അഭിവൃദ്ധിയ്ക്കായുള്ള ഇന്തോ-പസഫിക് സാമ്പത്തിക ചട്ടക്കൂട്  (ഐപിഇഎഫ്)  സംബന്ധിച്ച ചർച്ചകൾ ആരംഭിക്കുന്നതിനായി ടോക്കിയോയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ചടങ്ങിൽ യു. എസ്. പ്രസിഡന്റ് ജോസഫ് ആർ. ബൈഡനും ജപ്പാൻ പ്രധാനമന്ത്രി  കിഷിദ ഫ്യൂമിയോയും മറ്റ് പങ്കാളിത്ത  രാജ്യങ്ങളായ ഓസ്‌ട്രേലിയ, ബ്രൂണെ, ഇന്തോനേഷ്യ, റിപ്പബ്ലിക് ഓഫ് കൊറിയ, മലേഷ്യ, ന്യൂസിലാൻഡ്, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്‌നാം എന്നിവിടങ്ങളിൽ നിന്നുള്ള   നേതാക്കളുടെ വെർച്വൽ സാന്നിധ്യവും ഉണ്ടായിരുന്നു. 

ഐപിഇഎഫിനുള്ളിൽ വിഭാവനം ചെയ്തിരിക്കുന്ന പ്രധാന ഘടകങ്ങൾ എടുത്തുകാണിക്കുന്ന ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കി.

ഇൻഡോ-പസഫിക് മേഖലയിലെ പ്രതിരോധശേഷി, സുസ്ഥിരത, ഉൾക്കൊള്ളൽ, സാമ്പത്തിക വളർച്ച, നീതി, മത്സരക്ഷമത എന്നിവ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അംഗ  രാജ്യങ്ങൾക്കിടയിൽ സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്താൻ ഐപിഇഎഫ് ശ്രമിക്കും .

ഇൻഡോ-പസഫിക് മേഖലയെ ആഗോള സാമ്പത്തിക വളർച്ചയുടെ എഞ്ചിനാക്കി മാറ്റാനുള്ള കൂട്ടായ ആഗ്രഹത്തിന്റെ പ്രഖ്യാപനമാണ് ഐപിഇഎഫിന്റെ പ്രഖ്യാപനമെന്ന് ഉദ്‌ഘാടന  ചടങ്ങിനിൽ   പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും പഴക്കമുള്ള വാണിജ്യ തുറമുഖം ഗുജറാത്തിലെ ലോത്തലിലുള്ള ഇന്ത്യ ചരിത്രപരമായി ഇന്ത്യ-പസഫിക് മേഖലയിലെ വ്യാപാര പ്രവാഹത്തിന്റെ കേന്ദ്രമാണ് . ഇന്തോ-പസഫിക് മേഖലയിലെ സാമ്പത്തിക വെല്ലുവിളികളെ നേരിടാൻ പൊതുവായതും ക്രിയാത്മകവുമായ പരിഹാരങ്ങൾ കണ്ടെത്തണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

 ഏവരെയും  ഉൾക്കൊള്ളുന്നതും അയവുള്ളതുമായ  ഒരു ഐപിഇഎഫിനായി എല്ലാ ഇൻഡോ-പസഫിക് രാജ്യങ്ങളുമായും പ്രവർത്തിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അദ്ദേഹം  വ്യക്തമാക്കി. 

വിശ്വസനീയമായ വിതരണ ശൃംഖലകളുടെ അടിസ്ഥാനം 3 ടി -കൾ ആയിരിക്കണമെന്ന് അദ്ദേഹം അടിവരയിട്ടു.  വിശ്വാസ്യത, സുതാര്യത, കാലോചിതം ( ട്രസ്റ്റ് ട്രാൻസ്പെരൻസി ,കാലോചിതം )

 സ്വതന്ത്രവും തുറന്നതും ഉൾക്കൊള്ളുന്നതുമായ ഒരു ഇന്തോ-പസഫിക് മേഖലയ്ക്ക്  ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.  ഒപ്പം പങ്കാളികൾക്കിടയിലെ  ആഴത്തിലുള്ള സാമ്പത്തിക ഇടപഴകൽ തുടർച്ചയായ വളർച്ചയ്ക്കും സമാധാനത്തിനും സമൃദ്ധിക്കും നിർണായകമാണെന്ന് വിശ്വസിക്കുന്നു. ഐപിഇഎഫിന് കീഴിലുള്ള പങ്കാളി രാജ്യങ്ങളുമായി സഹകരിക്കാനും പ്രാദേശിക സാമ്പത്തിക കണക്റ്റിവിറ്റി, സംയോജനം, മേഖലയ്ക്കുള്ളിലെ വ്യാപാരവും നിക്ഷേപം എന്നിവ വർദ്ധിപ്പിക്കാനും ഇന്ത്യയ്ക്ക് താൽപ്പര്യമുണ്ട്. 

ഐപിഇഎഫ് സ്ഥാപിക്കുന്നതിനുള്ള പ്രക്രിയക്ക്  ഇന്ന് തുടക്കമായതോടെ , പങ്കാളി രാജ്യങ്ങൾ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിലും പങ്കിട്ട ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ ആരംഭിക്കും.

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s maternal mortality drops nearly 80% since 1990: Global study

Media Coverage

India’s maternal mortality drops nearly 80% since 1990: Global study
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister extends greetings on Madhavpur Mela in Porbandar, Gujarat
March 29, 2026

The Prime Minister, Shri Narendra Modi has extended greetings for the ongoing Madhavpur Mela taking place in Porbandar, Gujarat. Shri Modi remarked that this vibrant celebration highlights our glorious culture and at the same time it reinforces the timeless cultural bond between Gujarat and the Northeast. “This festival brings together diverse traditions, reflecting the true spirit of ‘Ek Bharat, Shreshtha Bharat.’ I call upon people to visit this Mela!”, Shri Modi stated.

The Prime Minister spoke about the significance of the Madhavpur Mela and its importance in our culture in Mann Ki Baat programme of April 2022.

The Prime Minister posted on X:

“My best wishes for the ongoing Madhavpur Mela taking place in Porbandar, Gujarat.

This vibrant celebration highlights our glorious culture and at the same time it reinforces the timeless cultural bond between Gujarat and the Northeast.

This festival brings together diverse traditions, reflecting the true spirit of ‘Ek Bharat, Shreshtha Bharat.’ I call upon people to visit this Mela!”

“In the #MannKiBaat programme of April 2022, I spoke about the significance of the Madhavpur Mela and its importance in our culture. Do listen…”