ഓഗസ്റ്റ് 5 ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന ദിവസമായി മാറുന്നു; 370 റദ്ദാക്കലും രാമക്ഷേത്രവും ഈ ദിവസവുമായി ബന്ധപ്പെട്ടിരിക്കുന്നു: പ്രധാനമന്ത്രി
ദേശീയ കായികവിനോദമായ ഹോക്കിയുടെ മാഹാത്മ്യം പുനഃസ്ഥാപിക്കാന്‍ നമ്മുടെ യുവാക്കള്‍ വലിയ ചുവടുവയ്പ് നടത്തി: പ്രധാനമന്ത്രി
നമ്മുടെ യുവാക്കള്‍ വിജയ ലക്ഷ്യം നേടുന്നു; അതേസമയം, ചിലര്‍ രാഷ്ട്രീയ സ്വാര്‍ത്ഥതയാല്‍ സെല്‍ഫ് ഗോളടിക്കുന്നു: പ്രധാനമന്ത്രി
ഇന്ത്യയും തങ്ങള്‍ക്കൊപ്പം മുന്നോട്ടുപോകുകയാണെന്ന് രാജ്യത്തെ യുവാക്കള്‍ക്ക് ഉത്തമ ബോധ്യമുണ്ട്: പ്രധാനമന്ത്രി
സ്വാര്‍ത്ഥവും ദേശവിരുദ്ധവുമായ രാഷ്ട്രീയത്തിന് ഈ മഹത് രാജ്യം കീഴ്‌പ്പെടില്ല: പ്രധാനമന്ത്രി
പാവപ്പെട്ടവര്‍, അധഃസ്ഥിതര്‍, പിന്നോക്കക്കാര്‍, ഗോത്രവര്‍ഗക്കാര്‍ എന്നിവര്‍ക്കായുള്ള പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുമെന്ന് ഉത്തര്‍പ്രദേശിലെ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ് ഉറപ്പുവരുത്തി: പ്രധാനമന്ത്രി
ഉത്തര്‍പ്രദേശ് എല്ലായ്‌പ്പോഴും രാഷ്ട്രീയത്തിന്റെ കണ്ണിലൂടെയാണ് കാണപ്പെട്ടത്. ഇന്ത്യയുടെ വളര്‍ച്ചയന്ത്രത്തിന്റെ ശക്തികേന്ദ്രമായി ഉത്തര്‍പ്രദേശ് മാറുമെന്ന ആത്മവിശ്വാസം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉയര്‍ന്നുവന്നു: പ്രധാനമന്ത്രി
കഴിഞ്ഞ 7 ദശകങ്ങളിലായി ഉത്തര്‍പ്രദേശിനു വന്ന കുറവുകള്‍ നികത്താനുള്ളതാണ് ഈ ദശകം: പ്രധാനമന്ത്രി

നമസ്തേ,

 ഇന്ന് നിങ്ങളോട് സംസാരിക്കുന്നതില്‍ എനിക്ക് വലിയ സംതൃപ്തിയുണ്ട്.  ഡല്‍ഹിയില്‍ നിന്ന് അയയ്ക്കുന്ന ഓരോ ധാന്യവും ഓരോ ഗുണഭോക്താവിന്റെയും പാത്രത്തില്‍ എത്തുന്നതിനാലാണ് ഈ സംതൃപ്തി. മുന്‍ ഗവണ്‍മെന്റുകളുടെ കാലത്ത് ഉത്തര്‍പ്രദേശില്‍ പാവപ്പെട്ടവരെ ഉദ്ദേശിച്ചെന്നു പറഞ്ഞു കൊടുത്ത ഭക്ഷ്യധാന്യങ്ങള്‍  കൊള്ളയടിക്കപ്പെടുകയായിരുന്നു; ഇപ്പോഴതു സംഭവിക്കാത്തതില്‍ സംതൃപ്തിയുണ്ട്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന യുപിയില്‍ നടപ്പാക്കുന്ന രീതി പുതിയ ഉത്തര്‍പ്രദേശിന്റെ സ്വത്വം കൂടുതല്‍ ശക്തിപ്പെടുത്തുന്നു. ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത് ശരിക്കും ആസ്വദിക്കുകയും നിങ്ങള്‍ സംസാരിക്കുമ്പോഴത്തൈ ധൈര്യത്തിലും ആത്മവിശ്വാസത്തിലും സംതൃപ്തി നേടുകയും ചെയ്തു. നിങ്ങള്‍ സംസാരിക്കുന്ന ഓരോ വാക്കിലും സത്യമുണ്ടായിരുന്നു. നിങ്ങള്‍ക്കായി പ്രവര്‍ത്തിക്കാനുള്ള എന്റെ ഉത്സാഹം ഇനിയും വര്‍ദ്ധിച്ചിരി്ക്കുന്നു. ഇനി നമുക്ക് ഈ പരിപാടിയിലേക്കു കടക്കാം.

