സേവനത്തോടുള്ള ഭർവാഡ് സമൂഹത്തിന്റെ സമർപ്പണം, പ്രകൃതിയോടുള്ള സ്നേഹം, പശു സംരക്ഷണത്തോടുള്ള പ്രതിജ്ഞാ​ബദ്ധത എന്നിവയെ പ്രധാനമന്ത്രി പ്രകീർത്തിച്ചു
ഗ്രാമങ്ങൾ വികസിപ്പിക്കലാണു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള ആദ്യ പടി: പ്രധാനമന്ത്രി
ആധുനികതയിലൂടെ സമൂഹത്തെ ശാക്തീകരിക്കുന്നതിന് വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യത്തിനു പ്രധാനമന്ത്രി ഊന്നൽ നൽകി
രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയായ “കൂട്ടായ പ്രയത്ന”ത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഉയർത്തിക്കാട്ടി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗുജറാത്തിലെ ഭർവാഡ് സമുദായവുമായി ബന്ധപ്പെട്ട ബാവലിയാലി ധാമിന്റെ പരിപാടിയെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. മഹന്ത് ശ്രീ റാം ബാപ്പുജിക്കും സമുദായ നേതാക്കൾക്കും സന്നിഹിതരായ ആയിരക്കണക്കിനു ഭക്തർക്കും ശ്രീ മോദി ഹൃദയംഗമമായ ആശംസകൾ നേർന്നു. ഭർവാഡ് സമൂഹത്തിന്റെ പാരമ്പര്യങ്ങൾക്കും ഈ പാരമ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനായി ജീവിതം സമർപ്പിച്ച ആദരണീയരായ സന്ന്യാസിമാർക്കും മഹത്തുക്കൾക്കും ശ്രദ്ധാഞ്ജലിയർപ്പിച്ചാണ് അദ്ദേഹം ആരംഭിച്ചത്. മഹാകുംഭമേളയുമായി ബന്ധപ്പെട്ട അതിയായ സന്തോഷവും അഭിമാനവും ഉയർത്തിക്കൊണ്ട് പ്രധാനമന്ത്രി, മഹന്ത് ശ്രീ റാം ബാപ്പുജിക്കു മഹാമണ്ഡലേശ്വര്‍ പദവി ലഭിച്ച പവിത്രമായ വേളയെക്കുറിച്ചു പരാമർശിച്ചു. ഇതു മഹത്തായ നേട്ടമാണെന്നും ഏവർക്കും സന്തോഷമേകുന്നുവെന്നും അദ്ദേഹം പറഞ്ഞു. മഹന്ത് ശ്രീ റാം ബാപ്പുജിക്കും സമുദായത്തിലെ കുടുംബങ്ങൾക്കും അവരുടെ സംഭാവനകളും നേട്ടങ്ങളും ആഘോഷിക്കുന്ന വേളയിൽ അദ്ദേഹം ആശംസകൾ അറിയിച്ചു.

സമുദായം ഒരുക്കിയ ഭാഗവതകഥ എടുത്തുപറഞ്ഞ അദ്ദേഹം, കഴിഞ്ഞ ഒരാഴ്ചയായി ഭാവ്‌നഗറിന്റെ മണ്ണ് ഭഗവാൻ കൃഷ്ണന്റെ വൃന്ദാവനമായി മാറുന്നതായി തോന്നിയതായും, ജനങ്ങൾ കൃഷ്ണന്റെ ചൈതന്യത്തിൽ മുഴുകിയ ഭക്തി നിറഞ്ഞ അന്തരീക്ഷമാണിതെന്നും പറഞ്ഞു. “ബാവലിയാലി വെറുമൊരു മതകേന്ദ്രമല്ല, മറിച്ച് ഭർവാഡ് സമൂഹത്തിനും മറ്റു പലർക്കും വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമാണ്” -ശ്രീ മോദി കൂട്ടിച്ചേർത്തു.

