ബഹുമാനപ്പെട്ട പ്രസിഡന്റ് വില്യം റൂട്ടോ,
ഇരു രാജ്യങ്ങളിലെയും പ്രതിനിധികളെ,
മാധ്യമ സുഹൃത്തുക്കളെ,
നമസ്കാരം!

പ്രസിഡന്റ് റൂട്ടോയെയും അദ്ദേഹത്തിന്റെ സംഘത്തെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞാൻ സന്തുഷ്ടനാണ്.

ആഫ്രിക്കൻ യൂണിയൻ ജി20യിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ സന്ദർശനം എന്നതിൽ എനിക്ക് സന്തോഷമുണ്ട്.

ഇന്ത്യയുടെ വിദേശനയത്തിൽ ആഫ്രിക്കയ്ക്ക് എന്നും ഉയർന്ന മുൻഗണന നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദശകത്തിൽ ആഫ്രിക്കയുമായുള്ള നമ്മുടെ സഹകരണം മിഷൻ മോഡിൽ വർധിപ്പിച്ചിട്ടുണ്ട്.

പ്രസിഡന്റ് റൂട്ടോയുടെ സന്ദർശനം നമ്മുടെ ഉഭയകക്ഷി ബന്ധത്തിനും ആഫ്രിക്കൻ ഭൂഖണ്ഡത്തോടൊപ്പമുള്ള നമ്മുടെ ഇടപഴകലുകൾക്കും പുതിയ ഉണർവ് നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളെ,

ഇന്ത്യയും കെനിയയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാർഷികം ഈ വർഷം നാം അനുസ്മരിക്കുന്നു, എന്നാൽ നമ്മുടെ  ബന്ധങ്ങൾക്ക് ആയിരക്കണക്കിന് വർഷത്തെ ചരിത്രമുണ്ട്.

മുംബൈയെയും മൊംബാസയെയും ബന്ധിപ്പിക്കുന്ന വിശാലമായ ഇന്ത്യൻ മഹാസമുദ്രം നമ്മുടെ പുരാതന ബന്ധങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

ഈ ശക്തമായ അടിത്തറയുടെ അടിസ്ഥാനത്തിൽ, നൂറ്റാണ്ടുകളായി നാം  ഒരുമിച്ച് മുന്നേറുകയാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ നാം ഒരുമിച്ച് കൊളോണിയലിസത്തെ എതിർത്തിരുന്നു.

ഇന്ത്യയും കെനിയയും പൊതുവായ ഭൂതകാലവും ഭാവിയും ഉള്ള രാജ്യങ്ങളാണ്.

 

സുഹൃത്തുക്കളെ,

പുരോഗമനപരമായ ഭാവിക്ക് അടിത്തറയിട്ടുകൊണ്ട് എല്ലാ മേഖലകളിലും നമ്മുടെ  സഹകരണം ശക്തിപ്പെടുത്താൻ ഇന്ന് നാം തീരുമാനിച്ചു. കൂടാതെ നിരവധി പുതിയ സംരംഭങ്ങൾ തിരിച്ചറിഞ്ഞു.

ഇന്ത്യയും കെനിയയും തമ്മിലുള്ള പരസ്പര വ്യാപാരത്തിലും നിക്ഷേപത്തിലും കാര്യമായ മുന്നേറ്റം ഉണ്ടായിട്ടുണ്ട്, നമ്മുടെ  സാമ്പത്തിക സഹകരണത്തിന്റെ സാധ്യതകൾ പൂർണ്ണമായി തിരിച്ചറിയുന്നതിനുള്ള പുതിയ അവസരങ്ങൾ പര്യവേക്ഷണം ചെയ്യാൻ നാം  പ്രതിജ്ഞാബദ്ധരാണ്.

കെനിയയുടെ വിശ്വസ്തവും പ്രതിബദ്ധതയുള്ളതുമായ വികസന പങ്കാളിയാണ് ഇന്ത്യ.

ITEC, ICCR സ്കോളർഷിപ്പുകൾ വഴി കെനിയയിലെ ജനങ്ങളുടെ നൈപുണ്യ വികസനത്തിനും ശേഷി വർദ്ധിപ്പിക്കുന്നതിനും ഇന്ത്യ ഗണ്യമായ സംഭാവന നൽകി.

രണ്ട് കാർഷിക സമ്പദ്‌വ്യവസ്ഥകൾ എന്ന നിലയിൽ അനുഭവങ്ങൾ പങ്കിടാൻ ഞങ്ങൾ സമ്മതിച്ചു.

