Quoteആത്മനിർഭർ ഭാരത് സെന്റർ ഫോർ ഡിസൈനും (എബിസിഡി) വിദ്യാർഥി ബിനാലെ ‘സമുന്നതി’യും ഉദ്ഘാടനം ചെയ്തു
Quoteപരിപാടിയുടെ 7 പ്രമേയങ്ങൾ അടിസ്ഥാനമാക്കി 7 പ്രസിദ്ധീകരണങ്ങൾ പ്രകാശനം ചെയ്തു
Quoteസ്മരണികാസ്റ്റാമ്പ് പുറത്തിറക്കി
Quote"രാജ്യത്തിന്റെ വൈവിധ്യമാർന്ന പൈതൃകത്തിന്റെയും ഊർജസ്വലമായ സംസ്കാരത്തിന്റെയും ആഘോഷമാണ് ഇന്ത്യ കല-വാസ്തുവിദ്യ-രൂപകൽപ്പന ബിനാലെ"
Quote"പുസ്തകങ്ങൾ ലോകത്തിന്റെ ജാലകങ്ങളായി പ്രവർത്തിക്കുന്നു. കല മനുഷ്യമനസിന്റെ മഹത്തായ യാത്രയാണ്"
Quote"മനുഷ്യമനസ്സിനെ ആന്തരിക സ്വത്വവുമായി ബന്ധിപ്പിക്കുന്നതിനും അതിന്റെ സാധ്യതകൾ തിരിച്ചറിയുന്നതിനും കലയും സംസ്കാരവും അത്യന്താപേക്ഷിതമാണ്"
Quote"ആത്മനിർഭർ ഭാരത് സെന്റർ ഫോർ ഡിസൈൻ ഇന്ത്യയുടെ സവിശേഷവും അപൂർവവുമായ കരകൗശലവസ്തുക്കൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വേദിയൊരുക്കും"
Quote"ഡൽഹി, കൊൽക്കത്ത, മുംബൈ, അഹമ്മദാബാദ്, വാരാണസി എന്നിവിടങ്ങളിൽ നിർമിക്കുന്ന സാംസ്കാരിക ഇടങ്ങൾ ഈ നഗരങ്ങളെ സാംസ്കാരികമായി സമ്പന്നമാക്കും"
Quote"കലയും രുചിയും നിറങ്ങളും ഇന്ത്യയിലെ ജീവിതത്തിന്റെ പര്യായമായാണു കണക്കാക്കപ്പെടുന്നത്"
Quote" ലോകത്തിലെ ഏറ്റവും വൈവിധ്യമാർന്ന രാഷ്ട്രമാണ് ഇന്ത്യ, അതിന്റെ വൈവിധ്യം നമ്മെ കൂട്ടിയിണക്കുന്നു"
Quote"കല പ്രകൃതിസൗഹൃദവും പരിസ്ഥിതിസൗഹൃദവും കാലാവസ്ഥാസൗഹൃദവുമാണ്"

പരിപാടിയില്‍ പങ്കെടുക്കുന്ന, എന്റെ സഹപ്രവര്‍ത്തകർ  ശ്രീ ജി. കിഷന്‍ റെഡ്ഡി ജി, അര്‍ജുന്‍ റാം മേഘ്വാള്‍ ജി, മീനാക്ഷി ലേഖി ജി, ഡയാന കെല്ലോഗ് ജി, ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അതിഥികള്‍, കലാ ലോകത്തെ എല്ലാ വിശിഷ്ട സുഹൃത്തുക്കളേ,ബഹുമാന്യരേ!

ചുവപ്പ് കോട്ടയുടെ ഈ മുറ്റം തന്നെ ചരിത്രപരമാണ്. ഈ കോട്ട വെറുമൊരു കെട്ടിടമല്ല; അതിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും നിരവധി തലമുറകള്‍ കടന്നുപോയെങ്കിലും ചുവപ്പ് കോട്ട മറവിയില്‍ മൂടാതെ അചഞ്ചലമായി നിലകൊളളുകയാണ്. ഈ ലോക പൈതൃക സ്ഥലമായ ചെങ്കോട്ടയിലേക്ക് നിങ്ങളെ എല്ലാവരെയും ഞങ്ങള്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