 

നാഗ ലഖ ഠാക്കുറിന്റെ അനുഗ്രഹത്താൽ, ബാവലിയാലി എന്ന പുണ്യസ്ഥലം ഭർവാഡ് സമുദായത്തിന് എല്ലായ്‌പ്പോഴും യഥാർത്ഥ ദിശാബോധവും അതിരറ്റ പ്രചോദനവും നൽകിയിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ശ്രീ നാഗ ലഖ ഠാക്കുർ ക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠയുടെ സുവർണാവസരം എടുത്തുകാട്ടിയ അദ്ദേഹം, അതിനെ സുപ്രധാന സന്ദർഭമായി വിശേഷിപ്പിച്ചു. കഴിഞ്ഞ ആഴ്ച നടന്ന ഊർജസ്വലമായ ആഘോഷങ്ങൾ ചൂണ്ടിക്കാട്ടി, സമൂഹത്തിന്റെ ആവേശത്തെയും ഊർജത്തെയും അദ്ദേഹം പ്രശംസിച്ചു. ആയിരക്കണക്കിനു സ്ത്രീകൾ അവതരിപ്പിച്ച റാസ് നൃത്തത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഇതു വൃന്ദാവനത്തിന്റെ ജീവസുറ്റ രൂപമാണെന്നും വിശ്വാസം, സംസ്കാരം, പാരമ്പര്യം എന്നിവയുടെ സമന്വയമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. അത് അതിയായ സന്തോഷത്തിന്റെയും സംതൃപ്തിയുടെയും ഉറവിടമാണെന്നും അദ്ദേഹം പരാമർശിച്ചു. പരിപാടികളിൽ പങ്കെടുത്ത കലാകാരന്മാരുടെ സംഭാവനകൾ അദ്ദേഹം എടുത്തുകാട്ടി. അവർ പരിപാടികൾക്കു ജീവൻ നൽകുകയും സമൂഹത്തിനു സമയബന്ധിതമായ സന്ദേശങ്ങൾ നൽകുകയും ചെയ്തുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ഭാഗവതകഥയിലൂടെ സമൂഹത്തിനു വിലപ്പെട്ട സന്ദേശങ്ങൾ തുടർന്നും ലഭിക്കുമെന്നു പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. പരിപാടിയിൽ ഉൾപ്പെട്ട എല്ലാവർക്കും അദ്ദേഹം ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു. അവരുടെ ശ്രമങ്ങൾ അനന്തമായ അഭിനന്ദനങ്ങൾ അർഹിക്കുന്നുവെന്ന് അദ്ദേഹം പ്രസ്താവിച്ചു.

ഈ ശുഭവേളയിൽ പങ്കെടുക്കാൻ ക്ഷണിച്ചതിനു മഹന്ത് ശ്രീ റാം ബാപ്പുജിക്കും ബാവലിയാലി ധാം പരിപാടിയുടെ സംഘാടകർക്കും നന്ദി അറിയിച്ച പ്രധാനമന്ത്രി, പാർലമെന്ററി പ്രതിജ്ഞാബദ്ധതകൾ കാരണം നേരിട്ടു പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ചു. ഭാവിയിൽ അവിടം സന്ദർശിച്ചു ശ്രദ്ധാഞ്ജലിയർപ്പിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

ഭർവാഡ് സമൂഹമായും ബാവലിയാലി ധാമുമായും ഉള്ള ദീർഘകാല ബന്ധം ശ്രീ മോദി എടുത്തുകാട്ടി. സേവനത്തോടുള്ള സമുദായത്തിന്റെ സമർപ്പണം, പ്രകൃതിയോടുള്ള അവരുടെ സ്നേഹം, ഗോസംരക്ഷണത്തോടുള്ള പ്രതിജ്ഞാബദ്ധത എന്നിവയെ പ്രശംസിച്ച അദ്ദേഹം, ഈ മൂല്യങ്ങൾ വാക്കുകൾക്ക് അതീതമാണെന്ന് അഭിപ്രായപ്പെട്ടു. സമൂഹത്തിനുള്ളിൽ ആഴത്തിൽ പ്രതിധ്വനിക്കുന്ന പൊതുവായ വികാരത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

 

