സ്മൃതി വന്‍ സ്മാരകവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
'സ്മൃതി വന്‍ സ്മാരകവും വീര്‍ ബല്‍ സ്മാരകവും കച്ചിന്റെയും ഗുജറാത്തിന്റെയും മുഴുവന്‍ രാജ്യത്തിന്റെയും വേദനയുടെ പ്രതീകങ്ങള്‍'
''കച്ചിന് ഒരിക്കലും സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയില്ലെന്ന് പറഞ്ഞവര്‍ നിരവധിയാണ്. എന്നാല്‍ ഇന്ന് കച്ചിലെ ജനങ്ങള്‍ ഈ സാഹചര്യം പൂര്‍ണ്ണമായും മാറ്റിമറിച്ചിരിക്കുന്നു''.
''മരണത്തിനും ദുരന്തത്തിനും ഇടയില്‍ നമ്മള്‍ 2001-ല്‍ ചില ദൃഢനിശ്ചയങ്ങള്‍ എടുത്തതായും ഇന്ന് നമുക്ക് അവ ബോധ്യപ്പെട്ടതായും നിങ്ങള്‍ക്ക് കാണാന്‍ കഴിയും. അതുപോലെ, ഇന്ന് നമ്മള്‍ തീരുമാനിക്കുന്നത്, 2047-ല്‍ ഞങ്ങള്‍ തീര്‍ച്ചയായും സാക്ഷാത്കരിക്കും.
'കച്ച് സ്വയം ഉയര്‍ത്തുക മാത്രമല്ല, ഗുജറാത്തിനെ മുഴുവന്‍ പുതിയ ഉയരങ്ങളിലെത്തിക്കുകയും ചെയ്തു'
'ഗുജറാത്ത് പ്രകൃതിക്ഷോഭം നേരിടുമ്പോള്‍ ഗൂഢാലോചനകളുടെ കാലം തുടങ്ങി. ഗുജറാത്തിനെ രാജ്യത്തും ലോകത്തും അപകീര്‍ത്തിപ്പെടുത്താന്‍ ഇവിടെ നിക്ഷേപം തടയാന്‍ ഒന്നിന് പിറകെ ഒന്നായി ഗൂഢാലോചന നടത്തി.
'ധോലവീരയുടെ ഓരോ ഇഷ്ടികയും നമ്മുടെ പൂര്‍വ്വികരുടെ കഴിവുകളും അറിവും ശാസ്ത്രവും കാണിക്കുന്നു'
'എല്ലാവരുടെയും വിഷമങ്ങള്‍ക്കൊപ്പം എന്ന അര്‍ത്ഥവത്തായ മാറ്റത്തിന്റെ ഉത്തമ ഉദാഹരണമാണ് കച്ചിന്റെ വികസനം'

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഭുജില്‍ ഏകദേശം 4400 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. നേരത്തെ ഭുജ് ജില്ലയിലെ സ്മൃതി വന്‍ സ്മാരകവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

ഭുജിലെ സ്മൃതി വന്‍ സ്മാരകവും അഞ്ജറിലെ വീര്‍ ബല്‍ സ്മാരകവും കച്ചിന്റെയും ഗുജറാത്തിന്റെയും രാജ്യത്തിന്റെയും മുഴുവന്‍ വേദനയുടെയും പ്രതീകങ്ങളാണെന്ന് സദസിനെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി പറഞ്ഞു. അഞ്ജര്‍ സ്മാരകം എന്ന ആശയം ഉയര്‍ന്നുവന്നപ്പോള്‍ 'കര്‍സേവ' എന്ന സന്നദ്ധപ്രവര്‍ത്തനത്തിലൂടെ സ്മാരകം പൂര്‍ത്തിയാക്കാന്‍ ദൃഢനിശ്ചയം കൈക്കൊണ്ടത് അദ്ദേഹം അനുസ്മരിച്ചു. വിനാശകരമായ ഭൂകമ്പത്തില്‍ പൊലിഞ്ഞ ജീവിതങ്ങളുടെ സ്മരണയില്‍ ഹൃദയഭാരത്തോടെയാണ് ഈ സ്മാരകങ്ങള്‍ സമര്‍പ്പിക്കുന്നത്. ഇന്നത്തെ ഊഷ്മളമായ സ്വീകരണത്തിന് ജനങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.

