രാഷ്ട്രപതിയുടെ പ്രസംഗം ഇന്ത്യയുടെ പുരോഗതിയുടെ വേഗവും വ്യാപ്തിയും സംബന്ധിച്ച സൂചന നല്‍കി'
'വംശീയ രാഷ്ട്രീയം ഇന്ത്യയുടെ ജനാധിപത്യത്തെ ആശങ്കപ്പെടുത്തുന്നതാണ്'
'മൂന്നാം ടേമില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് മോദിയുടെ ഉറപ്പ്'
'ആദ്യ ടേമില്‍, ഞങ്ങള്‍ മുന്‍ ഗവണ്‍മെന്റുകള്‍ സൃഷ്ടിച്ച കുഴികള്‍ നികത്തി, രണ്ടാം ടേമില്‍ ഞങ്ങള്‍ ഒരു പുതിയ ഇന്ത്യയുടെ അടിത്തറയിട്ടു, മൂന്നാം ടേമില്‍ ഞങ്ങള്‍ വികസിത ഭാരതം വികസിപ്പിക്കുന്നതു ത്വരിതപ്പെടുത്തും'
'വടക്കു മുതല്‍ തെക്കു വരെയും കിഴക്കുനിന്നു പടിഞ്ഞാറുവരെയും തീര്‍പ്പാക്കാപ്പെടാതിരുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതു ജനങ്ങള്‍ കണ്ടു'
അയോധ്യയിലെ രാമക്ഷേത്രം ഇന്ത്യയുടെ മഹത്തായ സംസ്‌കാരത്തിനും പാരമ്പര്യത്തിനും ഊര്‍ജം പകരുന്നത് തുടരും.
'ഗവണ്‍മെന്റിന്റെ മൂന്നാം ടേം അടുത്ത 1000 വര്‍ഷത്തേക്കുള്ള ഇന്ത്യക്ക് അടിത്തറ പാകും'
'രാജ്യത്തിന്റെ പെണ്‍മക്കള്‍ക്കു മുന്നില്‍ വാതിലുകള്‍ അടയുന്ന ഒരു മേഖലയും ഇപ്പോള്‍ ഇന്ത്യയില്‍ ഇല്ല'
'മാഭാരതിയുടെയും 140 കോടി പൗരന്മാരുടെയും വികസനത്തിന് നിങ്ങളുടെ പിന്തുണ ഞാന്‍ അഭ്യര്‍ഥിക്കുന്നു'

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
രാഷ്ട്രപതിയുടെ പ്രസംഗത്തിന്‍മേലുള്ള നന്ദി പ്രമേയത്തെ ഞാന്‍ പിന്‍തുണയ്ക്കുന്നു. പാര്‍ലമെന്റിന്റെ ഈ പുതിയ മന്ദിരത്തില്‍ വച്ച് ബഹുമാനപ്പെട്ട രാഷ്ട്രപതി നാമെല്ലാവരെയും അഭിസംബോധന ചെയ്യുമ്പോള്‍, ജാഥയെ ഒന്നാകെ ആഭിജാത്യത്തോടും ബഹുമാനത്തോടും കൂടി ചെങ്കോല്‍ നയിച്ചപ്പോള്‍, നാമെല്ലാം പിന്‍തുടരുകയായിരുന്നു... പുതിയ സഭയിലെ ഈ പുതിയ പാരമ്പര്യം ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന്റെ ആ പുണ്യ നിമിഷത്തെ പ്രതിഫലിപ്പിക്കുമ്പോള്‍ ജനാധിപത്യത്തിന്റെ മഹത്വം പലമടങ്ങ് ഉയരുന്നു. 75-ാമത് റിപ്പബ്ലിക് ദിനത്തിന് ശേഷം പുതിയ പാര്‍ലമെന്റ് മന്ദിരവും ചെങ്കോലിന്റെ നേതൃത്വവും... മുഴുവന്‍ രംഗവും വളരെ ശ്രദ്ധേയമായിരുന്നു. ഇവിടെ നിന്ന് ആ മഹത്വം നമുക്കു കാണാനാവില്ല. ഞാന്‍ അവിടെ നിന്നു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍, പുതിയ സഭയില്‍ രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും കണ്ട. ആ നിമിഷം ഞാന്‍ എന്നും നെഞ്ചേറ്റും. രാഷ്ട്രപതിയുടെ പ്രസംഗത്തിലെ നന്ദിപ്രമേയത്തെക്കുറിച്ചുള്ള അവരുടെ ചിന്തകള്‍ വിനയത്തോടെ പ്രകടിപ്പിച്ചതിന് 60-ലധികം ബഹുമാന്യരായ അംഗങ്ങള്‍ക്ക് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.
പ്രതിപക്ഷം എടുത്ത ദൃഢനിശ്ചയത്തെ ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നു. അവരുടെ പ്രസംഗത്തിന്റെ ഓരോ വശവും ദീര്‍ഘകാലം അവിടെ (പ്രതിപക്ഷ ബെഞ്ചില്‍) തുടരാന്‍ അവര്‍ തീരുമാനിച്ചു എന്ന എന്റെയും രാജ്യത്തിന്റെയും ബോധ്യത്തെ ശക്തിപ്പെടുത്തി. പതിറ്റാണ്ടുകളായി നിങ്ങള്‍ ഇവിടെ (ട്രഷറി ബെഞ്ചുകളില്‍) ഇരുന്നു, എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ അവിടെ (പ്രതിപക്ഷ ബെഞ്ചുകളില്‍) ഇരിക്കാന്‍ തീരുമാനിച്ചു. ജനങ്ങളും ദൈവത്തിന്റെ രൂപം പോലെയാണ്. ഈ ദിവസങ്ങളില്‍ നിങ്ങളെല്ലാവരും കഠിനാധ്വാനം ചെയ്യുന്നതിനനുസരിച്ച്, ആളുകളുടെ ദൈവിക രൂപം തീര്‍ച്ചയായും നിങ്ങളെ അനുഗ്രഹിക്കുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. നിങ്ങള്‍ തീര്‍ച്ചയായും ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തും. അടുത്ത തിരഞ്ഞെടുപ്പിന് ശേഷം നിങ്ങള്‍ സന്ദര്‍ശക ഗാലറിയില്‍ കാണപ്പെടും. അധീര്‍ രഞ്ജന്‍ (ചൗധരി) ജി, ഇത്തവണ നിങ്ങള്‍ അവര്‍ക്ക് കരാര്‍ നല്‍കിയോ? നിങ്ങളാണ് ഈ കാര്യങ്ങള്‍ സുഗമമാക്കിയത്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
നിങ്ങളില്‍ പലര്‍ക്കും തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ധൈര്യം നഷ്ടപ്പെട്ടതായി എനിക്ക് കാണാന്‍ കഴിയുന്നുണ്ട്. കഴിഞ്ഞ തവണ പലരും സീറ്റ് മാറ്റി (തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി) എന്നു മാത്രമല്ല, ഇത്തവണയും സീറ്റ് മാറ്റാന്‍ വ്യഗ്രത കാണിക്കുന്നതായി കേട്ടിട്ടുണ്ട്. കൂടാതെ ലോക്‌സഭയിലേക്ക് പോകാതെ രാജ്യസഭയിലേക്ക് പോകാന്‍ ഇപ്പോള്‍ പലര്‍ക്കും ആഗ്രഹമുണ്ടെന്ന് കേട്ടിട്ടുണ്ട്. സാഹചര്യം വിലയിരുത്താന്‍ അവര്‍ സ്വന്തം വഴി കണ്ടെത്താന്‍ ശ്രമിക്കുന്നു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
രാഷ്ട്രപതിയുടെ പ്രസംഗം, ഒരു തരത്തില്‍, വസ്തുതകളെയും യാഥാര്‍ഥ്യങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഒരു രേഖയാണ്. അത് രാഷ്ട്രപതി രാജ്യത്തിനു മുന്നില്‍ അവതരിപ്പിച്ചു. നിങ്ങള്‍ ഈ മുഴുവന്‍ രേഖയും നോക്കുകയാണെങ്കില്‍, രാജ്യം പുരോഗമിക്കുന്ന വേഗവും പ്രവര്‍ത്തനങ്ങളുടെ വ്യാപനത്തിന്റെ തോതും ചിത്രീകരിക്കുന്ന യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ബഹുമാനപ്പെട്ട രാഷ്ട്രപതി ശ്രമിച്ചു. ഭാരതത്തിന്റെ ശോഭനമായ ഭാവി മനസ്സില്‍ വെച്ചുകൊണ്ട്, ബഹുമാനപ്പെട്ട രാഷ്ട്രപതി നാല് ശക്തമായ തൂണുകളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിച്ചു. രാജ്യത്തിന്റെ ഈ നാല് തൂണുകള്‍ കൂടുതല്‍ ശക്തവും വികസിതവുമാകുമ്പോള്‍ നമ്മുടെ രാജ്യം കൂടുതല്‍ സമ്പന്നമാകുമെന്നും അത് അതിവേഗം പുരോഗമിക്കുമെന്നുമാണ് അവരുടെ കൃത്യമായ വിലയിരുത്തല്‍. ഈ നാല് സ്തംഭങ്ങളെ പരാമര്‍ശിക്കുമ്പോള്‍, രാജ്യത്തിന്റെ 'നാരീശക്തി' (സ്ത്രീ ശക്തി), രാജ്യത്തെ 'യുവശക്തി' (യുവശക്തി), നമ്മുടെ പാവപ്പെട്ട സഹോദരീസഹോദരന്മാര്‍, രാജ്യത്തെ കര്‍ഷകര്‍, മല്‍സ്യത്തൊഴിലാളികള്‍, നമ്മില്‍ കന്നുകാലികളെ വളര്‍ത്തുന്നവര്‍ എന്നിവരെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തു. ഈ നാല് തൂണുകളുടെയും ശാക്തീകരണത്തിലൂടെ ഒരു 'വികസിത് ഭാരത്' (വികസിത ഇന്ത്യ) ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ദിശയേതെന്നു ബഹുമാനപ്പെട്ട രാഷ്ട്രപതി വ്യക്തമായി വെളിപ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍, കന്നുകാലികളെ വളര്‍ത്തുന്നവര്‍, കര്‍ഷകര്‍, സ്ത്രീകള്‍, യുവാക്കള്‍ എന്നിവരെ നിങ്ങള്‍ ന്യൂനപക്ഷങ്ങളായി കണക്കാക്കില്ലായിരിക്കാം ... ദാദാ (അധിര്‍ രഞ്ജന്‍ ചൗധരി) നിങ്ങള്‍ക്ക് എന്താണ് സംഭവിച്ചത്? ഇതാണോ നിങ്ങള്‍ ഈ രാജ്യത്തെ യുവാക്കളെ കുറിച്ച് പറയുന്നത്? സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും തുല്യരല്ല. രാജ്യത്തെ സ്ത്രീകള്‍ തുല്യരല്ലെന്ന് നിങ്ങള്‍ പറയേണ്ടതുണ്ടോ? വിഭജനത്തെക്കുറിച്ച് നിങ്ങള്‍ എത്രകാലം ചിന്തിച്ചുകൊണ്ടേയിരിക്കും, എത്രകാലം സമൂഹത്തെ ഭിന്നിപ്പിക്കും? നിങ്ങളുടെ വാക്കുകള്‍ ചുരുക്കുക, നിങ്ങളുടെ അതിരുകള്‍ പരിമിതപ്പെടുത്തുക, നിങ്ങള്‍ രാജ്യത്തെ വളരെയധികം ശിഥിലമാക്കി.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
ഈ ചര്‍ച്ചയില്‍ എന്തെങ്കിലും സൃഷ്ടിപരമായ വശങ്ങള്‍ ഉണ്ടായാല്‍ നന്നായിരുന്നു. സൃഷ്ടിപരമായ ചില നിര്‍ദ്ദേശങ്ങള്‍ വന്നാല്‍ നന്നായിരുന്നു, പക്ഷേ എന്നത്തേയും പോലെ നിങ്ങളെല്ലാവരും രാജ്യത്തെ ഒരുപാട് നിരാശപ്പെടുത്തി. നിങ്ങളുടെ ചിന്തയുടെ പരിധി രാജ്യം മനസ്സിലാക്കുന്നു. അവരുടെ അവസ്ഥയും അവരുടെ ചിന്തയുടെ പരിമിതിയും ഇതാണ് എന്ന് ഈ അവസ്ഥ കാണുമ്പോള്‍ ആവര്‍ത്തിച്ച് വേദന തോന്നുന്നു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,

