അടുത്ത ബന്ധം പുതുക്കിയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള പങ്കാളിത്തം മുന്നോട്ടുകൊണ്ടുപോകുന്നതിനുമായി നേതാക്കള്‍ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വൈറ്റ് ഹൗസിലേക്ക് പ്രസിഡന്റ് ജോസഫ് ആര്‍.ബൈഡന്‍ സ്വാഗതം ചെയ്തു. 

യുഎസ്-ഇന്ത്യ ബന്ധത്തെ മുന്നോട്ട് നയിക്കുന്ന ഒരു വ്യക്തമായ കാഴ്ചപ്പാട് നേതാക്കള്‍ സ്ഥിരീകരിച്ചു: ഇന്തോ-പസഫിക് മേഖലയിലും അതിനപ്പുറവും പൊതു താല്‍പ്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ആസിയാന്‍, ക്വാഡ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക ഗ്രൂപ്പുകളുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുകയും തന്ത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കുകയും ചെയ്യുക; ഇരു രാജ്യങ്ങളിലെയും തൊഴിലാളി കുടുംബങ്ങളുടെ അഭിവൃദ്ധി വര്‍ദ്ധിപ്പിക്കുന്ന ഒരു വ്യാപാര -നിക്ഷേപ പങ്കാളിത്തം വികസിപ്പിക്കുക; കോവിഡ് -19 മഹാവ്യാധിക്കും മറ്റ് ആരോഗ്യ വെല്ലുവിളികള്‍ക്കുമെതിരായ പോരാട്ടം പൂര്‍ത്തിയാക്കുക; കാലാവസ്ഥാ രംഗത്തെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ആഗോള ശ്രമങ്ങള്‍ക്കു ജീവന്‍ പകരുക; ഇരു രാജ്യങ്ങളിലെയും ജനതയെ പിന്തുണച്ച് ജനാധിപത്യ മൂല്യങ്ങളും സ്ഥാപനങ്ങളും ശക്തിപ്പെടുത്തുക; ഇരു രാജ്യങ്ങളെയും കൂടുതല്‍ ശക്തമാക്കിയ വ്യക്തികള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക.

കഴിഞ്ഞ വര്‍ഷം കോവിഡ് -19 മഹാവ്യാധിക്കെതിരെ പോരാടുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത സഹകരണത്തെക്കുറിച്ച് പ്രസിഡന്റ് ബൈഡനും പ്രധാനമന്ത്രി മോദിയും അഗാധമായ അഭിമാനവും അഭിനന്ദനവും പ്രകടിപ്പിച്ചു, അടിയന്തിര ദുരിതാശ്വാസ സാമഗ്രികള്‍ പങ്കിടാന്‍ ഗവണ്‍മെന്റുകളും സമൂഹവും വാണിജ്യ മേഖലയും പ്രവാസി സമൂഹങ്ങളും അഭൂതപൂര്‍വമായ രീതിയില്‍ അണിനിരന്നു. സ്വദേശത്തും വിദേശത്തും സ്വന്തം പൗരന്മാരെ സംരക്ഷിക്കുന്നതിനായി നൂറുകണക്കിന് ദശലക്ഷം ഡോസ് വാക്‌സിന്‍ നല്‍കിയ അവര്‍ ഈ മഹാമാരി അവസാനിപ്പിക്കാനുള്ള ആഗോള പരിശ്രമത്തിന് നേതൃത്വം നല്‍കാനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ചു. കോവാക്‌സ് ഉള്‍പ്പെടെ സുരക്ഷിതവും ഫലപ്രദവുമായ കോവിഡ് 19 വാക്‌സിനുകളുടെ കയറ്റുമതി പുനരാരംഭിക്കുമെന്ന ഇന്ത്യയുടെ പ്രഖ്യാപനത്തെ പ്രസിഡന്റ് ബൈഡന്‍ സ്വാഗതം ചെയ്തു. ഭാവിയില്‍ പകര്‍ച്ചവ്യാധികള്‍ സൃഷ്ടിക്കാനിടയുള്ള അപകടസാധ്യത കുറയ്ക്കുന്നതിന് മഹാവ്യാധി നേരിടുന്നതിനുള്ള തയ്യാറെ ടുപ്പും ബയോമെഡിക്കല്‍ ഗവേഷണവും ഉള്‍പ്പെടെ ആഗോള ആരോഗ്യത്തെ ബാധിക്കുന്ന പ്രധാന മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യം, ബയോമെഡിക്കല്‍ സയന്‍സസ് എന്നിവയെക്കുറിച്ചുള്ള ധാരണാപത്രത്തിന് അന്തിമ രൂപം നല്‍കിയതിനെ നേതാക്കള്‍ പ്രശംസിച്ചു.

