ഓപ്പറേഷൻ സിന്ദൂറിൽ, ഇന്ത്യയുടെ തദ്ദേശീയ ആയുധങ്ങളുടെയും ‘മെയ്ക്ക് ഇൻ ഇന്ത്യ’യുടെയും ശക്തി ലോകം കണ്ടു: പ്രധാനമന്ത്രി
വലിയ മെട്രോ നഗരങ്ങളിൽ ലഭ്യമായ അടിസ്ഥാനസൗകര്യങ്ങളും മറ്റു സൗകര്യങ്ങളും വിഭവങ്ങളും ഇപ്പോൾ കാൻപുരിലും ദൃശ്യമാണ്: പ്രധാനമന്ത്രി
ഉത്തർപ്രദേശിനെ നാം വ്യാവസായിക സാധ്യതകളുടെ സംസ്ഥാനമാക്കി മാറ്റുന്നു: പ്രധാനമന്ത്രി

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ശ്രീ ബ്രജേഷ് പഥക് ജി, ഉത്തർപ്രദേശ് ​ഗവൺമെൻ്റിലെ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങളെ, എംഎൽഎമാരെ, ഇവിടെ വൻതോതിൽ ഒത്തുകൂടിയ കാൻപൂരിൽ നിന്നുള്ള എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ.


ഇവിടെ ഒരു കൊച്ചു പെൺകുട്ടി ഒരു പെയിന്റിംഗ് വരച്ചിട്ടുണ്ട് - എസ്‌പി‌ജിയിൽ നിന്നുള്ള ഒരാൾ, ദയവായി അവളിൽ നിന്ന് അത് വാങ്ങുക. ആ അറ്റത്ത് മറ്റൊരാൾ ഒരു ഡ്രോയിംഗ് കൊണ്ടുവന്നിട്ടുണ്ട് - ദയവായി അതിൽ നിങ്ങളുടെ പേരും വിലാസവും എഴുതുക; ഞാൻ നിങ്ങൾക്ക് ഒരു കത്ത് അയയ്ക്കാം. ആ ഭാ​ഗത്ത് ഒരു ചെറുപ്പക്കാരനുണ്ട് - നിങ്ങളുടെ പേരും വിലാസവും എഴുതൂ, നിങ്ങൾക്ക് ഞാൻ ഒരു കത്ത് എഴുതും. ഇത്രയും നേരം കൈ ഉയർത്തിപ്പിടിച്ച ഒരു ആൺകുട്ടി ഇവിടെയുണ്ട് - നിങ്ങളുടെ തോൾ വേദനിക്കുന്നുണ്ടാകും, നിങ്ങൾ ക്ഷീണിതനായിരിക്കും. ഇന്ന് കാൻപൂരിലെ ആവേശം ശരിക്കും അത്ഭുതകരമാണ് ! ഫോട്ടോഗ്രാഫർമാരിൽ ഒരാൾ - ദയവായി അവിടെ നോക്കൂ - എസ്‌പി‌ജി ഉദ്യോഗസ്ഥർ, ദയവായി ആ കുട്ടിയെ സഹായിക്കൂ.

