ഇന്റര്‍നെറ്റ് സൗകര്യം, റെയില്‍, റോഡ്, വിദ്യാഭ്യാസം, ആരോഗ്യം, സമ്പര്‍ക്കസൗകര്യം, ഗവേഷണം, വിനോദസഞ്ചാരം എന്നീ മേഖലകളില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു
ഭാരത് നെറ്റ് രണ്ടാം ഘട്ടമായ ഗുജറാത്ത് ഫൈബര്‍ ഗ്രിഡ് നെറ്റ്‌വര്‍ക്ക് ലിമിറ്റഡ് രാജ്യത്തിനു സമര്‍പ്പിച്ചു
റെയില്‍, റോഡ്, ജലവിതരണം എന്നിവയ്ക്കായി വിവിധ പദ്ധതികള്‍ സമര്‍പ്പിച്ചു
ഗാന്ധിനഗറിലെ ഗുജറാത്ത് ബയോടെക്നോളജി സര്‍വകലാശാലയുടെ പ്രധാന അക്കാദമികമന്ദിരം നാടിനു സമര്‍പ്പിച്ചു
അംബാജിയിലെ റിഞ്ചാഡിയ മഹാദേവ ക്ഷേത്രത്തിന്റെയും തടാകത്തിന്റെയും വികസനത്തിനും ആനന്ദിലെ ജില്ലാതല ആശുപത്രിക്കും ആയുര്‍വേദ ആശുപത്രിക്കും തറക്കല്ലിട്ടു
ഗാന്ധിനഗര്‍, അഹമ്മദാബാദ്, ബനാസ്കന്ത, മെഹ്സാന എന്നിവിടങ്ങളില്‍ വിവിധ റോഡ്, ജലവിതരണ വികസന പദ്ധതികൾക്കും ഡീസ എയര്‍ഫോഴ്‌സ് സ്റ്റേഷന്റെ റണ്‍വേയ്ക്കും തറക്കല്ലിട്ടു
അഹമ്മദാബാദില്‍ ഹ്യൂമന്‍ ആന്‍ഡ് ബയോളജിക്കല്‍ സയന്‍സ് ഗാലറിക്കും ഗിഫ്റ്റ് സിറ്റിയില്‍ ഗുജറാത്ത് ജൈവസാങ്കേതികവിദ്യാ ഗവേഷണകേന്ദ്രത്തിന്റെ (ജിബിആര്‍സി) പുതിയ കെട്ടിടത്തിനും തറക്കല്ലിട്ടു
“മെഹ്‌സാനയില്‍ വരുന്നത് എല്ലായ്‌പ്പോഴും പ്രത്യേകതയുള്ള കാര്യമാണ്”
“ദൈവത്തിന്റെ പ്രവൃത്തിയായാലും (ദേവ് കാജ്) രാജ്യത്തിന്റെ പ്രവൃത്തിയായാലും (ദേശ് കാജ്) രണ്ടും അതിവേഗത്തില്‍ നടക്കുന്ന സമയമാണിത്”
“സമൂഹത്തിന്റെ അവസാനതട്ടിലുള്ള വ്യക്തിയുടെ ജീവിതം മാറ്റിമറിക്കുക എന്നതാണു മോദിയുടെ ഉറപ്പിന്റെ ലക്ഷ്യം”
“മോദി എന്തു പ്രതിജ്ഞ എടുത്താലും അതു നിറവേറ്റുന്നു; ഡീസയിലെ ഈ റണ്‍വേ ഇതിന് ഉദാഹരണമാണ്. ഇതാണു മോദിയുടെ ഉറപ്പ്”
“ഇന്ന്, പുതിയ ഇന്ത്യയില്‍ നടക്കുന്ന എല്ലാ ശ്രമങ്ങളും ഭാവി തലമുറകള്‍ക്കായി ഒരു പാരമ്പര്യം സൃഷ്ടിക്കുകയാണ്”

ജയ് വാലിനാഥ്! ജയ്-ജയ് വാലിനാഥ്!

പരാംബ ഹിംഗ്ലാജ് മാതാജി കി- ജയ്! ഹിംഗ്ലാജ് മാതാജി കി - ജയ്!