നാഗ ലഖ ഠാക്കുറിന്റെ അഗാധമായ പാരമ്പര്യത്തെ എടുത്തു പറഞ്ഞ ശ്രീ മോദി, സേവനത്തിന്റെയും പ്രചോദനത്തിന്റെയും ദീപസ്തംഭമാണ് അദ്ദേഹത്തിന്റെ സംഭാവനകളെന്നു വിശേഷിപ്പിച്ചു. നൂറ്റാണ്ടുകൾക്കുശേഷവും ഓർമിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്ന ഠാക്കുറിന്റെ ശ്രമങ്ങളുടെ ശാശ്വതസ്വാധീനം അദ്ദേഹം എടുത്തുകാട്ടി. ഗുജറാത്തിലെ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ, പ്രത്യേകിച്ച് കടുത്ത വരൾച്ചയുടെ കാലത്ത്, ബഹുമാന്യനായ ഇസു ബാപ്പു നൽകിയ ശ്രദ്ധേയമായ സേവനങ്ങൾക്കു വ്യക്തിപരമായി സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജലക്ഷാമം സ്ഥിരം പ്രശ്നമായിരുന്ന ധംധുക, റാംപുർ തുടങ്ങിയ പ്രദേശങ്ങൾ നേരിടുന്ന വലിയ ബുദ്ധിമുട്ടുകൾ അദ്ദേഹം പരാമർശിച്ചു. ദുരിതബാധിതർക്കായി ആദരണീയനായ ഇസു ബാപ്പു നടത്തിയ നിസ്വാർത്ഥ സേവനത്തെ അദ്ദേഹം പ്രകീർത്തിച്ചു. ഗുജറാത്തിലെമ്പാടും അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന പവിത്രമായ പ്രവൃത്തിയാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കുടിയിറക്കപ്പെട്ട സമുദായങ്ങളുടെ ക്ഷേമം, അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം, പരിസ്ഥിതിസംരക്ഷണം, ഗിർ പശുക്കളുടെ സംരക്ഷണം എന്നിവയിലുള്ള ഇസു ബാപ്പുവിന്റെ സമർപ്പണത്തെ പ്രധാനമന്ത്രി എടുത്തുകാട്ടി. ഇസു ബാപ്പുവിന്റെ പ്രവർത്തനത്തിന്റെ ഓരോ വശവും സേവനത്തിന്റെയും കാരുണ്യത്തിന്റെയും ആഴത്തിലുള്ള പാരമ്പര്യം പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

​കഠിനാധ്വാനത്തിനും ത്യാഗത്തിനുമായുള്ള ഭർവാഡ് സമുദായത്തിന്റെ അചഞ്ചലമായ പ്രതിജ്ഞാബദ്ധതയെ പ്രശംസിച്ച ശ്രീ മോദി, അവരുടെ സ്ഥിരമായ പുരോഗതിക്കും സഹനശക്തിക്കും ഊന്നൽ നൽകി, സമുദായവുമായുള്ള തന്റെ മുൻകാല ഇടപെടലുകൾ അനുസ്മരിച്ചു. വടിയ്ക്ക് പകരം, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന പേനകൾ സ്വീകരിക്കാൻ അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു. കുട്ടികൾ വിദ്യാഭ്യാസത്തിലൂടെ മുന്നേറി ഈ കാഴ്ചപ്പാടു സ്വീകരിച്ചതിനാൽ ഭർവാഡ് സമുദായത്തിലെ പുതിയ തലമുറയിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. കൂടുതൽ പുരോഗതിയുടെ ആവശ്യകത ശ്രീ മോദി എടുത്തുപറഞ്ഞു. ഇപ്പോൾ സമൂഹത്തിലെ പെൺമക്കൾ പോലും കമ്പ്യൂട്ടറുകൾ കൈകളിൽ കരുതണമെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിയുടെയും സംസ്കാരത്തിന്റെയും സംരക്ഷകരെന്ന നിലയിൽ സമുദായത്തിന്റെ പങ്കിന് അദ്ദേഹം ഊന്നൽ നൽകി. “അതിഥി ദേവോ ഭവ” പാരമ്പര്യം സാക്ഷാത്കരിക്കുന്നതിനെ പ്രശംസിച്ചു. കൂട്ടുകുടുംബങ്ങളിൽ മുതിർന്നവരെ പരിപാലിക്കുന്ന ഭർവാഡ് സമൂഹത്തിന്റെ അതുല്യമായ മൂല്യങ്ങൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, ദൈവികസേവനത്തിനു തുല്യമായ സേവന മനോഭാവത്തെ ഇതു പ്രതിഫലിപ്പിക്കുന്നതായി പറഞ്ഞു. ആധുനികത സ്വീകരിക്കുന്നതിനൊപ്പം പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിലുള്ള സമുദായത്തിന്റെ ശ്രമങ്ങൾ ഉയർത്തിക്കാട്ടിയ അദ്ദേഹം, കുടിയിറക്കപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്കു ഹോസ്റ്റൽ സൗകര്യങ്ങൾ നൽകൽ, ആഗോളതലത്തിൽ പുതിയ അവസരങ്ങളുമായി സമൂഹത്തെ ബന്ധിപ്പിക്കൽ തുടങ്ങിയ സംരംഭങ്ങളെ അഭിനന്ദിച്ചു. സമുദായത്തിലെ പെൺകുട്ടികൾ കായികരംഗത്തു മികവു പുലർത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച അദ്ദേഹം, ഗുജറാത്തിലെ ഖേൽ മഹാകുംഭമേളയിൽ താൻ കണ്ട കഴിവുകൾ എടുത്തുകാട്ടി. കന്നുകാലിവളർത്തലിനുള്ള സമൂഹത്തിന്റെ സമർപ്പണത്തിനും, പ്രത്യേകിച്ച് രാജ്യത്തിന് അഭിമാനമായ ഗിർ പശു ഇനത്തെ സംരക്ഷിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങൾക്കും അദ്ദേഹം ഊന്നൽ നൽകി. ഗിർ പശുക്കളുടെ ആഗോള അംഗീകാരത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. കന്നുകാലികൾക്കു നൽകുന്ന അതേ കരുതലും പരിചരണവും കുട്ടികൾക്കും നൽകണമെന്ന് അദ്ദേഹം സമുദായത്തോട് ആവശ്യപ്പെട്ടു.

