ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ, ഉടൻ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായി മാറും: പ്രധാനമന്ത്രി
സ്വന്തം പ്രതിരോധശേഷിയാലും ശക്തിയാലും, ഇന്ത്യ ലോകത്തിനു പ്രതീക്ഷയുടെ ദീപസ്തംഭമായി നിലകൊള്ളുന്നു: പ്രധാനമന്ത്രി
ഇന്ത്യയുടെ ബഹിരാകാശരംഗത്തിനു നമ്മുടെ ഗവണ്മെന്റ് പുതിയ ഉണർവു പകരുന്നു: പ്രധാനമന്ത്രി
ചെറിയ കുതിപ്പല്ല; മറിച്ച്, ക്വാണ്ടം കുതിച്ചുചാട്ടം എന്ന ലക്ഷ്യവുമായാണ് നാം മുന്നോട്ട് പോകുന്നത്: പ്രധാനമന്ത്രി
നമ്മെ സംബന്ധിച്ച്, പരിഷ്കാരങ്ങൾ നിർബന്ധിതമോ പ്രതിസന്ധിയാൽ നയിക്കപ്പെടുന്നതോ അല്ല, മറിച്ച് പ്രതിജ്ഞാബദ്ധതയുടെയും ബോധ്യത്തിന്റെയും വിഷയമാണ്: പ്രധാനമന്ത്രി
ഇതിനകം നേടിയെടുത്ത കാര്യങ്ങളിൽ സംതൃപ്തനാകുക എന്നത് എന്റെ സ്വഭാവമല്ല. ഇതേ സമീപനമാണ് നമ്മുടെ പരിഷ്കാരങ്ങളെ നയിക്കുന്നത്: പ്രധാനമന്ത്രി
ദീപാവലിക്കുള്ളിൽ പൂർത്തിയാകുന്ന വിധത്തിൽ ജിഎസ്ടിയിൽ വലിയൊരു പരിഷ്കാരം നടക്കുകയാണ്. ഇതിലൂടെ ജിഎസ്ടി കൂടുതൽ ലളിതമാകുകയും വില കുറയുകയും ചെയ്യും: പ്രധാനമന്ത്രി
വികസിത ഇന്ത്യ എന്നത് സ്വയംപര്യാപ്ത ഇന്ത്യയുടെ അടിത്തറയിലാണ് നിലകൊള്ളുന്നത്: പ്രധാനമന്ത്രി
'കഴിഞ്ഞയാഴ്ച ചുവപ്പുകോട്ടയിൽ നിന്ന് അടുത്തതലമുറ പരിഷ്കാരങ്ങളെക്കുറിച്ച് താൻ സംസാരിച്ചതായും ഈ വേദി ഇപ്പോൾ ആ ചൈതന്യത്തിന്റെ ശക്തി വർദ്ധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ചരിത്രത്തിലാദ്യമായാണ് ഒരു മാസത്തിൽ ഇത്രയും വലിയ തൊഴിൽ വളർച്ച ഉണ്ടായതെന്നും അദ്ദേഹം എടുത്തുകാട്ടി.
"ഇന്ത്യ സ്വന്തം പ്രതിരോധശേഷിയാലും ശക്തിയാലും ആഗോള ആത്മവിശ്വാസത്തിന്റെ ഉറവിടമായി തുടരുന്നു" - ശ്രീ മോദി പറഞ്ഞു.

വേൾഡ് ലീഡേഴ്‌സ് ഫോറത്തിലേക്ക് വന്ന എല്ലാ അതിഥികളെയും ഞാൻ സ്വാഗതം ചെയ്യുന്നു. ഈ ഫോറത്തിനായി തിരഞ്ഞെടുത്ത സമയം വളരെ മികച്ചതാണ്, അതിനാൽ ഞാൻ അതിനെ അഭിനന്ദിക്കുന്നു. കഴിഞ്ഞ ആഴ്ച, ഞാൻ ചെങ്കോട്ടയിൽ നിന്നുള്ള അടുത്ത തലമുറ പരിഷ്കാരങ്ങളെക്കുറിച്ച് സംസാരിച്ചു, ഇപ്പോൾ ആ മനോഭാവത്തിന് ശക്തി വർധിപ്പിക്കുന്ന ഒന്നായി ഈ ഫോറം  പ്രവർത്തിക്കുന്നു.