കോവിഡ് -19 മഹാവ്യാധിക്കെതിരെ പോരാടുന്നതിന് ഇരു രാജ്യങ്ങള്‍ക്കുമുള്ള പ്രതിബദ്ധത കണക്കിലെടുത്ത്, 'എന്‍ഡിങ് ദ് പാന്‍ഡെമിക് ആന്‍ഡ് ബില്‍ഡിങ് ബാക്ക് ബെറ്റര്‍ റ്റു പ്രിപ്പേര്‍ ഫോര്‍ ദ് നെക്‌സ്റ്റ്' ആഗോള കോവിഡ് -19 ഉച്ചകോടി വിളിക്കാനുള്ള പ്രസിഡന്റ് െൈബഡന്‍ മുന്‍കയ്യെടുത്തതിനെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തു.

പാരീസ് ഉടമ്പടിയിലേക്ക് അമേരിക്ക തിരിച്ചുവരുന്നതുള്‍പ്പെടെയുള്ള കാലാവസ്ഥാ പ്രവര്‍ത്തന ങ്ങള്‍ക്ക് അമേരിക്കന്‍ നേതൃത്വത്തെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തു. 2030 ഓടെ 450 ജിഗാവാട്ട് പുനരുപയോഗിക്കാവുന്ന വൈദ്യുതി സ്ഥാപിക്കുകയെന്ന പ്രധാനമന്ത്രി മോദിയുടെ ഉദ്ദേശ്യത്തിന് പ്രസിഡന്റ് ബൈഡന്‍ പിന്തുണ പ്രഖ്യാപിച്ചു. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ശുദ്ധവും വിശ്വസനീയവുമായ വൈദ്യുതി ഉറപ്പുനല്‍കുന്ന പുനരുല്‍പ്പാദിപ്പിക്കാവുന്ന ഘടകങ്ങള്‍ സംഭരണം, ഗ്രിഡ് അടിസ്ഥാനസൗകര്യം എന്നിവയ്ക്കായി നിക്ഷേപം സമാഹരിക്കേണ്ടതിന്റെ പ്രാധാന്യം അംഗീകരിച്ചു. ഇന്ത്യന്‍ കുടുംബങ്ങള്‍. അമേരിക്ക-ഇന്ത്യ ക്ലൈമറ്റ് ആന്‍ഡ് ക്ലീന്‍ എനര്‍ജി അജണ്ട 2030 പങ്കാളിത്തത്തിന് കീഴിലുള്ള സ്ട്രാറ്റജിക് ക്ലീന്‍ എനര്‍ജി പാര്‍ട്ണര്‍ഷിപ്പ് (എസ്.സി.ഇ.പി.), ക്ലൈമറ്റ് ആക്ഷന്‍ ആന്‍ഡ് ഫിനാന്‍സ് മൊബിലൈസേഷന്‍ ഡയലോഗ് (സി.എ.എഫ്.എം.ഡി.) എന്നീ രണ്ട് പ്രധാന ട്രാക്കുകളിലൂടെ, അമേരിക്കയും ഇന്ത്യയും ശുദ്ധമായ ഊര്‍ജ വികസനവും വിന്യാസവും ത്വരിതപ്പെടുത്തും. ശുദ്ധമായ ഊര്‍ജ പരിവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നിര്‍ണായക സാങ്കേതികവിദ്യകളുടെ. ലീഡര്‍ഷിപ്പ് ഗ്രൂപ്പ് ഫോര്‍ ഇന്‍ഡസ്ട്രി ട്രാന്‍സിഷനില്‍ (ലീഡ്‌ഐടി) ചേരുന്നതിന് യു.എസ്സിനെ ഇന്ത്യ സ്വാഗതം ചെയ്തു.