സുഹൃത്തുക്കളെ  ,

ഓരോ രാജ്യത്തിനും അതിന്റേതായ സവിശേഷമായ ചിഹ്നങ്ങളുണ്ട്, അത് ലോകത്തെ അതിന്റെ ചരിത്രവും മൂല്യങ്ങളും പരിചയപ്പെടുത്തുന്നു. കൂടാതെ, ഈ ചിഹ്നങ്ങള്‍ രൂപപ്പെടുത്തുന്ന ജോലി രാജ്യത്തിന്റെ കല, സംസ്‌കാരം, വാസ്തുവിദ്യ എന്നിവയാണ്. ഇന്ത്യന്‍ വാസ്തുവിദ്യയുടെ മഹത്വം പ്രതിഫലിപ്പിക്കുന്ന നിരവധി ചിഹ്നങ്ങളുടെ കേന്ദ്രമാണ് തലസ്ഥാനമായ ഡല്‍ഹി. അതുകൊണ്ട് തന്നെ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന 'ഇന്ത്യ ആര്‍ട്ട് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ ബിനാലെ'യുടെ ഈ പരിപാടി പലതരത്തിലും സവിശേഷമാണ്. ഞാന്‍ ഇവിടെ പണിത പവലിയനുകള്‍ നോക്കുകയായിരുന്നു, വൈകി വന്നതില്‍ ക്ഷമ ചോദിക്കുന്നു. കാണേണ്ടതും മനസ്സിലാക്കേണ്ടതുമായ ഒരുപാട് കാര്യങ്ങളുണ്ട്, ഇവിടെ എത്താന്‍ വൈകി. എനിക്ക് 2-3 സ്ഥലങ്ങള്‍ ഒഴിവാക്കേണ്ടി വന്നു. ഈ പവലിയനുകളില്‍ നിറങ്ങളും സര്‍ഗ്ഗാത്മകതയും ഉണ്ട്. അതില്‍ സംസ്‌കാരവും സാമുദായിക ബന്ധവുമുണ്ട്. ഈ വിജയകരമായ സമാരംഭത്തിന് സാംസ്‌കാരിക മന്ത്രാലയത്തെയും അതിലെ എല്ലാ ഉദ്യോഗസ്ഥരെയും പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളെയും നിങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു. ഒരു പുസ്തകം ലോകത്തെ കാണാനുള്ള ഒരു ചെറിയ ജാലകം പോലെയാണെന്ന് ഇവിടെ പറയുന്നു. കല മനുഷ്യമനസ്സിനുള്ളില്‍ സഞ്ചരിക്കാനുള്ള പാതയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

 

|

സുഹൃത്തുക്കളേ,

ഭാരതം ആയിരം വര്‍ഷം പഴക്കമുള്ള രാഷ്ട്രമാണ്. ഭാരതത്തിന്റെ സാമ്പത്തിക അഭിവൃദ്ധിയുടെ കഥകള്‍ ലോകം അറിഞ്ഞ ഒരു കാലമുണ്ടായിരുന്നു. ഇന്നും ഭാരതത്തിന്റെ സംസ്‌കാരവും നമ്മുടെ പുരാതന പൈതൃകവും ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നു. 'പൈതൃകത്തില്‍ അഭിമാനം' എന്ന ആവേശത്തോടെ ആ അഭിമാനത്തെ വീണ്ടും മുന്നോട്ട് കൊണ്ടുപോകുകയാണ് ഇന്ന് രാജ്യം. കലയും വാസ്തുവിദ്യയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ഇന്ന് ആത്മാഭിമാനത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കേദാര്‍നാഥ്, കാശി തുടങ്ങിയ നമ്മുടെ സാംസ്‌കാരിക കേന്ദ്രങ്ങളുടെ വികസനമായാലും മഹാകാല്‍ മഹാലോകിന്റെ പുനര്‍നിര്‍മ്മാണമായാലും 'ആസാദി കാ അമൃത്കാല'ത്തില്‍ ഭാരതം സാംസ്‌കാരിക സമൃദ്ധിക്ക് പുതിയ മാനങ്ങള്‍ നല്‍കുകയും അതിനായി മൂര്‍ത്തമായ ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഭാരതത്തില്‍ നടക്കുന്ന ഈ ബിനാലെ ഈ ദിശയിലുള്ള മറ്റൊരു വലിയ ചുവടുവയ്പ്പാണ്. ഈ പരിപാടിക്ക് മുമ്പ് ഇവിടെ ഡല്‍ഹിയില്‍ തന്നെ ഇന്റര്‍നാഷണല്‍ മ്യൂസിയം എക്സ്പോ നടന്നതായി നാം കണ്ടതാണ്. ഓഗസ്റ്റില്‍ ഗ്രന്ഥശാലകളുടെ ഉത്സവവും സംഘടിപ്പിച്ചിരുന്നു. ഈ പരിപാടികളിലൂടെ ഭാരതത്തിലെ ആഗോള സാംസ്‌കാരിക സംരംഭത്തെ സ്ഥാപനവല്‍ക്കരിക്കുക എന്നതാണ് ഞങ്ങളുടെ ശ്രമം. ആധുനിക സംവിധാനം വികസിപ്പിക്കണം. വെനീസിലെ ബിനാലെകള്‍, സാവോപോളോ, സിംഗപ്പൂര്‍, സിഡ്നി, ഷാര്‍ജ, ദുബായ്, ലണ്ടനിലെ ആര്‍ട്ട് ഫെയറുകള്‍ എന്നിവ പോലെ ഭാരതത്തിന്റെ പരിപാടികള്‍ ലോകത്ത് അംഗീകരിക്കപ്പെടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് വളരെ ആവശ്യമാണ്, കാരണം ഇന്ന് മനുഷ്യജീവിതത്തില്‍ സാങ്കേതികവിദ്യയുടെ സ്വാധീനം വളരെയധികം വര്‍ദ്ധിച്ചു, അവന്റെ സമൂഹം റോബോട്ടിക് ആകാന്‍ ആരും ആഗ്രഹിക്കുന്നില്ല. നമ്മള്‍ റോബോട്ടുകളെയല്ല, മനുഷ്യരെയാണ് സൃഷ്ടിക്കേണ്ടത്. അതിനായി, വികാരങ്ങള്‍ ആവശ്യമാണ്, പ്രത്യാശ ആവശ്യമാണ്, നല്ല മനസ്സ് ആവശ്യമാണ്, ഉത്സാഹം ആവശ്യമാണ്, വീര്യം ആവശ്യമാണ്. പ്രതീക്ഷയ്ക്കും നിരാശയ്ക്കും ഇടയില്‍ ജീവിക്കാന്‍ നമുക്ക് വഴികള്‍ ആവശ്യമാണ്. ഇവയെല്ലാം കലയും സംസ്‌കാരവും വഴി സൃഷ്ടിക്കപ്പെട്ടവയാണ്. കണക്കുകൂട്ടലുകള്‍ക്കായി സാങ്കേതികവിദ്യ വളരെ വേഗത്തില്‍ പ്രവര്‍ത്തിക്കും. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ മനുഷ്യന്റെ ആന്തരിക ശേഷികളെ അറിയുന്നതിനും ബന്ധിപ്പിക്കുന്നതിനും മികച്ച പിന്തുണ നല്‍കുന്നു.