സുഹൃത്തുക്കളേ,

ഇവിടെ, ആഗോള സാഹചര്യങ്ങളെയും ഭൗമ-സാമ്പത്തിക ശാസ്ത്രത്തെയും കുറിച്ച് വിശദമായ ചർച്ചകൾ നടന്നിട്ടുണ്ട്, ആഗോള സാഹചര്യത്തിൽ നമ്മൾ അത് നോക്കുമ്പോൾ, ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ശക്തി നിങ്ങൾ മനസ്സിലാക്കുന്നു. ഇന്ന്, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഭാരതം. വളരെ വേഗം, ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി നമ്മൾ മാറാൻ പോകുന്നു. ആഗോള വളർച്ചയിൽ ഭാരതത്തിന്റെ സംഭാവന ഉടൻ തന്നെ ഏകദേശം 20 ശതമാനമാകുമെന്ന് വിദഗ്ദ്ധർ പറയുന്നു. ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ നാം കാണുന്ന ഈ വളർച്ച, കഴിഞ്ഞ ദശകത്തിൽ രാജ്യത്തിന് ലഭിച്ച മാക്രോ-സാമ്പത്തിക സ്ഥിരതയുടെ ഫലമാണ്. ഇന്ന് നമ്മുടെ ധനക്കമ്മി 4.4 ശതമാനമായി കുറയുമെന്ന് കണക്കാക്കപ്പെടുന്നു. കോവിഡ് പോലുള്ള ഒരു വലിയ പ്രതിസന്ധി നാം നേരിടുന്ന സമയമാണിത്. ഇന്ന് നമ്മുടെ കമ്പനികൾ മൂലധന വിപണികളിൽ നിന്ന് റെക്കോർഡ് ഫണ്ട് സ്വരൂപിക്കുന്നു. ഇന്ന് നമ്മുടെ ബാങ്കുകൾ മുമ്പെന്നത്തേക്കാളും ശക്തമാണ്. പണപ്പെരുപ്പം വളരെ കുറവാണ്, പലിശ നിരക്കുകൾ കുറവാണ്. നമ്മുടെ കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രണത്തിലാണ്. നമ്മുടെ ഫോറെക്സ് കരുതൽ ശേഖരവും വളരെ ശക്തമാണ്. ഇതുമാത്രമല്ല, എല്ലാ മാസവും ദശലക്ഷക്കണക്കിന് ആഭ്യന്തര നിക്ഷേപകർ SIP-കൾ (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ) വഴി ആയിരക്കണക്കിന് കോടി രൂപ വിപണിയിൽ നിക്ഷേപിക്കുന്നു.

സുഹൃത്തുക്കളേ,

ഒരു സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനകാര്യങ്ങൾ ശക്തവും അതിന്റെ അടിത്തറ ശക്തവുമാകുമ്പോൾ, അതിന്റെ ഫലം എല്ലായിടത്തും ദൃശ്യമാകുമെന്ന് നിങ്ങൾക്കറിയാം. ഓഗസ്റ്റ് 15 ന് ഞാൻ ഇതിനെക്കുറിച്ച് വിശദമായി ചർച്ച ചെയ്തിരുന്നു. ഞാൻ ആ കാര്യങ്ങൾ ആവർത്തിക്കില്ല, പക്ഷേ ഓഗസ്റ്റ് 15 നും തുടർന്നുള്ള ആഴ്ചയിലും സംഭവിച്ചത്, അത് തന്നെ ഭാരതത്തിന്റെ വളർച്ചയുടെ ഒരു മികച്ച ഉദാഹരണമാണ്.

സുഹൃത്തുക്കളേ,

ജൂൺ മാസത്തിൽ മാത്രമുള്ള ഏറ്റവും പുതിയ ഡാറ്റ കാണിക്കുന്നത്  - അതെ, ഞാൻ സംസാരിക്കുന്നത് ഒരു മാസത്തെക്കുറിച്ചാണ് - EPFO ​​ഡാറ്റ പ്രകാരം 22 ലക്ഷം ഔപചാരിക ജോലികൾ കൂടി ചേർത്തു, ഈ സംഖ്യ ഏതൊരു മാസത്തെയും ഏറ്റവും ഉയർന്ന നിരക്കാണ്. ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം 2017 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്. നമ്മുടെ വിദേശനാണ്യ കരുതൽ ശേഖരം അതിന്റെ റെക്കോർഡ് ഉയരത്തിനടുത്താണ്. 2014 ൽ, നമ്മുടെ സോളാർ പിവി മൊഡ്യൂൾ നിർമ്മാണ ശേഷി ഏകദേശം 2.5 ജിഗാവാട്ട് ആയിരുന്നു. ഏറ്റവും പുതിയ കണക്ക് കാണിക്കുന്നത് ഇന്ന് ഈ ശേഷി 100 ജിഗാവാട്ട് എന്ന ചരിത്ര നാഴികക്കല്ലിലെത്തിയെന്നാണ്. ഡൽഹിയിലെ നമ്മുടെ വിമാനത്താവളവും ആഗോള വിമാനത്താവളങ്ങളുടെ എലൈറ്റ് നൂറ് മില്യൺ പ്ലസ് ക്ലബ്ബിൽ പ്രവേശിച്ചു. ഇന്ന്, ഈ വിമാനത്താവളത്തിന്റെ വാർഷിക യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി 100 ദശലക്ഷത്തിലധികമാണ്. ലോകത്തിലെ ആറ് വിമാനത്താവളങ്ങൾ മാത്രമാണ് ഈ എക്സ്ക്ലൂസീവ് ഗ്രൂപ്പിന്റെ ഭാഗമാകുന്നത്.

 

സുഹൃത്തുക്കളേ,

സമീപ ദിവസങ്ങളിൽ, മറ്റൊരു വാർത്ത ചർച്ചയിലായി. എസ് & പി ഗ്ലോബൽ റേറ്റിംഗുകൾ ഭാരതത്തിന്റെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി. ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇത് സംഭവിച്ചത്. ഇതിനർത്ഥം അതിന്റെ പ്രതിരോധശേഷിയും ശക്തിയും ഉപയോഗിച്ച്, ഭാരതം ലോകത്തിന്റെ മറ്റു ഭാഗങ്ങൾക്ക് പ്രതീക്ഷയുടെ പ്രതീകമായി മാറിയിരിക്കുന്നു എന്നാണ്.