ഭഗവാന്‍ ശ്രീ ദത്താത്രേയ കി - ജയ്! ഭഗവാന്‍ ശ്രീ ദത്താത്രേയ കി - ജയ്!

നിങ്ങള്‍ എല്ലാവരും എങ്ങനെയുണ്ട്? ഈ ഗ്രാമത്തിലെ പഴയ സന്യാസിമാരെ ഞാന്‍ കണ്ടു, കൂടാതെ പഴയ കൂട്ടുകാരെയും കണ്ടു. വാലിനാഥ് ഉത്സവപ്രതീതി സൃഷ്ടിച്ചു. മുമ്പ് പലതവണ വാലിനാട്ട് വന്നിട്ടുണ്ടെങ്കിലും ഇന്നത്തെ പ്രൗഢി മറ്റൊന്നാണ്. ലോകത്ത് ഒരാള്‍ക്ക് എത്ര സ്വാഗതവും ബഹുമാനവും ലഭിച്ചാലും, വീട്ടിലായിരിക്കുമ്പോള്‍, അതിന്റെ സന്തോഷം മൊത്തത്തില്‍ മറ്റൊന്നാണ്. ഇന്ന് ഗ്രാമവാസികള്‍ക്കിടയില്‍ എന്തോ പ്രത്യേകത കണ്ടു, മാതുലന്റെ വീട്ടില്‍ വന്നപ്പോള്‍ അതിന്റെ സന്തോഷവും അതുല്യമായിരുന്നു. ഞാന്‍ കണ്ട അന്തരീക്ഷത്തിന്റെ അടിസ്ഥാനത്തില്‍, ഭക്തിയിലും വിശ്വാസത്തിലും മുങ്ങി നില്‍ക്കുന്ന എല്ലാ ഭക്തജനങ്ങളെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. അത് എത്ര യാദൃശ്ചികമാണെന്ന് നോക്കൂ! ഒരു മാസം മുമ്പ്, ജനുവരി 22ന്, ഞാന്‍ അയോധ്യയില്‍ ശ്രീരാമന്റെ കാല്‍ക്കല്‍ ആയിരുന്നു. ഭഗവാന്‍ രാംലല്ലയുടെ സമര്‍പ്പണത്തിന്റെ ചരിത്ര സംഭവത്തില്‍ പങ്കെടുക്കാനുള്ള പദവി അവിടെ എനിക്ക് ലഭിച്ചു. തുടര്‍ന്ന് അബുദാബിയില്‍, ഫെബ്രുവരി 14-ന് ബസന്ത് പഞ്ചമി ദിനത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരം ലഭിച്ചു. രണ്ട് മൂന്ന് ദിവസം മുമ്പ് ഉത്തര്‍പ്രദേശിലെ സംഭാലില്‍ കല്‍ക്കി ധാമിന് തറക്കല്ലിടാന്‍ എനിക്ക് അവസരം ലഭിച്ചു. ഇന്ന്, താരാഭിലെ മഹത്തായതും ദിവ്യവുമായ ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കുശേഷം ആരാധനാ ചടങ്ങില്‍ പങ്കെടുക്കാനുള്ള പ്രത്യേക ഭാഗ്യം എനിക്കു ലഭിച്ചു്.

 

സുഹൃത്തുക്കളേ,

രാജ്യത്തിനും ലോകത്തിനും വാലിനാഥ് ശിവധാം ഒരു തീര്‍ത്ഥാടന കേന്ദ്രമാണ്. എന്നാല്‍ റബാരി സമുദായത്തിന് ഇതൊരു 'ഗുരുഗാഡി' (ഗുരുവിന്റെ ഇരിപ്പിടം) ആണ്. ഇന്ന്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റബാരി സമുദായത്തില്‍ നിന്നുള്ള ഭക്തരെ ഞാന്‍ കാണുന്നു, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും എനിക്ക് ദൃശ്യമാണ്. ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