 സുഹൃത്തുക്കളേ,

ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി 'ആത്മനിര്‍ഭര്‍ ഭാരത് സെന്റര്‍ ഫോര്‍ ഡിസൈന്‍' ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. ഭാരതത്തിന്റെ അതുല്യവും അപൂര്‍വവുമായ കരകൗശലവിദ്യകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഈ കേന്ദ്രം ഒരു വേദിയൊരുക്കും. ഇത് കരകൗശല വിദഗ്ധരെയും ഡിസൈനര്‍മാരെയും ഒരുമിച്ച് കൊണ്ടുവരുകയും വിപണിക്ക് അനുസൃതമായി നവീകരിക്കാന്‍ അവരെ സഹായിക്കുകയും ചെയ്യും. ഇതോടെ, കരകൗശല വിദഗ്ധര്‍ക്ക് ഡിസൈന്‍ വികസനത്തെക്കുറിച്ചും അറിവ് ലഭിക്കും, കൂടാതെ അവര്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലും പ്രാവീണ്യം നേടും. ഇന്ത്യന്‍ കരകൗശല വിദഗ്ധര്‍ക്ക് വളരെയധികം കഴിവുകളുണ്ടെന്ന് നമുക്കറിയാം, ആധുനിക അറിവും വിഭവങ്ങളും ഉപയോഗിച്ച് അവര്‍ക്ക് ലോകമെമ്പാടും അവരുടെ മുദ്ര പതിപ്പിക്കാന്‍ കഴിയും.

 

|

സുഹൃത്തുക്കളേ,

ഭാരതത്തിലെ 5 നഗരങ്ങളില്‍ സാംസ്‌കാരിക ഇടങ്ങള്‍ സ്ഥാപിക്കുന്ന പ്രക്രിയയും ചരിത്രപരമായ ഒരു ചുവടുവെപ്പാണ്. ഡല്‍ഹിയിലും കൊല്‍ക്കത്തയിലും മുംബൈയിലും അഹമ്മദാബാദിലും വാരാണസിയിലും നിര്‍മ്മിക്കപ്പെടുന്ന ഈ സാംസ്‌കാരിക ഇടങ്ങള്‍ ഈ നഗരങ്ങളെ സാംസ്‌കാരികമായി കൂടുതല്‍ സമ്പന്നമാക്കും. പ്രാദേശിക കലയെ സമ്പന്നമാക്കുന്നതിനുള്ള നൂതന ആശയങ്ങളും ഈ കേന്ദ്രങ്ങള്‍ മുന്നോട്ടുവയ്ക്കും. അടുത്ത 7 ദിവസത്തേക്കുള്ള 7 പ്രധാന തീമുകളും നിങ്ങള്‍ എല്ലാവരും ചേര്‍ന്ന് തീരുമാനിച്ചു കഴിഞ്ഞു. ഇതില്‍, 'ദേശജ് ഭാരത് ഡിസൈന്‍' (സ്വദേശീയ രൂപകല്പനകള്‍), 'സമത്വ' എന്നീ ഈ തീമുകള്‍ ഒരു ദൗത്യമായി നമ്മള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. തദ്ദേശീയമായ രൂപകല്പനയെ സമ്പുഷ്ടമാക്കുന്നതിന്, അത് നമ്മുടെ യുവാക്കള്‍ക്കുള്ള പഠനത്തിന്റെയും ഗവേഷണത്തിന്റെയും ഭാഗമായി മാറുന്നുവെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. സമത്വ തീം വാസ്തുവിദ്യാ മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം ആഘോഷിക്കുന്നു. സ്ത്രീകളുടെ ഭാവനയും ക്രിയാത്മകതയും ഈ മേഖലയെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.