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

കാൻപൂരിലെ ഈ വികസന പരിപാടി ഏപ്രിൽ 24 നാണ് ആദ്യം നിശ്ചയിച്ചിരുന്നത്, എന്നാൽ പഹൽഗാം ആക്രമണത്തെത്തുടർന്ന് എനിക്ക് കാൻപൂർ സന്ദർശനം റദ്ദാക്കേണ്ടിവന്നു. പഹൽഗാമിലെ ആ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണത്തിൽ, കാൻപൂരിൽ നിന്നുള്ള നമ്മുടെ പുത്രൻ ശുഭം ദ്വിവേദിയും ഈ ക്രൂരതയുടെ ഇരയായി. അദ്ദേഹത്തിന്റെ മകൾ ഐഷന്യയുടെ വേദനയും ദു:ഖവും ഉള്ളിലെ രോഷവും നമുക്കെല്ലാവർക്കും അനുഭവിക്കാൻ കഴിയും. നമ്മുടെ പെൺമക്കളുടെയും സഹോദരിമാരുടെയും ആ കോപം ഓപ്പറേഷൻ സിന്ദൂറിന്റെ രൂപത്തിൽ ലോകം മുഴുവൻ കണ്ടു. ഞങ്ങൾ പാകിസ്ഥാന്റെ ഉള്ളിലേക്ക്, നൂറുകണക്കിന് മൈൽ ഉള്ളിലേക്ക് പ്രവേശിച്ച്, തീവ്രവാദ കേന്ദ്രങ്ങൾ നശിപ്പിച്ചു. നമ്മുടെ സായുധ സേന അത്രയും ധീരതയും, സമാനതകളില്ലാത്ത ധൈര്യവും പ്രകടിപ്പിച്ചതിനാൽ, പാകിസ്ഥാൻ സൈന്യം വെടിനിർത്തലിനായി അപേക്ഷിക്കാൻ നിർബന്ധിതരായി. സ്വാതന്ത്ര്യസമരത്തിന്റെ ഈ നാട്ടിൽ നിന്ന്, നമ്മുടെ സൈനികരുടെ ധീരതയെ ഞാൻ വീണ്ടും വീണ്ടും അഭിവാദ്യം ചെയ്യുന്നു. ഞാൻ ആവർത്തിച്ച് പറയാൻ ആഗ്രഹിക്കുന്നു: ഓപ്പറേഷൻ സിന്ദൂറിനിടെ യാചിച്ച ശത്രു ഒരു മിഥ്യാധാരണയിലും തുടരരുത് - ഓപ്പറേഷൻ സിന്ദൂർ ഇതുവരെ അവസാനിച്ചിട്ടില്ല. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഭാരതം മൂന്ന് കാര്യങ്ങൾ വളരെ വ്യക്തമാക്കിയിട്ടുണ്ട്: ഒന്നാമതായി, ഓരോ ഭീകര ആക്രമണത്തിനും ഭാരതം ശക്തമായ പ്രതികരണം നൽകും. ആ പ്രതികരണത്തിന്റെ സമയം, രീതി, നിബന്ധനകൾ എന്നിവ നമ്മുടെ സായുധ സേനകൾ തീരുമാനിക്കും. രണ്ടാമതായി, ഭാരതം ഇനി ആണവ ഭീഷണികളെ ഭയപ്പെടുകയില്ല, അത്തരം പൊള്ളത്തരങ്ങളുടെ അടിസ്ഥാനത്തിൽ ഒരു തീരുമാനവും എടുക്കുകയുമില്ല. മൂന്നാമതായി, ഭീകരതയുടെ സൂത്രധാരന്മാരെയും അവർക്ക് അഭയം നൽകുന്ന ​ഗവൺമെൻ്റുകളെയും ഭാരതം ഒരുപോലെ കാണും. പാകിസ്ഥാന്റെ "രാഷ്ട്ര", "രാഷ്ട്രേതര"പ്രവർത്തകരെ - ഈ കളി ഇപ്പോൾ അവസാനിച്ചു. സാധാരണ കാൻപൂർ ശൈലിയിൽ ഞാൻ ഇത് പറഞ്ഞാൽ: ശത്രു എവിടെ ഒളിച്ചാലും അവരെ വേട്ടയാടി കീഴ്പ്പെടുത്തും.

 

