പാർട്ടി വ്യത്യാസമില്ലാതെ, പുതുതലമുറ എംപിമാർക്കും ആദ്യമായി പാർലമെന്റ് അം​ഗമായവർക്കും അർത്ഥവത്തായ അവസരങ്ങൾ നൽകുന്നുണ്ടെന്ന് നാം ഉറപ്പാക്കണം: പ്രധാനമന്ത്രി
ജനാധിപത്യ സംവിധാനത്തിന് ജനങ്ങൾക്കായി നിരവധി സംഭാവന നൽകാൻ കഴിയുമെന്ന് ഇന്ത്യ തെളിയിച്ചു: പ്രധാനമന്ത്രി
രാജ്യത്തെ കൂടുതൽ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള നമ്മുടെ ശ്രമങ്ങൾക്ക് ഈ ശൈത്യകാല സമ്മേളനം നവ ഊർജ്ജം പകരും: പ്രധാനമന്ത്രി

നമസ്കാരം സുഹൃത്തുക്കളേ! 

നിങ്ങളും കാലാവസ്ഥ ആസ്വദിക്കൂ

സുഹൃത്തുക്കളേ, 

ഈ ശീതകാല സമ്മേളനം (പാർലമെന്റിന്റെ) വെറുമൊരു ആചാരമല്ല. രാഷ്ട്രത്തെ അതിവേഗം പുരോഗതിയിലേക്ക് കൊണ്ടുപോകാൻ നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങൾക്ക് ഈ ശീതകാല സമ്മേളനം കൂടുതൽ ഊർജ്ജം പകരുമെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. ഭാരതം യഥാർത്ഥത്തിൽ ജനാധിപത്യത്തിൽ ജീവിക്കുന്ന ഒരു രാജ്യമാണ്. ജനാധിപത്യത്തിന്റെ ആവേശവും ചൈതന്യവും വീണ്ടും വീണ്ടും പ്രകടിപ്പിക്കപ്പെടുന്നതിലൂടെ, ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുന്നു. അടുത്തിടെ നടന്ന ബിഹാർ തിരഞ്ഞെടുപ്പുകളും അവിടുത്തെ റെക്കോർഡ് വോട്ടർ പങ്കാളിത്തവും ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തിയാണ്. അമ്മമാരുടെയും സഹോദരിമാരുടെയും വർദ്ധിച്ചുവരുന്ന പങ്കാളിത്തം സ്വയമേവ പുതിയ പ്രതീക്ഷയും ആത്മവിശ്വാസവും സൃഷ്ടിക്കുന്നു. ഒരു വശത്ത് ജനാധിപത്യം ശക്തിപ്പെടുകയും മറുവശത്ത്, ഈ ജനാധിപത്യ ചട്ടക്കൂടിനുള്ളിൽ നമ്മുടെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുകയും ചെയ്യുന്നത് ലോകം വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ജനാധിപത്യത്തിന് ഫലം നൽകാൻ സാധിക്കുമെന്ന് ഭാരതം തെളിയിച്ചു. ഭാരതത്തിന്റെ സാമ്പത്തിക നില ഇന്ന് പുതിയ ഉയരങ്ങളിലേക്ക് എത്തുന്നത്, 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാൻ നമുക്ക് പുതിയ ആത്മവിശ്വാസവും പുതിയ ശക്തിയും നൽകുന്നു.

 

സുഹൃത്തുക്കളേ, 

രാജ്യത്തിനു വേണ്ടി പാർലമെന്റ് എന്താണ് ചിന്തിക്കുന്നത്, രാജ്യത്തിനു വേണ്ടി പാർലമെന്റ് എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത്, രാജ്യത്തിനു വേണ്ടി പാർലമെന്റ് എന്താണ് ചെയ്യാൻ പോകുന്നത് എന്നതിലായിരിക്കണം ഈ സമ്മേളനം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. പ്രതിപക്ഷം അവരുടെ ഉത്തരവാദിത്തം നിറവേറ്റണം, ചർച്ചകളിൽ വിഷയങ്ങൾ ഉന്നയിക്കണം, ശക്തമായ പ്രശ്നങ്ങൾ മുന്നോട്ട് കൊണ്ടുവരണം. പരാജയത്തിന്റെ നിരാശയിൽ നിന്ന് അവർ പുറത്തുവരണം.

