Cancer hospitals in Assam will augment healthcare capacities in Northeast as well as South Asia
Elaborates on ‘Swasthya ke Saptrishisi’ as seven pillars of healthcare vision
“The effort is that the citizens of the whole country can get the benefits of the schemes of the central government, anywhere in the country, there should be no restriction for that. This is the spirit of One Nation, One Health”
“The Central and Assam Government are working sincerely to give a better life to lakhs of families working in tea gardens”

അസം ഗവര്‍ണര്‍ ശ്രീ ജഗദീഷ് മുഖി ജി, അസമിന്റെ ജനകീയനും ഊര്‍ജ്ജസ്വലനുമായ മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശര്‍മ്മ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ ശ്രീ സര്‍ബാനന്ദ സോനോവാള്‍ ജി, ശ്രീരാമേശ്വര്‍ തേലി ജി, വികസനത്തിന് ഗണ്യമായ സംഭാവന നല്‍കിയ ശ്രീ രത്തന്‍ ടാറ്റജി, അസം ഗവണ്‍മെന്റിലെ മന്ത്രിമാര്‍ ശ്രീ കേശബ് മഹന്ത ജി, അജന്ത നിയോഗ് ജി, അതുല്‍ ബോറ ജി, ഈ മണ്ണിന്റെ പുത്രനും നീതിന്യായ രംഗത്ത് മികച്ച സേവനങ്ങള്‍ അര്‍പ്പിക്കുകയും  പാര്‍ലമെന്റില്‍ നിയമങ്ങള്‍ തയ്യാറാക്കുന്ന പ്രക്രിയയില്‍ ഞങ്ങളെ സഹായിക്കുകയും ചെയ്യുന്ന ശ്രീ രഞ്ജന്‍ ഗൊഗോയ് ജി, എംപിമാര്‍, എംഎല്‍എമാര്‍, എന്റെ പ്രിയ സഹോദരീസഹോദരന്മാരേ!

 ഒന്നാമതായി, റൊംഗാലി ബിഹുവിനും അസമിന്റെ പുതുവര്‍ഷത്തിനും ഞാന്‍ എന്റെ ആശംസകള്‍ നേരുന്നു!

 ആഘോഷത്തിന്റെയും ആവേശത്തിന്റെയും ഈ ഉല്‍സവകാലത്ത് അസമിന്റെ വികസനത്തിന് കൂടുതല്‍ ഉത്തേജനം നല്‍കുന്നതിനുള്ള ഈ മഹത്തായ ചടങ്ങില്‍ നിങ്ങളുടെ ആവേശത്തിന്റെ ഭാഗമാകാന്‍ എനിക്ക് ഇന്ന് അവസരം ലഭിച്ചു.  ഇന്ന്, ഈ ചരിത്ര നഗരത്തില്‍ നിന്ന്, അസമിന്റെ അഭിമാനത്തിനും വികസനത്തിനും സംഭാവന നല്‍കിയ മഹദ് വ്യക്തികളെ ഞാന്‍ സ്മരിക്കുകയും ആദരപൂര്‍വ്വം വണങ്ങുകയും ചെയ്യുന്നു.

 സുഹൃത്തുക്കളേ,

 ഭാരതരത്ന ഭൂപന്‍ ഹസാരികയുടെ ഗാനം ഇതാണ്:

 ബൊഹാഗ് മാത്തോ ഏറ്റി ഒതു നോഹോയ് നോഹോയ് ബൊഹാഗ് എടി മാഹ

 അഖോമിയ ജാതി ഈ ആയുഷ് രേഖ ഗോനോ ജിയോനോര്‍ ഈ ഖാഹ്!

 അസമിന്റെ ജീവിതരേഖ മായാത്തതും വ്യതിരിക്തവുമാക്കാന്‍ ഞങ്ങള്‍ രാവും പകലും നിങ്ങളെ സേവിക്കാന്‍ ശ്രമിക്കുന്നു. ഈ ദൃഢനിശ്ചയത്തിലൂടെ നിങ്ങളുടെ ഇടയിലേക്ക് വീണ്ടും വീണ്ടും വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അസം ഇന്ന് സമാധാനത്തിനും വികസനത്തിനുമുള്ള ആവേശം നിറഞ്ഞതാണ്, അല്‍പ്പം മുമ്പ് ഞാന്‍ കര്‍ബി ആംഗ്ലോംഗില്‍ ആ ഉല്ലാസവും ആവേശവും സ്വപ്നങ്ങളും നിശ്ചയദാര്‍ഢ്യവും കണ്ടു.

