കരാര്‍/ധാരണാപത്രം/ഉടമ്പടി, അവയുടെ ഉദ്ദേശ്യം, ഇന്ത്യക്കും കംബോഡിയക്കുംവേണ്ടി കരാര്‍ കൈമാറിയ മന്ത്രിയുടെയോ ഉദ്യോഗസ്ഥന്റെയോ പേര് എന്ന ക്രമത്തില്‍.
1. 2018-2022 കാലത്തേക്കു കംബോഡിയയുമായുള്ള സാംസ്‌കാരിക വിനിമയ പരിപാടി. സാംസ്‌കാരിക വിനിമയം പ്രോല്‍സാഹിപ്പിക്കാനും ഇന്ത്യയും കംബോഡിയയുമായുള്ള സൗഹാര്‍ദപരമായ ബന്ധം ശക്തിപ്പെടുത്താനും ഉദ്ദേശിച്ചുള്ളതാണു പദ്ധതി. ഇന്ത്യക്കുവേണ്ടി ഇന്ത്യാ ഗവണ്‍മെന്റിന്റെല്‍ സാംസ്‌കാരിക വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി ഡോ. മഹേഷ് ശര്‍മയും കംബോഡിയക്കുവേണ്ടി കംബോഡിയ ഗവണ്‍മെന്റിന്റെ സാംസ്‌കാരിക, ലളിതകലാ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ശ്രീമതി ഫോറ്ങ് സക്കോണയും കരാര്‍ കൈമാറി.
2. സ്റ്റങ് സ്വ ഹാബ് ജലവിഭവ വികസന പദ്ധതി ഫണ്ടായി 3.692 കോടി യൂ.എസ്. ഡോളര്‍ നല്‍കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റിനു കീഴിലുള്ള എക്‌സിം ബാങ്കും കംബോഡിയ ഗവണ്‍മെന്റുമായുള്ള ക്രെഡിറ്റ് ലൈന്‍ കരാര്‍. ഇന്ത്യക്കുവേണ്ടി വിദേശകാര്യ വകുപ്പ് സെക്രട്ടറി (പൗരസ്ത്യം) ശ്രീമതി പ്രീതി സരണും കംബോഡിയക്കുവേണ്ടി കംബോഡിയ ഗവണ്‍മെന്റിന്റെ സമ്പദ്‌വ്യവസ്ഥ, സാമ്പത്തിക വകുപ്പ് സഹ അണ്ടര്‍ സെക്രട്ടറി ശ്രീ. ഫന്‍ ഫല്ലയും രേഖകള്‍ കൈമാറി.
3. കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചു പരസ്പരമുള്ള നിയമസഹായം. കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങളിലുള്ള സഹകരണവും നിയമസഹായവും വഴി ഇരു രാജ്യങ്ങളിലും കുറ്റകൃത്യങ്ങള്‍ തടയുകയും നടന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുകയും കേസുകള്‍ നടത്തുകയും ചെയ്യുന്നതു കൂടുതല്‍ ഫലപ്രദമാക്കുകയാണു ലക്ഷ്യം. ഇന്ത്യക്കുവേണ്ടി വിദേശകാര്യ വകുപ്പ് സെക്രട്ടറി (പൗരസ്ത്യം) ശ്രീമതി പ്രീതി സരണും കംബോഡിയക്കുവേണ്ടി കംബോഡിയ ഗവണ്‍മെന്റിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ, രാജ്യാന്തര കുറ്റകൃത്യങ്ങള്‍ക്കായുള്ള ഉപദേശകന്‍ ശ്രീ. സീയിങ്ങും കരാര്‍ കൈമാറി.
4. മനുഷ്യക്കടത്തു തടയുന്നതിനായി സഹകരിക്കുന്നതിനുള്ള ധാരണാപത്രം. മനുഷ്യക്കടത്തു തടയല്‍, കടത്തിക്കൊണ്ടുപോകപ്പെടുന്നവരെ രക്ഷപ്പെടുത്തല്‍, തിരികെയെത്തിക്കല്‍ എന്നീ കാര്യങ്ങളിലുള്ള ഉഭയകക്ഷിസഹകരണം ധാരണാപത്രത്തിലൂടെ ലക്ഷ്യംവെക്കുന്നു. ഇന്ത്യക്കുവേണ്ടി വിദേശകാര്യ വകുപ്പ് സെക്രട്ടറി (പൗരസ്ത്യം) ശ്രീമതി പ്രീതി സരണും കംബോഡിയക്കുവേണ്ടി കംബോഡിയ ഗവണ്‍മെന്റിന്റെ ആഭ്യന്തര മന്ത്രാലയം (മനുഷ്യക്കടത്ത്) മന്ത്രി ശ്രീമതി ചൗ ബന്‍ എങ്ങും കരാര്‍ കൈമാറി.