സുഹൃത്തുക്കളേ,

ഭാരതത്തില്‍ കല, രുചി, നിറങ്ങള്‍ എന്നിവ ജീവിതത്തിന്റെ പര്യായമായി കണക്കാക്കുന്നു. നമ്മുടെ പൂര്‍വ്വികര്‍ പോലും പറഞ്ഞിട്ടുണ്ട് - साहित्य संगीत कला विहीनः, साक्षात् पशुः पुच्छ विषाण हीनः।അതായത്, മനുഷ്യനും മറ്റ് ജീവജാലങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം സാഹിത്യവും സംഗീതവും കലയുമാണ്. അതായത് ഉറങ്ങുകയും ഉണരുകയും വയറു നിറയ്ക്കുകയും ചെയ്യുന്ന ശീലങ്ങള്‍ സ്വാഭാവികമാണ്. പക്ഷേ, കലയും സാഹിത്യവും സംഗീതവുമാണ് മനുഷ്യജീവിതത്തിന് രുചി കൂട്ടുന്നതും അതിനെ സവിശേഷമാക്കുന്നതും. അതുകൊണ്ടാണ് ഇവിടെ, ജീവിതത്തിന്റെ വിവിധ ആവശ്യങ്ങള്‍, വിവിധ ഉത്തരവാദിത്തങ്ങള്‍ ചതുഷഷ്ഠി കലകള്‍ അല്ലെങ്കില്‍ 64 കലകളുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, സംഗീതോപകരണങ്ങള്‍, നൃത്തം, പാട്ട് എന്നിവ കലയുടെ രൂപങ്ങളാണ്. ഇവയില്‍, 'ഉദക്-വാദ്യം' പോലുള്ള പ്രത്യേക കലാരൂപങ്ങളുണ്ട്, അതായത് ജല തരംഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ജല ഉപകരണങ്ങള്‍. വ്യത്യസ്ത തരം സുഗന്ധങ്ങളോ സുഗന്ധദ്രവ്യങ്ങളോ നിര്‍മ്മിക്കുന്നതിനുള്ള 'ഗന്ധ്-യുക്തി' എന്ന കല നമുക്കുണ്ട്. ഇനാമലും കൊത്തുപണിക്കുമാണ് 'തക്ഷകര്‍മം' എന്ന കല പഠിപ്പിക്കുന്നത്. 'ശുചിവന്‍-കര്‍മണി' എംബ്രോയ്ഡറിയുടെയും നെയ്ത്തിന്റെയും സങ്കീര്‍ണതകള്‍ പഠിപ്പിക്കുന്നതിനുള്ള ഒരു കലയാണ്. ഭാരതത്തില്‍ നിര്‍മ്മിച്ച പുരാതന വസ്ത്രങ്ങള്‍ കാണുമ്പോള്‍, ഈ സൃഷ്ടികളെല്ലാം ഇവിടെ ചെയ്തിരിക്കുന്ന പൂര്‍ണ്ണതയുടെ നിലവാരം നിങ്ങള്‍ക്ക് ഊഹിക്കാം. മസ്ലിന്‍ എന്ന തുണി മുഴുവനും ഒരു മോതിരത്തിലൂടെ കടത്തിവിടാന്‍ കഴിയും വിധമാണ് ഉണ്ടാക്കിയിരുന്നത്. അത്രമേല്‍ സമര്‍ത്ഥമായിരുന്നു അത്.  ഭാരതത്തില്‍, കൊത്തുപണിയും ഇനാമലും അലങ്കാര വസ്തുക്കളില്‍ മാത്രം ഒതുങ്ങിയിരുന്നില്ല. വാസ്തവത്തില്‍, വാളുകള്‍, പരിചകള്‍, കുന്തങ്ങള്‍ തുടങ്ങിയ യുദ്ധവുമായി ബന്ധപ്പെട്ട ഇനങ്ങളിലും അതിശയകരമായ കലാസൃഷ്ടികള്‍ കാണാന്‍ കഴിയും. മാത്രമല്ല, ഈ വിഷയത്തില്‍ ചില ആളുകള്‍ മസ്തിഷ്‌കപ്രക്ഷോഭം നടത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ നാട്ടില്‍ കുതിര, നായ, കാള, പശു തുടങ്ങിയ മൃഗങ്ങള്‍ക്ക് ആഭരണങ്ങള്‍ വെച്ചിരുന്നു. ഈ ആഭരണങ്ങളിലെ വൈവിധ്യവും അതിലെ കലയും ഒരു അത്ഭുതമായിരുന്നു. പരിപൂര്‍ണമായിരുന്നു ആ നിര്‍മ്മിതികള്‍.   ഈ മൃഗങ്ങള്‍ക്ക് ശാരീരിക വേദനയില്ലെന്ന് അവര്‍ ഉറപ്പുവരുത്തി. അതായത്, ഈ കാര്യങ്ങളെ സമഗ്രമായി നോക്കിയാല്‍, അതിന് എത്രമാത്രം സാധ്യതയുണ്ടെന്ന് വ്യക്തമായി പറയുന്നു!