നിർഭാഗ്യവശാൽ, പരാജയം പോലും ഉൾക്കൊള്ളാൻ കഴിയാത്ത ഒന്നോ രണ്ടോ പാർട്ടികളുണ്ട്. ബിഹാർ ഫലങ്ങൾക്ക് വന്നിട്ട് വേണ്ടത്ര സമയം കഴിഞ്ഞതിനാൽ അവർ അതിൽ നിന്ന് കരകയറിയിട്ടുണ്ടാകുമെന്ന് ഞാൻ കരുതി, എന്നാൽ ഇന്നലെ അവരുടെ പ്രസ്താവനകൾ കേട്ടപ്പോൾ, അവരുടെ പരാജയം ഇപ്പോഴും അവരെ അലട്ടുന്നുണ്ടെന്ന് തോന്നുന്നു. എന്നാൽ ഈ ശീതകാല സമ്മേളനം പരാജയത്തിന്റെ നിരാശയ്ക്കുള്ള യുദ്ധക്കളമായി മാറരുതെന്ന് ഞാൻ എല്ലാ പാർട്ടികളോടും അഭ്യർത്ഥിക്കുന്നു. അതുപോലെ, വിജയത്തിന് ശേഷമുള്ള അഹങ്കാരത്തിന്റെ വേദിയായി ഈ ശീതകാല സമ്മേളനം മാറരുത്. രാജ്യത്തെ ജനങ്ങൾ അവരുടെ പ്രതിനിധികളെന്ന നിലയിൽ നമ്മളിൽ അർപ്പിച്ച കടമകളും പ്രതീക്ഷകളും മനസ്സിൽ വെച്ചുകൊണ്ട്, സന്തുലിതാവസ്ഥയോടെയും ഉത്തരവാദിത്തത്തോടെയും നമ്മൾ മുന്നോട്ട് ചിന്തിക്കണം. നിലവിലുള്ള കാര്യങ്ങൾ എങ്ങനെ മെച്ചപ്പെടുത്താമെന്നും എന്തെങ്കിലും തെറ്റായി സംഭവിക്കുന്നുണ്ടെങ്കിൽ, രാജ്യത്തെ പൗരന്മാർക്ക് അത് മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ എങ്ങനെ കൃത്യവും ക്രിയാത്മകവുമായ അഭിപ്രായങ്ങൾ പറയാമെന്നും നമ്മൾ ശ്രദ്ധിക്കണം. ഇതിന് തീർച്ചയായും കഠിനാധ്വാനം ആവശ്യമാണ്, എന്നാൽ അത് രാജ്യത്തിന്റെ താൽപ്പര്യം മുൻനിർത്തിയായിരിക്കണം.

 

വളരെക്കാലമായി എന്റെ ഏറ്റവും വലിയ ആശങ്കകളിൽ ഒന്നാണ്, എല്ലാ പാർട്ടികളിൽ നിന്നുമുള്ള ആദ്യമായി എം.പി.മാരായവരും യുവ എം.പി.മാരും വളരെയധികം വിഷമിക്കുകയും ദുഃഖിക്കുകയും ചെയ്യുന്നു എന്നത്. അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനോ അവരുടെ മണ്ഡലങ്ങളിലെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാനോ അവർക്ക് അവസരം ലഭിക്കുന്നില്ല. അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചുകൊണ്ട് രാജ്യത്തിന്റെ വികസന യാത്രയ്ക്ക് സംഭാവന നൽകാൻ അവർ ആഗ്രഹിക്കുന്നു, പക്ഷേ അതും തടയപ്പെടുന്നു. ഏത് പാർട്ടിയായാലും, ഈ പുതുതായി തിരഞ്ഞെടുക്കപ്പെട്ട, യുവ എം.പി.മാർക്ക് നമ്മൾ അവസരങ്ങൾ നൽകണം. അവരുടെ അനുഭവങ്ങളിൽ നിന്ന് സഭയ്ക്ക് പ്രയോജനം ലഭിക്കണം. പാർലമെന്റിലൂടെ, ഈ പുതിയ തലമുറയുടെ അനുഭവങ്ങളിൽ നിന്ന് രാജ്യത്തിനും പ്രയോജനം ലഭിക്കും. അതിനാൽ, ഈ വിഷയങ്ങൾ ഗൗരവമായി കാണണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. നാടകം അവതരിപ്പിക്കാൻ ധാരാളം സ്ഥലങ്ങളുണ്ട്. നാടകം കളിക്കാൻ ആഗ്രഹിക്കുന്നവർ അത് മറ്റെവിടെയെങ്കിലും ചെയ്യട്ടെ. ഇവിടെ വേണ്ടത് പ്രവർത്തനമാണ്, നാടകമല്ല. മുദ്രാവാക്യം വിളിക്കാൻ രാജ്യത്ത് ധാരാളം ഇടമുണ്ട്. നിങ്ങൾ പരാജയപ്പെട്ട സ്ഥലത്ത് നിങ്ങൾ ഇതിനകം വിളിച്ചു. നിങ്ങൾ അടുത്തതായി പരാജയപ്പെടാൻ പോകുന്നിടത്തും നിങ്ങൾക്ക് വിളിക്കാം. എന്നാൽ ഇവിടെ, നമ്മൾ നയങ്ങൾക്കാണ് ഊന്നൽ നൽകേണ്ടത്, മുദ്രാവാക്യങ്ങൾക്കല്ല. അതായിരിക്കണം നിങ്ങളുടെ ഉദ്ദേശ്യം.

