"പുരാതന പാരമ്പര്യത്തിൽ ആധുനികതയുടെ ഉത്സവമാണ് പുത്തണ്ടു"
"തമിഴ് സംസ്കാരവും മനുഷ്യരും ശാശ്വതവും അതുപോലെ ആഗോളവുമാണ്"
"ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷയാണ് തമിഴ്. ഓരോ ഇന്ത്യക്കാരനും ഇതിൽ അഭിമാനിക്കുന്നു"
"തമിഴ് ചലച്ചിത്ര വ്യവസായം നമുക്ക് ഏറ്റവും മികച്ച ചില സൃഷ്ടികൾ നൽകിയിട്ടുണ്ട്"
"ഇന്ത്യയെ ഒരു രാഷ്ട്രമായി രൂപപ്പെടുത്തിയ തമിഴ് സംസ്കാരത്തിൽ ഒരുപാട് കാര്യങ്ങളുണ്ട്"
"തമിഴ് ജനതയെ തുടർച്ചയായി സേവിക്കുന്നു എന്ന തോന്നൽ എന്നിൽ പുതിയ ഊർജ്ജം നിറയ്ക്കുന്നു"
"കാശി തമിഴ് സംഗമത്തിൽ നാം ഒരേസമയം പൗരാണികതയും പുതുമയും വൈവിധ്യവും ആഘോഷിച്ചു"
"ഞാൻ വിശ്വസിക്കുന്നു, തമിഴർ ഇല്ലാതെ കാശി നിവാസികളുടെ ജീവിതം അപൂർണ്ണമാണ്, ഞാൻ ഒരു കാശി വാസിയായി മാറി, കാശി ഇല്ലെങ്കിൽ തമിഴരുടെ ജീവിതവും അപൂർണ്ണമാണ്"
“നമ്മുടെ തമിഴ് പൈതൃകത്തെ കുറിച്ച് അറിയുകയും അത് രാജ്യത്തോടും ലോകത്തോടും പറയുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഈ പൈതൃകം നമ്മുടെ ഐക്യത്തിന്റെയും 'രാഷ്ട്രം ആദ്യം ' എന്ന മനോഭാവത്തിന്റെയും പ്രതീകമാണ്.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തന്റെ സഹമന്ത്രി ഡോ . എൽ മുരുകന്റെ വസതിയിൽ നടന്ന തമിഴ് പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുത്തു.

പുത്തണ്ടു ആഘോഷിക്കാൻ തമിഴ് സഹോദരർക്കും  സഹോദരിമാർക്കുമിടയിൽ സന്നിഹിതരായിരിക്കുന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. “പുരാതന പാരമ്പര്യത്തിൽ ആധുനികതയുടെ ഉത്സവമാണ് പുത്തണ്ടു. ഇത്രയും പ്രാചീനമായ തമിഴ് സംസ്‌കാരവും എന്നിട്ടും ഓരോ വർഷവും പുത്തൻ ഊർജത്തോടെ മുന്നേറുന്നു. ഇത് തീർച്ചയായും ശ്രദ്ധേയമാണ്”, പ്രധാനമന്ത്രി പറഞ്ഞു. തമിഴ് ജനതയുടെയും സംസ്‌കാരത്തിന്റെയും പ്രത്യേകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി തമിഴ് സംസ്‌കാരത്തോടുള്ള തന്റെ ആകർഷണവും വൈകാരിക അടുപ്പവും തുറന്നു പറഞ്ഞു. ഗുജറാത്തിലെ തന്റെ പഴയ നിയമസഭാ  മണ്ഡലത്തിലെ ശക്തമായ സാന്നിധ്യവും തമിഴ് ജനതയുടെ മഹത്തായ സ്നേഹവും അനുസ്മരിച്ച പ്രധാനമന്ത്രി, തമിഴ് ജനത തന്നോടുള്ള സ്നേഹത്തിന് നന്ദി രേഖപ്പെടുത്തി.

 

ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് താൻ  സംസാരിച്ച പഞ്ചപ്രാണങ്ങളിലൊന്ന്  പ്രധാനമന്ത്രി അനുസ്മരിച്ചു - ഒരാളുടെ പൈതൃകത്തിലുള്ള അഭിമാനം, സംസ്കാരം എത്രത്തോളം പഴയതാണോ അത്രയധികം അത്തരം ആളുകളും സംസ്കാരവും സമയം പരീക്ഷിക്കപ്പെടുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. “തമിഴ് സംസ്‌കാരവും മനുഷ്യരും ശാശ്വതവും ആഗോളവുമാണ്. ചെന്നൈ മുതൽ കാലിഫോർണിയ വരെ, മധുര മുതൽ മെൽബൺ വരെ, കോയമ്പത്തൂർ മുതൽ കേപ്ടൗൺ വരെ, സേലം മുതൽ സിംഗപ്പൂർ വരെ; തമിഴ് ജനത അവരുടെ സംസ്കാരവും പാരമ്പര്യവും അവർക്കൊപ്പം കൊണ്ടുനടക്കുന്നതായി നിങ്ങൾ കാണും," 