സുഹൃത്തുക്കളേ,

സാധാരണ സംഭാഷണങ്ങളിൽ, നമ്മൾ പലപ്പോഴും കേൾക്കുന്ന ഒരു വരിയുണ്ട്, ചിലപ്പോൾ നമ്മൾ അത് സ്വയം പറയും, ചിലപ്പോൾ നമ്മൾ മറ്റുള്ളവരിൽ നിന്ന് അത് കേൾക്കും - "ബസ് നഷ്ടപ്പെടുന്നു." അതായത്, ഒരു അവസരം വരുന്നു, അത് കടന്നുപോകുന്നു. നമ്മുടെ രാജ്യത്ത്, മുൻ ​ഗവൺമെന്റുകൾ സാങ്കേതികവിദ്യയുടെയും വ്യവസായത്തിന്റെയും അത്തരം നിരവധി ബസുകൾ നഷ്ടപ്പെടുത്തി. ആരെയും വിമർശിക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല ഞാൻ ഇവിടെ വന്നത്, പക്ഷേ ചിലപ്പോൾ താരതമ്യം ചെയ്യുന്നത് ഒരു ജനാധിപത്യത്തിൽ സ്ഥിതി കൂടുതൽ വ്യക്തമാക്കാൻ സഹായിക്കുന്നു.

സുഹൃത്തുക്കളേ,

മുൻ ​ഗവൺമെന്റുകൾ രാജ്യത്തെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ കുടുക്കി. അവരുടെ ചിന്ത തിരഞ്ഞെടുപ്പിനപ്പുറം പോയില്ല. അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കുക എന്നത് വികസിത രാജ്യങ്ങളുടെ ജോലിയാണെന്ന് അവർ വിശ്വസിച്ചു. നമുക്ക് എപ്പോഴെങ്കിലും അത് ആവശ്യമുണ്ടെങ്കിൽ, ഞങ്ങൾ അത് അവിടെ നിന്ന് ഇറക്കുമതി ചെയ്യുമായിരുന്നു. അതുകൊണ്ടാണ്, വർഷങ്ങളായി, നമ്മുടെ രാജ്യം ലോകത്തിലെ മറ്റ് പല രാജ്യങ്ങളേക്കാളും പിന്നിലായിരുന്നത് - നമുക്ക് ബസ് നഷ്ടപ്പെട്ടുകൊണ്ടിരുന്നു. ചില ഉദാഹരണങ്ങൾ ഞാൻ നിങ്ങൾക്ക് നൽകട്ടെ. നമ്മുടെ ആശയവിനിമയ മേഖല എടുക്കുക. ലോകമെമ്പാടും ഇന്റർനെറ്റ് യുഗം ആരംഭിച്ചപ്പോൾ, അന്നത്തെ ​ഗവൺമെന്റ് ആശയക്കുഴപ്പത്തിലായിരുന്നു. പിന്നീട് 2G യുഗം വന്നു - എന്താണ് സംഭവിച്ചതെന്ന് നാമെല്ലാവരും കണ്ടു. നമുക്ക് ആ ബസ് നഷ്ടപ്പെട്ടു. 2G, 3G, 4G എന്നിവയ്‌ക്കായി പോലും നമ്മൾ വിദേശ രാജ്യങ്ങളെ ആശ്രയിച്ചു. എന്നാൽ ഇത് എത്രകാലം തുടരാൻ കഴിയും? അതുകൊണ്ടാണ്, 2014 ന് ശേഷം ഭാരതം അതിന്റെ സമീപനം മാറ്റിയത്. ഒരു ബസും നഷ്ടപ്പെടുത്തരുതെന്നും, പകരം ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് മുന്നോട്ട് പോകുമെന്നും ഭാരതം തീരുമാനിച്ചു. അങ്ങനെ, ഞങ്ങൾ ഞങ്ങളുടെ മുഴുവൻ 5G സ്റ്റാക്കും തദ്ദേശീയമായി വികസിപ്പിച്ചെടുത്തു. ഞങ്ങൾ മെയ്ഡ്-ഇൻ-ഇന്ത്യ 5G നിർമ്മിക്കുക മാത്രമല്ല, അത് രാജ്യത്തുടനീളം അതിവേഗത്തിൽ വ്യാപിപ്പിക്കുകയും ചെയ്തു. ഇപ്പോൾ, മെയ്ഡ്-ഇൻ-ഇന്ത്യ 6G-ക്കായി ഞങ്ങൾ അതിവേ​ഗം പ്രവർത്തിക്കുന്നു. 

സുഹൃത്തുക്കളേ,

ഭാരതത്തിൽ സെമികണ്ടക്ടറുകളുടെ ഉത്പാദനം 50-60 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചിരിക്കാമെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ ഭാരതത്തിനും ആ ബസ് നഷ്ടമായി, ഇത് വർഷങ്ങളോളം തുടർന്നു. ഇന്ന്, നമ്മൾ ഈ സാഹചര്യം മാറ്റി. സെമികണ്ടക്ടർ ഫാക്ടറികൾ ഭാരതത്തിൽ സ്ഥാപിക്കാൻ തുടങ്ങി, ഈ വർഷാവസാനത്തോടെ, ആദ്യത്തെ മെയ്ഡ്-ഇൻ-ഇന്ത്യ ചിപ്പ് വിപണിയിലെത്തും.