തന്റെ ഹൃദയത്തിലൂടെ കടന്നു പോയ നിരവധി വികാരങ്ങള്‍ ഇന്ന് അദ്ദേഹം അനുസ്മരിച്ചു, പരേതരായ ആത്മാക്കളെ അനുസ്മരിക്കുന്നതില്‍ സ്മൃതി വന്‍ സ്മാരകത്തിനും  9/11 സ്മാരകത്തിനും ഹിരോഷിമ സ്മാരകത്തിനും തുല്യമാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥയും സ്വഭാവവും എല്ലാവര്‍ക്കും വ്യക്തമാകുന്നതിന്, സ്മാരകം സന്ദര്‍ശിക്കുന്നത് തുടരാന്‍ അദ്ദേഹം ആളുകളോടും സ്‌കൂള്‍ കുട്ടികളോടും ആവശ്യപ്പെട്ടു.

വിനാശകരമായ ഭൂകമ്പദിനങ്ങളെ പ്രധാനമന്ത്രി അനുസ്മരിച്ചു. ''ഭൂകമ്പം ഉണ്ടായപ്പോള്‍, രണ്ടാം ദിവസം തന്നെ ഇവിടെ എത്തിയതായി ഞാന്‍ ഓര്‍ക്കുന്നു. അന്ന് ഞാന്‍ മുഖ്യമന്ത്രിയായിരുന്നില്ല, ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു.  എങ്ങനെ, എത്ര ആളുകളെ സഹായിക്കാന്‍ കഴിയുമെന്ന് എനിക്കറിയില്ല.  പക്ഷേ, ആ ദുഃഖസമയത്ത് നിങ്ങളുടെ ഇടയില്‍ ഞാനുണ്ടാകുമെന്ന് ഞാന്‍ തീരുമാനിച്ചു. ഞാന്‍ മുഖ്യമന്ത്രിയായപ്പോള്‍ സേവന അനുഭവം എന്നെ വളരെയധികം സഹായിച്ചു'' പ്രധാനമന്ത്രി പറഞ്ഞു. ഈ മേഖലയുമായുള്ള തന്റെ ആഴമേറിയതും നീണ്ടതുമായ ബന്ധം അദ്ദേഹം അനുസ്മരിച്ചു, പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം പ്രവര്‍ത്തിച്ച ആളുകളെ അനുസ്മരിക്കുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.

''കച്ചിന് എല്ലായ്പ്പോഴും ഒരു പ്രത്യേകതയുണ്ട്, അത് ഞാന്‍ പലപ്പോഴും ചര്‍ച്ച ചെയ്യുന്ന കാര്യമാണ്. ഇവിടേക്കുള്ള വഴിയിലൂടെ നടക്കുമ്പോള്‍ ഒരാള്‍ സ്വപ്നം വിതച്ചാലും, അതിനെ ആല്‍മരമാക്കുന്നതിനു കച്ച് മുഴുവന്‍ ഇടപെടുന്നു. കച്ചിലെ ഈ കൂട്ടായ്മകള്‍ എല്ലാ ആശങ്കകളും ഓരോ വിലയിരുത്തലും തെറ്റാണെന്ന് തെളിയിച്ചു. ഇനി കച്ചിന് ഒരിക്കലും സ്വന്തം കാലില്‍ നില്‍ക്കാനാവില്ലെന്ന് പറഞ്ഞവരും കുറവല്ല. എന്നാല്‍ ഇന്ന് കച്ചിലെ ജനങ്ങള്‍ ഇവിടത്തെ സാഹചര്യം പൂര്‍ണ്ണമായും മാറ്റിമറിച്ചിരിക്കുന്നു'', പ്രധാനമന്ത്രി തുടര്‍ന്നു. ഭൂകമ്പത്തിനു ശേഷമുള്ള ആദ്യ ദീപാവലിയില്‍ താനും തന്റെ മന്ത്രിസഭാ സഹപ്രവര്‍ത്തകരും ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രദേശത്ത് ചെലവഴിച്ചത് അദ്ദേഹം അനുസ്മരിച്ചു.  വെല്ലുവിളിയുടെ ആ മണിക്കൂറില്‍, ദുരന്തത്തെ അവസരമാക്കി മാറ്റുമെന്ന് ഞങ്ങള്‍ പ്രഖ്യാപിച്ചു ('ആപത്തിനെ അവസരമാക്കുക').  2047-ഓടെ ഇന്ത്യ ഒരു വികസിത രാജ്യമാകുമെന്ന് ചുവപ്പു കോട്ട യുടെ  കൊത്തളത്തില്‍ നിന്ന് ഞാന്‍ പറയുമ്പോള്‍, മരണത്തിനും ദുരന്തത്തിനും ഇടയില്‍ നാം  ചില തീരുമാനങ്ങള്‍ എടുക്കുകയും അവ ഇന്ന് സാക്ഷാത്കരിക്കുകയും ചെയ്തതായി നിങ്ങള്‍ക്ക് കാണാന്‍ കഴിയും.  അതുപോലെ, ഇന്ന് നമ്മള്‍ തീരുമാനിക്കുന്നത്, 2047-ല്‍ ഞങ്ങള്‍ തീര്‍ച്ചയായും സാക്ഷാത്കരിക്കും,' അദ്ദേഹം പറഞ്ഞു