സുഹൃത്തുക്കളെ,

ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് ഭാരതത്തിന്റെ തദ്ദേശീയ ആയുധങ്ങളുടെയും മേക്ക് ഇൻ ഇന്ത്യ സംരംഭത്തിന്റെയും ശക്തി ലോകം കണ്ടിട്ടുണ്ട്. നമ്മുടെ ഇന്ത്യൻ നിർമ്മിത ആയുധങ്ങൾ, പ്രത്യേകിച്ച് ബ്രഹ്മോസ് മിസൈൽ, ശത്രു പ്രദേശത്തിനുള്ളിൽ തന്നെ നാശം വിതച്ചു. ലക്ഷ്യങ്ങൾ തിരിച്ചറിഞ്ഞിടത്തെല്ലാം സ്ഫോടനങ്ങൾ നടത്തി. 'ആത്മനിർഭർ ഭാരത്' (ഒരു സ്വയംപര്യാപ്ത ഇന്ത്യ) എന്നതിനായുള്ള നമ്മുടെ പ്രതിബദ്ധതയിൽ നിന്നാണ് ഈ ശക്തി നമുക്ക് ലഭിച്ചത്. സൈനിക, പ്രതിരോധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഭാരതം മറ്റ് രാജ്യങ്ങളെ ആശ്രയിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ സാഹചര്യങ്ങൾ ഞങ്ങൾ മാറ്റാൻ തുടങ്ങി. പ്രതിരോധത്തിൽ ഭാരതത്തെ സ്വയംപര്യാപ്തമാക്കുന്നത് നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് മാത്രമല്ല - നമ്മുടെ ദേശീയ അഭിമാനത്തിനും ഒരുപോലെ നിർണായകമാണ്. അതുകൊണ്ടാണ് രാജ്യത്തെ ഈ ആശ്രിതത്വത്തിൽ നിന്ന് മോചിപ്പിക്കുന്നതിനായി 'ആത്മനിർഭർ ഭാരത്' കാമ്പയിൻ ഞങ്ങൾ ആരംഭിച്ചത്. പ്രതിരോധ മേഖലയിൽ സ്വാശ്രയത്വത്തിലേക്കുള്ള ഈ യാത്രയിൽ ഉത്തർപ്രദേശ് ഒരു പ്രധാന പങ്ക് വഹിക്കുന്നു എന്നത് എല്ലാവർക്കും അഭിമാനകരമാണ്. കാൻപൂരിൽ ഒരു പഴയ ആയുധ ഫാക്ടറി ഉള്ളതുപോലെ, അത്തരം 7 ആയുധ ഫാക്ടറികളെ ഞങ്ങൾ വലിയ ആധുനിക കമ്പനികളാക്കി മാറ്റി. ഇന്ന്, യുപിയിൽ ഒരു പ്രധാന പ്രതിരോധ ഇടനാഴി നിർമ്മിക്കപ്പെടുന്നു. ഈ ഇടനാഴിയിലെ കാൻപൂർ നോഡ് പ്രതിരോധ മേഖലയിലെ 'ആത്മനിർഭർ ഭാരതി'ന്റെ ഒരു പ്രധാന കേന്ദ്രമായി മാറുകയാണ്.

സുഹൃത്തുക്കളെ,

പരമ്പരാഗത വ്യവസായങ്ങൾ ഈ മേഖല വിട്ടുപോയ ഒരു കാലമുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ പ്രതിരോധ മേഖലയിൽ നിന്നുള്ള പ്രധാന കമ്പനികൾ കടന്നുവരുന്നു. സമീപത്തുള്ള അമേഠിയിൽ, AK-203 റൈഫിളുകളുടെ ഉത്പാദനം ആരംഭിച്ചു കഴിഞ്ഞു. ഓപ്പറേഷൻ സിന്ദൂറിൽ ശത്രുക്കളുടെ ഉറക്കം കെടുത്തിയ ബ്രഹ്മോസ് മിസൈലിന് ഇപ്പോൾ ഒരു പുതിയ വീടുണ്ട് - ഉത്തർപ്രദേശ്. ഭാവിയിൽ, കാൻപൂരും യുപിയും ഭാരതത്തെ പ്രതിരോധ മേഖലയിലെ ഒരു പ്രധാന കയറ്റുമതിക്കാരാക്കി മാറ്റുന്നതിൽ മുൻപന്തിയിലായിരിക്കും. ഇവിടെ പുതിയ ഫാക്ടറികൾ സ്ഥാപിക്കപ്പെടും. വലിയ തോതിലുള്ള നിക്ഷേപങ്ങൾ വരും. ഈ മേഖലയിൽ നിന്നുള്ള ആയിരക്കണക്കിന് യുവജനങ്ങൾക്ക് മികച്ച തൊഴിലവസരങ്ങൾ ലഭിക്കും.

സുഹൃത്തുക്കളെ,

ഉത്തർപ്രദേശിനെയും കാൻപൂരിനെയും വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുക എന്നതാണ് ഇരട്ട എഞ്ചിൻ ​ഗവൺമെൻ്റിൻ്റെ പ്രഥമ പരിഗണന. ഇവിടെ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുമ്പോഴും കാൻപൂരിന്റെ പഴയ പ്രതാപം പുനഃസ്ഥാപിക്കപ്പെടുമ്പോഴും മാത്രമേ ഇത് സംഭവിക്കൂ. എന്നാൽ സഹോദരീ സഹോദരന്മാരേ, മുൻ ​ഗവൺമെൻ്റുകൾ ആധുനിക വ്യവസായങ്ങളുടെ ആവശ്യങ്ങൾ അവഗണിച്ചു. വ്യവസായങ്ങൾ കാൻപൂരിൽ നിന്ന് പിന്മാറി തുടങ്ങി. കുടുംബം ഭരിക്കുന്ന ​ഗവൺമെൻ്റുകൾ കണ്ണടച്ച് ഇരുന്നു. തൽഫലമായി, കാൻപൂർ മാത്രമല്ല, മുഴുവൻ യുപിയും പിന്നാക്കം പോയി.

