EEZ, സ്വതന്ത്ര സമുദ്രമേഖല എന്നിവിടങ്ങളിലെ മത്സ്യബന്ധനത്തെക്കുറിച്ചു ചർച്ച ശ്രദ്ധ കേന്ദ്രീകരിച്ചു
മത്സ്യബന്ധനവും മത്സ്യത്തൊഴിലാളിസുരക്ഷയും മെച്ചപ്പെടുത്താൻ ഉപഗ്രഹസാങ്കേതികവിദ്യ ഉപയോഗിക്കണമെന്നു പ്രധാനമന്ത്രി ആഹ്വാനംചെയ്തു​
സ്മാർട്ട് ഹാർബറുകൾ, ഡ്രോൺ ഗതാഗതം, മൂല്യവർധിത വിതരണശൃംഖലകൾ എന്നിവ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിന്റെ ആധുനികവൽക്കരണത്തിനു പ്രധാനമന്ത്രി ഊന്നൽ നൽകി
കാർഷികമേഖലയിലെ കാർഷിക സാങ്കേതികവിദ്യയുടെ മാതൃകയിൽ, ഉൽപ്പാദനം, സംസ്കരണം, വിപണനം എന്നിവ മെച്ചപ്പെടുത്താൻ മത്സ്യബന്ധനമേഖലയിൽ മികച്ച രീതിയിൽ മത്സ്യസാങ്കേതികവിദ്യ സ്വീകരിക്കണമെന്നു പ്രധാനമന്ത്രി നിർദേശിച്ചു
അമൃതസരോവരങ്ങളിലെ മത്സ്യബന്ധനത്തെക്കുറിച്ചും ഉപജീവനമാർഗത്തിനായി അലങ്കാര മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി ചർച്ചചെയ്തു
മരുന്നുകളിലും മറ്റു മേഖലകളിലും ഇന്ധന ആവശ്യങ്ങൾക്കായി കടൽപ്പായൽ, പോഷക ചേരുവകൾ എന്നിവയുടെ വൈവിധ്യമാർന്ന ഉപയോഗം പരിശോധിക്കാൻ പ്രധാനമന്ത്രി നിർദേശിച്ചു
കരബന്ധിതമേഖലകളിൽ മത്സ്യവിതരണം മെച്ചപ്പെടുത്തുന്നതിനുള്ള തന്ത്രത്തിനു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു

മത്സ്യബന്ധനമേഖലയുടെ പുരോഗതി അവലോകനം ചെയ്യാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നു ലോക് കല്യാൺ മാർഗിലെ അദ്ദേഹത്തിന്റെ വസതിയിൽ ഉന്നതതലയോഗം ചേർന്നു. പ്രത്യേക സാമ്പത്തിക മേഖലയിലും (EEZ) സ്വതന്ത്ര സമുദ്രമേഖലയിലുമുള്ള മത്സ്യബന്ധനത്തിനു ചർച്ചയിൽ പ്രാധാന്യമേകി.

മത്സ്യസമ്പത്തു മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുന്നതിലും മത്സ്യത്തൊഴിലാളികൾക്കു സുരക്ഷാനിർദേശങ്ങൾ നൽകുന്നതിലും ഉപഗ്രഹസാങ്കേതികവിദ്യയുടെ വിപുലമായ ഉപയോഗത്തിന്റെ ആവശ്യകതയെക്കുറിച്ചു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

സ്മാർട്ട് ഹാർബറുകളിലൂടെയും വിപണികളിലൂടെയും മേഖലയുടെ ആധുനികവൽക്കരണം, മത്സ്യങ്ങൾ കൊണ്ടുപോകുന്നതിനും വിപണനത്തിലും ഡ്രോണുകളുടെ ഉപയോഗം എന്നിവയ്ക്കു പ്രധാനമന്ത്രി ഊന്നൽ നൽകി. വിതരണശൃംഖലയിൽ മൂല്യവർധനയ്ക്കായി ആരോഗ്യകരമായ പ്രവർത്തനസംവിധാനത്തിലേക്കു നീങ്ങേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ, വ്യോമയാന​സംവിധാനവുമായി കൂടിയാലോചിച്ച്, ഉൽപ്പാദനകേന്ദ്രങ്ങളിൽനിന്നു നഗരങ്ങളിലെയും പട്ടണങ്ങളിലെയും വലിയ വിപണികളിലേക്കു പുതിയ മത്സ്യം കൊണ്ടുപോകാൻ, സാങ്കേതിക നടപടിക്രമങ്ങൾ അനുസരിച്ചു ഡ്രോണുകളുടെ ഉപയോഗം പരിശോധിക്കാൻ പ്രധാനമന്ത്രി നിർദേശിച്ചു.

