പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി (CCEA) 2026-27ലെ വിപണന സീസണിലേക്കുള്ള 14 ഖാരിഫ് വിളകളുടെ മിനിമം താങ്ങുവില(MSP) വർധിപ്പിക്കുന്നതിന് അംഗീകാരം നൽകി.
കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾക്ക് ലാഭകരമായ വില ഉറപ്പാക്കുന്നതിനായി 2026-27ലെ വിപണന സീസണിലേക്കുള്ള ഖാരിഫ് വിളകളുടെ മിനിമം താങ്ങുവില കേന്ദ്ര ഗവൺമെൻ്റ് വർധിപ്പിച്ചു. സൂര്യകാന്തി വിത്തിനാണ് മുൻവർഷത്തെ അപേക്ഷിച്ച് മിനിമം താങ്ങുവിലയിൽ ഏറ്റവും ഉയർന്ന വർധന ശുപാർശ ചെയ്തിരിക്കുന്നത് (ക്വിന്റലിന് 622 രൂപ). തൊട്ടുപിന്നാലെ പരുത്തി (ക്വിന്റലിന് 557 രൂപ), നൈജർ വിത്ത് (ക്വിന്റലിന് 515 രൂപ), എള്ള് (ക്വിന്റലിന് 500 രൂപ) എന്നിവയ്ക്കും.
2026-27ലെ വിപണന സീസണിലേക്കുള്ള ഖാരിഫ് വിളകളുടെ മിനിമം താങ്ങുവില:
(രൂപ ക്വിന്റലിന്)
|
ക്രമനമ്പർ |
വിളകൾ |
മിനിമം താങ്ങുവില 2026-27 |
ചെലവ്* കെ.എം.എസ് 2026-27 |
ഉത്പാദന ചെലവിന്മേലുള്ള ലാഭവിഹിതം (%) |
മിനിമം താങ്ങുവില |
2026-27 വിപണന സീസണിലെ മിനിമം താങ്ങുവിലയിലുണ്ടായ വർധന |
|||
|
2025-26 |
2013-14 |
2025-26 നേക്കാൾ |
2013-14 നേക്കാൾ |
||||||
|
|
ധാന്യങ്ങൾ |
||||||||
|
1 |
നെല്ല് |
കോമൺ |
2441 |
1627 |
50 |
2369 |
1310 |
72 |
1131 (86%)
|
|
ഗ്രേഡ് എ^ |
2461 |
- |
- |
2389 |
1345 |
72 |
1116 (83%) |
||
|
2 |
ജോവർ |
ഹൈബ്രിഡ് |
4023 |
2682 |
50 |
3699 |
1500 |
324 |
2523 (168%) |
|
മാൽദണ്ടി^ |
4073 |
- |
- |
3749 |
1520 |
324 |
2553 (168%) |
||
|
3 |
ബജ്റ |
2900 |
1858 |
56 |
2775 |
1250 |
125 |
1650 (132%) |
|
|
4 |
റാഗി |
5205 |
3470 |
50 |
4886 |
1500 |
319 |
3705 (247%) |
|
|
5 |
നെല്ല് |
2410 |
1544 |
56 |
2400 |
1310 |
10 |
1100 (84%) |
|
|
|
പയറുവർഗ്ഗങ്ങൾ |
||||||||
|
6 |
തുർ/ അർഹർ |
8450 |
5496 |
54 |
8000 |
4300 |
450 |
4150 (97%) |
|
|
7 |
മൂംഗ് |
8780 |
5438 |
61 |
8768 |
4500 |
12 |
4280 (95%) |
|
|
8 |
ഉഴുന്ന് |
8200 |
5418 |
51 |
7800 |
4300 |
400 |
3900 (91%) |
|
|
|
എണ്ണക്കുരുക്കൾ |
||||||||
|
9 |
നിലക്കടല
|
7517 |
5011 |
50 |
7263 |
4000 |
254 |
3517 (88%) |
|
|
10 |
സൂര്യകാന്തി വിത്ത് |
8343 |
5562 |
50 |
7721 |
3700 |
622 |
4643 (125%) |
|
|
11 |
സോയാബീൻ (മഞ്ഞ) |
5708 |
3805 |
50 |
5328 |
2560 |
380 |
3148 (123%) |
|
|
12 |
എള്ള് |
10346 |
6897 |
50 |
9846 |
4500 |
500 |
5846 (130%) |
|
|
13 |
നൈജർ വിത്ത് |
10052 |
6701 |
50 |
9537 |
3500 |
515 |
6552 (187%) |
|
|
|
വാണിജ്യപരം |
||||||||
|
14 |
പരുത്തി |
(മീഡിയം സ്റ്റേപ്പിൾ) |
8267 |
5511 |
50 |
7710 |
3700 |
557 |
4567 (123%) |
|
(നീണ്ട സ്റ്റേപ്പിൾ) ^ |
8667 |
- |
- |
8110 |
4000 |
557 |
4667 (117%) |
||
*കൂലിക്കെടുത്ത മനുഷ്യവിഭവശേഷി (തൊഴിലാളികൾ), കന്നുകാലി അധ്വാനം/യന്ത്രവേല എന്നിവയ്ക്കുള്ള ചെലവുകൾ, പാട്ടത്തിനെടുത്ത ഭൂമിക്ക് നൽകിയ വാടക, വിത്തുകൾ, വളങ്ങൾ, ജൈവവളങ്ങൾ എന്നിവ പോലുള്ള ഭൗതിക ഉത്പാദന ഉപാധികളുടെ ഉപയോഗത്തിനായുള്ള ചെലവുകൾ, ജലസേചന നിരക്കുകൾ, കാർഷിക ഉപകരണങ്ങളുടെയും ഫാം കെട്ടിടങ്ങളുടെയും മൂല്യശോഷണം (തേയ്മാനം), പ്രവർത്തന മൂലധനത്തിന്മേലുള്ള പലിശ, പമ്പ് സെറ്റുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ഡീസൽ/വൈദ്യുതി തുടങ്ങിയവ, വിവിധയിന ചെലവുകൾ, കൂടാതെ കുടുംബാംഗങ്ങളുടെ അധ്വാനത്തിന്റെ കണക്കാക്കപ്പെട്ട മൂല്യം എന്നിവയുൾപ്പെടെയുള്ള പണമായി നൽകിയ എല്ലാ ചെലവുകളെയും ഈ തുക സൂചിപ്പിക്കുന്നു.