ഭാരതത്തിന്റെ വികസന യാത്രയിലെ അത്ഭുതകരമായ കാലഘട്ടമാണിത്. 'ദേവ് കാജ്' (ദൈവിക പ്രവൃത്തികള്‍), 'ദേശ് കാജ്' (ദേശീയ ജോലികള്‍) എന്നിവ അതിവേഗം പുരോഗമിക്കുന്ന സമയമാണിത്. 'ദേവസേവ' (ദൈവങ്ങള്‍ക്കുള്ള സേവനം) നടക്കുന്നു, കൂടാതെ 'ദേശ് സേവ' (രാഷ്ട്രസേവനം) കൂടി നടക്കുന്നു. ഒരു വശത്ത്, ഈ പുണ്യ കര്‍മ്മങ്ങള്‍ ഇന്ന് പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍, മറുവശത്ത്, 13,000 കോടി രൂപയുടെ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നടന്നു. റെയില്‍വേ, റോഡുകള്‍, തുറമുഖ ഗതാഗതം, ജലം, ദേശീയ സുരക്ഷ, നഗരവികസനം, വിനോദസഞ്ചാരം തുടങ്ങി നിരവധി സുപ്രധാന വികസന പ്രവര്‍ത്തനങ്ങളുമായി ഈ പദ്ധതികള്‍ ബന്ധപ്പെട്ടിരിക്കുന്നു. ഈ പദ്ധതികള്‍ ജനജീവിതം സുഗമമാക്കുകയും ഈ മേഖലയിലെ യുവാക്കള്‍ക്ക് തൊഴിലിനും സ്വയം തൊഴിലിനുമുള്ള പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.


എന്റെ കുടുംബാംഗങ്ങളേ,

ഇന്ന്, ഈ പുണ്യഭൂമിയില്‍ എനിക്ക് ഒരു ദൈവിക ഊര്‍ജ്ജം അനുഭവപ്പെടുന്നു. ഈ ഊര്‍ജ്ജം ആയിരക്കണക്കിന് വര്‍ഷങ്ങളായി ഒഴുകുന്ന ആത്മീയ ബോധവുമായി നമ്മെ ബന്ധിപ്പിക്കുന്നു, അത് ഭഗവാന്‍ കൃഷ്ണനും ശിവനുമായും ബന്ധപ്പെട്ടിരിക്കുന്നു. ആദ്യത്തെ ഗഡിപതി മഹന്ത് വീരം-ഗിരി ബാപ്പു ജി ആരംഭിച്ച യാത്രയുമായി ഈ ഊര്‍ജ്ജം നമ്മെ ബന്ധിപ്പിക്കുന്നു. ഗഡിപതി പൂജ്യ ജയറാം ഗിരി ബാപ്പുവിനേയും ഞാന്‍ ആദരവോടെ അഭിവാദ്യം ചെയ്യുന്നു. നിങ്ങള്‍ ഗാതീപതി മഹന്ത് ബല്‍ദേവ് ഗിരി ബാപ്പുവിന്റെ പ്രമേയം മുന്നോട്ട് കൊണ്ടുപോയി അത് പ്രാവര്‍ത്തികമാക്കി. ബല്‍ദേവ് ഗിരി ബാപ്പുവുമായി ഏകദേശം 3-4 പതിറ്റാണ്ടുകളായി എനിക്ക് ആഴത്തിലുള്ള ബന്ധമുണ്ടെന്ന് നിങ്ങളില്‍ പലര്‍ക്കും അറിയാം. ഞാന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പലതവണ അദ്ദേഹത്തെ എന്റെ വസതിയിലേക്ക് സ്വാഗതം ചെയ്യാന്‍ അവസരം ലഭിച്ചിരുന്നു. ഏകദേശം 100 വര്‍ഷമായി, അദ്ദേഹം നമ്മുടെ ഇടയില്‍ ആത്മീയ ബോധം ഉണര്‍ത്തിക്കൊണ്ടിരിക്കുന്നു, 2021 ല്‍ അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞപ്പോഴും ഞാന്‍ ഫോണിലൂടെ എന്റെ വികാരങ്ങള്‍ പ്രകടിപ്പിച്ചു. എന്നാല്‍ ഇന്ന്, അദ്ദേഹത്തിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത് കാണുമ്പോള്‍, എന്റെ ആത്മാവ് പറയുന്നു -- അദ്ദേഹം ഇന്ന് എവിടെയായിരുന്നാലും, ഈ നേട്ടം കണ്ട് സന്തോഷിക്കുകയും ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യുമെന്ന്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ക്ഷേത്രം ഇപ്പോള്‍ 21-ാം നൂറ്റാണ്ടിന്റെ മഹത്വത്തോടും പുരാതന ദൈവികതയോടും കൂടിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി നൂറുകണക്കിന് കരകൗശല തൊഴിലാളികളുടെയും തൊഴിലാളികളുടെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലം കൂടിയാണ് ഈ ക്ഷേത്രം. ഈ കഠിനാധ്വാനം മൂലമാണ് ഇന്ന് വാലിനാഥ് മഹാദേവും പരാംബ ശ്രീ ഹിംഗ്ലാജ് മാതാജിയും ദത്താത്രേയ പ്രഭുവും ഈ മഹത്തായ ക്ഷേത്രത്തില്‍ ഉള്ളത്. ക്ഷേത്ര നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എന്റെ എല്ലാ സഹപ്രവര്‍ത്തകരെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു.