2001-ലെ സമ്പൂര്‍ണ തകര്‍ച്ചയ്ക്ക് ശേഷം നടന്ന അവിശ്വസനീയമായ പ്രവര്‍ത്തനങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ട്, ക്രാന്തിഗുരു ശ്യാംജി കൃഷ്ണവര്‍മ സര്‍വ്വകലാശാല 2003-ല്‍ കച്ചില്‍ രൂപീകരിക്കപ്പെട്ടത് അദ്ദേഹം ചൂണ്ടിക്കാട്ടി. 35-ലധികം പുതിയ കോളേജുകള്‍ കൂടി സ്ഥാപിച്ചു.  ഭൂകമ്പമേല്‍ക്കാത്ത ജില്ലാ ആശുപത്രികളെക്കുറിച്ചും പ്രദേശത്തെ 200 ലധികം പ്രവര്‍ത്തനക്ഷമമായ ക്ലിനിക്കുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു, എല്ലാ വീട്ടിലും വിശുദ്ധ നര്‍മ്മദയിലെ ശുദ്ധജലം ലഭിക്കുന്നു. അക്കാലത്തെ ജലക്ഷാമത്തിന്റെ നാളുകളില്‍ നിന്ന് വളരെ അകലെയാണ് ഇന്ന്. മേഖലയിലെ ജലസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. കച്ചിലെ ജനങ്ങളുടെ അനുഗ്രഹത്താല്‍ പ്രധാന പ്രദേശങ്ങളെല്ലാം നര്‍മ്മദാ ജലവുമായി ബന്ധിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.  കച്ച് ഭുജ് കനാല്‍ പ്രദേശത്തെ ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.  ഗുജറാത്തിലെ തന്നെ ഒന്നാം നമ്പര്‍ പഴം ഉല്‍പ്പാദിപ്പിക്കുന്ന ജില്ലയായതിന് കച്ചിനെ അദ്ദേഹം അഭിനന്ദിച്ചു. പശുപരിപാലനത്തിലും പാലുത്പാദനത്തിലും അഭൂതപൂര്‍വമായ മുന്നേറ്റം നടത്തിയതിന് ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.  'കച്ച് സ്വയം ഉയര്‍ത്തുക മാത്രമല്ല, ഗുജറാത്തിനെ മുഴുവന്‍ പുതിയ ഉയരങ്ങളിലെത്തിക്കുകയും ചെയ്തു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒന്നിന് പിറകെ ഒന്നായി ഗുജറാത്ത് പ്രതിസന്ധിയിലായ സമയം പ്രധാനമന്ത്രി അനുസ്മരിച്ചു. ഗുജറാത്ത് പ്രകൃതിക്ഷോഭം നേരിടുമ്പോള്‍ ഗൂഢാലോചനയുടെ കാലം തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.  ഗുജറാത്തിനെ രാജ്യത്തും ലോകത്തും അപകീര്‍ത്തിപ്പെടുത്താനും ഇവിടെ നിക്ഷേപം തടയാനും ഒന്നിന് പിറകെ ഒന്നായി ഗൂഢാലോചന നടത്തി.  ഇത്തരമൊരു സാഹചര്യമുണ്ടായിട്ടും ദുരന്തനിവാരണ നിയമം നടപ്പാക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി ഗുജറാത്ത് മാറിയതെങ്ങനെയെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ''ഈ നിയമത്തില്‍ പ്രചോദിതരായി രാജ്യം മുഴുവന്‍ സമാന നിയമം ഉണ്ടാക്കി. മഹാമാരിക്കാലത്ത് ഈ നിയമം രാജ്യത്തെ എല്ലാ ഗവണ്‍മെന്റുകളെയും സഹായിച്ചു, ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളെയും അവഗണിച്ചും ഗൂഢാലോചനകളെ ധിക്കരിച്ചും ഗുജറാത്ത് ഒരു പുതിയ വ്യാവസായിക പാത കണ്ടെത്തി.  അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളില്‍ ഒന്നായിരുന്നു കച്ച്.