 ഇന്നത്തെ പരിപാടിയില്‍ കര്‍മ്മയോഗി കൂടിയായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിയാണു പങ്കെടുക്കുന്നത്. യുപി ഗവണ്‍മെന്റിലെ മന്ത്രിമാരേ, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകരായ എംപിമാരേ, വിവിധ എംഎല്‍എമാര്‍, മേയര്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉത്തര്‍പ്രദേശിന്റെ എല്ലാ മുക്കിലും മൂലയിലും നിന്നുമെത്തി വന്‍തോതില്‍ ഒത്തുകൂടിയിരിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ, ഇതാണ് നമ്മുടെ യോഗി ആദിത്യനാഥ്ജി. ഇന്ത്യയുടെ ചരിത്രത്തില്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ച ആഗസ്റ്റ് മാസത്തിന്റെ ആരംഭം നോക്കുക.  ഇന്ത്യയുടെ വിജയം ആരംഭിച്ചതായി തോന്നുന്നു. ഇന്നത്തെ ഓഗസ്റ്റ് 5-ാം തീയതി വളരെ സവിശേഷവും പ്രധാനപ്പെട്ടതുമായി മാറിയിരിക്കുന്നു.  ചരിത്രം ഇത് വര്‍ഷങ്ങളോളം രേഖപ്പെടുത്തും. രണ്ട് വര്‍ഷം മുമ്പ് രാജ്യം ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ചൈതന്യം കൂടുതല്‍ ശക്തിപ്പെടുത്തിയത് ഓഗസ്റ്റ് 5 നാണ്. ഏകദേശം ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം, 370-ാം വകുപ്പു റദ്ദാക്കുകയും എല്ലാ അവകാശങ്ങളും സൗകര്യങ്ങളും ജമ്മു കശ്മീരിലെ എല്ലാ പൗരന്മാര്‍ക്കും ലഭ്യമാക്കുകയും ചെയ്തു. നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യക്കാര്‍ ഒരു മഹത്തായ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ആദ്യ ചുവടുവെപ്പ് നടത്തിയത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 5 നാണ്. അയോധ്യയില്‍ ഇന്ന് അതിവേഗത്തിലാണ് രാമക്ഷേത്രം നിര്‍മ്മിക്കുന്നത്. ഇന്ന്, ഓഗസ്റ്റ് 5 ഒരിക്കല്‍ കൂടി നമുക്കെല്ലാവര്‍ക്കും വളരെയധികം ഉത്സാഹവും ആവേശവും നല്‍കിയിരിക്കുന്നു. ഇന്ന്, രാജ്യത്തെ യുവാക്കള്‍ ഹോക്കിയിലെ അഭിമാനം ഒളിമ്പിക് ഗ്രൗണ്ടില്‍ വീണ്ടെടുക്കുന്നതിനുള്ള ഒരു വലിയ കുതിച്ചുചാട്ടം നടത്തിയിരിക്കുകയാണ്. ഏകദേശം നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഈ സുവര്‍ണ്ണ നിമിഷം വന്നുചേര്‍ന്നത്. നമ്മുടെ ദേശീയ സ്വത്വമായിരുന്നു ഹോക്കി. ഇന്ന് നമ്മുടെ യുവാക്കള്‍ ആ മഹത്വം വീണ്ടെടുക്കുകവഴി രാജ്യത്തിന് ഒരു വലിയ സമ്മാനമാണു നല്‍കിയിരിക്കുന്നത്. ഇതേദിവസം തന്നെ യുപിയിലെ 15 കോടി ജനങ്ങള്‍ക്കായി ഇത്തരമൊരു പുണ്യ പരിപാടി സംഘടിപ്പിക്കപ്പെടുന്നു എന്നതും യാദൃശ്ചികമാണ്. 80 കോടിയിലധികം വരുന്ന പാവപ്പെട്ട സഹോദരീസഹോദരന്മാര്‍ക്ക് ഒരു വര്‍ഷത്തിലേറെയായി സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നു. എന്നാല്‍ ഇന്ന് ഈ പുണ്യ പരിപാടിയില്‍ പങ്കെടുത്ത് നിങ്ങളെ എല്ലാവരെയും കണ്ടുകൊണ്ട് എനിക്ക് അതില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു.

