8140 കോടിയിലധികം രൂപയുടെ വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.
ഇന്ന് ഉത്തരാഖണ്ഡ് എത്തിച്ചേർന്നിട്ടുള്ള ഉയരങ്ങൾ കാണുമ്പോൾ, ഈ മനോഹര സംസ്ഥാനത്തിന്റെ രൂപീകരണത്തിനായി ഒരു കാലത്ത് പോരാടിയ ഓരോ വ്യക്തിക്കും സന്തോഷം തോന്നുന്നത് സ്വാഭാവികമാണ്: പ്രധാനമന്ത്രി
ഇത് തീർച്ചയായും ഉത്തരാഖണ്ഡിന്റെ ഉയർച്ചയുടെയും പുരോഗതിയുടെയും നിർണ്ണായകമായ കാലഘട്ടമാണ്: പ്രധാനമന്ത്രി
ദേവഭൂമി ഉത്തരാഖണ്ഡ് ഇന്ത്യയുടെ ആത്മീയ ജീവിതത്തിന്റെ ഹൃദയമിടിപ്പാണ്: പ്രധാനമന്ത്രി
ഉത്തരാഖണ്ഡിന്റെ യഥാർത്ഥ സ്വത്വം അതിന്റെ ആത്മീയ ശക്തിയിലാണ് നിലകൊള്ളുന്നത്: പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡെറാഡൂണിൽ ഉത്തരാഖണ്ഡ് രൂപീകരണത്തിന്റെ രജതജൂബിലി ആഘോഷത്തെ അഭിസംബോധന ചെയ്തു. പരിപാടിയിൽ 8140 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. ചടങ്ങിൽ സംസാരിച്ച ശ്രീ മോദി, ദേവഭൂമി ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് ആശംസകൾ അറിയിക്കുകയും എല്ലാവർക്കും തന്റെ ഹൃദയംഗമമായ അഭിവാദ്യങ്ങളും ആദരവും സേവനവും അർപ്പിക്കുകയും ചെയ്തു.

നവംബർ 9 ദീർഘവും അർപ്പണബോധവുമുള്ള ഒരു പോരാട്ടത്തിന്റെ ഫലമാണെന്നും ഈ ദിവസം നമ്മൾ എല്ലാവരിലും അഗാധമായ അഭിമാനബോധം ഉണർത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 25 വർഷം മുമ്പ് ശ്രീ അടൽ ബിഹാരി വാജ്പേയി ജിയുടെ ഗവൺമെന്റിന്റെ നേതൃത്വത്തിൽ സാക്ഷാത്കരിച്ച, ഉത്തരാഖണ്ഡിലെ ദൈവതുല്യരായ ആളുകൾ കണ്ട സ്വപ്നത്തെ അദ്ദേഹം എടുത്തുപറഞ്ഞു. കഴിഞ്ഞ 25 വർഷത്തെ യാത്രയെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട്, ഇന്ന് ഉത്തരാഖണ്ഡ് എത്തിച്ചേർന്നിട്ടുള്ള ഉയരങ്ങൾ കാണുമ്പോൾ, ഈ മനോഹര സംസ്ഥാനത്തിന്റെ രൂപീകരണത്തിനായി ഒരു കാലത്ത് പോരാടിയ ഓരോ വ്യക്തിക്കും സന്തോഷം തോന്നുന്നത് സ്വാഭാവികമാണെന്ന് ശ്രീ മോദി പറഞ്ഞു. പർവതങ്ങളെ സ്നേഹിക്കുന്നവരും ഉത്തരാഖണ്ഡിന്റെ സംസ്കാരത്തെയും പ്രകൃതി സൗന്ദര്യത്തെയും വിലമതിക്കുന്നവരും ദേവഭൂമിയിലെ ജനങ്ങളോട് സ്നേഹമുള്ളവരും ഇന്ന് സന്തോഷവും ആനന്ദവും കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും തങ്ങളുടെ ഗവൺമെന്റുകൾ ഉത്തരാഖണ്ഡിന്റെ സാധ്യതകളെ പുതിയ ഉയരങ്ങളിലേക്ക് ഉയർത്താൻ പ്രതിജ്ഞാബദ്ധരാണെന്നതിൽ സന്തോഷം പ്രകടിപ്പിച്ച ശ്രീ മോദി, ഉത്തരാഖണ്ഡിന്റെ രജതജൂബിലിയിൽ എല്ലാവർക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു. ഈ അവസരത്തിൽ, പ്രസ്ഥാനത്തിനിടെ ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികൾക്ക് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിക്കുകയും അക്കാലത്തെ എല്ലാ പ്രവർത്തകരെയും അഭിവാദ്യം ചെയ്യുകയും ചെയ്തു.