 സുഹൃത്തുക്കളേ,

 ദിബ്രുഗഢില്‍ പുതുതായി പണിത കാന്‍സര്‍ ആശുപത്രിയും അവിടെ ഒരുക്കിയ സൗകര്യങ്ങളും കണ്ടു. ഇന്ന് അസമില്‍ ഏഴ് പുതിയ കാന്‍സര്‍ ആശുപത്രികള്‍ ഉദ്ഘാടനം ചെയ്തു. ഏഴ് വര്‍ഷം കൊണ്ട് ഒരു ആശുപത്രി പണിതാല്‍ അത് വലിയ ഉത്സവമായി കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു.  ഇന്ന് കാലം മാറി, സംസ്ഥാനത്ത് ഒരു ദിവസം ഏഴ് ആശുപത്രികളാണ് ഉദ്ഘാടനം ചെയ്യുന്നത്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മൂന്ന് കാന്‍സര്‍ ആശുപത്രികള്‍ കൂടി സജ്ജമാകുമെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇവ കൂടാതെ സംസ്ഥാനത്ത് ഏഴ് പുതിയ ആധുനിക ആശുപത്രികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇന്ന് ആരംഭിച്ചിരിക്കുകയാണ്.  ഈ ആശുപത്രികള്‍ വരുന്നതോടെ അസമിലെ പല ജില്ലകളിലും കാന്‍സര്‍ ചികിത്സയ്ക്ക് മികച്ച സൗകര്യങ്ങളുണ്ടാകും. ആശുപത്രികള്‍ ആവശ്യമാണ്, ഗവണ്‍മെന്റ് അവ നിര്‍മ്മിക്കുന്നു. എന്നാല്‍ നിങ്ങള്‍ക്ക് നേരെ വിപരീതമായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.  ആശുപത്രികള്‍ നിങ്ങളുടെ പക്കലുണ്ട്, എന്നാല്‍ അസമിലെ ജനങ്ങള്‍ ഒരിക്കലും ആശുപത്രികളില്‍ പോകുന്നതിന്റെ ബുദ്ധിമുട്ട് നേരിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.  നിങ്ങള്‍ക്ക് നല്ലത് ആശംസിക്കുന്നു. പുതുതായി നിര്‍മ്മിച്ച എല്ലാ ആശുപത്രികളും ആളില്ലാതെ തുടരുകയും നിങ്ങളുടെ കുടുംബത്തില്‍ ആരും ആശുപത്രിയില്‍ പോകാതിരിക്കുകയും ചെയ്താല്‍ ഞാന്‍ സന്തോഷവാനാണ്.  എന്നാല്‍ അത്തരത്തിലൊരു ആവശ്യം വരികയും ക്യാന്‍സര്‍ രോഗികള്‍ അസൗകര്യം മൂലം മരണത്തെ അഭിമുഖീകരിക്കേണ്ടിവരാതിരിക്കുകയും ചെയ്താല്‍ നിങ്ങളെ സേവിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.

 സഹോദരീ സഹോദരന്മാരേ,

 അസമില്‍ കാന്‍സര്‍ ചികിത്സയ്ക്കായി ഇത്രയും സമഗ്രവും വ്യാപകവുമായ സംവിധാനം പ്രധാനമാണ്, കാരണം ഇവിടെ ധാരാളം ആളുകള്‍ക്കു കാന്‍സര്‍ ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.  അസമില്‍ മാത്രമല്ല വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കാന്‍സര്‍ വലിയൊരു പ്രശ്‌നമായി മാറുകയാണ്. ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് നമ്മുടെ ദരിദ്ര കുടുംബങ്ങളെയും ദരിദ്ര സഹോദരീസഹോദരന്മാരെയും നമ്മുടെ ഇടത്തരം കുടുംബങ്ങളെയുമാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പു വരെ കാന്‍സര്‍ ചികിത്സയ്ക്കായി രോഗികള്‍ക്ക് വന്‍ നഗരങ്ങളിലേക്ക് പോകേണ്ടി വന്നിരുന്നു.  തല്‍ഫലമായി, പാവപ്പെട്ടവര്‍ക്കും ഇടത്തരം കുടുംബങ്ങള്‍ക്കും വലിയ സാമ്പത്തിക ബാധ്യത വന്നു. ദരിദ്രരുടെയും ഇടത്തരം കുടുംബങ്ങളുടെയും ഈ പ്രശ്നം മറികടക്കാന്‍ കഴിഞ്ഞ അഞ്ച്-ആറ് വര്‍ഷത്തിനിടെ സ്വീകരിച്ച നടപടികള്‍ക്ക് മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ജിയെയും ഇപ്പോഴത്തെ മുഖ്യമന്ത്രി ഹിമന്ത ജിയെയും ടാറ്റ ട്രസ്റ്റിനെയും ഞാന്‍ അഭിനന്ദിക്കുന്നു.  താങ്ങാനാവുന്നതും ഫലപ്രദവുമായ കാന്‍സര്‍ ചികിത്സയുടെ ഇത്രയും വലിയ ശൃംഖല ഇപ്പോള്‍ അസം കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്റെ രൂപത്തില്‍ തയ്യാറായിക്കഴിഞ്ഞു.  ഇത് മനുഷ്യരാശിക്കുള്ള മഹത്തായ സേവനമാണ്.