ലോകത്തിലെ ഏറ്റവും വലിയ സിമന്റ് പ്ലാന്റുകളാണ് ഇന്ന് കച്ചിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. വെല്‍ഡിംഗ് പൈപ്പ് നിര്‍മ്മാണത്തില്‍ കച്ച് ലോകത്ത് രണ്ടാം സ്ഥാനത്താണ്.  ലോകത്തിലെ രണ്ടാമത്തെ വലിയ വസ്ത്രനിര്‍മാണശാല കച്ചിലാണ്. ഏഷ്യയിലെ ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖല (എസ്ഇസെഡ്) കച്ചില്‍ വന്നു. ഇന്ത്യയുടെ ചരക്കിന്റെ 30 ശതമാനം കൈകാര്യം ചെയ്യുന്നത് കണ്ട്ല, മുന്ദ്ര തുറമുഖങ്ങളാണ്, ഇത് രാജ്യത്തിന് വേണ്ടി 30 ശതമാനം ഉപ്പ് ഉത്പാദിപ്പിക്കുന്നു. കച്ചില്‍ 2500 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നു.  ഇന്ന് രാജ്യത്ത് നടക്കുന്ന ഹരിതഗൃഹ പ്രചാരണപരിപാടിയില്‍ ഗുജറാത്തിന് വലിയ പങ്ക് വഹിക്കാനുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അതുപോലെ, ഗുജറാത്ത് ലോകത്തിന്റെ ഹരിതഗൃഹ തലസ്ഥാനമായി അടയാളപ്പെടുത്തുമ്പോള്‍, കച്ച് അതിന് വളരെയധികം സംഭാവന നല്‍കും.

ചുവപ്പു കോട്ടയുടെ കൊത്തളത്തില്‍ നിന്ന് അദ്ദേഹം പ്രഖ്യാപിച്ച നമ്മുടെ പൈതൃകത്തിലെ അഭിമാനമായ പഞ്ചപ്രാണില്‍ ഒന്നിനെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി കച്ചിന്റെ സമൃദ്ധിയും സമൃദ്ധിയും എടുത്തുപറഞ്ഞു. ധോലവീരയുടെ നഗരനിര്‍മ്മാണത്തിലെ വൈദഗ്ധ്യത്തെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചു.  കഴിഞ്ഞ വര്‍ഷം മാത്രമാണ് ധോലവീരയ്ക്ക് ലോക പൈതൃക പദവി ലഭിച്ചത്.  ധോലവീരയുടെ ഓരോ ഇഷ്ടികയും നമ്മുടെ പൂര്‍വ്വികരുടെ കഴിവുകളും അറിവും ശാസ്ത്രവും കാണിക്കുന്നു.  അതുപോലെ, ദീര്‍ഘകാലം അവഗണിക്കപ്പെട്ട സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കുന്നതും ഒരാളുടെ പൈതൃകത്തില്‍ അഭിമാനിക്കുന്നതിന്റെ ഭാഗമാണ്. ശ്യാംജി കൃഷ്ണ വര്‍മ്മയുടെ ഭൗതികാവശിഷ്ടങ്ങള്‍ തിരികെ കൊണ്ടുവരാനുള്ള ഭാഗ്യം അദ്ദേഹം അനുസ്മരിച്ചു. മാണ്ഡവിയിലെ സ്മാരകം, ഏകതാ പ്രതിമ എന്നിവയും ഇക്കാര്യത്തില്‍ പ്രധാന ചുവടുവെപ്പുകളാണെന്നും അദ്ദേഹം പറഞ്ഞു.

