വാഴ്ത്തപ്പെടാത്ത ഗിരിവർഗവീരന്മാരുടെയും സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെയും ത്യാഗങ്ങൾക്കു ശ്രദ്ധാഞ്ജലിയർപ്പിച്ചു
“രാജസ്ഥാനിലെയും മഹാരാഷ്ട്രയിലെയും മധ്യപ്രദേശിലെയും ഗുജറാത്തിലെയും ജനങ്ങളുടെ പാരമ്പര്യം മാൻഗഢ് പങ്കിടുന്നു”
“ഗോവിന്ദ് ഗുരുവിനെപ്പോലുള്ള മഹത്തായ സ്വാതന്ത്ര്യസമരസേനാനികൾ ഇന്ത്യയുടെ പാരമ്പര്യത്തിന്റെയും ആദർശങ്ങളുടെയും പ്രതിനിധികളായിരുന്നു”
“ഇന്ത്യയുടെ ഭൂതകാലവും ചരിത്രവും വർത്തമാനകാലവും ഇന്ത്യയുടെ ഭാവിയും ഗോത്രസമൂഹമില്ലാതെ ഒരിക്കലും പൂർണമാകില്ല”
“രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ മാൻഗഢിന്റെ സമ്പൂർണവികസനത്തിനുള്ള രൂപരേഖയ്ക്കായി ഒന്നിച്ചുപ്രവർത്തിക്കും”

ഭാരത് മാതാ കി - ജയ്!

ഭാരത് മാതാ കി - ജയ്!

ബഹുമാനപ്പെട്ട രാജസ്ഥാന്‍ മുഖ്യമന്ത്രി ശ്രീ അശോക് ഗെലോട്ട് ജി, മധ്യപ്രദേശ് ഗവര്‍ണറും ആദിവാസി സമൂഹത്തിന്റെ ഉന്നത നേതാവുമായ ശ്രീ മംഗുഭായ് പട്ടേല്‍, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ ശിവരാജ് സിംഗ് ജി ചൗഹാന്‍, എന്റെ സഹപ്രവര്‍ത്തകര്‍. മന്ത്രിമാരായ ശ്രീ ഫഗ്ഗന്‍ സിംഗ് കുലസ്‌തേ ജി, ശ്രീ അര്‍ജുന്‍ മേഘ്വാള്‍ ജി, വിവിധ സംഘടനകളിലെ പ്രമുഖര്‍, എംപിമാര്‍, എംഎല്‍എമാര്‍, ആദിവാസി സമൂഹത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച എന്റെ പഴയ സുഹൃത്തും സഹോദരനുമായ മഹേഷ് ജി, എന്റെ പ്രിയപ്പെട്ട ആദിവാസി സഹോദരങ്ങള്‍, ദൂരെ ദിക്കുകളില്‍ നിന്നും മംഗാര്‍ ധാമിലേക്ക് കൂട്ടമായി എത്തിയ സഹോദരിമാരേ,


 പുണ്യഭൂമിയായ ഈ മാന്‍ഗഢില്‍ ശിരസ്സു നമിക്കാന്‍ ഒരിക്കല്‍ കൂടി എനിക്ക് അവസരം ലഭിച്ചു എന്നത് അഭിമാനകരമായ കാര്യമാണ്. മുഖ്യമന്ത്രി എന്ന നിലയില്‍ ഞാനും അശോക് ജിയും വര്‍ഷങ്ങളോളം ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രിമാരുടെ കൂട്ടത്തില്‍ ഏറ്റവും മുതിര്‍ന്ന ആളായിരുന്നു അശോക് ജി. ഇപ്പോഴും ഏറ്റവും മുതിര്‍ന്ന മുഖ്യമന്ത്രിയായി അദ്ദേഹം തുടരുന്നു. വേദിയില്‍ ഇരിക്കുന്നവരില്‍ മുതിര്‍ന്ന മുഖ്യമന്ത്രിമാരില്‍ ഒരാള്‍ കൂടിയാണ് അശോക് ജി. ഈ പരിപാടിയില്‍ പങ്കെടുത്തതിന് ഞാന്‍ അദ്ദേഹത്തോട് നന്ദി പറയുന്നു.

