ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയുടെ 74-ാമത് പൊതുയോഗത്തിനിടെ ഇന്ത്യ-പസഫിക് ദ്വീപ് വികസന രാജ്യങ്ങളിലെ (പി.എസ്.ഐ.ഡി.എസ്) നേതാക്കളുടെ യോഗം 2019 സെപ്റ്റംബര്‍ 24 ന് ചേര്‍ന്നു. ഫിജി, മാര്‍ഷല്‍ ദ്വീപുകളിലെ കിരിബാത്തി റിപ്പബ്ലിക്, ഫെഡറല്‍ സ്റ്റേറ്റുകളായ മൈക്രോനേഷ്യ, റിപ്പബ്ലിക്ക് ഓഫ് നൗറൂ, റിപ്പബ്ലിക്ക് ഓഫ് പലാവൂ, പാപ്വാ ന്യൂഗിനിയ, സമോവ, സോളമന്‍ ദ്വീപുകള്‍, ടോംഗ, തുവാലു, വനുവാട്ടു തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘങ്ങളുടെ തലവന്മാര്‍ യോഗത്തില്‍ പങ്കെടുത്തു.

ആക്ട്, ഈസ്റ്റ് നയം ഉരുത്തിരിഞ്ഞതോടെ പസഫിക് ദ്വീപ് രാജ്യങ്ങളോടുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ ദൃഢമായി. അത് ഇന്ത്യ-പസഫിക് സഹകരണ ഫോറത്തിന്റെ (എഫ്.ഐപി.ഐ.സി) രൂപീകരണത്തിലേയ്ക്ക് വഴിതെളിയിച്ചു. ഫിപിക്കിന്റെ ഒന്നാം യോഗം 2015 ല്‍ ഫിജിയിലും, രണ്ടാമത്തേത് ജയ്പൂരിലും നടന്നു. പസഫിക് ദ്വീപ് രാഷ്ട്രങ്ങളുടെ ഒരു ഉറ്റ പങ്കാളിയാവാനും അവരുടെ വികസന കാര്യങ്ങളില്‍ സഹായിക്കാനുമുള്ള ഇന്ത്യയുടെ ആഗ്രഹം ഫിപിക് ഉച്ചകോടികളില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇത് ആദ്യമായിട്ടാണ് ഐക്യരാഷ്ട്രസഭയുടെ പൊതു സമ്മേളനത്തിനിടെ പസഫിക് ദ്വീപ് രാഷ്ട്രങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടാന്‍ വികസന അനുഭവസമ്പത്ത് പങ്കിടല്‍, പുനരുപയോഗ ഊര്‍ജ്ജ രംഗത്തെ സഹകരണം, പുതുതായി ആരംഭിച്ച ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യത്തിനായുള്ള സഖ്യത്തില്‍ ചേരല്‍, ശേഷി വികസനം, ഇന്ത്യ- യു.എന്‍ വികസന പങ്കാളിത്ത നിധിക്ക് കീഴില്‍ ഭാവിയിലെ ഇന്ത്യ-പി.എസ്.ഐ.ഡി.എസ്. സഹകരണത്തിനുള്ള മാര്‍ഗ്ഗ രേഖ മുതലായ വിഷയങ്ങള്‍ നേതാക്കള്‍ ചര്‍ച്ച ചെയ്തു.

ഇന്ത്യയ്ക്കും, പി.എസ്.ഐ.ഡി.എസിനും ഒരേ പോലുള്ള മൂല്യങ്ങളും ഭാവിയുമാണുള്ളതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും, അവരെ ശാക്തീകരിക്കുന്നതിലും, അസമത്വം കുറയ്ക്കുന്നതിലും, വികസന നയങ്ങള്‍ ഏവരെയും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവും ആയിരിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങള്‍ നേരിടുന്നതില്‍ ഇന്ത്യ തുല്യമായി പ്രതിബദ്ധരാണെന്ന് പറഞ്ഞ അദ്ദേഹം പസഫിക് ദ്വീപ് രാഷ്ട്രങ്ങള്‍ക്ക് തങ്ങളുടെ വികസന ലക്ഷ്യങ്ങള്‍ നേരിടുന്നതിനുള്ള ശ്രമങ്ങളില്‍ ആവശ്യമായ വികസന സാങ്കേതിക സഹായങ്ങള്‍ വാഗ്ദാനം ചെയ്തു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ യാഥാര്‍ത്ഥ്യം ഊന്നിപ്പറഞ്ഞ ശ്രീ. നരേന്ദ്ര മോദി മൊത്തം ഊര്‍ജ്ജ ഉപയോഗത്തില്‍ പുനരുപയോഗ ഊര്‍ജ്ജത്തിന്റെ പങ്ക് വര്‍ദ്ധിപ്പിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യവശങ്ങള്‍ കൂറയ്ക്കുമെന്ന് ചൂണ്ടിക്കാട്ടി. ബദല്‍ ഊര്‍ജ്ജവികസിപ്പിക്കുന്നതില്‍ തങ്ങളുടെ അനുഭവസമ്പത്ത് പങ്കിടുന്നതിനുള്ള ഇന്ത്യയുടെ സന്നദ്ധത അദ്ദേഹം അറിയിച്ചു. മേഖലയിലെ നിരവധി രാജ്യങ്ങള്‍ അന്താരാഷ്ട്ര സൗര സഖ്യത്തില്‍ ചേര്‍ന്നതില്‍ അദ്ദേഹം തൃപ്തി പ്രകടിപ്പിക്കുകയും ഈ ഉദ്യമത്തില്‍ പങ്കാളിയാവാന്‍ മറ്റുള്ളവരെ ക്ഷണിക്കുകയും ചെയ്തു. ദുരന്ത പ്രതിരോധ ശേഷിയുള്ള അടിസ്ഥാന സൗകര്യ സൃഷ്ടിക്കായുള്ള സഖ്യത്തില്‍ ചേരാനും പ്രധാനമന്ത്രി പി.എസ്.ഐ.ഡി. നേതാക്കളെ ക്ഷണിച്ചു.