 

ഭർവാഡ് സമൂഹവുമായുള്ള തന്റെ ആഴത്തിലുള്ള ബന്ധത്തിന് ഊന്നൽ നൽകി, അവരെ തന്റെ കുടുംബമായും പങ്കാളികളായും വിശേഷിപ്പിച്ച ശ്രീ മോദി, ബാവലിയാലി ധാമിലെ സമ്മേളനത്തെക്കുറിച്ചു പറഞ്ഞു. അടുത്ത 25 വർഷത്തിനുള്ളിൽ വികസിത ഇന്ത്യ എന്ന തന്റെ കാഴ്ചപ്പാടിനെ സമുദായം പിന്തുണയ്ക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കൂട്ടായ ശ്രമങ്ങളുടെ പ്രാധാന്യം എടുത്തുപറഞ്ഞ അദ്ദേഹം, ‘കൂട്ടായ പ്രയത്നം’ രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയാണെന്നു ചുവപ്പുകോട്ടയിൽ നിന്നു നടത്തിയ പ്രസ്താവന ആവർത്തിച്ചു. വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ആദ്യപടിയായി ഗ്രാമങ്ങൾ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയ്ക്കു പ്രധാനമന്ത്രി അടിവരയിട്ടു. കുളമ്പുരോഗത്തെ ചെറുക്കുന്നതിനു കന്നുകാലികൾക്കുള്ള ഗവണ്മെന്റിന്റെ സൗജന്യ വാക്സിനേഷൻ പദ്ധതി എടുത്തുകാട്ടി, കന്നുകാലികൾക്കു പതിവായി വാക്സിനേഷൻ ഉറപ്പാക്കാൻ അദ്ദേഹം സമുദായത്തെ പ്രേരിപ്പിച്ചു. കാരുണ്യത്തിന്റെ പ്രവൃത്തിയായും ദൈവാനുഗ്രഹം നേടാനുള്ള മാർഗമായും അദ്ദേഹം ഈ സംരംഭത്തെ വിശേഷിപ്പിച്ചു. കന്നുകാലി പരിപാലകർക്കു കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭ്യമാക്കാൻ സഹായിക്കുന്ന കിസാൻ ക്രെഡിറ്റ് കാർഡുകൾ ഏർപ്പെടുത്തിയതിനെക്കുറിച്ചും ശ്രീ മോദി പരാമർശിച്ചു. നാടൻ കന്നുകാലി ഇനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തിന് അദ്ദേഹം ഊന്നൽ നൽകി. അവയുടെ സംരക്ഷണത്തിനും വളർച്ചയ്ക്കും പ്രധാന സംരംഭമായി ദേശീയ ഗോകുൽ ദൗത്യം അദ്ദേഹം എടുത്തുകാട്ടി. ഈ പരിപാടികൾ പൂർണമായി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം സമുദായത്തോട് അഭ്യർത്ഥിച്ചു. അമ്മമാരുടെ ബഹുമാനാർത്ഥം മരങ്ങൾ നടാൻ സമുദായത്തെ പ്രോത്സാഹിപ്പിച്ച്, വൃക്ഷത്തൈ നടലിന്റെ പ്രാധാന്യം പ്രധാനമന്ത്രി ആവർത്തിച്ചു. അമിതമായ ചൂഷണത്താലും രാസവസ്തുക്കളുടെ ഉപയോഗത്താലും തകർന്ന ഭൂമാതാവിന്റെ ആരോഗ്യം പുനഃസ്ഥാപിക്കാനുള്ള മാർഗമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പ്രകൃതിദത്തകൃഷിയുടെ മൂല്യത്തിന് അദ്ദേഹം ഊന്നൽ നൽകി. ഭൂമിയെ പുനരുജ്ജീവിപ്പിക്കാൻ ഈ രീതി സ്വീകരിക്കാൻ സമുദായത്തോട് അഭ്യർത്ഥിച്ചു. മണ്ണിനെ ശക്തിപ്പെടുത്തുന്നതിനുള്ള വിഭവമായി കന്നുകാലികളുടെ ചാണകത്തിന്റെ സാധ്യതകൾ എടുത്തുകാട്ടി, സേവനത്തോടുള്ള ഭർവാഡ് സമുദായത്തിന്റെ സമർപ്പണത്തെ ശ്രീ മോദി പ്രശംസിച്ചു. പ്രകൃതിദത്തകൃഷി പ്രോത്സാഹിപ്പിക്കുന്നതിൽ ഗുജറാത്ത് ഗവർണർ ശ്രീ ആചാര്യ ദേവവ്രതിന്റെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഈ ലക്ഷ്യത്തിലേക്കു സംഭാവന നൽകാൻ സമുദായത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു.