 

സഹോദരീ സഹോദരന്മാരെ,

ഒരു സംസ്ഥാനത്തിന്റെ വ്യാവസായിക പുരോഗതിക്ക് ഏറ്റവും അത്യാവശ്യമായ രണ്ട് വ്യവസ്ഥകളുണ്ട്: ഒന്നാമതായി, ഊർജ്ജ മേഖലയിൽ സ്വയംപര്യാപ്തത - അതായത്, തടസ്സമില്ലാത്ത വൈദ്യുതി വിതരണം; രണ്ടാമതായി, അടിസ്ഥാന സൗകര്യങ്ങളും കണക്റ്റിവിറ്റിയും. ഇന്ന്, ഞങ്ങൾ നിരവധി വൈദ്യുത നിലയങ്ങൾ ഉദ്ഘാടനം ചെയ്തു: 660 മെഗാവാട്ട് പനകി പവർ പ്ലാന്റ്, 660 മെഗാവാട്ട് നേവേലി പവർ പ്ലാന്റ്, 1320 മെഗാവാട്ട് ജവഹാർപുർ പവർ പ്ലാന്റ്, 660 മെഗാവാട്ട് ഒബരാസി പവർ പ്ലാന്റ്, 660 മെഗാവാട്ട് ഖുർജ പവർ പ്ലാന്റ്. ഉത്തർപ്രദേശിന്റെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണിത്. ഈ പവർ പ്ലാന്റുകൾ വരുന്നതോടെ, യുപിയിലെ വൈദ്യുതി ലഭ്യത ഗണ്യമായി വർദ്ധിക്കും, ഇത് ഇവിടുത്തെ വ്യവസായങ്ങൾക്ക് ഉത്തേജനം നൽകും. ഇന്ന്, 47,000 കോടി രൂപയിലധികം വിലമതിക്കുന്ന വികസന പദ്ധതികളും ഉദ്ഘാടനം ചെയ്യപ്പെടുകയോ തറക്കല്ലിടുകയോ ചെയ്തിട്ടുണ്ട്. സൗജന്യ വൈദ്യചികിത്സയ്ക്കായി മുതിർന്ന പൗരന്മാർക്ക് ആയുഷ്മാൻ വയ വന്ദന കാർഡുകൾ നൽകിയിട്ടുണ്ട്. മറ്റ് പദ്ധതികളുടെ ഗുണഭോക്താക്കൾക്കും പിന്തുണ നൽകിയിട്ടുണ്ട്. കാൻപൂരിന്റെയും ഉത്തർപ്രദേശിന്റെയും പുരോഗതിയോടുള്ള ഞങ്ങളുടെ ശക്തമായ പ്രതിബദ്ധതയാണ് ഈ പദ്ധതികളിലും വികസന പ്രവർത്തനങ്ങളിലും പ്രതിഫലിപ്പിക്കുന്നത്.