 

സുഹൃത്തുക്കളേ,

ഇന്ന് ദേശീയ ബഹിരാകാശ ദിനവുമാണ്. ഈ അവസരത്തിൽ നിങ്ങൾക്കെല്ലാവർക്കും ഞാൻ ആശംസകൾ നേരുന്നു, അതോടൊപ്പം, ഈ മേഖലയെക്കുറിച്ചും ഞാൻ സംസാരിക്കും. 2014-ന് മുമ്പ്, നമ്മുടെ ബഹിരാകാശ ദൗത്യങ്ങൾ പരിമിതമായിരുന്നു, അവയുടെ വ്യാപ്തിയും പരിമിതമായിരുന്നു. എന്നാൽ 21-ാം നൂറ്റാണ്ടിൽ, എല്ലാ പ്രധാന രാജ്യങ്ങളും ബഹിരാകാശത്ത് സാധ്യതകൾ പര്യവേക്ഷണം ചെയ്യുമ്പോൾ, ഭാരതത്തിന് എങ്ങനെ പിന്നിലാകാൻ കഴിയും? അതുകൊണ്ടാണ് ഞങ്ങൾ ബഹിരാകാശ മേഖലയിൽ പരിഷ്കാരങ്ങൾ നടപ്പിലാക്കുകയും സ്വകാര്യ മേഖലയ്ക്കായി അത് തുറന്നുകൊടുക്കുകയും ചെയ്തത്. ഞാൻ നിങ്ങളുമായി ഒരു കണക്ക് പങ്കിടട്ടെ. 1979 മുതൽ 2014 വരെ ഭാരതം 42 ദൗത്യങ്ങൾ മാത്രമാണ് നടത്തിയത് - അതായത്, 35 വർഷത്തിനുള്ളിൽ വെറും 42 ദൗത്യങ്ങൾ. കഴിഞ്ഞ 11 വർഷത്തിനുള്ളിൽ 60 ലധികം ദൗത്യങ്ങൾ പൂർത്തിയായി എന്നറിയുമ്പോൾ നിങ്ങൾക്ക് സന്തോഷമുണ്ടാകും. വരും കാലത്തേക്ക് കൂടുതൽ ദൗത്യങ്ങൾ അണിനിരക്കുന്നുണ്ട്. ഈ വർഷം തന്നെ, ബഹിരാകാശ ഡോക്കിംഗിന്റെ കഴിവും നാം നേടിയിട്ടുണ്ട്. നമ്മുടെ ഭാവി ദൗത്യങ്ങൾക്ക് ഇത് വളരെ വലിയ നേട്ടമാണ്. ഇപ്പോൾ, ഗഗൻയാൻ ദൗത്യത്തിലൂടെ ഭാരതം അതിന്റെ ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് അയയ്ക്കാൻ തയ്യാറെടുക്കുകയാണ്. ഇതിൽ, ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയുടെ അനുഭവം നമ്മെ വളരെയധികം സഹായിക്കും.

സുഹൃത്തുക്കളേ,

ബഹിരാകാശ മേഖലയ്ക്ക് പുതിയ ഊർജ്ജം നൽകുന്നതിന്, എല്ലാ നിയന്ത്രണങ്ങളിൽ നിന്നും അതിനെ മോചിപ്പിക്കേണ്ടത് ആവശ്യമായിരുന്നു. അതുകൊണ്ടാണ്, ആദ്യമായി, സ്വകാര്യ പങ്കാളിത്തത്തിനായി ഞങ്ങൾ വ്യക്തമായ നിയമങ്ങൾ സൃഷ്ടിച്ചത്, ആദ്യമായി സ്പെക്ട്രം വിഹിതം സുതാര്യമായി, ആദ്യമായി വിദേശ നിക്ഷേപം ഉദാരവൽക്കരിച്ചു, ഈ വർഷത്തെ ബജറ്റിൽ, ബഹിരാകാശ സ്റ്റാർട്ടപ്പുകൾക്കായി 1,000 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടും ഞങ്ങൾ അനുവദിച്ചു.

സുഹൃത്തുക്കളേ,

ഇന്ന്, ഭാരതത്തിന്റെ ബഹിരാകാശ മേഖല ഈ പരിഷ്കാരങ്ങളുടെ വിജയത്തിന് സാക്ഷ്യം വഹിക്കുന്നു. 2014 ൽ ഭാരതത്തിന് ഒരു ബഹിരാകാശ സ്റ്റാർട്ടപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഇന്ന് 300 ൽ അധികം ഉണ്ട്. നമുക്ക് സ്വന്തമായി ഒരു ബഹിരാകാശ നിലയം ഉണ്ടാകുന്ന ദിവസം വിദൂരമല്ല.

സുഹൃത്തുക്കളേ,

ഞങ്ങൾ ക്രമേണയുള്ള മാറ്റങ്ങൾക്കായി മുന്നോട്ട് പോകുന്നില്ല, മറിച്ച് ഒരു കുതിച്ചുചാട്ടം കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോകുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം, പരിഷ്കാരങ്ങൾ ഒരു നിർബന്ധമോ പ്രതിസന്ധിയോ അല്ല. അവ ഞങ്ങളുടെ പ്രതിബദ്ധതയും ബോധ്യവുമാണ്! സമഗ്രമായ ഒരു സമീപനത്തോടെ, ഞങ്ങൾ ഒരു മേഖലയെ ആഴത്തിൽ അവലോകനം ചെയ്യുന്നു, തുടർന്ന് ആ മേഖലയിൽ ഓരോന്നായി പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നു.

