“First steps towards cleanliness taken with Swachh Bharat Abhiyan with separate toilets built for girls in schools”
“PM Sukanya Samruddhi account can be opened for girls as soon as they are born”
“Create awareness about ills of plastic in your community”
“Gandhiji chose cleanliness over freedom as he valued cleanliness more than everything”
“Every citizen should pledge to keep their surroundings clean as a matter of habit and not because it’s a program”

സ്വച്ഛ് ഭാരത് അഭിയാൻ്റെ 10 വർഷം ആഘോഷിക്കുന്ന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡൽഹിയിലെ സ്കൂൾ കുട്ടികളോടൊപ്പം ശുചിത്വ യജ്ഞത്തിൽ പങ്കെടുക്കുകയും അവരുമായി സംവദിക്കുകയും ചെയ്തു.

ശുചിത്വത്തിൻ്റെ നേട്ടങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് രോഗങ്ങളിൽ നിന്നുള്ള പ്രതിരോധത്തെക്കുറിച്ചും വൃത്തിയുള്ളതും ആരോഗ്യകരവുമായ ഇന്ത്യയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനുള്ള കാഴ്ചപ്പാടിനെ കുറിച്ചും വിദ്യാർത്ഥി പരാമർശിച്ചു. ശൗചാലയങ്ങളുടെ അഭാവം മൂലം രോഗങ്ങൾ പടരുന്നത് വർധിക്കുന്നതായും ഒരു വിദ്യാർത്ഥി പരാമർശിച്ചു. ഭൂരിഭാഗം ആളുകളും നേരത്തെ തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജ്ജനം നടത്താൻ നിർബന്ധിതരായിരുന്നു, ഇത് നിരവധി രോഗങ്ങൾ വ്യാപകമാകുന്നതിന് കാരണമായെന്നും ഇത് സ്ത്രീകൾക്ക് അത്യന്തം പ്രതികൂലമാണെന്നും ശ്രീ മോദി അറിയിച്ചു. സ്‌കൂളുകളിൽ പെൺകുട്ടികൾക്കായി പ്രത്യേകം ശൗചാലയങ്ങൾ നിർമ്മിച്ചാണ് സ്വച്ഛ് ഭാരത് അഭിയാൻ ആദ്യ ചുവടുവെയ്‌പ്പ് ആരംഭിച്ചത്. ഇത് പെൺക്കുട്ടികളുടെ  കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറയ്ക്കാൻ കാരണമായെന്ന് പ്രധാനമന്ത്രി അറിയിച്ചു.

 

മഹാത്മാ ഗാന്ധിജിയുടെയും ലാൽ ബഹദൂർ ശാസ്ത്രിയുടെയും  ജന്മവാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി കൂടുതൽ ചർച്ച ചെയ്തു. യോഗയിൽ ഏർപ്പെടുന്ന യുവാക്കളുടെ എണ്ണത്തിൽ ശ്രീ മോദി സംതൃപ്തി പ്രകടിപ്പിക്കുകയും യോഗാസനത്തിൻ്റെ ഗുണങ്ങൾ എടുത്തുപറയുകയും ചെയ്തു. ഏതാനും കുട്ടികൾ പ്രധാനമന്ത്രിക്ക് മുന്നിൽ കുറച്ച് യോഗാസനങ്ങൾ അഭ്യസിച്ചു. നല്ല പോഷകാഹാരത്തിൻ്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. പി എം സുകന്യ യോജനയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ അന്വേഷണത്തിൽ, ഒരു വിദ്യാർത്ഥി പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയും പെൺകുട്ടികൾ മുതിർന്നവരാകുമ്പോൾ അവരെ സാമ്പത്തികമായി സഹായിക്കുന്നതിന് ഒരു ബാങ്ക് അക്കൗണ്ട് തുറക്കാൻ ഇത് പ്രാപ്തമാക്കുകയും ചെയ്യുന്നു. പെൺകുട്ടികൾ ജനിച്ചയുടൻ തന്നെ അവർക്ക് പി എം സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങാമെന്നും അത് എല്ലാ വർഷവും 1000 രൂപ നിക്ഷേപിക്കണമെന്നും അത് പിന്നീട് ജീവിതത്തിൽ വിദ്യാഭ്യാസത്തിനും വിവാഹത്തിനും ഉപയോഗിക്കാമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. ഏകദേശം 32,000 മുതൽ 35,000 രൂപ വരെ പലിശ ലഭിക്കുന്ന അതേ നിക്ഷേപം 18 വർഷത്തിനുള്ളിൽ 50,000 രൂപയായി ഉയരുമെന്ന് അദ്ദേഹം അറിയിച്ചു. പെൺകുട്ടികൾക്ക് 8.2 ശതമാനം വരെ പലിശ ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

 