ഉത്തരാഖണ്ഡുമായുള്ള തന്റെ ആഴമായ വൈകാരിക ബന്ധം പങ്കുവെച്ച ശ്രീ മോദി, ഈ മേഖലയിലേക്കുള്ള തന്റെ ആത്മീയ യാത്രകളിൽ, പർവതങ്ങളിൽ താമസിക്കുന്ന തന്റെ സഹോദരീസഹോദരന്മാരുടെ പോരാട്ടങ്ങളും കഠിനാധ്വാനവും നിശ്ചയദാർഢ്യവും തന്നെ എപ്പോഴും പ്രചോദിപ്പിച്ചതായി അനുസ്മരിച്ചു. ഉത്തരാഖണ്ഡിൽ ചെലവഴിച്ച ദിവസങ്ങൾ സംസ്ഥാനത്തിന്റെ അപാരമായ സാധ്യതകളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാൻ സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഈ ഉറച്ച വിശ്വാസമാണ്, ബാബാ കേദാർ സന്ദർശിച്ച ശേഷം ഈ ദശകം ഉത്തരാഖണ്ഡിന്റേതാണെന്ന് പ്രഖ്യാപിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനം 25 വർഷം പൂർത്തിയാക്കുമ്പോൾ, "ഇത് തീർച്ചയായും ഉത്തരാഖണ്ഡിന്റെ ഉയർച്ചയുടെയും പുരോഗതിയുടെയും നിർണ്ണായകമായ കാലഘട്ടമാണ്" എന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു.

25 വർഷങ്ങൾക്ക് മുമ്പ്, ഉത്തരാഖണ്ഡ് പുതുതായി രൂപീകരിക്കപ്പെട്ടപ്പോൾ, വെല്ലുവിളികൾ വലുതായിരുന്നുവെന്നും വിഭവങ്ങൾ പരിമിതമായിരുന്നുവെന്നും സംസ്ഥാന ബജറ്റ് ചെറുതായിരുന്നുവെന്നും വരുമാന സ്രോതസ്സുകൾ കുറവായിരുന്നുവെന്നും മിക്ക ആവശ്യങ്ങളും കേന്ദ്ര സഹായത്തിലൂടെയാണ് നിറവേറ്റിയിരുന്നതെന്നും ശ്രീ മോദി ഓർമ്മിപ്പിച്ചു. ആ ചിത്രം ഇപ്പോൾ പൂർണ്ണമായും മാറിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പരിപാടിയിൽ എത്തുന്നതിനുമുമ്പ്, രജതജൂബിലി ആഘോഷങ്ങളെക്കുറിച്ചുള്ള ശ്രദ്ധേയമായ ഒരു പ്രദർശനം അദ്ദേഹം സന്ദർശിച്ചു, അത് കഴിഞ്ഞ 25 വർഷത്തെ ഉത്തരാഖണ്ഡിന്റെ യാത്രയുടെ നേർക്കാഴ്ചകൾ അവതരിപ്പിക്കുന്നതായിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, വ്യവസായം, ടൂറിസം, ആരോഗ്യം, വൈദ്യുതി, ഗ്രാമവികസനം തുടങ്ങിയ മേഖലകളിലെ വിജയഗാഥകൾ ശരിക്കും പ്രചോദനം നൽകുന്നവയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. 25 വർഷം മുമ്പ് ഉത്തരാഖണ്ഡിന്റെ ബജറ്റ് ₹4,000 കോടി മാത്രമായിരുന്നുവെങ്കിൽ, ഇപ്പോൾ അത് ₹1 ലക്ഷം കോടി കടന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ കാലയളവിൽ സംസ്ഥാനത്തെ വൈദ്യുതി ഉത്പാദനം നാലിരട്ടി വർധിക്കുകയും റോഡുകളുടെ നീളം ഇരട്ടിയാക്കുകയും ചെയ്തു. നേരത്തെ ആറുമാസത്തിനുള്ളിൽ 4,000 വ്യോമ യാത്രക്കാർ മാത്രമാണ് ഇവിടെ എത്തിയിരുന്നത്, എന്നാൽ ഇന്ന് ഒറ്റ ദിവസം കൊണ്ട് 4,000-ത്തിലധികം യാത്രക്കാർ വിമാനമാർഗ്ഗം എത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ, കഴിഞ്ഞ 25 വർഷത്തിനിടെ ഉത്തരാഖണ്ഡിലെ എഞ്ചിനീയറിംഗ് കോളേജുകളുടെ എണ്ണം പത്തിരട്ടിയിലധികം വർദ്ധിച്ചതായും ശ്രീ മോദി എടുത്തുപറഞ്ഞു. നേരത്തെ ഒരു മെഡിക്കൽ കോളേജ് മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ, ഇന്ന് പത്ത് മെഡിക്കൽ കോളേജുകൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. 25 വർഷം മുമ്പ് വാക്സിൻ കവറേജ് 25 ശതമാനത്തിൽ താഴെയായിരുന്നെങ്കിൽ, ഇപ്പോൾ ഉത്തരാഖണ്ഡിലെ മിക്കവാറും എല്ലാ ഗ്രാമങ്ങളും വാക്സിൻ കവറേജിന്റെ പരിധിയിൽ വരുന്നു. ജീവിതത്തിന്റെ എല്ലാ മാനങ്ങളിലും ഉത്തരാഖണ്ഡ് ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ വികസന യാത്രയെ അദ്ദേഹം ശ്രദ്ധേയമെന്ന് വിശേഷിപ്പിക്കുകയും ഈ പരിവർത്തനത്തിന് കാരണം സമഗ്ര വികസന നയവും ഉത്തരാഖണ്ഡിലെ ഓരോ പൗരന്റെയും കൂട്ടായ നിശ്ചയദാർഢ്യവുമാണെന്ന് പറയുകയും ചെയ്തു. നേരത്തെ മലമുകളിലേക്കുള്ള കുത്തനെയുള്ള കയറ്റങ്ങൾ വികസനത്തിന് തടസ്സമുണ്ടാക്കിയിരുന്നുവെങ്കിലും ഇപ്പോൾ പുതിയ വഴികൾ തുറന്നുവരികയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