 

|

സുഹൃത്തുക്കളേ,

നമ്മുടെ നാട്ടില്‍ ഇത്തരം നിരവധി കലാരൂപങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് ഭാരതത്തിന്റെ പുരാതന ചരിത്രമാണ്, ഇന്നും ഭാരതത്തിന്റെ എല്ലാ കോണുകളിലും അതിന്റെ അടയാളങ്ങള്‍ നാം കാണുന്നു. എന്റെ മണ്ഡലമായ കാശി അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. ഗംഗയോടൊപ്പം സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും കലകളുടെയും ശാശ്വതമായ പ്രവാഹത്തിന്റെ നാടാണ് കാശി എന്നതിനാല്‍ കാശി അവിനാശിയാണെന്ന് പറയപ്പെടുന്നു. ഹിന്ദു പുരാണങ്ങളില്‍ കലാരൂപങ്ങളുടെ സ്രഷ്ടാവായി കണക്കാക്കപ്പെടുന്ന പരമശിവന്‍ കാശിയുടെ ഹൃദയഭാഗത്താണ് കുടികൊള്ളുന്നത്. ഈ കലാരൂപങ്ങളും കരകൗശലവസ്തുക്കളും സംസ്‌കാരവും മനുഷ്യ നാഗരികതയ്ക്ക് ഊര്‍ജപ്രവാഹം പോലെയാണ്. ഊര്‍ജം ശാശ്വതമാണ്; ബോധം നശിപ്പിക്കാനാവാത്തതാണ്. അതുകൊണ്ട് കാശിയും നശ്വരമാണ്.

സുഹൃത്തുക്കളേ,

ഭാരതത്തിന്റെ സംസ്‌കാരം കാണാനും അനുഭവിക്കാനും ലോകത്തിന്റെ നാനാഭാഗത്തുനിന്നും വരുന്ന ജനങ്ങള്‍ക്കായി ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഞങ്ങള്‍ പുതിയൊരു കാര്യം ആരംഭിച്ചു. ഞങ്ങള്‍ ഗംഗാ വിലാസ് ക്രൂയിസ് ഓടിച്ചു, അത് കാശിയില്‍ നിന്ന് അസമിലേക്ക് ഗംഗയിലൂടെ ഒരു ക്രൂയിസില്‍ യാത്രക്കാരെ കയറ്റി. ലോകമെമ്പാടുമുള്ള നിരവധി സഞ്ചാരികള്‍ എത്തിയിരുന്നു. ഏകദേശം 45-50 ദിവസത്തെ യാത്രയായിരുന്നു അത്. ഒറ്റ യാത്രയില്‍ ഗംഗയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നിരവധി നഗരങ്ങളും ഗ്രാമങ്ങളും പ്രദേശങ്ങളും അവര്‍ക്ക് അനുഭവവേദ്യമായി. നമ്മുടെ മനുഷ്യ സംസ്‌കാരവും നദികളുടെ തീരങ്ങളിലാണ് വികസിച്ചത്. നദിയുടെ തീരത്ത് ഒരിക്കല്‍ യാത്ര ചെയ്താല്‍, ജീവിതത്തിന്റെ ആഴം അറിയാനുള്ള വലിയ അവസരമുണ്ട്. ഈ ആശയത്തോടെയാണ് ഞങ്ങള്‍ ഇഗംഗാ ക്രൂയിസ് ആരംഭിച്ചത്. 

 

