മിസ്റ്റര്‍ പ്രസിഡന്റ്
പാക്കിസ്ഥാന്റെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനകള്‍ക്ക് മറുപടി പറയാനുള്ള അവകാശം ഈ സഭയില്‍ ഞാന്‍ എടുക്കുകയാണ്.
2. ഈ വിഷ്ട സഭയുടെ വേദിയില്‍നിന്നു സംസാരിക്കുന്ന ഓരോ വാക്കും ചരിത്രത്തിന്റെ ഭാരം കുറയ്ക്കുന്നതാണെന്ന് നമ്മള്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇന്ന് നമ്മള്‍ കേട്ട പാക്കിസ്ഥാന്‍ പ്രധാനമന്ത്രി  ഇമ്രാന്‍ഖാന്റെ പ്രസംഗം രണ്ടു ഭാവത്തില്‍ ലോകത്തിന്റെ നികൃഷ്ടമായ വരച്ചുകാട്ടായിരുന്നു. ഞങ്ങളും അവരും തമ്മിലും സമ്പന്നരും ദരിദ്രരും തമ്മിലും വടക്കും തെക്കും തമ്മിലും വികസിതവും വികസ്വരവും തമ്മിലും മുസ്ലീങ്ങളും മറ്റുള്ളവരും തമ്മിലുമൊക്കെ എതിരിടുകയാണെന്നാണ്. ഐക്യരാഷ്ട്ര സംഘടനയില്‍ ഒരു വിഭജനം വളര്‍ത്തുന്നതിനുള്ള ഒരു തിരക്കഥ. അഭിപ്രായവ്യത്യാസങ്ങളെ കൂടുതല്‍ മൂര്‍ച്ചയുള്ളതാക്കാനും വെറുപ്പിനെ ഉത്തേജിപ്പിക്കാനുമുള്ള ശ്രമമാണ് അദ്ദേഹത്തിന്റെ 'വിദ്വേഷ പ്രസംഗത്തില്‍ ഉണ്ടായിരുന്നത്.
3. ഒരവസരത്തെ ഇങ്ങനെ ദുരുപയോഗം ചെയ്യുന്നത്, അതിനേക്കാളേറെ അധാര്‍മികമായി ഉപയോഗിക്കുന്നത് പ്രതിഫലിക്കുന്നതിന് പൊതുസഭ വളരെ അപൂര്‍വമായാണ് സാക്ഷ്യം വഹിക്കുന്നത്. നയതന്ത്രത്തില്‍ വാക്കുകള്‍ക്ക് പ്രസക്തിയുണ്ട്, 'വംശഹത്യ', 'കൂട്ടക്കൊല', ' വംശാധിപത്യം', ' തോക്കുകള്‍ എടുക്കുക', 'അവസാനം വരെ പോരാടുക' എന്നീ ശൈലികള്‍ ആമന്ത്രണം ചെയ്യുന്നത് 21-ാം നൂറ്റാണ്ടിന്റെ വീക്ഷണമല്ല മധ്യകാലത്തിന്റെ മാനസികാവസ്ഥയുടെ പ്രതിഫലനമാണ്.
4. ആണവായുധങ്ങളെ വിനാശകരമായി കെട്ടഴിച്ചുവിടുമെന്നുള്ള പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ഭീഷണി യുദ്ധത്തിന്റെ ആഹ്വാനമാണ്, അല്ലാതെ രാഷ്ട്രതന്ത്രജ്ഞതയല്ല.
5. ഭീകരതാ വ്യവസായത്തിന്റെ മൂല്യശൃംഖലകളെ കുത്തകയാക്കി വച്ചിരിക്കുന്ന രാജ്യത്തില്‍നിന്നുവരുന്ന നേതാവ് എന്ന നിലയ്ക്ക് പ്രധാനമന്ത്രി ഖാന്റെ ഭീകരതയെക്കുറിച്ചുള്ള ന്യായീകരണങ്ങള്‍ നാണംകെട്ടതും വിദ്വേഷം ജനിപ്പിക്കുന്നതുമാണ്.
6. ഒരിക്കല്‍ ക്രിക്കറ്റ് കളിക്കാനായിരുന്ന, മാന്യന്മാരുടെ കളിയില്‍ വിശ്വസിച്ചിരുന്ന ഒരു വ്യക്തിയുടെ ഇന്നത്തെ പ്രസംഗം  ദാരാ ആദം കളിയിലെ തോക്കുകള്‍ പോലെ അപരിഷ്‌കൃതകത്വത്തിന്റെ, വൈവിധ്യതയുടെ സീമകളിലുള്ളതാണ്.