യു.എസ്സും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ ബന്ധത്തിന്റെ കരുത്തും വിവരം പങ്കിടല്‍, ലോജിസ്റ്റി ക്‌സ് പങ്കിടല്‍, സൈന്യങ്ങള്‍ തമ്മിലുള്ള ഇടപെടലുകള്‍ തുടങ്ങിയ പ്രതിരോധ ഇടപെടലുകളിലൂടെ ഒരു പ്രധാന പ്രതിരോധ പങ്കാളിയെന്ന നിലയില്‍ ഇന്ത്യയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും പ്രാദേശിക പങ്കാളികളുള്‍പ്പെടെ ഒരു ബഹുരാഷ്ട്ര ചട്ടക്കൂടിനുള്ളിലുള്ള സാങ്കേതികവിദ്യകളും വിപുലീകരണങ്ങളുംപ്രസിഡന്റ് ബൈഡന്‍ ആവര്‍ത്തിച്ചു. വിപുലമായ വ്യവസായ സഹകരണ ത്തിന്റെ ആഴം കൂട്ടുന്നതിനെ നേതാക്കള്‍ സ്വാഗതം ചെയ്തു. ഈ പശ്ചാത്തലത്തില്‍, പ്രതിരോധ സാങ്കേതിക വിദ്യയും വാണിജ്യ മുന്നേറ്റവും പദ്ധതിക്കു കീഴില്‍, എയര്‍-ലോഞ്ച് ചെയ്ത ആളില്ലാ ആകാശ വാഹനങ്ങള്‍ (യു.എ.വികള്‍) വികസിപ്പിക്കുന്നതിനുള്ള സമീപകാല പദ്ധതിയെക്കുറിച്ചു ചര്‍ച്ച ചെയത് നേതാക്കള്‍ കൂടുതല്‍ സംയുക്ത ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പ്രതിരോധ വ്യവസായങ്ങളില്‍ നിലവിലുള്ള നവീകരണത്തിന്റെയും സംരംഭകത്വത്തിന്റെയും ആവാസവ്യവസ്ഥകള്‍ സഹ-വികസനം, സഹ-ഉത്പാദനം, പരസ്പര പ്രതിരോധ വ്യാപാരം വിപുലപ്പെടുത്തല്‍ എന്നിവയ്ക്കായി ഉപയോഗിക്കണമെന്ന് അവര്‍ ഗവണ്‍മെന്റിനോടും സ്വകാര്യ പങ്കാളികളോടും ആവശ്യപ്പെട്ടു. ഉന്നത സുരക്ഷാ വ്യാവസായിക സഹകരണം സുഗമമാക്കുന്നതിന് വ്യവസായ സുരക്ഷാ ഉടമ്പടി ഉച്ചകോടിയുടെ ഉദ്ഘാടന യോഗത്തിനായി അവര്‍ കാത്തിരുന്നു.