ശുചിത്വത്തിൽ ഊന്നൽ നൽകുന്ന കുട്ടികളുടെ സൃഷ്ടികൾ ഉൾക്കൊള്ളുന്ന പ്രദർശനവും പ്രധാനമന്ത്രി വീക്ഷിച്ചു. ഗുജറാത്തിലെ ഒരു തരിശു പ്രദേശത്തെ ഒരു സ്‌കൂളിലെ അനുഭവം അദ്ദേഹം പങ്കുവെച്ചു, അവിടെ ഓരോ വിദ്യാർത്ഥിക്കും ഓരോ മരം നൽകുകയും അടുക്കളയിൽ നിന്ന് വെള്ളം കൊണ്ടുപോകാൻ അവരെ പ്രേരിപ്പിച്ചുകൊണ്ട് എല്ലാ ദിവസവും നനയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. 5 വർഷത്തിന് ശേഷം ഇതേ സ്‌കൂൾ സന്ദർശിച്ചപ്പോൾ പച്ചപ്പിൻ്റെ രൂപത്തിൽ അഭൂതപൂർവമായ പരിവർത്തനമാണ് താൻ കണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കമ്പോസ്റ്റ് ഉൽപ്പാദിപ്പിക്കുന്നതിന് മാലിന്യം വേർതിരിക്കുന്നതിൻ്റെ നേട്ടങ്ങളിലേക്കും പ്രധാനമന്ത്രി വെളിച്ചം വീശുകയും വീടുകളിൽ ഈ രീതി പിന്തുടരാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തങ്ങളുടെ സമൂഹത്തിൽ പ്ലാസ്റ്റിക്കിൻ്റെ ദൂഷ്യങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്താനും ഒരു തുണി സഞ്ചി ഉപയോഗിച്ച് പകരം വയ്ക്കാനും അദ്ദേഹം നിർദ്ദേശിച്ചു.

 

കുട്ടികളുമായി കൂടുതൽ സംവദിച്ച ശ്രീ മോദി, ഒരു ഡിസ്പ്ലേ ബോർഡിലെ ഗാന്ധിജിയുടെ കണ്ണട ചൂണ്ടിക്കാണിക്കുകയും ശുചിത്വം പാലിക്കുന്നുണ്ടോ ഇല്ലയോ എന്ന് ഗാന്ധിജി നിരീക്ഷിക്കുന്നുണ്ടെന്ന് കുട്ടികളിൽ അവബോധമുണ്ടാക്കുകയും ചെയ്തു. ഗാന്ധിജി ജീവിതത്തിലുടനീളം ശുചിത്വത്തിനായി പ്രവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിക്ക് സ്വാതന്ത്ര്യത്തിനും ശുചിത്വത്തിനും ഇടയിൽ ഒരു തിരഞ്ഞെടുപ്പ് നൽകിയപ്പോൾ, എല്ലാത്തിനുമപ്പുറം ശുചിത്വത്തിന് പ്രാധാന്യം നൽകിയതിനാൽ സ്വാതന്ത്ര്യത്തെക്കാൾ ശുചിത്വമാണ് ഗാന്ധിജി തിരഞ്ഞെടുത്തതെന്ന് ശ്രീ മോദി കുട്ടികളോട് പറഞ്ഞു. ശുചിത്വം ഒരു പരിപാടിയാണോ അതോ ശീലമാണോ എന്ന് വിദ്യാർത്ഥികളോട് ചോദിച്ചപ്പോൾ, ശുചിത്വം ഒരു ശീലമാക്കണമെന്ന് കുട്ടികൾ ഒരേ സ്വരത്തിൽ മറുപടി നൽകി. ശുചിത്വം ഒരു വ്യക്തിയുടെയോ ഒരു കുടുംബത്തിൻ്റെയോ ഒറ്റത്തവണ പരിപാടിയുടെയോ ഉത്തരവാദിത്തമല്ലെന്നും ഒരു വ്യക്തി ജീവിച്ചിരിക്കുന്നതു വരെ ഇത് തുടർച്ചയായ പ്രക്രിയയാണെന്നും അദ്ദേഹം കുട്ടികളെ അറിയിച്ചു. എൻ്റെ ചുറ്റുപാടുകൾ മലിനമാക്കില്ല എന്ന മന്ത്രം രാജ്യത്തെ ഓരോ പൗരനും സ്വീകരിക്കണമെന്ന് അദ്ദേഹം വിദ്യാർത്ഥികളെ അറിയിച്ചു. കുട്ടികൾക്ക് പ്രധാനമന്ത്രി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

 

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
'We bow to all the great women and men who made our Constitution': PM Modi extends Republic Day wishes

Media Coverage

'We bow to all the great women and men who made our Constitution': PM Modi extends Republic Day wishes
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister greets everyone on Republic Day
January 26, 2025

Greeting everyone on the occasion of Republic Day, the Prime Minister Shri Narendra Modi remarked that today we celebrate 75 glorious years of being a Republic.

In separate posts on X, the Prime Minister said:

“Happy Republic Day.

Today, we celebrate 75 glorious years of being a Republic. We bow to all the great women and men who made our Constitution and ensured that our journey is rooted in democracy, dignity and unity. May this occasion strengthen our efforts towards preserving the ideals of our Constitution and working towards a stronger and prosperous India.”

“गणतंत्र दिवस की ढेरों शुभकामनाएं!

आज हम अपने गौरवशाली गणतंत्र की 75वीं वर्षगांठ मना रहे हैं। इस अवसर पर हम उन सभी महान विभूतियों को नमन करते हैं, जिन्होंने हमारा संविधान बनाकर यह सुनिश्चित किया कि हमारी विकास यात्रा लोकतंत्र, गरिमा और एकता पर आधारित हो। यह राष्ट्रीय उत्सव हमारे संविधान के मूल्यों को संरक्षित करने के साथ ही एक सशक्त और समृद्ध भारत बनाने की दिशा में हमारे प्रयासों को और मजबूत करे, यही कामना है।”