തമിഴ്‌നാട്ടിലെ 8,300 കോടിയിലധികം രൂപയുടെ വിവിധ റെയിൽ, റോഡ് പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും
രാമേശ്വരം-താംബരം (ചെന്നൈ) പുതിയ ട്രെയിൻ സർവീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏപ്രിൽ 6 ന് തമിഴ്‌നാട് സന്ദർശിക്കും. രാമനവമിയോടനുബന്ധിച്ച്, ഉച്ചയ്ക്ക് 12 മണിയോടെ, ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് കടൽ പാലമായ പുതിയ പാമ്പൻ റെയിൽ പാലം അദ്ദേഹം ഉദ്ഘാടനം ചെയ്യും,  ഒരു ട്രെയിനും കപ്പലും റോഡ് പാലത്തിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യുകയും പാലത്തിന്റെ പ്രവർത്തനം വീക്ഷിക്കുകയും ചെയ്യും.

തുടർന്ന് ഉച്ചയ്ക്ക് 12:45 ന് അദ്ദേഹം രാമേശ്വരത്തെ രാമനാഥസ്വാമി ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തും. രാമേശ്വരത്ത് ഉച്ചയ്ക്ക് 1:30 ന് അദ്ദേഹം തമിഴ്‌നാട്ടിലെ 8,300 കോടിയിലധികം രൂപയുടെ വിവിധ റെയിൽ, റോഡ് പദ്ധതികൾക്ക് തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും. ചടങ്ങിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും.

പ്രധാനമന്ത്രി പുതിയ പാമ്പൻ റെയിൽ പാലം ഉദ്ഘാടനം ചെയ്യുകയും രാമേശ്വരം-താംബരം (ചെന്നൈ) പുതിയ ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്യും. പാലത്തിന് ആഴത്തിലുള്ള സാംസ്കാരിക പ്രാധാന്യമുണ്ട്. രാമായണമനുസരിച്ച്, രാമേശ്വരത്തിനടുത്തുള്ള ധനുഷ്കോടിയിൽ നിന്നാണ് രാമസേതുവിന്റെ നിർമ്മാണം ആരംഭിച്ചത്.

രാമേശ്വരത്തെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന പാലം, ആഗോളതലത്തിൽ ഇന്ത്യൻ എഞ്ചിനീയറിംഗിന്റെ ശ്രദ്ധേയമായ നേട്ടമായി നിലകൊള്ളുന്നു. 700 കോടിയിലധികം രൂപ ചെലവിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 2.08 കിലോമീറ്റർ നീളമുള്ള ഇതിന് 99 സ്പാനുകളും 17 മീറ്റർ വരെ ഉയരമുള്ള 72.5 മീറ്റർ വെർട്ടിക്കൽ ലിഫ്റ്റ് സ്പാനും ഉണ്ട്, ഇത് കപ്പലുകളുടെ സുഗമമായ ചലനം സുഗമമാക്കുകയും തടസ്സമില്ലാത്ത ട്രെയിൻ പ്രവർത്തനങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നു. സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ട് ബലപ്പെടുത്തി, ഉയർന്ന ഗ്രേഡ് സംരക്ഷണ പെയിന്റ് ഉപയോ​ഗിച്ച്, പൂർണ്ണമായും വെൽഡ് ചെയ്ത് നിർമ്മിച്ച ഈ പാലം ഏറെക്കാലം ഈടുനിൽക്കുന്നതും കുറഞ്ഞ അറ്റകുറ്റപ്പണി വേണ്ടി വരുന്നതുമാണ്. ഭാവിയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇരട്ട റെയിൽ ട്രാക്കുകൾക്കായി ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഒരു പ്രത്യേക പോളിസിലോക്‌സെയ്ൻ കോട്ടിംഗ് അതിനെ നാശത്തിൽ നിന്ന് സംരക്ഷിക്കുകയും കഠിനമായ സമുദ്ര പരിസ്ഥിതിയിൽ ദീർഘായുസ്സ് ഉറപ്പാക്കുകയും ചെയ്യുന്നു.

തമിഴ്‌നാട്ടിൽ 8,300 കോടിയിലധികം രൂപയുടെ വിവിധ റെയിൽ, റോഡ് പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യും. എൻഎച്ച്-40 ലെ 28 കിലോമീറ്റർ നീളമുള്ള വലജപേട്ട് - റാണിപേട്ട് സെക്ഷന്റെ നാലുവരി പാതയുടെ തറക്കല്ലിടൽ, എൻഎച്ച്-332 ലെ 29 കിലോമീറ്റർ നീളമുള്ള വില്ലുപുരം - പുതുച്ചേരി സെക്ഷന്റെ നാലുവരി പാത; എൻഎച്ച്-32 ലെ 57 കിലോമീറ്റർ നീളമുള്ള പൂണ്ടിയാങ്കുപ്പം - സത്തനാഥപുരം സെക്ഷൻ, എൻഎച്ച്-36 ലെ 48 കിലോമീറ്റർ നീളമുള്ള ചോളപുരം - തഞ്ചാവൂർ സെക്ഷൻ എന്നിവ രാഷ്ട്രത്തിന് സമർപ്പിക്കൽ എന്നിവ അദ്ദേഹം നിർവഹിക്കും.  ഈ ഹൈവേകൾ നിരവധി തീർത്ഥാടന കേന്ദ്രങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുകയും നഗരങ്ങൾ തമ്മിലുള്ള ദൂരം കുറയ്ക്കുകയും മെഡിക്കൽ കോളേജ്, ആശുപത്രി, തുറമുഖങ്ങൾ എന്നിവയിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ സഹായിക്കുകയും ചെയ്യും, കൂടാതെ കാർഷിക ഉൽപ്പന്നങ്ങൾ സമീപത്തുള്ള വിപണികളിലേക്ക് കൊണ്ടുപോകുന്നതിനും പ്രാദേശിക തുകൽ, ചെറുകിട വ്യവസായങ്ങളുടെ സാമ്പത്തിക പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s Budget Driving AI, Semiconductors and IT Growth

Media Coverage

India’s Budget Driving AI, Semiconductors and IT Growth
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister speaks with the King of Jordan
March 02, 2026

Prime Minister Narendra Modi spoke with His Majesty King Abdullah II, the King of Jordan.

The Prime Minister conveyed deep concern at the evolving situation in the region. He reaffirmed support for the peace, security, and well-being of the people of Jordan.

The Prime Minister also thanked His Majesty for taking care of the Indian community in Jordan in this difficult hour.

The Prime Minister shared on X;

"Spoke with His Majesty King Abdullah II, the King of Jordan. Conveyed our deep concern at the evolving situation in the region. We reaffirm our support for peace, security and the well-being of the people of Jordan. I thanked him for taking care of the Indian community in Jordan in this difficult hour."