 സഹോദരീ സഹോദരന്മാരെ,

 ഒരു വശത്ത്, നമ്മുടെ രാജ്യവും യുവാക്കളും ഇന്ത്യയ്ക്കായി പുതിയ നേട്ടങ്ങള്‍ സൃഷ്ടിക്കുന്നു, വിജയത്തിനായി ഗോള്‍ നേടുന്നു. രാഷ്ട്രീയ സ്വാര്‍ത്ഥതയ്ക്കായി സ്വയം ലക്ഷ്യങ്ങളില്‍ ഏര്‍പ്പെടുന്ന ചില ആളുകള്‍ രാജ്യത്ത് ഉണ്ട്. രാജ്യത്തിന് എന്താണ് വേണ്ടത്, രാജ്യം എന്താണ് നേടുന്നത്, രാജ്യം എങ്ങനെ മാറുന്നു എന്നതിനെക്കുറിച്ച് അവര്‍ക്ക് ഉത്കണ്ഠയില്ല. ഈ ആളുകള്‍ അവരുടെ സ്വാര്‍ത്ഥതയ്ക്കായി രാജ്യത്തിന്റെ സമയത്തെയും ആത്മാവിനെയും വേദനിപ്പിക്കുന്ന തിരക്കിലാണ്. ഈ ആളുകള്‍ അവരുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ കാരണം, പൊതുവികാരങ്ങളുടെ ആവിഷ്‌കാരത്തിന്റെ സങ്കേതമായ ഇന്ത്യന്‍ പാര്‍ലമെന്റിനെ തുടര്‍ച്ചയായി അപമാനിക്കുകയാണ്.  100 വര്‍ഷത്തിനിടെ ആദ്യമായി സംഭവിച്ച മാനവികതയുടെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ നിന്ന് സ്വയം മോചിപ്പിക്കാന്‍ ഇന്ന് രാജ്യത്തെ ഓരോ പൗരനും നിരന്തരം പ്രവര്‍ത്തിക്കുന്നു.  എന്നാല്‍ ദേശീയ താല്‍പ്പര്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എങ്ങനെ തടയിടാം എന്നതിനെക്കുറിച്ചുള്ള മത്സരത്തിലാണ് ഈ ആളുകള്‍. അവര്‍ ആ ഓട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. പക്ഷേ സുഹൃത്തുക്കളേ, ഈ മഹത്തായ രാജ്യത്തിന്, ഈ രാജ്യത്തെ മഹത്തായ ആളുകള്‍ക്ക് അത്തരം സ്വാര്‍ത്ഥവും ദേശവിരുദ്ധവുമായ രാഷ്ട്രീയത്തിന്റെ ബന്ദികളാകാന്‍ കഴിയില്ല. രാജ്യത്തിന്റെ വികസനം തടയാന്‍ ഈ ആളുകള്‍ എത്ര ശ്രമിച്ചാലും അത് ഇപ്പോള്‍ നിലയ്ക്കാന്‍ പോകുന്നില്ല.  അവര്‍ പാര്‍ലമെന്റ് സ്തംഭിപ്പിക്കാന്‍ ശ്രമിക്കുന്നു, പക്ഷേ 130 കോടി ജനങ്ങള്‍ രാജ്യം സ്തംഭിക്കാന്‍ അനുവദിക്കുന്നില്ല. എല്ലാ പ്രയാസങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് രാജ്യം എല്ലാ മുന്നണികളിലും അതിവേഗം പുരോഗമിക്കുകയാണ്.  കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ രാജ്യം പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമ്പോള്‍ ഡല്‍ഹിയില്‍ പാര്‍ലമെന്റ് തടയുന്നതിലാണ് ചിലര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളിലെ റെക്കോഡുകള്‍ കണ്ടാല്‍ ഇന്ത്യക്കാരുടെ സാധ്യതകളും വിജയവും എല്ലായിടത്തും ദൃശ്യമാകും. ഒളിമ്പിക്സില്‍ നമ്മുടെ കളിക്കാരുടെ അഭൂതപൂര്‍വമായ പ്രകടനം രാജ്യം മുഴുവന്‍ ഉത്സാഹത്തോടെ കാണുന്നു.  കൊവിഡ് പ്രതിരോധ കുത്തിവയ്പില്‍ ഇന്ത്യ 50 കോടി എന്ന നാഴികക്കല്ലിന്റെ വക്കിലാണ്. വളരെ വേഗം, ആ സംഖ്യ മറികടക്കും. ഈ കൊറോണ കാലഘട്ടത്തിലും, ഇന്ത്യക്കാരുടെ സംരംഭം പുതിയ മാതൃകകള്‍ സൃഷ്ടിക്കുന്നു. ജൂലൈയിലെ ജിഎസ്ടി സമാഹരണമോ നമ്മുടെ കയറ്റുമതിയോ ആകട്ടെ, അവ പുതിയ ഉയരങ്ങള്‍ തൊടുന്നു. ജൂലൈയില്‍ 1.16 ലക്ഷം കോടി രൂപയുടെ ജിഎസ്ടി സമാഹരണം സമ്പദ്വ്യവസ്ഥ ത്വരിതഗതിയിലാണെന്ന് തെളിയിക്കുന്നു. അതേസമയം, ഇന്ത്യയുടെ കയറ്റുമതി സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ഇതാദ്യമായ ഒരു മാസത്തില്‍ 2.50  ലക്ഷം കോടി രൂപ കവിഞ്ഞു. ഈ മാസം ഇത് സംഭവിച്ചു. പതിറ്റാണ്ടുകള്‍ക്ക് ശേഷം കാര്‍ഷിക കയറ്റുമതിയില്‍ ലോകത്തിലെ ഏറ്റവും മികച്ച 10 രാജ്യങ്ങളില്‍ ഒന്നാണ് നമ്മള്‍.  ഇന്ത്യ ഒരു കാര്‍ഷിക രാജ്യമാണെന്നാണു പറയപ്പെടുന്നത്. എന്നാല്‍ നിരവധി പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇത് ആദ്യമായാണ് ആദ്യ പത്തില്‍ ഇടം നേടിയത്. ഇന്ത്യയുടെ അഭിമാനമായ രാജ്യത്തെ ആദ്യത്തെ ഇന്ത്യന്‍ നിര്‍മിത വിമാനവാഹിനിക്കപ്പലായ വിക്രാന്ത് സമുദ്രത്തില്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചു. എല്ലാ വെല്ലുവിളികളെയും നേരിട്ടു കൊണ്ട്, ലഡാക്കില്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള മോട്ടോറബിള്‍ റോഡിന്റെ നിര്‍മ്മാണം ഇന്ത്യ പൂര്‍ത്തിയാക്കി. അടുത്തിടെ, ഇന്ത്യ ഇ-റൂപ്പി ആരംഭിച്ചു, ഇത് സമീപഭാവിയില്‍ ഡിജിറ്റല്‍ ഇന്ത്യയെ ശക്തിപ്പെടുത്തുകയും ലക്ഷ്യമിട്ടതും ലക്ഷ്യബോധമുള്ളതുമായ ക്ഷേമപദ്ധതികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും.