സുഹൃത്തുക്കളേ,

സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തില്‍ മംഗാര്‍ ധാമിലേക്ക് നാമെല്ലാവരും ഒത്തുചേരുന്നത് നമുക്കെല്ലാവര്‍ക്കും സന്തോഷകരവും പ്രചോദനവുമാണ്. ഗോത്രവീരന്മാരുടെ ദൃഢതയുടെയും ദേശസ്‌നേഹത്തിന്റെയും പ്രതിഫലനമാണ് മംഗാര്‍ ധാം. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ജനങ്ങളുടെ പൊതു പാരമ്പര്യമാണിത്. കഴിഞ്ഞ ദിവസം, അതായത് ഒക്ടോബര്‍ 30 ഗോവിന്ദ് ഗുരുജിയുടെ ചരമവാര്‍ഷികമായിരുന്നു. എല്ലാ രാജ്യവാസികള്‍ക്കും വേണ്ടി ഞാന്‍ ഒരിക്കല്‍ കൂടി ഗോവിന്ദ് ഗുരുജിക്ക് പ്രണാമം അര്‍പ്പിക്കുന്നു. ഗോവിന്ദ് ഗുരുജിയുടെ പോരാട്ടങ്ങള്‍ക്കും ചിന്തകള്‍ക്കും ആദര്‍ശങ്ങള്‍ക്കും മുന്നില്‍ ഞാന്‍ നമിക്കുന്നു.

സഹോദരീ സഹോദരന്മാരേ,

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, ഗുജറാത്തിലെ മംഗാര്‍ മേഖലയില്‍ സേവനം ചെയ്യാനുള്ള അവസരം എനിക്കുണ്ടായിരുന്നു. ഗോവിന്ദ് ഗുരുവും തന്റെ ജീവിതത്തിന്റെ അവസാന വര്‍ഷങ്ങള്‍ അവിടെ ചെലവഴിച്ചിരുന്നു. അദ്ദേഹത്തിന്റെ ഊര്‍ജവും അധ്യാപനവും ഇപ്പോഴും ഈ മണ്ണില്‍ അനുഭവപ്പെടുന്നു. നമ്മുടെ കത്താറ കങ്കമല്‍ ജിക്കും ഇവിടുത്തെ സമൂഹത്തിനും ശിരസ്സ് നമിക്കാന്‍ ഞാന്‍ പ്രത്യേകം ആഗ്രഹിക്കുന്നു. നേരത്തെ വരുമ്പോള്‍ ഇവിടം പൂര്‍ണമായും വിജനമായിരുന്നു. 'വന മഹോത്സവം' സംഘടിപ്പിക്കാന്‍ ഞാന്‍ ഒരു അഭ്യര്‍ത്ഥന നടത്തിയിരുന്നു. ചുറ്റും പച്ചപ്പ് കാണാന്‍ കഴിയുന്നതിനാല്‍ ഇന്ന് എനിക്ക് വളരെ സംതൃപ്തി തോന്നുന്നു. തികഞ്ഞ അര്‍പ്പണബോധത്തോടെ ഇവിടുത്തെ കാട് വികസിപ്പിച്ച് ഈ പ്രദേശം വീണ്ടും ഹരിതാഭമാക്കിയ എല്ലാ സുഹൃത്തുക്കളെയും ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

ഈ പ്രദേശം വികസിപ്പിക്കുകയും റോഡുകള്‍ നിര്‍മ്മിക്കുകയും ചെയ്തപ്പോള്‍, ജനങ്ങളുടെ ജീവിതം മെച്ചപ്പെട്ടുവെന്ന് മാത്രമല്ല, ഗോവിന്ദ് ഗുരുവിന്റെ ഉപദേശങ്ങളും നടപ്പായി.