ഉൽ‌പ്പന്നങ്ങളുടെ സംസ്കരണവും പാക്കേജിങ്ങും മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയ്ക്കു പ്രധാനമന്ത്രി അടിവരയിട്ടു. സ്വകാര്യമേഖലാനിക്ഷേപങ്ങൾ സുഗമമാക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.

സാങ്കേതികവിദ്യയുടെ ഉപയോഗത്തെക്കുറിച്ചു പരാമർശിക്കവേ, കാർഷികമേഖലയിലെ കാർഷിക സാങ്കേതികവിദ്യപോലെ ഉൽപ്പാദനം, സംസ്കരണം, വിപണനം എന്നിവ മെച്ചപ്പെടുത്താൻ മത്സ്യമേഖലയിലും മത്സ്യസാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞു.

അമൃതസരോവരങ്ങളിൽ മത്സ്യോൽപ്പാദനം നടത്തുന്നത് ഈ ജലാശയങ്ങളുടെ സംരക്ഷണത്തിനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. വരുമാനമുണ്ടാക്കുന്നതിനുള്ള മാർഗമായി അലങ്കാര മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യത്തിന് ഉയർന്ന ആവശ്യകതയുള്ളതും എന്നാൽ വേണ്ടത്ര ലഭ്യതയില്ലാത്തതുമായ കരബന്ധിതമേഖലകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള തന്ത്രം ആവിഷ്കരിക്കണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഔഷധനിർമാണത്തിലും മറ്റു മേഖലകളിലും ഇന്ധന ആവശ്യങ്ങൾക്കായി, പോഷകചേരുവകളായി കടൽപ്പായൽ ഉപയോഗിക്കുന്നതു പരിശോധിക്കണമെന്നു പ്രധാനമന്ത്രി നിർദേശിച്ചു. കടൽപ്പായൽ മേഖലയിൽ ആവശ്യമായ ഉൽപ്പാദനവും ഫലങ്ങളും സൃഷ്ടിക്കുന്നതിനു ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഒരുമിച്ചു പ്രവർത്തിക്കണമെന്നും സാങ്കേതികവിദ്യ ഉപയോഗിച്ചു സമ്പൂർണ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആധുനിക മത്സ്യബന്ധനരീതികളിൽ മത്സ്യത്തൊഴിലാളികളുടെ വൈദഗ്ധ്യം വർധിപ്പിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. മേഖലയുടെ വളർച്ചയ്ക്കു തടസംസൃഷ്ടിക്കുന്ന വിലക്കപ്പെട്ട വസ്തുക്കളുടെ പട്ടിക തയ്യാറാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. അതി‌ലൂടെ ഈ പ്രതിസന്ധികൾ മറികടക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ വിപണനം സുഗമമാക്കുന്നതിനും ജീവിതം മെച്ചപ്പെടുത്തുന്നതിനുമുള്ള കർമപദ്ധതികൾ തയ്യാറാക്കാൻ കഴിയും.

യോഗത്തിൽ, പ്രധാനപ്പെട്ട സംരംഭങ്ങളിൽ കൈവരിച്ച പുരോഗതി, കഴിഞ്ഞ അവലോകനത്തിൽ നൽകിയ നിർദേശങ്ങൾ പാലിക്കൽ എന്നിവ വിലയിരുത്തി. ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയെയും (EEZ) സ്വതന്ത്ര സമുദ്ര മേഖലയെയും അടിസ്ഥാനമാക്കി മത്സ്യബന്ധന സാധ്യതകൾ ദീർഘകാലത്തേക്കു സംരക്ഷിച്ചുപയോഗിക്കാനുള്ള സുപ്രധാന നിർദേശങ്ങൾ ഉൾപ്പെടെയുള്ള അവതരണവും നടന്നു.

കേന്ദ്ര ഗവണ്മെന്റ് 2015 മുതൽ, നീല വിപ്ലവ പദ്ധതി, മത്സ്യബന്ധനവും ജലജീവിക്കൃഷി അടിസ്ഥാനസൗകര്യ വികസനനിധിയും (എഫ്‌ഐ‌ഡി‌എഫ്), പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (പി‌എം‌എം‌എസ്‌വൈ), പ്രധാനമന്ത്രി മത്സ്യ സമൃദ്ധി സഹ് യോജന (പി‌എം-എം‌കെ‌എസ്‌എസ്‌വൈ), കിസാൻ ക്രെഡിറ്റ് കാർഡ് (കെ‌സിസി) തുടങ്ങിയ വിവിധ ഗവൺമെന്റ് പദ്ധതികളിലൂടെയും പരിപാടികളിലൂടെയും 38,572 കോടി രൂപയായി നിക്ഷേപം വർധിപ്പിച്ചു. 2024-25ൽ ഇന്ത്യ 195 ലക്ഷം ടൺ വാർഷിക മത്സ്യോൽപ്പാദനം രജിസ്റ്റർ ചെയ്തിട്ടുണ്ട്. മേഖലയിൽ 9 ശതമാനത്തിൽ കൂടുതൽ വളർച്ചനിരക്കോടുകൂടിയാണ് ഈ നേട്ടം.

