ഡൽഹി-അമൃത്സർ-കട്ര എക്‌സ്പ്രസ് വേയ്‌ക്ക്‌ തറക്കല്ലിടും ; ഡൽഹിയിൽ നിന്ന് അമൃത്സറിലേക്കും കട്ര യിലേക്കുള്ള യാത്രാസമയം പകുതിയായി കുറയ്ക്കും
പ്രധാന മതകേന്ദ്രങ്ങളിലേക്കുള്ള പ്രവേശനക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, പ്രധാന സിഖ് മതകേന്ദ്രങ്ങൾക്ക് മെച്ചപ്പെട്ട കണക്റ്റിവിറ്റി ലഭിക്കുന്നതിന് ; വൈഷ്ണോദേവിയിലെത്തുന്നത് എളുപ്പമായിത്തീരുന്നു
അമൃത്സർ - ഉന ഭാഗത്തെ 4 വരി പാതയാക്കി നവീകരിക്കാൻ ; നാല് പ്രധാന ദേശീയ പാതകളെ ബന്ധിപ്പിക്കാൻ
തന്ത്രപ്രധാനമായ മുകേരിയൻ - തൽവാര പുതിയ ബ്രോഡ് ഗേജ് റെയിൽ പാതയ്‌ക്ക്‌ തറക്കല്ലിടും; പ്രദേശത്ത് എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി നൽകുന്നതിന്
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ലോകോത്തര നിലവാരത്തിലുള്ള മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമത്തിന് അനുസൃതമായി മേഖലയിൽ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ ഉത്തേജനം ലഭിക്കും.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ലോകോത്തര നിലവാരത്തിലുള്ള മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമത്തിന് അനുസൃതമായി മേഖലയിൽ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ ഉത്തേജനം ലഭിക്കും.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജനുവരി 5 ന് പഞ്ചാബിലെ ഫിറോസ്പൂർ സന്ദർശിക്കുകയും ഉച്ചയ്ക്ക് 1 മണിക്ക്  ഏകദേശം 42,750 കോടി രൂപയിലധികം വരുന്ന ഒന്നിലധികം വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്യും. ഈ പദ്ധതികളിൽ ഡൽഹി-അമൃത്സർ-കട്ര  എക്സ്പ്രസ് വേ ,  അമൃത്സർ-ഉന ഭാഗത്തെ  നാലുവരിപ്പാത, മുകേരിയൻ - തൽവാര പുതിയ ബ്രോഡ് ഗേജ് റെയിൽവേ ലൈൻ, ഫിറോസ്പൂരിൽ പിജിഐ ഉപ കേന്ദ്രം , കപൂർത്തലയിലും ഹോഷിയാർപൂരിലും രണ്ട് പുതിയ മെഡിക്കൽ കോളേജുകൾ  തുടങ്ങിയവ ഉൾപ്പെടുന്നു. 

രാജ്യത്തുടനീളമുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്താനുള്ള പ്രധാനമന്ത്രിയുടെ നിരന്തരമായ ശ്രമം പഞ്ചാബിൽ   ഒന്നിലധികം ദേശീയ പാത വികസന സംരംഭങ്ങൾ ഏറ്റെടുക്കുന്നതിലേക്ക് നയിച്ചു. 2014ൽ 1700 കിലോമീറ്ററായിരുന്ന സംസ്ഥാനത്തെ ദേശീയ പാതകളുടെ ആകെ നീളം 2021ൽ 4100 കിലോമീറ്ററായി ഇരട്ടിയിലധികം വർധിപ്പിക്കാൻ ഇത് സഹായകമായി. പ്രധാന മതകേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം വർധിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് പൂർത്തീകരിക്കുന്നതിനുള്ള ഒരു ചുവടുവെയ്പ്പ് കൂടിയാണിത്.

669 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-അമൃത്സർ-കത്ര എക്‌സ്പ്രസ് വേ 39,500 കോടി രൂപ ചെലവിൽ വികസിപ്പിക്കും. ഡൽഹിയിൽ നിന്ന് അമൃത്‌സറിലേക്കും കട്രയിലേക്കുള്ള യാത്രാസമയം പകുതിയായി കുറയും. സുൽത്താൻപൂർ ലോധി, ഗോയിൻദ്വാൾ സാഹിബ്, ഖദൂർ സാഹിബ്, തരൺ തരൺ, കത്രയിലെ വൈഷ്‌ണോ ദേവി എന്നീ പ്രധാന സിഖ് മതകേന്ദ്രങ്ങളെ ഗ്രീൻഫീൽഡ് എക്‌സ്‌പ്രസ് വേ ബന്ധിപ്പിക്കും. ഹരിയാന, ചണ്ഡീഗഡ്, പഞ്ചാബ്, ജമ്മു കശ്മീർ എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണ പ്രദേശങ്ങളിലെ അംബാല, ചണ്ഡീഗഡ്, മൊഹാലി, സംഗ്രൂർ, പട്യാല, ലുധിയാന, ജലന്ധർ, കപൂർത്തല, കത്വ, സാംബ തുടങ്ങിയ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളെയും ഈ അതിവേഗ പാത ബന്ധിപ്പിക്കും.
ഏകദേശം 1700 കോടി ചെലവിലാണ് അമൃത്സർ-ഉന ഭാഗത്തെ നാലുവരിയാക്കുന്നത്. വടക്കൻ പഞ്ചാബിന്റെയും ഹിമാചൽ പ്രദേശിന്റെയും രേഖാംശ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന വലിയ അമൃത്സർ മുതൽ ഭോട്ടാ ഇടനാഴിയുടെ ഭാഗമാണ് 77 കിലോമീറ്റർ നീളമുള്ള ഭാഗം, നാല് പ്രധാന ദേശീയ പാതകളെ ബന്ധിപ്പിക്കുന്നു, അതായത് അമൃത്സർ-ഭട്ടിൻഡ-ജാംനഗർ സാമ്പത്തിക ഇടനാഴി, ഡൽഹി-അമൃത്സർ-കത്ര എക്‌സ്പ്രസ് വേ. സൗത്ത് കോറിഡോർ, കാൻഗ്ര-ഹാമിർപൂർ-ബിലാസ്പൂർ-ഷിംല ഇടനാഴി. ഘോമാൻ, ശ്രീ ഹർഗോവിന്ദ്പൂർ, പുൽപുക്ത ടൗൺ (പ്രസിദ്ധമായ ഗുരുദ്വാര പുൽപുക്ത സാഹിബിന്റെ ഭവനം) എന്നിവിടങ്ങളിലെ മതപരമായ സ്ഥലങ്ങളുടെ കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ ഇത് സഹായിക്കും.