സുഹൃത്തുക്കളെ,

ഇന്ന്, കേന്ദ്ര-സംസ്ഥാന ​ഗവൺമെൻ്റുകൾ ഒരു ആധുനികവും 'വികസിതവുമായ യുപി' (വികസിത ഉത്തർപ്രദേശ്) നിർമ്മിക്കുന്നതിനായി പ്രവർത്തിക്കുന്നു. തൽഫലമായി, വലിയ മെട്രോ നഗരങ്ങളിൽ മാത്രം കാണപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങളും വിഭവങ്ങളും ഇപ്പോൾ കാൻപൂരിലും ദൃശ്യമായിത്തുടങ്ങിയിരിക്കുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, നമ്മുടെ ​ഗവൺമെൻ്റ് കാൻപൂരിന് അതിന്റെ ആദ്യത്തെ മെട്രോ സമ്മാനിച്ചു. ഇന്ന്, കാൻപൂർ മെട്രോയുടെ ഓറഞ്ച് ലൈൻ കാൻപൂർ സെൻട്രലിൽ എത്തിയിരിക്കുന്നു. ഉയർന്ന ട്രാക്കുകൾ മുതൽ ഭൂഗർഭ തുരങ്കങ്ങൾ വരെ, എല്ലാത്തരം മെട്രോ കണക്റ്റിവിറ്റികളും ഇപ്പോൾ കാൻപൂരിലെ പ്രധാന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു. കാൻപൂർ മെട്രോയുടെ ഈ വികസനം ഒരു സാധാരണ പദ്ധതിയല്ല. ശരിയായ ഉദ്ദേശ്യങ്ങൾ, ശക്തമായ ഇച്ഛാശക്തി, സത്യസന്ധമായ ഭരണം എന്നിവ ഉണ്ടെങ്കിൽ, സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനത്തിനായി യഥാർത്ഥ ശ്രമങ്ങൾ നടത്താൻ കഴിയുമെന്നതിന്റെ തെളിവായി ഇത് നിലകൊള്ളുന്നു. കാൻപൂരിനെക്കുറിച്ച് ആളുകൾ എന്താണ് പറഞ്ഞിരുന്നതെന്ന് ഓർക്കുന്നുണ്ടോ? ചുന്നിഗഞ്ച്, ബഡാ ചൗരഹ, നയാഗഞ്ച്, കാൻപൂർ സെൻട്രൽ പോലുള്ള പ്രദേശങ്ങൾ - ഇവ വളരെ തിരക്കേറിയതായിരുന്നു, ഇടുങ്ങിയ റോഡുകളും ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെയും ആസൂത്രണത്തിന്റെയും അഭാവവും ഉണ്ടായിരുന്നു. ആളുകൾ പറയുമായിരുന്നു, "ഇവിടെ എങ്ങനെ ഒരു മെട്രോ സാധ്യമാകും? ഇവിടെ എങ്ങനെ വലിയ മാറ്റം സംഭവിക്കും?" ഒരു തരത്തിൽ പറഞ്ഞാൽ, കാൻപൂരും യുപിയിലെ മറ്റ് പ്രധാന നഗരങ്ങളും വികസന മത്സരത്തിൽ നിന്ന് പുറത്തായി. ഇത് ഗതാഗത പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുകയും നഗര പുരോഗതിയെ മന്ദഗതിയിലാക്കുകയും യുപിയിലെ ഏറ്റവും സാധ്യതയുള്ള നഗരങ്ങൾ പിന്നോട്ട് പോകാൻ തുടങ്ങുകയും ചെയ്തു. എന്നാൽ ഇന്ന്, അതേ കാൺപൂർ, അതേ യുപി, വികസനത്തിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയാണ്. കാൺപൂരിലെ ജനങ്ങൾക്ക് മെട്രോ സർവീസുകൾ എത്രത്തോളം പ്രയോജനപ്പെടുമെന്ന് നോക്കൂ. ഒരു പ്രധാന വ്യാപാര കേന്ദ്രമെന്ന നിലയിൽ, കാൻപൂരിലെ ബിസിനസുകാർക്കും ഉപഭോക്താക്കൾക്കും ഇപ്പോൾ നവീൻ മാർക്കറ്റിലേക്കും ബഡാ ചൗരാഹയിലേക്കും എത്തിച്ചേരുന്നത് എളുപ്പമാകും. കാൻപൂരിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന ആളുകൾക്ക് - ഐഐടി വിദ്യാർത്ഥികൾ, സാധാരണ പൗരന്മാർ - സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിൽ ഗണ്യമായ സമയം ലാഭിക്കാൻ കഴിയും. ഒരു നഗരത്തിന്റെ വേഗതയാണ് അതിന്റെ പുരോഗതിയെ നയിക്കുന്നതെന്ന് നമുക്കറിയാം. ഈ സൗകര്യങ്ങളും ഈ കണക്റ്റിവിറ്റിയും ആധുനിക ഗതാഗത അടിസ്ഥാന സൗകര്യങ്ങളും ഇപ്പോൾ യുപിയുടെ വികസനത്തിന്റെ പുതിയ മുഖമായി മാറുകയാണ്.

 