അദ്ദേഹം പറഞ്ഞു. പൊങ്കലായാലും പുത്തണ്ടായാലും ലോകമെമ്പാടും അവ അടയാളപ്പെടുത്തപ്പെടുന്നുവെന്നും പ്രധാനമന്ത്രി തുടർന്നു. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷയാണ് തമിഴ്. ഓരോ ഇന്ത്യക്കാരനും ഇതിൽ അഭിമാനിക്കുന്നു. തമിഴ് സാഹിത്യവും പരക്കെ ബഹുമാനിക്കപ്പെടുന്നു. തമിഴ് ചലച്ചിത്ര വ്യവസായം ഞങ്ങൾക്ക് ഏറ്റവും മികച്ച ചില സൃഷ്ടികൾ നൽകിയിട്ടുണ്ട്.

സ്വാതന്ത്ര്യ സമരത്തിൽ തമിഴ് ജനതയുടെ മഹത്തായ സംഭാവനകൾ അനുസ്മരിച്ച പ്രധാനമന്ത്രി, സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ വളർച്ചയിൽ തമിഴ് ജനതയുടെ സംഭാവനകൾക്കും അടിവരയിട്ടു. സി.രാജഗോപാലാചാരി, കെ.കാമരാജ്, ഡോ. കലാം തുടങ്ങിയ പ്രമുഖരെ അനുസ്മരിച്ച അദ്ദേഹം വൈദ്യശാസ്ത്രം, നിയമം, അക്കാദമിക് മേഖലകളിൽ തമിഴരുടെ സംഭാവന താരതമ്യത്തിന് അതീതമാണെന്ന് പറഞ്ഞു.

 

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്ന് ആവർത്തിച്ച പ്രധാനമന്ത്രി, തമിഴ്‌നാട്ടിൽ നിന്നുള്ള ചില സുപ്രധാന തെളിവുകൾ ഉൾപ്പെടെ അതിന് അനിഷേധ്യമായ തെളിവുകളുണ്ടെന്നും പറഞ്ഞു. ഉതിരമേരൂരിലെ 11-12 നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ശിലാശാസനയെ കുറിച്ച് അദ്ദേഹം സംസാരിച്ചു, അത് പുരാതന കാലം മുതലുള്ള ജനാധിപത്യ ധർമ്മങ്ങളും നടപടിക്രമങ്ങളും വിവരിക്കുന്നു. "ഇന്ത്യയെ ഒരു രാഷ്ട്രമായി രൂപപ്പെടുത്തിയ തമിഴ് സംസ്കാരത്തിൽ ഒരുപാട് കാര്യങ്ങളുണ്ട്", പ്രധാനമന്ത്രി പറഞ്ഞു. കാഞ്ചീപുരത്തെ വെങ്കിടേശ പെരുമാൾ ക്ഷേത്രം, ചതുരംഗ വല്ലഭനാഥർ ക്ഷേത്രം എന്നിവയെ അതിശയിപ്പിക്കുന്ന ആധുനിക പ്രസക്തിക്കും സമ്പന്നമായ പുരാതന പാരമ്പര്യത്തിനും അദ്ദേഹം പരാമർശിച്ചു.

സമ്പന്നമായ തമിഴ് സംസ്കാരത്തെ സേവിക്കാനുള്ള അവസരം പ്രധാനമന്ത്രി അഭിമാനത്തോടെ അനുസ്മരിച്ചു. ഐക്യരാഷ്ട്രസഭയിൽ തമിഴിൽ ഉദ്ധരിച്ചതും ജാഫ്നയിലെ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്തതും അദ്ദേഹം ഓർത്തു. ജാഫ്ന സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് ശ്രീ മോദി, അദ്ദേഹത്തിന്റെ സന്ദർശന വേളയിലും ശേഷവും അവിടെ തമിഴർക്കായി നിരവധി ക്ഷേമ പദ്ധതികൾ ഏറ്റെടുത്തു. “തമിഴ് ജനതയെ തുടർച്ചയായി സേവിക്കുക എന്ന ഈ തോന്നൽ എന്നിൽ പുതിയ ഊർജം നിറയ്ക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു.

