"മൂന്നാം തവണ അധികാരമേറ്റ ഗവണ്മെൻ്റ് ബജറ്റ് അവതരിപ്പിക്കുന്നത് രാജ്യം അഭിമാനകരമായി കാണുന്നു"
"ഈ ബജറ്റ് നിലവിലെ ഗവണ്മെൻ്റിൻ്റെ അടുത്ത അഞ്ച് വർഷത്തെ ദിശ നിർണയിക്കുകയും 2047-ഓടെ വികസിത ഭാരതം എന്ന സ്വപ്നത്തിന് ശക്തമായ അടിത്തറയിടുകയും ചെയ്യും"
"പാർലമെൻ്റിൻ്റെ മാന്യമായ വേദി പ്രയോജനപ്പെടുത്തി കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഉയർന്ന് രാജ്യത്തോട് പ്രതിബദ്ധത പുലർത്തുക"
"2029 വരെ രാജ്യം, ദരിദ്രർ, കർഷകർ, സ്ത്രീകൾ, യുവാക്കൾ എന്നിവയ്ക്കായിരിക്കണം മുൻഗണന"
"തെരഞ്ഞെടുക്കപ്പെട്ട ഗവൺമെൻ്റിൻ്റെയും അതിൻ്റെ പ്രധാനമന്ത്രിയുടെയും വായ് മൂടിക്കെട്ടലിന് ജനാധിപത്യ പാരമ്പര്യത്തിൽ സ്ഥാനമില്ല"
"ആദ്യമായി അംഗങ്ങളായവരെ മുന്നോട്ട് വരാനും അവരുടെ അഭിപ്രായങ്ങൾ അവതരിപ്പിക്കാനും അനുവദിക്കണം"
"ഈ സഭ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടിയുള്ളതല്ല, ഈ സഭ രാജ്യത്തിന് വേണ്ടിയുള്ളതാണ്. ഇത് പാർലമെൻ്റംഗങ്ങളെ സേവിക്കാനല്ല, ഇന്ത്യയിലെ 140 കോടി പൗരന്മാരെ സേവിക്കാനാണ്".

ഇന്ന് സാവന്‍ മാസത്തിലെ ആദ്യ തിങ്കളാഴ്ചയാണ്, ഒരു സുപ്രധാന സെഷന്‍ ആരംഭിക്കുന്ന ഒരു ശുഭദിനം. ഈ അവസരത്തില്‍ രാജ്യത്തെ എന്റെ എല്ലാ ജനങ്ങള്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനവും ഇന്ന് ആരംഭിക്കും. ഈ സെഷന്‍ ക്രിയാത്മകവും ക്രിയാത്മകവുമാകുമെന്നും ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള ശക്തമായ അടിത്തറ പാകുമെന്നും പ്രതീക്ഷിച്ച് രാജ്യം മുഴുവന്‍ ഉറ്റുനോക്കുകയാണ്.

സുഹൃത്തുക്കളേ,

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹത്തായ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്. ഏകദേശം 60 വര്‍ഷത്തിന് ശേഷം, ഒരു സര്‍ക്കാര്‍ മൂന്നാം തവണയും തിരിച്ചെത്തുകയും ഈ ടേമിലെ ആദ്യ ബജറ്റ് അവതരിപ്പിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്തു എന്നത് എനിക്കും എന്റെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും അഭിമാനകരമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹത്തായ യാത്രയിലെ മഹനീയമായ സംഭവമായാണ് രാജ്യം ഇതിനെ കാണുന്നത്. ഇത് ബജറ്റ് സമ്മേളനമാണ്, രാജ്യത്തിന് ഞാന്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ക്രമേണ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്. 'അമൃത്കാല'ത്തിന് ഈ ബജറ്റ് നിര്‍ണായകമാണ്. ഞങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെ അധികാരമാണുള്ളത്, സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കുന്ന 2047ല്‍ വികസിത ഭാരതമായി മാറുക എന്ന നമ്മുടെ കാഴ്ചപ്പാട് സാക്ഷാത്ക്കരിക്കുന്നതിനുളള ശക്തമായ അടിത്തറയിടും വിധം ഇന്നത്തെ ബജറ്റ് ഈ അഞ്ച് വര്‍ഷത്തെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കും. കഴിഞ്ഞ മൂന്ന് വര്‍ഷമായി 8 ശതമാനം സ്ഥിരമായ വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തിക്കൊണ്ട് അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയാണ് ഭാരതം എന്നത് ഓരോ പൗരനും അഭിമാനിക്കാവുന്ന കാര്യമാണ്. ഇന്ന്, ഭാരതത്തിന്റെ പോസിറ്റീവ് വീക്ഷണവും നിക്ഷേപ കാലാവസ്ഥയും പ്രകടനവും അതിന്റെ ഉയര്‍ന്ന അവസ്ഥയിലാണ്, ഇത് നമ്മുടെ വികസന യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലായി അടയാളപ്പെടുത്തുന്നു.