 

സഹോദരീ സഹോദരന്മാരേ,

നമ്മുടെ ക്ഷേത്രങ്ങള്‍ കേവലം ആരാധനാലയങ്ങള്‍ മാത്രമല്ല, കേവലം ആചാരാനുഷ്ഠാനങ്ങള്‍ക്കുള്ള സ്ഥലവുമല്ല. മറിച്ച്, ആയിരക്കണക്കിന് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന നമ്മുടെ പുരാതന സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകങ്ങളാണ്. നമ്മുടെ രാജ്യത്ത്, ക്ഷേത്രങ്ങള്‍ അറിവിന്റെയും ശാസ്ത്രത്തിന്റെയും കേന്ദ്രങ്ങളായി വര്‍ത്തിക്കുന്നു, രാജ്യത്തെയും സമൂഹത്തെയും അജ്ഞതയില്‍ നിന്ന് അറിവിലേക്ക് നയിക്കുന്നു. ശിവധാം ശ്രീ വാലിനാഥ് അഖാഡ ഈ പവിത്രമായ വിദ്യാഭ്യാസത്തിന്റെയും സാമൂഹിക പരിഷ്‌കരണത്തിന്റെയും പാരമ്പര്യത്തെ വിശ്വസ്തതയോടെ മുന്നോട്ട് നയിച്ചു. പൂജ്യ ബല്‍ദേവ് ഗിരി മഹാരാജ് ജിയുമായി സംസാരിക്കുമ്പോഴെല്ലാം ആത്മീയമോ ക്ഷേത്രപരമോ ആയ കാര്യങ്ങളേക്കാള്‍ സമൂഹത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിലാണ് അദ്ദേഹം ശ്രദ്ധിച്ചിരുന്നതെന്ന് ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. പുസ്തകമേളകള്‍ സംഘടിപ്പിക്കുന്നതോടെ ജനങ്ങള്‍ക്കിടയില്‍ അവബോധം വര്‍ദ്ധിച്ചു. സ്‌കൂളുകളുടെയും ഹോസ്റ്റലുകളുടെയും നിര്‍മ്മാണം വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തി. ഇന്ന്, മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യവും ലൈബ്രറി സൗകര്യവും ഒരുക്കിയിട്ടുണ്ട്. ദൈവിക സേവനവും രാജ്യസേവനവും സമന്വയിക്കുന്നതിനേക്കാള്‍ മികച്ച ഉദാഹരണം മറ്റെന്താണ്? ഇത്തരമൊരു പാരമ്പര്യം മുന്നോട്ടുകൊണ്ടുപോയതിന് റബാരി സമൂഹം അഭിനന്ദനം അര്‍ഹിക്കുന്നു. നിര്‍ഭാഗ്യവശാല്‍, റബാരി സമൂഹത്തിന് വളരെ കുറച്ച് പ്രശംസ മാത്രമേ ലഭിക്കുന്നുള്ളൂ.