യോഗത്തിൽ കേന്ദ്ര മത്സ്യബന്ധന-മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിങ് എന്ന ലലൻ സിങ്, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി കെ മിശ്ര, പ്രധാനമന്ത്രിയുടെ രണ്ടാം പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ ശക്തികാന്ത ദാസ്, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ശ്രീ അമിത് ഖരെ, മത്സ്യബന്ധന സെക്രട്ടറി, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Most NE districts now ‘front runners’ in development goals: Niti report

Media Coverage

Most NE districts now ‘front runners’ in development goals: Niti report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
പ്രധാനമന്ത്രി മോദിക്ക് ലഭിച്ച ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികൾ
July 09, 2025

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിരവധി രാജ്യങ്ങൾ പരമോന്നത സിവിലിയൻ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. ഈ അംഗീകാരങ്ങൾ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രതിഫലനമാണ്, ഇത് ആഗോളതലത്തിൽ ഇന്ത്യയുടെ പ്രത്യക്ഷത ശക്തിപ്പെടുത്തി. ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വളർന്നുവരുന്ന ബന്ധത്തിലും ഇത് പ്രതിഫലിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ ഏഴ് വർഷമായി പ്രധാനമന്ത്രി മോദിക്ക് ലഭിച്ച അവാർഡുകൾ ഏതെല്ലാമെന്ന് അറിയാം

രാജ്യങ്ങൾ സമ്മാനിച്ച അവാർഡുകൾ:

1. 2016 ഏപ്രിലിൽ, തന്റെ സൗദി അറേബ്യ സന്ദർശന വേളയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൗദി അറേബ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി - കിംഗ് അബ്ദുൽ അസീസ് സാഷ് നൽകി. സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവാണ് പ്രധാനമന്ത്രിക്ക് ഈ ബഹുമതി സമ്മാനിച്ചത്.

2. അതേ വർഷം തന്നെ, പ്രധാനമന്ത്രി മോദിക്ക് അഫ്ഗാനിസ്ഥാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ സ്റ്റേറ്റ് ഓർഡർ ഓഫ് ഘാസി അമീർ അമാനുള്ള ഖാൻ ലഭിച്ചു.

3. 2018ൽ പ്രധാനമന്ത്രി നരേന്ദ്രമോദി പലസ്തീനിൽ ചരിത്ര സന്ദർശനം നടത്തിയപ്പോൾ ഗ്രാൻഡ് കോളർ ഓഫ് സ്റ്റേറ്റ് ഓഫ് പലസ്തീൻ അവാർഡ് അദ്ദേഹത്തെ തേടിയെത്തി. വിദേശ പ്രമുഖർക്ക് പലസ്തീൻ നൽകുന്നപരമോന്നത ബഹുമതിയാണിത്.

4. 2019 ൽ, പ്രധാനമന്ത്രിക്ക് ഓർഡർ ഓഫ് സായിദ് അവാർഡ് ലഭിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ പരമോന്നത സിവിലിയൻ ബഹുമതിയാണിത്.

5. റഷ്യ അവരുടെ പരമോന്നത സിവിലിയൻ ബഹുമതി - 2019 ൽ ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ അവാർഡ് പ്രധാനമന്ത്രി മോദിക്ക് നൽകി.

6. ഓർഡർ ഓഫ് ദി ഡിസ്റ്റിംഗ്വിഷ്ഡ് റൂൾ ഓഫ് നിഷാൻ ഇസ്സുദ്ദീൻ- വിദേശ പ്രമുഖർക്ക് നൽകുന്ന മാലിദ്വീപിന്റെ പരമോന്നത ബഹുമതി 2019ൽ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു.

7. പ്രധാനമന്ത്രി മോദിക്ക് 2019-ൽ പ്രശസ്‌തമായ കിംഗ് ഹമദ് ഓർഡർ ഓഫ് റിനൈസൻസ് ലഭിച്ചു. ബഹ്‌റൈൻ ആണ് ഈ ബഹുമതി നൽകി.