ആഗോള ഭീകരതയ്ക്കെതിരായ പൊതു പോരാട്ടത്തില്‍ അമേരിക്കയും ഇന്ത്യയും ഒരുമിച്ച് നില്‍ക്കുമെന്ന് നേതാക്കള്‍ വീണ്ടും ഉറപ്പിച്ചു, യുഎന്‍എസ്സിആര്‍ 1267 ഉപരോധ സമിതി നിരോധിച്ച ഗ്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെയും യോജിച്ച നടപടി എടുക്കും. അതിര്‍ത്തി കടന്നുള്ള ഭീകരതയെ അപലപിക്കുകയും 26/11 മുംബൈ ആക്രമണക്കേസിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തീവ്രവാദ നിഴല്‍യുദ്ധം ഉപയോഗിക്കുന്നതിനെ അവര്‍ അപലപിച്ചു, തീവ്രവാദ ആക്രമണങ്ങള്‍ ആരംഭിക്കാനോ ആസൂത്രണം ചെയ്യാനോ ഉപയോഗപ്പെടുത്തിയേക്കാവുന്ന ഭീകരസംഘടനകള്‍ക്ക് സാമ്പത്തികമോ അല്ലെങ്കില്‍ സൈനികമോ ആയ പിന്തുണ നിഷേധിക്കുന്നതിന്റെ പ്രാധാന്യം അവര്‍ ഊന്നിപ്പറഞ്ഞു. വരാനിരിക്കുന്ന അമേരിക്ക-ഇന്ത്യ ഭീകരവിരുദ്ധ സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പ്, ഡെസിഗ്നേഷന്‍സ് ഡയലോഗ്, പുതുക്കിയ അമേരിക്ക-ഇന്ത്യ ഹോംലാന്‍ഡ് സെക്യൂരിറ്റി ഡയലോഗ്, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള രഹസ്യാന്വേഷണം പങ്കിടല്‍, നിയമ നിര്‍വ്വഹണ സഹകരണം എന്നിവയുള്‍പ്പെടെയുള്ള തീവ്രവാദ വിരുദ്ധ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഭീകരവിരുദ്ധ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനുള്ള അവസരങ്ങളെ അവര്‍ സ്വാഗതം ചെയ്തു. അമേരിക്ക-ഇന്ത്യ കൗണ്ടര്‍ നാര്‍ക്കോട്ടിക്‌സ് വര്‍ക്കിംഗ് ഗ്രൂപ്പിനെ അവര്‍ അഭിനന്ദിക്കുകയും മയക്കുമരുന്ന് കടത്ത്, അനധികൃത മയക്കുമരുന്ന് ഉത്പാദനം, മയക്കുമരുന്ന നിര്‍മിക്കുന്നതിനുള്ള രാസ വിതരണ ശൃംഖലകള്‍ എന്നിവയ്‌ക്കെതിരായ സംയുക്ത ശ്രമങ്ങള്‍ സുഗമമാക്കുകയും ചെയ്യുന്ന ഒരു പുതിയ ഉഭയകക്ഷി ചട്ടക്കൂടിന് അന്തിമരൂപം നല്‍കാന്‍ പ്രതിജ്ഞാബദ്ധരാണ്.

താലിബാന്‍ യുഎന്‍എസ്സി പ്രമേയം 2593 (2021) അനുസരിക്കണമെന്ന് നേതാക്കള്‍ തീരുമാനിച്ചു, ഇത് അഫ്ഗാന്‍ പ്രദേശം ഒരിക്കലും ഒരു രാജ്യത്തെയും ഭീഷണിപ്പെടുത്താനോ ആക്രമിക്കാനോ ഭീകരര്‍ക്ക് അഭയം നല്‍കാനോ പരിശീലനം നല്‍കാനോ തീവ്രവാദ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനോ ധനസഹായം നല്‍കാനോ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെടുന്നു. അഫ്ഗാനിസ്ഥാനിലെ ഭീകരതയെ ചെറുക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി.  അഫ്ഗാനിസ്ഥാനില്‍ നിന്നും അഫ്ഗാനികള്‍ക്കും എല്ലാ വിദേശ പൗരന്മാര്‍ക്കും സുരക്ഷിതമായി രാജ്യത്തിനു പുറത്തേക്കു പോകുന്നതിനു സൗകര്യമൊരു ക്കുകയും സ്ത്രീകളും കുട്ടികളും അംഗങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ അഫ്ഗാനികളുടെയും മനുഷ്യാ വകാശങ്ങളെ മാനിക്കുകയും വേണമെന്നും താലിബാനോട് ആവശ്യപ്പെട്ടു. മറ്റെല്ലാ പ്രതിബദ്ധതകളും പാലിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു മാനുഷിക സഹായം നല്‍കുന്നതിനുള്ള ശ്രമങ്ങളുടെ പ്രാധാന്യം അവര്‍ ഊന്നിപ്പറഞ്ഞു, ഐക്യരാഷ്ട്രസഭയ്ക്കും അതിന്റെ പ്രത്യേക ഏജന്‍സികള്‍ക്കും നടപ്പാക്കുന്ന പങ്കാളികള്‍ക്കും മാനുഷികമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ മാനുഷിക പ്രവര്‍ത്തകര്‍ക്കും പൂര്‍ണ്ണവും സുരക്ഷിതവും നേരിട്ടുള്ളതും തടസ്സമില്ലാത്തതുമായ സാഹചര്യം സൃഷ്ടിക്കാന്‍ താലിബാനോട് ആവശ്യപ്പെട്ടു. കുടിയൊഴിപ്പിക്കപ്പെട്ട വ്യക്തികളെ സംബന്ധിച്ച് വിശദീകരിക്കവെ, അഫ്ഗാന്‍ ജനതയുടെ വികസനവും സാമ്പത്തിക അവസരങ്ങളും പ്രോത്സാഹി പ്പിക്കുന്നതിനുള്ള അവരുടെ ദീര്‍ഘകാല പ്രതിബദ്ധത പ്രതിഫലിപ്പിച്ചുകൊണ്ട്, പങ്കാളികളുമായി ചേര്‍ന്നുകൊണ്ട് എല്ലാ അഫ്ഗാനികള്‍ക്കും സമഗ്രവും സമാധാനപരവുമായ ഒരു ഭാവി കെട്ടിപ്പടു ക്കാനായി പ്രവര്‍ത്തിക്കാനും ഇരുവരും തീരുമാനിച്ചു.