കെനിയയുടെ കാർഷിക മേഖലയെ നവീകരിക്കുന്നതിന് ഇരുനൂറ്റി അൻപത് ദശലക്ഷം ഡോളറിന്റെ ഒരു ലൈൻ ഓഫ് ക്രെഡിറ്റ് നൽകാനും നാം  തീരുമാനിച്ചു.

ആധുനിക കാലത്തെ ആവശ്യങ്ങൾക്ക് അനുസൃതമായി, സാങ്കേതികവിദ്യയിലും നവീകരണത്തിലും നാം സഹകരണം വർധിപ്പിക്കുന്നു. ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിലെ ഇന്ത്യയുടെ നേട്ടങ്ങൾ കെനിയയുമായി പങ്കിടാൻ നാം പൂർണ്ണമായും തയ്യാറാണ്. ഈ സുപ്രധാന വിഷയത്തിൽ ഇന്ന് എത്തിച്ചേരുന്ന ധാരണ നമ്മുടെ  ശ്രമങ്ങളെ ശക്തിപ്പെടുത്തും.

ശുദ്ധമായ ഊർജം ഇരു രാജ്യങ്ങളുടെയും മുൻ‌ഗണനയായി തുടരുന്നു, കെനിയയുടെ ആഫ്രിക്ക കാലാവസ്ഥാ ഉച്ചകോടി സംരംഭം ആ ദിശയിലുള്ള അഭിനന്ദനാർഹമായ ചുവടുവെപ്പാണ്. എല്ലാ ആഗോള വെല്ലുവിളികളെയും ഐക്യത്തോടെ നേരിടാനുള്ള പ്രസിഡന്റ് റൂട്ടോയുടെ പ്രതിബദ്ധതയും ഇത് പ്രതിഫലിപ്പിക്കുന്നു.

ഗ്ലോബൽ ബയോഫ്യൂവൽ അലയൻസിലും ഇന്റർനാഷണൽ സോളാർ അലയൻസിലും ചേരാൻ കെനിയ തീരുമാനിച്ചതിൽ എനിക്ക് സന്തോഷമുണ്ട്.

കൂടാതെ, ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിൽ ചേരാനുള്ള കെനിയയുടെ തീരുമാനം ബിഗ് ക്യാറ്റ്സിനെ  സംരക്ഷിക്കുന്നതിനുള്ള ആഗോള ശ്രമങ്ങൾ ശക്തിപ്പെടുത്താൻ നമ്മെ സഹായിക്കും.

പ്രതിരോധ മേഖലയിൽ നമ്മുടെ വർദ്ധിച്ചുവരുന്ന സഹകരണം നമ്മുടെ അഗാധമായ പരസ്പര വിശ്വാസത്തിന്റെയും പൊതു താൽപ്പര്യങ്ങളുടെയും പ്രതീകമാണ്. ഇന്നത്തെ ചർച്ചയിൽ, സൈനികാഭ്യാസങ്ങൾ, ശേഷി വർദ്ധിപ്പിക്കൽ, ഇരു രാജ്യങ്ങളുടെയും പ്രതിരോധ വ്യവസായങ്ങളെ ബന്ധിപ്പിക്കൽ എന്നിവയിൽ ഞങ്ങൾ ഊന്നൽ നൽകി.

ബഹിരാകാശ സാങ്കേതികവിദ്യ പൊതുജനക്ഷേമത്തിനായി ഉപയോഗിക്കുന്നതും ഞങ്ങൾ ചർച്ച ചെയ്തു. ഈ സുപ്രധാന മേഖലയിൽ കെനിയയുമായി ഇന്ത്യയുടെ വിജയകരമായ അനുഭവം പങ്കിടാൻ ഞങ്ങൾ സമ്മതിച്ചു.

ഈ പ്രതിബദ്ധതയോടും സൗഹൃദത്തിന്റെ ചൈതന്യത്തോടും കൂടി, എല്ലാ മേഖലകളിലും ഞങ്ങളുടെ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങൾ തുടരും.

 

സുഹൃത്തുക്കളെ,

ഇന്നത്തെ യോഗത്തിൽ ആഗോളവും പ്രാദേശികവുമായ നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു. ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധമുള്ള രാജ്യങ്ങൾ എന്ന നിലയിൽ, സമുദ്രസുരക്ഷ, കടൽക്കൊള്ള, മയക്കുമരുന്ന് കടത്ത് എന്നിവ നമ്മുടെ പൊതുവായ മുൻഗണനാ വിഷയങ്ങളാണ്.

ഈ സുപ്രധാന മേഖലയിൽ പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിന്, സമുദ്രസഹകരണത്തെക്കുറിച്ചുള്ള ഒരു സംയുക്ത ദർശന പ്രസ്താവന ഞങ്ങൾ പുറപ്പെടുവിക്കുന്നു.