 

ഉത്തരാഖണ്ഡിലെ യുവാക്കളുമായും സംരംഭകരുമായും താൻ നടത്തിയ മുൻകാല സംഭാഷണങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പങ്കുവെച്ചു, അവരെല്ലാം സംസ്ഥാനത്തിന്റെ വളർച്ചയെക്കുറിച്ച് വളരെ ആവേശത്തിലായിരുന്നു. ഇന്ന് ഉത്തരാഖണ്ഡിലെ ജനങ്ങളുടെ വികാരങ്ങൾ ഗഡ്‍വാലിയിൽ ഇങ്ങനെ സംഗ്രഹിക്കാമെന്ന് അദ്ദേഹം പറഞ്ഞു: “2047-ഓടെ ഇന്ത്യ വികസിത രാഷ്ട്രങ്ങളുടെ ലീഗിൽ ചേരുമ്പോൾ, എൻ്റെ ഉത്തരാഖണ്ഡും എൻ്റെ ദേവഭൂമിയും പൂർണ്ണമായും സജ്ജമായിരിക്കും.”

ഉത്തരാഖണ്ഡിന്റെ വികസന യാത്രയ്ക്ക് വേഗം കൂട്ടാൻ ഇന്ന് നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തിട്ടുണ്ടെന്ന് പ്രഖ്യാപിച്ച ശ്രീ മോദി, വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, കായികം എന്നിവയുമായി ബന്ധപ്പെട്ട ഈ പദ്ധതികൾ ഈ മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പറഞ്ഞു. ജംറാനി, സോംഗ് അണക്കെട്ട് പദ്ധതികൾ ഡെറാഡൂണിലെയും ഹൽദ്വാനിയിലെയും കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ പദ്ധതികൾക്കായി 8,000 കോടിയിലധികം രൂപ നിക്ഷേപിക്കും. ഈ സംരംഭങ്ങൾക്ക് അദ്ദേഹം ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് അഭിനന്ദനം അറിയിച്ചു.

ഉത്തരാഖണ്ഡ് ​ഗവൺമെന്റ് ആപ്പിൾ, കിവി കർഷകർക്ക് ഡിജിറ്റൽ കറൻസിയിൽ സബ്സിഡി നൽകിത്തുടങ്ങിയതായി ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ആധുനിക സാങ്കേതികവിദ്യയിലൂടെ നൽകുന്ന സാമ്പത്തിക സഹായം പൂർണ്ണമായി ട്രാക്ക് ചെയ്യാൻ ഇപ്പോൾ കഴിയുമെന്ന് എടുത്തുപറഞ്ഞു. സംസ്ഥാന ഗവൺമെന്റിന്റെയും ആർബിഐയുടെയും ഈ സംരംഭത്തിൽ ഉൾപ്പെട്ട എല്ലാ പങ്കാളികളുടെയും ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

 

ദേവഭൂമി ഉത്തരാഖണ്ഡ് ഇന്ത്യയുടെ ആത്മീയ ജീവിതത്തിന്റെ ഹൃദയമിടിപ്പാണെന്നും ഗംഗോത്രി, യമുനോത്രി, കേദാർനാഥ്, ബദരീനാഥ്, ജാഗേശ്വർ, ആദി കൈലാഷ് എന്നിവ നമ്മുടെ വിശ്വാസത്തെ പ്രതീകപ്പെടുത്തുന്ന പുണ്യ തീർത്ഥാടന കേന്ദ്രങ്ങളാണെന്നും ശ്രീ മോദി പറഞ്ഞു. ഓരോ വർഷവും ലക്ഷക്കണക്കിന് ഭക്തരാണ് ഈ പുണ്യസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത്, ഇത് ഭക്തിയുടെ പാത തുറക്കുക മാത്രമല്ല, ഉത്തരാഖണ്ഡിന്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് പുതിയ ഊർജ്ജം പകരുകയും ചെയ്യുന്നു.

മെച്ചപ്പെട്ട കണക്റ്റിവിറ്റി ഉത്തരാഖണ്ഡിന്റെ വികസനവുമായി അഗാധമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, 2 ലക്ഷം കോടിയിലധികം രൂപയുടെ പദ്ധതികൾ നിലവിൽ സംസ്ഥാനത്ത് പുരോഗമിക്കുന്നുണ്ടെന്ന് പറഞ്ഞു. ഋഷികേശ്-കർണ്ണപ്രയാഗ് റെയിൽ പദ്ധതി പുരോഗമിക്കുന്നു, ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേ ഏകദേശം പൂർത്തിയായി. ഗൗരികുണ്ഡ്-കേദാർനാഥ്, ഗോവിന്ദ്ഘട്ട്-ഹേമകുണ്ഡ് സാഹിബ് റോപ്‌വേകൾക്ക് തറക്കല്ലിട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പദ്ധതികൾ ഉത്തരാഖണ്ഡിലെ വികസനം ത്വരിതപ്പെടുത്തുന്നു.