7.  ഇപ്പോള്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പാക്കിസ്ഥാനില്‍ ഒരു ഭീകരസംഘടനകളുമില്ലെന്നു പറഞ്ഞ് അവിടെ ചെന്നു പരിശോധിക്കാനായി ഐക്യരാഷ്ട്ര സംഘടനാ നിരീക്ഷകരെ പാക്കിസ്ഥാനിലേക്ക് ക്ഷണിക്കുകയാണ്, അദ്ദേഹത്തിന്റെ പ്രതിജ്ഞയെ ലോകം ഉയര്‍ത്തിപ്പിടിക്കണം.
8.നിര്‍ദ്ദിഷ്ട പരിശോധനയ്ക്ക് മുന്നോടിയായി പാക്കിസ്ഥാനോട് ചില ചോദ്യങ്ങള്‍
– ഐക്യരാഷ്ട്രസഭ ഭീകരസംഘടനകളായി കണക്കാക്കുന്ന 130 എണ്ണത്തിന്റെയും 25 ഭീകരസ്ഥാപനങ്ങളുടെയും ആസ്ഥാനമാണെന്ന സത്യം സംബന്ധിച്ച് പാക്കിസ്ഥാന് ഉറപ്പു നല്‍കാനാകുമോ?
-ഐക്യരാഷ്ട്ര സംഘടന അല്‍ഖ്വയ്ദയുടെയും ദേയിഷ നിയന്ത്രന്ന പട്ടികയില്‍ ഉള്‍പ്പെട്ടതെന്നു ചൂണ്ടിക്കാട്ടിയ വ്യക്തികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന ലോകത്തെ ഏക ഗവണ്‍മെന്റാണ് തങ്ങളുടേതെന്ന് അംഗീകരിക്കാന്‍ പാക്കിസ്ഥാന് കഴിയുമോ?
-എന്തുകൊണ്ടാണ് തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ബാങ്കായ ഹബീബ് ബാങ്കിന് ഭീകരതയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെതിന്റെ പേരില്‍ ലക്ഷക്കണക്കിന് ഡോളര്‍ പിഴ നല്‍കേണ്ടിവന്നതിനെത്തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ അവരുടെ കട അടയ്‌ക്കേണ്ടിവന്നത് എന്ന് പാക്കിസ്ഥാന് വിശദീകരിക്കാനാകുമോ?
-സാമ്പത്തിക കര്‍മ ദൗത്യസംഘം പ്രധാനപ്പെട്ട 27ല്‍ 20 മാനദണ്ഡങ്ങളും ലംഘിച്ചതിന്റെ പേരില്‍ രാജ്യത്തെ നീരീക്ഷണത്തിലാക്കിയത് പാക്കിസ്ഥാനു നിഷേധിക്കാനാകുമോ?
– ഒസാമ ബിന്‍ ലാദന്റെ തുറന്ന പ്രതിരോധകനായിരുന്നു താനെന്നത് പ്രധാനമന്ത്രി ഇമ്രാന്‍ഖാന് ന്യൂയോര്‍ക്ക് നഗരത്തോട് നിഷേധിക്കാന്‍ കഴിയുമോ?
മിസ്റ്റര്‍ പ്രസിഡന്റ്,
-ഭീകരതയെയും വിദ്വേഷ പ്രസംഗത്തെയും മുഖ്യധാരയാക്കിയ പാക്കിസ്ഥാന്‍ ഇപ്പോള്‍ വൈല്‍ഡ് കാര്‍ഡിലൂടെ മനുഷ്യാവകാശങ്ങളുടെ പുതിയ ചാമ്പ്യനാകാന്‍ ശ്രമിക്കുകയാണ്.
10. 1947ലെ 23%ല്‍ നിന്നും ന്യൂനപക്ഷ സമുദായങ്ങളെ 3%ല്‍ എത്തിച്ച രാജ്യമാണത്. ക്രിസ്ത്യാനികള്‍, സിഖുകാര്‍, അഹമ്മദീയര്‍, ഹിന്ദുക്കള്‍, ഷിയാകള്‍, പഷ്തൂണുകള്‍ സിന്ധികള്‍, ബലൂചികള്‍ എന്നിവരെ ക്രൂരമായ മതനിന്ദ നിയമം, വ്യവസ്ഥാപരമായ പീഡനം, നഗ്‌നമായ ദുരുപയോഗം, നിര്‍ബന്ധിതപരിവര്‍ത്തനം എന്നിവയ്ക്ക് വിധേയരാക്കി.