 സുഹൃത്തുക്കളേ,

 അസം ഉള്‍പ്പെടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കാന്‍സറിന്റെ ഈ വലിയ വെല്ലുവിളിയെ നേരിടാന്‍ കേന്ദ്ര ഗവണ്‍മെന്റും നിരന്തര ശ്രമങ്ങള്‍ നടത്തിവരികയാണ്. കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും തലസ്ഥാനമായ ഗുവാഹത്തിയില്‍ ശക്തിപ്പെടുത്തുകയാണ്.  ഈ വര്‍ഷത്തെ ബജറ്റില്‍ വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തിനായുള്ള 1500 കോടി രൂപയുടെ പ്രത്യേക പദ്ധതിയായ പിഎം- -ഡിവൈന്‍ കാന്‍സര്‍ ചികിത്സയിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.  ഇതിന് കീഴില്‍ കാന്‍സര്‍ ചികിത്സയ്ക്ക് പ്രത്യേക സൗകര്യം ഗുവാഹത്തിയില്‍ ഒരുക്കും.

 സഹോദരീ സഹോദരന്മാരേ,

 കാന്‍സര്‍ പോലുള്ള ഗുരുതരമായ രോഗങ്ങള്‍ കുടുംബത്തെയും സമൂഹത്തെയും വൈകാരികമായും സാമ്പത്തികമായും തളര്‍ത്തുന്നു.  അതിനാല്‍, കഴിഞ്ഞ 7-8 വര്‍ഷങ്ങളില്‍ രാജ്യത്ത് ആരോഗ്യമേഖലയില്‍ വളരെയധികം പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്.  നമ്മുടെ ഗവണ്‍മെന്റ് ഏഴ് വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.

 രോഗ പ്രതിരോധമാണ് ആദ്യ ശ്രമം. അതിനാല്‍, നമ്മുടെ ഗവണ്‍മെന്റ് പ്രതിരോധ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം ഊന്നല്‍ നല്‍കിയിട്ടുണ്ട്. യോഗ, ശാരീരികക്ഷമത, ശുചിത്വം തുടങ്ങി നിരവധി പരിപാടികള്‍ ഇതിന്റെ ഭാഗമാണ്. രണ്ടാമതായി, ഒരു രോഗമുണ്ടെങ്കില്‍, അത് തുടക്കത്തില്‍ തന്നെ കണ്ടെത്തണം.  ഇതിനായി രാജ്യത്തുടനീളം പുതിയ പരീക്ഷണ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നുണ്ട്.  മൂന്നാമത്തെ ശ്രദ്ധ, ആളുകള്‍ക്ക് അവരുടെ വീടുകള്‍ക്ക് സമീപം മെച്ചപ്പെട്ട പ്രഥമശുശ്രൂഷാ സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം എന്നതാണ്.  ഇതിനായി, രാജ്യത്തുടനീളമുള്ള വെല്‍നസ് കേന്ദ്രങ്ങളുടെ രൂപത്തില്‍ ഒരു പുതിയ ശക്തിയോടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ ഒരു ശൃംഖല വികസിപ്പിക്കുന്നു.  നാലാമത്തെ ശ്രമം പാവപ്പെട്ടവര്‍ക്ക് മികച്ച ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭിക്കണം എന്നതാണ്. ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയാണ് ഗവണ്‍മെന്റ് നല്‍കുന്നത്.