410 കോടിയിലധികം രൂപ ചെലവിൽ  മുകേരിയനും തൽവാരയ്ക്കും ഇടയിൽ   27 കിലോമീറ്റർ നീളത്തിൽ  നിർമിക്കുന്ന    പുതിയ ബ്രോഡ് ഗേജ് റെയിൽവേ ലൈനിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. നംഗൽ അണക്കെട്ട്-ദൗലത്പൂർ ചൗക്ക് റെയിൽവേ സെക്ഷന്റെ വിപുലീകരണമാണ് ഈ  റെയിൽവേ ലൈൻ. ഇത് പ്രദേശത്ത് എല്ലാ കാലാവസ്ഥയും ഉള്ള ഗതാഗത മാർഗ്ഗം നൽകും. ഈ പദ്ധതിക്ക് തന്ത്രപ്രധാനമായ പ്രാധാന്യമുണ്ട്, കാരണം ഇത് ജമ്മു കശ്മീരിലേക്കുള്ള ഒരു ബദൽ റൂട്ടായി വർത്തിക്കും, ഇത് നിലവിലുള്ള ജലന്ധർ-ജമ്മു റെയിൽവേ ലൈനുമായി മുകേരിയനിൽ ചേരും. പഞ്ചാബിലെ ഹോഷിയാർപൂരിലെയും ഹിമാചൽ പ്രദേശിലെ ഉനയിലെയും ജനങ്ങൾക്ക് ഈ പദ്ധതി പ്രത്യേകിച്ചും പ്രയോജനകരമാകും. ഇത് മേഖലയിലെ വിനോദസഞ്ചാരത്തിന് ഉത്തേജനം നൽകുകയും ഹിൽ സ്റ്റേഷനുകളിലേക്കും മതപരമായ പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്കും കണക്റ്റിവിറ്റി എളുപ്പമാക്കുകയും ചെയ്യും.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ലോകോത്തര മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമത്തിന് അനുസൃതമായി, പഞ്ചാബിലെ മൂന്ന് പട്ടണങ്ങളിൽ പുതിയ മെഡിക്കൽ അടിസ്ഥാനസൗകര്യത്തിന്  തറക്കല്ലിടും. ഫിറോസ്പൂരിലെ 100 കിടക്കകളുള്ള പിജിഐ ഉപ കേന്ദ്രത്തിന്  490 കോടിയിലധികം രൂപ ചെലവിൽ നിർമിക്കും. ഇന്റേണൽ മെഡിസിൻ, ജനറൽ സർജറി, ഓർത്തോപീഡിക്‌സ്, പ്ലാസ്റ്റിക് സർജറി, ന്യൂറോ സർജറി, ഒബ്‌സ്റ്റട്രിക്‌സ് & ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഒഫ്താൽമോളജി, ഇഎൻടി, സൈക്യാട്രി-ഡ്രഗ് ഡി-അഡിക്ഷൻ തുടങ്ങി 10 സ്പെഷ്യാലിറ്റികളിൽ ഇത് സേവനങ്ങൾ നൽകും. സാറ്റലൈറ്റ് സെന്റർ ഫിറോസ്പൂരിലും സമീപ പ്രദേശങ്ങളിലും ലോകോത്തര മെഡിക്കൽ സൗകര്യങ്ങൾ ലഭ്യമാക്കും.

കപൂർത്തലയിലെയും ഹോഷിയാർപൂരിലെയും രണ്ട് മെഡിക്കൽ കോളേജുകൾ ഏകദേശം 325 കോടി രൂപ വീതം ചിലവഴിച്ച് 100 സീറ്റുകളുള്ളതാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ 'ജില്ലാ/റഫറൽ ആശുപത്രികളോട് അനുബന്ധിച്ച് പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കൽ' എന്ന പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ഈ കോളേജുകൾക്ക് അംഗീകാരം ലഭിച്ചു. ഈ സ്കീമിന് കീഴിൽ പഞ്ചാബിന് ആകെ മൂന്ന് മെഡിക്കൽ കോളേജുകൾ അനുവദിച്ചിട്ടുണ്ട്. ഒന്നാം ഘട്ടത്തിൽ എസ്എഎസ് നഗറിൽ അംഗീകരിച്ച കോളേജ് ഇതിനകം തന്നെ പ്രവർത്തനക്ഷമമാണ്.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Odisha’s Dhenkanal farmers export 3 tonne of mango to London

Media Coverage

Odisha’s Dhenkanal farmers export 3 tonne of mango to London
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 14
May 14, 2026

Kisan Kalyan to Viksit Bharat: PM Modi Delivers Jobs, Markets & Dignity Across Rural and Industrial India