 

അടുത്തിടെ നടന്ന കാശി തമിഴ് സംഗമത്തിന്റെ വിജയത്തിൽ പ്രധാനമന്ത്രി അഗാധമായ സംതൃപ്തി രേഖപ്പെടുത്തി. “ഈ പരിപാടിയിൽ,നാം  ഒരേസമയം പൗരാണികതയും നവീകരണവും വൈവിധ്യവും ആഘോഷിച്ചു,” പ്രധാനമന്ത്രി പറഞ്ഞു. സംഗമത്തിലെ തമിഴ് പഠന പുസ്തകങ്ങളോടുള്ള ആവേശത്തെ പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു, “ഹിന്ദി സംസാരിക്കുന്ന മേഖലയിൽ, ഈ ഡിജിറ്റൽ യുഗത്തിൽ, തമിഴ് പുസ്തകങ്ങൾ ഇതുപോലെ ഇഷ്ടപ്പെടുന്നു, ഇത് നമ്മുടെ സാംസ്കാരിക ബന്ധത്തെ കാണിക്കുന്നു. തമിഴർ ഇല്ലാതെ കാശി നിവാസികളുടെ ജീവിതം അപൂർണ്ണമാണ്, ഞാൻ കാശി വാസി ആയിത്തീർന്നു, കാശി ഇല്ലെങ്കിൽ തമിഴരുടെ ജീവിതവും  അപൂർണ്ണമാണെന്ന് ഞാൻ വിശ്വസിക്കുന്നു. സുബ്രഹ്മണ്യ ഭാരതിയുടെ പേരിൽ പുതിയ കസേരയും കാശി വിശ്വനാഥന്റെ ക്ഷേത്ര ട്രസ്റ്റിൽ ഒരു തമിഴനുമുള്ള സ്ഥാനവും ശ്രീ മോദി പരാമർശിച്ചു.

ഭൂതകാല വി ജ്ഞാനത്തോടൊപ്പം ഭാവി അറിവിന്റെ ഉറവിടമായതിനാൽ തമിഴ് സാഹിത്യത്തിന്റെ ശക്തി പ്രധാനമന്ത്രി അടിവരയിട്ടു. പ്രാചീന സംഘസാഹിത്യത്തിലെ ശ്രീ അണ്ണാക്കിനെ പരാമർശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, "ഇന്ന്, ഇന്ത്യയുടെ മുൻകൈയിൽ, ലോകം മുഴുവൻ നമ്മുടെ ആയിരം വർഷം പഴക്കമുള്ള തിനയുമായി ബന്ധപ്പെട്ടിരിക്കുന്നു." ഭക്ഷണത്തളികയിൽ തിനയ്ക്ക് ഒരിക്കൽ കൂടി സ്ഥാനം നൽകാനും മറ്റുള്ളവർക്കും പ്രചോദനം നൽകാനും പ്രമേയം എടുക്കണമെന്ന് അദ്ദേഹം സമ്മേളനത്തോട് ആവശ്യപ്പെട്ടു.

യുവജനങ്ങൾക്കിടയിൽ തമിഴ് കലാരൂപങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും ആഗോളതലത്തിൽ അവ പ്രദർശിപ്പിക്കേണ്ടതിന്റെയും ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. “ഇന്നത്തെ യുവതലമുറയിൽ അവർ എത്രത്തോളം ജനപ്രിയരാണോ അത്രയധികം അവർ അടുത്ത തലമുറയിലേക്ക് അവരെ കൈമാറും. അതിനാൽ ഈ കലയെക്കുറിച്ച് യുവാക്കളെ ബോധവത്കരിക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്," അദ്ദേഹം പറഞ്ഞു. “സ്വാതന്ത്ര്യത്തിന്റെ അമൃത കാലത്ത്‌ , നമ്മുടെ തമിഴ് പൈതൃകത്തെക്കുറിച്ച് അറിയുകയും അത് രാജ്യത്തോടും ലോകത്തോടും പറയുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഈ പൈതൃകം നമ്മുടെ ഐക്യത്തിന്റെയും ' 'രാഷ്ട്രം ആദ്യം ' എന്ന മനോഭാവത്തിന്റെയും  പ്രതീകമാണ്.. തമിഴ് സംസ്കാരം, സാഹിത്യം, ഭാഷ, തമിഴ് പാരമ്പര്യം എന്നിവയിൽ നാം തുടർച്ചയായി മുന്നേറേണ്ടതുണ്ട്," പ്രധാനമന്ത്രി പറഞ്ഞു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
With HPV vaccine rollout, AIIMS oncologist says it’s the beginning of the end for cervical cancer in India

Media Coverage

With HPV vaccine rollout, AIIMS oncologist says it’s the beginning of the end for cervical cancer in India
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister congratulates Jammu and Kashmir team on their first-ever Ranji Trophy victory
February 28, 2026

The Prime Minister has congratulated the Jammu and Kashmir team for their first-ever Ranji Trophy win.

The Prime Minister stated that this historic triumph reflects the remarkable grit, discipline, and passion of the team. Highlighting that it is a proud moment for the people of Jammu and Kashmir, he noted that the victory underscores the growing sporting passion and talent in the region.

The Prime Minister expressed hope that this feat will inspire many young athletes to dream big and play more.

The Prime Minister shared on X post;

"Congratulations to the Jammu and Kashmir team for their first ever Ranji Trophy win! This historic triumph reflects remarkable grit, discipline and passion of the team. It is a proud moment for the people of Jammu and Kashmir and it highlights the growing sporting passion and talent there. May this feat inspire many young athletes to dream big and play more."