സശക്ത് ഉത്തരാഖണ്ഡ് എന്ന പുസ്തകവും ഹൗസ് ഓഫ് ഹിമാലയാസ് എന്ന ബ്രാൻഡും അവതരിപ്പിച്ചു
''ദൈവീകതയും വികസനവും ഒരുമിച്ച് അനുഭവിക്കുന്ന ഒരു സംസ്ഥാനമാണ് ഉത്തരാഖണ്ഡ്''
''അഭിലാഷങ്ങള്‍, പ്രത്യാശ, ആത്മവിശ്വാസം, നൂതനാശയങ്ങള്‍, അവസരങ്ങള്‍ എന്നിവയുടെ സമൃദ്ധിയെയാണ് ഇന്ത്യയുടെ SWOT വിശകലനം പ്രതിഫലിപ്പിക്കുക''
''വികസനം കാംക്ഷിക്കുന്ന ഇന്ത്യ അസ്ഥിരതയെക്കാള്‍ സുസ്ഥിരമായ ഒരു ഗവണ്‍മെന്റിനെയാണ് ആഗ്രഹിക്കുന്നത്''
''ഉത്തരാഖണ്ഡ് ഗവണ്‍മെന്റും ഇന്ത്യാ ഗവണ്‍മെന്റും ഇരുകൂട്ടരുടെയും പരിശ്രമങ്ങളെ പരസ്പരം മെച്ചപ്പെടുത്തുന്നു''
'''മെയ്ക്ക് ഇന്‍ ഇന്ത്യ' എന്നതിന് അനുസൃതമായി 'വെഡ് ഇന്‍ ഇന്ത്യ' എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിയ്ക്കണം''
''ഉത്തരാഖണ്ഡിലെ മധ്യവര്‍ഗ്ഗ സമൂഹത്തിന്റെ കരുത്ത് ഒരു വലിയ വിപണി സൃഷ്ടിക്കുന്നു''
'''തദ്ദേശീയതയ്ക്കായുള്ള ശബ്ദം, ആഗോളതയ്ക്കായുള്ള തദ്ദേശീയത' എന്ന നമ്മുടെ ആശയത്തെ ഹൗസ് ഓഫ് ഹിമാലയാസ് കൂടുതല്‍ ശക്തിപ്പെടുത്തുന്നു''
''രണ്ട് കോടി ലക്ഷാധിപതി ദിദികളെ സൃഷ്ടിക്കുമെന്ന് ഞാന്‍ പ്രതിജ്ഞയെടുത്തു''
''ഇതാണ് സമയം, ശരിയായ സമയം. ഇത് ഇന്ത്യയുടെ സമയമാണ്''

ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ശ്രീ ഗുര്‍മീത് സിംഗ് ജി, ജനസമ്മതനായ യുവ മുഖ്യമന്ത്രി ശ്രീ പുഷ്‌കര്‍ സിംഗ് ധാമി, സര്‍ക്കാര്‍ മന്ത്രിമാര്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളേ, ബിസിനസ് ലോകത്തെ പ്രമുഖരേ, സ്ത്രീകളേ, മാന്യ വ്യക്തികളേ!

ഉത്തരാഖണ്ഡ് എന്ന ദിവ്യഭൂമിയിലേക്കുള്ള വരവ് എന്റെ ഹൃദയത്തില്‍ അളവറ്റ സന്തോഷം നല്‍കുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ബാബ കേദാര്‍നാഥ് സന്ദര്‍ശിക്കാന്‍ പുറപ്പെട്ടപ്പോള്‍, 21-ാം നൂറ്റാണ്ടിന്റെ മൂന്നാം ദശകം ഉത്തരാഖണ്ഡിന്റെ ദശകമാണെന്ന് ഞാന്‍ സ്വതസിദ്ധമായി പറഞ്ഞു. എന്റെ പ്രസ്താവന സ്ഥിരമായി സത്യമാണെന്ന് തെളിയുന്നത് കാണുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. നിങ്ങള്‍ക്കെല്ലാവര്‍ക്കും, ഉത്തരാഖണ്ഡിന്റെ അഭിമാനവുമായി ബന്ധപ്പെടാനും അതിന്റെ വികസന യാത്രയുടെ ഭാഗമാകാനും ഒരു സുപ്രധാന അവസരമുണ്ട്. ഉത്തരകാശിയിലെ തുരങ്കത്തില്‍ നിന്ന് നമ്മുടെ കുടിയേറ്റ സഹോദരങ്ങളെ സുരക്ഷിതമായി രക്ഷപ്പെടുത്താനുള്ള വിജയകരമായ കാമ്പയിന്‍ നയിച്ചതിന് സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

ദൈവികതയും വികസനവും നിങ്ങള്‍ ഒരുമിച്ച് അനുഭവിക്കുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഞാന്‍ അത് അടുത്ത് നിന്ന് കണ്ടു, ജീവിച്ചു, ഉത്തരാഖണ്ഡിന്റെ വികാരങ്ങളും സാധ്യതകളും അനുഭവിച്ചിട്ടുണ്ട്. ഒരിക്കല്‍ ഞാന്‍ ഉത്തരാഖണ്ഡിന് വേണ്ടി എഴുതിയ ഒരു കവിത ഇപ്പോള്‍ ഓര്‍മ്മ വരുന്നു:

जहाँ अंजुली में गंगा जल हो, 

जहाँ हर एक मन बस निश्छल हो, 

जहाँ गाँव-गाँव में देशभक्त हो, 

जहाँ नारी में सच्चा बल हो, 

उस देवभूमि का आशीर्वाद लिए मैं चलता जाता हूं!