കഴിഞ്ഞ 25 വർഷത്തിനിടെ ഉത്തരാഖണ്ഡ് പുരോഗതിയുടെ ഒരു നീണ്ട യാത്ര പിന്നിട്ടതായി പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. അടുത്ത 25 വർഷത്തിനുള്ളിൽ ഉത്തരാഖണ്ഡിനായി നാം എന്ത് ഉയരങ്ങളാണ് ലക്ഷ്യമിടുന്നതെന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചു. "ഇച്ഛാശക്തിയുള്ളിടത്ത് ഒരു വഴിയുണ്ട്" എന്ന ചൊല്ല് ഉദ്ധരിച്ചുകൊണ്ട്, നമ്മുടെ ലക്ഷ്യങ്ങൾ അറിഞ്ഞുകഴിഞ്ഞാൽ, അവ നേടാനുള്ള രൂപരേഖ അതിവേഗം ഉയർന്നുവരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ഭാവി ലക്ഷ്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ നവംബർ 9 നെക്കാൾ മികച്ച ദിവസം മറ്റൊന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തരാഖണ്ഡിന്റെ യഥാർത്ഥ സ്വത്വം അതിന്റെ ആത്മീയ ശക്തിയിലാണ് നിലകൊള്ളുന്നതെന്ന് ആവർത്തിച്ചുകൊണ്ട്, ഉത്തരാഖണ്ഡ് തീരുമാനിക്കുകയാണെങ്കിൽ, വരും വർഷങ്ങളിൽ "ലോകത്തിന്റെ ആത്മീയ തലസ്ഥാനമായി" സ്വയം സ്ഥാപിക്കാൻ കഴിയുമെന്ന് ശ്രീ മോദി പറഞ്ഞു. സംസ്ഥാനത്തെ ക്ഷേത്രങ്ങൾ, ആശ്രമങ്ങൾ, ധ്യാന, യോഗാ കേന്ദ്രങ്ങൾ എന്നിവയെ ആഗോള ശൃംഖലയുമായി ബന്ധിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

 

 

ആരോഗ്യത്തിനായി ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും ആളുകൾ ഉത്തരാഖണ്ഡിലേക്ക് വരുന്നുവെന്നും അവിടുത്തെ ഔഷധസസ്യങ്ങൾക്കും ആയുർവേദ മരുന്നുകൾക്കുമുള്ള ആവശ്യം അതിവേഗം വർധിക്കുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ 25 വർഷത്തിനിടെ സുഗന്ധദ്രവ്യ സസ്യങ്ങൾ, ആയുർവേദ സസ്യങ്ങൾ, യോഗ, വെൽനസ് ടൂറിസം എന്നിവയിൽ ഉത്തരാഖണ്ഡ് ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായി അദ്ദേഹം എടുത്തുപറഞ്ഞു. ഉത്തരാഖണ്ഡിലെ ഓരോ നിയമസഭാ മണ്ഡലത്തിലും വിദേശ സഞ്ചാരികളെ ആകർഷിക്കുന്ന രീതിയിൽ യോഗാ കേന്ദ്രങ്ങൾ, ആയുർവേദ കേന്ദ്രങ്ങൾ, പ്രകൃതിചികിത്സാ സ്ഥാപനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു സമ്പൂർണ്ണ പാക്കേജ് ഉണ്ടായിരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

അതിർത്തികളിലെ വൈബ്രൻ്റ് വില്ലേജ് പ്രോഗ്രാമിന് ഇന്ത്യാ ​ഗവൺമെന്റ് വലിയ ഊന്നൽ നൽകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഉത്തരാഖണ്ഡിലെ ഓരോ സജീവ ഗ്രാമവും ഒരു ചെറിയ ടൂറിസം കേന്ദ്രമായി മാറണമെന്നും ഹോംസ്റ്റേകൾ, പ്രാദേശിക വിഭവങ്ങൾ, സംസ്കാരം എന്നിവ പ്രോത്സാഹിപ്പിക്കണമെന്നുമുള്ള തന്റെ കാഴ്ചപ്പാട് പ്രകടിപ്പിച്ചു. ഡുബ്കെ, ചുഡ്കാനി, റോട്ട്-അർസ, രാസ്-ഭാത്ത്, ജംഗോരെ കി ഖീർ തുടങ്ങിയ പരമ്പരാഗത വിഭവങ്ങൾ ആസ്വദിച്ചുകൊണ്ട് ഒരു ഗൃഹാന്തരീക്ഷം അനുഭവിക്കുന്ന വിനോദസഞ്ചാരികളുടെ സന്തോഷം സങ്കൽപ്പിക്കാൻ ശ്രീ മോദി എല്ലാവരെയും ക്ഷണിച്ചു. ഈ സന്തോഷം അവരെ വീണ്ടും വീണ്ടും ഉത്തരാഖണ്ഡിലേക്ക് കൊണ്ടുവരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉത്തരാഖണ്ഡിന്റെ മറഞ്ഞിരിക്കുന്ന സാധ്യതകൾ പുറത്തുകൊണ്ടുവരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഹരേല, ഫൂൽദേയി, ഭിതൗലി തുടങ്ങിയ ആഘോഷങ്ങൾ അവയിൽ പങ്കെടുക്കുന്ന വിനോദസഞ്ചാരികളിൽ ശാശ്വതമായ മതിപ്പ് സൃഷ്ടിക്കുമെന്ന് അഭിപ്രായപ്പെട്ടു. നന്ദാദേവി മേള, ജൗൽജീവി മേള, ബാഗേശ്വറിലെ ഉത്തരായണി മേള, ദേവീധുര മേള, ശ്രാവണി മേള, ബട്ടർ ഫെസ്റ്റിവൽ തുടങ്ങിയ പ്രാദേശിക മേളകളുടെ ഊർജ്ജസ്വലത അദ്ദേഹം എടുത്തുപറഞ്ഞു, ഉത്തരാഖണ്ഡിന്റെ ആത്മാവ് ഈ ആഘോഷങ്ങളിലാണ് കുടികൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രാദേശിക ഉത്സവങ്ങളെയും പാരമ്പര്യങ്ങളെയും ലോക ഭൂപടത്തിൽ എത്തിക്കുന്നതിന്, "ഒരു ജില്ല, ഒരു ഉത്സവം" പോലുള്ള ഒരു ക്യാമ്പയിൻ അദ്ദേഹം നിർദ്ദേശിച്ചു.