സുഹൃത്തുക്കളേ,

മറ്റ് മഹത്തായ സ്വാതന്ത്ര്യ സമര സേനാനികളെപ്പോലെ ഗോവിന്ദ് ഗുരുവും ഇന്ത്യന്‍ പാരമ്പര്യങ്ങളുടെയും ആദര്‍ശങ്ങളുടെയും പ്രതിനിധിയായിരുന്നു. അദ്ദേഹം ഒരു നാട്ടുരാജ്യത്തിന്റെയും രാജാവായിരുന്നില്ല, എന്നിട്ടും ലക്ഷക്കണക്കിന് ഗോത്രവര്‍ഗക്കാരുടെ നായകനായിരുന്നു. അയാള്‍ക്ക് കുടുംബം നഷ്ടപ്പെട്ടു, പക്ഷേ ഒരിക്കലും ധൈര്യം നഷ്ടപ്പെട്ടില്ല. എല്ലാ ആദിവാസികളെയും ദുര്‍ബലരെയും ദരിദ്രരെയും ഇന്ത്യന്‍ പൗരന്മാരെയും അദ്ദേഹം തന്റെ കുടുംബമാക്കി. ആദിവാസി സമൂഹത്തെ ചൂഷണം ചെയ്യുന്ന ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ ഗോവിന്ദ് ഗുരു സമര കാഹളം മുഴക്കിയെങ്കില്‍, അദ്ദേഹം തന്റെ സമൂഹത്തിന്റെ തിന്മകള്‍ക്കെതിരെയും പോരാടി.

ഒരു സാമൂഹിക പരിഷ്‌കര്‍ത്താവ് കൂടിയായിരുന്നു അദ്ദേഹം; ഒരു ആത്മീയ ഗുരു കൂടിയായിരുന്നു, ഒരു പുണ്യവാളനായിരുന്നു, ഒരു ജനകീയ നേതാവ് കൂടിയായിരുന്നു. ധീരതയ്ക്കും ആര്‍ജവത്തിനും പുറമേ, അദ്ദേഹത്തിന്റെ ദാര്‍ശനികവും ബൗദ്ധികവുമായ ചിന്തകള്‍ ഒരുപോലെ ഉയര്‍ന്നതായിരുന്നു. ഗോവിന്ദ് ഗുരുവിന്റെ പ്രതിഛായയും തിരിച്ചറിവും അദ്ദേഹത്തിന്റെ 'ധുനി'യുടെ രൂപത്തില്‍ മംഗാര്‍ ധാമില്‍ പ്രകാശിച്ചുകൊണ്ടേയിരിക്കുന്നു. അദ്ദേഹത്തിന്റെ 'സാമ്പ് സഭ' നോക്കൂ! 'സാമ്പ് സഭ' എന്ന വാക്ക് എത്ര തീവ്രമാണ്! സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും ഐക്യവും സ്നേഹവും സാഹോദര്യവും സൃഷ്ടിക്കാന്‍ അദ്ദേഹത്തിന്റെ 'സാമ്പ് സഭ' എന്ന ആശയങ്ങള്‍ ഇപ്പോഴും പ്രചോദനം നല്‍കുന്നു. അദ്ദേഹത്തിന്റെ 'ഭഗത്' അനുയായികള്‍ ഇന്ത്യയുടെ ആത്മീയതയെ മുന്നോട്ട് കൊണ്ടുപോകുന്നത് തുടരുന്നു.

സുഹൃത്തുക്കളേ,

1913 നവംബര്‍ 17-ന് മംഗഢില്‍ നടന്ന കൂട്ടക്കൊല ബ്രിട്ടീഷ് ഭരണത്തിന്റെ ക്രൂരതയുടെ പരിസമാപ്തിയായിരുന്നു. ഒരു വശത്ത്, സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്ന നിരപരാധികളായ ആദിവാസി സഹോദരീസഹോദരന്മാര്‍, മറുവശത്ത്, ലോകത്തെ അടിമയാക്കുക എന്ന ചിന്ത. ബ്രിട്ടീഷ് ഗവണ്‍മെന്റ് 1500-ലധികം യുവാക്കളെയും വൃദ്ധരെയും സ്ത്രീകളെയും വളഞ്ഞിട്ട് മംഗാര്‍ കുന്നില്‍ കൂട്ടക്കൊല ചെയ്തു. 1500-ലധികം ആളുകളുടെ ക്രൂരമായ കൊലപാതകത്തിന്റെ പാപം ചെയ്തുവെന്ന് നിങ്ങള്‍ക്ക് ഊഹിക്കാം. ദൗര്‍ഭാഗ്യവശാല്‍, ആദിവാസി സമൂഹത്തിന്റെ ഈ സമരത്തിനും ത്യാഗത്തിനും സ്വാതന്ത്ര്യാനന്തരം എഴുതപ്പെട്ട ചരിത്രത്തില്‍ അര്‍ഹമായ സ്ഥാനം ലഭിച്ചില്ല. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിലെ ആ ന്യൂനത തിരുത്താനാണ് ഇന്ന് രാജ്യം ശ്രമിക്കുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സംഭവിച്ച തെറ്റുകള്‍ ഇന്ന് രാജ്യം തിരുത്തുകയാണ്.