സഹോദരീ സഹോദരന്മാരേ,

'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന മന്ത്രവുമായി രാജ്യം ഇന്ന് മുന്നേറുകയാണ്. ഈ മന്ത്രത്തിന്റെ ചൈതന്യവും അത് നമ്മുടെ രാജ്യത്ത് എങ്ങനെ വേരൂന്നിയിരിക്കുന്നു എന്നതും വാലിനാഥ് ധാമില്‍ നമുക്ക് വ്യക്തമാണ്. ദൈവം ഒരു റബാരി ഇടയ സഹോദരനെ സാക്ഷാത്ക്കാരത്തിനുള്ള ഉപകരണമാക്കിയ സ്ഥലമാണിത്. ഇവിടെ, ആരാധനയുടെ ഉത്തരവാദിത്തം റബാരി സമുദായത്തിനാണ്, പക്ഷേ അത് മുഴുവന്‍ സമൂഹത്തിനും തുറന്നിരിക്കുന്നു. വിശുദ്ധരുടെ അതേ വികാരവുമായി യോജിച്ച്, സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും വര്‍ഗങ്ങള്‍ക്കും ജീവിതത്തിന്റെ എല്ലാ വശങ്ങളും മികച്ചതാക്കാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സമൂഹത്തിന്റെ താഴെത്തട്ടില്‍ നില്‍ക്കുന്ന പൗരന്മാരുടെ ജീവിതം മാറ്റിമറിക്കുക എന്നതാണ് മോദിയുടെ ഉറപ്പിന്റെ ലക്ഷ്യം. അതിനാല്‍, രാജ്യത്ത് ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കപ്പെടുമ്പോള്‍, ദരിദ്രര്‍ക്കായി ദശലക്ഷക്കണക്കിന് പക്കാ വീടുകള്‍ നിര്‍മ്മിക്കപ്പെടുന്നു. ഗുജറാത്തില്‍ പാവപ്പെട്ടവര്‍ക്കായി 1.25 ലക്ഷം വീടുകളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്താന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എനിക്ക് അവസരം ലഭിച്ചു. ഈ പാവപ്പെട്ട കുടുംബങ്ങളുടെ അനുഗ്രഹങ്ങള്‍ സങ്കല്‍പ്പിക്കുക! ഇന്ന് രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ ലഭിക്കുന്നത് മൂലമാണ് പാവപ്പെട്ട വീട്ടിലെ അടുപ്പ് കത്തുന്നത്. ഇത് ഒരു തരത്തില്‍ ദൈവത്തില്‍ നിന്നുള്ള ഒരു 'പ്രസാദം' (സമ്മാനം) ആണ്. ഇന്ന് രാജ്യത്തെ 10 കോടി പുതിയ കുടുംബങ്ങള്‍ക്ക് ടാപ്പിലൂടെ വെള്ളം ലഭിച്ചു തുടങ്ങിയിരിക്കുന്നു. ജലസംവിധാനത്തിനായി ദൂരദേശങ്ങളിലേക്ക് പോകേണ്ടി വന്നിരുന്ന പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഇത് 'അമൃത്' (അമൃത്) യില്‍ കുറവല്ല. നമ്മുടെ വടക്കന്‍ ഗുജറാത്തിലെ ജനങ്ങള്‍ വെള്ളത്തിനായി എത്രമാത്രം ബുദ്ധിമുട്ടുകള്‍ സഹിച്ചെന്ന് അറിയാം. രണ്ടും മൂന്നും കിലോമീറ്റര്‍ തലയില്‍ കുടം ചുമക്കേണ്ടി വന്നു. ഞാന്‍ സുജലം-സുഫലം പദ്ധതി ആരംഭിച്ചപ്പോള്‍, വടക്കന്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പോലും എന്നോട് പറഞ്ഞിരുന്നത് ഞാന്‍ ഓര്‍ക്കുന്നു, 'സര്‍, നിങ്ങള്‍ ചെയ്ത അത്തരം ജോലി ആര്‍ക്കും ചെയ്യാന്‍ കഴിയില്ല. ഇത് 100 വര്‍ഷം കഴിഞ്ഞാലും ആളുകള്‍ മറക്കില്ല. ' അവരുടെ സാക്ഷികളും ഇവിടെ ഇരിക്കുന്നു.

