മുൻകരുതൽ സ്വീകരിക്കാനും ജാഗ്രത പാലിക്കാനും പ്രധാനമന്ത്രി നിർദേശിച്ചു
ശ്വാസകോശ സംബന്ധമായ ഗുരുതര അസുഖങ്ങൾ (എസ്എആർഐ) ബാധിച്ചവരുടെ കാര്യത്തിൽ ലാബ് നിരീക്ഷണവും പരിശോധനയും വർധിപ്പിക്കേണ്ടതിന്റെയും ജനിതകശ്രേണീകരണം വർധിപ്പിക്കേണ്ടതിന്റെയും ആവശ്യകതയ്ക്കു പ്രധാനമന്ത്രി ഊന്നൽ നൽകി
തയ്യാറെടുപ്പുകൾ ഉറപ്പാക്കാൻ ആശുപത്രികളിൽ വീണ്ടും മോക്ക് ഡ്രില്ലുകൾ സംഘടിപ്പിക്കും
ശ്വസനശുചിത്വവും കോവിഡ് അനുസൃത പെരുമാറ്റങ്ങളും പാലിക്കണമെന്നും പ്രധാനമന്ത്രി

കോവിഡ് -19, പകർച്ചപ്പനി സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേർന്നു. ആരോഗ്യ അടിസ്ഥാനസൗകര്യത്തിന്റെയും ലോജിസ്റ്റിക്സിന്റെയും തയ്യാറെടുപ്പ്, വാക്സിനേഷൻ യജ്ഞത്തിന്റെ സ്ഥിതി, പുതിയ കോവിഡ് -19 വകഭേദങ്ങളുടെയും പകർച്ചപ്പനികളുടെയും ആവിർഭാവം, രാജ്യത്ത് അവ സൃഷ്ടിക്കുന്ന പൊതുജനാരോഗ്യ പ്രത്യാഘാതങ്ങൾ എന്നിവ കണക്കിലെടുത്താണു യോഗം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യത്ത് പകർച്ചപ്പനിബാധിതരുടെയും കോവിഡ് -19 ബാധിതരുടെയും എണ്ണം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഉന്നതതല അവലോകന യോഗം ചേർന്നത്.

ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം വർധിച്ചുവരുന്നതുൾപ്പെടെയുള്ള ആഗോള കോവിഡ് -19 സാഹചര്യം ഉൾക്കൊള്ളുന്ന സമഗ്രമായ അവതരണം കേന്ദ്ര ആരോഗ്യ സെക്രട്ടറി നടത്തി. 2023 മാർച്ച് 22ന് അവസാനിച്ച ആഴ്ചയിൽ ശരാശരി‌ പ്രതിദിന രോഗബാധിതർ 888 ഉം പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.98% ഉം റിപ്പോർട്ട് ചെയ്തു. പുതിയ രോഗബാധിതരുടെ എണ്ണത്തിൽ നേരിയ വർധനയാണ് രാജ്യം നേരിടുന്നതെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. എന്നിരുന്നാലും അതേ ആഴ്ചയിൽ ആഗോളതലത്തിൽ പ്രതിദിനം ശരാശരി 1.08 ലക്ഷം പേർക്കാണു രോഗം സ്ഥിരീകരിച്ചത്.

2022 ഡിസംബർ 22ന് നടന്ന കഴിഞ്ഞ കോവിഡ് -19 അവലോകനത്തിൽ പ്രധാനമന്ത്രി നൽകിയ നിർദേശങ്ങളിൽ സ്വീകരിച്ച നടപടികളും വിശദീകരിച്ചു. 20 പ്രധാന കോവിഡ് മരുന്നുകൾ, 12 മറ്റു മരുന്നുകൾ, 8 ബഫർ മരുന്നുകൾ, പകർച്ചപ്പനിക്കുള്ള മരുന്ന് എന്നിവയുടെ ലഭ്യതയും വിലയും നിരീക്ഷിച്ചുവരികയാണെന്ന് അദ്ദേഹം അറിയിച്ചു. 2022 ഡിസംബർ 27-ന് 22,000 ആശുപത്രികളിൽ മോക്ക് ഡ്രില്ലും നടത്തി. അതിനുശേഷം ആശുപത്രികൾ പ്രതിവിധിക്കായി പല നടപടികളും സ്വീകരിച്ചു.