Explore More
ജനപ്രിയ പ്രസംഗങ്ങൾ
Media Coverage
Nm on the go
വിഭജന ഭീതി അനുസ്മരണ ദിനം ആചരിക്കുമ്പോൾ വിഭജനം മൂലം ദുരിതമനുഭവിച്ച എല്ലാവരുടെയും ധീരതയെ നാം ഓർമ്മിക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പറഞ്ഞു. നിരവധി ജീവിതങ്ങളെ പിച്ചിച്ചീന്തുകയും കുടുംബങ്ങൾ വേരോടെ പിഴുതെറിയുകയും പ്രിയപ്പെട്ടവരെ നഷ്ടപ്പെടുകയും അളവറ്റ ദുരിതങ്ങൾ അനുഭവിക്കുകയും ചെയ്ത ചരിത്രത്തിലെ ഒരു നിമിഷമായിരുന്നു അതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതോടൊപ്പം തന്നെ ഇതിനെയെല്ലാം അതിജീവിച്ച്, ആളുകൾ ഒന്നുമില്ലായ്മയിൽ നിന്ന് തങ്ങളുടെ ജീവിതം കെട്ടിപ്പടുക്കുകയും പ്രതിസന്ധികളെ നേട്ടങ്ങളാക്കി മാറ്റുകയും നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കായി വലിയ സംഭാവനകൾ നൽകുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അവരുടെ ജീവിതയാത്രകൾ മാനുഷിക ആത്മവീര്യത്തിന്റെ കരുത്തിനെയാണ് ഓർമ്മപ്പെടുത്തുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു. നമ്മുടെ രാജ്യത്ത് സൗഹാർദ്ദവും സഹോദരബന്ധവും നിലനിർത്താനും വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി കൂട്ടായി പ്രവർത്തിക്കാനുമുള്ള നമ്മുടെ നിശ്ചയദാർഢ്യത്തെ ഈ ദിനം കൂടുതൽ ദൃഢമാക്കുമെന്ന് ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു.
ആ ഭയാനകമായ കാലഘട്ടത്തിൽ നിന്ന് കരകയറി, രാജ്യത്തിന്റെ പുരോഗതിക്കായി അമൂല്യമായ സംഭാവനകൾ നൽകിയ എല്ലാ ദേശവാസികൾക്കും പ്രധാനമന്ത്രി തന്റെ ഹൃദയം നിറഞ്ഞ പ്രണാമമർപ്പിച്ചു. പ്രതികൂല സാഹചര്യങ്ങളിലും എങ്ങനെ ലക്ഷ്യങ്ങൾ നേടിയെടുക്കാമെന്ന് ധൈര്യത്തിലൂടെയും കഴിവിലൂടെയും അവർ തെളിയിച്ചുവെന്ന് അദ്ദേഹം പ്രസ്താവിച്ചു. നന്മയുടെയും ഐക്യദാർഢ്യത്തിന്റെയും ദേശീയ മനോഭാവം കൂടുതൽ ശക്തിപ്പെടുത്താൻ ശ്രീ മോദി ഏവരോടും ആഹ്വാനം ചെയ്തു.
കഠിനാധ്വാനം, സംരംഭകത്വം, സമർപ്പിത പ്രയത്നം എന്നിവയിലൂടെയാണ് വൈവിധ്യമാർന്ന കലകൾ, ശാസ്ത്രം, സാങ്കേതിക നൈപുണ്യങ്ങൾ, കരകൗശല വൈദഗ്ധ്യം, നൂതനാശയങ്ങൾ എന്നിവ അഭിവൃദ്ധി പ്രാപിക്കുകയും വിജയത്തിലേക്ക് വഴിയൊരുക്കുകയും ചെയ്യുന്നതെന്ന് ഒരു സുഭാഷിതം പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അതുകൊണ്ട് ആരും വിധിയെ മാത്രം ആശ്രയിച്ച് കഴിയരുതെന്നും മറിച്ച് ധൈര്യം, ഉത്സാഹം, നിരന്തര പരിശ്രമം എന്നിവയിലൂടെ തങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് സ്ഥിരതയോടെ മുന്നേറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാരണം മനുഷ്യ പ്രയത്നമാണ് വിധിയെ രൂപപ്പെടുത്തുന്നത്.