 

സുഹൃത്തുക്കളേ,

ജനുവരി മുതല്‍, ഞങ്ങള്‍ പാര്‍ട്ടി വ്യത്യാസമില്ലാതെ, ഞങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടുകയും ഞങ്ങളുടെ സന്ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൈമാറുകയും ചെയ്തുവെന്ന് എല്ലാ പാര്‍ലമെന്റ് അംഗങ്ങളും,  കണക്കാക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ചിലര്‍ വഴികാട്ടാന്‍ ശ്രമിക്കുമ്പോള്‍ മറ്റുചിലര്‍ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നു. എന്നിരുന്നാലും, ആ കാലഘട്ടം കഴിഞ്ഞു, ജനങ്ങള്‍ അവരുടെ വിധി എഴുതി. ഇപ്പോള്‍, തിരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരുടെയും കടമയും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രത്യേക ഉത്തരവാദിത്തവുമാണ്, പാര്‍ട്ടി പോരാട്ടങ്ങളില്‍ നിന്ന് നമ്മുടെ ശ്രദ്ധ അടുത്ത അഞ്ച് വര്‍ഷത്തേക്ക് രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിലേക്ക് മാറ്റുക. നാം കൂടുതല്‍ സമഗ്രതയോടും അര്‍പ്പണബോധത്തോടും കൂടി പ്രവര്‍ത്തിക്കണം. കക്ഷിരാഷ്ട്രീയത്തിന് അതീതമായി അടുത്ത 4 - 4.5 വര്‍ഷത്തേക്ക് രാജ്യത്തെ സേവിക്കാന്‍ പാര്‍ലമെന്റിന്റെ മാന്യമായ വേദി ഉപയോഗിക്കണമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

 

2029 ജനുവരിക്ക് ശേഷം, തിരഞ്ഞെടുപ്പ് വര്‍ഷമായാല്‍, ആ ആറ് മാസത്തേക്ക് നിങ്ങള്‍ക്ക് രാഷ്ട്രീയ വ്യവഹാരങ്ങളില്‍ ഏര്‍പ്പെടാം. എന്നാല്‍ അതുവരെ, രാജ്യത്തെ പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ശാക്തീകരണത്തിനായി ഒരു ബഹുജന മുന്നേറ്റം സൃഷ്ടിച്ചുകൊണ്ട് 2047 എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിലാണ് നാം നമ്മുടെ എല്ലാ ശ്രമങ്ങളും കേന്ദ്രീകരിക്കേണ്ടത്. 2014 മുതല്‍ ചില എംപിമാര്‍ സേവനമനുഷ്ഠിച്ചുവെന്ന് പറയുന്നതില്‍ എനിക്ക് സങ്കടമുണ്ട്
അഞ്ച് വര്‍ഷം, ചിലര്‍ക്ക് പത്ത്, എന്നാല്‍ പലര്‍ക്കും അവരുടെ മണ്ഡലങ്ങളെക്കുറിച്ച് സംസാരിക്കാനോ പാര്‍ലമെന്റിനെ അവരുടെ കാഴ്ചപ്പാടുകള്‍ കൊണ്ട് സമ്പന്നമാക്കാനോ അവസരം ലഭിച്ചില്ല. ചില പാര്‍ട്ടികളില്‍ നിന്നുള്ള നിഷേധാത്മക രാഷ്ട്രീയം തങ്ങളുടെ രാഷ്ട്രീയ പരാജയങ്ങള്‍ മറയ്ക്കാന്‍ സുപ്രധാനമായ പാര്‍ലമെന്ററി സമയം ദുരുപയോഗം ചെയ്തു. സഭയില്‍ ആദ്യമായി എംപിമാരാകുന്നവര്‍ക്ക് ചര്‍ച്ചകളില്‍ അഭിപ്രായം പ്രകടിപ്പിക്കാന്‍ അവസരം നല്‍കണമെന്ന് എല്ലാ പാര്‍ട്ടികളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. കഴിയുന്നത്ര ശബ്ദങ്ങള്‍ കേള്‍ക്കാന്‍ നാം അനുവദിക്കണം. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനു ശേഷമുള്ള പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനത്തില്‍ 140 കോടി പൗരന്മാരുടെ ഭൂരിപക്ഷം തെരഞ്ഞെടുത്ത സര്‍ക്കാരിന്റെ ശബ്ദത്തെ അടിച്ചമര്‍ത്താനുള്ള ജനാധിപത്യ വിരുദ്ധ ശ്രമമാണ് നടന്നത്.പ്രധാനമന്ത്രിയുടെ ശബ്ദം 2.5 മണിക്കൂര്‍ നിശബ്ദനാക്കുന്നതിന് ജനാധിപത്യത്തില്‍ ഇടമില്ല. അത്തരം പ്രവൃത്തികളില്‍ പശ്ചാത്താപമോ ഖേദമോ ഇല്ല എന്നത് ആശങ്കാജനകമാണ്.