കഴിഞ്ഞ ഏതാനും മാസങ്ങളായി എച്ച് 1 എൻ 1, എച്ച് 3 എൻ 2 രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ പകർച്ചപ്പനിയുടെ സ്ഥിതിയെക്കുറിച്ചു പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

നിയുക്ത ഇൻസകോഗ് ജനിതകശ്രേണീകരണ ലബോറട്ടറികളുമായി ചേർന്ന് പോസിറ്റീവ് സാമ്പിളുകളുടെയാകെ ജനിതകശ്രേണീകരണം വർധിപ്പിക്കാൻ പ്രധാനമന്ത്രി ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. പുതിയ വകഭേദങ്ങളുണ്ടെങ്കിൽ അവ നിരീക്ഷിക്കാനും സമയബന്ധിത പ്രതികരണത്തിനും ഇതു സഹായിക്കും.

രോഗികളും ആരോഗ്യവിദഗ്ധരും ആരോഗ്യപ്രവർത്തകരും ആശുപത്രി പരിസരത്തു മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള കോവിഡ് അനുസൃത ശീലങ്ങൾക്കു പ്രധാനമന്ത്രി ഊന്നൽ നൽകി. മുതിർന്ന പൗരന്മാരും രോഗാവസ്ഥയുള്ളവരും തിരക്കേറിയ സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ മാസ്ക് ധരിക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

ഐആർഐ / എസ്എആർഐ കേസുകളുടെ ഫലപ്രദമായ നിരീക്ഷണവും പകർച്ചപ്പനി, സാർസ്-കോവ്-2, അഡെനോവൈറസ് എന്നിവയുടെ പരിശോധനയും സംസ്ഥാനങ്ങൾക്കൊപ്പം തുടർച്ചയായി നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു. കൂടാതെ, പകർച്ചപ്പനിക്കും കോവിഡ് -19നും ആവശ്യമായ മരുന്നുകളുടെയും ലോജിസ്റ്റിക്സിന്റെയും ലഭ്യതയ്ക്കും മതിയായ കിടക്കകളുടെയും ആരോഗ്യ മാനവവിഭവശേഷിയുടെയും ലഭ്യത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയ്ക്കും പ്രധാനമന്ത്രി ഊന്നൽ നൽകി.

കോവിഡ് -19 മഹാമാരിക്ക് അന്ത്യമായിട്ടില്ലെന്നും രാജ്യത്തുടനീളമുള്ള സ്ഥിതി പതിവായി നിരീക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിശോധന - നിരീക്ഷണം - ചികിത്സ - പ്രതിരോധ കുത്തിവയ്പ്, കോവിഡ് അനുസൃത ശീലങ്ങൾ എന്നീ അഞ്ചിനതന്ത്രങ്ങളിൽ തുടർന്നും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു പറഞ്ഞ പ്രധാനമന്ത്രി, ശ്വാസകോശ സംബന്ധമായ ഗുരുതരമായ അസുഖങ്ങൾ (എസ്എആർഐ) ബാധിച്ചവരുടെ കാര്യത്തിൽ ലാബ് നിരീക്ഷണവും പരിശോധനയും വർധിപ്പിക്കാനും നിർദേശിച്ചു. നമ്മുടെ ആശുപത്രികൾ എല്ലാ അടിയന്തരഘട്ടങ്ങൾക്കും സജ്ജമാണെന്ന് ഉറപ്പാക്കാൻ മോക്ക് ഡ്രില്ലുകൾ പതിവായി നടത്തണം.

ശ്വസനശുചിത്വം പാലിക്കാനും തിരക്കേറിയ പൊതു ഇടങ്ങളിൽ കോവിഡ് അനുസൃത ശീലങ്ങൾ പാലിക്കാനും പ്രധാനമന്ത്രി സമൂഹത്തോട് ആഹ്വാനംചെയ്തു.