നേതാക്കള്‍ മാറിയിട്ടുണ്ടാകാം, പക്ഷേ ടേപ്പ് റെക്കോര്‍ഡര്‍ ഇപ്പോഴും അതേ ട്യൂണ്‍ പ്ലേ ചെയ്യുന്നു. പഴയ അതേ തീമുകള്‍, പുതിയതൊന്നും വരുന്നില്ല. അതേ പഴയ വാചാടോപവും അതേ പഴയ രാഗവും നിങ്ങളുടെ ഭാഗത്തുനിന്നും തുടരുന്നു. തിരഞ്ഞെടുപ്പ് വര്‍ഷമാണ്. നിങ്ങള്‍ക്ക് കുറച്ചുകൂടി കഠിനാധ്വാനം ചെയ്യാമായിരുന്നു, പുതിയ ചില പ്രശ്നങ്ങള്‍ മുന്നോട്ട് വയ്ക്കാമായിരുന്നു, പൊതുജനങ്ങള്‍ക്ക് ഒരു സന്ദേശം നല്‍കാമായിരുന്നു, പക്ഷേ അതില്‍ പോലും നിങ്ങള്‍ പരാജയപ്പെട്ടു. ശരി, ഞാന്‍ ഇത് നിങ്ങളെയും പഠിപ്പിക്കട്ടെ.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
പ്രതിപക്ഷത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് ഏറെ ഉത്തരവാദി കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. കോണ്‍ഗ്രസ്സിനു മികച്ച പ്രതിപക്ഷമാകാനുള്ള മികച്ച അവസരമാണ് ലഭിച്ചത്. 10 വര്‍ഷം എന്നത് ചെറിയ കാലയളവല്ല. എന്നാല്‍ ആ 10 വര്‍ഷം ആ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ അവര്‍ പൂര്‍ണമായും പരാജയപ്പെട്ടു. പ്രതിപക്ഷത്തും (കോണ്‍ഗ്രസ് പാര്‍ട്ടി) കഴിവുള്ള ആളുകളുണ്ട്, പക്ഷേ അവരുടെ നേതാക്കള്‍ പരാജയപ്പെട്ടപ്പോള്‍, അവരുടെ പാര്‍ട്ടിയിലെ കഴിവുള്ളവരെ ഉയരാന്‍ അവര്‍ അനുവദിച്ചില്ല, കാരണം അത് പിന്നീട് സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാം. അതുകൊണ്ടാണ് അവര്‍ ഒരേ കാര്യം ചെയ്യുകയും പ്രതിപക്ഷത്തിരുന്ന ആ കഴിവുള്ളവരെ ആവര്‍ത്തിച്ച് കീഴ്പ്പെടുത്തുകയും ചെയ്തത്. നമ്മുടെ സഭയില്‍ നിരവധി യുവാക്കളും ആവേശഭരിതരുമായ പാര്‍ലമെന്റ് അംഗങ്ങളുണ്ട്. അവര്‍ക്ക് ഉത്സാഹവും ഊര്‍ജവും ഉണ്ട്. എന്നാല്‍ അവര്‍ സംസാരിക്കുകയാണെങ്കില്‍, അവരുടെ പ്രതിച്ഛായ ഉയര്‍ന്നേക്കാം, ഒരുപക്ഷേ മറ്റൊരാളുടെ പ്രതിച്ഛായയെ ബാധിച്ചേക്കാം. ആ ആശങ്ക മനസ്സില്‍ വെച്ചുകൊണ്ട് ഈ യുവതലമുറയ്ക്ക് സംസാരിക്കാനുള്ള അവസരം നിഷേധിക്കാന്‍ അവര്‍ സഭയെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല. ഒരു തരത്തില്‍ പറഞ്ഞാല്‍, തങ്ങള്‍ക്കും പ്രതിപക്ഷത്തിനും പാര്‍ലമെന്റിനും രാജ്യത്തിനും അത്രയും വലിയ നഷ്ടമാണ് അവര്‍ വരുത്തിവെച്ചിരിക്കുന്നത്. അതുകൊണ്ടാണ് രാജ്യത്തിന് ആരോഗ്യകരവും ഫലപ്രദവുമായ പ്രതിപക്ഷം ആവശ്യമെന്ന് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നത്. വംശീയ രാഷ്ട്രീയം കാരണം രാജ്യം മതിയായ ദുരിതം അനുഭവിച്ചു, അതിന്റെ വില കോണ്‍ഗ്രസ് തന്നെ നല്‍കി. അതിനുള്ള വിലയാണ് ഇപ്പോള്‍ അധീര്‍ ബാബുവും നല്‍കുന്നത്. അധിര്‍ ബാബുവിന്റെ അവസ്ഥ ഇപ്പോള്‍ കാണാം. അല്ലെങ്കില്‍, പാര്‍ലമെന്റില്‍ തുടരേണ്ട സമയമായിരുന്നു ഇത്. എന്നാല്‍ ഒരാള്‍ക്കു കുടുംബാധിപത്യ രാഷ്ട്രീയത്തെ സേവിക്കേണ്ടിവരും.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
ഇപ്പോഴത്തെ സ്ഥിതി നോക്കൂ, നമ്മുടെ (മല്ലികാര്‍ജുന്‍) ഖാര്‍ഗെ ജി ഈ സഭയില്‍ നിന്ന് മറ്റൊരു സഭയിലേക്ക് മാറി, ഗുലാം നബി (ആസാദ്) ജി പാര്‍ട്ടിയില്‍ നിന്ന് പോലും മാറി. ഇതെല്ലാം കുടുംബാധിപത്യ രാഷ്ട്രീയത്തിന്റെ ഫലമാണ്. ഒരേ ഉല്‍പ്പന്നം ആവര്‍ത്തിച്ച് പുറത്തിറക്കാനുള്ള ശ്രമത്തില്‍, കോണ്‍ഗ്രസ് കട ഇപ്പോള്‍ പൂട്ടാനുള്ള സാധ്യതയെ അഭിമുഖീകരിക്കുന്നു. ഞങ്ങള്‍ ഈ കടയെക്കുറിച്ചല്ല (മൊഹബത് കി ദൂക്കാന്‍) പറയുന്നത്, നിങ്ങള്‍ അത് പറയുന്നു. നിങ്ങള്‍ ഒരു കട തുറന്നിട്ടുണ്ടെന്ന് നിങ്ങള്‍ പറയുന്നു, നിങ്ങള്‍ അത് എല്ലായിടത്തും പറയുന്നു. ഇപ്പോഴിതാ കടയ്ക്ക് പൂട്ട് ഇടേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഇവിടെ, നമ്മുടെ ദാദ(അധിര്‍ രഞ്ജന്‍ ചൗധരി)ക്കു തന്റെ ശീലം ഉപേക്ഷിക്കാന്‍ കഴിയില്ല; അദ്ദേഹം അവിടെ ഇരുന്നു രാജവംശ രാഷ്ട്രീയത്തെക്കുറിച്ച് അഭിപ്രായം പറയുകയാണ്. ഇന്ന് ഞാന്‍ ചിലതു വിശദീകരിക്കാം. എന്നോട് ക്ഷമിക്കൂ, മിസ്റ്റര്‍ സ്പീക്കര്‍ സര്‍, ഞാന്‍ ഇന്ന് കുറച്ച് സമയംകൂടി എടുക്കുന്നു. നമ്മള്‍ സംസാരിക്കുന്ന കുടുംബാധിപത്യ രാഷ്ട്രീയം എന്താണ്? ഏതെങ്കിലും കുടുംബത്തില്‍ ജനപിന്തുണയോടെ ഒന്നിലധികം വ്യക്തികള്‍ രാഷ്ട്രീയ രംഗത്ത് മുന്നേറുന്ന  രാഷ്ട്രീയത്തെ ഞങ്ങള്‍ ഒരിക്കലും എതിര്‍ത്തിട്ടില്ല. ഒരു പാര്‍ട്ടി ഒരു കുടുംബം നടത്തുമ്പോള്‍, കുടുംബത്തില്‍ നിന്നുള്ള പാര്‍ട്ടി അംഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും പാര്‍ട്ടിയുടെ എല്ലാ തീരുമാനങ്ങളും കുടുംബാംഗങ്ങള്‍ എടുക്കുകയും ചെയ്യുമ്പോള്‍ ഞങ്ങള്‍ വംശീയ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്നു. രാജ്നാഥ് (സിങ്) ജിക്കോ അമിത് ഷാ ജിക്കോ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടികളില്ല. അതിനാല്‍, ഒരു കുടുംബത്തിലെ രണ്ട് പാര്‍ട്ടികളെ പരാമര്‍ശിക്കുന്നിടത്ത് അത് ജനാധിപത്യത്തില്‍ യോജിച്ചതല്ല. ജനാധിപത്യത്തില്‍ ഒരു കുടുംബത്തില്‍ നിന്ന് പത്ത് പേര്‍ രാഷ്ട്രീയത്തില്‍ വന്നാല്‍ തെറ്റില്ല. യുവാക്കള്‍ വരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് എന്റെ മാത്രം ആശങ്കയല്ല; ഇത് രാജ്യത്തിന്റെ ജനാധിപത്യത്തെയും കുടുംബാധിപത്യ  രാഷ്ട്രീയത്തെയും കുടുംബ പാര്‍ട്ടികളുടെ രാഷ്ട്രീയത്തെക്കുറിച്ചുമുള്ള ഞങ്ങളുടെ ആശങ്കയാണ്. ഒരു കുടുംബത്തില്‍ നിന്ന് രണ്ടുപേര്‍ പുരോഗമിക്കുന്നെങ്കില്‍ ഞാന്‍ അതിനെ സ്വാഗതം ചെയ്യുന്നു; പത്തു പേര്‍ പുരോഗതി പ്രാപിച്ചാല്‍ ഞാന്‍ അതിനെയും സ്വാഗതം ചെയ്യുന്നു. എത്രത്തോളം പുതിയ തലമുറകളും നല്ല ആളുകളും രാഷ്ട്ര സേവനത്തിലേക്ക് വരുന്നുവോ അത്രയും നല്ലത്. കുടുംബങ്ങള്‍ പാര്‍ട്ടികള്‍ നടത്തുന്നു എന്നതാണ് പ്രശ്നം. ആരെങ്കിലും പ്രസിഡന്റല്ലെങ്കില്‍ അയാളുടെ മകന്‍ പ്രസിഡന്റാകുമെന്ന് ഉറപ്പാണ്. ഇത് ജനാധിപത്യത്തിന് അപകടമാണ്. നന്ദി ദാദ (അധിര്‍ രഞ്ജന്‍ ചൗധരി)! പൊതുവേ, ഞാന്‍ ഈ വിഷയത്തെക്കുറിച്ച് ഒരിക്കലും സംസാരിക്കാറില്ല. പക്ഷേ, ഇന്ന് ഞാന്‍ അതിനെക്കുറിച്ച് സംസാരിച്ചു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,

ഒരേ ഉല്‍പ്പന്നം ആവര്‍ത്തിച്ച് പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
കോണ്‍ഗ്രസ് ഒരു കുടുംബത്തില്‍ കുടുങ്ങി. കോടിക്കണക്കിന് കുടുംബങ്ങളുടെ അഭിലാഷങ്ങളും നേട്ടങ്ങളും അവര്‍ക്ക് കാണാന്‍ കഴിയില്ല, അവര്‍ക്ക് കാണാന്‍ കഴിയില്ല, സ്വന്തം കുടുംബത്തിനപ്പുറം കാണാന്‍ അവര്‍ തയ്യാറല്ല. കോണ്‍ഗ്രസില്‍ ഒരു 'റദ്ദാക്കല്‍ സംസ്‌കാരം' വളര്‍ന്നു, എന്തും - റദ്ദാക്കുക, എന്തും - റദ്ദാക്കുക. ഇത്തരമൊരു റദ്ദാക്കല്‍ സംസ്‌കാരത്തില്‍ കുടുങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. മേക്ക് ഇന്‍ ഇന്ത്യ എന്ന് പറഞ്ഞാല്‍ കോണ്‍ഗ്രസ് അത് റദ്ദാക്കുന്നു, ആത്മനിര്‍ഭര്‍ ഭാരത് (സ്വയം ആശ്രയിക്കുന്ന ഇന്ത്യ) എന്ന് പറഞ്ഞാല്‍ കോണ്‍ഗ്രസ് അത് റദ്ദാക്കുന്നു, വോക്കല്‍ ഫോര്‍ ലോക്കല്‍ എന്ന് പറഞ്ഞാല്‍ കോണ്‍ഗ്രസ് റദ്ദാക്കുന്നു, വന്ദേ ഭാരത് എക്സ്പ്രസ് എന്ന് പറഞ്ഞാല്‍, കോണ്‍ഗ്രസ് അത് റദ്ദാക്കുന്നു. പാര്‍ലമെന്റിന്റെ പുതിയ മന്ദിരത്തെക്കുറിച്ച് നമ്മള്‍ സംസാരിച്ചാല്‍, അത് റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് പറയുന്നു. ഞാന്‍ ആശ്ചര്യപ്പെട്ടു. ഇത് മോദിയുടെ നേട്ടങ്ങളല്ല; ഇതൊക്കെ രാജ്യത്തിന്റെ നേട്ടങ്ങളാണ്. എത്ര കാലം നിങ്ങള്‍ ഇത്ര വെറുപ്പ് വളര്‍ത്തും? അത് കൊണ്ട് തന്നെ നിങ്ങള്‍ രാജ്യത്തിന്റെ വിജയങ്ങളെയും രാജ്യത്തിന്റെ നേട്ടങ്ങളെയും നിരാകരിച്ചിരിക്കുന്നു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
'വികസിത് ഭാരത്' പദ്ധതിയെക്കുറിച്ച് സംസാരിക്കവെ ബഹുമാനപ്പെട്ട രാഷ്ട്രപതി സാമ്പത്തിക വശങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാന സ്തംഭങ്ങളെക്കുറിച്ച് അവര്‍ വിശദമായി ചര്‍ച്ച ചെയ്തു. ഭാരതത്തിന്റെ കരുത്തുറ്റ സമ്പദ്വ്യവസ്ഥ ഇന്ന് ലോകമെമ്പാടും പ്രശംസിക്കപ്പെടുന്നു; ലോകം മുഴുവന്‍ അതില്‍ മതിപ്പുളവാക്കുന്നു. ലോകം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍, സ്വാഭാവികമായും, ഭാരതം പുരോഗമിക്കുമ്പോള്‍ രാജ്യത്തിനു കൂടുതല്‍ സുഖം തോന്നുന്നു. ജി 20 ഉച്ചകോടിക്കിടെ, ഭാരതത്തെക്കുറിച്ച് ലോകം എന്താണ് ചിന്തിക്കുന്നത്, ഭാരതത്തെക്കുറിച്ച് ലോകം എന്താണ് പറയുന്നത്, ലോകം ഭാരതത്തിനായി എന്താണ് ചെയ്യുന്നത് എന്ന് എല്ലാ രാജ്യങ്ങളും കണ്ടു. ഈ പത്തു വര്‍ഷത്തെ ഭരണാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍, ഇന്നത്തെ ഭാരതത്തിന്റെ ശക്തമായ സമ്പദ്വ്യവസ്ഥ അതിവേഗം വികസിക്കുന്നത് കാണുമ്പോള്‍, നമ്മുടെ മൂന്നാം ടേമില്‍ ഭാരതം ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് ഞാന്‍ ആത്മവിശ്വാസത്തോടെ പറയുന്നു, ഇതാണ് മോദിയുടെ ഉറപ്പ്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,

അവര്‍ക്ക് നേരത്തെ അവസരം ലഭിച്ചില്ലേ? എല്ലാവര്‍ക്കും അവസരം നല്‍കിയിട്ടുണ്ട്, ശരി!

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി നമ്മള്‍ എപ്പോഴാണ് ഉയര്‍ന്നുവരുന്നത്? പ്രതിപക്ഷത്തുള്ള ഞങ്ങളുടെ ചില സഹപ്രവര്‍ത്തകര്‍ വിചിത്രമായ ഒരു വാദം ഉന്നയിക്കുന്നു! അവര്‍ പറയുന്നു, 'എന്താണ് വലിയ കാര്യം? അത് തനിയെ സംഭവിക്കും, നിങ്ങളുടെ സംഭാവന എന്താണ്? മോദിയുടെ സംഭാവന എന്താണ്? അത് സ്വയം സംഭവിക്കും.' ഗവണ്‍മെന്റിന്റെ പങ്ക് എന്താണെന്ന് ഈ സഭയിലൂടെ വിശദീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, പ്രത്യേകിച്ച് രാജ്യത്തെ യുവാക്കളോട്. എങ്ങനെയാണ് കാര്യങ്ങള്‍ സംഭവിക്കുന്നതെന്നും ഗവണ്‍മെന്റിന്റെ പങ്ക് എന്താണെന്നും  പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
പത്ത് വര്‍ഷം മുമ്പ്, 2014 ഫെബ്രുവരിയില്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചപ്പോള്‍, ആരാണ് ഭരിച്ചിരുന്നതെന്ന് നിങ്ങള്‍ക്കറിയാം, രാജ്യത്തിനും അറിയാം. പത്ത് വര്‍ഷം മുമ്പ് അന്നത്തെ ധനമന്ത്രി ഇടക്കാല ബജറ്റ് അവതരിപ്പിച്ചപ്പോള്‍ അന്ന് പറഞ്ഞ കാര്യങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ധരിക്കുന്നു. ഭാരതം യാന്ത്രികമായി മൂന്നാം സ്ഥാനത്ത് എത്തുമെന്ന് പറയുമ്പോള്‍ അവര്‍ മനസ്സിലാക്കണം. അവര്‍ എന്താണ് പറഞ്ഞത്? 'ഞാന്‍ ഇപ്പോള്‍ മുന്നോട്ട് നോക്കാനും ഭാവിയിലേക്കുള്ള ഒരു ദര്‍ശനവും കാഴ്ചപ്പാടും രൂപപ്പെടുത്താനും ആഗ്രഹിക്കുന്നു.' പ്രപഞ്ചത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശാസ്ത്രജ്ഞന്‍ പറഞ്ഞു, 'ഞാന്‍ ഇപ്പോള്‍ മുന്നോട്ട് നോക്കാനും ഭാവിയിലേക്കുള്ള ഒരു കാഴ്ചപ്പാട് രൂപപ്പെടുത്താനും ആഗ്രഹിക്കുന്നു.' അദ്ദേഹം തുടര്‍ന്നു പറഞ്ഞു, 'രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ അതിന്റെ വലുപ്പത്തിന്റെ അടിസ്ഥാനത്തില്‍ എത്രപേര്‍ ശ്രദ്ധിച്ചിട്ടുണ്ടെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. ജിഡിപി ലോകത്തിലെ 11-ാം സ്ഥാനത്താണ്.' 2014-ല്‍ നമ്മള്‍ 11-ാം സ്ഥാനത്ത് എത്തിയപ്പോഴുള്ള അഭിമാനം സങ്കല്‍പ്പിക്കുക. ഇന്ന് നാം അഞ്ചാം സ്ഥാനത്തെത്തി, ഇപ്പോള്‍ നിങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നത്?