 

സുഹൃത്തുക്കളേ,

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍, 'വികാസ്' (വികസനം) എന്നതിനൊപ്പം, ഗുജറാത്തിലെ 'വിരാസത്' (പൈതൃക) സൈറ്റുകളുടെ മഹത്വം വര്‍ദ്ധിപ്പിക്കുന്നതിനും ഞങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദൗര്‍ഭാഗ്യവശാല്‍, സ്വതന്ത്ര ഭാരതത്തില്‍, വികസനവും പൈതൃകവും തമ്മില്‍ വളരെക്കാലമായി വിള്ളല്‍ സൃഷ്ടിക്കപ്പെട്ടു. ഇതിന് ആരെങ്കിലുമൊരു കുറ്റം പറയാനുണ്ടെങ്കില്‍ അത് പതിറ്റാണ്ടുകളായി രാജ്യം ഭരിച്ച കോണ്‍ഗ്രസിനെയാണ്. സോമനാഥ് പോലുള്ള പുണ്യസ്ഥലങ്ങള്‍ വിവാദമാക്കിയതും ഇക്കൂട്ടര്‍ തന്നെയാണ്. പാവഗഡില്‍ മതപതാക ഉയര്‍ത്താനുള്ള ആഗ്രഹം പോലും കാണിക്കാത്തവര്‍ തന്നെ. പതിറ്റാണ്ടുകളായി മൊധേരയിലെ സൂര്യക്ഷേത്രത്തെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ വീക്ഷിച്ച  ആളുകളും ഇവര്‍ തന്നെ. ശ്രീരാമന്റെ അസ്തിത്വത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുകയും അദ്ദേഹത്തിന്റെ ക്ഷേത്രത്തിന്റെ നിര്‍മ്മാണം തടസ്സപ്പെടുത്തുകയും ചെയ്തത് ഇവരാണ്. ഇന്ന്, ശ്രീരാമന്റെ ജന്മസ്ഥലത്ത് ഗംഭീരമായ ഒരു ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി, രാജ്യം മുഴുവന്‍ ആഹ്ലാദിക്കുമ്പോഴും, നിഷേധാത്മകതയില്‍ വിരാജിക്കുന്നവര്‍ ഇപ്പോഴും വിദ്വേഷത്തിന്റെ പാത വിട്ടിട്ടില്ല.

സഹോദരീ സഹോദരന്മാരേ,

പൈതൃകം സംരക്ഷിക്കുക എന്നത് ഏതൊരു രാജ്യത്തിന്റെയും പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്. ഗുജറാത്തിലും ഭാരതത്തിന്റെ പ്രാചീന നാഗരികതയുടെ നിരവധി അടയാളങ്ങളുണ്ട്. ഈ ചിഹ്നങ്ങള്‍ ചരിത്രത്തെ മനസ്സിലാക്കുന്നതിന് മാത്രമല്ല, ഭാവി തലമുറകളെ അവരുടെ വേരുകളിലേക്ക് ബന്ധിപ്പിക്കുന്നതിനും പ്രധാനമാണ്. അതിനാല്‍, ഈ ചിഹ്നങ്ങള്‍ സംരക്ഷിക്കാനും ആഗോള പൈതൃക സൈറ്റുകളായി വികസിപ്പിക്കാനും നമ്മുടെ ഗവണ്‍മെന്റ് നിരന്തരം പരിശ്രമിക്കുന്നു. ഇനി, വഡ്നഗറിലെ ഖനനത്തിലൂടെ ചരിത്രത്തിന്റെ പുതിയ വശങ്ങള്‍ എങ്ങനെ ഉയര്‍ന്നുവരുന്നുവെന്ന് നോക്കൂ. 2800 വര്‍ഷം മുമ്പ് ആളുകള്‍ താമസിച്ചിരുന്ന വഡ്നഗറില്‍ 2800 വര്‍ഷം പഴക്കമുള്ള ഒരു വാസസ്ഥലത്തിന്റെ അടയാളങ്ങള്‍ കഴിഞ്ഞ മാസം കണ്ടെത്തി. അതുപോലെ, ധോലവീരയില്‍, പുരാതന ഭാരതത്തിന്റെ ദിവ്യമായ കാഴ്ചകള്‍ക്ക് നാം സാക്ഷ്യം വഹിക്കുന്നു. ഇവ ഭാരതത്തിന്റെ അഭിമാനമാണ്. നമ്മുടെ സമ്പന്നമായ പൈതൃകത്തില്‍ നാം അഭിമാനിക്കുന്നു.