ഉത്തരാഖണ്ഡിലെ എല്ലാ മലയോര ജില്ലകൾക്കും പഴവർഗ്ഗ കൃഷിയിൽ വലിയ സാധ്യതയുണ്ടെന്നും അവയെ ഹോർട്ടികൾച്ചർ കേന്ദ്രങ്ങളായി വികസിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബ്ലൂബെറി, കിവി, ഔഷധ സസ്യങ്ങൾ എന്നിവയാണ് കൃഷിയുടെ ഭാവിയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഭക്ഷ്യ സംസ്‌കരണം, കരകൗശല വസ്തുക്കൾ, ജൈവ ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളിൽ എംഎസ്എംഇകളെ (ചെറുകിട, ഇടത്തരം സംരംഭങ്ങൾ) പുതുതായി ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

 

"ഉത്തരാഖണ്ഡ് എപ്പോഴും വർഷം മുഴുവനും വിനോദസഞ്ചാര സാധ്യതകൾ നിറഞ്ഞതാണ്" എന്ന് പ്രധാനമന്ത്രി പറഞ്ഞു. കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിലൂടെ, ഓൾ സീസൺ ടൂറിസത്തിലേക്ക് മാറാൻ അദ്ദേഹം നേരത്തെ നിർദ്ദേശിച്ചിരുന്നു. ശൈത്യകാല ടൂറിസത്തിന് ഉത്തരാഖണ്ഡ് പുതിയ മാനം നൽകുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ശൈത്യകാലത്ത് സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുത്തനെ വർധനവുണ്ടായിട്ടുണ്ടെന്നും ഏറ്റവും പുതിയ വിവരങ്ങൾ പ്രോത്സാഹജനകമാണെന്നും ശ്രീ മോദി പറഞ്ഞു. 14,000 അടിയിലധികം ഉയരത്തിൽ പിത്തോറഗഡിൽ വിജയകരമായി സംഘടിപ്പിച്ച ഹൈ-ആൾട്ടിറ്റ്യൂഡ് മാരത്തോൺ അദ്ദേഹം എടുത്തുപറഞ്ഞു, ആദി കൈലാഷ് പരിക്രമ റൺ രാജ്യത്തിന് പ്രചോദനത്തിന്റെ ഉറവിടമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് വർഷം മുമ്പ് 2,000-ൽ താഴെ തീർത്ഥാടകർ മാത്രമാണ് ആദി കൈലാഷ് യാത്രയിൽ പങ്കെടുത്തതെങ്കിൽ, ഇന്ന് ആ സംഖ്യ 30,000 കവിഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കേദാർനാഥ് ക്ഷേത്രത്തിന്റെ വാതിലുകൾ സീസണിനായി അടച്ചതെന്നും, ഈ വർഷം ഏകദേശം 17 ലക്ഷം ഭക്തർ കേദാർനാഥ് ധാം സന്ദർശിച്ചുവെന്നും അദ്ദേഹം സൂചിപ്പിച്ചു. തീർത്ഥാടനവും വർഷം മുഴുവനുമുള്ള ടൂറിസവും ഉത്തരാഖണ്ഡിന്റെ ശക്തിയാണെന്നും അത് അതിനെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നത് തുടരുമെന്നും പ്രധാനമന്ത്രി ഉറപ്പിച്ചുപറഞ്ഞു. ഇക്കോ-ടൂറിസത്തിന്റെയും സാഹസിക-ടൂറിസത്തിന്റെയും സാധ്യതകൾ ഇന്ത്യയിലെ യുവാക്കളെ ആകർഷിക്കുന്നതിനുള്ള മികച്ച മാർഗ്ഗങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഉത്തരാഖണ്ഡ് ഇപ്പോൾ ഒരു സിനിമാ ഡെസ്റ്റിനേഷനായി ഉയർന്നുവരുന്നു, സംസ്ഥാനത്തിന്റെ പുതിയ ചലച്ചിത്ര നയം ഷൂട്ടിംഗ് എളുപ്പമാക്കി" എന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി, ഉത്തരാഖണ്ഡ് ഒരു 'വിവാഹ ഡെസ്റ്റിനേഷൻ' എന്ന നിലയിലും ജനപ്രിയമാവുകയാണെന്ന് ചൂണ്ടിക്കാട്ടി. "ഇന്ത്യയിൽ വിവാഹം" (Wed In India) എന്ന സംരംഭത്തിനായി, ഉത്തരാഖണ്ഡ് വലിയ തോതിലുള്ള സൗകര്യങ്ങൾ വികസിപ്പിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറയുകയും ഇതിനായി 5 മുതൽ 7 വരെ പ്രധാന ലക്ഷ്യസ്ഥാനങ്ങൾ തിരിച്ചറിഞ്ഞ് വികസിപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