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
ഞാന്‍ തുടര്‍ന്നു വായിക്കുകയാണ്. (ഗൗരവ്) ഗൊഗോയ് ജി, നന്ദി, നിങ്ങള്‍ നന്നായി പറഞ്ഞു. ഞാന്‍ കൂടുതല്‍ വായിക്കുന്നു, ശ്രദ്ധയോടെ കേള്‍ക്കുക, സഹപ്രവര്‍ത്തകരെ, ശ്രദ്ധയോടെ കേള്‍ക്കുക. അദ്ദേഹം പറഞ്ഞു, 'ഇത് ലോകത്തില്‍ വലിപ്പത്തില്‍ 11-ാം സ്ഥാനത്താണ്'. അത് വളരെ അഭിമാനകരമായ കാര്യമായിരുന്നു. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു, 'കടയില്‍ വലിയ സാധനങ്ങളുണ്ട്. അടുത്ത മൂന്ന് പതിറ്റാണ്ടിനുള്ളില്‍, നാമമാത്രമായ ജിഡിപി രാജ്യത്തെ യുഎസിനും ചൈനയ്ക്കും ശേഷം 3-ാം റാങ്കിലെത്തിക്കുമെന്ന് നന്നായി വാദിച്ച ഒരു വീക്ഷണമുണ്ട്. ' അക്കാലത്ത്, പ്രപഞ്ചത്തിലെ ഈ മഹാനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ നമ്മള്‍ മൂന്നാം സ്ഥാനത്തെത്തുമെന്ന് പറയുകയായിരുന്നു. മുപ്പത് വര്‍ഷത്തിനുള്ളില്‍ സ്ഥാനം, എന്നിട്ട് അദ്ദേഹം പറഞ്ഞു, 'ഇതാണ് എന്റെ ദര്‍ശനം.' ഈ സങ്കല്‍പ്പങ്ങളില്‍ ജീവിക്കുന്ന ധാരാളം ആളുകള്‍ ഉണ്ട്; അദ്ദേഹം പ്രപഞ്ചത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശാസ്ത്രജ്ഞനാണ്. അവര്‍ 2014 ല്‍ ഇത് പറഞ്ഞത്, അവരുടെ കാഴ്ചപ്പാടനനുസരിച്ച് 2044-ഓടെ ഭാരതം മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകുമെന്നാണ്. ഇതാണ് അവരുടെ കാഴ്ചപ്പാട്, ഇതാണ് അവരുടെ പരിധി. അവര്‍ക്ക് സ്വപ്നം കാണാനുള്ള കഴിവ് നഷ്ടപ്പെട്ടു; ദൃഢനിശ്ചയം അവര്‍ക്ക് വിദൂരമായ കാര്യമായിരുന്നു.
എന്റെ രാജ്യത്തെ യുവാക്കളോട് മുപ്പത് വര്‍ഷം കാത്തിരിക്കാന്‍ അവര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ ഇന്ന്, ഈ മഹത്തരമായ സഭയില്‍ ഞങ്ങള്‍ ആത്മവിശ്വാസത്തോടെ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നു. ഞങ്ങള്‍ 30 വര്‍ഷം എടുക്കില്ലെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു - ഇതാണ് മോദിയുടെ ഉറപ്പ്. എന്റെ മൂന്നാം ടേമില്‍ രാജ്യം ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറും. അവര്‍ എങ്ങനെയാണ് ലക്ഷ്യങ്ങള്‍ വെക്കുന്നത്, അവരുടെ ചിന്തകള്‍ എത്രത്തോളം പോയി എന്നതില്‍ എനിക്ക് അവരോട് സഹതാപം തോന്നുന്നു. നിങ്ങള്‍ (കോണ്‍ഗ്രസ് നേതാക്കള്‍) 11-ാം സ്ഥാനത്തെത്തിയതില്‍ അഭിമാനിക്കുന്നു, അതേസമയം ഞങ്ങള്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ അഞ്ചാം സ്ഥാനത്തേക്ക് കൊണ്ടുവന്നു. എന്നാല്‍ 11-ാം സ്ഥാനത്തെത്തിയ രാജ്യം നിങ്ങളെ സന്തോഷിപ്പിച്ചെങ്കില്‍, രാജ്യം അഞ്ചാം സ്ഥാനത്തെത്തിയതിലും നിങ്ങള്‍ സന്തോഷിക്കണം. രാജ്യം അഞ്ചാം സ്ഥാനത്തെത്തി, നിങ്ങള്‍ സന്തോഷിക്കണം. നിങ്ങള്‍ എവിടെയാണ് കുടുങ്ങിയത്?

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
ലോകം മുഴുവന്‍ ഇന്ന് ബിജെപി ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തിന്റെ വേഗതയും നമ്മുടെ ലക്ഷ്യങ്ങളുടെ വ്യാപ്തിയും നമ്മുടെ ദൃഢനിശ്ചയത്തിന്റെ ശക്തിയും ഉറ്റുനോക്കുന്നു.

കൂടാതെ ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
ഉത്തര്‍പ്രദേശില്‍ ഇത് പലപ്പോഴും ഉപയോഗിക്കാറുണ്ട്. കോണ്‍ഗ്രസിന്റെ മെല്ലെപ്പോക്കിന് താരതമ്യമില്ല. ഒരു കോണ്‍ഗ്രസ് ഗവണ്‍മെന്റിനുപോലും ചിന്തിക്കാന്‍ പോലും കഴിയാത്ത വേഗത്തിലാണ് രാജ്യത്ത് ഇന്ന് ജോലി നടക്കുന്നത്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
ഗ്രാമീണ ദരിദ്രര്‍ക്കായി ഞങ്ങള്‍ 4 കോടി വീടുകള്‍ നിര്‍മ്മിച്ചു. നഗരങ്ങളിലെ ദരിദ്രര്‍ക്കായി 80 ലക്ഷം നല്ല വീടുകള്‍ നിര്‍മിച്ചു നല്‍കി. കോണ്‍ഗ്രസിന്റെ (ഗവണ്‍മെന്റ്) വേഗത്തിലായിരുന്നു ഈ വീടുകള്‍ നിര്‍മിച്ചിരുന്നതെങ്കില്‍, എന്ത് സംഭവിക്കുമായിരുന്നു എന്ന് ഞാന്‍ കണക്കാക്കുന്നു. കോണ്‍ഗ്രസിന്റെ (ഗവണ്‍മെന്റിന്റെ) വേഗമായിരുന്നു എങ്കില്‍, ഇത്രയധികം ജോലി പൂര്‍ത്തിയാക്കാന്‍ 100 വര്‍ഷം വേണ്ടിവരുമായിരുന്നു. അഞ്ചു തലമുറ കഴിഞ്ഞിട്ടുണ്ടാകും.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
കഴിഞ്ഞ 10 വര്‍ഷത്തിനിടെ 40,000 കിലോമീറ്റര്‍ റെയില്‍വേ ട്രാക്കുകളുടെ വൈദ്യുതീകരണം പൂര്‍ത്തിയായി. കോണ്‍ഗ്രസ്സി(ഗവണ്‍മെന്റ്)ന്റെ വേഗത്തിലാണ് രാജ്യം ഓടുന്നതെങ്കില്‍ ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ 80 വര്‍ഷമെടുക്കുമായിരുന്നു. ഒരു വിധത്തില്‍ പറഞ്ഞാല്‍ നാല് തലമുറ കഴിഞ്ഞിട്ടുണ്ടാകും.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
ഞങ്ങള്‍ 17 കോടി അധിക ഗ്യാസ് കണക്ഷനുകള്‍ നല്‍കി, ഇത് 10 വര്‍ഷമായി എന്റെ അക്കൗണ്ടാണ്. ഞങ്ങള്‍ കോണ്‍ഗ്രസിന്റെ (ഗവണ്‍മെന്റിന്റെ) വേഗമായിരുന്നു പിന്‍തുടര്‍ന്നിരുന്നത് എങ്കില്‍, ഈ കണക്ഷനുകള്‍ നല്‍കാന്‍ ഇനിയും 60 വര്‍ഷമെടുക്കുമായിരുന്നു, ഇത് മൂന്ന് തലമുറകള്‍ അവരുടെ ജീവിതം പുകയില്‍ പാചകം ചെയ്യുന്നതിന് തുല്യമാണ്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
ഞങ്ങളുടെ ഗവണ്‍മെന്റിന്റെ കാലത്ത് ശുചിത്വത്തിന്റെ വ്യാപ്തി 40 ശതമാനത്തില്‍ നിന്ന് 100 ശതമാനമായി ഉയര്‍ന്നു. കോണ്‍ഗ്രസ് (ഗവണ്‍മെന്റിന്റെ) വഴിി പിന്തുടര്‍ന്നിരുന്നെങ്കില്‍, ഈ ദൗത്യം പൂര്‍ത്തീകരിക്കാന്‍ ഇനിയും 60-70 വര്‍ഷമെടുക്കുമായിരുന്നു, കുറഞ്ഞത് മൂന്ന് തലമുറയെങ്കിലും കടന്നുപോകുമായിരുന്നു. എങ്കില്‍ത്തന്നെയും, അത് നേടിയെടുക്കുമോ ഇല്ലയോ എന്നതിന് ഒരു ഉറപ്പുമില്ലതാനും.
ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,

കോണ്‍ഗ്രസിന്റെ മാനസികാവസ്ഥ രാജ്യത്തിന് വലിയ നാശമാണ് ഉണ്ടാക്കിയത്. കോണ്‍ഗ്രസ് ഒരിക്കലും രാജ്യത്തിന്റെ കഴിവുകളില്‍ വിശ്വസിച്ചിട്ടില്ല. അവര്‍ എപ്പോഴും തങ്ങളെ ഭരണാധികാരികളായി കണക്കാക്കുകയും ജനങ്ങളെ തുടര്‍ച്ചയായി വിലകുറച്ച് കാണുകയും അവരുടെ പ്രാധാന്യം കുറയ്ക്കുകയും ചെയ്തു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
രാജ്യത്തെ പൗരന്മാരെ കുറിച്ച് അവര്‍ എങ്ങനെയാണ് ചിന്തിച്ചതെന്ന് എനിക്കറിയാം. ഞാന്‍ അദ്ദേഹത്തിന്റെ പേരു പറഞ്ഞാല്‍ അവര്‍ക്കു ചെറിയ പുച്ഛം തോന്നും. ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഓഗസ്റ്റ് 15-ന് ചെങ്കോട്ടയില്‍ നിന്ന് ഒരു പ്രസ്താവന നടത്തി. അത് ഞാന്‍ വായിക്കാം: 'കഠിനാധ്വാനം ചെയ്യുന്ന ശീലം ഇന്ത്യയില്‍ സാധാരണമല്ല, യൂറോപ്പ്, ജപ്പാന്‍, ചൈന, റഷ്യ അല്ലെങ്കില്‍ അമേരിക്ക എന്നിവിടങ്ങളിലെ ജനങ്ങളെപ്പോലെ നാം ജോലി ചെയ്യുന്നില്ല.' ചെങ്കോട്ടയില്‍ വെച്ചാണ് നെഹ്റു ഈ പരാമര്‍ശം നടത്തിയത്. 'ഈ രാജ്യങ്ങള്‍ മന്ത്രവാദത്താല്‍ അഭിവൃദ്ധി പ്രാപിച്ചുവെന്ന് കരുതരുത്; അത് കഠിനാധ്വാനത്തിലൂടെയും ബുദ്ധിശക്തിയിലൂടെയുമാണ്.' ഭാരതത്തിലെ ജനങ്ങളെ വിലകുറച്ചു കാണിച്ചുകൊണ്ട് അദ്ദേഹം അവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയായിരുന്നു. ഇന്ത്യക്കാര്‍ മടിയന്മാരാണെന്നായിരുന്നു നെഹ്റുജിയുടെ ധാരണ. ഇന്ത്യക്കാരെക്കുറിച്ച് നെഹ്റുജിയുടെ ധാരണ അവര്‍ ബുദ്ധി കുറഞ്ഞവരാണെന്നാണ്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,

ഇന്ദിരാ(ഗാന്ധി) ജിയുടെ ചിന്താഗതി നെഹ്റുവിന്റേതില്‍ നിന്ന് ഏറെ വ്യത്യസ്തമായിരുന്നില്ല. ഓഗസ്റ്റ് 15-ന് ചെങ്കോട്ടയില്‍നിന്ന് ഇന്ദിരജി പറഞ്ഞു, 'നിര്‍ഭാഗ്യവശാല്‍, നമ്മുടെ ശീലം ഒരു സല്‍കര്‍മ്മം പൂര്‍ത്തിയാകുമ്പോള്‍ നാം സംതൃപ്തരാവുകയും ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ നാം നിരാശരാവുകയും ചെയ്യുന്നു. ചിലപ്പോള്‍ രാജ്യം മുഴുവന്‍ പരാജയബോധത്തെ ആശ്ലേഷിച്ചതുപോലെ തോന്നും.' ഇന്നത്തെ കോണ്‍ഗ്രസ് അംഗങ്ങളെ നോക്കുമ്പോള്‍, ഇന്ദിരാ ജി രാജ്യത്തെ ജനങ്ങളുടെ ശേഷിയെക്കുറിച്ചു കൃത്യമായി വിലയിരുത്തിയിട്ടുണ്ടാകില്ലെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിയെക്കുറിച്ച് അവര്‍ കൃത്യമായ വിലയിരുത്തല്‍ നടത്തിയിരുന്നതായി തോന്നുന്നു. കോണ്‍ഗ്രസില്‍ ആധിപത്യമുണ്ടായിരുന്ന കുടുംബം  രാജ്യത്തെ ജനങ്ങളെ അതേ നിലയിലാണ് കണ്ടത്, കാരണം അവര്‍ തന്നെ അങ്ങനെയാണ്. ഇന്നും അതേ ചിന്താഗതിയാണ് അവരില്‍ നിന്നു നാം കാണുന്നതും.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
കോണ്‍ഗ്രസ് പാര്‍ട്ടി എപ്പോഴും ഒരു കുടുംബത്തില്‍ മാത്രമാണ് വിശ്വാസം അര്‍പ്പിച്ചിട്ടുള്ളത്. അവര്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനോ ആ കുടുംബത്തിനപ്പുറം കാണാനോ കഴിയില്ല. അവര്‍ അടുത്തിടെ 'ഭാനുമതി കാ കുന്‍ബ' (ഐഎന്‍ഡിഐഎ സഖ്യം) രൂപീകരിച്ചു, എന്നാല്‍ പിന്നീട് 'എക്ല ചലോ രേ' (ഒറ്റയ്ക്ക് നടത്തം) ആരംഭിച്ചു. കോണ്‍ഗ്രസ് അംഗങ്ങള്‍ മോട്ടോര്‍ മെക്കാനിക്‌സിന്റെ പുതിയ വ്യാപാരം പഠിച്ചു, അതിനാല്‍ പൊരുത്തപ്പെടല്‍ എന്നതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നത് എന്ന് അവര്‍ മനസ്സിലാക്കിയിരിക്കണം. പക്ഷെ ഞാന്‍ കാണുന്നത് (ഐ.എന്‍.ഡി.ഐ.എ.) പൊരുത്തം തന്നെ താളം തെറ്റിയിരിക്കുകയാണ് എന്നാണ്. സ്വന്തം കൂട്ടുകെട്ടിനുള്ളില്‍ പരസ്പരം വിശ്വാസമില്ലാതാകുമ്പോള്‍ അവര്‍ക്കെങ്ങനെ രാജ്യത്ത് വിശ്വാസമുണ്ടാകും?