इस देव भूमि के ध्यान से ही, मैं सदा धन्य हो जाता हूँ। 

है भाग्य मेरा, सौभाग्य मेरा, मैं तुमको शीश नवाता हूँ"।(എല്ലാ കൈകളിലും ഗംഗാജലം ഉള്ളിടത്ത്,

ഓരോ ഹൃദയവും സത്യസന്ധമായിരിക്കുന്നിടത്ത്,

എല്ലാ ഗ്രാമങ്ങളിലും ദേശസ്‌നേഹം പ്രതിധ്വനിക്കുന്നിടത്ത്,

ഓരോ സ്ത്രീയിലും യഥാര്‍ത്ഥ ശക്തി കുടികൊള്ളുന്നിടത്ത്,

ഈ ദിവ്യഭൂമിയുടെ അനുഗ്രഹം വാങ്ങി ഞാന്‍ മുന്നോട്ട് പോകുന്നു!

ഈ ദിവ്യഭൂമിയില്‍ ധ്യാനിക്കുമ്പോള്‍ ഞാന്‍ എപ്പോഴും നന്ദിയുള്ളവനാണ്.

ഞാന്‍ ഭാഗ്യവാനാണ്; ഞാന്‍ നിങ്ങളെ ബഹുമാനത്തോടെ വണങ്ങുന്നു.)

സുഹൃത്തുക്കളേ,

അപാരമായ സാധ്യതകളുള്ള ഈ നാട് തീര്‍ച്ചയായും നിങ്ങള്‍ക്കായി നിക്ഷേപങ്ങളുടെ നിരവധി വാതിലുകള്‍ തുറക്കാന്‍ പോകുകയാണ്. ഇന്ന്, ഭാരതം വികസനത്തിന്റെയും പൈതൃകത്തിന്റെയും മന്ത്രവുമായി മുന്നേറുകയാണ്, ഉത്തരാഖണ്ഡ് അതിന്റെ ഉജ്ജ്വല ഉദാഹരണമായി നിലകൊള്ളുന്നു.

 

സുഹൃത്തുക്കളേ,

നിങ്ങളെല്ലാവരും ബിസിനസ്സ് ലോകത്തെ പരിചയസമ്പന്നരാണ്. ബിസിനസ്സ് ലോകത്ത് ഉള്ളവര്‍ പലപ്പോഴും അവരുടെ ജോലിയുടെ SWOT വിശകലനം നടത്താറുണ്ട്. അവര്‍ തങ്ങളുടെ കമ്പനിയുടെ ശക്തികള്‍, ബലഹീനതകള്‍, അവസരങ്ങള്‍, വെല്ലുവിളികള്‍ എന്നിവ വിലയിരുത്തുകയും ആ വിലയിരുത്തലിനെ അടിസ്ഥാനമാക്കി അവരുടെ തന്ത്രം രൂപപ്പെടുത്തുകയും ചെയ്യുന്നു. ഇന്ന് ഒരു രാഷ്ട്രമെന്ന നിലയില്‍ ഭാരതത്തിന് സമാനമായ ഒരു SWOT വിശകലനം നടത്തുകയാണെങ്കില്‍, നമ്മള്‍ എന്ത് കണ്ടെത്തും? അഭിലാഷങ്ങള്‍, പ്രതീക്ഷകള്‍, ആത്മവിശ്വാസം, പുതുമകള്‍, അവസരങ്ങള്‍ എന്നിവ നമുക്ക് ചുറ്റും കാണാം.

ഇന്ന്, രാജ്യത്ത് നയപരമായ ഭരണത്തിന് നിങ്ങള്‍ സാക്ഷ്യം വഹിക്കും. രാഷ്ട്രീയ സ്ഥിരതയ്ക്കായി പൗരന്മാരില്‍ നിന്ന് ശക്തമായ ആവശ്യം ഉയരുന്നതും നിങ്ങള്‍ കാണും. ലക്ഷ്യബോധമുളള ഭാരതത്തിന് അസ്ഥിരത ആവശ്യമില്ല; സുസ്ഥിരമായ ഒരു ഗവണ്‍മെന്റാണ് രാജ്യം ആഗ്രഹിക്കുന്നത്. ഈയിടെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ നമ്മള്‍ ഇത് കണ്ടതാണ്, ഉത്തരാഖണ്ഡിലെ ജനങ്ങള്‍ നേരത്തെ തന്നെ ഇത് പ്രകടമാക്കിയിട്ടുണ്ട്. സുസ്ഥിരവും ശക്തവുമായ ഗവണ്‍മെന്റുകള്‍ക്കാണ് ജനങ്ങള്‍ ജനവിധി നല്‍കിയിരിക്കുന്നത്. ട്രാക്ക് റെക്കോര്‍ഡിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ നല്ല ഭരണത്തിന് വോട്ട് ചെയ്തത്. ഇന്ന്, ഭാരതത്തെയും അതിലെ ജനങ്ങളെയും ലോകം പ്രതീക്ഷയോടെയും ആദരവോടെയും വീക്ഷിക്കുന്നു, ഇത് ബിസിനസ് ലോകത്തുള്ളവരും അംഗീകരിച്ചിട്ടുണ്ട്. ഓരോ ഇന്ത്യക്കാരനും അത് ഒരു ഉത്തരവാദിത്തമായി ഏറ്റെടുക്കുന്നു. ഒരു 'വികസിത് ഭാരത്' സൃഷ്ടിക്കുന്നത് തങ്ങളുടെ കടമയാണെന്ന് ഓരോ പൗരനും കരുതുന്നു. ഈ ആത്മവിശ്വാസമാണ് കോവിഡ് മഹാമാരിയുടെയും യുദ്ധങ്ങളുടെയും പ്രതിസന്ധികള്‍ക്കിടയിലും ഭാരതം അതിവേഗം വികസിക്കുന്നത്. കൊറോണ വാക്സിനായാലും സാമ്പത്തിക നയങ്ങളായാലും ഭാരതം അതിന്റെ നയങ്ങളെയും കഴിവുകളെയും വിശ്വസിക്കുന്നത് നിങ്ങള്‍ കണ്ടു. തല്‍ഫലമായി, മറ്റ് പ്രധാന സമ്പദ്വ്യവസ്ഥകളെ അപേക്ഷിച്ച് ഇന്ത്യ ഇന്ന് സ്വന്തം ലീഗില്‍ നില്‍ക്കുന്നു. ദേശീയ തലത്തില്‍ ഭാരതത്തിന്റെ ശക്തിയുടെ ഗുണം ഉത്തരാഖണ്ഡ് ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളും കൊയ്യുകയാണ്.