ഇന്ന്, പൗരന്മാര്‍ ഞങ്ങളെ ഇവിടെ അയച്ചിരിക്കുന്നത് രാജ്യത്തെ സേവിക്കാനാണ്, നമ്മുടെ പാര്‍ട്ടികളെയല്ല എന്ന് ഊന്നിപ്പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ സഭ നിലനില്‍ക്കുന്നത് രാജ്യത്തിന് വേണ്ടിയാണ്, പക്ഷപാതപരമായ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയല്ല. ഈ സഭ എംപിമാരെ മാത്രമല്ല, നമ്മുടെ രാജ്യത്തെ 140 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്നു. ഞങ്ങളുടെ ബഹുമാനപ്പെട്ട എല്ലാ എംപിമാരും സമഗ്രമായ തയ്യാറെടുപ്പോടെ ചര്‍ച്ചകള്‍ക്ക് സംഭാവന നല്‍കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. വൈവിധ്യമാര്‍ന്ന അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണ്; നിഷേധാത്മകതയാണ് ഹാനികരം. രാജ്യത്തിന് നിഷേധാത്മക ചിന്ത ആവശ്യമില്ല, മറിച്ച് പുരോഗതിയുടെയും വികസനത്തിന്റെയും പ്രത്യയശാസ്ത്രവുമായി മുന്നേറണം, അത് നമ്മുടെ രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് ഉയര്‍ത്തും. ഭാരതത്തിലെ സാധാരണ ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റുന്നതിനായി ഈ ജനാധിപത്യ ക്ഷേത്രത്തെ ക്രിയാത്മകമായി ഉപയോഗിക്കുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു.

സുഹൃത്തുക്കളേ, വളരെ നന്ദി.

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Silicon Sprint: Why Google, Microsoft, Intel And Cognizant Are Betting Big On India

Media Coverage

Silicon Sprint: Why Google, Microsoft, Intel And Cognizant Are Betting Big On India
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi speaks with PM Netanyahu of Israel
December 10, 2025
The two leaders discuss ways to strengthen India-Israel Strategic Partnership.
Both leaders reiterate their zero-tolerance approach towards terrorism.
PM Modi reaffirms India’s support for efforts towards a just and durable peace in the region.

Prime Minister Shri Narendra Modi received a telephone call from the Prime Minister of Israel, H.E. Mr. Benjamin Netanyahu today.

Both leaders expressed satisfaction at the continued momentum in India-Israel Strategic Partnership and reaffirmed their commitment to further strengthening these ties for mutual benefit.

The two leaders strongly condemned terrorism and reiterated their zero-tolerance approach towards terrorism in all its forms and manifestations.

They also exchanged views on the situation in West Asia. PM Modi reaffirmed India’s support for efforts towards a just and durable peace in the region, including early implementation of the Gaza Peace Plan.

The two leaders agreed to remain in touch.