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
നമ്മുടെ രാജ്യത്തിന്റെ കഴിവില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്, ജനങ്ങളുടെ ശക്തിയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
രാജ്യത്തെ ജനങ്ങള്‍ ആദ്യം ഞങ്ങള്‍ക്ക് സേവനം ചെയ്യാന്‍ അവസരം നല്‍കിയപ്പോള്‍, മുന്‍ യുപിഎ ഗവണ്‍മെന്റിന്റെ കാലത്ത് നിലനിന്ന കുഴികള്‍ നികത്താന്‍ ഞങ്ങള്‍ ആദ്യ ടേമില്‍ ഗണ്യമായ സമയവും ഊര്‍ജവും ചെലവഴിക്കേണ്ടിവന്നു. ആദ്യ ടേമില്‍ ഞങ്ങള്‍ ആ കുഴികള്‍ നികത്തിക്കൊണ്ടേയിരുന്നു. രണ്ടാം ടേമില്‍, ഞങ്ങള്‍ ഒരു പുതിയ ഭാരതത്തിന്റെ അടിത്തറയിട്ടു, ഞങ്ങളുടെ മൂന്നാം ടേമില്‍ ഞങ്ങള്‍ 'വികസിത ഭാരത' നിര്‍മാണം ത്വരിതപ്പെടുത്തും.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
ഞങ്ങളുടെ ആദ്യ ടേമില്‍, സ്വച്ഛ് ഭാരത്, ഉജ്ജ്വല, ആയുഷ്മാന്‍ ഭാരത്, ബേട്ടി ബച്ചാവോ-ബേട്ടി പഠാവോ, സുഗമ്യ ഭാരത്, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങി നിരവധി ജനക്ഷേമ സംരംഭങ്ങള്‍ ഞങ്ങള്‍ മുന്നോട്ട് വച്ചു... നിരവധി ജനോപകാരപ്രദമായ പദ്ധതികളെ ഞങ്ങള്‍ പ്രചാരണങ്ങളാക്കി മാറ്റി. ജിഎസ്ടി പോലുള്ള തീരുമാനങ്ങളിലൂടെ ഞങ്ങള്‍ നികുതി സമ്പ്രദായം എളുപ്പമാക്കി. ഈ സംരംഭങ്ങള്‍ കണ്ടപ്പോള്‍ പൊതുജനങ്ങള്‍ ഞങ്ങളെ പൂര്‍ണഹൃദയത്തോടെ പിന്തുണച്ചു. മുമ്പത്തേക്കാള്‍ കൂടുതല്‍ പിന്തുണ നല്‍കി അവര്‍ ഞങ്ങളെ അനുഗ്രഹിച്ചു. തുടര്‍ന്ന് ഞങ്ങളുടെ രണ്ടാം ടേം ആരംഭിച്ചു. വാഗ്ദാനങ്ങളും പ്രതിബദ്ധതകളും നിറവേറ്റുന്നതായിരുന്നു രണ്ടാം ടേം. ഞങ്ങളുടെ രണ്ടാം ടേമില്‍, രാജ്യം ഏറെക്കാലമായി കാത്തിരിക്കുകയായിരുന്ന നേട്ടങ്ങളുടെ പൂര്‍ത്തീകരണത്തിന് ഞങ്ങള്‍ സാക്ഷ്യം വഹിച്ചു. 370ാം വകുപ്പു റദ്ദാക്കുന്നത് നാമെല്ലാവരും കണ്ടു. ബഹുമാനപ്പെട്ട എംപിമാരുടെ വോട്ടുകളുടെ ശക്തിയോടെ,  370ാം വകുപ്പു റദ്ദാക്കപ്പെട്ടു. നാരി ശക്തി വന്ദന്‍ അധീനിയം എന്ന സ്ത്രീ ശാക്തീകരണ നിയമം രണ്ടാം ടേമില്‍ നിലവില്‍ വന്നു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
ബഹിരാകാശം മുതല്‍ ഒളിമ്പിക്സ് വരെ, ശക്തമായ സേനകള്‍ മുതല്‍ പാര്‍ലമെന്റ് വരെ 'നാരി ശക്തി' (സ്ത്രീശക്തി) പ്രതിധ്വനിക്കുന്നു. ഇന്ന് രാജ്യം 'നാരി ശക്തി'യുടെ ശാക്തീകരണത്തിന് സാക്ഷ്യം വഹിച്ചു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
വടക്കുനിന്നു തെക്കുവരെയും, കിഴക്കുനിന്നു പടിഞ്ഞാറുവരെയും പതിറ്റാണ്ടുകള്‍ പഴക്കമുള്ളതും മുടങ്ങിക്കിടക്കുന്നതുമായ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനു ജനങ്ങള്‍ സാക്ഷ്യം വഹിച്ചു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലുള്ള പുരാതന നിയമങ്ങളില്‍ നിന്ന്, ശിക്ഷാപരമായ സ്വഭാവത്തില്‍നിന്ന് ആധുനിക നീതിന്യായ വ്യവസ്ഥയിലേക്ക് നാം മുന്നേറി. അപ്രസക്തമായിപ്പോയ അത്തരം നൂറുകണക്കിന് നിയമങ്ങള്‍ നമ്മുടെ ഗവണ്‍മെന്റ് നിര്‍ത്തലാക്കി. 40,000-ലധികം നിബന്ധനകളാണ് ഇല്ലാതാക്കയത്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
'അമൃത് ഭാരത്', 'നമോ ഭാരത്' എന്നീ ട്രെയിനുകളിലൂടെ ഭാരതം ഭാവികാല പുരോഗതി വിഭാവനം ചെയ്തിട്ടുണ്ട്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
ഗ്രാമങ്ങളും രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളും 'വികസിത ഭാരത'ത്തിന്റെ 'സങ്കല്‍പ് യാത്ര'യ്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഒപ്പം പൂര്‍ണത കൈവരിക്കുന്നതിന് പിന്നിലെ പരിശ്രമവും, എല്ലാവര്‍ക്കും അര്‍ഹമായത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതും അവരിലേക്ക് എത്തിച്ചേരാനും നല്‍കാനും ശ്രമിക്കുന്നതും ജനങ്ങള്‍ കാണുന്നുണ്ട്. സേവനവുമായി വാതില്‍പ്പടിക്കല്‍ എത്തുന്നതും രാജ്യം ആദ്യം കാണുകയാണ്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
ശ്രീരാമന്‍ തന്റെ വീട്ടിലേക്ക് മടങ്ങുക മാത്രമല്ല, ഭാരതത്തിന്റെ മഹത്തായ സാംസ്‌കാരിക പൈതൃകത്തെ പുതിയ ഊര്‍ജ്ജത്തോടെ പുനരുജ്ജീവിപ്പിക്കുന്ന ഒരു മഹത്തായ ക്ഷേത്രം നിര്‍മ്മിക്കുകയും ചെയ്തു.

കൂടാതെ ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
ഇപ്പോള്‍, ഞങ്ങളുടെ ഗവണ്‍മെന്റിന്റെ മൂന്നാം ടേം അധികം അകലെയല്ല. ഏകദേശം 100-125 ദിവസങ്ങള്‍ ബാക്കിയുണ്ട്. ഇപ്രാവശ്യം മോദി ഗവണ്‍മെന്റ് എന്നാണു രാജ്യം മുഴുവന്‍ പറയുന്നത്. ഖാര്‍ഗെ ജി പോലും പറയുന്നത് 'ഇത്തവണ മോദി ഗവണ്‍മെന്റ്' എന്നാണ്. പക്ഷേ, മിസ്റ്റര്‍ സ്പീക്കര്‍ സര്‍, ഞാന്‍ സാധാരണയായി കണക്കുകളിലും സ്ഥിതിവിവരക്കണക്കുകളിലും കുടുങ്ങിപ്പോകാറില്ല. എനിക്ക് രാജ്യത്തിന്റെ മാനസികാവസ്ഥ കാണാന്‍ കഴിയും; എന്‍ഡിഎ (നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ്) 400 കടക്കുമെന്ന് ഉറപ്പാക്കും. എന്നിരുന്നാലും, ഭാരതീയ ജനതാ പാര്‍ട്ടിക്ക് 370 സീറ്റുകള്‍ ലഭിക്കുമെന്ന് ഉറപ്പാണ്. ബിജെപിക്ക് 370 സീറ്റുകള്‍ ലഭിക്കും, എന്‍ഡിഎ 400 കടക്കും.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
നമ്മുടെ മൂന്നാം ടേമും മഹത്തായ തീരുമാനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. ഇക്കാര്യം ഞാന്‍ ചെങ്കോട്ടയില്‍നിന്ന് പറഞ്ഞിരുന്നു, രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ ഞാന്‍ അത് ആവര്‍ത്തിച്ചു. ഞാന്‍ പറഞ്ഞു- രാജ്യം അഭിവൃദ്ധി പ്രാപിക്കുന്നതും അടുത്ത ആയിരം വര്‍ഷത്തേക്ക് വിജയത്തിന്റെ കൊടുമുടിയിലെത്തുന്നതും കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മൂന്നാം ടേം 1000 വര്‍ഷത്തേക്ക് ശക്തമായ അടിത്തറ പാകുന്നതിനായി സമര്‍പ്പിക്കും.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,

ഭാരതത്തിലെ ജനങ്ങളോടും അവരുടെ ഭാവിയോടും എനിക്ക് വലിയ വിശ്വാസമുണ്ട്. നമ്മുടെ 1.4 ബില്യണ്‍ പൗരന്മാരുടെ കഴിവുകളില്‍ എനിക്ക് വലിയ വിശ്വാസമുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറി, ഇത് ഈ കഴിവ് തെളിയിക്കുന്നു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,

പാവപ്പെട്ടവര്‍ക്ക് ഉപകരണങ്ങളും വിഭവങ്ങളും അന്തസ്സും നല്‍കിയാല്‍, നമ്മുടെ പാവപ്പെട്ടവര്‍ക്ക് ദാരിദ്ര്യത്തെ മറികടക്കാനുള്ള കഴിവുണ്ടെന്ന് ഞാന്‍ എപ്പോഴും പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ ആ വഴി തിരഞ്ഞെടുത്തു, എന്റെ പാവപ്പെട്ട സഹോദരീസഹോദരന്മാര്‍ ദാരിദ്ര്യത്തെ മറികടക്കാനുള്ള കഴിവ് തെളിയിച്ചു. ഈ ചിന്താഗതിയില്‍, ഞങ്ങള്‍ അവര്‍ക്ക് ഉപകരണങ്ങളും വിഭവങ്ങളും അന്തസ്സും ആത്മാഭിമാനവും നല്‍കി. ഇന്ന്, 50 കോടി പാവപ്പെട്ട ആളുകള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ട്, അവര്‍ക്ക് മുമ്പ് ചിന്തിക്കാന്‍ പോലും കഴിയില്ല. നാല് കോടിയോളം ദരിദ്ര കുടുംബങ്ങള്‍ക്ക് അവരുടെ തലയ്ക്ക് മുകളില്‍ ഉറച്ച മേല്‍ക്കൂരയുണ്ട്, അത് അവര്‍ക്ക് ഒരു പുതിയ അന്തസ് നല്‍കുന്നു. 11 കോടിയിലധികം കുടുംബങ്ങള്‍ക്ക് ടാപ്പുകളിലൂടെ ശുദ്ധമായ കുടിവെള്ളം ലഭ്യമാണ്. 55 കോടിയിലധികം പാവപ്പെട്ട ആളുകള്‍ക്ക് ആയുഷ്മാന്‍ ഭാരത് കാര്‍ഡ് ലഭിച്ചു. കുടുംബത്തില്‍ എന്തെങ്കിലും അസുഖമുണ്ടെങ്കില്‍, അവര്‍ വീണ്ടും ദാരിദ്ര്യത്തിലേക്ക് വീഴില്ല. എന്ത് അസുഖം വന്നാലും മോദി തങ്ങള്‍ക്കൊപ്പമുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നു. 80 കോടി ജനങ്ങള്‍ക്ക് സൗജന്യ ധാന്യ സൗകര്യം നല്‍കി.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
ഇതുവരെ ആരും ശ്രദ്ധിക്കാത്തവരെയാണ് മോദി പരിചരിച്ചത്. രാജ്യത്ത് ആദ്യമായി വഴിയോരക്കച്ചവടക്കാര്‍ക്ക് പരിഗണന നല്‍കി. പ്രധാനമന്ത്രി സ്വനിധി പദ്ധതിയിലൂടെ, അവര്‍ ഇപ്പോള്‍ പലിശയുടെ ചക്രത്തില്‍ നിന്ന് കരകയറി, ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് അവരുടെ ബിസിനസ്സ് വിപുലീകരിച്ചു. എന്റെ വിശ്വകര്‍മ സുഹൃത്തുക്കളേ, രാഷ്ട്രം കെട്ടിപ്പടുക്കാന്‍ കഴിവുള്ള കൈകളുടെ കഴിവിന് രാജ്യത്ത് ആദ്യമായി പരിഗണന ലഭിച്ചു. ഞങ്ങള്‍ അവര്‍ക്ക് ആധുനിക ഉപകരണങ്ങള്‍, ആധുനിക പരിശീലനം, സാമ്പത്തിക സഹായം എന്നിവ നല്‍കുകയും അവര്‍ക്ക് ആഗോള വിപണിയിലെത്താന്‍ സഹായം നല്‍കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ആദ്യമായി, പ്രത്യേകിച്ച് ദുര്‍ബലരായ ആദിവാസി വിഭാഗങ്ങളെക്കുറിച്ചും (പിവിടിജി), അങ്ങേയറ്റം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, വളരെ കുറച്ച് എണ്ണം മാത്രമുള്ള, വോട്ടിന്റെ കാര്യത്തില്‍ ശ്രദ്ധിക്കപ്പെടാത്ത നമ്മുടെ സഹോദരീസഹോദരന്മാരെ കുറിച്ചും ഞങ്ങള്‍ ചിന്തിച്ചു. ഞങ്ങള്‍ വോട്ടിന് അതീതമായി ചിന്തിക്കുന്നു, ഞങ്ങള്‍ ഹൃദയങ്ങളാല്‍ ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ്, പിവിടിജി സമുദായങ്ങള്‍ക്കായി, അവരുടെ ക്ഷേമത്തിനായി, പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി ജന്‍മന്‍ യോജന ആരംഭിച്ചത്. മാത്രവുമല്ല, അവസാന ഗ്രാമങ്ങള്‍ എന്നു കണക്കാക്കി മാറ്റനിര്‍ത്തപ്പെട്ട അതിര്‍ത്തിയിലെ ഗ്രാമങ്ങള്‍ക്കു പരിഗണന നല്‍കി ഞങ്ങള്‍ ആ അവസാന ഗ്രാമങ്ങളെ ആദ്യ ഗ്രാമങ്ങളാക്കി മാറ്റി വികസനത്തിന്റെ ദിശ പൂര്‍ണമായും മാറ്റിമറിച്ചു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
ചെറുധാന്യങ്ങള്‍ക്കായി ഞാന്‍ ആവര്‍ത്തിച്ച് വാദിക്കുമ്പോള്‍, ഞാന്‍ ലോകത്തിലെ ചെറുധാന്യങ്ങളെക്കുറിച്ചു സംസാരിക്കുകയും ജി-20 രാജ്യങ്ങളിലെ നേതാക്കളുടെ മുന്നില്‍ അഭിമാനത്തോടെ വിളമ്പുകയും ചെയ്യുന്നു. അതിന്റെ പിന്നിലും എന്റെ ഹൃദയത്തില്‍ ചെറുധാന്യങ്ങള്‍ കൃഷി ചെയ്യുന്ന 3 കോടിയിലധികം ചെറുകിട കര്‍ഷകരുണ്ട്. അവരുടെ ക്ഷേമം ഞങ്ങളുടെകൂടി വിഷയമാണ്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
വോക്കല്‍ ഫോര്‍ ലോക്കലിനായി വാദിക്കുമ്പോള്‍, മേക്ക് ഇന്‍ ഇന്ത്യയെക്കുറിച്ച് സംസാരിക്കുമ്പോള്‍, കോടിക്കണക്കിന് ഗാര്‍ഹിക വ്യവസായങ്ങള്‍, ചെറുകിട വ്യവസായങ്ങള്‍, കുടില്‍ വ്യവസായങ്ങള്‍ എന്നിവയുള്‍പ്പെടെ കോടിക്കണക്കിന് കുടുംബങ്ങളുടെ ക്ഷേമത്തെക്കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
കോണ്‍ഗ്രസ് പാര്‍ട്ടി ഖാദിയെ മറന്നു. (മുന്‍) ഗവണ്‍മെന്റുകള്‍ അത് മറന്നു. ദശലക്ഷക്കണക്കിന് നെയ്ത്തുകാരുടെ ജീവിതം ഖാദിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഇന്ന് ഖാദിയെ ശാക്തീകരിക്കുന്നതില്‍ ഞാന്‍ വിജയകരമായി മുന്നേറി. അവരുടെ ക്ഷേമത്തില്‍ എനിക്ക് ആശങ്കയുണ്ട്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
ദാരിദ്ര്യം തുടച്ചുനീക്കാനും ദരിദ്രര്‍ അഭിവൃദ്ധി പ്രാപിക്കാനും നമ്മുടെ ഗവണ്‍മെന്റ് രാജ്യത്തിന്റെ ഓരോ കോണിലും വിവിധ ശ്രമങ്ങള്‍ നടത്തുന്നു. എല്ലാം വോട്ട് ബാങ്ക് ആയിരുന്നവര്‍ക്ക് അവരുടെ ക്ഷേമം ഉറപ്പാക്കാന്‍ കഴിഞ്ഞില്ല. അവരുടെ ക്ഷേമമാണ് നമുക്ക് രാജ്യത്തിന്റെ ക്ഷേമം, അതുകൊണ്ടാണ് ഞങ്ങള്‍ ഈ വഴിക്കുള്ള ശ്രമങ്ങള്‍ക്കു തുടക്കമിട്ടത്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
കോണ്‍ഗ്രസ് പാര്‍ട്ടിയോ യുപിഎ ഗവണ്‍മെന്റോ ഒബിസി (മറ്റ് പിന്നോക്ക വിഭാഗങ്ങള്‍) സമുദായത്തോട് ഒരു നീതിയും ചെയ്തിട്ടില്ല എന്നല്ല അനീതി കാട്ടി. ഒബിസി നേതാക്കളെ അപമാനിക്കുന്നതിനുള്ള ഒരു സാധ്യതയും ഇക്കൂട്ടര്‍ ഉപേക്ഷിച്ചില്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, കര്‍പ്പൂരി ഠാക്കൂര്‍ ജിക്ക് ഭാരതരത്നം നല്‍കി ഞങ്ങള്‍ അദ്ദേഹത്തെ ആദരിച്ചു. എന്നാല്‍ ഒബിസി വിഭാഗത്തില്‍ നിന്നുള്ള മഹാനായ കര്‍പ്പൂരി ഠാക്കൂറിനോട് എത്രത്തോളം അനീതിയോടെ പെരുമാറിയെന്ന് ചിന്തിക്കുക. 1970-ല്‍ ബീഹാര്‍ മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹത്തെ സ്ഥാനത്തുനിന്നു മാറ്റാന്‍ എന്തൊക്കെ കളികളാണ് കളിച്ചത്. അദ്ദേഹത്തിന്റെ ഗവണ്‍മെന്റിനെ അസ്ഥിരപ്പെടുത്താന്‍ എന്തു ചെയ്തില്ല?