അക്രമം അവസാനിപ്പിക്കുക, എല്ലാ രാഷ്ട്രീയതടവുകാരെയും മോചിപ്പിക്കുക, മ്യാന്‍മാര്‍ ജനാധിപത്യ ത്തിലേക്ക് വേഗത്തില്‍ തിരിച്ചുവരിക എന്നീ ആവശ്യങ്ങള്‍ നേതാക്കള്‍ മുന്നോട്ടുവെച്ചുു. ആസിയാന്‍ ഫൈവ് പോയിന്റ് സമവായം അടിയന്തരമായി നടപ്പാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

പ്രാദേശിക സമഗ്രതയും പരമാധികാരവും അന്തര്‍ദേശീയ നിയമവും സംബന്ധിച്ച് സ്വതന്ത്രവും തുറന്നതും ഉള്‍ച്ചേര്‍ത്തുള്ളതുമായ ഇന്‍ഡോ-പസഫിക് മേഖലയെക്കുറിച്ചുള്ള പൊതു കാഴ്ചപ്പാട് നല്‍കിക്കൊണ്ട്, ബഹുരാഷ്ട്ര മേഖലയില്‍ ഉള്‍പ്പെടെ, ക്വാഡിന്റെ കീഴിലുള്ള വര്‍ദ്ധിച്ച സഹകരണത്തെ നേതാക്കള്‍ സ്വാഗതം ചെയ്തു. 2021 ഓഗസ്റ്റില്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രസിഡന്‍സി സമയത്ത് പ്രസിഡന്റ് ബൈഡന്‍ ഇന്ത്യയുടെ ശക്തമായ നേതൃത്വത്തെ അഭിനന്ദിച്ചു. ഈ സാഹചര്യത്തില്‍, പരിഷ്‌കരിച്ച യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലും ഇന്ത്യയുടെ ബഹുരാഷ്ട്ര സഹകരണത്തിലും ചാമ്പ്യന്മാരായ മറ്റ് രാജ്യങ്ങളിലും ഇന്ത്യയുടെ സ്ഥിരം അംഗത്വത്തിനുള്ള യുഎസ് പിന്തുണ പ്രസിഡന്റ് ബൈഡന്‍ ആവര്‍ത്തിച്ചു. യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരം സീറ്റുകള്‍. ആണവ വിതരണ ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തിനുള്ള അമേരിക്കയുടെ പിന്തുണയും അദ്ദേഹം വീണ്ടും ഉറപ്പിച്ചു. ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് ഇന്തോ-പസഫിക്, ആഫ്രിക്ക എന്നിവിടങ്ങളിലെ ആഗോള വികസന വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ ഇന്ത്യയുടേയും അമേരിക്കയുടേയും സംയുക്ത ശേഷി പ്രയോജനപ്പെടുത്തുന്നതിനായി ആഗോള വികസനത്തിനായുള്ള ത്രികോണ സഹകരണത്തിനുള്ള മാര്‍ഗദര്‍ശക തത്വങ്ങളുടെ പ്രസ്താവന വിപുലീകരിച്ചതിനെ അവര്‍ സ്വാഗതം ചെയ്തു. കൂടാതെ, ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി എന്നിവയില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിന് യുഎസ്-ഇന്ത്യ ഗാന്ധി-കിംഗ് ഡവലപ്‌മെന്റ് ഫൗണ്ടേഷന്‍ ആരംഭിക്കുന്നതിനെ പ്രതീക്ഷാപൂര്‍വം കാത്തിരിക്കുന്നതായി വെളിപ്പെടുത്തുകയും ചെയ്തു.