'X'-ലെ തുടർച്ചയായ പോസ്റ്റുകളിൽ പ്രധാനമന്ത്രി കുറിച്ചു:
"ഇന്ന് നമ്മൾ വിഭജന ഭീതി അനുസ്മരണ ദിനം ആചരിക്കുകയാണ്. വിഭജനം മൂലം ദുരിതമനുഭവിച്ച എല്ലാവരുടെയും ധീരതയെ നാം അനുസ്മരിക്കുന്നു. നിരവധി ജീവിതങ്ങളെ പിച്ചിച്ചീന്തുകയും കുടുംബങ്ങൾ വേരോടെ പിഴുതെറിയുകയും പ്രിയപ്പെട്ടവരെ നഷ്ടപ്പെടുകയും അളവറ്റ ദുരിതങ്ങൾ അനുഭവിക്കുകയും ചെയ്ത ചരിത്രത്തിലെ ഒരു നിമിഷമായിരുന്നു അത്.
അതോടൊപ്പം തന്നെ ഇതിനെയെല്ലാം അതിജീവിച്ച്, ആളുകൾ ഒന്നുമില്ലായ്മയിൽ നിന്ന് തങ്ങളുടെ ജീവിതം കെട്ടിപ്പടുക്കുകയും പ്രതിസന്ധികളെ നേട്ടങ്ങളാക്കി മാറ്റുകയും നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കായി വലിയ സംഭാവനകൾ നൽകുകയും ചെയ്തു. അവരുടെ ജീവിതയാത്രകൾ നമ്മെ മാനുഷിക ആത്മവീര്യത്തിന്റെ കരുത്തിനെ ഓർമ്മിപ്പിക്കുന്നു.
നമ്മുടെ രാജ്യത്ത് സൗഹാർദ്ദവും സഹോദരബന്ധവും നിലനിർത്താനും വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി കൂട്ടായി പ്രവർത്തിക്കാനുമുള്ള നമ്മുടെ നിശ്ചയദാർഢ്യത്തെ ഈ ദിനം കൂടുതൽ ദൃഢമാക്കട്ടെ."
Today we mark #PartitionHorrorsRemembranceDay. We recall the courage of all those who were impacted by Partition. It was a moment in history that tore apart several lives…families were uprooted, loved ones were lost and immense suffering was endured.
— Narendra Modi (@narendramodi) August 14, 2026
At the same time,…
"विभाजन विभीषिका स्मृति दिवस पर उन सभी देशवासियों का हृदय से नमन, जिन्होंने उस वीभत्स दौर से निकलकर देश की प्रगति में अमूल्य योगदान दिया। उन्होंने अपने साहस और सामर्थ्य से दिखाया कि कैसे विपरीत परिस्थितियों में भी संकल्पों को सिद्ध किया जाता है। आइए, सद्भावना और एकजुटता की राष्ट्रीय भावना को और सशक्त करें।
उद्यमस्य प्रसादेन दृश्यन्ते विविधाः कलाः।
कातरा एव जल्पन्ति यद् भाव्यं तद् भविष्यति॥”
കഠിനാധ്വാനം, സംരംഭകത്വം, സമർപ്പിത പ്രയത്നം എന്നിവയിലൂടെയാണ് വൈവിധ്യമാർന്ന കലകൾ, ശാസ്ത്രം, സാങ്കേതിക നൈപുണ്യങ്ങൾ, കരകൗശല വൈദഗ്ധ്യം, നൂതനാശയങ്ങൾ എന്നിവ അഭിവൃദ്ധി പ്രാപിക്കുകയും വിജയത്തിലേക്ക് വഴിയൊരുക്കുകയും ചെയ്യുന്നത്. അതുകൊണ്ട് ആരും വിധിയെ മാത്രം ആശ്രയിച്ച് കഴിയരുത്. മറിച്ച് ധൈര്യം, ഉത്സാഹം, നിരന്തര പരിശ്രമം എന്നിവയിലൂടെ തങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് സ്ഥിരതയോടെ മുന്നേറണം, കാരണം മനുഷ്യ പ്രയത്നമാണ് വിധിയെ രൂപപ്പെടുത്തുന്നത്.
विभाजन विभीषिका स्मृति दिवस पर उन सभी देशवासियों का हृदय से नमन, जिन्होंने उस वीभत्स दौर से निकलकर देश की प्रगति में अमूल्य योगदान दिया। उन्होंने अपने साहस और सामर्थ्य से दिखाया कि कैसे विपरीत परिस्थितियों में भी संकल्पों को सिद्ध किया जाता है। आइए, सद्भावना और एकजुटता की… pic.twitter.com/lzLu5wbiXb
— Narendra Modi (@narendramodi) August 14, 2026
