പങ്കിടുക
 
Comments

അവര്‍ ഇന്ത്യയുടെ തീരം വിട്ടെങ്കിലും ഇന്ത്യയോടുള്ള അവരുടെ സ്‌നേഹം നിലനില്‍ക്കുന്നു.

ഇന്ത്യന്‍ പ്രവാസി സമൂഹം ലോകവേദിയില്‍ ഏറ്റവും ഊര്‍ജ്ജസ്വലരും വിജയകരവുമായ സമൂഹങ്ങളില്‍ ഒന്നാണ്, അവര്‍ ജീവിക്കുന്ന രാജ്യത്തെ പ്രാദേശിക രീതികളും പാരമ്പര്യങ്ങളുമായി മാതൃകാപരമായി ഇണങ്ങുകയും അവിടത്തെ വികസനത്തിനു സംഭാവന നല്‍കുകയും പോലും ചെയ്യുന്നു. അതേസമയം തന്നെ, അവരുടെ ഹൃദയങ്ങള്‍ ഇപ്പോഴും ഇന്ത്യയ്ക്കു വേണ്ടി സ്പന്ദിക്കുകയും ആവശ്യം വരുമ്പോഴൊക്കെ ഇന്ത്യയെ സഹായിക്കുകയും ചെയ്യുന്നു.



Shri Narendra Modi has always remained popular among the diaspora, who viewed him as an agent of change who would transform India. During every overseas trip, the Prime Minister makes it a point to connect with the diaspora. From Madison Square Garden in New York City to the Allphones Arena in Sydney, from Seychelles and Mauritius in the Indian Ocean to Shanghai, Narendra Modi has received a rockstar-like reception from the Indian community.


നരേന്ദ്രമോദി എപ്പോഴും പ്രവാസികള്‍ക്കിടയില്‍ ജനപ്രിയനായി നില്‍ക്കുന്നു,ഇന്ത്യയെ പരിവര്‍ത്തിപ്പിക്കുന്ന മാറ്റത്തിന്റെ പ്രതിനിധിയായി അവര്‍ അദ്ദേഹത്തെ കാണുകയും ചെയ്യുന്നു. എല്ലാ വിദേശയാത്രകളിലും പ്രവാസി സമൂഹവുമായി അദ്ദേഹം ബന്ധപ്പെടുന്നു. ന്യൂയോര്‍ക്ക് നഗരത്തിലെ മാഡിസണ്‍ സ്‌ക്വയര്‍ മുതല്‍ സിഡ്‌നിയിലെ അല്‍ഫോന്‍സ് അരീനാ വരെ, ഇന്ത്യന്‍ മഹാസമുദ്രത്തിലെ സെഷെല്‍സും മൗറീഷ്യസും മുതല്‍ ഷാങ്ഹായ് വരെ ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന് നരേന്ദ്ര മോദിക്ക് റോക്ക്താരത്തെപ്പോലുള്ള സ്വീകരണം ലഭിക്കുന്നു.

ഇന്ത്യയിലെ ജനങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ മാറ്റം ഉണ്ടാക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന പ്രയത്‌നങ്ങളെയും ഇന്ത്യയുടെ വളര്‍ച്ചയില്‍ പ്രവാസികള്‍ക്കുള്ള പങ്കിനെയും ഇന്ത്യയില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നതിനെയും കുറിച്ചാണ് പ്രധാനമന്ത്രി സംസാരിക്കുന്നത് എന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ തീവ്രമായ അഭിലാഷമാണ് ഉണര്‍ത്തുന്നത്.

ഏറെ ആവശ്യമുള്ള പരിഷ്‌കരണം ഉള്‍പ്പെടുന്ന പിഐഒയും ഒസിഐയും തമ്മിലുള്ള ലയനം സാധ്യമാക്കിയതിനെ ലോകമെമ്പാടുമുള്ള ഇന്ത്യന്‍ പ്രവാസികള്‍ അഭിനന്ദിച്ചു. പലസ്ഥലങ്ങളിലും വിസാ ചട്ടങ്ങളും നടപടിക്രമങ്ങളും ലഘുവാക്കിയത് അഭിനന്ദനത്തിന് ഇടയാക്കി.