സുഹൃത്തുക്കളേ,

ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താല്‍, ഉത്തരാഖണ്ഡ് സവിശേഷവും സ്വാഭാവികവുമാകുന്നതിന് കാരണം, അതിന് ഇരട്ട എഞ്ചിന്‍ സര്‍ക്കാരുണ്ട്. ഇരട്ട എഞ്ചിന്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഉത്തരാഖണ്ഡിലെ എല്ലാ മേഖലകളിലും ദൃശ്യമാണ്. അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കി സംസ്ഥാന ഗവണ്‍മെന്റ് അതിവേഗം പ്രവര്‍ത്തിക്കുന്നു. കൂടാതെ, ഇവിടുത്തെ സംസ്ഥാന ഗവണ്‍മെന്റ് അതിന്റെ വീക്ഷണത്തെ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ പദ്ധതികളുമായി സമന്വയിപ്പിക്കുന്നു, അവ ഒരേ വേഗത്തില്‍ നാട്ടില്‍ നടപ്പിലാക്കുന്നു. ഇന്ന്, ഇന്ത്യന്‍ ഗവണ്‍മെന്റ്  ഉത്തരാഖണ്ഡിലെ 21-ാം നൂറ്റാണ്ടിലെ ആധുനിക കണക്റ്റിവിറ്റി ഇന്‍ഫ്രാസ്ട്രക്ചറില്‍ അഭൂതപൂര്‍വമായ നിക്ഷേപം നടത്തുകയാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ക്കിടയില്‍, ചെറുപട്ടണങ്ങളെയും ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്നതിന് സംസ്ഥാന ഗവണ്‍മെന്റും ശക്തമായി പ്രവര്‍ത്തിക്കുന്നു. അത് ഉത്തരാഖണ്ഡിലെ റോഡുകളായാലും ചാര്‍ ധാം മഹാമാര്‍ഗായാലും, അഭൂതപൂര്‍വമായ വേഗത്തിലാണ് പണി പുരോഗമിക്കുന്നത്. ഡല്‍ഹി-ഡെറാഡൂണ്‍ എക്സ്പ്രസ് വേയിലൂടെ ഡല്‍ഹിക്കും ഡെറാഡൂണിനുമിടയിലുള്ള ദൂരം രണ്ടര മണിക്കൂറായി കുറയുന്ന ദിവസം വിദൂരമല്ല. ഡെറാഡൂണിലെയും പന്ത്നഗറിലെയും വിമാനത്താവളങ്ങളുടെ വിപുലീകരണം വ്യോമഗതാഗതം ശക്തിപ്പെടുത്തും. സംസ്ഥാനത്തിനകത്തും ഹെലി-ടാക്സി സേവനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ വ്യാപകമാക്കുന്നുണ്ട്. ഋഷികേശ്-കര്‍ണ്‍പ്രയാഗ് റെയില്‍ പാതയിലൂടെ ഉത്തരാഖണ്ഡിലെ റെയില്‍ ഗതാഗതം ശക്തിപ്പെടുത്തും. ആധുനിക കണക്റ്റിവിറ്റി ജീവിതം എളുപ്പമാക്കുക മാത്രമല്ല ബിസിനസ്സ് എളുപ്പമാക്കുകയും ചെയ്യുന്നു. അത് കൃഷിയായാലും വിനോദസഞ്ചാരമായാലും എല്ലാ മേഖലയ്ക്കും പുതിയ സാധ്യതകള്‍ തുറന്നിടുകയാണ്. ലോജിസ്റ്റിക്സ്, സ്റ്റോറേജ്, ടൂര്‍-ട്രാവല്‍, ഹോസ്പിറ്റാലിറ്റി എന്നിവ പുതിയ റോഡുകള്‍ നിര്‍മ്മിക്കുന്നത് കാണുന്നു. ഓരോ പുതിയ റോഡും ഓരോ പുതിയ നിക്ഷേപകനും ഒരു സുവര്‍ണ്ണാവസരം നല്‍കുന്നു.