ഇന്ത്യ-യുഎസ് ട്രേഡ് പോളിസി ഫോറം 2021 അവസാനിക്കുന്നതിനുമുമ്പ് പുനഃസംഘടിപ്പിക്കാന്‍ അവര്‍ കാത്തിരിക്കുകയാണ്. ഇതുവഴി വ്യാപാര ഉത്കണ്ഠകള്‍ പരിഹരിക്കുന്നതിലൂടെ ഉഭയകക്ഷി വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനും, വര്‍ദ്ധിച്ച ഇടപഴകലിനായി പ്രത്യേക മേഖലകള്‍ തിരിച്ചറിയുന്നതിനും, വ്യാപാര ബന്ധത്തിന്റെ ഭാവിയെക്കുറിച്ചുള്ള അഭിമാനകരമായ പൊതു കാഴ്ചപ്പാട് വികസിപ്പിക്കുന്നതിനും സാധിക്കും. 2022ന്റെ തുടക്കത്തില്‍ അമേരിക്ക-ഇന്ത്യ സിഇഒ ഫോറവും  സ്വകാര്യ മേഖലയിലെ പ്രതിഭകളെ പ്രയോജനപ്പെടുത്തിക്കൊണ്ട് വാണിജ്യ സംവാദവും നടക്കുന്നതിനെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. വികസന പദ്ധതികളില്‍ നിക്ഷേപം സുഗമമാക്കുന്നതും നേരത്തെയുള്ള ഒരു നിഗമനത്തിന് പ്രതിജ്ഞാബദ്ധമായതുമായ നിക്ഷേപ പ്രോത്സാഹന കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നേതാക്കള്‍ പരിശോധിച്ചു. ഇന്തോ-പസഫിക്കി ലുടനീളം സമ്പദ്വ്യവസ്ഥ ഉയര്‍ത്തുന്ന റോഡിന്റെ സുസ്ഥിരവും സുതാര്യവുമായ നിയമങ്ങള്‍ സജ്ജമാക്കാന്‍ അമേരിക്കയും ഇന്ത്യയും എങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ചര്‍ച്ച ചെയ്തു. ദുരന്ത നിവാരണ അടിസ്ഥാന സൗകര്യം, വരാനിരിക്കുന്ന ഇന്തോ-പസഫിക് ബിസിനസ് ഫോറം എന്നിവയിലൂടെ കൂട്ടായ സഹകരണത്തെ അവര്‍ സ്വാഗതം ചെയ്തു.

തങ്ങളുടെ രാജ്യങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍, വിദ്യാര്‍ഥികള്‍, നിക്ഷേപകര്‍, ബിസിനസ് യാത്രക്കാര്‍ എന്നിവര്‍ ഒരു രാജ്യത്തുനിന്നു മറ്റേ രാജ്യത്തേക്കു പോകുന്നത് സാമ്പത്തിക-സാങ്കേതിക പങ്കാളിത്തം മെച്ചപ്പെടുത്തുന്നുവെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള സുസ്ഥിരവും സുരക്ഷിതവുമായ വിതരണ ശൃംഖലകളുടെ പ്രാധാന്യം നേതാക്കള്‍ എടുത്തുകാണിച്ചു. ഫാര്‍മസ്യൂട്ടിക്കല്‍സ്, ബയോടെക്‌നോളജി, അര്‍ദ്ധചാലകങ്ങള്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി തുടങ്ങിയ നിര്‍ണായക മേഖലകളില്‍ ശക്തമായ ബന്ധം സ്ഥാപിക്കുന്നതില്‍ ഇരു രാജ്യങ്ങളിലെയും സ്വകാര്യ മേഖലയുടെ ഇടപെടലിനെ അവര്‍ സ്വാഗതം ചെയ്തു. സാമ്പത്തിക വളര്‍ച്ച നല്‍കുന്നതിലും തന്ത്രപരമായ മുന്‍ഗണനകള്‍ കൈവരിക്കുന്നതിലും നിര്‍ണായകവും ഉയര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യകളുടെ പ്രാധാന്യം നേതാക്കള്‍ തിരിച്ചറിഞ്ഞു. പ്രധാന മേഖലകളില്‍ ഉയര്‍ന്ന സാങ്കേതിക വാണിജ്യം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, 2022 -ന്റെ തുടക്കത്തില്‍ ഹൈ ടെക്‌നോളജി സഹകരണ ഗ്രൂപ്പ് (എച്ച്.ടി.സി.ജി.) പുനരുജ്ജീവിപ്പിക്കാന്‍ അവര്‍ പ്രതീക്ഷിച്ചു.