^ നെല്ല് (ഗ്രേഡ് എ), ജോവർ (മാൽദണ്ഡി), പരുത്തി (ലോങ് സ്റ്റേപ്പിൾ) എന്നിവയുടെ ചെലവുവിവരങ്ങൾ പ്രത്യേകം ക്രോഡീകരിച്ചിട്ടില്ല.
അഖിലേന്ത്യാ തലത്തിലുള്ള ശരാശരി ഉത്പാദന ചെലവിന്റെ കുറഞ്ഞത് 1.5 ഇരട്ടിയെങ്കിലുമായി മിനിമം താങ്ങുവില നിശ്ചയിക്കുമെന്ന 2018-19ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായാണ് 2026-27ലെ വിപണന സീസണിലേക്കുള്ള ഖാരിഫ് വിളകളുടെ മിനിമം താങ്ങുവിലയിലുണ്ടായ (MSP) വർധന. ഉത്പാദന ചെലവിനേക്കാൾ കർഷകരുടെ പ്രതീക്ഷിത ലാഭവിഹിതം ഏറ്റവും കൂടുതൽ കണക്കാക്കുന്നത് മൂംഗിനാണ് (61%); തൊട്ടുപിന്നാലെ ബജ്റ (56%), ചോളം (56%), തുർ/അർഹർ (54%) എന്നിവ വരുന്നു. ബാക്കിയുള്ള വിളകൾക്ക് ഉത്പാദന ചെലവിന്മേൽ കർഷകർക്ക് ലഭിക്കുന്ന ലാഭവിഹിതം 50 ശതമാനമായി കണക്കാക്കുന്നു.
സമീപ വർഷങ്ങളിൽ ധാന്യങ്ങൾ അല്ലാത്ത മറ്റ് വിളകളായ പയറുവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ, പോഷകസമൃദ്ധമായ ധാന്യങ്ങൾ/ ശ്രീ അന്ന എന്നിവയുടെ കൃഷിയെ അവയ്ക്ക് ഉയർന്ന മിനിമം താങ്ങുവില (MSP) നൽകിക്കൊണ്ട് ഗവൺമെൻ്റ് പ്രോത്സാഹിപ്പിച്ചുവരികയാണ്.
2014-15 മുതൽ 2025-26 വരെയുള്ള കാലയളവിൽ നെല്ല് സംഭരണം 8418 LMT (ലക്ഷം മെട്രിക് ടൺ) ആയിരുന്നപ്പോൾ 2004-05 മുതൽ 2013-14 വരെയുള്ള കാലയളവിൽ ഇത് 4590 LMT ആയിരുന്നു.
2014-15 മുതൽ 2025-26 വരെയുള്ള കാലയളവിൽ 14 ഖാരിഫ് വിളകളുടെ സംഭരണം 8746 LMT ആയിരുന്നപ്പോൾ 2004-05 മുതൽ 2013-14 വരെയുള്ള കാലയളവിൽ ഈ സംഭരണം 4679 LMT ആയിരുന്നു.
2004-05 മുതൽ 2013-14 വരെയുള്ള കാലയളവിൽ നെൽക്കർഷകർക്ക് മിനിമം താങ്ങുവിലയായി നൽകിയ തുക 4.44 ലക്ഷം കോടി രൂപയായിരുന്നുവെങ്കിൽ 2014-15 മുതൽ 2025-26 വരെയുള്ള കാലയളവിൽ നൽകിയ തുക 16.08 ലക്ഷം കോടി രൂപയായിരുന്നു.
2004-05 മുതൽ 2013-14 വരെയുള്ള കാലയളവിൽ 14 ഖാരിഫ് വിളകൾ കൃഷി ചെയ്യുന്ന കർഷകർക്ക് നൽകിയ മിനിമം താങ്ങുവിലയായി നൽകിയ തുക 4.75 ലക്ഷം കോടി രൂപയായിരുന്നുവെങ്കിൽ 2014-15 മുതൽ 2025-26 വരെയുള്ള കാലയളവിൽ നൽകിയ തുക 18.99 ലക്ഷം കോടി രൂപയായിരുന്നു.