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ പി കെ മിശ്ര, നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി കെ പോൾ, കേന്ദ്ര കാബിനറ്റ് സെക്രട്ടറി ശ്രീ. രാജീവ് ഗൗബ, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി, കേന്ദ്ര ഫാർമസ്യൂട്ടിക്കൽസ് സെക്രട്ടറി, ബയോടെക്നോളജി സെക്രട്ടറി, ഐസിഎംആർ ഡിജി, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ശ്രീ അമിത് ഖരെ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Patent application filings in India rise 30.2% to 143,000 in 2025-26: Goyal

Media Coverage

Patent application filings in India rise 30.2% to 143,000 in 2025-26: Goyal
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister pays homage to the martyrs of Jallianwala Bagh
April 13, 2026
PM shares a Sanskrit Subhashitam on nurturing benevolent forces

The Prime Minister Shri Narendra Modi, today paid his heartfelt homage to the brave martyrs of Jallianwala Bagh. Shri Modi remarked that their sacrifice stands as a powerful reminder of the indomitable spirit of our people.

The Prime Minister also shared a Sanskrit Subhashitam today highlighting the call for industrious people to nurture benevolent forces within society that make the nation prosperous, aware, and self-reliant, while firmly resisting destructive forces that create division, injustice, and discontent.

The Prime Minister wrote on X:

"On this day, we pay our heartfelt homage to the brave martyrs of Jallianwala Bagh. Their sacrifice stands as a powerful reminder of the indomitable spirit of our people. The courage and determination they displayed continue to inspire generations to uphold the values of liberty, justice and dignity.”

“ ਅੱਜ ਦੇ ਦਿਨ, ਅਸੀਂ ਜੱਲ੍ਹਿਆਂਵਾਲਾ ਬਾਗ਼ ਦੇ ਸੂਰਬੀਰ ਸ਼ਹੀਦਾਂ ਨੂੰ ਦਿਲੋਂ ਸ਼ਰਧਾਂਜਲੀ ਭੇਟ ਕਰਦੇ ਹਾਂ। ਉਨ੍ਹਾਂ ਦੀ ਕੁਰਬਾਨੀ ਸਾਡੇ ਲੋਕਾਂ ਦੇ ਕਦੇ ਨਾ ਝੁਕਣ ਵਾਲੇ ਜਜ਼ਬੇ ਦੀ ਮਜ਼ਬੂਤ ਯਾਦ ਦਿਵਾਉਂਦੀ ਹੈ। ਉਨ੍ਹਾਂ ਵੱਲੋਂ ਵਿਖਾਇਆ ਗਿਆ ਹੌਸਲਾ ਅਤੇ ਪੱਕਾ ਇਰਾਦਾ, ਆਉਣ ਵਾਲੀਆਂ ਪੀੜ੍ਹੀਆਂ ਨੂੰ ਆਜ਼ਾਦੀ, ਇਨਸਾਫ਼ ਅਤੇ ਮਾਣ-ਸਨਮਾਨ ਦੀਆਂ ਕਦਰਾਂ-ਕੀਮਤਾਂ ਉੱਤੇ ਪਹਿਰਾ ਦੇਣ ਲਈ ਲਗਾਤਾਰ ਪ੍ਰੇਰਿਤ ਕਰਦਾ ਆ ਰਿਹਾ ਹੈ।”

“जलियांवाला बाग नरसंहार के सभी अमर बलिदानियों को मेरी आदरपूर्ण श्रद्धांजलि। विदेशी हुकूमत की बर्बरता के खिलाफ उनके अदम्य साहस और स्वाभिमान की गाथा देश की हर पीढ़ी को प्रेरित करती रहेगी।

इन्द्रं वर्धन्तो अप्तुरः कृण्वन्तो विश्वमार्यम्।
अपघ्नन्तो अराव्णः॥"

O industrious people! Nurture those benevolent forces within your society that make the nation prosperous, aware and self-reliant. At the same time, firmly resist the destructive forces that create division, injustice and discontent in society.