 

സുഹൃത്തുക്കളേ,

ഇന്ന്, പുതിയ ഭാരതത്തില്‍ നടക്കുന്ന എല്ലാ ശ്രമങ്ങളും ഭാവി തലമുറകള്‍ക്കായി ഒരു പൈതൃകം സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നു. പുതിയതും ആധുനികവുമായ റോഡുകള്‍ നിര്‍മ്മിക്കുന്നു, റെയില്‍വേ ട്രാക്കുകള്‍ സ്ഥാപിക്കുന്നു, ഇവയാണ് 'വികസിത് ഭാരത്' (വികസിത ഭാരത്) യുടെ പാതകള്‍. ഇന്ന്, മെഹ്സാനയുടെ റെയില്‍വേയുടെ കണക്റ്റിവിറ്റി ശക്തിപ്പെടുത്തിയിട്ടുണ്ട്. റെയില്‍വേ ലൈനുകള്‍ ഇരട്ടിപ്പിക്കുന്നതോടെ ബനസ്‌കന്ത, പടാന്‍ എന്നിവിടങ്ങളില്‍ നിന്ന് കാണ്ട്ല, ട്യൂണ, മുന്ദ്ര തുറമുഖങ്ങളിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെട്ടു. ഇതുവഴി പുതിയ ട്രെയിനുകള്‍ ഓടിക്കാനും ചരക്ക് തീവണ്ടികള്‍ക്ക് സൗകര്യമൊരുക്കാനും സാധിച്ചു. ഇന്ന് ദീസ എയര്‍ഫോഴ്‌സ് സ്റ്റേഷന്റെ റണ്‍വേയും ഉദ്ഘാടനം ചെയ്തു. ഈ എയര്‍ഫോഴ്‌സ് സ്റ്റേഷന് റണ്‍വേകള്‍ മാത്രമല്ല, ഭാവിയില്‍ ഭാരതത്തിന്റെ സുരക്ഷയുടെ സുപ്രധാന കേന്ദ്രമായും മാറും. മുഖ്യമന്ത്രിയായിരിക്കെ, ഈ പദ്ധതിക്കായി ഞാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന് നിരവധി കത്തുകള്‍ എഴുതുകയും നിരവധി ശ്രമങ്ങള്‍ നടത്തുകയും ചെയ്തതായി ഞാന്‍ ഓര്‍ക്കുന്നു. എന്നാല്‍ ഈ പണി നിര്‍ത്താനും നിര്‍മാണം നിര്‍ത്തിവയ്ക്കാനുമുള്ള  ശ്രമങ്ങളാണ് കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുണ്ടായത്. ഭാരതത്തിന്റെ സുരക്ഷയ്ക്ക് ഈ സ്ഥലം വളരെ പ്രധാനമാണെന്ന് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയാറുണ്ടായിരുന്നുവെങ്കിലും ഒന്നും ചെയ്തില്ല. 2004 മുതല്‍ 2014 വരെ കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ ഫയലുകളില്‍ ഇരിക്കുകയായിരുന്നു. ഈ റണ്‍വേയ്ക്ക് ഞാന്‍ ഒന്നര വര്‍ഷം മുമ്പ് തറക്കല്ലിട്ടു. മോദി വാഗ്ദാനങ്ങള്‍ പാലിക്കുന്നു; ദീസയിലെ റണ്‍വേയുടെ ഉദ്ഘാടനം ഇന്ന് നടന്നത് അതിന് ഉദാഹരണമാണ്. ഇതാണ് മോദിയുടെ ഉറപ്പ്.