ഭർവാഡ് സമുദായത്തിനു ഹൃദയംഗമമായ ആശംസകൾ നേർന്ന പ്രധാനമന്ത്രി, എല്ലാവർക്കും നാഗ ലഖ ഠാക്കുറിന്റെ അനുഗ്രഹം തുടർന്നും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിച്ചു. ബാവലിയാലി ധാമുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികളുടെയും ക്ഷേമത്തിലും പുരോഗതിയിലും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകിയ ശ്രീ മോദി, സമൂഹത്തിലെ കുട്ടികൾ, പ്രത്യേകിച്ച് പെൺമക്കൾ, അക്കാദമികരംഗത്തു മികവു പുലർത്തണമെന്നും കരുത്തുറ്റ സമൂഹത്തിനു സംഭാവന നൽകണമെന്നും ആഹ്വാനം ചെയ്തു. ആധുനികതയിലൂടെയും കരുത്തിലൂടെയും സമൂഹത്തെ ശാക്തീകരിക്കുക എന്നതാണു മുന്നോട്ടുള്ള വഴിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ശുഭവേളയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷവും നന്ദിയും പ്രകടിപ്പിച്ച്, നേരിട്ടെത്താൻ കഴിഞ്ഞിരുന്നെങ്കിൽ അതു കൂടുതൽ സന്തോഷം നൽകുമായിരുന്നുവെന്നു പറഞ്ഞാണ് അദ്ദേഹം ഉപസംഹരിച്ചത്.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Net direct tax collection grows 23% to over ₹8.11 trillion till August 10

Media Coverage

Net direct tax collection grows 23% to over ₹8.11 trillion till August 10
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Shri Ram Nath Kovind’s autobiography will become a treasure for Indian democracy and Indian society: PM Modi
August 12, 2026