 

സുഹൃത്തുക്കളേ,

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, പാർലമെന്റിന്റെ മൺസൂൺ സമ്മേളനം അവസാനിച്ചു. ഈ മൺസൂൺ സമ്മേളനത്തിൽ തന്നെ, പരിഷ്കാരങ്ങളുടെ തുടർച്ച നിങ്ങൾക്ക് കാണാൻ കഴിയും. പ്രതിപക്ഷം സൃഷ്ടിച്ച നിരവധി തടസ്സങ്ങൾക്കിടയിലും, ഞങ്ങൾ പരിഷ്കാരങ്ങളിൽ പൂർണ്ണമായും പ്രതിജ്ഞാബദ്ധരായിരുന്നു. ഈ മൺസൂൺ സമ്മേളനത്തിൽ, ജൻ വിശ്വാസ് 2.0 അവതരിപ്പിച്ചു - വിശ്വാസാധിഷ്ഠിത ഭരണവും ജനപക്ഷ ഭരണവുമായി ബന്ധപ്പെട്ട വളരെ വലിയ പരിഷ്കാരം. ജൻ വിശ്വാസിന്റെ ആദ്യ പതിപ്പിൽ, ഏകദേശം 200 ചെറിയ കുറ്റകൃത്യങ്ങൾ ഞങ്ങൾ കുറ്റവിമുക്തമാക്കിയിരുന്നു. ഇപ്പോൾ, നിയമത്തിന്റെ ഈ രണ്ടാം പതിപ്പിൽ, 300 ലധികം ചെറിയ കുറ്റകൃത്യങ്ങൾ ഞങ്ങൾ കുറ്റവിമുക്തമാക്കിയിട്ടുണ്ട്. അതേ സെഷനിൽ, ആദായനികുതി നിയമത്തിലും പരിഷ്കാരങ്ങൾ വരുത്തി. 60 വർഷമായി നിലവിലുണ്ടായിരുന്ന ഈ നിയമം ഇപ്പോൾ കൂടുതൽ ലളിതമാക്കിയിരിക്കുന്നു. ഇവിടെ ഒരു പ്രത്യേക കാര്യമുണ്ട് - മുമ്പ്, ഈ നിയമത്തിന്റെ ഭാഷ അഭിഭാഷകർക്കോ സിഎകൾക്കോ ​​മാത്രമേ അത് ശരിയായി മനസ്സിലാക്കാൻ കഴിയൂ. എന്നാൽ ഇപ്പോൾ, ആദായനികുതി ബിൽ സാധാരണ നികുതിദായകരുടെ ഭാഷയിലാണ് തയ്യാറാക്കിയിരിക്കുന്നത്. പൗരന്മാരുടെ താൽപ്പര്യങ്ങളിൽ നമ്മുടെ ​ഗവൺമെന്റ് എത്ര സചേതനമായി ഇടപെടുന്നുവെന്ന്  ഇത് കാണിക്കുന്നു.

സുഹൃത്തുക്കളേ,

ഈ മൺസൂൺ സമ്മേളനത്തിൽ തന്നെ, ഖനനവുമായി ബന്ധപ്പെട്ട നിയമങ്ങളിലും കാര്യമായ ഭേദഗതികൾ വരുത്തി. ഷിപ്പിംഗ്, തുറമുഖങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലും മാറ്റങ്ങൾ വരുത്തി. ബ്രിട്ടീഷ് കാലഘട്ടം മുതൽ ഈ നിയമങ്ങൾ മാറ്റമില്ലാതെ തുടർന്നു. ഇപ്പോൾ, സംഭവിച്ച പരിഷ്കാരങ്ങൾ ഭാരതത്തിന്റെ നീല സമ്പദ്‌വ്യവസ്ഥയെയും തുറമുഖാധിഷ്ഠിത വികസനത്തെയും പ്രോത്സാഹിപ്പിക്കും. അതുപോലെ, കായിക മേഖലയിലും പുതിയ പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്. പ്രധാന ആഗോള പരിപാടികൾ സംഘടിപ്പിക്കുന്നതിനും കായിക സമ്പദ്‌വ്യവസ്ഥയുടെ മുഴുവൻ ആവാസവ്യവസ്ഥയും കെട്ടിപ്പടുക്കുന്നതിനും ഞങ്ങൾ ഭാരതത്തെ ഒരുക്കുകയാണ്. അതുകൊണ്ടാണ് ​ഗവൺമെന്റ് ഒരു പുതിയ ദേശീയ കായിക നയം അവതരിപ്പിച്ചത് - ഖേലോ ഭാരത് നയം.

സുഹൃത്തുക്കളേ,

നേടിയതിൽ മാത്രം തൃപ്തിപ്പെടുക, "ഇത്രയും മതി, മോദിക്ക് ഇനി വിശ്രമിക്കാം" എന്ന് ചിന്തിക്കുക - അത് എന്റെ സ്വഭാവത്തിലല്ല. പരിഷ്കാരങ്ങൾക്കും ഇത് ബാധകമാണ്. ഭാവിക്കായി ഞങ്ങൾ നിരന്തരം തയ്യാറെടുക്കുന്നു, നമ്മൾ കൂടുതൽ മുന്നോട്ട് പോകേണ്ടതുണ്ട്. ഇപ്പോൾ ഞാൻ പരിഷ്കാരങ്ങളുടെ ഒരു പുതിയ ആയുധശേഖരവുമായി വരുന്നു. ഇതിനായി, ഞങ്ങൾ നിരവധി മേഖലകളിൽ പ്രവർത്തിക്കുന്നു. അനാവശ്യ നിയമങ്ങൾ ഇല്ലാതാക്കുന്നു, നിയമങ്ങളും നടപടിക്രമങ്ങളും ലളിതമാക്കുന്നു, പ്രക്രിയകളും അംഗീകാരങ്ങളും ഡിജിറ്റൽവത്ക്കരിക്കുന്നു, നിരവധി വ്യവസ്ഥകൾ കുറ്റകരമല്ലാതാക്കുന്നു. ഇതിന്റെ ഭാഗമായി ജിഎസ്ടിയിലും ഒരു പ്രധാന പരിഷ്കാരം നടപ്പിലാക്കുകയാണ്. ഈ ദീപാവലിയോടെ ഈ പ്രക്രിയ പൂർത്തിയാകും. ഇത് ജിഎസ്ടിയെ കൂടുതൽ ലളിതമാക്കുകയും വില കുറയ്ക്കുകയും ചെയ്യും.