 സുഹൃത്തുക്കളേ,

 മികച്ച ചികിത്സയ്ക്കായി വന്‍ നഗരങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ് ഞങ്ങളുടെ അഞ്ചാമത്തെ ശ്രദ്ധ.  അതിനാല്‍, നമ്മുടെ ഗവണ്‍മെമെന്റ് ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളില്‍ അഭൂതപൂര്‍വമായ നിക്ഷേപം നടത്തുന്നു. സ്വാതന്ത്ര്യാനന്തരം നിര്‍മ്മിച്ച നല്ല ആശുപത്രികളെല്ലാം വന്‍ നഗരങ്ങളില്‍ മാത്രമാണെന്ന് നാം കണ്ടു.  ആരോഗ്യം ചെറുതായി വഷളായാല്‍ പോലും വലിയ നഗരങ്ങളിലേക്ക് ഓടേണ്ടി വരും. ഇതാണ് ഇതുവരെ സംഭവിച്ചത്. എന്നാല്‍ 2014 മുതല്‍ ഈ അവസ്ഥ മാറ്റാന്‍ നമ്മുടെ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. 2014-ന് മുമ്പ് രാജ്യത്ത് ആകെ 7 എയിംസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡല്‍ഹി എയിംസ് ഒഴികെ എംബിബിഎസിന് പഠനവും ഔട്ട്‌പേഷ്യന്റ് വിഭാഗവും ഉണ്ടായിരുന്നില്ല.  ചില ആശുപത്രികള്‍ അപൂര്‍ണ്ണമായി തുടര്‍ന്നു.  ഇതെല്ലാം ഞങ്ങള്‍ തിരുത്തി രാജ്യത്ത് 16 പുതിയ എയിംസ് പ്രഖ്യാപിച്ചു.

 എയിംസ് ഗുവാഹത്തിയും അതിലൊന്നാണ്.  രാജ്യത്തെ എല്ലാ ജില്ലയിലും ഒരു മെഡിക്കല്‍ കോളേജ് എന്ന ലക്ഷ്യത്തോടെയാണ് നമ്മുടെ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്.  2014ന് മുമ്പ് രാജ്യത്ത് 387 മെഡിക്കല്‍ കോളേജുകളാണുണ്ടായിരുന്നത്.ഇപ്പോള്‍ ഇത് 600ന് അടുത്താണ്.

 സുഹൃത്തുക്കളേ,

 നമ്മുടെ ഗവണ്‍മെന്റിന്റെ ആറാമത്തെ ശ്രദ്ധയും ഡോക്ടര്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിലാണ്.  കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ എംബിബിഎസിനും പിജിക്കും 70,000-ത്തിലധികം സീറ്റുകള്‍ പുതുതായി ചേര്‍ത്തിട്ടുണ്ട്.  അലോപ്പതി ഡോക്ടര്‍മാര്‍ക്ക് തുല്യമായി അഞ്ച് ലക്ഷത്തിലധികം ആയുഷ് ഡോക്ടര്‍മാരെയും നമ്മുടെ ഗവണ്‍മെന്റ് പരിഗണിച്ചിട്ടുണ്ട്.  ഇത് ഇന്ത്യയിലെ ഡോക്ടര്‍-രോഗി അനുപാതം മെച്ചപ്പെടുത്തി.  അടുത്തിടെ ഗവണ്‍മെന്റ് ഒരു സുപ്രധാന തീരുമാനമെടുത്തു.  സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ 50 ശതമാനം സീറ്റുകളിലും ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിന് തുല്യമായ ഫീസ് ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ആയിരക്കണക്കിന് യുവാക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്.  നമ്മുടെ ഗവണ്‍മെന്റിന്റെ ശ്രമഫലമായി സ്വാതന്ത്ര്യാനന്തരം രാജ്യത്തിന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ എണ്ണം അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ലഭ്യമാകും.

 സുഹൃത്തുക്കളേ,

 നമ്മുടെ ഗവണ്‍മെന്റിന്റെ ഏഴാമത്തെ ശ്രദ്ധ ആരോഗ്യ സേവനങ്ങളുടെ ഡിജിറ്റല്‍വല്‍കരണമാണ്. ചികിത്സയ്ക്കായുള്ള നീണ്ട ക്യൂവും ചികിത്സയുമായി ബന്ധപ്പെട്ട മറ്റു പ്രശ്‌നങ്ങളും ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.  ഇതിനായി നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ  പദ്ധതികളുടെ പ്രയോജനം രാജ്യത്തെ പൗരന്മാര്‍ക്ക്, രാജ്യത്തെവിടെയും ബുദ്ധിമുട്ടില്ലാതെ ലഭിക്കാനാണ് ശ്രമം.  ഇതാണ് ഒരു രാഷ്ട്രം, ഒരു ആരോഗ്യം എന്ന ആശയം. 100 വര്‍ഷത്തെ ഏറ്റവും വലിയ മഹാമാരിയിലും വെല്ലുവിളികളെ നേരിടാന്‍ ഇത് രാജ്യത്തിന് ശക്തി നല്‍കി.