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
അങ്ങേയറ്റം പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കളെ കോണ്‍ഗ്രസ് പാര്‍ട്ടി അംഗീകരിച്ചില്ല. 1987ല്‍ രാജ്യത്തുടനീളം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പതാക ഉയരുകയും എല്ലായിടത്തും അവര്‍ അധികാരത്തിലിരിക്കുകയും ചെയ്തപ്പോള്‍ അവര്‍ കര്‍പ്പൂരി ഠാക്കൂറിനെ പ്രതിപക്ഷ നേതാവായി അംഗീകരിക്കാന്‍ വിസമ്മതിക്കുകയും അദ്ദേഹത്തിന് ഭരണഘടനയെ ബഹുമാനിക്കാന്‍ കഴിയില്ലെന്ന് കാരണം പറയുകയും ചെയ്തു. തന്റെ ജീവിതം മുഴുവന്‍ ജനാധിപത്യ തത്വങ്ങള്‍ക്കായി സമര്‍പ്പിച്ച, ഭരണഘടനയുടെ ആദര്‍ശങ്ങളില്‍ ഉറച്ചുനിന്ന അതേ കര്‍പ്പൂരി ഠാക്കൂറിനെ കോണ്‍ഗ്രസ് പാര്‍ട്ടി അപമാനിച്ചു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
ഈ ദിവസങ്ങളില്‍, നമ്മുടെ കോണ്‍ഗ്രസ് സഹപ്രവര്‍ത്തകര്‍ ഗവണ്‍മെന്റിലെ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള ആളുകളുടെ എണ്ണത്തെക്കുറിച്ച് വളരെയധികം ഉത്കണ്ഠ പ്രകടിപ്പിക്കുന്നു. അവര്‍ എവിടെയാണ് നില്‍ക്കുന്നത് എന്നു നിരന്തരം നിരീക്ഷിക്കുന്നു. എന്നാല്‍ ഏറ്റവും വലിയ ഒബിസിയെ അവര്‍ ശ്രദ്ധിക്കുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുന്നു. അവര്‍ അതിനു നേരെ കണ്ണടയ്ക്കുകയാണ്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
ഈ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നവരോട് പറയട്ടെ. യുപിഎയുടെ കാലത്ത്, ഒരു ഭരണഘടനാവിരുദ്ധ സംവിധാനം സൃഷ്ടിക്കപ്പെട്ടു. അതിന് മുന്നില്‍ ഗവണ്‍മെന്റിന് ഒന്നും പറയാനില്ല. ദേശീയ ഉപദേശക സമിതി പരിശോധിച്ചാല്‍ മതി, അതില്‍ ഏതെങ്കിലും ഒബിസി ഉണ്ടായിരുന്നോ? ഒന്നു നോക്കൂ. അത്തരമൊരു ശക്തമായ സംവിധാനം സൃഷ്ടിക്കപ്പെട്ടു, അവര്‍ അവിടെ നിയമനം നടത്തുകയും ചെയ്തു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
കഴിഞ്ഞ 10 വര്‍ഷത്തിനിടെ സ്ത്രീ ശാക്തീകരണത്തിനായി നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. സ്ത്രീകളുടെ നേതൃത്വത്തില്‍ സമൂഹത്തെ ശാക്തീകരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
ഇക്കാലത്ത്, രാജ്യത്തിന്റെ പെണ്‍മക്കള്‍ക്കു മുന്നില്‍ വാതിലുകള്‍ അടയുന്ന ഒരു മേഖലയും ഭാരതത്തിലില്ല. ഇന്ന് നമ്മുടെ രാജ്യത്തിന്റെ പെണ്‍മക്കള്‍ യുദ്ധവിമാനങ്ങള്‍ പറത്തി നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്നു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
നമ്മുടെ ഗ്രാമീണ സമ്പദ്വ്യവസ്ഥയില്‍, നമ്മുടെ 10 കോടി സഹോദരിമാര്‍ വനിതാ സ്വയം സഹായ സംഘങ്ങളുമായി ബന്ധമുള്ളവരും സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമാണ്. അവര്‍ ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് പുതിയ ശക്തി നല്‍കുന്നു. ഈ ശ്രമങ്ങളുടെ ഫലമായി ഏകദേശം ഒരു കോടി സഹോദരിമാര്‍ ഇന്ന് നമ്മുടെ രാജ്യത്ത് 'ലക്ഷപതി ദീദികള്‍' ആയിത്തീര്‍ന്നുവെന്ന് പറയാന്‍ എനിക്ക് സന്തോഷമുണ്ട്. ഞാന്‍ അവരോട് സംസാരിക്കുകയും അവരുടെ ആത്മവിശ്വാസം കാണുകയും ചെയ്യുമ്പോള്‍, വരാനിരിക്കുന്ന നമ്മുടെ കാലയളവില്‍, നമ്മുടെ രാജ്യത്ത് 3 കോടി 'ലക്ഷപതി ദീദികളെ' ഞങ്ങള്‍ സൃഷ്ടിക്കുമെന്ന് എനിക്ക് ഉറച്ച ബോധ്യമുണ്ട്. ഗ്രാമീണ സമ്പദ്വ്യവസ്ഥയില്‍ എത്രത്തോളം പ്രാധാന്യമുള്ള മാറ്റം സംഭവിക്കുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാം.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
നമ്മുടെ നാട്ടില്‍ പെണ്‍മക്കളെക്കുറിച്ചു സമൂഹത്തിലും മനസ്സിലും ആഴത്തില്‍ വേരൂന്നിയിരുന്ന ധാരണ ഇന്ന് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍, ഈ മാറ്റം എത്രത്തോളം പ്രാധാന്യമുള്ളതും ഗുണപരവുമാണെന്ന് നമുക്ക് മനസ്സിലാകും. പണ്ട്, ഒരു മകള്‍ ജനിച്ചാല്‍, ചെലവുകള്‍ എങ്ങനെ കൈകാര്യം ചെയ്യണം, അവളെ എങ്ങനെ പഠിപ്പിക്കണം, അവളുടെ ഭാവി എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ചകള്‍. അതൊരു ഭാരമായി കണ്ടുകൊണ്ടുള്ള ഇത്തരം ചര്‍ച്ചകള്‍ പതിവായിരുന്നു. എന്നാല്‍, ഇന്ന് മകള്‍ ജനിക്കുമ്പോള്‍ അവള്‍ക്കായി സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങിയോ എന്ന ചോദ്യമാണ് ഉയരുന്നത്. ഈ മാറ്റം ശ്രദ്ധേയമാണ്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
ഗര്‍ഭിണിയായ ശേഷം സ്ത്രീക്ക് ജോലിയില്‍ തുടരാനാകുമോ എന്നതായിരുന്നു നേരത്തെയുള്ള ചോദ്യം. ഒരിക്കല്‍ ഗര്‍ഭിണിയായാല്‍ അവര്‍ക്ക് ജോലി ചെയ്യാന്‍ കഴിയില്ലെന്ന് വിശ്വസിക്കപ്പെട്ടു. ഇന്ന് സാഹചര്യം മാറി. ഇപ്പോള്‍ പറയുന്നത് 26 ആഴ്ച ശമ്പളത്തോടെയുള്ള ലീവ് എടുക്കാം, അതിനു ശേഷവും കൂടുതല്‍ സമയം വേണമെങ്കില്‍ കിട്ടും എന്നാണ്. ഇതൊരു കാര്യമായ മാറ്റമാണ്. വിവാഹിതയായിട്ടും ഒരു സ്ത്രീ എന്തിനാണ് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് സമൂഹം മുമ്പ് ചോദിക്കുമായിരുന്നു. ഭര്‍ത്താവിന്റെ ശമ്പളം അപര്യാപ്തമാണോ തുടങ്ങിയ ചോദ്യങ്ങള്‍ ഉയരും. ഇന്ന് ആളുകള്‍ ചോദിക്കുന്നു, 'മാഡം, നിങ്ങളുടെ സ്റ്റാര്‍ട്ട് അപ്പ് വളരെ നന്നായി പ്രവര്‍ത്തിക്കുന്നു, എനിക്ക് അവിടെ ജോലി ലഭിക്കുമോ?' എന്ന്. ഈ മാറ്റം ശ്രദ്ധേയമാണ്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
ഒരുകാലത്ത്, 'നിങ്ങളുടെ മകള്‍ക്ക് പ്രായമായി, അവളുടെ വിവാഹം എപ്പോഴാണ്?' എന്നു ചോദിച്ചിരുന്നിടത്ത് ഇന്നു ചോദിക്കുന്ന ചോദ്യം, 'നിങ്ങളുടെ മകള്‍ വ്യക്തിപരവും തൊഴില്‍പരവുമായ ഉത്തരവാദിത്തങ്ങള്‍ എത്രത്തോളം സമതുലിതമാക്കുന്നു? അവള്‍ അത് എങ്ങനെ കൈകാര്യം ചെയ്യുന്നു?' എന്നാണ്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
ഒരുകാലത്ത് ഗൃഹനാഥന്‍ ഉണ്ടോ ഇല്ലയോ എന്ന് വീട്ടുകാരോട് ചോദിക്കുമായിരുന്നു. 'കുടുംബത്തലവനെ വിളിക്കൂ', എന്ന് പറയുമായിരുന്നു. ഇന്നാകട്ടെ, നിങ്ങള്‍ ആരുടെയെങ്കിലും വീട്ടില്‍ പോകുമ്പോള്‍, വൈദ്യുതി, വെള്ളം, ഗ്യാസ് എന്നിവയുടെ ബില്ലുകള്‍ വീട്ടിലെ സ്ത്രീയുടെ പേരിലാണ് വരുന്നത്. കുടുംബനാഥന്റെ റോള്‍ ഏറ്റെടുത്തത് എന്റെ അമ്മമാരും സഹോദരിമാരുമാണ്. ഈ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഈ മാറ്റം 'അമൃത് കാലത്തില്‍' 'വികസിത് ഭാരത്' വികസിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തിന്റെ ഭാഗമാണ്. ഇത് ഒരു വലിയ ശക്തിയായി ഉയര്‍ന്നുവരുന്നതിന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു, ആ ശക്തിയുടെ പ്രകടനമാണ് ഞാന്‍ കാണുന്നത്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
കര്‍ഷകര്‍ക്കുവേണ്ടി കണ്ണീരൊഴുക്കുന്ന ഒരു ശീലം ഞാന്‍ കണ്ടിട്ടുണ്ട്. കര്‍ഷകരുടെ വിശ്വാസം പലതരത്തില്‍ വഞ്ചിക്കപ്പെട്ടത് ഈ രാജ്യം കണ്ടതാണ്. കോണ്‍ഗ്രസ്സിന്റെ കാലത്ത് കാര്‍ഷിക മേഖലയ്ക്ക് 25,000 കോടി രൂപ മാത്രമായിരുന്നു വാര്‍ഷിക ബജറ്റ്. ബഹുമാനപ്പെട്ട സ്പീക്കര്‍ സര്‍, നമ്മുടെ ഗവണ്‍മെന്റിന്റെ ബജറ്റ് 1.25 ലക്ഷം കോടി രൂപയുടേതാണ്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
കോണ്‍ഗ്രസ് പാര്‍ട്ടി (ഗവണ്‍മെന്റ്) 10 വര്‍ഷത്തെ ഭരണത്തില്‍ കര്‍ഷകരില്‍ നിന്ന് 7 ലക്ഷം കോടി രൂപയുടെ അരിയും ഗോതമ്പും വാങ്ങിയിരുന്നു. ഞങ്ങളുടെ 10 വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ 18 ലക്ഷം കോടി രൂപയുടെ അരിയും ഗോതമ്പും വാങ്ങി. കോണ്‍ഗ്രസ് ഗവണ്‍മെന്റ് പയറും എള്ളും വാങ്ങിയിട്ടില്ല. 1.25 ലക്ഷം കോടി രൂപയിലധികം വിലമതിക്കുന്ന പയറും എള്ളും ഞങ്ങള്‍ വാങ്ങിയിട്ടുണ്ട്. ഞങ്ങളുടെ കോണ്‍ഗ്രസ് സഹപ്രവര്‍ത്തകര്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയെ കളിയാക്കി. എന്റെ ആദ്യ ടേമില്‍ ഞാന്‍ ഈ പദ്ധതി ആരംഭിച്ചപ്പോള്‍, പ്രചരിപ്പിച്ച തെറ്റായ വിവരണം ഞാന്‍ ഓര്‍ക്കുന്നു. 'മോദിയുടെ പണം എടുക്കരുത്. ഒരിക്കല്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുമ്പോള്‍ പണം മുഴുവന്‍ പലിശ സഹിതം തിരികെ ചോദിക്കും' എന്ന് അവര്‍ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് പറയാറുണ്ടായിരുന്നു. അങ്ങനെയൊരു നുണ പ്രചരിപ്പിച്ചു. കര്‍ഷകരെ വിഡ്ഢികളാക്കാനാണ് ശ്രമം.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
ഞങ്ങള്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിക്ക് കീഴില്‍ 2 ലക്ഷത്തി 80 ആയിരം കോടി രൂപ അയച്ചു. പ്രധാനമന്ത്രി ഫസല്‍ ബീമ യോജനയ്ക്ക് കീഴില്‍ 30,000 രൂപ ്രപീമിയം തുകയ്ക്കായി 1.5 ലക്ഷം കോടി രൂപ എന്റെ കര്‍ഷക സഹോദരങ്ങള്‍ക്കും സഹോദരിമാര്‍ക്കും നല്‍കിയിട്ടുണ്ട്.  . കോണ്‍ഗ്രസ് ഭരണകാലത്ത് മത്സ്യത്തൊഴിലാളികള്‍ക്കോ കന്നുകാലി കര്‍ഷകര്‍ക്കോ ഒരു അംഗീകാരമോ പരിഗണനയോ ഉണ്ടായിട്ടില്ല. ഈ രാജ്യത്ത് ആദ്യമായി മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക മന്ത്രാലയം രൂപീകരിച്ചു; മൃഗസംരക്ഷണത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിച്ചു. കന്നുകാലി കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ആദ്യമായി ഒരു കര്‍ഷക ക്രെഡിറ്റ് കാര്‍ഡ് നല്‍കി, അതുവഴി കുറഞ്ഞ പലിശയ്ക്ക് ബാങ്കില്‍ നിന്ന് പണം നേടാനും അവരുടെ ബിസിനസ് വിപുലീകരിക്കാനും കഴിയും. കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഈ ഉത്കണ്ഠ മൃഗങ്ങളെ സംബന്ധിച്ചു മാത്രമല്ല, ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്. സാമ്പത്തിക ചക്രം തിരിക്കുന്നതില്‍ ഈ മൃഗങ്ങളും വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. ഇതുവരെ വിചാരിച്ചിട്ടില്ലാത്ത ഫുട് ആന്‍ഡ് മൗത്ത് രോഗങ്ങളില്‍ നിന്ന് നമ്മുടെ മൃഗങ്ങളെ രക്ഷിക്കാന്‍ ഞങ്ങള്‍ 50 കോടിയിലധികം വാക്‌സിനേഷനുകള്‍ നല്‍കി.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
ഇന്ന്, രാജ്യത്ത് യുവാക്കള്‍ക്ക് മുമ്പത്തേക്കാള്‍ കൂടുതല്‍ അവസരങ്ങളുണ്ട്. പദാവലി മുഴുവന്‍ മാറി; മുമ്പൊരിക്കലും കേട്ടിട്ടില്ലാത്ത വാക്കുകള്‍ ഇപ്പോള്‍ ലോകമെമ്പാടുമുള്ള സംഭാഷണങ്ങളില്‍ സാധാരണമാണ്. ഇന്ന്, സ്റ്റാര്‍ട്ടപ്പുകളുടെ ബഹളം എല്ലായിടത്തും ഉണ്ട്, യൂണികോണുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ഡിജിറ്റല്‍ സ്രഷ്ടാക്കള്‍ ഇന്ന് ഒരു പ്രധാന ഗ്രൂപ്പാണ്. ഇന്നത്തെ ചര്‍ച്ച ഹരിത സമ്പദ്വ്യവസ്ഥയെ ചുറ്റിപ്പറ്റിയാണ്. പുതിയ ഭാരതത്തിന്റെ ഈ പുതിയ പദാവലി യുവാക്കളുടെ ചുണ്ടിലുണ്ട്. പുതിയ സാമ്പത്തിക സാമ്രാജ്യത്തിന്റെ ചുറ്റുപാടുകളാണിവ, ഒരു പുതിയ വ്യക്തിത്വം. ഈ മേഖലകള്‍ യുവാക്കള്‍ക്ക് ദശലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. 2014-ന് മുമ്പ്, ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ വലുപ്പം നിസ്സാരമായിരുന്നു. അത് ചര്‍ച്ചചെയ്യപ്പെട്ടിരുന്നില്ല. ഇന്ന് ലോകത്തിന്റെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ ഭാരതം മുന്നിലാണ്. ദശലക്ഷക്കണക്കിന് യുവാക്കള്‍ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. വരും കാലങ്ങളില്‍ ഡിജിറ്റല്‍ ഇന്ത്യ മൂവ്മെന്റ് രാജ്യത്തെ യുവജനങ്ങള്‍ക്കും വിവിധ പ്രൊഫഷണലുകള്‍ക്കും നിരവധി തൊഴിലവസരങ്ങള്‍ കൊണ്ടുവരും.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
ഇന്ന്, മെയ്ഡ് ഇന്‍ ഇന്ത്യ ഫോണുകള്‍ ലോകമെമ്പാടും എത്തുകയാണ്. നമ്മള്‍ ലോകത്തിലെ നമ്പര്‍ 2 ആയി മാറി. ഒരു വശത്ത്, വിലകുറഞ്ഞ മൊബൈല്‍ ഫോണുകളുടെ ലഭ്യതയുണ്ട്. മറുവശത്ത്, വിലകുറഞ്ഞ ഡാറ്റയുണ്ട്. ഈ രണ്ട് ഘടകങ്ങള്‍ കാരണം, രാജ്യത്തും ലോകത്തും വലിയ വിപ്ലവം ഉണ്ടായിട്ടുണ്ട്. ഇന്നത്തെ നമ്മുടെ യുവാക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഈ മൊബൈല്‍ ഫോണുകളും ഡാറ്റയും നല്‍കുക വഴി ഇത് ഒരു വിപ്ലവത്തിനു വഴിവെച്ചിരിക്കുന്നു. മേക്ക് ഇന്‍ ഇന്ത്യ പ്രചരണത്തിനും റെക്കോര്‍ഡ് ഉല്‍പ്പാദനത്തിനും റെക്കോര്‍ഡ് കയറ്റുമതിക്കും രാജ്യം ഇന്ന് സാക്ഷ്യം വഹിക്കുന്നു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
ഈ ജോലികളാണ് നമ്മുടെ യുവാക്കള്‍ക്ക് ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നതും ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ടൂറിസം മേഖലയില്‍ അഭൂതപൂര്‍വമായ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. നമ്മുടെ രാജ്യത്ത്, ചുരുങ്ങിയ മൂലധന നിക്ഷേപത്തില്‍ പരമാവധി ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു മേഖലയാണ് ടൂറിസം. ഒരു സാധാരണക്കാരന് പോലും ഈ മേഖലയില്‍ തൊഴില്‍ കണ്ടെത്താനുള്ള അവസരമുണ്ട്. സ്വയംതൊഴില്‍ സാധ്യത ഏറ്റവും കൂടുതല്‍ ഉള്ളത് ടൂറിസം മേഖലയിലാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായി. ഭാരതം നിര്‍മ്മിച്ചത് വിമാനത്താവളങ്ങള്‍ മാത്രമല്ല; ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ആഭ്യന്തര വ്യോമയാന മേഖലയായി ഇത് മാറിയിരിക്കുന്നു. നാമെല്ലാവരും സന്തോഷിക്കണം; ഇന്ത്യന്‍ വിമാനക്കമ്പനികള്‍ 1,000 പുതിയ വിമാനങ്ങള്‍ക്കും 1,000 പുതിയ വിമാനങ്ങള്‍ക്കും ഓര്‍ഡര്‍ നല്‍കി! ഇത്രയധികം വിമാനങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍, എല്ലാ വിമാനത്താവളങ്ങളും എത്രമാത്രം ഊര്‍ജ്ജസ്വലമായിരിക്കും. എത്ര പൈലറ്റുമാര്‍, ക്രൂ അംഗങ്ങള്‍, എഞ്ചിനീയര്‍മാര്‍, ഗ്രൗണ്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ ആവശ്യമായി വരും. അതിനര്‍ഥം പുതിയ തൊഴില്‍ മേഖലകള്‍ തുറക്കുന്നു എന്നാണ്. വ്യോമയാന മേഖല ഭാരതത്തിന് വളരെ വലിയ ഒരു പുതിയ അവസരമായി മാറിയിരിക്കുന്നു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
ശക്തമായ നടപടികളിലൂടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. യുവാക്കള്‍ക്ക് ജോലി കണ്ടെത്താനും സാമൂഹിക സുരക്ഷ ലഭിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ രണ്ട് വശങ്ങളും നമ്മുടെ സ്വന്തം തത്വങ്ങളും അടിസ്ഥാനമാക്കി, ഞങ്ങള്‍ തീരുമാനങ്ങള്‍ എടുക്കുന്നു. ഇപിഎഫ്ഒയില്‍ (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍) കഴിഞ്ഞ 10 വര്‍ഷത്തിനിടെ 18 കോടിയോളം പുതിയ വരിക്കാരുണ്ട്, വ്യാജ പേരുകളൊന്നും ഉള്‍പ്പെട്ടിട്ടില്ല. ജീവിതത്തിലാദ്യമായി മുദ്രാ ലോണുകള്‍ നേടി ബിസിനസ് തുടങ്ങിയ 8 കോടി പേരുണ്ട്. അവര്‍ ഒരു മുദ്ര ലോണ്‍ എടുക്കുമ്പോള്‍, അവര്‍ സ്വയം തൊഴില്‍ ഉറപ്പാക്കുക മാത്രമല്ല, അവരുടെ ജോലിയുടെ സ്വഭാവം കാരണം ഒന്നോ രണ്ടോ പേര്‍ക്ക് കൂടി ജോലി നല്‍കുകയും ചെയ്യുന്നു. ദശലക്ഷക്കണക്കിന് തെരുവ് കച്ചവടക്കാരെ ഞങ്ങള്‍ പിന്തുണച്ചിട്ടുണ്ട്. 10 കോടി സ്ത്രീകളാണ് ഇത്തരം തൊഴിലുകളുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഞാന്‍ പറഞ്ഞതുപോലെ, നമ്മുടെ രാജ്യത്തിനുള്ളില്‍ മൂന്ന് കോടി 'ലക്ഷപതി ദീദികള്‍' ഉടന്‍ ഉണ്ടാവും.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
ഒരു സാമ്പത്തിക വിദഗ്ധന് മാത്രം മനസ്സിലാകുന്ന ചില കണക്കുകളുണ്ട്. എന്നാല്‍ ഇത് അങ്ങനെയല്ല. ഒരു സാധാരണ മനുഷ്യനും അവ മനസ്സിലാക്കാന്‍ കഴിയും. 2014-ന് മുമ്പുള്ള 10 വര്‍ഷങ്ങളില്‍, അടിസ്ഥാന സൗകര്യ നിര്‍മ്മാണത്തിനുള്ള ബജറ്റ് വിഹിതം ഏകദേശം 12 ലക്ഷം കോടി രൂപയായിരുന്നു. ആ 10 വര്‍ഷം കൊണ്ട് ഇത് 12 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍, കഴിഞ്ഞ 10 വര്‍ഷത്തിനിടെ അടിസ്ഥാന സൗകര്യ വികസനത്തിന് 44 ലക്ഷം കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. തൊഴിലവസരങ്ങള്‍ എങ്ങനെ വര്‍ദ്ധിക്കുന്നുവെന്ന് ഈ കണക്കില്‍ നിന്ന് ഒരാള്‍ക്ക് മനസ്സിലാക്കാം.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
ഇത്രയും തുക കൊണ്ട് തൊഴില്‍ ലഭിച്ചവരുടെ എണ്ണം കണക്കാക്കാം. ഈ ദിശയില്‍ രാജ്യത്തെ യുവാക്കളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഞങ്ങള്‍ ഭാരതത്തെ ഉല്‍പ്പാദനത്തിന്റെയും ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും ഒരു കേന്ദ്രമാക്കി മാറ്റുകയാണ്. ഞങ്ങള്‍ സംവിധാനങ്ങള്‍ വികസിപ്പിക്കുകയും സാമ്പത്തിക സഹായ പരിപാടികള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
നമ്മള്‍ എന്നും ഊര്‍ജ മേഖലയെയാണ് ആശ്രയിക്കുന്നത്. ഊര്‍ജ മേഖലയില്‍ സ്വാശ്രയത്വത്തിന്റെ ദിശയില്‍, പ്രത്യേകിച്ച് ഹരിത ഊര്‍ജം, ഹൈഡ്രജന്‍ എന്നിവയിലേക്ക്, നാം അഭൂതപൂര്‍വമായ നിക്ഷേപവുമായി സുപ്രധാനമായ രീതിയില്‍ മുന്നേറുന്നിടത്ത് വളരെയധികം കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഭാരതത്തിന് നേതൃത്വം നല്‍കേണ്ട മറ്റൊരു മേഖല അര്‍ദ്ധചാലകങ്ങളാണ്. മുന്‍ ഗവണ്‍മെന്റുകള്‍ പരിശ്രമിച്ചെങ്കിലും കാര്യമായ വിജയം നേടിയില്ല. എന്നാലിപ്പോള്‍, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ തിരിച്ചടികള്‍ക്കിടയിലും, ഭാവി നമ്മുടേതാണെന്ന് ഞാന്‍ ആത്മവിശ്വാസത്തോടെ പറയുന്നു. അര്‍ദ്ധചാലക മേഖലയില്‍ അഭൂതപൂര്‍വമായ നിക്ഷേപം ഞാന്‍ കാണുന്നു, ഭാരതം ലോകത്തിന് കാര്യമായ സംഭാവന നല്‍കും. ഈ കാരണങ്ങളാല്‍, ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍, ഗുണനിലവാരമുള്ള ജോലികളുടെ സാധ്യതകള്‍ ഗണ്യമായി വര്‍ദ്ധിക്കാന്‍ പോകുന്നു, അതുകൊണ്ടാണ് ഞങ്ങള്‍ ഒരു പ്രത്യേക നൈപുണ്യ മന്ത്രാലയം സ്ഥാപിച്ചത്, അതുവഴി രാജ്യത്തെ യുവാക്കള്‍ക്ക് കഴിവുകള്‍ നേടാനും അത്തരം അവസരങ്ങള്‍ നേടാനും കഴിയും. ഇന്‍ഡസ്ട്രി 4.0 യുടെ ദിശയിലേക്ക് മുന്നേറുന്നതിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു, അതിനുള്ള മനുഷ്യശക്തി തയ്യാറാക്കുന്നു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
വിലക്കയറ്റത്തെക്കുറിച്ച് ഇവിടെ ധാരാളം പറഞ്ഞു. ചില സത്യം രാജ്യത്തിന് മുന്നില്‍ വരണമെന്ന് ഞാന്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്നു. കോണ്‍ഗ്രസ് അധികാരത്തില്‍ വരുമ്പോഴെല്ലാം വിലക്കയറ്റം ഉണ്ടായതിനു ചരിത്രം സാക്ഷ്യം വഹിക്കുന്നു. ഇന്ന് ഈ സഭയില്‍ ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ആരെയും വിമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ ഞങ്ങള്‍ പറയുന്നത് മനസ്സിലാകാത്തവര്‍ സ്വന്തം നേതാക്കളുടെ ശബ്ദം മനസ്സിലാക്കാന്‍ ശ്രമിക്കണം. ഇത് എപ്പോഴോ ആരോ പറഞ്ഞതാണ്. ആരാണു പറഞ്ഞതെന്നു ഞാന്‍ പിന്നീട് പറയാം. 'എല്ലാറ്റിന്റെയും വില വര്‍ദ്ധിച്ചതിനാല്‍ കുഴപ്പങ്ങള്‍ പടരുകയും സാധാരണക്കാര്‍ അതില്‍ കുരുങ്ങുകയും ചെയ്തു.' ഇത് ആരുടെ പ്രസ്താവനയാണ്? അന്ന് ചെങ്കോട്ടയില്‍ നിന്ന് നമ്മുടെ പണ്ഡിറ്റ് നെഹ്റുജി പറഞ്ഞതാണ്. എല്ലാറ്റിനും വില കൂടുകയും, കുഴപ്പങ്ങള്‍ പടര്‍ന്നുപിടിക്കുകയും, സാധാരണക്കാര്‍ അതില്‍ കുടുങ്ങിക്കിടക്കുകയും ചെയ്തു എന്ന ഈ പ്രസ്താവന അക്കാലത്തെതാണ്. എല്ലായിടത്തും പണപ്പെരുപ്പം വര്‍ദ്ധിച്ചതായി അദ്ദേഹം ചെങ്കോട്ടയില്‍നിന്ന് സമ്മതിച്ചു. ഇപ്പോള്‍, ഈ പ്രസ്താവനയുടെ 10 വര്‍ഷത്തിന് ശേഷം, നെഹ്റുജിയുടെ പ്രസ്താവനയുടെ 10 വര്‍ഷത്തിന് ശേഷമുള്ള മറ്റൊരു ഉദ്ധരണി ഞാന്‍ നിങ്ങളുടെ മുമ്പാകെ അവതരിപ്പിക്കട്ടെ. അതിങ്ങനെയാണ്: ''വിലക്കയറ്റം കാരണം നിങ്ങള്‍ ഇപ്പോഴും ചില ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും നേരിടുന്നു.  നിസ്സഹായതയുണ്ട്; സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണവിധേയമായിട്ടില്ല, എന്നിരുന്നാലും ഇത് ഉടന്‍ നിയന്ത്രണത്തിലാകും. ' 10 വര്‍ഷം പിന്നിട്ടിട്ടും വിലക്കയറ്റത്തെക്കുറിച്ചുള്ള വാക്കുകള്‍ ആരാണ് വീണ്ടും പറഞ്ഞത്? രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന കാലത്ത് നെഹ്റുജിയാണ് ഇക്കാര്യം പറഞ്ഞത്. അപ്പോഴേക്കും 12 വര്‍ഷം പ്രധാനമന്ത്രിയായിരുന്നെങ്കിലും വിലക്കയറ്റം നിയന്ത്രണവിധേയമായിരുന്നില്ല. 'വിലക്കയറ്റം കാരണം നിങ്ങള്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നു', ഇതായിരുന്നു അവര്‍ പാടിനടന്നുകൊണ്ടിരുന്നത്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
ഇപ്പോള്‍ ഞാന്‍ പ്രസംഗത്തിന്റെ മറ്റൊരു ഭാഗം വായിക്കുകയാണ്. രാജ്യം പുരോഗമിക്കുമ്പോള്‍, ഒരു പരിധിവരെ വിലയും ഉയരുമ്പോള്‍, അവശ്യസാധനങ്ങളുടെ വില എങ്ങനെ നിയന്ത്രിക്കാമെന്നു നമ്മള്‍ കാണേണ്ടതുണ്ട്. ആരാണ് ഇത് പറഞ്ഞത്? ഇന്ദിരാഗാന്ധി പറഞ്ഞതാണ്. അവര്‍ രാജ്യത്തെ എല്ലാ വാതിലുകളും പൂട്ടിയപ്പോള്‍, 1974-ല്‍ ആളുകളെ ജയിലിലടച്ചു. 30 ശതമാനം പണപ്പെരുപ്പം ഉണ്ടായിരുന്നു, 30 ശതമാനം!