സുഹൃത്തുക്കളേ,

അടുത്ത തലമുറ പരിഷ്കാരങ്ങളുടെ ഈ ആയുധശേഖരം ഉപയോഗിച്ച്, ഭാരതത്തിലെ ഉൽപ്പാദനം വർദ്ധിക്കും, വിപണി ആവശ്യകത വളരും, വ്യവസായം പുതിയ ഊർജ്ജം കൈവരിക്കും, തൊഴിലവസരങ്ങൾക്കുള്ള പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടും, ജീവിത സൗകര്യവും സു​ഗമമായി ബിസിനസ് ചെയ്യലും മെച്ചപ്പെടും.

 

സുഹൃത്തുക്കളേ,

ഇന്ന്, 2047 ഓടെ വികസിത രാഷ്ട്രമാകാൻ ഭാരതം പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്, കൂടാതെ 'വികസിത് ഭാരത്' (വികസിത ഇന്ത്യ) യുടെ അടിത്തറ 'ആത്മനിർഭർ ഭാരത്' (ഒരു സ്വാശ്രയ ഇന്ത്യ) ആണ്. ആത്മനിർഭർ ഭാരതിനെ മൂന്ന് അളവുകോലുകളിലൂടെ നാം കാണേണ്ടതുണ്ട്, ഈ പാരാമീറ്ററുകൾ വേഗത, സ്കെയിൽ, വ്യാപ്തി എന്നിവയാണ്. ആഗോള മഹാമാരിയുടെ സമയത്ത് ഭാരതത്തിന്റെ വേഗത, സ്കെയിൽ, വ്യാപ്തി എന്നിവ നിങ്ങൾ കണ്ടിട്ടുണ്ട്. ആ സമയത്ത്, പെട്ടെന്ന് പല കാര്യങ്ങൾക്കും വലിയ ആവശ്യകതയുണ്ടായി, ആഗോള വിതരണ ശൃംഖല പൂർണ്ണമായും നിലച്ചിരുന്നു. തുടർന്ന്, രാജ്യത്തിനുള്ളിൽ തന്നെ അവശ്യവസ്തുക്കൾ നിർമ്മിക്കാൻ ഞങ്ങൾ നടപടികൾ സ്വീകരിച്ചു. വളരെ പെട്ടെന്ന് തന്നെ, ഞങ്ങൾ ധാരാളം ടെസ്റ്റിംഗ് കിറ്റുകൾ, വെന്റിലേറ്ററുകൾ എന്നിവ നിർമ്മിച്ചു, രാജ്യത്തുടനീളമുള്ള ആശുപത്രികളിൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിച്ചു. ഈ ശ്രമങ്ങളിലെല്ലാം, ഭാരതത്തിന്റെ വേഗത പ്രകടമായിരുന്നു. 220 കോടിയിലധികം മെയ്ഡ്-ഇൻ-ഇന്ത്യ വാക്സിനുകൾ ഞങ്ങളുടെ പൗരന്മാർക്ക് പൂർണ്ണമായും സൗജന്യമായി നൽകി. ഇത് ഭാരതത്തിന്റെ വ്യാപ്തി പ്രകടമാക്കുന്നു. കോടിക്കണക്കിന് ആളുകൾക്ക് വേഗത്തിൽ വാക്സിനേഷൻ നൽകുന്നതിനായി ഞങ്ങൾ കോവിൻ പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തു. ഇത് ഭാരതത്തിന്റെ വ്യാപ്തിയെ പ്രതിഫലിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും സവിശേഷമായ സംവിധാനമായിരുന്നു അത്, അതിലൂടെ റെക്കോർഡ് സമയത്ത് നാം വാക്സിനേഷൻ പൂർത്തിയാക്കി.

സുഹൃത്തുക്കളേ,

അതുപോലെ തന്നെ, ഊർജ്ജ മേഖലയിലെ ഭാരതത്തിന്റെ വേഗത, വ്യാപ്തി, സാധ്യത എന്നിവ ലോകം കാണുന്നു. 2030 ആകുമ്പോഴേക്കും, നമ്മുടെ മൊത്തം ഊർജ്ജ ശേഷിയുടെ 50 ശതമാനം ഫോസിൽ ഇതര ഇന്ധനങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുമെന്ന് ഞങ്ങൾ ദൃഢനിശ്ചയം ചെയ്തിരുന്നു. 2030 ലെ ലക്ഷ്യം അതായിരുന്നു - എന്നാൽ അഞ്ച് വർഷം മുമ്പ്, 2025 ൽ തന്നെ നാം ഈ ലക്ഷ്യം നേടി.