 സുഹൃത്തുക്കളേ,

 തങ്ങളുടെ പദവികളെക്കുറിച്ച് മാത്രം വേവലാതിപ്പെടുന്നവര്‍ക്ക് ഇപ്പോള്‍ ഇന്ത്യയെ തടയാനാവില്ല. പദവികളല്ല, മെഡലുകള്‍ നേടിയാണ് പുതിയ ഇന്ത്യ ലോകത്തെ ഭരിക്കുന്നത്.  പുതിയ ഇന്ത്യയില്‍ മുന്നോട്ട് പോകാനുള്ള വഴി നിര്‍ണ്ണയിക്കുന്നത് കുടുംബങ്ങളല്ല, മറിച്ച് കഠിനാധ്വാനത്തിലൂടെയാണ്.  അതിനാല്‍, ഇന്ന് ഇന്ത്യയിലെ യുവാക്കള്‍ പറയുന്നു - ഇന്ത്യ മുന്നോട്ട് പോവുകയാണ്, ഇന്ത്യയിലെ യുവാക്കള്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയണ്.

 സുഹൃത്തുക്കളേ,

 യോഗി ജിയും അദ്ദേഹത്തിന്റെ ഗവണ്‍മെന്റും സംഘടിപ്പിച്ച ഇന്നത്തെ പരിപാടി കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഈ പ്രയാസകരമായ സമയത്ത്, തന്റെ വീട്ടില്‍ റേഷന്‍ ഇല്ലാത്ത ഒരു പാവപ്പെട്ടവന്‍ പോലും ഇല്ലെന്ന് ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്.

 സുഹൃത്തുക്കളേ,

 ഈ പകര്‍ച്ചവ്യാധി കഴിഞ്ഞ നൂറുവര്‍ഷത്തെ ഏറ്റവും വലിയ പ്രതിസന്ധി മാത്രമല്ല, ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങളെ, മുഴുവന്‍ മനുഷ്യരാശിയെയും, പല മേഖലകളിലും ഇത് വിഴുങ്ങിയിരിക്കുന്നു. അത് ഏറ്റവും വലിയ വെല്ലുവിളി സൃഷ്ടിക്കുന്നു. ഇത്രയും വലിയ പ്രതിസന്ധി രാജ്യത്ത് നേരത്തെ ഉണ്ടായപ്പോള്‍, രാജ്യത്തിന്റെ എല്ലാ സംവിധാനങ്ങളും തകര്‍ന്നു വീഴുന്നത് പണ്ട് നമ്മള്‍ അനുഭവിച്ചിട്ടുണ്ട്.  ജനങ്ങളുടെ വിശ്വാസവും ഇളകി. എന്നാല്‍ ഇന്ന് ഇന്ത്യയും ഇവിടുത്തെ ഓരോ പൗരനും ഈ മഹാമാരിയോട് പൂര്‍ണ്ണ ശക്തിയോടെ പോരാടുകയാണ്. ചികില്‍സാ സേവനങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങള്‍, ലോകത്തിലെ ഏറ്റവും വലിയ സൗജന്യ പ്രതിരോധ കുത്തിവയ്പു ക്യാംപെയ്ന്‍, അല്ലെങ്കില്‍ ഇന്ത്യക്കാരെ പട്ടിണിയില്‍ നിന്ന് രക്ഷിക്കുന്നതിനുള്ള ഏറ്റവും വലിയ പ്രചാരണം ഏതുമാകട്ടെ, ഇന്ത്യ ലക്ഷക്കണക്കിന് കോടി രൂപ ചെലവിട്ടു വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നു. ഈ മഹാമാരി പ്രതിസന്ധിയുടെ നടുവില്‍ ധാരാളം തൊഴില്‍ സൃഷ്ടിക്കുന്ന പദ്ധതികളെയും വമ്പന്‍ അടിസ്ഥാനസൗകര്യ പദ്ധതികളെയും നിര്‍ത്തിപ്പോകാന്‍ ഇന്ത്യ അനുവദിച്ചിട്ടില്ല. രാജ്യത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് യുപിയിലെ ജനങ്ങള്‍ തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്.  ദേശീയ പാതകള്‍, അതിവേഗപാതകള്‍, സമര്‍പ്പിത ചരക്ക് ഇടനാഴികള്‍, പ്രതിരോധ ഇടനാഴികള്‍ തുടങ്ങിയ പദ്ധതികള്‍ യുപിയില്‍ പുരോഗമിക്കുന്നു.