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
പ്രസംഗത്തില്‍ അവര്‍ പറഞ്ഞ കാര്യങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. അവര്‍ പറഞ്ഞു: 'ഭൂമി ഇല്ലെങ്കില്‍, കൃഷി ചെയ്യാന്‍ ഭൂമി ഇല്ലെങ്കില്‍, നിങ്ങളുടെ ചട്ടിയിലും പാത്രങ്ങളിലും പച്ചക്കറികള്‍ വളര്‍ത്തുക.' ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇരിക്കുന്നവരാണ് അത്തരം ഉപദേശം നല്‍കിയത്. വിലക്കയറ്റത്തെക്കുറിച്ചുള്ള രണ്ട് പാട്ടുകള്‍ സൂപ്പര്‍ഹിറ്റായി. അക്കാലത്ത് നമ്മുടെ നാട്ടില്‍ എല്ലായിടത്തും പാടിയിരുന്ന ഒന്ന് 'മെഹംഗൈ മര്‍ ഗയീ', മറ്റൊന്ന് 'മെഹംഗൈ ദയൈന്‍ ഖായേ ജാത് ഹേ'. ഈ രണ്ട് ഗാനങ്ങളും വന്നത് കോണ്‍ഗ്രസ് ഭരണകാലത്താണ്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
യുപിഎയുടെ കാലത്ത് പണപ്പെരുപ്പം ഇരട്ട അക്കത്തിലായിരുന്നു, ഇരട്ട അക്ക പണപ്പെരുപ്പം ഉണ്ടായിരുന്നു, ഇത് നിഷേധിക്കാനാവില്ല. എന്നിട്ട്, യുപിഎ ഗവണ്‍മെന്റിന്റെ വാദമോ? അകു നിര്‍വികാരപരമായിരുന്നു! വില കൂടിയ ഐസ്‌ക്രീം കഴിക്കാന്‍ പറ്റുമെങ്കില്‍ വിലക്കയറ്റത്തെക്കുറിച്ച് കരയുന്നത് എന്തിനാണെന്ന് പറഞ്ഞു. ഇതായിരുന്നു പറഞ്ഞത്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോഴെല്ലാം വിലക്കയറ്റം ശക്തിപ്പെടുക മാത്രമാണ് ചെയ്തത്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
നമ്മുടെ ഗവണ്‍മെന്റ് തുടര്‍ച്ചയായി പണപ്പെരുപ്പം നിയന്ത്രണത്തിലാക്കി. രണ്ട് യുദ്ധങ്ങളും 100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയും (കൊറോണയുടെ രൂപത്തില്‍) ഉണ്ടായിരുന്നിട്ടും, പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു, ഞങ്ങള്‍ വിജയിച്ചു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
വളരെയേറെ രോഷമാണ് ഇവിടെ പ്രകടിപ്പിക്കപ്പെട്ടത്. കഴിയുന്നത്ര രോഷം ശക്തമായ വാക്കുകളില്‍ പ്രകടിപ്പിച്ചു. അവരുടെ വേദന ഞാന്‍ മനസ്സിലാക്കുന്നു. അമ്പ് ലക്ഷ്യത്തില്‍ പതിച്ചതിനാല്‍ അവരുടെ നിരാശയും ദേഷ്യവും ഞാന്‍ മനസ്സിലാക്കുന്നു. അഴിമതിക്കെതിരെ ഏജന്‍സികള്‍ നടപടിയെടുക്കുന്നു. അതിനെക്കുറിച്ച് വളരെയധികം ദേഷ്യമുണ്ട്, ചില പ്രത്യേക വാക്കുകള്‍ ഉപയോഗിക്കുന്നുമുണ്ട്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
10 വര്‍ഷം മുമ്പ് നമ്മുടെ പാര്‍ലമെന്റില്‍ എന്താണ് ചര്‍ച്ച ചെയ്തിരുന്നത്? സഭയിലെ മുഴുവന്‍ സമയവും അഴിമതികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി നീക്കിവെച്ചു. അഴിമതിയെക്കുറിച്ചായിരുന്നു ചര്‍ച്ച. നടപടി വേണമെന്ന് നിരന്തരം ആവശ്യമുയര്‍ന്നിരുന്നു. നടപടി വേണം, വേണം, വേണമന്നു സഭ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ആ കാലഘട്ടം രാജ്യത്തിന് കളങ്കമുള്ളതായിരുന്നു. അഴിമതിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എല്ലായിടത്തും ഉണ്ടായിരുന്നു, അത് എല്ലാ ദിവസവും ഉണ്ടായിരുന്നു. ഇന്ന്, അഴിമതിക്കാരായ വ്യക്തികള്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍, ആളുകള്‍ അവരുടെ പിന്തുണയില്‍ കോലാഹലം സൃഷ്ടിക്കുന്നു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
അവരുടെ കാലത്ത്, അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. മറ്റൊരു ജോലിയും ചെയ്യാന്‍ അവരെ അനുവദിച്ചില്ല. ഇനി അവരുടെ ഭരണകാലത്ത് എന്താണ് സംഭവിച്ചതെന്ന് നോക്കൂ. പിഎംഎല്‍എ നിയമപ്രകാരം, മുമ്പത്തേതിനേക്കാള്‍ ഇരട്ടിയിലധികം കേസുകള്‍ ഞങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് കാലത്ത് 5000 കോടി രൂപയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. ഞങ്ങളുടെ ഭരണകാലത്ത് ഇഡി ഒരു ലക്ഷം കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്. രാജ്യത്തിന്റെ സമ്പത്തു കൊള്ളയടിച്ചതു തിരികെ നല്‍കണം. ഇത്രയധികം സ്വത്തുക്കള്‍ കണ്ടുകെട്ടുമ്പോള്‍, കറന്‍സി നോട്ടുകളുടെ കൂമ്പാരം പിടിച്ചെടുക്കുന്നു... ബംഗാളില്‍ നിന്ന് വന്ന അധീര്‍ ബാബു കറന്‍സി നോട്ടുകളുടെ ശേഖരം കണ്ടു. ആരുടെ വീടുകളില്‍ നിന്നാണ് ഈ കണ്ടുകെട്ടലുകള്‍ നടത്തിയത്, ഏത് സംസ്ഥാനങ്ങളില്‍ നിന്നാണ് സ്വത്തുക്കള്‍ പിടിച്ചെടുത്തത്? കറന്‍സി നോട്ടുകളുടെ ഈ കെട്ടുകല്‍ കണ്ട് രാജ്യം ഞെട്ടിയിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് ജനങ്ങളെ കബളിപ്പിക്കാന്‍ കഴിയില്ല, ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. യുപിഎ ഗവണ്‍മെന്റിന്റെ കാലത്ത് 10-15 ലക്ഷം കോടി രൂപയുടെ അഴിമതിയാണ് ചര്‍ച്ചയായത്.
ഞങ്ങള്‍ ലക്ഷക്കണക്കിന് കോടികളുടെ അഴിമതികള്‍ തുറന്നുകാട്ടി. ആ അഴിമതിപ്പണമെല്ലാം പാവപ്പെട്ടവര്‍ക്ക് വേണ്ടി, പാവപ്പെട്ടവരുടെ ക്ഷേമത്തിനായി ഞങ്ങള്‍ ചെലവഴിച്ചു. ദരിദ്രരെ കൊള്ളയടിക്കുന്നത് ഇടനിലക്കാര്‍ക്ക് ഇപ്പോള്‍ വളരെ ബുദ്ധിമുട്ടാണ്. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, ജന്‍ധന്‍ അക്കൗണ്ടുകള്‍, ആധാര്‍, മൊബൈല്‍ എന്നിവയുടെ ശക്തി നാം തിരിച്ചറിഞ്ഞു. 30 ലക്ഷം കോടിയിലധികം രൂപ ഞങ്ങള്‍ ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറി. കേന്ദ്രത്തില്‍ നിന്ന് ഒരു രൂപ അയച്ചാല്‍ 15 പൈസ മാത്രമേ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നുള്ളൂവെന്ന് കോണ്‍ഗ്രസിന്റെ ഒരു പ്രധാനമന്ത്രി പറഞ്ഞിരുന്നു. ആ പ്രസ്താവന പ്രകാരം ഞാന്‍ കണക്കാക്കിയാല്‍, ഞങ്ങള്‍ അയച്ച 30 ലക്ഷം കോടി രൂപ... ആ കാലഘട്ടം നിലനിന്നിരുന്നെങ്കില്‍, എത്ര പണം അപഹരിക്കപ്പെടുമായിരുന്നു, കണക്കുകൂട്ടിനോക്കുക. ഈ തുകയുടെ 15 ശതമാനം മാത്രമേ ജനങ്ങളിലേക്ക് എത്തുമായിരുന്നുള്ളൂ. ബാക്കി പണം എവിടെ പോകുമായിരുന്നു?