 സുഹൃത്തുക്കളേ,

 കേന്ദ്ര ഗവണ്‍മെന്റ് പദ്ധതികള്‍ രാജ്യത്ത് ക്യാന്‍സര്‍ ചികിത്സ ലഭ്യമാകുന്നതും ചെലവു കുറഞ്ഞതുമാക്കുന്നു. നമ്മുടെ ഗവണ്‍മെന്റിന്റെ മറ്റൊരു സുപ്രധാന തീരുമാനം പാവപ്പെട്ടവന്റെ മകനും മകളും ഡോക്ടറാകുമെന്നതാണ്, അല്ലെങ്കില്‍ ജീവിതത്തില്‍ ഇംഗ്ലീഷ് പഠിക്കാന്‍ അവസരം ലഭിക്കാത്ത ഗ്രാമത്തില്‍ താമസിക്കുന്ന കുട്ടിക്കും ഡോക്ടറാകാം. അതുകൊണ്ട്, ദരിദ്രരുടെ കുട്ടിക്ക് പോലും ഡോക്ടറാകാന്‍ കഴിയുന്ന തരത്തില്‍, പ്രാദേശിക ഭാഷയില്‍, അവരുടെ മാതൃഭാഷയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്ന ദിശയിലേക്കാണ് കേന്ദ്ര ഗവണ്‍മെന്റ് നീങ്ങുന്നത്.

 വര്‍ഷങ്ങളായി, പല അവശ്യ കാന്‍സര്‍ മരുന്നുകളുടെയും വില ഏതാണ്ട് പകുതിയായി കുറഞ്ഞു.  അര്‍ബുദ രോഗികള്‍ക്ക് പ്രതിവര്‍ഷം 1000 കോടി രൂപ ലാഭിക്കാന്‍ ഇതുവഴി സാധിച്ചു.  900-ലധികം മരുന്നുകള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിനും 100 രൂപയ്ക്ക് വിപണിയില്‍ ലഭിക്കുന്ന മരുന്നുകള്‍ 10-20 രൂപയ്ക്കും ലഭ്യമാക്കുന്നതിനും പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.  ഈ മരുന്നുകളില്‍ പലതും കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ടതാണ്.  ഈ സൗകര്യങ്ങള്‍ രോഗികള്‍ക്കായി നൂറുകണക്കിന് കോടി രൂപ ലാഭിക്കുന്നുണ്ട്.  ഒരു ഇടത്തരം അല്ലെങ്കില്‍ താഴ്ന്ന ഇടത്തരം കുടുംബത്തില്‍ പ്രായമായ മാതാപിതാക്കളുണ്ടെങ്കില്‍ അവര്‍ പ്രമേഹബാധിതരാണെങ്കില്‍, മരുന്നുകളുടെ പ്രതിമാസ ബില്‍ 2000 രൂപ വരെയാണ്.  1000-2000.  ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ നിന്ന് ഒരാള്‍ മരുന്നുകള്‍ വാങ്ങുകയാണെങ്കില്‍ 80-100 രൂപ വരെ ചിലവ് വരുമെന്ന് ഞങ്ങള്‍ ഉറപ്പു വരുത്തിയിട്ടുണ്ട്.

 ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണഭോക്താക്കളില്‍ വലിയൊരു വിഭാഗം കാന്‍സര്‍ രോഗികളുമുണ്ട്.  ഈ പദ്ധതി നിലവിലില്ലാത്തപ്പോള്‍ നിരവധി പാവപ്പെട്ട കുടുംബങ്ങള്‍ കാന്‍സര്‍ ചികിത്സ ഒഴിവാക്കി.  ആശുപത്രിയിലായാല്‍ കടം വാങ്ങേണ്ടിവരുമെന്നും മക്കള്‍ കടക്കെണിയിലാകുമെന്നും അവര്‍ കരുതിയിരുന്നു.  പ്രായമായ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ കടം കൊണ്ട് ഭാരപ്പെടുത്തുന്നതിനേക്കാള്‍ മരണത്തെയാണ് ഇഷ്ടപ്പെടുന്നത്. അവര്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ പോകില്ല.  പാവപ്പെട്ട മാതാപിതാക്കള്‍ ചികിത്സ കിട്ടാതെ മരിച്ചാല്‍ പിന്നെ നമ്മള്‍ എന്തിനു വേണ്ടിയാണ്?  ഞങ്ങളുടെ അമ്മമാരും സഹോദരിമാരും അവരുടെ ചികിത്സയ്ക്ക് മുന്‍ഗണന നല്‍കില്ല.  ചികിത്സയ്ക്കായി വായ്പയോ വീടോ സ്ഥലമോ വില്‍ക്കുന്നതിനെക്കുറിച്ചോ അവര്‍ ആശങ്കാകുലരായിരുന്നു.  ഈ ആശങ്കയില്‍ നിന്ന് നമ്മുടെ അമ്മമാരെയും സഹോദരിമാരെയും പെണ്‍മക്കളെയും മോചിപ്പിക്കാന്‍ നമ്മുടെ ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചു.