हमारे पूर्व राष्ट्रपति श्रीमान रामनाथ कोविंद जी, लोकसभा के अध्यक्ष आदरणीय ओम बिरला जी, श्रीमती सविता कोविंद जी, सभाग्रह में सभी वरिष्ठ जन बैठे हैं, सबका उल्लेख नहीं कर पाऊंगा, लेकिन मेरे लिए बहुत आनंद है कि एक पारिवारिक कार्यक्रम लग रहा है।

भाइयों-बहनों,

आज हमें श्री रामनाथ कोविंद जी की आत्मकथा के विमोचन का अवसर मिला है। मुझे खुशी है कि मुझे भी इस कार्यक्रम का हिस्सा बनने का सौभाग्य मिला है। कोविंद जी से मेरा बहुत लंबा परिचय रहा है, उन्हें करीब से जानने का भी अवसर मिला और राष्ट्रपति के रूप में उनका मार्गदर्शन और इस सबके साथ-साथ उनका मेरे प्रति विशेष स्नेह, उनकी आत्मीयता, ये मेरी बहुत बड़ी पूंजी रही है। मैंने उनके जीवन को जितना समझा है, उनकी कार्यक्षमताओं को जितना जाना है, मैं पूरे विश्वास से कह सकता हूं कि श्री रामनाथ कोविंद जी की ऑटो-बायोग्राफ़ी अपने आप में भारतीय लोकतंत्र और भारतीय समाज के लिए एक धरोहर बनेगी। कोविंद जी की जीवन यात्रा, समाज और राष्ट्र के लिए उनका योगदान, ऐसा कितना कुछ है जिसके बारे में मैं विस्तार से बात कर सकता हूं, लेकिन बुक रिलीज़ में केवल ‘कर्टन रेज़र’ ही होना चाहिए। आप सब किताब का पूरा लाभ पढ़कर ही लें, तो ही ज्यादा अच्छा है।

साथियों,

कोविंद जी की जीवन यात्रा को आप उनके शब्दों में जानें, उनकी लेखनी को, उनके अनुभवों को देश की नई पीढ़ी पढ़े, इससे हर किसी को काफी कुछ सीखने को मिलेगा। मैं रामनाथ कोविंद जी को इस आत्मकथा के लिए बहुत-बहुत बधाई देता हूं।

साथियों,

कोविंद जी ने अपनी इस पुस्तक को बहुत ही सटीक नाम दिया है- “Triumph of the Indian Republic: My Life, My Struggles” कहने का भाव ये कि जीवन और जीवन के संघर्ष उनके व्यक्तिगत हैं, लेकिन उन संघर्षों के परिणामस्वरूप मिली जीत, भारत के गणतंत्र की है, भारत के लोकतंत्र की है।

साथियों,

हम सब अक्सर अनुभव करते हैं कि इंसान का एक स्वभाव होता है, लोग अपनी सफलता का श्रेय खुद को देते हैं और जीवन की मुश्किलों के लिए, कठिनाइयों के लिए समाज को जिम्मेदार ठहराते हैं। लेकिन, जब हृदय उदार हो, भारतीय संस्कार हों, तब व्यक्ति समाज की कमियाँ निकालने में समय नहीं गँवाता, वो उसके सकारात्मक पक्ष पर फोकस करता है, वो अपनी सफलता में समाज को बराबर का भागीदार मानता है। कोविंद जी की आत्मकथा और उसका शीर्षक इसके उदाहरण हैं। आप उनका जीवन देखिए, एक बेहद सामान्य परिवार में, कानपुर देहात में उनका जन्म हुआ। कोविंद जी ने अभी भी कुछ वर्णन किया और अपनी किताब में भी लिखा है, कैसे गर्मी के मौसम में एक दिन उनके घर में आग लग गई, उनकी माँ अपनी चिंता छोड़कर घर की चीजों को बचा रही थीं। आखिर, एक सामान्य परिवार में, माँ के लिए एक-एक चीज बच्चों के पालन-पोषण का जरिया होती है। उसी कोशिश में, आग में फंसकर उनकी माता जी की मृत्यु हो गई। आप कल्पना कर सकते हैं, छोटी सी उम्र में इस तरह की घटना, माँ को इस तरह खो देना, ये कितना दर्दनाक रहा होगा। मैं तो भाग्यशाली रहा हूं, मेरी मां 100 साल से भी अधिक जीवित रही और मुझे आशीर्वाद देती रही। उसके बावजूद भी, आज भी मैं मां की कमी महसूस करता हूं।