കെനിയയും ഇന്ത്യയും തമ്മിലുള്ള അടുത്ത സഹകരണം ഇന്തോ-പസഫിക്കിലെ ഞങ്ങളുടെ എല്ലാ ശ്രമങ്ങളെയും ശക്തിപ്പെടുത്തും.

ഭീകരവാദമാണ് മനുഷ്യരാശിയുടെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഇന്ത്യയും കെനിയയും ഒരേ സ്വരത്തിൽ പറയുന്നു.

ഇക്കാര്യത്തിൽ, തീവ്രവാദ വിരുദ്ധ മേഖലയിൽ പരസ്പര സഹകരണം വർദ്ധിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു.

സുഹൃത്തുക്കളെ,

കെനിയയെ തങ്ങളുടെ രണ്ടാമത്തെ ഭവനമായി കണക്കാക്കുന്ന ഏകദേശം എൺപതിനായിരത്തോളം വരുന്ന ഇന്ത്യൻ വംശജരാണ് ഞങ്ങളുടെ ബന്ധത്തിന്റെ ഏറ്റവും വലിയ ശക്തി. അവരുടെ ക്ഷേമത്തിന് കെനിയ നൽകുന്ന പിന്തുണക്ക് ഞാൻ പ്രസിഡന്റ് റൂട്ടോയോട് വ്യക്തിപരമായി നന്ദി രേഖപ്പെടുത്തുന്നു.

 

ഇന്ന് ഒരു സാംസ്കാരിക വിനിമയ കരാർ ഒപ്പിടുന്നതോടെ നമ്മുടെ പരസ്പര അടുപ്പം ഇനിയും വർദ്ധിക്കും. കെനിയയുടെ ദീർഘദൂര, മാരത്തൺ ഓട്ടക്കാർ ലോകപ്രശസ്തരാണ്. അതുപോലെ, ക്രിക്കറ്റ് ഇരു രാജ്യങ്ങളിലും ജനപ്രിയമാണ്.

ഇരുരാജ്യങ്ങളും തമ്മിലുള്ള കായികമേഖലയിൽ പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന കരാറിന് ധാരണയായി.

ബോളിവുഡിനൊപ്പം കെനിയയിലും യോഗയുടെയും ആയുർവേദത്തിന്റെയും ജനപ്രീതി വർധിച്ചുവരികയാണ്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള ശ്രമങ്ങൾ ഞങ്ങൾ തുടരും.

ബഹുമാന്യ പ്രസിഡന്റ്,

ഒരിക്കൽ കൂടി നിങ്ങളെയും താങ്കളുടെ പ്രതിനിധി സംഘത്തെയും ഇന്ത്യയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

വളരെ നന്ദി.

 

 

 

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India leads globally in renewable energy; records highest-ever 31.25 GW non-fossil addition in FY 25-26: Pralhad Joshi.

Media Coverage

India leads globally in renewable energy; records highest-ever 31.25 GW non-fossil addition in FY 25-26: Pralhad Joshi.
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister lauds Suprabhatam programme on Doordarshan for promoting Indian traditions and values
December 08, 2025

The Prime Minister has appreciated the Suprabhatam programme broadcast on Doordarshan, noting that it brings a refreshing start to the morning. He said the programme covers diverse themes ranging from yoga to various facets of the Indian way of life.

The Prime Minister highlighted that the show, rooted in Indian traditions and values, presents a unique blend of knowledge, inspiration and positivity.

The Prime Minister also drew attention to a special segment in the Suprabhatam programme- the Sanskrit Subhashitam. He said this segment helps spread a renewed awareness about India’s culture and heritage.

The Prime Minister shared today’s Subhashitam with viewers.

In a separate posts on X, the Prime Minister said;

“दूरदर्शन पर प्रसारित होने वाला सुप्रभातम् कार्यक्रम सुबह-सुबह ताजगी भरा एहसास देता है। इसमें योग से लेकर भारतीय जीवन शैली तक अलग-अलग पहलुओं पर चर्चा होती है। भारतीय परंपराओं और मूल्यों पर आधारित यह कार्यक्रम ज्ञान, प्रेरणा और सकारात्मकता का अद्भुत संगम है।

https://www.youtube.com/watch?v=vNPCnjgSBqU”

“सुप्रभातम् कार्यक्रम में एक विशेष हिस्से की ओर आपका ध्यान आकर्षित करना चाहूंगा। यह है संस्कृत सुभाषित। इसके माध्यम से भारतीय संस्कृति और विरासत को लेकर एक नई चेतना का संचार होता है। यह है आज का सुभाषित…”