സുഹൃത്തുക്കളേ,

20-25 വര്‍ഷം മുമ്പ് വടക്കന്‍ ഗുജറാത്തില്‍ അവസരങ്ങള്‍ വളരെ പരിമിതമായിരുന്ന ഒരു കാലവും ഉണ്ടായിരുന്നു. അക്കാലത്ത്, കര്‍ഷകര്‍ക്ക് പാടങ്ങളില്‍ വെള്ളമില്ലായിരുന്നു, കന്നുകാലികളെ വളര്‍ത്തുന്നവര്‍ക്ക് നിരവധി വെല്ലുവിളികള്‍ ഉണ്ടായിരുന്നു. വ്യവസായവല്‍ക്കരണത്തിന്റെ വ്യാപ്തിയും വളരെ പരിമിതമായിരുന്നു. എന്നാല്‍ ബിജെപി ഗവണ്‍മെന്റ് വന്നിതിന് ശേഷം സ്ഥിതിഗതികള്‍ തുടര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇവിടെ കര്‍ഷകര്‍ പ്രതിവര്‍ഷം 2-3 വിളകള്‍ കൃഷി ചെയ്യാന്‍ തുടങ്ങി. പ്രദേശത്തെ മുഴുവന്‍ ഭൂഗര്‍ഭജലനിരപ്പും ഉയര്‍ന്നു. ജലവിതരണം, ജലസ്രോതസ്സുകള്‍ എന്നിവയുമായി ബന്ധപ്പെട്ട 8 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഇന്ന് നടന്നു. ഈ പദ്ധതികള്‍ക്കായി 1500 കോടിയിലധികം രൂപ ചെലവഴിക്കും. വടക്കന്‍ ഗുജറാത്തിലെ ജലപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത് സഹായിക്കും. വടക്കന്‍ ഗുജറാത്തിലെ കര്‍ഷകര്‍ ഡ്രിപ്പ് ഇറിഗേഷന്‍ പോലുള്ള ആധുനിക സാങ്കേതികവിദ്യകള്‍ സ്വീകരിച്ച രീതി അതിശയകരമാണ്. രാസരഹിതമായ ജൈവകൃഷിയുടെ പ്രവണത കൂടിവരുന്നതായി ഞാന്‍ ഇവിടെ കാണുന്നു. നിങ്ങളുടെ ശ്രമങ്ങള്‍ രാജ്യത്തുടനീളമുള്ള പ്രകൃതി കൃഷിയോടുള്ള കര്‍ഷകരുടെ ആവേശം വര്‍ദ്ധിപ്പിക്കും.

 

സഹോദരീ സഹോദരന്മാരേ,

നമ്മുടെ പൈതൃകം സംരക്ഷിച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ച് വികസനം തുടരും. അവസാനമായി, ഈ ദിവ്യാനുഭവത്തില്‍ എന്നെ പങ്കാളിയാക്കിയതിന് നിങ്ങള്‍ എല്ലാവരോടും ഒരിക്കല്‍ കൂടി എന്റെ നന്ദി അറിയിക്കുന്നു. എല്ലാവര്‍ക്കും വളരെ നന്ദി! എന്നോടൊപ്പം പറയൂ...

ഭാരത് മാതാ കീ- ജയ്!

ഭാരത് മാതാ കീ- ജയ്!

ഭാരത് മാതാ കീ- ജയ്!

നന്ദി!

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Cabinet approves extension of PM-KISAN scheme with outlay of ₹3.15 trillion

Media Coverage

Cabinet approves extension of PM-KISAN scheme with outlay of ₹3.15 trillion
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister congratulates Yash Vir Singh on winning Bronze in Men’s Javelin at Commonwealth Games 2026
August 01, 2026

The Prime Minister, Shri Narendra Modi has congratulated Yash Vir Singh on winning the Bronze medal in the Men’s Javelin event at the Glasgow Commonwealth Games 2026.

The Prime Minister said that Yash Vir Singh produced an impressive throw, reflecting his zeal and dedication.

Shri Modi expressed confidence that his achievement would inspire many young athletes and wished him the very best for his future endeavours.

The Prime Minister wrote on X;

“Congratulations to Yash Vir Singh for winning the Bronze in the Men’s Javelin event! He produced an impressive throw, reflecting his zeal and dedication. His achievement will inspire many young athletes. All the best to him for the endeavours ahead.

#CWG2026”