"പതിനേഴാം ലോക്‌സഭ നിരവധി പരിവർത്തനാത്മക നിയമനിർമ്മാണ സംരംഭങ്ങൾക്ക് സാക്ഷ്യം വഹിച്ചു"
"പാർലമെൻ്റ് വെറും മതിലുകളല്ല, 140 കോടി പൗരന്മാരുടെയും അഭിലാഷങ്ങളുടെ കേന്ദ്രമാണ്"

ശ്രീ ഓം ബിർളയെ സഭയുടെ സ്പീക്കറായി തെരഞ്ഞെടുത്തതിന് ശേഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക്സഭയെ അഭിസംബോധന ചെയ്തു.

തുടർച്ചയായി രണ്ടാം തവണയും സ്പീക്കറായി ചുമതലയേറ്റ ശ്രീ ബിർളയെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. സഭയുടെ ആശംസകൾ അദ്ദേഹം സ്പീക്കറെ അറിയിച്ചു. അമൃതകാലത്ത് ശ്രീ ബിർള രണ്ടാമതും ചുമതലയേറ്റതിൻ്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അഞ്ച് വർഷത്തെ അനുഭവവും അ‌ദ്ദേഹവുമായുള്ള അംഗങ്ങളുടെ അനുഭവവും ഈ സുപ്രധാന സമയത്തു സഭയെ നയിക്കാൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സ്പീക്കറെ പ്രാപ്തനാക്കുമെന്ന്  പ്രത്യാശ പ്രകടിപ്പിച്ചു. സ്പീക്കറുടെ വിനയവും എളിമയാർന്ന  വ്യക്തിത്വവും സഭാനടത്തിപ്പിനു സഹായിക്കുന്ന അ‌ദ്ദേഹത്തിന്റെ വിജയകരമായ പുഞ്ചിരിയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സ്പീക്കർ തുടർന്നും പുതിയ വിജയം കൈവരിക്കുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. തുടർച്ചയായി അഞ്ച് വർഷത്തിന് ശേഷം വീണ്ടും സ്പീക്കർ സ്ഥാനം വഹിച്ച ആദ്യത്തെ വ്യക്തി ശ്രീ ബൽറാം ഝക്കറാണെന്നും ഇന്ന് 17-ാം ലോക്‌സഭ വിജയകരമായി പൂർത്തിയാക്കിയ ശേഷം 18-ാം ലോക്‌സഭയെ വലിയ വിജയങ്ങളിലേക്കു നയിക്കാനുള്ള ചുമതല ശ്രീ ഓം ബിർളയ്ക്കാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ വിജയിക്കുകയോ ചെയ്യാത്ത 20 വർഷത്തെ പതിവും അ‌ദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ സ്പീക്കറായി തിരിച്ചെത്തി, വീണ്ടു വിജയിച്ച് ചരിത്രം രചിച്ചിരിക്കുകയാണ് ശ്രീ ഓം ബിർളയെന്നും അദ്ദേഹം പറഞ്ഞു.

ഒരു പാർലമെൻ്റേറിയൻ എന്ന നിലയിൽ സ്പീക്കറുടെ പ്രവർത്തനത്തെ പ്രധാനമന്ത്രി പരാമർശിച്ചു. ശ്രീ ഓം ബിർളയുടെ മണ്ഡലത്തിൽ ആരോഗ്യമുള്ള അമ്മയും ആരോഗ്യമുള്ള കുട്ടിയും എന്ന ശ്രദ്ധേയമായ യജ്ഞത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി പരാമർശിച്ചു. അ‌ദ്ദേഹത്തിന്റെ മണ്ഡലമായ കോട്ടയിലെ ഗ്രാമപ്രദേശങ്ങളിലേക്ക് ആരോഗ്യ സേവനങ്ങൾ എത്തിക്കുന്നതിൽ ശ്രീ ബിർള നടത്തിയ മികച്ച പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ശ്രീ ബിർള തൻ്റെ മണ്ഡലത്തിൽ കായികരംഗത്തെ പ്രോത്സാഹിപ്പിച്ചതിനെയും അദ്ദേഹം പ്രശംസിച്ചു.

കഴിഞ്ഞ ലോക്‌സഭയിൽ ശ്രീ ബിർളയുടെ നേതൃത്വത്തെ അനുസ്മരിച്ച പ്രധാനമന്ത്രി, ആ കാലഘട്ടം നമ്മുടെ പാർലമെൻ്ററി ചരിത്രത്തിലെ സുവർണ കാലഘട്ടമാണെന്ന് പറഞ്ഞു. പതിനേഴാം ലോക്‌സഭയുടെ കാലത്ത് കൈക്കൊണ്ട പരിവർത്തന തീരുമാനങ്ങളെ അനുസ്മരിച്ച പ്രധാനമന്ത്രി സ്പീക്കറുടെ നേതൃത്വത്തെ പ്രശംസിച്ചു. നാരീശക്തി വന്ദൻ അധിനിയം, ജമ്മു കശ്മീർ പുനഃസംഘടന, ഭാരതീയ ന്യായ് സംഹിത, ഭാരതീയ നാഗിക് സുരക്ഷാ സംഹിത, സാമൂഹിക സുരക്ഷാ സംഹിത, വ്യക്തിഗത വിവര സംരക്ഷണ ബിൽ, മുസ്ലീം മഹിളാ വിവാഹ് അധികാർ സംരക്ഷൺ വിധേയക്, ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ ബിൽ, ഉപഭോക്തൃ സംരക്ഷണ ബിൽ, പ്രത്യക്ഷ നികുതി  - വിവാദ് സേ വിശ്വാസ് വിധേയക് തുടങ്ങി ശ്രീ ഓം ബിർള  സ്പീക്കറായിരുന്നപ്പോൾ പാസാക്കിയ എല്ലാ സുപ്രധാന നിയമങ്ങളും പ്രധാനമന്ത്രി പരാമർശിച്ചു.