സുഹൃത്തുക്കളേ,

ഇന്ത്യയുടെ ഭൂതകാലവും ഇന്ത്യയുടെ ചരിത്രവും ഇന്ത്യയുടെ വര്‍ത്തമാനവും ഇന്ത്യയുടെ ഭാവിയും ഗോത്ര സമൂഹമില്ലാതെ പൂര്‍ണമല്ല. നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെയും ചരിത്രത്തിന്റെയും ഓരോ പേജും ഗോത്ര വീര്യം നിറഞ്ഞതാണ്. 1857-ലെ വിപ്ലവത്തിന് മുമ്പുതന്നെ വൈദേശിക ഭരണത്തിനെതിരായ പോരാട്ടത്തിന്റെ ബ്യൂഗിള്‍ ആദിവാസി സമൂഹം മുഴക്കിയിരുന്നു. 1857-ന് വളരെ മുമ്പുതന്നെ 1780-ല്‍, തിലക മാഞ്ചിയുടെ നേതൃത്വത്തില്‍ സന്താളില്‍ സായുധ കലാപം നടന്നു.

1855-ല്‍ 'സിദ്ധു കാന്‍ഹു വിപ്ലവം' എന്ന രൂപത്തില്‍ സ്വാതന്ത്ര്യത്തിന്റെ ജ്വാല ഇവിടെ പ്രകാശിച്ചു. അതുപോലെ ഭഗവാന്‍ ബിര്‍സ മുണ്ട ലക്ഷക്കണക്കിന് ആദിവാസികള്‍ക്കിടയില്‍ വിപ്ലവത്തിന്റെ ജ്വാല ജ്വലിപ്പിച്ചു. വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹം അന്തരിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ ഊര്‍ജവും ദേശസ്നേഹവും ധൈര്യവും 'തന ഭഗത് ആന്ദോളന്‍' പോലുള്ള വിപ്ലവങ്ങളുടെ അടിത്തറയായി.

സുഹൃത്തുക്കളേ,

അടിമത്തത്തിന്റെ ആദ്യ നൂറ്റാണ്ടുകള്‍ മുതല്‍ ഇരുപതാം നൂറ്റാണ്ട് വരെ, ആദിവാസി സമൂഹം സ്വാതന്ത്ര്യ സമരത്തിന്റെ തീജ്വാല പിടിക്കാത്ത ഒരു കാലഘട്ടവും നിങ്ങള്‍ കണ്ടെത്തുകയില്ല. ആന്ധ്രാപ്രദേശില്‍ അല്ലൂരി സീതാരാമ രാജു ഗാരുവിന്റെ നേതൃത്വത്തില്‍ ആദിവാസി സമൂഹം 'റമ്പ വിപ്ലവത്തിന്' പുതിയൊരു വഴിത്തിരിവ് നല്‍കി. രാജസ്ഥാനിലെ ഈ നാട് അതിനും എത്രയോ മുമ്പേ ഗോത്ര സമൂഹത്തിന്റെ ദേശസ്നേഹത്തിന് സാക്ഷിയായിരുന്നു. ഈ മണ്ണില്‍ നമ്മുടെ ആദിവാസി സഹോദരങ്ങള്‍ മഹാറാണാ പ്രതാപിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നിന്നു.

