष्य में, कांग्रेस खुद के पराजय के इतिहास की सेंचूरी मारने वाला है। हार की हताशा से भरी कांग्रेस ने देश के खिलाफ ही मोर्चा खोल दिया है। कांग्रेस के नेता देश को बदनाम करने में जुट गए हैं, आपने देखा है, दिल्ली में इतनी बड़ी AI समिट हुई। आज पूरी दुनिया जब आर्टिफिशियल इंटेलिजेंस, AI को लेकर बहुत ही उत्सुक है। दिल्ली में सफलतापूर्वक विश्व की एक नई आशा पैदा करने वाला AI समिट हुआ। दुनियाभर के नेता, दुनियाभर की टेक्नॉलॉजी कंपनियां, टेक्नॉलॉजी के बड़े-बड़े लीडर दिल्ली आए थे। कांग्रेस ने इस समिट को बदनाम करने के लिए कपड़ा फाड़ प्रदर्शन किया। अब कांग्रेस के पास खुद के कपड़े फाड़ने के सिवा कुछ नहीं बचा है। पूरे देश ने कांग्रेस के इस भौंडे और भद्दे प्रदर्शन की आलोचना की। लेकिन दिल्ली में जो कांग्रेस का शाही परिवार है, वो इस कांड को भी अपना मेडल बता रहा है, देश को बदनाम करने वालों की वाहवाही कर रहा है। ऐसी कांग्रेस, जो देश की विरोधी हो, वो किसी राज्य का भला नहीं कर सकती, वो असम के युवाओं का कभी भला नहीं सोच सकती।

साथियों,

आजकल दुनिया में चारों तरफ और हमारे तो अड़ोस पड़ोस में ही युद्ध के हालात और आप सब भलिभांति युद्ध कि क्या भयानकता है, वो रोजमर्रा देख रहे हो। युद्ध से जो स्थितियां बनी हैं, हमारी सरकार उनसे निपटने के लिए, हमारे देश के नागरिकों को कम से कम मुसीबत आए इसलिए हो सके उतने सारे प्रयास कर रही है। हमारा प्रयास है कि देश के नागरिकों पर युद्ध का कम से कम प्रभाव पड़े। इस समय कांग्रेस से उम्मीद थी कि वो एक जिम्मेदार राजनीतिक दल की भूमिका निभाए, लेकिन कांग्रेस देश हित के इस महत्वपूर्ण काम में भी फिर एक बार फेल हो गई। कांग्रेस पूरी कोशिश कर रही है कि देश में पैनिक क्रिएट हो, देश मुश्किल में फंस जाए। और उसके बाद कांग्रेस भर-भर कर मोदी को गाली दे।

साथियों,

कांग्रेस के लिए और कांग्रेस असम के लिए, देश के लिए कांग्रेस का कोई विजन ही नहीं है, इसलिए, इन्होंने अफवाहों को, झूठ-प्रपंच को ही, और जैसे झूठे रील बनाने की इंडस्ट्री खोलकर रखी है, उसी को हथियार बना दिया है। दुनिया में जो ताकतें भारत के तेज़ विकास को नहीं पचा पा रहीं हैं, जिन विदेशी ताकतों को देश की प्रगति रास नहीं आ रही, कांग्रेस देश का दुर्भाग्य देखिए, कांग्रेस उनके हाथ की कठपुतली बनती जा रही है। इसलिए, असम के हर नागरिक को, हर नौजवान को कांग्रेस से सावधान रहना है।

साथियों,

असम हो, बराक वैली हो, अब ये विकास के पथ पर बढ़ चुका है। बराक वैली, अपनी भाषा, अपने साहित्य, अपनी संस्कृति के लिए जानी जाती है। वो दिन दूर नहीं, जब बराक वैली को विकास के नए सेंटर के रूप में पहचान मिलेगी।

साथियों,

आप इतनी बड़ी तादाद में हमें आशीर्वाद देने आए हैं। जो राजनीति के भविष्य की रेखाएं अंकित करने वाले लोग हैं, वो भांति-भांति की जो संभावनाएं तलाशते रहते हैं, वे आज बराक वैली का ये दृश्य, कल बोड़ो समुदाय का वो दृश्य, टी गार्डन वालों के समूह का दृश्य, ये साफ-साफ बता रहा है कि, इस चुनाव का नतीजा भी क्या होने वाला है। और आप इतनी बड़ी तादाद में आशीर्वाद देने के लिए आए हैं, मैं आपका हृदय से आभारत व्यक्त करता हूं और आप सभी को फिर से विकास परियोजनाओं की बहुत-बहुत बधाई देता हूं। मेरे साथ बोलिये-

भारत माता की जय!

वंदे मातरम्!

वंदे मातरम्!

वंदे मातरम्!

वंदे मातरम्!

वंदे मातरम्!

वंदे मातरम्!

वंदे मातरम्!

वंदे मातरम्!

वंदे मातरम्!

वंदे मातरम्!

वंदे मातरम्!