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
ഞങ്ങള്‍ 10 കോടി വ്യാജ പേരുകള്‍ നീക്കം ചെയ്തു. ഇപ്പോള്‍ ആളുകള്‍ ചോദിക്കുന്നത് എന്തുകൊണ്ടാണ് എണ്ണം കുറഞ്ഞത് എന്നാണ്. ഒരു മകള്‍ ജനിച്ചില്ലെങ്കിലും അവള്‍ക്ക് നിങ്ങളുടെ ഓഫീസില്‍ നിന്ന് വിധവാ പെന്‍ഷന്‍ ലഭിക്കുന്ന സംവിധാനം നിങ്ങളുടെ ഭരണത്തില്‍ നിങ്ങള്‍ സൃഷ്ടിച്ചു. ഇപ്പോള്‍ നിലനില്‍ക്കുന്ന കുഴപ്പം, ഈ കാര്യങ്ങള്‍ കാരണമാണ്. ഇവരുടെ ദൈനംദിന വരുമാനം നിലച്ചു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
ഈ വ്യാജ പേരുകള്‍ നീക്കം ചെയ്യുന്നതിലൂടെയും തെറ്റായ കൈകളിലേക്ക് പോകുന്നത് തടയുന്നതിലൂടെയും തെറ്റായ കൈകളില്‍ വീഴുന്നതില്‍ നിന്ന് ഏകദേശം 3 ലക്ഷം കോടി രൂപ ഞങ്ങള്‍ ലാഭിച്ചു. രാജ്യത്തെ നികുതിദായകരുടെ ഓരോ ചില്ലിക്കാശും ലാഭിക്കാനും ശരിയായ ജോലിയില്‍ നിക്ഷേപിക്കാനും ഞങ്ങള്‍ ഞങ്ങളുടെ ജീവിതം സമര്‍പ്പിച്ചു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമൂഹത്തിലുള്ളവരെക്കുറിച്ച് ചിന്തിക്കുകയും ഉത്കണ്ഠപ്പെടുകയും വേണം. പണ്ട് ക്ലാസ് മുറിയില്‍ വെച്ച് ആരെങ്കിലും മോഷ്ടിച്ചാലും കോപ്പിയടിച്ചാലും 10 ദിവസമെങ്കിലും ആരോടും മുഖം കാണിക്കില്ല എന്ന ദൗര്‍ഭാഗ്യകരമായ സ്ഥിതി രൗജ്യത്തുണ്ടായിരുന്നു. അഴിമതിയാരോപണങ്ങള്‍ ഏറ്റുവാങ്ങി ജയില്‍വാസം അനുഭവിച്ച് പരോളില്‍ ഇറങ്ങിയവര്‍ ഇന്ന് പൊതുജീവിതത്തില്‍ മഹത്വവല്‍ക്കരിക്കപ്പെടുകയാണ്. ഈ രാജ്യത്തെ എവിടേക്കാണ് കൊണ്ടുപോകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത്? ശിക്ഷിക്കപ്പെട്ടവര്‍... അവര്‍ക്കെതിരായ ആരോപണങ്ങളില്‍ നിങ്ങള്‍ക്ക് സംശയമുണ്ടാകുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍ കുറ്റക്കാരാണെന്ന് തെളിയിക്കപ്പെട്ടതോ ശിക്ഷ അനുഭവിച്ചതോ ആയവരെപ്പോലും നിങ്ങള്‍ മഹത്വവല്‍ക്കരിക്കുന്നു. ഇത് എന്ത് സംസ്‌കാരമാണ്, ഈ രാജ്യത്തിന്റെ ഭാവി തലമുറകള്‍ക്ക് എന്ത് പ്രചോദനം നല്‍കാനാണു നിങ്ങള്‍ ആഗ്രഹിക്കുന്നത്? നിങ്ങളെ ഇത് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് ഏതു തരത്തിലുള്ള സമ്മര്‍ദമാണ്? ആ ആളുകളെ മഹത്വവല്‍ക്കരിക്കുകയും മഹത്തായ ആളുകളായി ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. ഭരണഘടനാധിഷ്ഠിത ഭരണം നിലനില്‍ക്കുന്നിടത്ത്, ജനാധിപത്യമുള്ളിടത്ത്, ഇത്തരം കാര്യങ്ങള്‍ അധികകാലം തുടരാനാവില്ല എന്ന്, മിസ്റ്റര്‍ സ്പീക്കര്‍, സര്‍. ഇത്തരക്കാര്‍ മനസ്സില്‍ ഓര്‍ക്കണം. ഇത്തരക്കാരെ പ്രകീര്‍ത്തിക്കുന്നവര്‍ സ്വന്തം കൈകൊണ്ട് സ്വന്തം അന്ത്യത്തിന് ഒപ്പു ചാര്‍ത്തുകയാണ്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
അന്വേഷണമാണ് ഏജന്‍സികളുടെ ജോലി. ഏജന്‍സികള്‍ സ്വതന്ത്രമാണ്, ഭരണഘടന അവയെ സ്വതന്ത്രമായി നിലനിര്‍ത്തിയിട്ടുണ്ട്. വിധികര്‍ത്താക്കളുടെ ജോലിയാണ് ജഡ്ജിമാര്‍. അവര്‍ അവരുടെ ജോലി ചെയ്യുന്നു. മിസ്റ്റര്‍ സ്പീക്കര്‍ സര്‍, മഹനീയമായ ഈ സഭയില്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: എത്ര അടിച്ചമര്‍ത്തപ്പെട്ടാലും അഴിമതിക്കെതിരായ പോരാട്ടം തുടരും. രാജ്യം കൊള്ളയടിച്ചവര്‍ പണം തിരികെ നല്‍കേണ്ടിവരും. മഹനീയമായ ഈ സഭയില്‍ നിന്ന് ഞാന്‍ ഇത് രാജ്യത്തിന് വാഗ്ദാനം ചെയ്യുന്നു. ആര്‍ക്കെതിരെ വേണമെങ്കിലും ആരോപണം ഉന്നയിക്കുക, പക്ഷേ രാജ്യം കൊള്ളയടിക്കാന്‍ അനുവദിക്കില്ല. കൊള്ളയടിച്ചവര്‍ എടുത്തത് തിരികെ നല്‍കേണ്ടിവരും.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
സുരക്ഷയുടെയും സമാധാനത്തിന്റെയും പ്രാധാന്യം രാജ്യം തിരിച്ചറിയുകയാണ്. കഴിഞ്ഞ ദശകത്തെ അപേക്ഷിച്ച്, ഇന്ന് രാഷ്ട്രം സുരക്ഷിതത്ത്വം ഉറപ്പാക്കിയിരിക്കുന്നു. തീവ്രവാദവും നക്സലിസവും ഏറെക്കുറെ നിയന്ത്രിക്കപ്പെട്ടു. വാസ്തവത്തില്‍, ഭീകരതയോട് സഹിഷ്ണുതയില്ലാത്ത ഭാരതത്തിന്റെ നയം ഇപ്പോള്‍ ലോകത്തെ മുഴുവന്‍ ഇത് പിന്തുടരാന്‍ പ്രേരിപ്പിക്കുന്നു. അതിര്‍ത്തികള്‍ മുതല്‍ കടലുകള്‍ വരെ ഭാരതത്തിന്റെ സായുധ സേനയുടെ വീര്യം ഇന്ന് പ്രകടമാണ്. നമ്മുടെ സൈന്യത്തിന്റെ വീര്യത്തില്‍ നാം അഭിമാനിക്കണം. ചില രാഷ്ട്രീയക്കാര്‍ അവരുടെ മനോവീര്യം തകര്‍ക്കാന്‍ എത്ര ശ്രമിച്ചാലും എനിക്ക് എന്റെ സായുധ സേനയില്‍ വിശ്വാസമുണ്ട്. അവരുടെ കഴിവുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ചില രാഷ്ട്രീയക്കാര്‍ സായുധ സേനയെക്കുറിച്ച് ലാഘവത്തോടെ സംസാരിച്ചേക്കാം. അപ്പോഴും എന്റെ രാജ്യത്തെ സായുധ സേനയുടെ മനോവീര്യം കുറയില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മുടെ സൈനികരുടെ മനോവീര്യം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഭാഷ ഉപയോഗിച്ച് രാജ്യത്തെ വിഭജിക്കുമെന്ന് സ്വപ്നം കാണുന്നവരോടു പറയാനുള്ളത് അത്തരം ശ്രമങ്ങളെ രാജ്യം ഒരിക്കലും അംഗീകരിക്കില്ല എന്നാണ്. രാജ്യത്തെ കഷ്ണങ്ങളാക്കുന്നതില്‍നിന്നു നിങ്ങള്‍ക്ക് എന്ത് സംതൃപ്തിയാണു ലഭിക്കുന്ന്ത്? നിങ്ങള്‍ ഇതിനകം തന്നെ രാജ്യത്തെ നിരവധി കഷണങ്ങളാക്കി. അത് തുടരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. എത്രനാള്‍ നിങ്ങള്‍ ഇതു തുടരും?

