ബുദ്ധപൂർണിമയുടെ ഭാഗമായി ഇന്നലെ ലേയിൽ നടന്ന 'തഥാഗതന്റെ വിശുദ്ധ തിരുശേഷിപ്പുകളുടെ വിശുദ്ധ പ്രദർശനം' ഉദ്ഘാടനം ചെയ്തതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അതിയായ സന്തോഷം പ്രകടിപ്പിച്ചു.
കപിലവസ്തുവിലെ പിപ്രഹ്വ സ്തൂപവുമായി ബന്ധിപ്പിച്ചിരിക്കുന്നതും പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന വർഷങ്ങളിൽ ഖനനം ചെയ്തതുമായ ഈ തിരുശേഷിപ്പുകൾ ഭഗവാൻ ബുദ്ധന്റെ ശാശ്വതമായ പ്രബോധനങ്ങൾ ഉൾക്കൊള്ളുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
മെയ് 14 വരെ പ്രദർശനം തുടരുമെന്നും വരും ദിവസങ്ങളിൽ സാൻസ്‌കറിലേക്കും യാത്ര ചെയ്യുമെന്നും എടുത്തുകാണിച്ച ശ്രീ മോദി, ആദരം അർപ്പിക്കാൻ ലഡാക്കിലെ ജനങ്ങൾക്ക് ഇത് വിലപ്പെട്ട അവസരം നൽകുന്നുവെന്ന് പറഞ്ഞു. ഇത് ലഡാക്കിലെ ആത്മീയവും സാംസ്കാരികവുമായ ടൂറിസത്തെ ഉത്തേജിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:
"ബുദ്ധപൂർണ്ണിമയുടെ വേളയിൽ ഇന്നലെ ലേയിൽ 'തഥാഗതന്റെ വിശുദ്ധ തിരുശേഷിപ്പുകളുടെ പവിത്ര പ്രദർശനം' ഉദ്ഘാടനം ചെയ്യപ്പെട്ടത് വളരെയധികം സന്തോഷകരമാണ്. ഈ വിശുദ്ധ തിരുശേഷിപ്പുകൾ കപിലവസ്തുവിലെ പിപ്രാഹ്വ സ്തൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു, പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന വർഷങ്ങളിൽ ഖനനം ചെയ്തെടുത്തവയാണ്. ഭഗവാൻ ബുദ്ധന്റെ ശാശ്വതമായ പ്രബോധനങ്ങൾ അവയിൽ ഉൾക്കൊള്ളുന്നു.
മെയ് 14 വരെ പ്രദർശനം തുടരും. വരും ദിവസങ്ങളിൽ ഇത് സൻസ്‌കറിലേക്കും യാത്ര ചെയ്യും. ലഡാക്കിലെമ്പാടുമുള്ള ആളുകൾക്ക് ആദരം അർപ്പിക്കാൻ ഇത് വിലപ്പെട്ട ഒരു അവസരം നൽകുന്നു. ഇത് ലഡാക്കിലെ ആത്മീയവും സാംസ്കാരികവുമായ ടൂറിസത്തെ ഉത്തേജിപ്പിക്കും"
It is a matter of immense delight that yesterday, on the occasion of Buddha Purnima, the ‘Sacred Exposition of the Holy Relics of the Tathagata’ was inaugurated in Leh. These revered relics are linked to the Piprahwa Stupa in Kapilavastu and were excavated in the closing years of… pic.twitter.com/tYsK5GKQ45
— Narendra Modi (@narendramodi) May 2, 2026


