ശ്രീ കോട്ട ശ്രീനിവാസ് റാവു ഗാരുവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. സിനിമാമേഖലയിലെ വൈഭവത്തിന്റെയും പ്രതിഭയുടെയും പേരിൽ ശ്രീ കോട്ട ശ്രീനിവാസ് റാവു ഗാരു എക്കാലവും ഓർമിക്കപ്പെടുമെന്നു ശ്രീ മോദി പറഞ്ഞു. വിവിധ തലമുറകളിലെ പ്രേക്ഷകരെ ഉജ്വലമായ പ്രകടനത്തിലൂടെ അദ്ദേഹം ആകർഷിച്ചു. സാമൂഹ്യസേവനത്തിലും അദ്ദേഹം മുൻപന്തിയിലായിരുന്നു. ദരിദ്രരെയും അടിച്ചമർത്തപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനായും അദ്ദേഹം പ്രവർത്തിച്ചുവെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“ശ്രീ കോട്ട ശ്രീനിവാസ് റാവു ഗാരുവിന്റെ വിയോഗത്തിൽ അത്യധികം ദുഃഖിക്കുന്നു. സിനിമാമേഖലയിലെ വൈഭവത്തിന്റെയും പ്രതിഭയുടെയും പേരിൽ അദ്ദേഹം എക്കാലവും ഓർമിക്കപ്പെടും. വിവിധ തലമുറകളിലെ പ്രേക്ഷകരെ ഉജ്വലമായ പ്രകടനങ്ങളിലൂടെ അദ്ദേഹം ആകർഷിച്ചു. സാമൂഹ്യസേവനത്തിലും അദ്ദേഹം മുൻപന്തിയിലായിരുന്നു. ദരിദ്രരെയും അടിച്ചമർത്തപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനായി അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തെയും അസംഖ്യം ആരാധകരെയും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി.”
Anguished by the passing of Shri Kota Srinivas Rao Garu. He will be remembered for his cinematic brilliance and versatility. He enthralled audiences across generations with his riveting performances. He was also at the forefront of social service and worked towards empowering the…
— Narendra Modi (@narendramodi) July 13, 2025
శ్రీ కోట శ్రీనివాసరావు గారి మరణం బాధాకరం. ఆయన సినీ ప్రతిభ, బహుముఖ ప్రజ్ఞకు గుర్తుండిపోతారు. తరతరాలుగా ప్రేక్షకులను తన అద్భుతమైన ప్రదర్శనలతో ఆకట్టుకున్నారు. సామాజిక సేవలో కూడా ఆయన ముందంజలో ఉన్నారు మరియు పేదలు మరియు అణగారిన వర్గాలకు సాధికారత కల్పించడానికి కృషి చేశారు. ఆయన…
— Narendra Modi (@narendramodi) July 13, 2025