|

സുഹൃത്തുക്കളേ,

ഏത് കലയുടെ രൂപമായാലും അത് പ്രകൃതിയോട് ചേര്‍ന്ന് ജനിക്കുന്നു. ഇവിടെയും, ഞാന്‍ കണ്ടതില്‍ നിന്ന്, പ്രകൃതിയുടെ ഘടകം കലയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിന് പുറത്ത് ഒരു കാര്യവുമില്ല. അതു കൊണ്ടു തന്നെ, കലയുടെ സ്വഭാവം പ്രകൃതിക്ക് അനുകൂലവും പരിസ്ഥിതി അനുകൂലവും കാലാവസ്ഥയ്ക്ക് അനുകൂലവുമാണ്. ഉദാഹരണത്തിന്, ലോകരാജ്യങ്ങളിലെ നദീമുഖങ്ങളെ കുറിച്ച് ആളുകള്‍ സംസാരിക്കുന്നു, അങ്ങനെയുള്ള രാജ്യത്ത്, ഈ നദീമുഖം ഉണ്ട്. ഭാരതത്തിന് ആയിരക്കണക്കിന് വര്‍ഷങ്ങളായി നദികളുടെ തീരത്ത് ഘാട്ടുകളുടെ പാരമ്പര്യമുണ്ട്. നമ്മുടെ പല ഉത്സവങ്ങളും ആഘോഷങ്ങളും ഈ ഘാട്ടുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ, കിണര്‍, സരോവര്‍, പടി കിണറുകള്‍ എന്നിവയുടെ സമ്പന്നമായ ഒരു പാരമ്പര്യം നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. അത് ഗുജറാത്തിലെ റാണി കി വാവ് ആകട്ടെ, രാജസ്ഥാന്‍ ആകട്ടെ, ഡല്‍ഹിയാകട്ടെ, ഇന്നും നിങ്ങള്‍ക്ക് ധാരാളം പടി കിണറുകള്‍ കാണാന്‍ കഴിയും. റാണി കി വാവിന്റെ പ്രത്യേകത അതൊരു തലതിരിഞ്ഞ ക്ഷേത്രമാണ് എന്നതാണ്. അതായത്, അന്നത്തെ ആളുകള്‍ കലാസൃഷ്ടിയെക്കുറിച്ച് എങ്ങനെ ചിന്തിച്ചിരിക്കാം! ഞാന്‍ ഉദ്ദേശിച്ചത്, ഈ ജലശേഖരണ കേന്ദ്രങ്ങളുടെ വാസ്തുവിദ്യയും രൂപകല്‍പ്പനയും നോക്കൂ! ഇത് ഒരു മെഗാ വിസ്മയത്തില്‍ കുറവല്ലെന്ന് തോന്നുന്നു. അതുപോലെ, ഭാരതത്തിലെ പഴയ കോട്ടകളുടെയും കോട്ടകളുടെയും വാസ്തുവിദ്യയും ലോകമെമ്പാടുമുള്ള ആളുകളെ അത്ഭുതപ്പെടുത്തുന്നു. ഓരോ കോട്ടയ്ക്കും അതിന്റേതായ വാസ്തുവിദ്യയും അതിന്റേതായ ശാസ്ത്രവുമുണ്ട്. കടലിനുള്ളില്‍ ഒരു വലിയ കോട്ട പണിതിരിക്കുന്ന സിന്ധുദുര്‍ഗില്‍ ഞാന്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്നു. നിങ്ങളില്‍ ചിലര്‍ ജയ്സാല്‍മീറിലെ പട്വോന്‍ കി ഹവേലിയും സന്ദര്‍ശിച്ചിരിക്കാം! പ്രകൃതിദത്തമായ എയര്‍ കണ്ടീഷനിംഗ് പോലെ പ്രവര്‍ത്തിക്കുന്ന തരത്തിലാണ് ഈ അഞ്ച് മാന്‍ഷനുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ വാസ്തുവിദ്യയെല്ലാം ദീര്‍ഘകാലം നിലനില്‍ക്കുക മാത്രമല്ല, പരിസ്ഥിതി സുസ്ഥിരവുമായിരുന്നു. അതായത് ഭാരതത്തിന്റെ കലയില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും ലോകത്തിന് മുഴുവന്‍ അറിയാനും പഠിക്കാനും അവസരമുണ്ട്.