സുഹൃത്തുക്കളേ,

മുൻകാലങ്ങളിൽ, നയങ്ങൾ ഇറക്കുമതിയിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ആളുകൾക്ക് അവരുടേതായ താൽപ്പര്യങ്ങളും സ്വന്തം പദ്ധതികളും ഉണ്ടായിരുന്നു. എന്നാൽ ഇന്ന്, ആത്മനിർഭർ ഭാരത് കയറ്റുമതിയിലും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. കഴിഞ്ഞ വർഷം മാത്രം നമ്മൾ 4 ലക്ഷം കോടി രൂപയുടെ കാർഷിക ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തു. കഴിഞ്ഞ വർഷം ലോകമെമ്പാടും 800 കോടി വാക്സിൻ ഡോസുകൾ നിർമ്മിച്ചു, അതിൽ 400 കോടി ഭാരതത്തിൽ തന്നെയാണ് ഉൽപ്പാദിപ്പിച്ചത്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആറര പതിറ്റാണ്ടുകളിൽ, നമ്മുടെ ഇലക്ട്രോണിക്സ് കയറ്റുമതി കഷ്ടിച്ച് 35,000 കോടി രൂപയിലെത്തിയിരുന്നു. ഇന്ന്, ഈ കണക്ക് ഏകദേശം 3.25 ലക്ഷം കോടി രൂപയിലെത്തുന്നു.

സുഹൃത്തുക്കളേ,

2014 വരെ, ഭാരതത്തിന്റെ ഓട്ടോമൊബൈൽ കയറ്റുമതി ഏകദേശം 50,000 കോടി രൂപയായിരുന്നു. ഇന്ന്, ഒരു വർഷത്തിനുള്ളിൽ ഭാരത് 1.2 ലക്ഷം കോടി രൂപയുടെ ഓട്ടോമൊബൈലുകൾ കയറ്റുമതി ചെയ്യുന്നു. ഇന്ന്, മെട്രോ കോച്ചുകൾ, റെയിൽ കോച്ചുകൾ, റെയിൽ ലോക്കോമോട്ടീവുകൾ എന്നിവ മുതൽ എല്ലാം നമ്മൾ കയറ്റുമതി ചെയ്യുന്നു. ഞാൻ നിങ്ങൾക്കിടയിൽ ഇവിടെയുള്ളതിനാൽ, ഭാരതത്തിന്റെ മറ്റൊരു വിജയം കൂടി പങ്കുവെക്കട്ടെ - വളരെ വേഗം, ഭാരതം ലോകമെമ്പാടുമുള്ള 100 രാജ്യങ്ങളിലേക്ക് ഇലക്ട്രിക് വാഹനങ്ങൾ കയറ്റുമതി ചെയ്യും. വാസ്തവത്തിൽ, ഇതുമായി ബന്ധപ്പെട്ട ഒരു പ്രധാന പരിപാടി ഇപ്പോൾ മുതൽ രണ്ട് ദിവസങ്ങൾക്കുള്ളിൽ, ഓഗസ്റ്റ് 26 ന് നടക്കുന്നു.

 

സുഹൃത്തുക്കളേ, 

ഒരു രാജ്യത്തിന്റെ പുരോഗതിയുടെ വലിയൊരു അടിത്തറയാണ് ഗവേഷണം എന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. ഇറക്കുമതി ചെയ്ത ഗവേഷണം നമ്മെ മുന്നോട്ട് പോകാൻ സഹായിച്ചേക്കാം, പക്ഷേ അത് നമ്മുടെ പ്രതിജ്ഞകൾ നിറവേറ്റാൻ നമ്മെ സഹായിക്കില്ല. അതുകൊണ്ടാണ്, ഗവേഷണ മേഖലയിൽ, നമുക്ക് അടിയന്തിര ആവശ്യകതയും ശരിയായ മനോഭാവവും ആവശ്യമായി വരുന്നത്. ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഞങ്ങൾ വേഗത്തിൽ പ്രവർത്തിക്കുന്നു. ഇതിനായി ആവശ്യമായ നയങ്ങളിലും പ്ലാറ്റ്‌ഫോമുകളിലും ഞങ്ങൾ തുടർച്ചയായി പ്രവർത്തിക്കുന്നു. ഇന്ന്, ഗവേഷണത്തിനും വികസനത്തിനുമുള്ള ഇന്ത്യയുടെ ചെലവ് 2014-ൽ ഉണ്ടായിരുന്നതിനേക്കാൾ ഇരട്ടിയിലധികമാണ്. 2014-നെ അപേക്ഷിച്ച്, ഫയൽ ചെയ്ത പേറ്റന്റുകളുടെ എണ്ണം 17 മടങ്ങ് വർദ്ധിച്ചു. ഏകദേശം 6,000 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഞങ്ങൾ ഗവേഷണ-വികസന സെല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്. ലോകോത്തര ഗവേഷണ ജേണലുകളിലേക്കുള്ള പ്രവേശനം ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് വളരെ എളുപ്പമാക്കിയ "ഒരു രാഷ്ട്രം, ഒരു സബ്‌സ്‌ക്രിപ്‌ഷൻ" എന്ന സംരംഭത്തെക്കുറിച്ചും നിങ്ങൾക്കറിയാം. 50,000 കോടി രൂപയുടെ ബജറ്റിൽ ഞങ്ങൾ ഒരു നാഷണൽ റിസർച്ച് ഫൗണ്ടേഷൻ സ്ഥാപിച്ചിട്ടുണ്ട്, കൂടാതെ 1 ലക്ഷം കോടി രൂപയുടെ ഗവേഷണ, വികസന, നവീകരണ പദ്ധതിക്കും ഞങ്ങൾ അംഗീകാരം നൽകിയിട്ടുണ്ട്. സ്വകാര്യ മേഖലയിൽ, പ്രത്യേകിച്ച് സൂര്യോദയ, തന്ത്രപരമായ മേഖലകളിൽ പുതിയ ഗവേഷണങ്ങളെ പിന്തുണയ്ക്കുക എന്നതാണ് ലക്ഷ്യം.