ജനാധിപത്യത്തിൻ്റെ നീണ്ട യാത്ര പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാൻ അവസരമൊരുക്കുന്ന വിവിധ ഇടവേളകൾക്കു  സാക്ഷ്യം വഹിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. പതിനേഴാം ലോക്സഭ കൈവരിച്ച പ്രവർത്തനങ്ങളെ അഭിനന്ദിച്ച അദ്ദേഹം ഭാവിയിലും പതിനേഴാം ലോക്സഭയുടെ നേട്ടങ്ങളിൽ ഇന്ത്യയിലെ ജനങ്ങൾ അതിനു മൂല്യം കൽപ്പിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യയെ ഒരു ആധുനിക രാഷ്ട്രമാക്കി മാറ്റുന്നതിന് 17-ാം ലോക്‌സഭയിൽ നടത്തിയ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. സ്പീക്കറുടെ മാർഗനിർദേശപ്രകാരം പുതിയ പാർലമെൻ്റ് മന്ദിരം അമൃതകാലത്തിൻ്റെ ഭാവിക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം സഭയ്ക്ക് ഉറപ്പ് നൽകി. നിലവിലെ സ്പീക്കറുടെ അധ്യക്ഷതയിൽ നടന്ന പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനം ശ്രീ മോദി അനുസ്മരിക്കുകയും ജനാധിപത്യ രീതികളുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളെ പ്രശംസിക്കുകയും ചെയ്തു. സഭയിലെ ചർച്ചകൾ വർധിപ്പിക്കുന്നതിനായി സ്പീക്കർ ആരംഭിച്ച കടലാസ്രഹിത പ്രവർത്തനത്തെയും ചിട്ടയായ സംക്ഷിപ്തമാക്കൽ പ്രക്രിയയെയും അദ്ദേഹം അഭിനന്ദിച്ചു.

റെക്കോർഡ് എണ്ണം രാജ്യങ്ങൾ പങ്കെടുത്ത ജി-20 രാജ്യങ്ങളിലെ നിയമനിർമ്മാണ സമിതികളുടെ പ്രിസൈഡിംഗ് ഓഫീസർമാരുടെ പി-20 സമ്മേളനം വിജയകരമായി പൂർത്തിയാക്കിയതിന് പ്രധാനമന്ത്രി സ്പീക്കറെ പ്രശംസിച്ചു.

പാർലമെൻ്റ് മന്ദിരം വെറും മതിലുകളല്ലെന്നും 140 കോടി പൗരന്മാരുടെ അഭിലാഷങ്ങളുടെ കേന്ദ്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വീടിൻ്റെ പ്രവർത്തനവും പെരുമാറ്റവും ഉത്തരവാദിത്വവും നമ്മുടെ രാജ്യത്തെ ജനാധിപത്യത്തിൻ്റെ അടിത്തറയെ ആഴത്തിലാക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 17-ാം ലോക്‌സഭയുടെ റെക്കോർഡ് ഉൽപ്പാദനക്ഷമത 97 ശതമാനമായിരുന്നുവെന്ന് പ്രധാനമന്ത്രി പരാമർശിച്ചു. കൊറോണ മഹാമാരിക്കാലത്ത് സഭാംഗങ്ങളോടുള്ള സ്പീക്കറുടെ വ്യക്തിപരമായ കരുതലും ശ്രദ്ധയും ശ്രീ മോദി പരാമർശിച്ചു. ഉൽപ്പാദനക്ഷമത 170 ശതമാനത്തിലെത്തിയപ്പോൾ മഹാമാരിയെ സഭയുടെ പ്രവർത്തനം സ്തംഭിപ്പിക്കാൻ അനുവദിക്കാത്തതിന് ശ്രീ ബിർളയെ അദ്ദേഹം പ്രശംസിച്ചു.

സഭയുടെ ഭംഗി നിലനിർത്തുന്നതിൽ സ്പീക്കർ കാണിച്ച സന്തുലിതാവസ്ഥയെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു, അതിൽ നിരവധി കടുത്ത തീരുമാനങ്ങൾ എടുക്കുകയും ചെയ്തു. പാരമ്പര്യങ്ങൾ നിലനിർത്തി സഭയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ തീരുമാനിച്ചതിന് സ്പീക്കറോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

ജനങ്ങളെ സേവിക്കുകയും അവരുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കുകയും ചെയ്തുകൊണ്ട് 18-ാം ലോക്‌സഭ വിജയിക്കുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. തൻ്റെ പ്രസംഗം അവസാനിപ്പിക്കവേ, പ്രധാനമന്ത്രി ശ്രീ ഓം ബിർളയുടെ മേൽ നിക്ഷിപ്തമായ സുപ്രധാന ഉത്തരവാദിത്വത്തിനും രാജ്യത്തെ വിജയത്തിൻ്റെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിനും ആശംസകൾ അറിയിച്ചു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s electric PV retail sales jump 44% in February; Tata Motors leads: FADA

Media Coverage

India’s electric PV retail sales jump 44% in February; Tata Motors leads: FADA
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മാർച്ച് 7
March 07, 2026

Reform, Perform and Transform: PM Modi’s Mantra for India’s Growth