കച്ചിന്റെ വികസനം 'എല്ലാവരുടെയും വിഷമങ്ങള്‍ക്കൊപ്പം' എന്നതു കൊണ്ട് അര്‍ത്ഥവത്തായ മാറ്റത്തിന്റെ ഉത്തമ ഉദാഹരണമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ''കച്ച് വെറുമൊരു സ്ഥലമല്ല, അത് ഒരു ആത്മാവാണ്, ജീവനുള്ള വികാരമാണ്. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തിന്റെ മഹത്തായ ദൃഢനിശ്ചയങ്ങളുടെ പൂര്‍ത്തീകരണത്തി ലേക്കുള്ള വഴി നമുക്ക് കാണിച്ചുതരുന്നത് ഈ ആത്മാവാണ്'', പ്രധാനമന്ത്രി പറഞ്ഞു.

 ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേല്‍, പാര്‍ലമെന്റ് അംഗം ശ്രീ സി ആര്‍ പാട്ടീല്‍, ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ ശ്രീ വിനോദ് എല്‍ ചാവ്ദ, ഡോ നിമാബെന്‍ ആചാര്യ, സംസ്ഥാന മന്ത്രിമാരായ കിരിത്സിന്‍ഹ് വഗേല, ജിതുഭായ് ചൗധരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


പദ്ധതികളുടെ വിശദാംശങ്ങള്‍

 ഭുജ് ജില്ലയില്‍ സ്മൃതി വാന്‍ സ്മാരകം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.  പ്രധാനമന്ത്രി വിഭാവനം ചെയ്ത സ്മൃതി വാന്‍ അത്തരത്തിലുള്ള ഒരു സംരംഭമാണ്. ഭുജിലെ പ്രഭവകേന്ദ്രമായിരുന്ന 2001-ലെ ഭൂകമ്പത്തില്‍ ജീവന്‍ നഷ്ടപ്പെട്ട 13,000-ത്തോളം ആളുകളുടെ മരണശേഷം ജനങ്ങള്‍ കാണിച്ച സഹിഷ്ണുതയുടെ കാമ്പ് സൂചിപ്പിക്കുന്നതിനായി ഏകദേശം 470 ഏക്കര്‍ വിസ്തൃതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഭൂകമ്പത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ആളുകളുടെ പേരുകള്‍ സ്മാരകത്തിലുണ്ട്.

 അത്യാധുനികമായ സ്മൃതി വന്‍ ഭൂകമ്പ മ്യൂസിയം ഏഴ് പ്രമേയങ്ങളെ അടിസ്ഥാനമാക്കി ഏഴ് ബ്ലോക്കുകളായി തിരിച്ചിരിക്കുന്നു: പുനര്‍ജന്മം, പുനര്‍ദര്‍ശനം, പുനഃസ്ഥാപനം, പുനര്‍നിര്‍മാണം, പുനരുജ്ജീവനം, പുനര്‍ചിന്ത, പുതുക്കിപ്പണിയല്‍. ഭൂമിയുടെ പരിണാമവും ഓരോ തവണയും മറികടക്കാനുള്ള ഭൂമിയുടെ കഴിവും ചിത്രീകരിക്കുന്ന പുനര്‍ജന്മത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ആദ്യ ബ്ലോക്ക്.  രണ്ടാമത്തെ ബ്ലോക്ക് ഗുജറാത്തിന്റെ ഭൂപ്രകൃതിയും സംസ്ഥാനത്തെ ബാധിക്കാവുന്ന വിവിധ പ്രകൃതി ദുരന്തങ്ങളും കാണിക്കുന്നു.  മൂന്നാമത്തെ ബ്ലോക്ക് 2001-ലെ ഭൂകമ്പത്തിനു ശേഷമുള്ള ഉടനടിയുള്ള അനന്തരഫലങ്ങളിലേക്ക് തിരികെ കൊണ്ടുപോകുന്നു.  ഈ ബ്ലോക്കിലെ ഗാലറികള്‍ വ്യക്തികളും സംഘടനകളും നടത്തുന്ന വലിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ അഭിസംബോധന ചെയ്യുന്നു.  നാലാമത്തെ ബ്ലോക്ക് 2001-ലെ ഭൂകമ്പത്തിനു ശേഷമുള്ള ഗുജറാത്തിന്റെ പുനര്‍നിര്‍മ്മാണ സംരംഭങ്ങളും വിജയഗാഥകളും പ്രദര്‍ശിപ്പിക്കുന്നു.  അഞ്ചാമത്തെ ബ്ലോക്ക് സന്ദര്‍ശകരെ വ്യത്യസ്ത തരത്തിലുള്ള  ദുരന്തങ്ങളെക്കുറിച്ചും ഏത് സമയത്തും ഏത് തരത്തിലുള്ള ദുരന്തത്തിനായുള്ള ഭാവി സന്നദ്ധതയെക്കുറിച്ചും ചിന്തിക്കാനും പഠിക്കാനും പ്രേരിപ്പിക്കുന്നു.  ഒരു സിമുലേറ്ററിന്റെ സഹായത്തോടെ ഭൂകമ്പത്തിന്റെ അനുഭവം വീണ്ടെടുക്കാന്‍ ആറാമത്തെ ബ്ലോക്ക് നമ്മെ സഹായിക്കുന്നു. ഒരു 5ഡി സിമുലേറ്ററിലാണ് ഈ അനുഭവം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, ഈ സ്‌കെയിലില്‍ ഒരു സംഭവത്തിന്റെ അടിസ്ഥാന യാഥാര്‍ത്ഥ്യം സന്ദര്‍ശകര്‍ക്ക് നല്‍കാനാണ് ഇത് ഉദ്ദേശിക്കുന്നത്.  ഏഴാമത്തെ ബ്ലോക്ക് നഷ്ടപ്പെട്ട ആത്മാക്കള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സ്മരണയ്ക്കായി ആളുകള്‍ക്ക് ഒരു ഇടം നല്‍കുന്നു.