സുഹൃത്തുക്കളെ,

ഇന്ന്, നമ്മുടെ ഉത്തർപ്രദേശ് ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെയും കണക്റ്റിവിറ്റിയുടെയും കാര്യത്തിൽ വലിയ പുരോഗതി കൈവരിക്കുകയാണ്. ഒരുകാലത്ത് തകർന്ന റോഡുകൾക്കും കുഴികൾക്കും പേരുകേട്ട സംസ്ഥാനം ഇപ്പോൾ എക്സ്പ്രസ് വേകളുടെ ശൃംഖലയ്ക്ക് പേരുകേട്ടതാണ്. ആളുകൾ ഇരുട്ടിയാൽ പുറത്തിറങ്ങുന്നത് ഒഴിവാക്കിയിരുന്ന അതേ യുപിയിൽ, ഇന്ന് ഹൈവേകൾ 24 മണിക്കൂറും ഗതാഗതത്താൽ സജീവമാണ്. കാൻപൂരിലെ ജനങ്ങളേക്കാൾ നന്നായി ആരാണ് യുപി എത്രമാത്രം മാറിയിരിക്കുന്നുവെന്ന് മനസ്സിലാക്കുക? കുറച്ച് ദിവസങ്ങൾക്കുള്ളിൽ, കാൻപൂരിൽ നിന്ന് ലഖ്‌നൗവിലേക്കുള്ള യാത്രയ്ക്ക് കാൻപൂർ-ലഖ്‌നൗ എക്സ്പ്രസ്‌വേ വഴി 40 മുതൽ 45 മിനിറ്റ് വരെ മാത്രമേ എടുക്കൂ. ഈ മകൾ ഇത്രയും നേരം ഒരു ചിത്രവുമായി നിൽക്കുന്നു - അവൾ ക്ഷീണിതയായി കാണും. എസ്‌പി‌ജി ജീവനക്കാരേ, ദയവായി അവളിൽ നിന്ന് ചിത്രം വാങ്ങൂ. നന്ദി, പ്രിയപ്പെട്ടവളേ, നിങ്ങൾ മനോഹരവും അതിശയകരവുമായ ഒരു ചിത്രം കൊണ്ടുവന്നു. നിങ്ങൾ നിങ്ങളുടെ പേരും വിലാസവും എഴുതിയിട്ടുണ്ട്, അല്ലേ? എന്റെ ഓഫീസിൽ നിന്നുള്ള ആരെങ്കിലും അത് ശേഖരിച്ച് എനിക്ക് വേണ്ടി കൊണ്ടുവരും. വളരെ നന്ദി, പ്രിയപ്പെട്ടവളെ.

സുഹൃത്തുക്കളെ,

ലഖ്‌നൗവിൽ നിന്ന് പൂർവാഞ്ചൽ എക്‌സ്‌പ്രസ്‌വേയിലേക്കും നേരിട്ടുള്ള കണക്റ്റിവിറ്റി ഉണ്ടായിരിക്കും. കാൻപൂർ-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേ ഗംഗാ എക്‌സ്‌പ്രസ്‌വേയുമായി ബന്ധിപ്പിക്കും. ഇത് കിഴക്കൻ, പടിഞ്ഞാറൻ യുപിയിലേക്കുള്ള യാത്രകളുടെ ദൂരവും യാത്രാ സമയവും കുറയ്ക്കും.

സുഹൃത്തുക്കളെ,

ഒറ്റ റെയിൽ‌വേ ലൈൻ കാരണം കാൻപൂരിലെ ജനങ്ങൾ വളരെക്കാലമായി ഫറൂഖാബാദ്-അൻ‌വർഗഞ്ച് സെക്ഷനിൽ ബുദ്ധിമുട്ടുകൾ നേരിടുന്നു. ഒന്നോ രണ്ടോ അല്ല, 18 റെയിൽ‌വേ ക്രോസിംഗുകൾ കൈകാര്യം ചെയ്യേണ്ടിവന്നു. ചിലപ്പോൾ ഈ ഗേറ്റ് അടച്ചിടും, ചിലപ്പോൾ അത് - നിങ്ങൾ എല്ലാവരും വളരെക്കാലമായി ഈ പ്രശ്‌നത്തിൽ നിന്ന് മോചനം ആവശ്യപ്പെടുന്നു. ഇപ്പോൾ, 1,000 കോടി രൂപ ചെലവിൽ ഇവിടെ ഒരു എലവേറ്റഡ് റെയിൽ ഇടനാഴി നിർമ്മിക്കാൻ പോകുന്നു. ഇത് ഗതാഗതം മെച്ചപ്പെടുത്തുകയും വേഗത വർദ്ധിപ്പിക്കുകയും മലിനീകരണം കുറയ്ക്കുകയും ഏറ്റവും പ്രധാനമായി, കാൻപൂരിലെ ജനങ്ങളുടെ വിലപ്പെട്ട സമയം ലാഭിക്കുകയും ചെയ്യും.