സുഹൃത്തുക്കളേ,

കലയും വാസ്തുവിദ്യയും സംസ്‌കാരവും മനുഷ്യ നാഗരികതയുടെ വൈവിധ്യത്തിന്റെയും ഏകത്വത്തിന്റെയും ഉറവിടങ്ങളാണ്. നമ്മള്‍ ലോകത്തിലെ ഏറ്റവും വൈവിധ്യമാര്‍ന്ന രാഷ്ട്രമാണ്, എന്നാല്‍ അതേ സമയം ആ വൈവിധ്യം നമ്മെ ബന്ധിപ്പിക്കുന്നു. ഞാന്‍ പറഞ്ഞത് കോട്ടകളെ കുറിച്ച് മാത്രം. 1-2 വര്‍ഷം മുമ്പ് ഞാന്‍ ബുന്ദേല്‍ഖണ്ഡില്‍ ഒരു പരിപാടിക്ക് പോയപ്പോള്‍ ഝാന്‍സി ഫോര്‍ട്ടില്‍ ഒരു പരിപാടി ഉണ്ടായിരുന്നു. ആ സമയത്ത്, ഞാന്‍ അവിടെയുള്ള സര്‍ക്കാരുമായി സംസാരിക്കുകയും ബുന്ദേല്‍ഖണ്ഡ് ഫോര്‍ട്ട് ടൂറിസത്തിനായി വികസിപ്പിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. പിന്നീട് അവര്‍ എല്ലാ ഗവേഷണങ്ങളും നടത്തി. തയ്യാറാക്കിയ ഗവേഷണ രേഖ നിങ്ങളെ ആശ്ചര്യപ്പെടുത്തും, കാരണം ബുന്ദേല്‍ഖണ്ഡില്‍ മാത്രം, ഝാന്‍സിയില്‍ മാത്രമല്ല, സമീപത്തുള്ള നിരവധി സ്ഥലങ്ങളിലും കോട്ടകളുടെ സമ്പന്നമായ പൈതൃകമുണ്ട്. അതായത്, അത് വളരെ ശക്തമാണ്! നമ്മുടെ ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് അവിടെ പോയി കലാപ്രവര്‍ത്തനം നടത്താന്‍ ഒരു വലിയ മത്സരം സംഘടിപ്പിച്ചാല്‍ അത് വളരെ നല്ലതാണ്. അപ്പോള്‍ മാത്രമേ നമ്മുടെ പൂര്‍വ്വികര്‍ എന്താണ് സൃഷ്ടിച്ചതെന്ന് ലോകം അറിയുക. ഭാരതത്തിലെ ഈ വൈവിധ്യത്തിന്റെ ഉറവിടം എന്താണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിന്റെ ഉറവിടം 'ജനാധിപത്യത്തിന്റെ മാതാവ്' എന്ന ഭാരതത്തിന്റെ ജനാധിപത്യ പാരമ്പര്യമാണ്! സമൂഹത്തില്‍ ചിന്താ സ്വാതന്ത്ര്യവും സ്വന്തം രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടാകുമ്പോഴാണ് കലയും വാസ്തുവിദ്യയും സംസ്‌കാരവും തഴച്ചുവളരുന്നത്. സംവാദത്തിന്റെയും സംഭാഷണത്തിന്റെയും ഈ പാരമ്പര്യം കൊണ്ട് വൈവിധ്യം സ്വയമേവ തഴച്ചുവളരുന്നു. അതുകൊണ്ടാണ് ഇന്നും നമ്മുടെ സര്‍ക്കാര്‍ സംസ്‌കാരത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ എല്ലാത്തരം വൈവിധ്യങ്ങളെയും ഞങ്ങള്‍ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലും ജി-20 സംഘടിപ്പിച്ചുകൊണ്ട് ഞങ്ങള്‍ ഈ വൈവിധ്യം ലോകത്തിന് മുന്നില്‍ കാണിച്ചു.

 

|

സുഹൃത്തുക്കളേ,

‘अयं निजः परोवेति गणना लघुचेतसाम्’. എന്ന ആശയത്തില്‍ ജീവിക്കുന്ന രാജ്യമാണ് ഭാരതം. അതായത്, വേര്‍പിരിയലിന്റെ മാനസികാവസ്ഥയിലോ സ്വന്തമെന്ന ബോധത്തിലോ നാം ജീവിക്കുന്നില്ല. ബന്ധുത്വത്തിലും ഐക്യത്തിലും വിശ്വസിക്കുന്ന ആളുകളാണ് ഞങ്ങള്‍. സ്വയം എന്നതിനുപകരം പ്രപഞ്ചത്തെക്കുറിച്ച് സംസാരിക്കുന്ന ആളുകളാണ് നമ്മള്‍. ഇന്ന്, ഭാരതം ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായി ഉയര്‍ന്നുവരുമ്പോള്‍, ലോകം മുഴുവന്‍ അതില്‍ സ്വയം ഒരു നല്ല ഭാവി കാണുന്നു. ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ച ലോകമെമ്പാടുമുള്ള പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെ, 'ആത്മനിര്‍ഭര്‍ ഭാരത്' എന്ന നമ്മുടെ ദര്‍ശനം ലോകമെമ്പാടും പുതിയ അവസരങ്ങള്‍ കൊണ്ടുവരുന്നതുപോലെ, കല, വാസ്തുവിദ്യാ മേഖലകളിലെ ഭാരതത്തിന്റെ പുനരുജ്ജീവനവും ഭാരതത്തിന്റെ സാംസ്‌കാരിക ഉത്തേജനത്തിന് കാരണമാകും. ലോകത്തിന്റെ മുഴുവന്‍ താല്‍പ്പര്യങ്ങളും അതുമായി ബന്ധപ്പെട്ടിരിക്കുന്നു. യോഗ പോലെ നമ്മുടെ പൈതൃകത്തെ ഞങ്ങള്‍ മുന്നോട്ട് കൊണ്ടുപോയി. അതുകൊണ്ട് ഇന്ന് ലോകം മുഴുവന്‍ അതിന്റെ പ്രയോജനം നേടുന്നു.