 

സുഹൃത്തുക്കളേ,

മുന്‍കാലങ്ങളില്‍, അതിര്‍ത്തികള്‍ക്ക് സമീപമുള്ള പ്രദേശങ്ങള്‍ അവികസിതമായി നിലനിര്‍ത്തി പ്രവേശനം കുറയ്ക്കുക എന്നതായിരുന്നു ഗവണ്‍മെന്റുകളുടെ സമീപനം. ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ ഈ രീതിയിലും മാറ്റം വരുത്തി. നമ്മള്‍ അതിര്‍ത്തി ഗ്രാമങ്ങളെ അവസാന വില്ലേജുകളായിട്ടല്ല, രാജ്യത്തിന്റെ ആദ്യ ഗ്രാമങ്ങളായി വികസിപ്പിക്കുകയാണ്. ഞങ്ങള്‍ ആസ്പിരേഷനല്‍ ഡിസ്ട്രിക്റ്റ് പ്രോഗ്രാം നടപ്പിലാക്കി, ഇപ്പോള്‍ ആസ്പിരേഷനല്‍ ബ്ലോക്ക് പ്രോഗ്രാം നടത്തുന്നു. വികസനത്തിന്റെ എല്ലാ മേഖലകളിലും പിന്നാക്കം പോയ ഗ്രാമങ്ങളിലും പ്രദേശങ്ങളിലും ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അവരെ മുന്നോട്ട് കൊണ്ടുവരുന്നു. ഇതിനര്‍ത്ഥം ഓരോ നിക്ഷേപകര്‍ക്കും പ്രയോജനപ്പെടുത്താന്‍ ഉത്തരാഖണ്ഡില്‍ ഉപയോഗിക്കപ്പെടാത്ത ധാരാളം സാധ്യതകള്‍ ഇപ്പോഴും ഉണ്ടെന്നാണ്. 

സുഹൃത്തുക്കളേ,

ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ മുന്‍ഗണനകള്‍ ഉത്തരാഖണ്ഡിന് ഇരട്ടി നേട്ടങ്ങള്‍ കൊണ്ടുവരുന്നു, ടൂറിസം മേഖല ഇതിന്റെ ഉജ്ജ്വല ഉദാഹരണമാണ്. ഇന്ന്, ഭാരതം പര്യവേക്ഷണം ചെയ്യാന്‍ ഇന്ത്യക്കാര്‍ക്കും വിദേശികള്‍ക്കും ഇടയില്‍ അഭൂതപൂര്‍വമായ ആവേശമുണ്ട്. ഞങ്ങള്‍ രാജ്യത്തുടനീളം തീം അടിസ്ഥാനമാക്കിയുള്ള ടൂറിസം സര്‍ക്യൂട്ടുകള്‍ സൃഷ്ടിക്കുന്നു. ഭാരതത്തിന്റെ സ്വഭാവവും പൈതൃകവും ലോകത്തെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ഈ പ്രചാരണത്തില്‍ ടൂറിസത്തില്‍ ശക്തമായ ബ്രാന്‍ഡായി ഉത്തരാഖണ്ഡ് ഉയര്‍ന്നുവരുന്നു. പ്രകൃതി, സംസ്‌കാരം, പൈതൃകം. ഇവിടെ, യോഗ, ആയുര്‍വേദം, തീര്‍ത്ഥാടനം, സാഹസിക കായിക വിനോദങ്ങള്‍ തുടങ്ങി സംസ്ഥാനം എല്ലാം വാഗ്ദാനം ചെയ്യുന്നു ഈ സാധ്യതകള്‍ പര്യവേക്ഷണം ചെയ്യുന്നതിലും അവസരങ്ങളാക്കി മാറ്റുന്നതിലും നിങ്ങളെപ്പോലുള്ള സഹപ്രവര്‍ത്തകര്‍ മുന്‍ഗണന നല്‍കണം.

പിന്നെ ഒരു കാര്യം കൂടി പറയട്ടെ, ഇവിടെ വന്നവര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇവിടെ ചിലരുണ്ട്, അവരിലൂടെയും ഇവിടെ ഇല്ലാത്തവരിലേക്കും ഈ സന്ദേശം എത്തിക്കാന്‍ എനിക്കുണ്ട്. സമ്പന്നരായ വ്യക്തികളെയും കോടീശ്വരന്മാരെയും ശതകോടീശ്വരന്മാരെയും അഭിസംബോധന ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വിവാഹങ്ങള്‍ സ്വര്‍ഗത്തില്‍ വച്ചാണെന്നാണ് ഇവിടെ വിശ്വാസം. ദൈവം ഈ യൂണിയനുകളെ സൃഷ്ടിക്കുന്നു. ദൈവത്താല്‍ ഏകീകരിക്കപ്പെട്ട ദമ്പതികള്‍, ആ ദൈവത്തിന്റെ കാല്‍ച്ചുവടുകള്‍ക്ക് പകരം വിദേശരാജ്യങ്ങളിലേക്ക് തങ്ങളുടെ ജീവിതയാത്ര തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. 'മെയ്ക്ക് ഇന്‍ ഇന്ത്യ' പ്രസ്ഥാനത്തിന് സമാനമായി 'വെഡ്ഡിംഗ് ഇന്‍ ഇന്ത്യ' എന്ന പേരില്‍ എന്റെ രാജ്യത്തെ യുവാക്കള്‍ ഒരു പ്രസ്ഥാനം ആരംഭിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ വിവാഹം ഇന്ത്യയില്‍ വെച്ച് നടത്തണം. വിദേശ രാജ്യങ്ങളില്‍ വിവാഹങ്ങള്‍ നടത്തുന്ന പ്രവണത നമ്മുടെ സമ്പന്നരായ വ്യക്തികള്‍ക്കിടയില്‍ ഫാഷനായി മാറിയിരിക്കുന്നു. ഇവിടെ ഇരിക്കുന്ന നിങ്ങളില്‍ പലര്‍ക്കും ഇത് ദഹിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. നിങ്ങള്‍ക്ക് ഒരു നിക്ഷേപം നടത്താന്‍ കഴിയുമെങ്കിലും ഇല്ലെങ്കിലും, പലര്‍ക്കും അത് ചെയ്യാന്‍ കഴിയില്ല, കുറഞ്ഞത്, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ കുടുംബത്തിനായി ഉത്തരാഖണ്ഡില്‍ ഒരു ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുക. ഒരു വര്‍ഷത്തിനുള്ളില്‍ നമുക്ക് ഇവിടെ അയ്യായിരം വിവാഹങ്ങള്‍ നടന്നാല്‍, അത് പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വഴിയൊരുക്കും, കൂടാതെ ഉത്തരാഖണ്ഡ് ലോകത്തിന് മുന്നില്‍ ഒരു പ്രധാന വിവാഹ കേന്ദ്രമായി മാറും. കൂട്ടായി തീരുമാനിക്കാനും അത് നടപ്പാക്കാനും ഇന്ത്യക്ക് അധികാരമുണ്ട്. അതാണ് നമ്മുടെ കരുത്ത്.