സുഹൃത്തുക്കളേ, 

രാഷ്ട്രീയത്തിൽ നെഗറ്റിവിറ്റി ഒരു പരിധി വരെ പ്രയോജനപ്പെട്ടേക്കാം, എന്നാൽ ആത്യന്തികമായി, രാഷ്ട്ര നിർമ്മാണത്തിനായി കുറച്ച് പോസിറ്റീവ് ചിന്തകളും ഉണ്ടാകണം. നെഗറ്റിവിറ്റി പരിധിക്കുള്ളിൽ നിർത്തുകയും രാഷ്ട്ര നിർമ്മാണത്തിന് ശ്രദ്ധ നൽകുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

സുഹൃത്തുക്കളേ, 

ഈ ശീതകാല സമ്മേളനം മറ്റൊരു കാരണം കൊണ്ടുകൂടി പ്രധാനമാണ്. നമ്മുടെ പുതിയ ബഹുമാനപ്പെട്ട അധ്യക്ഷൻ ഇന്ന് മുതൽ നമ്മുടെ രാജ്യസഭയെ നയിക്കാൻ തുടങ്ങും. അദ്ദേഹത്തിന് ഞാൻ എന്റെ എല്ലാവിധ ആശംസകളും നേരുന്നു.

 

സുഹൃത്തുക്കളേ, 

GST പരിഷ്കാരങ്ങൾ അടുത്ത തലമുറാ പരിഷ്കാരങ്ങൾക്കായി ജനങ്ങൾക്കിടയിൽ ഒരു വിശ്വാസ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. ഈ സമ്മേളനത്തിലും ആ ദിശയിൽ നിരവധി സുപ്രധാന നടപടികൾ കൈക്കൊള്ളും. നമ്മുടെ മാധ്യമ സുഹൃത്തുക്കളിൽ ചിലർ ഇത് വിശകലനം ചെയ്താൽ, കുറച്ച് കാലമായി നമ്മുടെ പാർലമെന്റ് ഒന്നുകിൽ തിരഞ്ഞെടുപ്പിനുള്ള ഒരു സന്നാഹ വേദിയായിട്ടോ അല്ലെങ്കിൽ പരാജയത്തിന് ശേഷമുള്ള നിരാശ പ്രകടിപ്പിക്കാനുള്ള ഒരു സ്ഥലമായിട്ടോ ആണ് ഉപയോഗിക്കുന്നതെന്ന് അവർക്ക് മനസ്സിലാക്കാൻ കഴിയും. ചില സംസ്ഥാനങ്ങളിൽ വളരെയധികം ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്ന് ഞാൻ കണ്ടു, അധികാരത്തിലേറിയ ശേഷം നേതാക്കൾക്ക് ജനങ്ങളിലേക്ക് പോകാനോ അവരോട് സംസാരിക്കാനോ കഴിയില്ല. അതിനാൽ, അവർ പാർലമെന്റിൽ വന്ന് തങ്ങളുടെ ദേഷ്യം മുഴുവൻ ഇവിടെ പ്രകടിപ്പിക്കുന്നു. ചില പാർട്ടികൾ അവരുടെ സംസ്ഥാനതല രാഷ്ട്രീയത്തിനായി പാർലമെന്റിനെ ഉപയോഗിക്കുന്ന ഒരു പുതിയ പാരമ്പര്യം ആരംഭിച്ചിരിക്കുന്നു. കഴിഞ്ഞ 10 വർഷമായി രാജ്യം ഈ രീതികൾ അംഗീകരിച്ചിട്ടില്ല എന്ന വസ്തുത അവർ ഓർക്കണം. അവർ ഇപ്പോൾ തങ്ങളുടെ സമീപനം മാറ്റണം, തങ്ങളുടെ തന്ത്രം മാറ്റണം. അവർ എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് ഞാൻ അവർക്ക് ഉപദേശങ്ങൾ നൽകാൻ തയ്യാറാണ്. എന്നാൽ കുറഞ്ഞത് എം.പി.മാരുടെ അവകാശങ്ങളിൽ കൈകടത്തരുത്. എം.പി.മാർക്ക് സ്വയം പ്രകടിപ്പിക്കാൻ അവസരം നൽകുക. നിങ്ങളുടെ നിരാശയുടെയും പരാജയത്തിന്റെയും ഇരകളായി എം.പി.മാരെ മാറ്റരുത്. ഈ ഉത്തരവാദിത്തങ്ങളോടെ നമ്മൾ എല്ലാവരും മുന്നോട്ട് പോകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്നാൽ രാജ്യത്തിന് ഞാൻ ഉറപ്പ് നൽകുന്നു, രാജ്യം പുരോഗതിയുടെ പാതയിലേക്ക് നീങ്ങിയിട്ടുണ്ടെന്ന് ഞാൻ രാഷ്ട്രത്തിന് ഉറപ്പുനൽകുന്നു. രാജ്യം പുതിയ ഉയരങ്ങൾ കീഴടക്കാൻ മുന്നോട്ട് പോകുകയാണ്, ആ യാത്രയ്ക്ക് സഭയും പുതിയ ഊർജ്ജവും പുതിയ ശക്തിയും പകരും. ഈ വിശ്വാസത്തോടെ, നിങ്ങൾക്ക് വളരെ നന്ദി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's pace of economic growth shows that its Viksit Bharat dream is not out of reach