ഒരു ആത്മനിർഭർ ഭാരതം എന്ന രാജ്യത്തിന്റെ ദൃഢനിശ്ചയം പ്രധാനമന്ത്രി ആവർത്തിച്ചു, സ്വയംപര്യാപ്തതയിലേക്കുള്ള പാത വോക്കൽ ഫോർ ലോക്കലിലൂടെയാണ് (പ്രാദേശിക ഉൽപ്പന്നങ്ങൾക്കായി ശബ്ദമുയർത്തുക) എന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക ഉൽപ്പന്നങ്ങളോടുള്ള അഗാധമായ സ്നേഹവും അവയുടെ ഉപയോഗവും ദൈനംദിന ജീവിതവുമായുള്ള സംയോജനവും അതിന്റെ പാരമ്പര്യത്തിന്റെ അവിഭാജ്യ ഘടകമായതിനാൽ, ഉത്തരാഖണ്ഡ് എപ്പോഴും ഈ കാഴ്ചപ്പാടിനെ ഉൾക്കൊള്ളുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തരാഖണ്ഡ് ​ഗവൺമെന്റ് വോക്കൽ ഫോർ ലോക്കൽ പ്രചാരണം ത്വരിതപ്പെടുത്തിയതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു, അതിന്റെ ഫലമായി സംസ്ഥാനത്ത് നിന്നുള്ള 15 കാർഷിക ഉൽപ്പന്നങ്ങൾക്ക് ജിഐ ടാഗുകൾ ലഭിച്ചു. അടുത്തിടെ ബേഡു പഴത്തിനും ബദ്രി പശുവിൻ നെയ്യിനും ലഭിച്ച ജിഐ ടാഗ് അംഗീകാരം അഭിമാനകരമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ബദ്രി പശുവിൻ നെയ്യ് ഓരോ മലയോര കുടുംബത്തിന്റെയും അഭിമാനമാണെന്നും ബേഡു ഇപ്പോൾ ഗ്രാമങ്ങൾക്ക് പുറത്തുള്ള വിപണികളിൽ എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിൽ നിന്ന് ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾക്ക് ഇനി ജിഐ ടാഗ് ലഭിക്കും, അവ എവിടെ പോയാലും ഉത്തരാഖണ്ഡിന്റെ ഐഡന്റിറ്റി വഹിക്കും. അത്തരം ജിഐ ടാഗുള്ള ഉൽപ്പന്നങ്ങൾ രാജ്യത്തുടനീളമുള്ള വീടുകളിലേക്ക് എത്തിക്കണമെന്ന് ശ്രീ മോദി പറഞ്ഞു.

 

ഉത്തരാഖണ്ഡിന്റെ പ്രാദേശിക സ്വത്വത്തെ ഒരൊറ്റ വേദിയിൽ ഏകീകരിക്കുന്ന ഒരു ബ്രാൻഡായി "ഹൗസ് ഓഫ് ഹിമാലയാസ്" ഉയർന്നുവരുന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഈ ബ്രാൻഡിന് കീഴിൽ, സംസ്ഥാനത്തെ വിവിധ ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണികളിൽ മത്സരിക്കാൻ കഴിയുന്ന ഒരു കൂട്ടായ ഐഡന്റിറ്റി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ഉൽപ്പന്നങ്ങളിൽ പലതും ഇപ്പോൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണെന്നും ഇത് ഉപഭോക്താക്കളിലേക്ക് നേരിട്ട് പ്രവേശനം ഉറപ്പാക്കുകയും കർഷകർക്കും കരകൗശലത്തൊഴിലാളികൾക്കും ചെറുകിട സംരംഭകർക്കും പുതിയ വിപണികൾ തുറക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ബ്രാൻഡിംഗ് ശ്രമങ്ങളിൽ പുതിയ ഊർജ്ജം കൊണ്ടുവരാനും ഈ ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ വിതരണ സംവിധാനങ്ങൾ തുടർച്ചയായി മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ശ്രീ മോദി ഊന്നിപ്പറഞ്ഞു.

ഉത്തരാഖണ്ഡിന്റെ വികസനയാത്രയിൽ യാത്ര നിരവധി തടസ്സങ്ങൾ നേരിട്ടിട്ടുണ്ടെങ്കിലും അവരുടെ ശക്തമായ ഗവൺമെന്റ് ഈ വെല്ലുവിളികളെ നിരന്തരം മറികടന്നുവെന്നും വികസനത്തിന്റെ വേഗത തടസ്സമില്ലാതെ തുടരുന്നുവെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. ഏകീകൃത സിവിൽ കോഡ് (UCC) കാര്യക്ഷമമായി നടപ്പിലാക്കിയതിന് അദ്ദേഹം ശ്രീ പുഷ്‌കർ സിംഗ് ധാമിയുടെ ഗവൺമെന്റിനെ അഭിനന്ദിക്കുകയും അത് മറ്റ് സംസ്ഥാനങ്ങൾക്ക് ഒരു മാതൃകയാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. മതപരിവർത്തന വിരുദ്ധ നിയമം, കലാപ നിയന്ത്രണ നിയമം പോലുള്ള ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിലെ സംസ്ഥാന ​ഗവൺമെന്റിന്റെ ധീരമായ നയങ്ങളെ അദ്ദേഹം പ്രശംസിച്ചു. അതിവേഗമുള്ള ഭൂമി കയ്യേറ്റം, ജനസംഖ്യാപരമായ മാറ്റങ്ങൾ തുടങ്ങിയ സെൻസിറ്റീവ് വിഷയങ്ങളിൽ ​ഗവൺമെന്റ് കൈക്കൊണ്ട ശക്തമായ നടപടികളെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. ദുരന്ത നിവാരണ മേഖലയിൽ, ഉത്തരാഖണ്ഡ് ​ഗവൺമെന്റിന്റെ വേഗത്തിലുള്ളതും സംവേദനക്ഷമതയുള്ളതുമായ പ്രതികരണത്തെയും ജനങ്ങൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകാനുള്ള ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