 സഹോദരീ സഹോദരന്മാരേ,

 ആയുഷ്മാന്‍ ഭാരത് പദ്ധതി സൗജന്യ ചികിത്സ മാത്രമല്ല, കാന്‍സര്‍ പോലുള്ള ഗുരുതരമായ രോഗങ്ങള്‍ നേരത്തെ കണ്ടെത്താനും സഹായിക്കുന്നു. അസം ഉള്‍പ്പെടെ രാജ്യത്തുടനീളം തുറക്കുന്ന ആരോഗ്യ, പരിരക്ഷാ കേന്ദ്രങ്ങളല്‍ 15 കോടിയിലധികം സഹപ്രവര്‍ത്തകര്‍ കാന്‍സര്‍ പരിശോധന നടത്തി. കാന്‍സറിന്റെ കാര്യത്തില്‍, അത് എത്രയും വേഗം കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്. ഇത് മാരകമാകുന്നത് തടയാം.

 സുഹൃത്തുക്കളേ,

 രാജ്യത്തെ ചികില്‍സാ അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്തുന്നതിനായി നടന്നുകൊണ്ടിരിക്കുന്ന പ്രചാരണത്തിന്റെ നേട്ടങ്ങള്‍ അസമും കൊയ്യുന്നു. ദേശീയ ദൃഢനിശ്ചയത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജുകള്‍ തുറക്കുന്നതിനുള്ള പ്രശംസനീയമായ ശ്രമങ്ങളാണ് ഹിമന്ത ജിയും സംഘവും നടത്തുന്നത്. ഓക്സിജന്‍ മുതല്‍ വെന്റിലേറ്ററുകള്‍ വരെയുള്ള എല്ലാ സൗകര്യങ്ങളും അസമില്‍ ഉറപ്പാക്കുമെന്ന് കേന്ദ്ര ഗവണ്‍മെന്റ് ഉറപ്പുനല്‍കിയിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികില്‍സിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അതിവേഗം നടപ്പാക്കുന്നതിനായി അസം ഗവണ്‍മെന്റ് നിരവധി സുപ്രധാന നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.

 സഹോദരീ സഹോദരന്മാരേ,

 രാജ്യവും ലോകവും കൊറോണ വൈറസിനെതിരെ നിരന്തരം പോരാടുകയാണ്.  ഇന്ത്യയില്‍ വാക്‌സിനേഷന്‍ പ്രചാരണത്തിന്റെ വ്യാപ്തി വളരെയധികം വര്‍ദ്ധിച്ചു.  ഇപ്പോള്‍ കുട്ടികള്‍ക്കും നിരവധി വാക്‌സിനുകള്‍ അംഗീകരിച്ചിട്ടുണ്ട്. മുന്‍കരുതല്‍ ഡോസുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.  കൃത്യസമയത്ത് പ്രതിരോധ കുത്തിവയ്പ്പ് നല്‍കേണ്ടതും കുട്ടികള്‍ക്ക് ഈ സംരക്ഷണ കവചം നല്‍കേണ്ടതും ഇപ്പോള്‍ നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.

 സുഹൃത്തുക്കളേ,

 തേയിലത്തോട്ടങ്ങളില്‍ പണിയെടുക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം നല്‍കാന്‍ കേന്ദ്ര, അസം ഗവണ്‍മെന്റുകള്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു. ഹര്‍ഘര്‍ ജല്‍ യോജനയ്ക്ക് കീഴില്‍ സൗജന്യ റേഷന്‍ മുതല്‍ തേയിലത്തോട്ടങ്ങള്‍ വരെയുള്ള എല്ലാ സൗകര്യങ്ങളും അസം ഗവണ്‍മെന്റ് അതിവേഗം ലഭ്യമാക്കുന്നു. വിദ്യാഭ്യാസവും തൊഴിലവസരങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളും നടക്കുന്നു.  വികസനത്തിന്റെ നേട്ടങ്ങളില്‍ നിന്ന് ഒരു വ്യക്തിയും കുടുംബവും വിട്ടുപോകരുത് എന്നതാണ് ഞങ്ങളുടെ ദൃഢനിശ്ചയം.