11. അവരുടെ മനുഷ്യാവകാശങ്ങളോടുള്ള പുതിയ താല്‍പര്യം വംശനാശ ഭീഷണി നേരിടുന്ന പര്‍വ്വത ആടുകള്‍-മാര്‍ഖൂറിനെ ആഹ്ലാദത്തിനായിവേട്ടയാടുന്നതിന് സമാനമാണ്.
12. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നിയാസി വംശഹത്യ ഇന്നത്തെ ഊര്‍ജസ്വലമായ ജനാധിപത്യത്തിലെ ഒരു പ്രതിഭാസമല്ല. താങ്കള്‍ അപൂര്‍ണമായി മനസിലാക്കിയിരിക്കുന്ന ചരിത്രത്തെ പരിഷ്‌ക്കരിക്കാനാണ് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നത്. പാക്കിസ്ഥാന്‍ 1971ല്‍ തങ്ങളുടെ ജനതയ്‌ക്കെതിരെ തന്നെ നടപ്പാക്കിയതും അതിന്റെ ലഫ്റ്റനന്റ് ജനറല്‍ ആയിരുന്ന എ.എ.കെ. നിയാസി പ്രധാന പങ്കു വഹിച്ചതുമായ ക്രൂരമായ വംശഹത്യയെ മറക്കരുത്. ആ നീചമായ സത്യം ബംഗ്ലാദേശ് പ്രധാനമന്ത്രി ഈ സഭയില്‍ ഉച്ചയ്ക്ക് മുമ്പ് ഓര്‍മ്മിപ്പിച്ചതാണ്.
മിസ്റ്റര്‍ പ്രസിഡന്റ്,
13. ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു കാശ്മീരിന്റെ വികസനത്തിനും സംയോജനത്തിനും തടസമായിരുന്ന കാലഹരണപ്പെട്ടതും താല്‍ക്കാലിക വ്യവസ്ഥയായിരുന്നതുമായ വ്യവസ്ഥ മാറ്റിയതിന് തീവ്രവിഷമുള്ള പാക്കിസ്ഥാന്റെ പ്രതികരണം സംഘര്‍ഷത്തിനെ പ്രോത്സാഹിപ്പിക്കുന്നവര്‍ ഒരിക്കലും സമാധാനത്തിന്റെ കിരണങ്ങളെ സ്വാഗതം ചെയ്യില്ലെതിന്റെ മൂലപദത്തില്‍ നിന്നുള്ളതാണ്.
14. പാക്കിസ്ഥാന്‍ അവിടെ ഭീകരവാദത്തെ വളര്‍ത്താനും വിദ്വേഷപ്രസംഗത്തെ ഒഴുക്കിന്റെ ദിശയില്‍ കൊണ്ടുവരാനും ഉദ്യമിക്കുമ്പോള്‍ ഞങ്ങള്‍ ജമ്മുകാശ്മീരിന്റെ വികസനം മുഖ്യധാരയാക്കികൊണ്ട് മുന്നോട്ടുപോവുകയാണ്.
15. ജമ്മു കാശ്മീരിനെയും അതോടൊപ്പം ലഡാക്കിനെയും സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള വൈവിധ്യത്തിന്റെ, ബഹുസ്വരതയുടെ, സഹിഷ്ണുതയുടെ പാരമ്പര്യമുള്ള ഇന്ത്യയുടെ ഊര്‍ജസ്വലമായ ജനാധിപത്യത്തിന്റെ വളരുന്ന ശക്തിയാക്കുന്നതിനും മുഖ്യധാരയിലെത്തിക്കുത്തിനും ഉള്ള പ്രവര്‍ത്തനങ്ങള്‍ യഥാര്‍ഥത്തില്‍ നടക്കുകയാണ്. അത് മാറ്റാനാകാത്തതുമാണ്.
16. തങ്ങള്‍ക്കുവേണ്ടി സംസാരിക്കാന്‍ ഇന്ത്യയിലെ പൗരന്മാര്‍ക്ക് ആരുടെയും ആവശ്യമില്ല, കുറഞ്ഞപക്ഷം വിദ്വേഷത്തിന്റെ ആശയത്തില്‍ നിന്നു ഭീകരതാ വ്യവസായം നിര്‍മ്മിച്ചിരിക്കുന്നവരില്‍ നിന്നും.
മിസ്റ്റര്‍ പ്രസിഡന്റ്, താങ്കള്‍ക്ക് നന്ദി!

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
How GST 2.0 changed India’s car market and boosted small car sales

Media Coverage

How GST 2.0 changed India’s car market and boosted small car sales
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 19
May 19, 2026

Exports Up, Economy Strong, World Collaborating: PM Modi's Reforms Delivering Jobs, Growth & Green Future