 ഭുജില്‍ 4400 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. സര്‍ദാര്‍ സരോവര്‍ പദ്ധതിയുടെ കച്ച് ബ്രാഞ്ച് കനാലിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. കനാലിന്റെ ആകെ നീളം ഏകദേശം 357 കിലോമീറ്ററാണ്.  കനാലിന്റെ ഒരു ഭാഗം 2017ല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, ബാക്കി ഭാഗം ഇപ്പോള്‍ ഉദ്ഘാടനം ചെയ്യുന്നു.  കാച്ചിലെ ജലസേചന സൗകര്യങ്ങളും കാച്ച് ജില്ലയിലെ 948 ഗ്രാമങ്ങളിലും 10  പട്ടണങ്ങളിലും കുടിവെള്ളം ലഭ്യമാക്കുന്നതിനും കനാല്‍ സഹായിക്കും.  സര്‍ഹദ് ഡയറിയുടെ പുതിയ ഓട്ടോമാറ്റിക് പാല്‍ സംസ്‌കരണ, പാക്കിംഗ് പ്ലാന്റ് ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.  റീജിയണല്‍ സയന്‍സ് സെന്റര്‍, ഭുജ്; ഗാന്ധിധാമിലെ ബാബാ സാഹിബ് അംബേദ്കര്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ഡോ. അഞ്ജാറില്‍ വീര്‍ ബാല് സ്മാരകം; നഖത്രാനയിലെ ഭുജ് 2 സബ്സ്റ്റേഷനും ഭുജ്-ഭീമസാര്‍ റോഡ് ഉള്‍പ്പെടെ 1500 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു.

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Moving beyond Western paradigms: The geopolitical lesson of India’s multi-alignment

Media Coverage

Moving beyond Western paradigms: The geopolitical lesson of India’s multi-alignment
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles loss of lives in a mishap in Surat, Gujarat
June 02, 2026
PM announces ex-gratia from PMNRF

Prime Minister Shri Narendra Modi today expressed deep pain over the tragic mishap in Surat district, Gujarat. He extended his heartfelt condolences to those who have lost their loved ones and prayed for the earliest recovery of the injured. The Prime Minister noted that rescue operations are underway and authorities are providing all possible assistance at the accident site.

The Prime Minister has announced an ex-gratia of Rs. 2 lakh from the Prime Minister’s National Relief Fund (PMNRF) for the next of kin of each deceased. Shri Modi also noted that Rs. 50,000 would be provided to those who sustained injuries in the incident.

The Prime Minister posted on X:

"Deeply pained to hear about a mishap in Surat district, Gujarat. My condolences to those who have lost their loved ones. May the injured recover at the earliest. Rescue operations are underway and authorities are providing all possible assistance at the accident site.

An ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each deceased. The injured would be given Rs. 50,000: PM"