साथियों,

उनके जीवन का एक ऐसा दर्दनाक ये घटनाक्रम था, कोई भी इससे टूट सकता था, लेकिन कोविंद जी को उन मुश्किलों ने मजबूत किया। पड़ोस की एक माता जी ने उनके पालन-पोषण में मदद की। इससे उन्होंने समाज की एकता और सौहार्द की ताकत को समझा। इस घटना के बाद कोविंद जी के जीवन में उनके पिता की भूमिका और बड़ी हो गई और जिस तरह से उन्होंने अपने परिवार को संभाला, बच्चों को संस्कार दिये, इसीलिए, कोविंद जी अपने पिता को अपना हीरो मानते हैं।

साथियों,

बचपन के इन संघर्षों के बीच, कोविंद जी ने शिक्षा को, अपने सामर्थ्य को बढ़ाने का मार्ग बनाया। उन्होंने मेहनत की, उन्होंने संसाधनों की कमी को कमजोरी नहीं बनने दिया। और, एक ऐसे मुकाम तक पहुंचे, जिसकी कल्पना भी तब लोगों ने नहीं की थी। वो भारत जैसे विशाल देश के राष्ट्रपति बने।

साथियों,

इतने बड़े पद पर पहुंचने के बाद भी कोविंद जी का विनम्र व्यक्तित्व, उनकी सादगी ऐसे ही कायम रही। मुझे याद है प्रधानमंत्री के तौर पर मैं राष्ट्रपति भवन में उनसे मिलने जाता था। प्रोटोकॉल के हिसाब से जो बातें नहीं हो सकती हैं, वो बातें वो करते थे। वो प्रधानमंत्री को छोड़ने के लिए गाड़ी के दरवाजे तक आते थे। मैं शुरू में उनको प्रार्थना करता रहता था, प्लीज आप ऐसा मत कीजिए, लेकिन उन्होंने जीवन के आखिर तक अपनी उस विनम्रता को कभी छोड़ा नहीं। राष्ट्रपति बनने के बाद जब वे अपने गांव परौंख गए, तो उन्होंने वहाँ अपने गुरुओं के पैर छूकर उन्हें प्रणाम किया। गाँव की मिट्टी को नमन करके उन्होंने गाँव के सामान्य लोगों का धन्यवाद किया। पूरे देश ने वो भावुक दृश्य देखा था। उनके इस आचरण ने दुनिया के सामने भारत के संस्कारों की ऐसी तस्वीर सामने रखी, जिस पर हर भारतवासी गर्व करता है।

साथियों,

गुलामी के सैकड़ों साल में हमारे देश ने आर्थिक और सामाजिक रूप से बहुत कुछ खोया था। हमारे पूर्वजों ने सदियों तक संघर्ष किया। महात्मा गांधी, बाबा साहब अंबेडकर, ज्योतिबा फुले, सावित्रबाई फुले, ऐसी कितनी ही महान विभूतियों ने भारत के नवनिर्माण का सपना देखा था। एक ऐसा भारत जहां गरीब से गरीब, वंचित से वंचित को शिखर तक पहुँचने का अवसर मिल सके। कोविंद जी जैसे व्यक्तित्वों ने अपने श्रम और काबिलियत से केवल खुद का जीवन ही बदला, इतना नहीं है, उन्होंने सदियों के उस स्वप्न को, उस विज़न को भी साकार करने में अपनी अहम भूमिका निभाई है। और इस दिशा में हम सबके प्रयास अभी भी जारी हैं। हमें भविष्य में कोविंद जी जैसे अनेकों युवा चाहिए, जो परेशानियों से परास्त न हों, जो मुश्किलों के सामने मायूस न हों, बल्कि अपनी मेहनत से हर मंजिल को आसान बनाने का हौसला रखें। इसी बदलाव से सशक्त भारत के निर्माण का संकल्प पूरा होगा। यहीं से आत्मनिर्भर और विकसित भारत का रास्ता बनेगा।

साथियों,

ऐसे युवाशक्ति के निर्माण के लिए जो प्रेरणा चाहिए, कोविंद जी की ऑटोबायोग्राफ़ी उसका अहम स्रोत बन सकती है।