സാമൂഹിക സ്വീകരണത്തിനു പുറമേ, ഇന്ത്യന്‍ സമൂഹം ശ്രീ.മോദിയെ വിമാനത്താവളങ്ങളിലും സ്വീകരിക്കുകയും വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. 'മോദി,മോദി,മോദി' വിളികള്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന വിദേശ ചടങ്ങുകളില്‍ വളരെ സാധാരണമാണ്. ഫ്രാന്‍സിലെ ഒന്നാം ലോക മഹായുദ്ധം സ്മാരകത്തിലെ ഒരു ചടങ്ങില്‍ പങ്കെടുത്തപ്പോള്‍, അങ്ങനെ ചെയ്യരുതെന്ന് പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെടുകയും പകരം 'ശഹീദോം അമര്‍ രഹോ'(രക്തസാക്ഷികള്‍ അനശ്വരരാണ്) എന്ന മുദ്രാവാക്യം വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.



ഇന്ത്യന്‍ സമൂഹത്തിന്റെ നിര്‍ണായക പങ്കാളിത്തം പ്രധാനമന്ത്രി തിരിച്ചറിയുകയും ഇന്ത്യയുടെ വികസനത്തില്‍ അവരെ ഭാഗഭാക്കാകുന്നത് തുടരുകയും ചെയ്യുന്നു.

Explore More
76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
Unboxing the ‘export turnaround’ in India’s toy story

Media Coverage

Unboxing the ‘export turnaround’ in India’s toy story
...

Nm on the go

Always be the first to hear from the PM. Get the App Now!
...
പങ്കിടുക
 
Comments

2017 മെയ് 5, ദക്ഷിണേഷ്യൻ സഹകരണത്തിന് ശക്തമായ പ്രചോദനം ലഭിച്ചപ്പോൾ , ചരിത്രം കുറിച്ച  ആ  ദിവസം,  ദക്ഷിണേഷ്യൻ സാറ്റലൈറ്റ് വിജയകരമായി വിക്ഷേപണം ചെയ്തു ,  രണ്ട് വർഷം മുമ്പ്  ഇന്ത്യ നടത്തിയ പ്രതിജ്ഞാബദ്ധതയെ  പൂർത്തീകരിച്ചു.

സൗത്ത് ഏഷ്യാ ഉപഗ്രഹത്തിലൂടെ  സൗത്ത് ഏഷ്യൻ രാഷ്ട്രങ്ങൾ അവരുടെ സഹകരണം  ബഹിരാകാശം വരെ ഉയർത്തി.

ഈ ചരിത്ര നിമിശത്തെ   സാക്ഷ്യം വഹിക്കാൻ , ഇന്ത്യ , അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, മാലദ്വീപ്, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ നേതാക്കൾ വീഡിയോ കോൺഫറൻസിലൂടെ പരിപാടിയിൽ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി,  ദക്ഷിണേഷ്യൻ സാറ്റലൈറ്റിന്  നേടാനാകുന്ന  സാധ്യതകളെക്കുറിച്ചുള്ള  ഒരു പൂർണ ചിത്രം പരിപാടിയിൽ അവതരിപ്പിച്ചു.

മെച്ചപ്പെട്ട ഭരണം, ഫലപ്രദമായ ആശയവിനിമയം, മെച്ചപ്പെട്ട ബാങ്കിങ്ങും ഗ്രാമപ്രദേശ വിദ്യാഭ്യാസവും, കൂടുതല്‍ വിശ്വസനീയമായ കാലാവസ്ഥാ പ്രവചനവും , ടെലി-മെഡിസിന്‍ വഴി ജനങ്ങള്‍ക്ക് ഏറ്റവും മുന്‍പന്തിയിലുള്ള വൈദ്യസേവനം ലഭ്യമാക്കല്‍ എന്നിവ ഉറപ്പാക്കാൻ ഉപഗ്രഹം ഉപകരിക്കുമെന്ന് അദ്ദേഹം .ചൂണ്ടിക്കാട്ടി

"നാം കൈകോര്‍ക്കുകയും വിജ്ഞാനത്തിന്റെയും സാങ്കേതികവിദ്യയുടെയും വളര്‍ച്ചയുടെയും ഫലങ്ങള്‍ പങ്കുവെക്കുകയും ചെയ്യുകവഴി വികസനത്തിന്റെയും അഭിവൃദ്ധിയുടെയും വേഗം കൂട്ടാന്‍ സാധിക്കുമെന്ന് എനിക്ക് ഉറപ്പാണ്." എന്ന് ശ്രീ  മോദി ചൂണ്ടിക്കാട്ടി.