 

സുഹൃത്തുക്കളേ,

മാറുന്ന കാലഘട്ടത്തില്‍, മാറ്റത്തിന്റെ ദ്രുതഗതിയിലുള്ള ഒരു തരംഗമാണ് ഇന്ന് ഇന്ത്യയില്‍ ആഞ്ഞടിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍, ഒരു അഭിലാഷ ഭാരതം നിര്‍മ്മിക്കപ്പെട്ടു. ആവശ്യക്കാരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടുന്നവരുമായ ഒരു വലിയ ജനവിഭാഗം രാജ്യത്തുണ്ടായിരുന്നു. ഇപ്പോള്‍, പുതിയ അവസരങ്ങളിലൂടെ, സൗകര്യങ്ങളുമായി ഒത്തു ചേര്‍ന്ന്  എല്ലാ പ്രശ്നങ്ങളില്‍ നിന്നും ഉയര്‍ന്നുവരികയാണ്. സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ കാരണം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 13.5 കോടിയിലധികം ആളുകള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറി. ഈ കോടിക്കണക്കിന് ആളുകള്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഒരു പുതിയ ഉണര്‍വ് നല്‍കി. ഇന്ന്, ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള സമ്പദ്വ്യവസ്ഥ ഇന്ത്യയ്ക്കുള്ളില്‍ അതിവേഗം വളരുകയാണ്. ഒരു വശത്ത്, ദാരിദ്ര്യത്തിന് മുകളില്‍ ഉയര്‍ന്നുവന്ന നവ മധ്യവര്‍ഗം അവരുടെ ആവശ്യങ്ങള്‍ക്കായി കൂടുതല്‍ ചെലവഴിക്കുന്നു. മറുവശത്ത്, മധ്യവര്‍ഗമുണ്ട്, അത് ഇപ്പോള്‍ അവരുടെ അഭിലാഷങ്ങള്‍ക്കും ഇഷ്ടപ്പെട്ട ഇനങ്ങള്‍ക്കുമായി കൂടുതല്‍ ചെലവഴിക്കുന്നു. അതിനാല്‍, രാജ്യത്തെ മധ്യവര്‍ഗത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഉത്തരാഖണ്ഡിലെ സാമൂഹിക ശക്തിയും നിങ്ങള്‍ക്കായി ഒരു പ്രധാന വിപണി ഒരുക്കുന്നു.

