71ാമതു റിപ്പബ്ലിക് ദിനത്തോടോനുബന്ധിച്ചു തലസ്ഥാനത്തു നടക്കുന്ന പരേഡില്‍ പങ്കെടുക്കുന്ന 1730 ഗോത്രവര്‍ഗ അതിഥികള്‍, എന്‍.സി.സി. കെഡറ്റുകള്‍, എന്‍.എസ്.എസ്. വോളന്റിയര്‍മാര്‍, ടാബ്ലോ കലാകാരന്‍മാര്‍ എന്നിവരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംവദിച്ചു.

പങ്കെടുക്കാനെത്തിയവുടെ ആവേശത്തെ പരാമര്‍ശിച്ചു സംസാരിച്ച പ്രധാനമന്ത്രി, റിപ്പബ്ലിക് ദിന പരേഡില്‍ സംബന്ധിക്കാന്‍ പോകുന്നത് ഇന്ത്യയുടെ കുഞ്ഞു രൂപം തന്നെയാണെന്നു പ്രതികരിച്ചു. പരേഡില്‍ ഇന്ത്യയുടെ ആകെയുള്ള സത്തു പ്രകടമാകുമെങ്കിലും ഇന്ത്യ കേവലം ഭൂമിശാസ്ത്രപരമോ ജനസംഖ്യാപരമോ ആയ അസ്തിത്വമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യ ഒരു ജീവിതരീതിയാണ്. ഇന്ത്യ കേവലം 130 കോടി ജനങ്ങളുടെ ഭവനം മാത്രമല്ലെന്നും സജീവമായ പാരമ്പര്യത്തോടുകൂടിയ രാഷ്ട്രം കൂടി ആണെന്നും ശ്രീ. മോദി പറഞ്ഞു.

ഇന്ത്യ ഒരു ജീവിത ശൈലിയാണെന്നും ഒരു ആശയമാണെന്നും പല തത്വശാസ്ത്രങ്ങളുടെയും ചേര്‍ച്ചയാണെന്നും സമ്പന്നമായ ആഗോള, പ്രാപഞ്ചിക വീക്ഷണത്തിന്റെ ദൃഷ്ടാന്തമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. പ്രധാനമന്ത്രി പറഞ്ഞു: ‘ഇന്ത്യയെന്നാല്‍ ആഗോള കുടുംബമാണ്, ഇന്ത്യയെന്നാല്‍ എല്ലാ മതങ്ങളുടെയും തുല്യതയാണ്, ഇന്ത്യയെന്നാല്‍ സത്യത്തിന്റെ വിജയമാണ്, ഇന്ത്യയെന്നാല്‍ ഏകമായ സത്യത്തെ പല വഴികളില്‍ മനസ്സിലാക്കാന്‍ അനുവദിക്കുന്ന ആശയമാണ്, ഇന്ത്യയെന്നാല്‍ സസ്യ, ജന്തുജാലങ്ങളെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒന്നാണ്, ഇന്ത്യയെന്നാല്‍ സ്വാശ്രയത്വമാണ്, ത്യാഗം ചെയ്യുന്നവര്‍ക്കേ അനുഗൃഹീതരാകാന്‍ സാധിക്കൂ എന്ന് ഇന്ത്യ വിശ്വസിക്കുന്നു, ഇന്ത്യയെന്നാല്‍ എല്ലാവരുടെയും ക്ഷേമത്തില്‍ വിശ്വസിക്കുന്ന ഒന്നാണ്, ഇന്ത്യയെന്നാല്‍ സ്ത്രീകളെ ആരാധിക്കുന്ന ഇടമാണ്, ഇന്ത്യയെന്നാല്‍ സ്വര്‍ണത്തെക്കാള്‍ വിലയേറിയതാണു മാതൃഭൂമി എന്നു വിശ്വസിക്കപ്പെടുന്ന ഇടമാണ്.’

ഭൗമശാസ്ത്രപരമായും സാമൂഹിക നിര്‍മിതിയിലും ഉള്ള വൈജാത്യമാണ് ഇന്ത്യയുടെ കരുത്തെന്നു പ്രധാനമന്ത്രി പറഞ്ഞു. വിവിധ തരം പൂക്കളെ ഭാരതീയത എന്ന പൊതു ചരടില്‍ കോര്‍ത്ത പൂമാലയോടാണ് അദ്ദേഹം ഇന്ത്യയെ താരതമ്യം ചെയ്തത്. അദ്ദേഹം പറഞ്ഞു: ‘ഇന്ത്യ ഏകതയിലാണു വിശ്വസിക്കുന്നത്; ഐകരൂപ്യത്തിലല്ല.’

 

 

Click here to read PM's speech

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India develops first indigenous expendable turbo jet engine in 350 kg thrust class

Media Coverage

India develops first indigenous expendable turbo jet engine in 350 kg thrust class
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 27
July 27, 2026

Viksit Bharat in Motion: Indigenous Warships, Deepwater Energy, Transparent Exams & Cultural Revival