സുഹൃത്തുക്കളേ,

കാൻപൂർ സെൻട്രൽ റെയിൽവേ സ്റ്റേഷൻ നവീകരിക്കുകയും ലോകോത്തര രൂപഭംഗി നൽകുകയും ചെയ്യുന്നു. വളരെ വേഗം, കാൻപൂർ സെൻട്രൽ ഒരു വിമാനത്താവളം പോലെ ആധുനികമായി കാണപ്പെടും. അമൃത് ഭാരത് റെയിൽവേ സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി നമ്മുടെ ​ഗവൺമെൻ്റ് യുപിയിലെ 150 ലധികം റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള സംസ്ഥാനമായി യുപി ഇതിനകം മാറിയിരിക്കുന്നു. അതായത് - ഹൈവേകൾ, റെയിൽവേകൾ, വ്യോമയാനങ്ങൾ എന്നിവയിൽ - യുപി ഇപ്പോൾ എല്ലാ മേഖലകളിലും അതിവേഗം പുരോഗമിക്കുന്നു.

 

സുഹൃത്തുക്കളേ,

ഉത്തർപ്രദേശിനെ വ്യാവസായിക അവസരങ്ങളുടെ സംസ്ഥാനമാക്കി മാറ്റുകയാണ്. ഈ വർഷത്തെ ബജറ്റിൽ, 'മെയ്ക്ക് ഇൻ ഇന്ത്യ' എന്നതിന് കീഴിൽ 'നിർമാണ ദൗത്യ' സംരംഭം ഞങ്ങൾ പ്രഖ്യാപിച്ചു. ഇതിലൂടെ, പ്രാദേശിക വ്യവസായങ്ങളും ഉൽപ്പാദനവും പ്രോത്സാഹിപ്പിക്കപ്പെടും. കാൻപൂർ പോലുള്ള നഗരങ്ങൾക്ക് ഇതിൽ നിന്ന് വളരെയധികം പ്രയോജനം ലഭിക്കും. നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതുപോലെ, കാൻപൂരിന്റെ വ്യാവസായിക ശക്തിക്ക് ഏറ്റവും വലിയ സംഭാവന ലഭിച്ചത് അതിന്റെ എംഎസ്എംഇകളിൽ നിന്നാണ് - സൂക്ഷ്മ, ചെറുകിട വ്യവസായങ്ങളിൽ നിന്ന്. ഇന്ന്, ഇവിടുത്തെ ഈ ചെറുകിട വ്യവസായങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനായി ഞങ്ങൾ പ്രവർത്തിക്കുന്നു.

 

സുഹൃത്തുക്കളേ,

അടുത്ത കാലം വരെ, നമ്മുടെ എംഎസ്എംഇകളെ അവർ വികസനത്തെ ഭയപ്പെടുന്ന രീതിയിലാണ് നിർവചിച്ചിരുന്നത്. കാലഹരണപ്പെട്ട ആ നിർവചനങ്ങൾ ഞങ്ങൾ മാറ്റി. ചെറുകിട വ്യവസായങ്ങൾക്കുള്ള വിറ്റുവരവിനും സ്കെയിലിനുമുള്ള പരിധികൾ ഞങ്ങൾ വർദ്ധിപ്പിച്ചു. ഈ വർഷത്തെ ബജറ്റിൽ, ​ഗവൺമെൻ്റ് എംഎസ്എംഇകളുടെ വ്യാപ്തി കൂടുതൽ വികസിപ്പിക്കുകയും അവയ്ക്ക് അധിക ഇളവുകൾ നൽകുകയും ചെയ്തു. മുൻകാലങ്ങളിൽ, എംഎസ്എംഇകൾ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന് വായ്പ ലഭ്യതയായിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടയിൽ, ഈ പ്രശ്നം പരിഹരിക്കുന്നതിന് ഞങ്ങൾ നിരവധി പ്രധാന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇപ്പോൾ, യുവ സംരംഭകർക്ക് സ്വന്തമായി ബിസിനസ്സ് ആരംഭിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, അവർക്ക് മുദ്ര യോജനയിലൂടെ എളുപ്പത്തിൽ മൂലധനം ലഭിക്കും. ചെറുകിട, ഇടത്തരം വ്യവസായങ്ങളെ സാമ്പത്തികമായി ശക്തിപ്പെടുത്തുന്നതിന്, ഞങ്ങൾ ഒരു വായ്പാ ഗ്യാരണ്ടി പദ്ധതി അവതരിപ്പിച്ചു. ഈ വർഷത്തെ ബജറ്റിൽ, എംഎസ്എംഇ വായ്പകളുടെ ഗ്യാരണ്ടി പരിധി 20 കോടി രൂപയായി ഉയർത്തി. എംഎസ്എംഇകൾക്ക് 5 ലക്ഷം രൂപ വരെ പരിധിയുള്ള ക്രെഡിറ്റ് കാർഡുകളും നൽകുന്നു. നടപടിക്രമങ്ങൾ ലളിതമാക്കി പുതിയ വ്യവസായങ്ങൾക്ക് - പ്രത്യേകിച്ച് എംഎസ്എംഇകൾക്ക് - പിന്തുണ നൽകുന്ന ഒരു അന്തരീക്ഷം ഞങ്ങൾ സൃഷ്ടിക്കുന്നു. 'ഒരു ജില്ല, ഒരു ഉൽപ്പന്നം' പോലുള്ള പദ്ധതികളിലൂടെ കാൻപൂരിലെ പരമ്പരാഗത തുകൽ, വസ്ത്ര വ്യവസായങ്ങൾ ശാക്തീകരിക്കപ്പെടുന്നു. ഈ ശ്രമങ്ങൾ കാൻപൂരിന് മാത്രമല്ല, ഉത്തർപ്രദേശിലെ എല്ലാ ജില്ലകൾക്കും ഗുണം ചെയ്യും.