 സഹോദരീ സഹോദരന്മാരേ,

 ഇന്ന്, വികസനത്തിന്റെ ധാരയെ പിന്തുടര്‍ന്ന് നാം ജനക്ഷേമത്തിന്റെ വ്യാപ്തി വളരെ വിശാലമാക്കിയിരിക്കുന്നു. നേരത്തെ ഏതാനും സബ്സിഡികള്‍ പൊതുജനക്ഷേമത്തിന്റെ ഭാഗമായി കണക്കാക്കപ്പെട്ടിരുന്നു.  അടിസ്ഥാന സൗകര്യങ്ങളുടെയും കണക്റ്റിവിറ്റിയുടെയും പദ്ധതികള്‍ ക്ഷേമത്തിന്റെ ഭാഗമായി കണ്ടില്ല.  വാസ്തവത്തില്‍, മെച്ചപ്പെട്ട കണക്റ്റിവിറ്റിയുടെ അഭാവത്തില്‍ പൊതു സൗകര്യങ്ങള്‍ വിതരണം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്.  കഴിഞ്ഞ നൂറ്റാണ്ടിലെ ആ സങ്കല്‍പ്പം ഉപേക്ഷിച്ചാണ് രാജ്യം ഇപ്പോള്‍ മുന്നേറുന്നത്.  ഇന്ന് അസമിലെ വിദൂര പ്രദേശങ്ങളില്‍ റോഡുകള്‍ നിര്‍മ്മിക്കുന്നതും ബ്രഹ്‌മപുത്രയില്‍ പാലങ്ങള്‍ നിര്‍മ്മിക്കുന്നതും റെയില്‍ ശൃംഖല ശക്തിപ്പെടുത്തുന്നതും കാണാം.  ഇപ്പോള്‍ സ്‌കൂളുകളിലും കോളേജുകളിലും ആശുപത്രികളിലും പോകാന്‍ എളുപ്പമായി.  ഉപജീവനത്തിനുള്ള അവസരങ്ങള്‍ തുറക്കപ്പെടുകയും ദരിദ്രരില്‍ ഏറ്റവും ദരിദ്രര്‍ പണം ലാഭിക്കുകയും ചെയ്യുന്നു.  ഇന്ന് ദരിദ്രരായ പാവപ്പെട്ടവര്‍ക്ക് മൊബൈല്‍ ഫോണുകളുടെ സൗകര്യങ്ങള്‍ ലഭിക്കുകയും അവ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.  ഇത് ഗവണ്‍മെന്റിന്റെ എല്ലാ സേവനങ്ങളും എളുപ്പത്തില്‍ ലഭ്യമാക്കുകയും അഴിമതിയില്‍ നിന്ന് മുക്തി നേടുകയും ചെയ്തു.

 സഹോദരീ സഹോദരന്മാരേ,

 ' എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരെയും വിശ്വാസത്തിലെടുത്ത്, എല്ലാവരുടെ വിഷമതകള്‍ക്കുമൊപ്പം' എന്നിവയിലൂടെ അസമിന്റെയും രാജ്യത്തിന്റെയും വികസനം ത്വരിതപ്പെടുത്തുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. അസമില്‍ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുകയും പുതിയ നിക്ഷേപ അവസരങ്ങള്‍ ഇവിടെ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ശ്രമം. അസമില്‍ നിക്ഷേപത്തിന് നിരവധി സാധ്യതകളുണ്ട്. ഈ സാധ്യതകളെ നാം അവസരങ്ങളാക്കി മാറ്റണം.  തേയിലയോ, ജൈവകൃഷിയോ, എണ്ണയുമായി ബന്ധപ്പെട്ട വ്യവസായങ്ങളോ, വിനോദസഞ്ചാരമോ ആകട്ടെ, അസമിന്റെ വികസനം നമുക്ക് പുതിയ ഉയരങ്ങളിലെത്തിക്കേണ്ടതുണ്ട്.