 സുഹൃത്തുക്കളേ,

ഇത്തരമൊരു പ്രതിസന്ധി ഉണ്ടായിരുന്നിട്ടും, (നമ്മള്‍ അതു നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്) റേഷന്‍ മുതല്‍ മറ്റ് ഭക്ഷ്യവസ്തുക്കള്‍ വരെയുള്ള ഭക്ഷ്യവസ്തുക്കളുടെ വില ലോകമെമ്പാടും കൊടുങ്കാറ്റ് സൃഷ്ടിച്ചു.  ഇത്തരമൊരു സാഹചര്യത്തില്‍, ചെറിയ വെള്ളപ്പൊക്കം പോലും പാലിന്റെയും പച്ചക്കറികളുടെയും വില വര്‍ദ്ധനവിന് കാരണമാകുമെന്ന് നമുക്കറിയാം.  നേരിയ തടസ്സം പോലും പണപ്പെരുപ്പം ഉയരാന്‍ ഇടയാക്കും. നമ്മുടെ മുന്നില്‍ വലിയൊരു വെല്ലുവിളിയും ഉണ്ട്. എന്നാല്‍ എന്റെ പാവപ്പെട്ട മധ്യവര്‍ഗ സഹോദരീസഹോദരന്മാര്‍ക്ക് ഇത് പരമാവധി നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു; നിങ്ങളുടെ എല്ലാവരുടെയും സഹകരണത്തോടെ ഇതും സാധ്യമാകും. കൊറോണ കാലഘട്ടത്തില്‍ പോലും കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിട്ടില്ല. അവ പൂര്‍ണ്ണ ജാഗ്രതയോടെ തുടര്‍ന്നു. വിത്തുകളും രാസവളങ്ങളും ലഭിക്കുമ്പോഴും അവരുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കുമ്പോഴും കര്‍ഷകര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശരിയായ ക്രമീകരണങ്ങള്‍ ചെയ്തു. തത്ഫലമായി, നമ്മുടെ കര്‍ഷകര്‍ റെക്കോര്‍ഡ് ഉല്‍പാദനം നടത്തി. അവരുടെ ഉല്‍പന്നങ്ങള്‍ കുറഞ്ഞ താങ്ങുവിലയില്‍ വാങ്ങുന്നതില്‍ ഗവണ്‍മെന്റു പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിച്ചു. നമ്മുടെ യോഗി ഗവണ്‍മെന്റിന്റെ കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ താങ്ങുവില ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുന്നതില്‍ എല്ലാ വര്‍ഷവും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു.  ഗോതമ്പും നെല്ലും വാങ്ങിയതില്‍ താങ്ങുവില പ്രയോജനപ്പെടുത്തിയ കര്‍ഷകരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയായി. യുപിയിലെ 13 ലക്ഷത്തിലധികം കര്‍ഷക കുടുംബങ്ങള്‍ക്ക് അവരുടെ ഉത്പന്നങ്ങളുടെ ഏകദേശം 24,000 കോടി രൂപ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ട് ലഭിച്ചിട്ടുണ്ട്.

 സുഹൃത്തുക്കളേ,

 കേന്ദ്രത്തിലെയും ഉത്തര്‍പ്രദേശിലെയും ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് സാധാരണക്കാരുടെ സൗകര്യത്തിനും ശാക്തീകരണത്തിനുമായി നിരന്തരമായ ശ്രമങ്ങള്‍ നടത്തുന്നു. കൊറോണ മഹാമാരി ഉണ്ടായിട്ടും പാവങ്ങള്‍ക്ക് സൗകര്യങ്ങള്‍ നല്‍കാനുള്ള പ്രചാരണം മന്ദഗതിയിലായില്ല.  ഇതുവരെ, 17 ലക്ഷത്തിലധികം ഗ്രാമീണ, നഗര ദരിദ്ര കുടുംബങ്ങള്‍ക്ക് യുപിയില്‍ അവരുടെ വീടുകള്‍ അനുവദിച്ചു. ലക്ഷക്കണക്കിന് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീട്ടില്‍ ശുചിമുറി സൗകര്യം ലഭിച്ചിട്ടുണ്ട്. ഏകദേശം 1.5 കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഉജ്ജ്വലയുടെ കീഴില്‍ സൗജന്യ ഗ്യാസ് കണക്ഷനുകളും ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷനുകളും നല്‍കിയിട്ടുണ്ട്.  എല്ലാ വീടുകളിലും വെള്ളം എത്തിക്കുക എന്ന ദൗത്യവും യുപിയില്‍ അതിവേഗം പുരോഗമിക്കുകയാണ്.  കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ യുപിയിലെ 27 ലക്ഷം ഗ്രാമീണ കുടുംബങ്ങള്‍ക്ക് പൈപ്പ് വെള്ളം വിതരണം ചെയ്തു.