Media Coverage

India's pace of economic growth shows that its Viksit Bharat dream is not out of reach
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM chairs valedictory session of National Departmental Summit on Water
September 02, 2026
This marks the first in a series of Summits envisioned by PM to strengthen spirit of Team India and deepen cooperative federalism
PM stresses adoption of a continuous process of review and follow up to act on actionable and time-bound outcomes
Emphasising Jan Bhagidari, PM calls for promoting Jal Utsav to deepen public awareness on water conservation
PM calls for greater adoption of water-saving technologies and learning from global best practices
PM calls for robust water data governance through effective use of AI
PM suggests structured inter-State Study-visits involving public representatives, officials and farmers on water related issues

Prime Minister Shri Narendra Modi today chaired the valedictory session of the two-day National Departmental Summit on Water, organised by the Ministry of Jal Shakti. The Summit is the first in a series of Departmental Summits envisioned by Prime Minister to strengthen the spirit of Team India, deepen cooperative federalism and foster collective ownership of national priorities through closer collaboration between the Centre and the States. It brought together Ministers and senior officials from States and Union Territories for focused deliberations on various dimensions of India’s water security.

Prime Minister appreciated the intensive two-day deliberations and emphasised that the actionable and time-bound action points emerging from the Summit should be pursued through a continuous process of review and learning. He suggested that the Summit should not remain a one-time exercise and called for a continuous process of review and follow-up.

Prime Minister called for sensitising Urban Local Bodies to the challenges arising from urbanisation, including population growth and future water requirements, and suggested organising similar Chintan Shivirs for Urban Local Bodies. He called for greater adoption of water-saving technologies. He also suggested dedicated exhibitions and workshops, including exposure to global best practices, to enable Indian manufacturers and stakeholders to develop and scale efficient solutions.

Emphasising Jan Bhagidari, Prime Minister suggested promoting “Jal Utsav” to create greater awareness among people. Prime Minister called for making de-silting a regular programme and developing clear criteria and SOPs for de-silting. On dam safety, he stressed rigorous preparedness before every monsoon, adherence to prescribed precautions and creating awareness among school students, including through suitable incorporation in educational curricula.

Prime Minister further called for strengthening knowledge and capacity on water management and governance in universities and higher educational institutions. He suggested structured inter-State study-visits involving public representatives, officials and farmers to facilitate practical learning and replication of successful interventions.

Prime Minister called for robust water data governance, with water-sector data brought together, systematically managed, analysed and effectively utilised. He recommended the use of AI for data collection and analysis through a uniform format. He also stressed anticipatory and integrated planning to address water scarcity through suitable utilisation of treated water for agriculture and industrial purposes.

Drawing upon his experience as Chief Minister of Gujarat, Prime Minister noted that instances of water scarcity could be transformed into opportunities through systematic planning, commitment and deployment of adequate resources and capable officers.

Union Minister for Jal Shakti Shri C. R. Patil highlighted four key outcomes of the summit: accelerated completion of water infrastructure projects; strengthening water conservation as a sustained people’s movement; ensuring long-term sustainability of drinking-water sources; and institutionalising effective operation and maintenance of rural drinking-water schemes.