 സുഹൃത്തുക്കളേ,

 ഇന്നത്തെ എന്റെ അസം സന്ദര്‍ശനം അവിസ്മരണീയമാണ്. ഒരു വശത്ത്, അക്രമത്തിന്റെ പാത ഒഴിവാക്കി സമാധാനത്തിന്റെയും വികസനത്തിന്റെയും ധാരയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന ആളുകളെ ഞാന്‍ കണ്ടുമുട്ടി, ഇപ്പോള്‍ അസുഖം കാരണം ജീവിതത്തില്‍ പോരാട്ടം നേരിടേണ്ടിവരാത്ത നിങ്ങളുടെ ഇടയില്‍ ഞാനുണ്ട്, അതിനുള്ള ക്രമീകരണങ്ങളുണ്ട്. അവരുടെ സന്തോഷവും സമാധാനവും. നീ ഞങ്ങളെ അനുഗ്രഹിക്കാന്‍ വന്നിരിക്കുന്നു. ബിഹു തന്നെയാണ് സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ഏറ്റവും വലിയ ഉത്സവം.  വര്‍ഷങ്ങളായി ഞാന്‍ അസം സന്ദര്‍ശിക്കുന്നു, ബിഹു സമയത്ത് ഞാന്‍ അസം സന്ദര്‍ശിക്കാത്ത ഒരു അവസരവുമില്ല.  എന്നാല്‍ ഇന്ന് ബിഹുവില്‍ അമ്മമാരും സഹോദരിമാരും ഒരുമിച്ച് നൃത്തം ചെയ്യുന്നത് ഞാന്‍ കണ്ടു.  ഈ സ്‌നേഹത്തിനും അനുഗ്രഹത്തിനും ആസാമിലെ അമ്മമാരെയും സഹോദരിമാരെയും ഞാന്‍ പ്രത്യേകം അഭിവാദ്യം ചെയ്യുന്നു. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ അവര്‍ക്ക് നന്ദി പറയുന്നു.

 സുഹൃത്തുക്കളേ,

 രത്തന്‍ ടാറ്റ ജി തന്നെ ഇന്ന് വന്നു. അദ്ദേഹത്തിന്റെ ബന്ധം (അസമിലെ) ചായയില്‍ നിന്നാണ് ആരംഭിച്ചത്, അത് ഇപ്പോള്‍ (ജനങ്ങളുടെ) ക്ഷേമത്തിലേക്ക് വ്യാപിച്ചിരിക്കുന്നു. ഇന്ന് നിങ്ങളുടെ മികച്ച ആരോഗ്യത്തിനായി അവനും ഞങ്ങളോടൊപ്പം ചേര്‍ന്നു. ഞാന്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു, ഈ പുതിയ സൗകര്യങ്ങള്‍ക്ക് ഒരിക്കല്‍ കൂടി നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

 വളരെ നന്ദി!

 നിങ്ങളുടെ എല്ലാ ശക്തിയോടെയും എന്നോട് സംസാരിക്കുക:

 ഭാരത് മാതാ കി - ജയ്!

 ഭാരത് മാതാ കി - ജയ്!

 ഭാരത് മാതാ കി - ജയ്!

 വളരെ നന്ദി!

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Indian public relations industry pegged to reach ₹4,500 cr by 2030: Report

Media Coverage

Indian public relations industry pegged to reach ₹4,500 cr by 2030: Report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister’s visit to Indonesia, Australia and New Zealand
July 03, 2026

At the invitation of the President of the Republic of Indonesia, H.E. Mr. Prabowo Subianto, Prime Minister Shri Narendra Modi will pay a visit to Indonesia from 6-8 July, 2026. This will be Prime Minister’s fourth visit to Indonesia and his first bilateral visit since the elevation of India-Indonesia ties to the level of Comprehensive Strategic Partnership in May 2018. During the visit, Prime Minister will hold bilateral discussions with President Prabowo and review the progress made in the partnership. In Jakarta, Prime Minister will address a large gathering of the Indian Diaspora. India and Indonesia share historical and warm people-to-people ties. In keeping with these special bonds, Prime Minister will visit the Prambanan Temple complex at Yogyakarta, a prominent UNESCO world heritage site in Indonesia.

From Indonesia, at the invitation of the Prime Minister of Australia, the Honourable Anthony Albanese MP, Prime Minister will travel to Melbourne from 8-10 July, 2026. In Melbourne, Prime Minister will hold bilateral discussions with Prime Minister Albanese. He will also call on the Governor General of Australia, the Honourable Ms Sam Mostyn AC. During his visit, Prime Minister will also participate in the India-Australia CEOs Forum, where he will address a gathering of top business leaders from both countries. Prime Minister will also address a large gathering of the Indian Diaspora, who constitute a strong pillar of the India-Australia relationship.

From Melbourne, at the invitation of the Prime Minister of New Zealand, Rt Honourable Christopher Luxon, Prime Minister will travel to Auckland for a state visit from 10-11 July, 2026. This will be the first state visit of an Indian Prime Minister to New Zealand in four decades. In Auckland, Prime Minister will hold bilateral discussions with Prime Minister Luxon and review the entire gamut of the bilateral relationship, which has seen significant progress in the last two years, especially in the areas of trade and commerce and defence. While in Auckland, Prime Minister will also interact with prominent business and sports personalities. In a reflection of the strong people-to-people ties that exist between India and New Zealand, Prime Minister will address a large gathering of the Indian Diaspora during the visit.