8.  2020 ൽ യു.എസ് ഗവൺമെന്റിന്റെ ലെജിയൻ ഓഫ് മെറിറ്റ്, മികച്ച സേവനങ്ങളുടെയും നേട്ടങ്ങളുടെയും അടിസ്ഥാനത്തിൽ നൽകുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് സായുധ സേനയുടെ അവാർഡ് പ്രധാനമന്ത്രി മോദിക്ക് നൽകി.

9. ഭൂട്ടാൻ 2021 ഡിസംബറിൽ പ്രധാനമന്ത്രി മോദിയെ പരമോന്നത സിവിലിയൻ അലങ്കാരമായ ഓർഡർ ഓഫ് ദി ഡ്രക് ഗ്യാൽപോ നൽകി ആദരിച്ചു

പരമോന്നത സിവിലിയൻ ബഹുമതികൾ കൂടാതെ, ലോകമെമ്പാടുമുള്ള പ്രമുഖ സംഘടനകൾ പ്രധാനമന്ത്രി മോദിക്ക് നിരവധി അവാർഡുകളും നൽകിയിട്ടുണ്ട്.

1. സിയോൾ സമാധാന സമ്മാനം: മനുഷ്യരാശിയുടെ ഐക്യത്തിനും രാജ്യങ്ങൾ തമ്മിലുള്ള അനുരഞ്ജനത്തിനും ലോകസമാധാനത്തിനും നൽകിയ സംഭാവനകളിലൂടെ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾക്ക് സിയോൾ പീസ് പ്രൈസ് കൾച്ചറൽ ഫൗണ്ടേഷൻ നൽകുന്ന സമ്മാനം ആണിത്. 2018ൽ പ്രധാനമന്ത്രി മോദിക്ക് അഭിമാനകരമായ ഈ അവാർഡ് ലഭിച്ചു.

2. യുണൈറ്റഡ് നേഷൻസ് ചാമ്പ്യൻസ് ഓഫ് ദ എർത്ത് അവാർഡ്: ഇത് ഐക്യാരാഷ്ട്ര സഭയുടെ ഉന്നത പരിസ്ഥിതി ബഹുമതിയാണ്. 2018 ൽ, ആഗോള വേദിയിലെ ധീരമായ പരിസ്ഥിതി നേതൃത്വത്തിന് പ്രധാനമന്ത്രി മോദിയെ ഐക്യാരാഷ്ട്രസഭ അംഗീകരിച്ചു.

3. ആദ്യമായി 2019-ൽ ഫിലിപ്പ് കോട്‌ലർ പ്രസിഡൻഷ്യൽ അവാർഡ് പ്രധാനമന്ത്രി മോദിക്ക് ലഭിച്ചു. എല്ലാ വർഷവും രാഷ്ട്രത്തലവൻമാർക്കാണ് ഈ അവാർഡ് സമ്മാനിക്കുക."ഭരണനേതൃത്വ മികവിന്" പ്രധാനമന്ത്രി മോദിയെ തിരഞ്ഞെടുത്തുവെന്നായിരുന്നു അവാർഡിന്റെ ഉദ്ധരണി.

4. 2019-ൽ, 'സ്വച്ഛ് ഭാരത് അഭിയാൻ'-നു വേണ്ടി പ്രധാനമന്ത്രി മോദിക്ക് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ 'ഗ്ലോബൽ ഗോൾകീപ്പർ' അവാർഡ് ലഭിച്ചു. സ്വച്ഛ് ഭാരത് കാമ്പെയ്‌നെ ഒരു "ജനകിയ പ്രസ്ഥാനം" ആക്കി മാറ്റുകയും അവരുടെ ദൈനംദിന ജീവിതത്തിൽ ശുചിത്വത്തിന് പ്രഥമ പരിഗണന നൽകുകയും ചെയ്ത ഇന്ത്യക്കാർക്ക് പ്രധാനമന്ത്രി മോദി അവാർഡ് സമർപ്പിച്ചു.
 

5. ആദ്യമായി 2019-ൽ ഫിലിപ്പ് കോട്‌ലർ പ്രസിഡൻഷ്യൽ അവാർഡ് പ്രധാനമന്ത്രി മോദിക്ക് ലഭിച്ചു. എല്ലാ വർഷവും രാഷ്ട്രത്തലവൻമാർക്കാണ് ഈ അവാർഡ് സമ്മാനിക്കുക."ഭരണനേതൃത്വ മികവിന്" പ്രധാനമന്ത്രി മോദിയെ തിരഞ്ഞെടുത്തുവെന്നായിരുന്നു അവാർഡിന്റെ ഉദ്ധരണി.