സുഹൃത്തുക്കളേ,

ആദിവാസി സമൂഹത്തിന്റെ ത്യാഗങ്ങള്‍ക്ക് നാം കടപ്പെട്ടിരിക്കുന്നു. അവരുടെ സംഭാവനകളോട് നാം കടപ്പെട്ടിരിക്കുന്നു. ഈ സമൂഹം പ്രകൃതി, പരിസ്ഥിതി, സംസ്‌കാരം, പാരമ്പര്യങ്ങള്‍, ഇന്ത്യയുടെ സ്വഭാവം എന്നിവ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തിട്ടുണ്ട്. ഈ സംഭാവനയ്ക്ക് അവരെ സേവിച്ചുകൊണ്ട് രാജ്യം ഈ കടത്തിന് ആദിവാസി സമൂഹത്തോട് നന്ദി പറയേണ്ട സമയമാണിത്. ഈ ആത്മാവ് കഴിഞ്ഞ എട്ട് വര്‍ഷമായി ഞങ്ങളുടെ പരിശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്നു. ഇന്നു മുതല്‍ ഏതാനും ദിവസങ്ങള്‍, നവംബര്‍ 15 ന്, ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജന്മദിനത്തില്‍ രാജ്യം 'ജനജാതിയ ഗൗരവ് ദിവസ്' (ഗോത്രവര്‍ഗ അഭിമാന ദിനം) ആഘോഷിക്കും. ഗോത്ര സമൂഹത്തിന്റെ ഭൂതകാലവും ചരിത്രവും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഗോത്രവര്‍ഗ സ്വാതന്ത്ര്യ സമര സേനാനികള്‍ക്കായി സമര്‍പ്പിച്ച പ്രത്യേക മ്യൂസിയങ്ങള്‍ ഇന്ന് രാജ്യത്തുടനീളം നിര്‍മ്മിക്കപ്പെടുന്നു. നമ്മുടെ തലമുറകള്‍ക്ക് നഷ്ടപ്പെട്ട മഹത്തായ പൈതൃകം ഇപ്പോള്‍ അവരുടെ ചിന്തയുടെയും പ്രചോദനത്തിന്റെയും ഭാഗമായി മാറും.

സഹോദരീ സഹോദരന്മാരേ,

രാജ്യത്ത് ആദിവാസി സമൂഹത്തിന്റെ വ്യാപനവും പങ്കും വളരെ വലുതാണ്, അതിനായി നാം അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. രാജസ്ഥാനും ഗുജറാത്തും മുതല്‍ വടക്കുകിഴക്കും ഒഡീഷയും വരെ, വൈവിധ്യമാര്‍ന്ന ഗോത്രവര്‍ഗ സമൂഹത്തെ സേവിക്കുന്നതിനായി രാജ്യം ഇന്ന് വ്യക്തമായ നയങ്ങളുമായി പ്രവര്‍ത്തിക്കുന്നു. ഇന്ന്, 'വന്‍ബന്ധു കല്യാണ്‍ യോജന' വഴി ആദിവാസി ജനതയെ വെള്ളം, വൈദ്യുതി, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിലവസരങ്ങള്‍ എന്നിവയുമായി ബന്ധിപ്പിക്കുന്നു. ഇന്ന്, രാജ്യത്ത് വനമേഖലയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, വനവിഭവങ്ങളും സംരക്ഷിക്കപ്പെടുന്നു, അതേ സമയം ആദിവാസി മേഖലകളും ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി മാറുന്നു. ആദിവാസി യുവാക്കള്‍ക്കായി 'ഏക്ലവ്യ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും' തുറക്കുന്നു, അതിലൂടെ അവര്‍ക്ക് പരമ്പരാഗത വൈദഗ്ധ്യത്തോടൊപ്പം ആധുനിക വിദ്യാഭ്യാസത്തിനുള്ള അവസരവും ലഭിക്കും. ഈ പരിപാടിക്ക് ശേഷം ഞാന്‍ ജംബുഗോഡയിലേക്ക് പോകുന്നു, അവിടെ ഗോവിന്ദ് ഗുരുജിയുടെ പേരിലുള്ള സര്‍വകലാശാലയുടെ ഗ്രാന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് കാമ്പസ് ഉദ്ഘാടനം ചെയ്യും.