സംസ്ഥാന രൂപീകരണത്തിന്റെ രജതജൂബിലി ആഘോഷിക്കുമ്പോൾ, വരും വർഷങ്ങളിൽ ഉത്തരാഖണ്ഡ് വികസനത്തിന്റെ പുതിയ ഉയരങ്ങൾ കീഴടക്കുമെന്ന് പ്രധാനമന്ത്രി പൂർണ്ണ വിശ്വാസം പ്രകടിപ്പിച്ചു. ഉത്തരാഖണ്ഡ് അതിന്റെ സംസ്കാരത്തെയും വ്യക്തിത്വത്തെയും അഭിമാനത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നത് തുടരുമെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. അടുത്ത 25 വർഷത്തേക്കുള്ള ഉത്തരാഖണ്ഡിനായുള്ള കാഴ്ചപ്പാട് ദൃഢനിശ്ചയം ചെയ്യാനും ആത്മവിശ്വാസത്തോടെ വികസന പാതയിൽ ചരിക്കാനും ശ്രീ മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഈ അവസരത്തിൽ ഉത്തരാഖണ്ഡിലെ എല്ലാ നിവാസികൾക്കും ഹൃദയംഗമമായ ആശംസകൾ അറിയിച്ച പ്രധാനമന്ത്രി, കേന്ദ്ര ​ഗവൺമെന്റ് ഉത്തരാഖണ്ഡ് ഗവൺമെന്റിനൊപ്പം ഉറച്ചുനിൽക്കുകയും എല്ലാ ഘട്ടങ്ങളിലും അതിനെ പിന്തുണയ്ക്കാൻ പ്രതിജ്ഞാബദ്ധമായിരിക്കുകയും ചെയ്യും. സംസ്ഥാനത്തെ ഓരോ കുടുംബത്തിന്റെയും പൗരന്റെയും സന്തോഷത്തിനും സമൃദ്ധിക്കും ശോഭനമായ ഭാവിക്കും അദ്ദേഹം ആശംസകൾ നേർന്നു.

 

ഉത്തരാഖണ്ഡ് ഗവർണർ ലെഫ്റ്റനന്റ് ജനറൽ (റിട്ട.) ഗുർമീത് സിംഗ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ശ്രീ പുഷ്‌കർ സിംഗ് ധാമി, കേന്ദ്രമന്ത്രി ശ്രീ അജയ് തംത എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

പശ്ചാത്തലം

ഉത്തരാഖണ്ഡ് രൂപീകരണത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഉത്തരാഖണ്ഡിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ചടങ്ങിൽ ഒരു സ്മാരക തപാൽ സ്റ്റാമ്പ് പുറത്തിറക്കുകയും സദസ്സിനെ അഭിസംബോധന ചെയ്യുകയും ചെയ്തു.

പരിപാടിയിൽ, 930 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും 7210 കോടിയിലധികം രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിടലും ഉൾപ്പെടെ ₹8140 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. കുടിവെള്ളം, ജലസേചനം, സാങ്കേതിക വിദ്യാഭ്യാസം, ഊർജ്ജം, നഗരവികസനം, കായികം, നൈപുണ്യ വികസനം ഉൾപ്പെടെയുള്ള നിരവധി പ്രധാന മേഖലകളെ ഈ പദ്ധതികൾ സഹായിക്കും.

 

പിഎം ഫസൽ ബീമ യോജന പ്രകാരം 28,000-ത്തിലധികം കർഷകർക്ക് 62 കോടി രൂപയുടെ ധനസഹായം പ്രധാനമന്ത്രി നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറി.

AMRUT പദ്ധതിക്ക് കീഴിൽ 23 സോണുകൾക്കായുള്ള ഡെറാഡൂൺ ജലവിതരണം, പിത്തോറഗഡ് ജില്ലയിലെ ഇലക്ട്രിക്കൽ സബ്സ്റ്റേഷൻ,  ​ഗവൺമെന്റ് കെട്ടിടങ്ങളിലെ സൗരോർജ്ജ പ്ലാന്റുകൾ, നൈനിറ്റാളിലെ ഹൽദ്വാനി സ്റ്റേഡിയത്തിലെ ആസ്ട്രോടർഫ് ഹോക്കി ഗ്രൗണ്ട് എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതികളിൽ ഉൾപ്പെടുന്നു.