‘എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം’, എല്ലാവരുടെയും വിശ്വാസത്തോടെ’ എന്ന മൂല മന്ത്രത്തിന്റെ അന്തസത്തയുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി പ്രധാനമന്ത്രി ശ്രീ. മോദി 12 ദശലക്ഷം ഡോളറിന്റെ ഗ്രാന്റ് പസഫിക് ദ്വീപ് രാഷ്ട്രങ്ങള്‍ക്കായി പ്രഖ്യാപിച്ചു. ഓരോ രാജ്യത്തിനും ഒരു ദശലക്ഷം ഡോളര്‍ വീതം ലഭിക്കും. തങ്ങള്‍ക്ക് ഇഷ്ടമുള്ള വികസന പദ്ധതിക്കായി ഇത് ഉപയോഗിക്കാം. ഇതിന് പുറമെ സൗരോര്‍ജ്ജം, പുനരുപയോഗ ഊര്‍ജ്ജം, കാലാവസ്ഥയുമായി ബന്ധപ്പെട്ട പദ്ധതികള്‍ തുടങ്ങിയ ഏറ്റെടുക്കുന്നതിന് 150 ദശലക്ഷം ഡോളറിന്റെ സൗജന്യ നിരക്കിലുള്ള വായ്പാ സഹായവുംപ്രഖ്യാപിച്ചു.

ശേഷി വികസനത്തിനായി വികസന സഹായം നല്‍കാനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് കൊണ്ട്, സാങ്കേതിക വിദഗ്ദ്ധര്‍ക്ക് പരിശീലനം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പങ്കാളിത്ത രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്ന മുന്‍ഗണനാ മേഖലകളില്‍ ഐ.റ്റി.ഇ.സി. പരിപാടിക്ക് കീഴില്‍ വിദഗ്ദ്ധ കോഴ്‌സുകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യ ഫോര്‍ ഗുമാനിറ്റി പരിപാടി പ്രകാരം ഏതെങ്കിലുമൊരു പസഫിക് മേഖലാ ഹബ്ബില്‍ ജയ്പൂര്‍ ക്രിതൃമകാല്‍ വച്ച് പിടിപ്പിക്കാനുള്ള ക്യാമ്പ് സംഘടിപ്പിക്കാനുള്ള സന്നദ്ധതയും പ്രധാനമന്ത്രി അറിയിച്ചു.

ജനങ്ങള്‍ തമ്മിലുള്ള ബന്ധം വര്‍ദ്ധിപ്പിക്കുന്നതിന് വിശിഷാതിഥികളുടെ സന്ദര്‍ശന പരിപാടിയും പ്രധാനമന്ത്രി സംഘടിപ്പിച്ചു. ഇത് സംബന്ധിച്ച് പസഫിക്കിലെ സമുന്നത വ്യക്തികള്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാം. പസഫിക് ദ്വീപ് രാഷ്ട്രങ്ങളില്‍ നിന്നുള്ള ഒരു പാര്‍ലമെന്ററി പ്രതിനിധി സംഘത്തെയും പ്രധാനമന്ത്രി സ്വാഗതം ചെയ്തു. 2020 ന്റെ ആദ്യ പകുതിയില്‍ മോഴ്‌സ്‌ബൈ തുറമുഖത്ത് നടക്കുന്ന മൂന്നാം ഫിപിക് ഉച്ചകോടിയിലേയ്ക്ക് എല്ലാ നേതാക്കളെയും പ്രധാനമന്ത്രി ക്ഷണിച്ചു.

പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്യമങ്ങളെ സ്വാഗതം ചെയ്ത പസഫിക് ദ്വീപ് രാഷ്ട്ര നേതാക്കള്‍ തങ്ങളുടെ അതത് ഗവണ്‍മെന്റുകളുടെ പൂര്‍ണ്ണ പിന്‍തുണയും ഉറപ്പ് നല്‍കി.

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
In a first, NCERT adds Emergency to Class 9 textbooks; chapter details rights suspension and press censorship

Media Coverage

In a first, NCERT adds Emergency to Class 9 textbooks; chapter details rights suspension and press censorship
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Mr. Andy Jassy meets the Prime Minister
June 25, 2026

CEO of Amazon, Mr. Andy Jassy met with the Prime Minister Shri Narendra Modi, today, at New Delhi. Shri Modi remarked that Amazon's record $48 billion investment in India shows the growing interest across the world to invest in India.

The Prime Minister posted on X;

A great meeting with Mr. Andy Jassy. I welcome Amazon's record $48 billion investment in India. This will create new opportunities for our youth. At the same time, it shows the growing interest across the world to invest in India!

@amazon