സുഹൃത്തുക്കളേ,

ഹൗസ് ഓഫ് ഹിമാലയ ബ്രാന്‍ഡ് ആരംഭിച്ചതിന് ഉത്തരാഖണ്ഡ് സര്‍ക്കാരിനെ ഞാന്‍ അഭിനന്ദിക്കുന്നു. ഉത്തരാഖണ്ഡില്‍ നിന്നുള്ള പ്രാദേശിക ഉല്‍പന്നങ്ങള്‍ വിദേശ വിപണികളില്‍ സ്ഥാപിക്കുന്നതിനുള്ള ഒരു മുന്‍കൈയെടുക്കുന്ന ശ്രമമാണിത്. വോക്കല്‍ ഫോര്‍ ലോക്കല്‍, ലോക്കല്‍ ഫോര്‍ ഗ്ലോബല്‍ എന്ന ഞങ്ങളുടെ ആശയത്തെ ഇത് ശക്തിപ്പെടുത്തുന്നു. ഇത് ഉത്തരാഖണ്ഡിന്റെ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ അംഗീകാരം നല്‍കുകയും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇന്ത്യയിലെ എല്ലാ ജില്ലകളിലും ബ്ലോക്കുകളിലും പ്രാദേശികവും എന്നാല്‍ ആഗോളമാകാന്‍ സാധ്യതയുള്ളതുമായ ഉല്‍പ്പന്നങ്ങളുണ്ട്. പലപ്പോഴും മണ്‍പാത്രങ്ങള്‍ പോലും വിദേശ രാജ്യങ്ങളില്‍ എന്തെങ്കിലും പ്രത്യേകതയായി അവതരിപ്പിച്ച് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നത് ഞാന്‍ കാണാറുണ്ട്. നമ്മുടെ കരകൗശല വിദഗ്ധര്‍, പ്രത്യേകിച്ച് ഭാരതത്തിലെ വിശ്വകര്‍മ സമൂഹം, പരമ്പരാഗതമായി നിരവധി മികച്ച ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നു. ഇത്തരം പ്രാദേശിക ഉല്‍പന്നങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുകയും അവയുടെ ആഗോള വിപണി കണ്ടെത്തുകയും വേണം. അതിനാല്‍, നിങ്ങള്‍ കൊണ്ടുവന്ന ഹൗസ് ഓഫ് ഹിമാലയ ബ്രാന്‍ഡ് വ്യക്തിപരമായി എനിക്ക് സന്തോഷകരമായ വിഷയമാണ്. എന്റെ പ്രമേയത്തെക്കുറിച്ച് അറിയാവുന്ന വളരെ കുറച്ച് ആളുകള്‍ മാത്രമേ ഇവിടെ ഉണ്ടാകൂ, കാരണം അത്തരം പ്രമേയങ്ങള്‍ നേരിട്ട് നേട്ടങ്ങള്‍ കാണിക്കില്ല, പക്ഷേ അവയ്ക്ക് വലിയ ശക്തിയുണ്ട്. രണ്ട് കോടി ഗ്രാമീണ സ്ത്രീകളെ വരും കാലങ്ങളില്‍ സമ്പന്നരാക്കുക എന്നതാണ് എന്റെ ഒരു പ്രമേയം. ഇതിനായി ഞാന്‍ 'ലക്ഷാപതി ദീദി' കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. രണ്ട് കോടി 'ലക്ഷാപതി ദീദികള്‍' ഉണ്ടാക്കുക എന്നത് ഒരു വെല്ലുവിളി നിറഞ്ഞ കാര്യമായിരിക്കാം, പക്ഷേ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. ഹൗസ് ഓഫ് ഹിമാലയ ബ്രാന്‍ഡ് രണ്ട് കോടി 'ലക്ഷാപതി ദീദികള്‍' നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും, അതിന് ഞാന്‍ നന്ദിയുള്ളവനാണ്.

സുഹൃത്തുക്കളേ,

ഒരു ബിസിനസ്സ് എന്ന നിലയില്‍ നിങ്ങള്‍ക്കും ഇവിടെ വിവിധ ജില്ലകളിലെ ഉല്‍പ്പന്നങ്ങള്‍ തിരിച്ചറിയാന്‍ കഴിയും. ഞങ്ങളുടെ സഹോദരിമാരുടെ സ്വയം സഹായ ഗ്രൂപ്പുകള്‍, എഫ്പിഒകള്‍ എന്നിവയുമായി സഹകരിക്കുക, പുതിയ സാധ്യതകള്‍ പര്യവേക്ഷണം ചെയ്യുക. പ്രാദേശികമായി ആഗോളവല്‍ക്കരിക്കാനുള്ള മികച്ച പങ്കാളിത്തമാണിത്.

 

സുഹൃത്തുക്കളേ,

ഇത്തവണ, ഒരു 'വികസിത് ഭാരത്' കെട്ടിപ്പടുക്കാന്‍ ദേശീയ സ്വഭാവത്തെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ഞാന്‍ ചുവപ്പു കോട്ടയില്‍ നിന്ന് പറഞ്ഞു. നമ്മള്‍ ചെയ്യുന്നതെന്തും ലോകത്തിലെ ഏറ്റവും മികച്ചതായിരിക്കണം. ലോകം നമ്മുടെ മാനദണ്ഡങ്ങള്‍ പാലിക്കണം. സീറോ ഇഫക്റ്റ്, സീറോ ഡിഫെക്റ്റ് എന്നീ തത്വങ്ങളെ അടിസ്ഥാനമാക്കിയായിരിക്കണം നമ്മുടെ നിര്‍മ്മാണം. കയറ്റുമതി അധിഷ്ഠിത ഉല്‍പ്പാദനം എങ്ങനെ വളരുമെന്നതില്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. PLI പോലെയുള്ള അതിമോഹമായ കാമ്പെയ്നുകളാണ് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്. നിര്‍ണായക മേഖലകള്‍ക്കായി ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നത്. നിങ്ങളെപ്പോലുള്ള സുഹൃത്തുക്കള്‍ക്കും അതില്‍ കാര്യമായ പങ്കു വഹിക്കാനാകും. നമ്മുടെ പ്രാദേശിക വിതരണ ശൃംഖല ശക്തിപ്പെടുത്താനും നമ്മുടെ MSME-കളില്‍ നിക്ഷേപം നടത്താനുമുള്ള സമയമാണിത്. നമ്മള്‍ മറ്റ് രാജ്യങ്ങളെ ഏറ്റവും കുറച്ച് ആശ്രയിക്കുന്ന തരത്തില്‍ ഇന്ത്യയില്‍ ഒരു വിതരണ ശൃംഖല വികസിപ്പിക്കേണ്ടതുണ്ട്. മറ്റെവിടെയെങ്കിലും കുറഞ്ഞ വിലയ്ക്ക് എന്തെങ്കിലും കിട്ടുമെങ്കില്‍ അവിടെ നിന്ന് ഇറക്കുമതി ചെയ്യണം എന്ന മാനസികാവസ്ഥയ്ക്ക് അപ്പുറത്തേക്ക് നീങ്ങേണ്ടതുണ്ട്. ഈ മാനസികാവസ്ഥയില്‍ നിന്ന് നമുക്ക് വലിയ നഷ്ടമാണ് ഉണ്ടായത്. എല്ലാ സംരംഭകരും ഇന്ത്യയിലെ ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ തുല്യ ശ്രദ്ധ കേന്ദ്രീകരിക്കണം. കയറ്റുമതി വര്‍ധിപ്പിക്കുന്നതില്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നതുപോലെ, ഇറക്കുമതി കുറയ്ക്കുന്നതിലും കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതുണ്ട്. പ്രതിവര്‍ഷം 15 ലക്ഷം കോടി രൂപയുടെ പെട്രോളിയം ഉല്‍പന്നങ്ങള്‍ നാം ഇറക്കുമതി ചെയ്യുന്നു. കല്‍ക്കരി സമ്പന്നമായ രാജ്യമായിട്ടും പ്രതിവര്‍ഷം 4 ലക്ഷം കോടി രൂപയുടെ കല്‍ക്കരി ഇറക്കുമതി ചെയ്യുന്നു. പയറുവര്‍ഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും ഇറക്കുമതി കുറയ്ക്കാന്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യത്ത് ഒട്ടേറെ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷേ, ഇന്നും 15,000 കോടിയിലധികം രൂപയുടെ പയറുവര്‍ഗങ്ങളാണ് രാജ്യത്തിന് ഇറക്കുമതി ചെയ്യേണ്ടി വരുന്നത്. ഭാരതം പയറുവര്‍ഗങ്ങളില്‍ സ്വയം പര്യാപ്തത നേടിയാല്‍ ഈ പണം നമ്മുടെ കര്‍ഷകര്‍ക്ക് ലഭിക്കും.