രണ്ട് പ്രധാന ജലമേഖലയുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു - ഡെറാഡൂണിന് 150 MLD (ദിവസേന ദശലക്ഷം ലിറ്റർ) കുടിവെള്ളം നൽകുന്ന സോംഗ് അണക്കെട്ട് കുടിവെള്ള പദ്ധതി, കുടിവെള്ളം നൽകുന്നതിനും ജലസേചനത്തെയും വൈദ്യുതി ഉത്പാദനത്തെയും പിന്തുണയ്ക്കുന്നതിനും വേണ്ടിയുള്ള നൈനിറ്റാളിലെ ജംറാനി അണക്കെട്ട് മൾട്ടിപർപ്പസ് പ്രോജക്റ്റ് എന്നിവയാണവ. ഇലക്ട്രിക്കൽ സബ്സ്റ്റേഷനുകൾ, ചമ്പാവത്തിൽ വനിതാ സ്‌പോർട്‌സ് കോളേജ് സ്ഥാപിക്കൽ, നൈനിറ്റാളിൽ അത്യാധുനിക ഡയറി പ്ലാന്റ് എന്നിവ ഉൾപ്പെടുന്ന മറ്റ് പദ്ധതികൾക്കും തറക്കല്ലിട്ടു.

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's electronics exports cross $47 billion in 2025 on iPhone push

Media Coverage

India's electronics exports cross $47 billion in 2025 on iPhone push
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
List of Outcomes: Visit of His Highness Sheikh Mohamed bin Zayed Al Nahyan, President of UAE to India
January 19, 2026
S.NoAgreements / MoUs / LoIsObjectives

1

Letter of Intent on Investment Cooperation between the Government of Gujarat, Republic of India and the Ministry of Investment of the United Arab Emirates for Development of Dholera Special Investment region

To pursue investment cooperation for UAE partnership in development of the Special Investment Region in Dholera, Gujarat. The envisioned partnership would include the development of key strategic infrastructure, including an international airport, a pilot training school, a maintenance, repair and overhaul (MRO) facility, a greenfield port, a smart urban township, railway connectivity, and energy infrastructure.

2

Letter of Intent between the Indian National Space Promotion and Authorisation Centre (IN-SPACe) of India and the Space Agency of the United Arab Emirates for a Joint Initiative to Enable Space Industry Development and Commercial Collaboration

To pursue India-UAE partnership in developing joint infrastructure for space and commercialization, including launch complexes, manufacturing and technology zones, incubation centre and accelerator for space start-ups, training institute and exchange programmes.

3

Letter of Intent between the Republic of India and the United Arab Emirates on the Strategic Defence Partnership

Work together to establish Strategic Defence Partnership Framework Agreement and expand defence cooperation across a number of areas, including defence industrial collaboration, defence innovation and advanced technology, training, education and doctrine, special operations and interoperability, cyber space, counter terrorism.

4

Sales & Purchase Agreement (SPA) between Hindustan Petroleum Corporation Limited, (HPCL) and the Abu Dhabi National Oil Company Gas (ADNOC Gas)

The long-term Agreement provides for purchase of 0.5 MMPTA LNG by HPCL from ADNOC Gas over a period of 10 years starting from 2028.

5

MoU on Food Safety and Technical requirements between Agricultural and Processed Food Products Export Development Authority (APEDA), Ministry of Commerce and Industry of India, and the Ministry of Climate Change and Environment of the United Arab Emirates.

The MoU provides for sanitary and quality parameters to facilitate the trade, exchange, promotion of cooperation in the food sector, and to encourage rice, food products and other agricultural products exports from India to UAE. It will benefit the farmers from India and contribute to food security of the UAE.

S.NoAnnouncementsObjective

6

Establishment of a supercomputing cluster in India.

It has been agreed in principle that C-DAC India and G-42 company of the UAE will collaborate to set up a supercomputing cluster in India. The initiative will be part of the AI India Mission and once established the facility be available to private and public sector for research, application development and commercial use.

7

Double bilateral Trade to US$ 200 billion by 2032

The two sides agreed to double bilateral trade to over US$ 200 billion by 2032. The focus will also be on linking MSME industries on both sides and promote new markets through initiatives like Bharat Mart, Virtual Trade Corridor and Bharat-Africa Setu.

8

Promote bilateral Civil Nuclear Cooperation

To capitalise on the new opportunities created by the Sustainable Harnessing and Advancement of Nuclear Energy for Transforming India (SHANTI) Act 2025, it was agreed to develop a partnership in advance nuclear technologies, including development and deployment of large nuclear reactors and Small Modular Reactors (SMRs) and cooperation in advance reactor systems, nuclear power plant operations and maintenance, and Nuclear Safety.

9

Setting up of offices and operations of UAE companies –First Abu Dhabi Bank (FAB) and DP World in the GIFT City in Gujarat

The First Abu Dhabi Bank will have a branch in GIFT that will promote trade and investment ties. DP World will have operations from the GIFT City, including for leasing of ships for its global operations.

10

Explore Establishment of ‘Digital/ Data Embassies’

It has been agreed that both sides would explore the possibility of setting up Digital Embassies under mutually recognised sovereignty arrangements.

11

Establishment of a ‘House of India’ in Abu Dhabi

It has been agreed in Principle that India and UAE will cooperate on a flagship project to establish a cultural space consisting of, among others, a museum of Indian art, heritage and archaeology in Abu Dhabi.

12

Promotion of Youth Exchanges

It has been agreed in principle to work towards arranging visits of a group of youth delegates from either country to foster deeper understanding, academic and research collaboration, and cultural bonds between the future generations.