ആയുര്‍വേദത്തെ ആധുനിക ശാസ്ത്രീയ നിലവാരത്തില്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ ലോകം മുഴുവന്‍ അതിന്റെ പ്രാധാന്യം മനസ്സിലാക്കി. നമ്മുടെ സാംസ്‌കാരിക മൂല്യങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ട് സുസ്ഥിരമായ ജീവിതശൈലിക്ക് വേണ്ടി ഞങ്ങള്‍ പുതിയ തിരഞ്ഞെടുപ്പുകളും തീരുമാനങ്ങളും ഉണ്ടാക്കി. ഇന്ന്, മിഷന്‍ ലൈഫ് പോലുള്ള കാമ്പെയ്നുകള്‍ വഴി, ലോകം മുഴുവന്‍ ഒരു നല്ല ഭാവിക്കായി പ്രതീക്ഷയുടെ കിരണങ്ങള്‍ നേടുന്നു. കല, വാസ്തുവിദ്യ, രൂപകല്പന എന്നീ മേഖലകളില്‍ ഭാരതം എത്രത്തോളം ഉയര്‍ന്നുവരുന്നുവോ അത്രത്തോളം അത് മുഴുവന്‍ മനുഷ്യരാശിക്കും ഗുണം ചെയ്യും.

സുഹൃത്തുക്കളെ,

ഇടപെടലിലൂടെയും സഹകരണത്തിലൂടെയും മാത്രമേ നാഗരികതകള്‍ അഭിവൃദ്ധി പ്രാപിക്കുന്നുള്ളൂ. അതിനാല്‍, ഈ ദിശയില്‍ ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളുടെയും പങ്കാളിത്തം, അവരുമായുള്ള നമ്മുടെ പങ്കാളിത്തം വളരെ പ്രധാനമാണ്. കൂടുതല്‍ കൂടുതല്‍ രാജ്യങ്ങള്‍ ഒത്തുചേരുന്നതോടെ ഇവന്റ് കൂടുതല്‍ വിപുലീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ ദിശയിലുള്ള ഒരു സുപ്രധാന തുടക്കമായി ഈ സംഭവം തെളിയിക്കപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. എല്ലാവര്‍ക്കും വളരെ നന്ദി! കൂടാതെ ഇത് നിങ്ങള്‍ക്ക് മാര്‍ച്ച് മാസം വരെ ലഭ്യമാണ്. ഇവിടെ നമുക്കുള്ള കഴിവുകള്‍, പാരമ്പര്യം, പ്രകൃതിയോടുള്ള സ്നേഹം, എല്ലാം ഒരിടത്ത് കാണുന്നതിന് ഒരു ദിവസം മുഴുവന്‍ ചെലവഴിക്കണമെന്ന് ഞാന്‍ നാട്ടുകാരോട് അഭ്യര്‍ത്ഥിക്കുന്നു. വളരെ നന്ദി.

 

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Private sector business activity rises to 14-month high in June: PMI data

Media Coverage

Private sector business activity rises to 14-month high in June: PMI data
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM chairs 47th Annual General Meeting of Prime Ministers Museum and Library (PMML) Society in New Delhi
June 23, 2025
QuotePM puts forward a visionary concept of a “Museum Map of India”
QuotePM suggests development of a comprehensive national database of all museums in the country
QuoteA compilation of all legal battles relating to the Emergency period may be prepared and preserved in light of the completion of 50 years after the Emergency: PM
QuotePM plants a Kapur (Cinnamomum camphora) tree at Teen Murti House symbolizing growth, heritage, and sustainability

Prime Minister Shri Narendra Modi chaired the 47th Annual General Meeting of the Prime Ministers Museum and Library (PMML) Society at Teen Murti Bhawan in New Delhi, earlier today.

During the meeting, Prime Minister emphasised that museums hold immense significance across the world and have the power to make us experience history. He underlined the need to make continuous efforts to generate public interest in museums and to enhance their prestige in society.

Prime Minister put forward a visionary concept of a “Museum Map of India”, aimed at providing a unified cultural and informational landscape of museums across the country.

|

Underlining the importance of increased use of technology, Prime Minister suggested development of a comprehensive national database of all museums in the country, incorporating key metrics such as footfall and quality standards. He also suggested organising regular workshops for those managing and operating museums, with a focus on capacity building and knowledge sharing.

Prime Minister highlighted the need for fresh initiatives, such as creation of a committee consisting of five persons from each State below the age of 35 years in order to bring out fresh ideas and perspectives on museums in the country.

|

Prime Minister also highlighted that with the creation of museum on all Prime Ministers, justice has been done to their legacy, including that of the first Prime Minister of India Shri Jawaharlal Nehru. This was not the case before 2014.

Prime Minister also asked for engaging top influencers to visit the museums and also invite the officials of various embassies to Indian museums to increase the awareness about the rich heritage preserved in Indian Museums.

Prime Minister advised that a compilation of all the legal battles and documents relating to the Emergency period may be prepared and preserved in light of the completion of 50 years after the Emergency.

|

Prime Minister highlighted the importance of preserving and documenting the present in a systematic manner. He noted that by strengthening our current systems and records, we can ensure that future generations and researchers in particular will be able to study and understand this period without difficulty.

Other Members of the PMML Society also shared their suggestions and insights for further enhancement of the Museum and Library.

Prime Minister also planted a Kapur (Cinnamomum camphora) tree in the lawns of Teen Murti House, symbolizing growth, heritage, and sustainability.