 

സുഹൃത്തുക്കളേ,

ഇന്ന്, പോഷകാഹാരത്തിന്റെ പേരില്‍, പ്രത്യേകിച്ച് ഇടത്തരം കുടുംബങ്ങളുടെ തീന്‍മേശകളില്‍, പായ്ക്ക് ചെയ്ത ഭക്ഷണത്തിന്റെ വര്‍ദ്ധിച്ചുവരുന്ന പ്രവണത ഞാന്‍ കാണുന്നു. വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വിവിധ തരം പായ്ക്ക് സാധനങ്ങള്‍ ഫാഷനായി മാറിയിരിക്കുന്നു. ആ പാക്കേജുചെയ്ത ഇനങ്ങളില്‍ പ്രോട്ടീന്‍ സമ്പുഷ്ടമാണെന്ന് എഴുതിയിരിക്കുന്നു, ഞങ്ങള്‍ അവ കഴിക്കാന്‍ തുടങ്ങുന്നു. ആ പായ്ക്ക് ചെയ്ത സാധനങ്ങളില്‍ ഇരുമ്പ് സമ്പുഷ്ടമാണ് എന്ന് എഴുതിയിരിക്കുന്നു, ഞങ്ങള്‍ അവ കഴിക്കാന്‍ തുടങ്ങുന്നു. ഒരു അന്വേഷണവുമില്ല. അങ്ങനെ എഴുതിയിരിക്കുന്നതിനാല്‍ ഞങ്ങള്‍ അവരെ പിന്തുടരാന്‍ തുടങ്ങുന്നു. ഇത് 'XYZ രാജ്യത്ത് നിര്‍മ്മിച്ചത്' എന്ന് ലേബല്‍ ചെയ്യപ്പെടുന്നു, ഞങ്ങള്‍ അത് ചോദ്യം ചെയ്യാതെ തന്നെ സ്വീകരിക്കുന്നു. നമ്മുടെ നാട്ടില്‍, തിനകള്‍ ഉള്‍പ്പെടെ, പോഷകഗുണമുള്ള ധാരാളം ഭക്ഷണങ്ങളുണ്ട്, അവ കൂടുതല്‍ പോഷകഗുണമുള്ളതാണ്. നമ്മുടെ കര്‍ഷകരുടെ കഠിനാധ്വാനം പാഴാകരുത്. ഉത്തരാഖണ്ഡില്‍, ആയുഷ്, ഓര്‍ഗാനിക് പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്ക് നിരവധി അവസരങ്ങളുണ്ട്. കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ഒരുപോലെ പുതിയ വഴികള്‍ തുറക്കാന്‍ ഇവയ്ക്ക് കഴിയും. പാക്കേജ്ഡ് ഫുഡ് മാര്‍ക്കറ്റില്‍ പോലും ഞങ്ങളുടെ ചെറുകിട കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ ആഗോള വിപണിയിലേക്ക് കൊണ്ടുപോകുന്നതില്‍ നിങ്ങള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ത്യയ്ക്കും, ഇന്ത്യന്‍ കമ്പനികള്‍ക്കും, ഇന്ത്യന്‍ നിക്ഷേപകര്‍ക്കും ഇത് അഭൂതപൂര്‍വമായ സമയമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍, ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറും. എന്റെ മൂന്നാം ടേമില്‍ രാജ്യം ആഗോളതലത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഉള്‍പ്പെടുമെന്ന് ഞാന്‍ പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കുന്നു. സുസ്ഥിരമായ ഒരു ഗവണ്‍മെന്റ്, പിന്തുണ നല്‍കുന്ന നയ സംവിധാനം, പരിഷ്‌കാരങ്ങളിലൂടെ രൂപാന്തരപ്പെട്ട ഒരു ചിന്താഗതി, വികസനത്തില്‍ ആത്മവിശ്വാസം - ഈ ഘടകങ്ങളുടെയെല്ലാം സംഗമം ആദ്യമായി സംഭവിക്കുന്നു. അതിനാല്‍, ഇതാണ് സമയം, ശരിയായ സമയം എന്ന് ഞാന്‍ പറയുന്നു. ഇത് ഇന്ത്യയുടെ സമയമാണ്. ഉത്തരാഖണ്ഡിനൊപ്പം നിങ്ങളുടെ സ്വന്തം വികസനത്തിനും സംഭാവന നല്‍കാനും ഉത്തരാഖണ്ഡിന്റെ വികസനത്തിന്റെ ഭാഗമാകാനും ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഞാന്‍ എപ്പോഴും പറയും, വര്‍ഷങ്ങളായി ഞങ്ങള്‍ക്ക് ഒരു ഭാവനയുണ്ട്. മലയോരത്തെ യുവത്വവും കുന്നുകളിലെ വെള്ളവും കുന്നുകളുടെ വികസനത്തിന് സംഭാവന നല്‍കുന്നില്ലെന്ന് പറയപ്പെടുന്നു. ചെറുപ്പക്കാര്‍ ഉപജീവനത്തിനായി മറ്റൊരിടത്തേക്ക് പോകുന്നു, വെള്ളം മറ്റൊരിടത്തേക്ക് ഒഴുകുന്നു. എന്നാല്‍, ഇപ്പോള്‍ മലയോരങ്ങളിലെ യുവാക്കള്‍ മലയോര വികസനത്തിന് സംഭാവന നല്‍കുമെന്നും മലനിരകളിലെ ജലം മലനിരകളുടെ ഉദ്ദേശ്യം നിറവേറ്റുമെന്നും മോദി തീരുമാനിച്ചു. വളരെയധികം സാധ്യതകള്‍ കണ്ടുകൊണ്ട്, നമ്മുടെ രാജ്യത്തിന് പുതിയ ഊര്‍ജത്തോടെ എല്ലാ കോണുകളിലും ശക്തമായി നിലകൊള്ളാന്‍ കഴിയുമെന്ന് എനിക്ക് ഈ പ്രമേയം ചെയ്യാന്‍ കഴിയും. അതിനാല്‍, നിങ്ങള്‍ എല്ലാവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും നയങ്ങളില്‍ നിന്ന് പ്രയോജനം നേടണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. സര്‍ക്കാര്‍ നയങ്ങള്‍ ഉണ്ടാക്കുന്നത് സുതാര്യമായും എല്ലാവര്‍ക്കും വേണ്ടിയുമാണ്. നിങ്ങള്‍ അത് പ്രയോജനപ്പെടുത്തണം.