 സഹോദരീ സഹോദരന്മാരെ,

 ദരിദ്രര്‍, അധ:സ്ഥിതര്‍, പിന്നാക്കക്കാര്‍, ആദിവാസി വിഭാഗങ്ങള്‍ എന്നിവര്‍ക്കായി നടപ്പാക്കിയ പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുമെന്ന് ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് ഉറപ്പുവരുത്തി. പ്രധാനമന്ത്രി സ്വനിധി യോജനയും ഇതിന്റെ മികച്ച ഉദാഹരണമാണ്.  കൊറോണ സൃഷ്ടിച്ച സാഹചര്യങ്ങളില്‍, വഴിയോരക്കച്ചവടക്കാര്‍ അവരുടെ ഉപജീവനമാര്‍ഗം ക്രമീകരിക്കുന്നതിന് ബാങ്കുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍, ഈ പദ്ധതി പ്രകാരം യുപിയിലെ 10 ലക്ഷത്തോളം സുഹൃത്തുക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്ന പ്രക്രിയ ആരംഭിച്ചു.

 സുഹൃത്തുക്കളേ,

 കഴിഞ്ഞ ദശകങ്ങളില്‍ ഉത്തര്‍പ്രദേശിന്റെ സ്വത്വം എന്തായിരുന്നുവെന്നും ഉത്തര്‍പ്രദേശിനെക്കുറിച്ച് പരാമര്‍ശിച്ചതെന്താണെന്നും നിങ്ങള്‍ ഓര്‍ക്കും.  ഉത്തര്‍പ്രദേശിനെ എല്ലായ്‌പ്പോഴും രാഷ്ട്രീയത്തിന്റെ കണ്ണാടിയിലൂടെയാണ് കാണുന്നത്. രാജ്യത്തിന്റെ വികസനത്തില്‍ യുപിക്ക് ഒരു പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്നത് പോലും ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ഡല്‍ഹി സിംഹാസനത്തിലേക്കുള്ള വഴി യുപിയിലൂടെ കടന്നുപോകുമെന്ന് സ്വപ്നം കണ്ട പലരും വന്നുപോയി. പക്ഷേ, ഇന്ത്യയുടെ അഭിവൃദ്ധിയിലേക്കുള്ള വഴി യുപിയിലൂടെ കടന്നുപോകുന്നുവെന്ന് അവര്‍ ഒരിക്കലും ഓര്‍ത്തില്ല.  ഈ ആളുകള്‍ ഉത്തര്‍പ്രദേശിനെ രാഷ്ട്രീയത്തിന്റെ മാത്രം കേന്ദ്രമായി പരിമിതപ്പെടുത്തി. ചില ആളുകള്‍ യുപിയെ രാജവംശത്തിനും കുടുംബത്തിനും രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കും മാത്രമായി ഉപയോഗിച്ചു. ഈ ആളുകളുടെ സങ്കുചിത രാഷ്ട്രീയം കാരണം, ഇത്രയും വലിയ സംസ്ഥാനം ഇന്ത്യയുടെ സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ടിരുന്നില്ല.  അതെ, ചില ആളുകള്‍ സമ്പന്നരായി, ചില കുടുംബങ്ങള്‍ തീര്‍ച്ചയായും പുരോഗമിച്ചു. ഈ ആളുകള്‍ യുപിയെ സമ്പന്നരാക്കിയില്ല, തങ്ങളെത്തന്നെയാണ് സമ്പന്നരാക്കിയത്. ഇന്ന് ഉത്തര്‍പ്രദേശ് അത്തരം ആളുകളുടെ ദുഷിച്ച വൃത്തത്തില്‍ നിന്ന് പുറത്തുവന്ന് മുന്നേറുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.  ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് യുപിയുടെ സാധ്യതകളെ ഇടുങ്ങിയ വീക്ഷണകോണില്‍ നിന്ന് നോക്കുന്ന രീതി മാറ്റി.  ഇന്ത്യയുടെ വളര്‍ച്ചാ യന്ത്രത്തിന്റെ ശക്തികേന്ദ്രമായി യുപി മാറുമെന്ന ആത്മവിശ്വാസം കഴിഞ്ഞ വര്‍ഷങ്ങളില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.  യുപിയുടെ ചരിത്രത്തില്‍ ആദ്യമായാണ് സാധാരണ യുവാക്കളുടെ സ്വപ്‌നങ്ങളേക്കുറിച്ചു സംസാരിക്കുന്നത്. യുപിയുടെ ചരിത്രത്തില്‍ ആദ്യമായാണ് കുറ്റവാളികള്‍ക്കിടയില്‍ ഭീതിയുടെ അന്തരീക്ഷം തെളിഞ്ഞത്.  യുപിയുടെ ചരിത്രത്തില്‍ ആദ്യമായി ദരിദ്രരെ പീഡിപ്പിക്കുകയും ദുര്‍ബല വിഭാഗങ്ങളെ ഭീഷണിപ്പെടുത്തുകയും അനധികൃത താമസക്കാരെ ഭയപ്പെടുത്തുകയും ചെയ്യുന്നവര്‍ ഭയപ്പെടുന്നു.