സുഹൃത്തുക്കളേ,

ഇപ്പോള്‍ ഞാന്‍ നിങ്ങളുടെ ഇടയിലായതിനാല്‍ ഒരു കാര്യം കൂടി പറയാന്‍ ആഗ്രഹിക്കുന്നു. ബ്രോഡ് ഗേജ് ലൈനില്‍ ഓടുന്ന അഹമ്മദാബാദ്-ഉദയ്പൂര്‍ ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യാന്‍ എനിക്ക് കഴിഞ്ഞ ദിവസം അവസരം ലഭിച്ചത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. 300 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റെയില്‍വേ ലൈന്‍ ബ്രോഡ് ഗേജാക്കി മാറ്റുന്നതും രാജസ്ഥാനിലെ നമ്മുടെ സഹോദരങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. രാജസ്ഥാനിലെ പല ആദിവാസി മേഖലകളും ഇനി ഗുജറാത്തിലെ ആദിവാസി മേഖലകളുമായി ബന്ധിപ്പിക്കും. രാജസ്ഥാന്റെ വിനോദസഞ്ചാരത്തിനും ഈ പുതിയ റെയില്‍ പാതയില്‍ നിന്ന് വളരെയധികം പ്രയോജനം ലഭിക്കും, മാത്രമല്ല ഇത് ഇവിടെ വ്യാവസായിക വികസനത്തിനും സഹായിക്കും. ഇത് യുവാക്കള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

സുഹൃത്തുക്കളേ,

ഇവിടെയുള്ള മംഗാര്‍ ധാമിന്റെ സമ്പൂര്‍ണ വികസനത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. മംഗാര്‍ ധാമിന്റെ മഹത്തായ വിപുലീകരണത്തിനായി നമുക്കെല്ലാവര്‍ക്കും ശക്തമായ ആഗ്രഹമുണ്ട്. അതുകൊണ്ട് രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഗോവിന്ദ് ഗുരുജിയുടെ ഈ സ്മാരക സ്മാരകത്തിനും ലോകത്ത് മുദ്ര പതിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ നാലു സംസ്ഥാന സര്‍ക്കാരുകളും ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തി ഒരു റോഡ്മാപ്പ് തയ്യാറാക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. മംഗാര്‍ ധാമിന്റെ വികസനം ഈ പ്രദേശത്തെ പുതിയ തലമുറയ്ക്ക് പ്രചോദനത്തിന്റെ ഉണര്‍വുള്ള സ്ഥലമാക്കി മാറ്റുമെന്ന് എനിക്ക് ഉറപ്പുണ്ട്. കുറേ ദിവസങ്ങളായി ഞങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തുന്നതിനാല്‍, സൈറ്റിന്റെ വിസ്തീര്‍ണ്ണം വേഗത്തില്‍ തിരിച്ചറിയാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഇന്ത്യാ ഗവണ്‍മെന്റിന്റെ പിന്തുണയോടെ നമുക്ക് ഇത് കൂടുതല്‍ വികസിപ്പിക്കാന്‍ കഴിയും. ഇതിനെ ദേശീയ സ്മാരകമെന്നോ മറ്റെന്തെങ്കിലുമോ വിളിക്കാം, പക്ഷേ ഇന്ത്യന്‍ സര്‍ക്കാരും ഈ നാല് സംസ്ഥാനങ്ങളിലെ ആദിവാസി സമൂഹവും തമ്മില്‍ നേരിട്ട് ബന്ധമുണ്ട്. ഈ നാല് സംസ്ഥാനങ്ങളും ഇന്ത്യാ ഗവണ്‍മെന്റും ചേര്‍ന്ന് അതിനെ പുതിയ ഉയരങ്ങളിലെത്തിക്കേണ്ടതുണ്ട്. ഇന്ത്യന്‍ സര്‍ക്കാര്‍ ആ ദിശയില്‍ പൂര്‍ണ പ്രതിജ്ഞാബദ്ധമാണ്. ഒരിക്കല്‍ കൂടി നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഗോവിന്ദ് ഗുരുവിന്റെ പാദങ്ങള്‍ ഞാന്‍ വണങ്ങുന്നു. അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നമുക്ക് എല്ലാവര്‍ക്കും ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രതിജ്ഞയെടുക്കാം.

വളരെ നന്ദി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Operation Sagar Bandhu: India provides assistance to restore road connectivity in cyclone-hit Sri Lanka

Media Coverage

Operation Sagar Bandhu: India provides assistance to restore road connectivity in cyclone-hit Sri Lanka
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 5
December 05, 2025

Unbreakable Bonds, Unstoppable Growth: PM Modi's Diplomacy Delivers Jobs, Rails, and Russian Billions