സുഹൃത്തുക്കളേ,

ഈ ഉച്ചകോടിയിൽ, വ്യവസായ മേഖലയിലെ നിരവധി പ്രമുഖരും സന്നിഹിതരാണ്. ഇന്ന്, കാലഘട്ടത്തിന്റെ ആവശ്യം വ്യവസായവും സ്വകാര്യ മേഖലയും മുന്നോട്ട് വരണം എന്നതാണ്, പ്രത്യേകിച്ച് ശുദ്ധമായ ഊർജ്ജം, ക്വാണ്ടം സാങ്കേതികവിദ്യ, ബാറ്ററി സംഭരണം, നൂതന വസ്തുക്കൾ, ബയോടെക്നോളജി തുടങ്ങിയ മേഖലകളിൽ, ഗവേഷണത്തിൽ അവരുടെ പരിശ്രമങ്ങളും നിക്ഷേപങ്ങളും വർദ്ധിപ്പിക്കുക എന്നതാണ്. ഇത് ഒരു 'വികസിത് ഭാരത്' കെട്ടിപ്പടുക്കുന്നതിനുള്ള ദൃഢനിശ്ചയത്തിന് പുതിയ ഊർജ്ജം നൽകും.

സുഹൃത്തുക്കളേ,

പരിഷ്ക്കരിക്കുക, പ്രകടനം നടത്തുക, പരിവർത്തനം ചെയ്യുക എന്ന മന്ത്രത്തോടെ, മന്ദഗതിയിലുള്ള വളർച്ചയിൽ നിന്ന് ലോകത്തെ കരകയറ്റാൻ സഹായിക്കാൻ ഇന്ന് ഭാരതത്തിന് കഴിയും. കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ തീരത്ത് ഇരുന്ന് വിനോദത്തിനായി കല്ലെറിയുന്ന ആളുകളല്ല നമ്മൾ - വേഗത്തിൽ ഒഴുകുന്ന നദികളുടെ ഗതി മാറ്റുന്ന ആളുകളാണ് നമ്മൾ. ചെങ്കോട്ടയിൽ നിന്ന് ഞാൻ പറഞ്ഞതുപോലെ, ഇന്ന് ഭാരതം കാലത്തിന്റെ ഗതിയെ പോലും വളയ്ക്കാനുള്ള ശക്തി വഹിക്കുന്നു. 

സുഹൃത്തുക്കളേ,

നിങ്ങളെയെല്ലാം ഒരിക്കൽ കൂടി കാണാൻ എനിക്ക് അവസരം നൽകിയതിന് ഇക്കണോമിക് ടൈംസിനോട് ഞാൻ നന്ദിയുള്ളവനാണ്. ഇവിടെ സന്നിഹിതരായ നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുകയും എന്റെ ആശംസകൾ അറിയിക്കുകയും ചെയ്യുന്നു.

നന്ദി!

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s digital economy enters mature phase as video dominates: Nielsen

Media Coverage

India’s digital economy enters mature phase as video dominates: Nielsen
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Cabinet approves increase in the Judge strength of the Supreme Court of India by Four to 37 from 33
May 05, 2026

The Union Cabinet chaired by the Prime Minister Shri Narendra Modi today has approved the proposal for introducing The Supreme Court (Number of Judges) Amendment Bill, 2026 in Parliament to amend The Supreme Court (Number of Judges) Act, 1956 for increasing the number of Judges of the Supreme Court of India by 4 from the present 33 to 37 (excluding the Chief Justice of India).

Point-wise details:

Supreme Court (Number of Judges) Amendment Bill, 2026 provides for increasing the number of Judges of the Supreme Court by 04 i.e. from 33 to 37 (excluding the Chief Justice of India).

Major Impact:

The increase in the number of Judges will allow Supreme Court to function more efficiently and effectively ensuring speedy justice.

Expenditure:

The expenditure on salary of Judges and supporting staff and other facilities will be met from the Consolidated Fund of India.

Background:

Article 124 (1) in Constitution of India inter-alia provided “There shall be a Supreme Court of India consisting of a Chief Justice of India and, until Parliament by law prescribes a larger number, of not more than seven other Judges…”.

An act to increase the Judge strength of the Supreme Court of India was enacted in 1956 vide The Supreme Court (Number of Judges) Act 1956. Section 2 of the Act provided for the maximum number of Judges (excluding the Chief Justice of India) to be 10.

The Judge strength of the Supreme Court of India was increased to 13 by The Supreme Court (Number of Judges) Amendment Act, 1960, and to 17 by The Supreme Court (Number of Judges) Amendment Act, 1977. The working strength of the Supreme Court of India was, however, restricted to 15 Judges by the Cabinet, excluding the Chief Justice of India, till the end of 1979, when the restriction was withdrawn at the request of the Chief Justice of India.

The Supreme Court (Number of Judges) Amendment Act, 1986 further augmented the Judge strength of the Supreme Court of India, excluding the Chief Justice of India, from 17 to 25. Subsequently, The Supreme Court (Number of Judges) Amendment Act, 2008 further augmented the Judge strength of the Supreme Court of India from 25 to 30.

The Judge strength of the Supreme Court of India was last increased from 30 to 33 (excluding the Chief Justice of India) by further amending the original act vide The Supreme Court (Number of Judges) Amendment Act, 2019.