സുഹൃത്തുക്കളെ,

ഇന്ന്, ഉത്തർപ്രദേശിൽ നിക്ഷേപത്തിന് അഭൂതപൂർവവും സുരക്ഷിതവുമായ ഒരു അന്തരീക്ഷം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ദരിദ്രർക്കായുള്ള ക്ഷേമ പദ്ധതികൾ പൂർണ്ണ സുതാര്യതയോടെ അടിസ്ഥാനപരമായി നടപ്പിലാക്കുന്നു. അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്നതിന് ​ഗവൺമെൻ്റ് മധ്യവർഗത്തോടൊപ്പം ഉറച്ചുനിൽക്കുന്നു. ഈ വർഷത്തെ ബജറ്റിൽ, 12 ലക്ഷം രൂപ വരെയുള്ള വരുമാനം പൂർണ്ണമായും നികുതി രഹിതമാക്കി. ഇത് കോടിക്കണക്കിന് മധ്യവർഗ കുടുംബങ്ങളിൽ പുതിയ ആത്മവിശ്വാസം വളർത്തുകയും അവർക്ക് പുതിയ ശക്തി നൽകുകയും ചെയ്തു. 'സേവ' (സേവനം), 'വികാസ്' (വികസനം) എന്നിവയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയോടെ, ഞങ്ങൾ വേഗത്തിൽ മുന്നോട്ട് പോകും. രാജ്യത്തെയും ഉത്തർപ്രദേശിനെയും പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ കഠിനാധ്വാനം ചെയ്യുന്നതിൽ ഞങ്ങൾ ഒരു അവസരവും പാഴാക്കില്ല. കാൻപൂരിലെ എന്റെ എല്ലാ സഹോദരീസഹോദരന്മാർക്കും ശോഭനമായ ഭാവിക്കായി എന്റെ ആശംസകൾ നേരുന്നു.

വളരെ നന്ദി!

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Internet subscribers in India up 6.24% in March-26 quarter

Media Coverage

Internet subscribers in India up 6.24% in March-26 quarter
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister Shri Narendra Modi receives a telephone call from the Amir of Qatar
June 23, 2026
Qatar Amir expresses condolences over the loss of lives of Indian nationals in an accident in Qatar.
PM thanks him and conveys appreciation for prompt medical help to the injured.
The two leaders reaffirm their commitment to ensure the wellbeing and safety of their citizens.
PM conveys appreciation for Qatar’s positive contribution in the peace efforts in West Asia.
The two leaders reaffirm their commitment to expand bilateral cooperation.

Prime Minister Shri Narendra Modi received a telephone call today from the Amir of the State of Qatar, H.H. Sheikh Tamim Bin Hamad Al-Thani.

Qatar Amir expressed condolences over the loss of lives of Indian nationals in an accident at Ras Laffan Industrial City in Qatar on June 21 and conveyed wishes for speedy recovery of those injured.

PM thanked him for his words of sympathy towards affected families and conveyed appreciation for providing prompt medical help to the injured.

The two leaders reaffirmed their commitment to ensure the wellbeing and safety of their citizens and reiterated their support and solidarity with each other.

While discussing the situation in West Asia, PM conveyed appreciation for Qatar’s positive contribution in the peace efforts and expressed hope that they would lead to lasting peace and stability in the region.

The two leaders also reaffirmed their commitment to expand bilateral cooperation in all areas.

They agreed to remain in close touch.