നാം സംസാരിക്കുക മാത്രമല്ല, നാം പറയുന്നതിന് പിന്നില്‍ ഉറച്ചുനില്‍ക്കുകയും അത് നിറവേറ്റുകയും ചെയ്യുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. ഈ സുപ്രധാന അവസരത്തില്‍ നിങ്ങളെല്ലാവരും ഇവിടെയുണ്ട്; എന്റെ ഹൃദയത്തില്‍ ഉത്തരാഖണ്ഡിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. പലരും സൂചിപ്പിച്ചതുപോലെ, എന്റെ ജീവിതം രൂപപ്പെടുത്തുന്നതിന്റെ ഒരു പ്രധാന വശം ഈ ഭൂമിയുമായി ബന്ധപ്പെട്ടിരിക്കുന്നു. എനിക്ക് എന്തെങ്കിലും തിരികെ നല്‍കാന്‍ അവസരം ലഭിച്ചാല്‍, സന്തോഷം മറ്റൊന്നാണ്. അതിനാല്‍, ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു; ഈ പുണ്യഭൂമിയുടെ അനുഗ്രഹങ്ങള്‍ വഹിച്ചുകൊണ്ട് ഒരു തുടക്കം ഉണ്ടാക്കുക. ഈ നാടിന്റെ അനുഗ്രഹമായതിനാല്‍ നിങ്ങളുടെ വികസന യാത്രയില്‍ ഒരു തടസ്സവും ഉണ്ടാകില്ല. വളരെ നന്ദി, ആശംസകള്‍.

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s economy resilient despite West Asia headwinds

Media Coverage

India’s economy resilient despite West Asia headwinds
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi receives a phone call today from President of Sri Lanka
March 24, 2026
The two leaders discuss disruptions affecting global energy security.
Both leaders reiterate the importance of keeping shipping lines open and secure.
The two leaders review progress on various initiatives aimed at strengthening bilateral energy cooperation and enhancing regional security.
PM reiterates India’s firm commitment to work closely together in addressing shared challenges.

Prime Minister Shri Narendra Modi received a phone call today from the President of Sri Lanka, H.E. Anura Kumara Disanayaka.

The two leaders discussed the evolving situation in West Asia with an emphasis on disruptions affecting global energy security.

Both leaders reiterated the importance of keeping shipping lines open and secure in the interest of the whole world.

The two leaders reviewed progress on various initiatives aimed at strengthening India-Sri Lanka energy cooperation and enhancing regional security.

Prime Minister reiterated India’s firm commitment to work closely together in addressing shared challenges in line with India’s Neighbourhood First policy and MAHASAGAR Vision.

The two leaders agreed to stay in touch.