 അഴിമതിക്കും സ്വജനപക്ഷപാതത്തിനും അടിപ്പെട്ട ഒരു സംവിധാനം അര്‍ത്ഥവത്തായ മാറ്റം വരുത്താന്‍ തുടങ്ങിയിരിക്കുന്നു. ഇന്ന്, യുപിയില്‍ പൊതുജനത്തിന്റെ ഓരോ ചില്ലിക്കാശും പൊതുജനങ്ങളുടെ അക്കൗണ്ടുകളില്‍ നേരിട്ട് എത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നു. പൊതുജനങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നു. ഇന്ന് യുപി നിക്ഷേപകേന്ദ്രമായി മാറുകയാണ്.  വലിയ കമ്പനികള്‍ യുപിയിലേക്ക് വരാന്‍ ഉത്സുകരാണ്.  യുപിയില്‍ വമ്പന്‍ അടിസ്ഥാനസൗകര്യ പദ്ധതികള്‍ വികസിപ്പിക്കുന്നു, വ്യവസായ ഇടനാഴികള്‍ നിര്‍മ്മിക്കുന്നു, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു.

 സഹോദരീ സഹോദരന്മാരെ,

 ഉത്തര്‍പ്രദേശിലെ കഠിനാധ്വാനികളായ ആളുകള്‍ ആത്മനിര്‍ഭര്‍ ഭാരത് എന്ന സമ്പന്ന ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള വലിയ അടിത്തറയാണ്.  സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവമായ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികമാണ് നമ്മള്‍ ഇന്ന് ആഘോഷിക്കുന്നത്. ഈ ഉത്സവം വെറും സ്വാതന്ത്ര്യത്തിന്റെ ആഘോഷമല്ല. മറിച്ച്, വരാനിരിക്കുന്ന 25 വര്‍ഷത്തേക്കുള്ള വലിയ ലക്ഷ്യങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കുമുള്ള അവസരമാണിത്. ഈ പ്രമേയങ്ങളില്‍ ഉത്തര്‍പ്രദേശിന് വലിയ പങ്കും ഉത്തരവാദിത്തവുമുണ്ട്.  കഴിഞ്ഞ ദശാബ്ദങ്ങളില്‍ സാധിക്കാത്തത് നേടാന്‍ ഇപ്പോള്‍ ഉത്തര്‍പ്രദേശിന്റെ ഊഴമാണ്. ഉത്തര്‍പ്രദേശിലെ കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളുടെ പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള ഒരു ദശകമാണ് ഈ ദശകം.  യുപിയിലെ സാധാരണക്കാരായ യുവാക്കള്‍, നമ്മുടെ പെണ്‍മക്കള്‍, പാവപ്പെട്ടവര്‍, അധ:സ്ഥിതര്‍, പിന്നാക്കക്കാര്‍ എന്നിവരുടെ മതിയായ പങ്കാളിത്തം കൂടാതെ അവര്‍ക്ക് മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാതെ ഇത് സാധ്യമല്ല.  എല്ലാവരുടെയും വികസനം, എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വിശ്വാസം എന്നിവയുടെ ഈ മന്ത്രവുമായി നമ്മള്‍ മുന്നോട്ട് പോകുന്നു. മുന്‍കാലങ്ങളില്‍, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട രണ്ട് പ്രധാന തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്; ഉത്തര്‍പ്രദേശ് അതിന്റെ ഒരു വലിയ ഗുണഭോക്താവാകാന്‍ പോകുന്നു.  ആദ്യ തീരുമാനം എഞ്ചിനീയറിംഗ് പഠനവുമായി ബന്ധപ്പെട്ടതാണ്. യുപിയിലെ ഗ്രാമങ്ങളിലെ കുട്ടികള്‍ക്കും പാവപ്പെട്ടവര്‍ക്കും ഭാഷാ പ്രശ്‌നം മൂലം വലിയ തോതില്‍ എഞ്ചിനീയറിംഗ്, സാങ്കേതിക വിദ്യാഭ്യാസം നഷ്ടപ്പെട്ടു. ഇപ്പോള്‍ ഈ നിര്‍ബന്ധം ഒഴിവാക്കിയിരിക്കുന്നു. ഹിന്ദി ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ ഭാഷകളില്‍ എഞ്ചിനീയറിംഗും സാങ്കേതിക വിദ്യാഭ്യാസവും പഠിപ്പിക്കുന്നു. മികച്ച സാങ്കേതികവിദ്യയും പാഠ്യപദ്ധതിയും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.  രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും സ്ഥാപനങ്ങള്‍ ഈ സൗകര്യം നടപ്പാക്കാന്‍ തുടങ്ങി.