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
ഈ സഭയില്‍ത്തന്നെ കശ്മീരിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നെങ്കില്‍ ആശങ്കയും ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉണ്ടാകുമായിരുന്നു. ഇന്ന് ജമ്മു കശ്മീരില്‍ അഭൂതപൂര്‍വമായ വികസനത്തെക്കുറിച്ച് സംസാരിക്കുന്നു. അത് അഭിമാനത്തോടെ ആഘോഷിക്കുന്നു. ടൂറിസം തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. അവിടെ ജി20 ഉച്ചകോടി നടക്കുമ്പോള്‍ ലോകം മുഴുവന്‍ അതിനെ പുകഴ്ത്തുന്നു. 370ാം വകുപ്പു സജീവമായി നിലനിര്‍ത്തി, അരാജകത്വം സൃഷ്ടിച്ചു. 370ാം വകുപ്പു റദ്ദാക്കിയതിനെ കശ്മീരിലെ ജനങ്ങള്‍ സ്വീകരിച്ച രീതി... ആരാണ് ഈ പ്രശ്‌നം സൃഷ്ടിച്ചത്? ആരാണ് ഈ പ്രശ്‌നം രാജ്യത്തിന് മുന്നിലേക്കു തള്ളിയിട്ടത്? ഇന്ത്യന്‍ ഭരണഘടനയില്‍ ആരാണ് ഇത്തരമൊരു വിള്ളല്‍ സൃഷ്ടിച്ചത്?

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
നെഹ്റു ജിയുടെ പേര് പറഞ്ഞാല്‍ അവര്‍ക്ക് വിഷമം തോന്നുന്നു. പക്ഷേ, കശ്മീരിന് സഹിക്കേണ്ടിവന്ന പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം അദ്ദേഹത്തിന്റെ ചിന്തയായിരുന്നു. അതിന്റെ അനന്തരഫലം ഈ രാജ്യം വഹിക്കേണ്ടിവന്നു. നെഹ്റുജിയുടെ തെറ്റുകള്‍ക്ക് ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക്, ഈ രാജ്യത്തെ ജനങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടി വന്നിട്ടുണ്ട്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
അവര്‍ തെറ്റുകള്‍ ചെയ്തിട്ടുണ്ടാകാം, എന്നാല്‍ ആ തെറ്റുകള്‍ തിരുത്താനുള്ള നമ്മുടെ ശ്രമങ്ങള്‍ കഷ്ടപ്പാടുകള്‍ സഹിച്ചും തുടരും. ഞങ്ങള്‍ നിര്‍ത്താന്‍ പോകുന്നില്ല. രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഇറങ്ങിത്തിരിച്ചവരാണ് നമ്മള്‍. ഞങ്ങളെ സംബന്ധിച്ചിടത്തോളം രാഷ്ട്രമാണ് ആദ്യം വരുന്നത്.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
ഭാരതത്തിന് സുപ്രധാനമായ ഒരു അവസരം വന്നിരിക്കുന്നുവെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോടും, ബഹുമാനപ്പെട്ട എല്ലാ അംഗങ്ങളോടും അഭ്യര്‍ത്ഥിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആഗോളസാഹചര്യത്തില്‍, ഭാരതത്തിന് ഒരു വലിയ അവസരം സംജാതമായിരിക്കുന്നു. പുതിയ ആത്മവിശ്വാസത്തോടെ മുന്നേറാനുള്ള അവസരമാണിത്. രാഷ്ട്രീയത്തിന് അതിന്റേതായ സ്ഥാനമുണ്ട്. ആരോപണങ്ങള്‍ക്കും പ്രത്യാരോപണങ്ങള്‍ക്കും സ്ഥാനമുണ്ട്. പക്ഷേ, രാജ്യത്തേക്കാള്‍ വലുതായി ഒന്നുമില്ല. അതിനാല്‍, നമുക്ക് ഒന്നിച്ച് തോളോട് തോള്‍ ചേര്‍ന്ന് രാഷ്ട്രത്തിന്റെ വികസനത്തിനായി മുന്നോട്ട് പോകാം. രാഷ്ട്രീയത്തിന് അതിന്റേതായ പങ്കുണ്ട്. എന്നാല്‍, രാഷ്ട്രീയം നിലനല്‍ക്കെത്തന്നെ രാഷ്ട്രനിര്‍മ്മാണത്തില്‍ മുന്നേറുന്നതിന് ഒരു തടസ്സവുമില്ല. ഈ വഴി ഉപേക്ഷിക്കരുത്. ഭാരതമാതാവിന്റെ ക്ഷേമത്തിനായി ഞാന്‍ നിങ്ങളുടെ പിന്തുണ തേടുന്നു. ലോകത്തുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഞാന്‍ നിങ്ങളുടെ പിന്തുണ തേടുകയാണ്. 140 കോടി പൗരന്മാരുടെ ജീവിതം സമൃദ്ധവും സന്തോഷകരവുമാക്കാന്‍ നിങ്ങളുടെ സഹകരണം ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, നിങ്ങള്‍ക്ക് എന്നെ നേരിട്ട് പിന്തുണയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങളുടെ കൈകള്‍ കല്ലെറിയാന്‍ മാത്രം ബന്ധിച്ചിട്ടുണ്ടെങ്കില്‍, അത് എഴുതുക. ഒരു 'വികസിത് ഭാരത'ത്തിന്റെ അടിത്തറ ശക്തിപ്പെടുത്താന്‍ ഞാന്‍ നിങ്ങളുടെ ഓരോ കല്ലും ഉപയോഗിക്കും. ഞങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്ന 'വികസിത് ഭാരത്' എന്ന സ്വപ്നങ്ങളുടെ അടിത്തറ ശക്തിപ്പെടുത്താന്‍ ഞാന്‍ എല്ലാ ശ്രമങ്ങളും നടത്തും. ഞങ്ങള്‍ രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കും. നിങ്ങള്‍ക്ക് ആവശ്യമുള്ളത്ര കല്ലുകള്‍ എറിയുക, ഭാരതം, സമൃദ്ധമായ ഭാരതം, 'വികസിത് ഭാരത്' എന്നിവയുടെ സ്വപ്നങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ നിങ്ങളുടെ ഓരോ കല്ലും ഞാന്‍ ഉപയോഗിക്കും. ഇതും ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
എന്റെ (പ്രതിപക്ഷ) സുഹൃത്തുക്കളുടെ ബുദ്ധിമുട്ടുകള്‍ ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍ അവര്‍ എന്ത് പറഞ്ഞാലും ഞാന്‍ അസ്വസ്ഥനാകില്ല. ഞാന്‍ അസ്വസ്ഥനാകാന്‍ പാടില്ല. കാരണം ഞങ്ങള്‍ ജോലി ചെയ്യുന്നവരായിരിക്കുമ്പോള്‍ അവര്‍ക്ക് സംസാരിക്കാന്‍ അര്‍ഹതയുണ്ടെന്ന് എനിക്കറിയാം. മാത്രമല്ല സംസാരിക്കുന്നവരെ മാത്രം തൊഴിലാളികള്‍ ശ്രദ്ധിക്കുന്നത് സ്വാഭാവികമാണ്. അതുകൊണ്ട് അവര്‍ എന്ത് വേണമെങ്കിലും പറയട്ടെ. അവര്‍ക്ക് സംസാരിക്കാനുള്ള ജന്‍മസിദ്ധമായ അവകാശമുണ്ട്. ഞങ്ങള്‍ തൊഴിലാളികള്‍ കേള്‍ക്കണം. ഞങ്ങള്‍ കേള്‍ക്കുന്നത് തുടരുകയും രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ ശ്രമിക്കുകയും ചെയ്യും.

ബഹുമാനപ്പെട്ട മിസ്റ്റര്‍ സ്പീക്കര്‍ സര്‍,
മഹനീയമായ ഈ സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയത്തിന് മറുപടി നല്‍കാന്‍ നിങ്ങള്‍ എനിക്ക് അവസരം നല്‍കി. ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ പ്രസംഗത്തെ പിന്തുണച്ചതിന് നന്ദി പ്രമേയത്തോടുള്ള നന്ദിയോടെ, ഞാന്‍ ഇപ്പോള്‍ എന്റെ പ്രസംഗം അവസാനിപ്പിക്കുന്നു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PM Modi hails India’s ‘Mission Drishti’ launch as ‘world’s first OptoSAR satellite’ enters orbit

Media Coverage

PM Modi hails India’s ‘Mission Drishti’ launch as ‘world’s first OptoSAR satellite’ enters orbit
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister extends birthday greetings to Vice President Thiru CP Radhakrishnan Ji
May 04, 2026

Prime Minister Shri Narendra Modi today extended warm birthday greetings to Vice President Thiru CP Radhakrishnan Ji.

The Prime Minister noted that the Vice President is making numerous efforts to strengthen the collective dream of building a Viksit Bharat. Shri Modi highlighted that his consistent efforts to enhance the productivity and effectiveness of Parliamentary proceedings reflect his deep commitment to democratic values.

The Prime Minister further stated that the Vice President's unwavering passion for all-round development, with a concern for the poor and marginalised, is equally inspiring. Emphasising that his public life continues to be guided by dedication, discipline, and a clear sense of purpose, Shri Modi prayed for his good health, happiness, and a long life in the service of the nation.

The Prime Minister posted on X:

"Warm birthday greetings to Vice President Thiru CP Radhakrishnan Ji. He is making numerous efforts to strengthen our collective dream of building a Viksit Bharat. His consistent efforts to enhance the productivity and effectiveness of our Parliamentary proceedings reflect his deep commitment to democratic values. Equally inspiring is his unwavering passion for all-round development, with a concern for the poor and marginalised. His public life continues to be guided by dedication, discipline and a clear sense of purpose. I pray for his good health, happiness and a long life in the service of the nation."