साथियों,

कोविंद जी ने अपनी जीवनी में मोरारजी भाई देसाई के साथ अनुभवों के बारे में भी इसमें विस्तार से बताया है। कोविंद जी के भीतर देशसेवा की जो भावना थी, मोरारजी भाई के साथ काम करके उन्हें जो सीखने को मिला, जो रास्ता मिला। कोविंद जी ने राजनीति और समाजसेवा को अपना मार्ग बनाया। वो अपने कर्तव्यों के लिए समर्पित रहे। सेवा को उन्होंने अपना लक्ष्य बनाकर काम किया। संसद में उनका कार्यकाल गवाह है। राज्यपाल के रूप में भी उन्होंने एक उदाहरण प्रस्तुत किया। राष्ट्रपति के रूप में भी हमें उनकी यही कर्तव्यनिष्ठा दिखाई देती रही। यहाँ तक कि राष्ट्रपति जैसे सर्वोच्च पद से सेवामुक्त होने के बाद भी उन्होंने विश्राम नहीं लिया है। वो अभी भी ‘एक देश, एक चुनाव’ One Nation, One Election जैसे महत्वपूर्ण विषय पर काम कर रहे हैं। देश को जगा रहे हैं। ये एक ऐसा विषय है, जिसका समाधान देश के लोकतंत्र का नया अध्याय शुरू कर सकता है। मैं मानता हूँ, कोविंद जी की इस कर्तव्यनिष्ठा और सेवाभाव से देश के लोग बहुत कुछ सीख सकते हैं।

साथियों,

सामाजिक जीवन में सक्रिय रहते हुये ऑटोबायोग्राफ़ी के लिए समय निकाल पाना बहुत मुश्किल होता है। कोविंद जी ने ये काम हम सबके लिए किया है, क्योंकि उनके जीवन में ऐसा कितना कुछ है, जिसमें गरीब वंचित तबके से आए तमाम लोग अपने जीवन की परछाई देख सकते हैं। कैसे एक साधारण परिवार मुश्किल हालातों में भी जीवन की शुचिता और ईमानदारी से समझौता नहीं करता, कैसे वही आदर्श आगे चलकर हमारे जीवन का आधार बनते हैं, हमारे कठिन समय के मूल्य किस तरह जीवनभर हमें रोशनी देते हैं, कैसे इस पवित्रता से हमें राष्ट्र सेवा की शक्ति मिलती है। अलग-अलग पदों का दायित्व निभाते हुए, कोविंद जी ने समाज को निरंतर इसकी प्रेरणा दी है।

साथियों,

मुझे विश्वास है, कोविंद जी की ऑटोबायोग्राफ़ी, इसमें उनके जीवन की ही नहीं, बल्कि हमारे लोकतंत्र की भी अहम स्मृतियाँ सुरक्षित होंगी। मैं एक बार फिर उन्हें उनकी आत्मकथा के लिए शुभकामनाएं देता हूं। और मैं खास करके युवा पीढ़ी से आग्रह करूंगा, रील का जमाना है, सोशल मीडिया में इनफ्लुएंसर आपको खींच के कहीं-कहीं ले जाते हैं। इस शॉर्टकट के युग में भी एक बात हम जरूर याद रखें, रेलवे स्टेशन पर लिखा हुआ होता है, कुछ लोगों को पटरी पर कूद कर के जाने की आदत होती है, ब्रिज पर नहीं जाते। तो वहां लिखा होता है, शॉर्टकट विल कट यू शॉर्ट। और अगर शॉर्टकट के रास्ते से भी कहीं बाहर निकलना है, तो मैं नौजवानों को कहूंगा आपको जिसका भी पसंद हो ऑटोबायोग्राफी जरूर पढ़ें। ऑटोबायोग्राफी उस कालखंड की इतिहास की घटनाओं को अलग तरीके से समझने का अवसर देती है। इतिहास से काफी निकट होता है वो कालखंड बायोग्राफी का और इसलिए मैं जरूर चाहूंगा कि कोविंद जी की जो मेहनत है, वो आने वाली पीढ़ियों को काम आए, युवा पीढ़ी को विशेष रूप से काम आए। बहुत-बहुत शुभकामनाएं। बहुत-बहुत धन्यवाद।