 സഹോദരീ സഹോദരന്മാരെ,

 മറ്റൊരു പ്രധാന തീരുമാനം മെഡിക്കല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതാണ്. മെഡിക്കല്‍ വിദ്യാഭ്യാസത്തിലെ അഖിലേന്ത്യാ ക്വാട്ടയില്‍ നിന്നുള്ള സംവരണത്തിന്റെ പരിധിയില്‍ നിന്ന് ഒബിസിക്കാരെയും പിന്നാക്കക്കാരെയും മാറ്റിനിര്‍ത്തി. നമ്മുടെ ഗവണ്‍മെന്റ് അടുത്തിടെ ഈ ക്വാട്ടയില്‍ ഒബിസി വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം നല്‍കി.  കൂടാതെ, പൊതു വിഭാഗത്തിലെ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കുള്ള 10 ശതമാനം സംവരണവും ഇതിനൊപ്പം നടപ്പാക്കിയിട്ടുണ്ട്.  ഈ തീരുമാനത്തോടെ, ഡോക്ടര്‍മാരാകാന്‍ ആഗ്രഹിക്കുന്നവരുടെ മികവുറ്റ വലിയൊരു സംഘം സൃഷ്ടിക്കപ്പെടും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും മുന്നോട്ട് പോകാന്‍ പ്രോത്സാഹനമാകും. പാവപ്പെട്ടവരുടെ കുട്ടികള്‍ ഡോക്ടര്‍മാരാകാന്‍ ഇത് വഴിയൊരുക്കും.

 സഹോദരീ സഹോദരന്മാരെ,

 ആരോഗ്യ മേഖലയിലും, അഭൂതപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഉത്തര്‍പ്രദേശില്‍ നടന്നിട്ടുണ്ട്.  കൊറോണ പോലൊരു ആഗോള പകര്‍ച്ചവ്യാധി 4-5 വര്‍ഷം മുമ്പ് ഉണ്ടായിരുന്നെങ്കില്‍ യുപിയുടെ അവസ്ഥ എന്തായിരുന്നുവെന്ന് സങ്കല്‍പ്പിച്ചു നോക്കൂ. അപ്പോള്‍ ജലദോഷം, പനി, കോളറ തുടങ്ങിയ രോഗങ്ങള്‍ പോലും ജീവന് ഭീഷണിയായി മാറിയിരുന്നു. ഇന്ന്, ഏകദേശം 5.25 കോടി ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്ന നാഴികക്കല്ലിലെത്തുന്ന ആദ്യ സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറുകയാണ്.  കൂടാതെ, ഇന്ത്യയില്‍ നിര്‍മിച്ച വാക്‌സിനുകളെക്കുറിച്ച് ആശയക്കുഴപ്പം പ്രചരിപ്പിക്കുകയും വ്യാജം പ്രചരിപ്പിക്കുകയും ചെയ്തതിനിടെയാണ് ഈ നേട്ടം. യുപിയിലെ വിവേകമുള്ള ആളുകള്‍ എല്ലാ മിഥ്യാധാരണകളും എല്ലാ നുണകളും നിരസിച്ചു. ഉത്തര്‍പ്രദേശ് എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ പ്രചാരണം വേഗത്തിലാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, മാസ്‌കുകളുടെ ഉപയോഗവും രണ്ട് അടി അകലം പാലിക്കുന്നതും സംബന്ധിച്ച നിയമങ്ങളില്‍ ഇളവ് വരുത്തുകയില്ല. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയുടെ എല്ലാ ഗുണഭോക്താക്കള്‍ക്കും ഒരിക്കല്‍ കൂടി ഞാന്‍ എന്റെ ആശംസകള്‍ അറിയിക്കുന്നു.  ഉത്സവങ്ങള്‍ ഉടന്‍ വരാന്‍ പോകുന്നുണ്ട്; ദീപാവലി വരെ നിരവധി ഉത്സവങ്ങളുണ്ട്. അതിനാല്‍, നമ്മുടെ പാവപ്പെട്ട കുടുംബങ്ങള്‍ ആരും ഈ ഉത്സവങ്ങളില്‍ കഷ്ടപ്പെടാതിരിക്കാന്‍ ദീപാവലി വരെ സൗജന്യ റേഷന്‍ തുടരുമെന്ന് ഞങ്ങള്‍ തീരുമാനിച്ചു.
വരാനിരിക്കുന്ന എല്ലാ ഉത്സവങ്ങള്‍ക്കും ഞാന്‍ നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു.  നിങ്ങള്‍ ആരോഗ്യമുള്ളവരായിരിക്കട്ടെ, നിങ്ങളുടെ കുടുംബം ആരോഗ്യകരമുള്ളതായിരിക്കട്ടെ.
വളരെയധികം നന്ദി

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Rocking concert economy taking shape in India

Media Coverage

Rocking concert economy taking shape in India
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister expresses gratitude to the Armed Forces on Armed Forces Flag Day
December 07, 2025

The Prime Minister today conveyed his deepest gratitude to the brave men and women of the Armed Forces on the occasion of Armed Forces Flag Day.

He said that the discipline, resolve and indomitable spirit of the Armed Forces personnel protect the nation and strengthen its people. Their commitment, he noted, stands as a shining example of duty, discipline and devotion to the nation.

The Prime Minister also urged everyone to contribute to the Armed Forces Flag Day Fund in honour of the valour and service of the Armed Forces.

The Prime Minister wrote on X;

“On Armed Forces Flag Day, we express our deepest gratitude to the brave men and women who protect our nation with unwavering courage. Their discipline, resolve and spirit shield our people and strengthen our nation. Their commitment stands as a powerful example of duty, discipline and devotion to our nation. Let us also contribute to the Armed Forces Flag Day fund.”