പുതിയ പ്രവര്‍ത്തന മേഖലകളിലും അതോടൊപ്പം നിര്‍ണായകവും ഉയര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യയുടെ പല മേഖലകളായ സ്‌പേസ്, സൈബര്‍, ആരോഗ്യ, സുരക്ഷ, അര്‍ദ്ധ ചാലകങ്ങള്‍, അക, 5ഏ,6ഏ  തുടങ്ങി ഭാവി തലമുറ ടെലി കമ്മ്യൂണിക്കേഷന്‍, ബ്ലോക്ക് ചെയിന്‍ ഉള്‍പ്പെടെയുള്ള അടുത്ത നൂറ്റാണ്ടിലെ സാമ്പത്തിക സുരഭാ ഭൂപ്രകൃതിയേയും നിര്‍വചിക്കാന്‍ കഴിയുന്നതുമായ ഇത്തരം മേഖലകളില്‍ ഒരുമിച്ചുള്ള പങ്കാളിത്തം തുടരാനും ബന്ധം വിപുലീ കരിക്കാനും ഇന്ത്യയുടേയും അമേരിക്കയുടേയും രാഷ്ട്ര നേതാക്കള്‍ തീരുമാനിച്ചു. അതോടൊപ്പം സൈബര്‍ ഇടങ്ങളിലെ അപകട സാധ്യതകളും ഭീഷണികളും പരിഹരിക്കുന്നതിനെക്കുറിച്ചുള്ള ആവശ്യഗതയെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ച ചെയ്തു.

സൈബര്‍ ഭീഷണികള്‍ക്കെതിരേ പ്രതികരിക്കാനുള്ള പരസ്പര സാങ്കേതിക സഹായങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും സംഭാഷണങ്ങള്‍, സംയുക്ത യോഗങ്ങള്‍, പരിശീലനം, മികച്ച സമ്പ്രദായങ്ങള്‍ പങ്കിടല്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കുമെന്നും അഭിപ്രായപ്പെട്ടു.

ബഹിരാകാശ പ്രവര്‍ത്തനങ്ങളുടെ ദീര്‍ഘകാല സുസ്ഥിരത ഉറപ്പുവരുത്തുന്നതിനായി ഡാറ്റയും സേവനങ്ങളും പങ്കുവയ്ക്കാനുതകുന്ന തരത്തില്‍ ഒരു മെമ്മോറാണ്ടത്തിന്റെ അന്തിമരൂപം വര്‍ഷാവസാനത്തോടെ തയ്യാറാകുമെന്ന പ്രതീക്ഷയും ഇരുവരും പങ്കുവച്ചു.

ആഗോള പങ്കാളികള്‍ എന്ന നിലയില്‍ വിദ്യാഭ്യാസം, ശാസ്ത്രം, സാങ്കേതിക വിദ്യ, ജനങ്ങള്‍ തമ്മിലുള്ള ഇടപെടല്‍ എന്നിവയിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു.
ഈ വര്‍ഷാവസാനം നടത്തുന്ന ഇന്ത്യയിലേയും അമേരിക്കയിലേയും വിദേശ പ്രതിരോധ മന്ത്രിമാരുടെ ചര്‍ച്ചയിലൂടെ അടുത്ത കൂടിയാലോചനകളെ് ഇരു നേതാക്കളും സ്വാഗതം ചെയ്തു.

ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ളത് ആഴമേറിയതും ഊര്‍ജ്ജസ്വലമായ ബന്ധമാണെന്നും ഇത് അമേരിക്കയും ഇന്ത്യയും തമ്മിലുള്ള പ്രത്യേക ബന്ധത്തിന് അടിവരെയിട്ടെന്നും നേതാക്കള്‍ പറഞ്ഞും. ആ ബന്ധവും പങ്കാളിത്തവും ഏതാണ്ട് 75 വര്‍ഷത്തോളമായി  നിലനിര്‍ത്തുക കൂടി ചെയ്തിട്ടുണ്ട്. ഇതു പരസ്പരമുള്ള സ്വാതന്ത്ര്യം, ജനാധിപത്യം, സാര്‍വത്രിക മനുഷ്യാവകാശങ്ങള്‍, സഹിഷ്ണുത, ബഹുസ്വരത തുടങ്ങിയ മൂല്യങ്ങളും പൗരന്‍മാര്‍ക്കു തുല്യ അവസരങ്ങള്‍ നേടിയെടുക്കുന്നതിനും  കാരണമായി. ഇതു വഴി സുസ്ഥിര വികസനത്തിനും ആഗോള സമാധാന ത്തിനും സുരക്ഷിതത്വത്തിനും വേണ്ടിയുള്ള ശ്രമങ്ങള്‍ തുടരാന്‍ പൗരന്‍മാര്‍ പ്രതിജ്ഞാബദ്ധരായെന്നും നേതാക്കള്‍ പറഞ്ഞു.

അമേരിക്ക ഇന്ത്യയിലേക്ക് പുരാവസ്തുക്കള്‍ തിരിച്ചയക്കുന്നതില്‍ പ്രധാനമന്ത്രി മോദി  അഭിനന്ദനം അറിയിച്ചു.

മോഷണം അനധികൃത വ്യാപാരം, സാംസ്‌കാരിക വസ്തുക്കളുടെ കടത്ത് എന്നിവയ്‌ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധരാണെന്ന് നേതാക്കള്‍ അറിയിച്ചു.

ഇരു രാജ്യങ്ങളുടെയെും മൂല്യങ്ങളും തത്വങ്ങളും ഉയര്‍ത്തിപ്പിടിച്ചുക്കൊണ്ട് ആഗോളതലത്തില്‍ പരസ്പരം മന്നോട്ടുപോകാന്‍ മോദിയും ബൈഡനും തീരുമാനം കൈക്കൊണ്ടു. ഒപ്പം ഈ കൂട്ടുകെട്ടിലൂടെ ഭാവിയില്‍ ഇരു രാജ്യങ്ങള്‍ക്കും ഉണ്ടായേക്കാവുന്ന നേട്ടങ്ങളെക്കറിച്ച് ഇരുവരും ചര്‍ച്ച നടത്തുകയും ചെയ്തു.

 

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Fiscally fit: The counterintuitive move that helped India tame inflation

Media Coverage

Fiscally fit: The counterintuitive move that helped India tame inflation
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares Sanskrit Subhashitam highlighting the importance of benevolent actions and welfare of others
August 19, 2026

The Prime Minister, Shri Narendra Modi, shared a Sanskrit Subhashitam highlighting that the true fulfilment of human life lies in constantly working for the welfare and well-being of other living beings.

The Prime Minister shared a Sanskrit Subhashitam-

“एतावज्जन्मसाफल्यं देहिनामिह देहिषु।
प्राणैरर्थैर्धिया वाचा श्रेय एवाचरेत्सदा॥”

The Subhashitam conveys that the ultimate fulfillment of human life in this world lies in constantly performing benevolent and welfare-oriented actions toward other living beings through one's physical capabilities, wealth, intellect, and speech.

The Prime Minister wrote on X;

“एतावज्जन्मसाफल्यं देहिनामिह देहिषु।

प्राणैरर्थैर्धिया वाचा श्रेय एवाचरेत्सदा॥”