ആരോഗ്യ സംരക്ഷണം, വ്യോമയാനം, വിനോദസഞ്ചാരം, അടിസ്ഥാന സൗകര്യങ്ങൾ എന്നീ മേഖലകളിലെ പദ്ധതികൾക്ക് തുടക്കം കുറിച്ചുകൊണ്ട് ദമനിൽ ഒരു പുതിയ വികസന മുന്നേറ്റം: ഈ സംരംഭങ്ങൾ കേന്ദ്രഭരണ പ്രദേശത്തുടനീളമുള്ള ജീവിതങ്ങളെ പരിവർത്തനം ചെയ്യും: പ്രധാനമന്ത്രി
ഇന്ന് പുറത്തുവന്ന കണക്കുകൾ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ എത്രത്തോളം ശക്തമാണെന്ന് വ്യക്തമാക്കുന്നു; 2025–26 വർഷത്തിൽ ഇന്ത്യ 7.7% വളർച്ചാ നിരക്ക് കൈവരിച്ചു, മാർച്ച് 31-ന് അവസാനിച്ച മുൻ പാദത്തിലും ഇന്ത്യയുടെ വളർച്ച 7.8 ശതമാനമായിരുന്നു: പ്രധാനമന്ത്രി
കടുത്ത ആഗോള പ്രതിസന്ധികൾക്കിടയിലും 140 കോടി പൗരന്മാരുടെ കൂട്ടായ പരിശ്രമം, ഇന്ത്യ സ്വയം നിലനിൽക്കുക മാത്രമല്ല, മറിച്ച് പ്രതിസന്ധികളെ അതിജീവിച്ച് മുൻപന്തിയിൽ എത്താനുള്ള ശ്രമങ്ങളിൽ വിജയിക്കുന്നുവെന്നും ഉറപ്പാക്കിയിട്ടുണ്ട്: പ്രധാനമന്ത്രി
നമ്മുടെ ഗവണ്മെന്റ് ആരോഗ്യ മേഖലയ്ക്ക് എത്രത്തോളം മുൻഗണന നൽകുന്നു എന്നത് ദേശീയ കുടുംബാരോഗ്യ സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു; മുൻപ് ഇന്ത്യയിൽ ഭൂരിഭാഗം പ്രസവങ്ങളും ആശുപത്രികളിലായിരുന്നില്ല നടന്നിരുന്നത്; എന്നാൽ ഇന്ന് രാജ്യത്തെ 90 ശതമാനത്തിലധികം പ്രസവങ്ങളും ആശുപത്രികളിലാണ് നടക്കുന്നത്: പ്രധാനമന്ത്രി
മിഷൻ ഇന്ദ്രധനുഷ് മുഖേന കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പിൽ ഇന്ത്യ ശക്തമായ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്; 2014-ന് മുമ്പ് 60 ശതമാനം കുട്ടികൾക്ക് മാത്രമാണ് പൂർണ്ണമായി വാക്സിൻ ലഭിച്ചിരുന്നത്; ഇന്ന് ഇത് ഏകദേശം 90 ശതമാനമായി ഉയർന്നിട്ടുണ്ട്: പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ദമനിൽ 2,970 കോടിയോളം രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. പ്രാദേശിക നേതാക്കളുടെയും പൗരന്മാരുടെയും വലിയ കൂട്ടായ്മയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, പരിപാടിയിലെ വമ്പിച്ച ജനപങ്കാളിത്തത്തിന് ആഴമേറിയ നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. മുൻപ് നടത്തിയ  സന്ദർശനത്തെക്കുറിച്ച് അനുസ്മരിച്ച അദ്ദേഹം, തന്റെ മുൻ നിരീക്ഷണം ഇന്ന് യാഥാർത്ഥ്യമായി മാറിയിരിക്കുകയാണെന്നും ഈ മേഖല ഇപ്പോൾ രാജ്യത്തിന്റെ വൈവിധ്യമാർന്നതും സജീവവുമായ സത്തയെ അഭിമാനപൂർവ്വം പ്രതിനിധീകരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. “വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ള ആളുകളുടെ വാസത്തിലൂടെ ഒരു സമ്പൂർണ്ണ രാജ്യത്തിന്റെ മനോഹരമായ കാഴ്ച സമ്മാനിക്കുന്ന ‘മിനി ഇന്ത്യ’യുടെ ജീവസ്സുറ്റ ഉദാഹരണമായി ദാമൻ മാറിയിരിക്കുന്നു,”' ശ്രീ മോദി അഭിപ്രായപ്പെട്ടു.

കേന്ദ്രഭരണ പ്രദേശങ്ങളുടെ ഭരണപരമായ പുരോഗതിയിൽ ആഴത്തിലുള്ള സംതൃപ്തി രേഖപ്പെടുത്തിയ പ്രധാനമന്ത്രി, ദമൻ, ദിയു, ദാദ്ര ആൻഡ് നഗർ ഹവേലി എന്നിവിടങ്ങളിൽ സജീവമായി നടപ്പിലാക്കുന്ന വളരെ ഫലപ്രദമായ ഭരണ മാതൃകയെ പ്രശംസിച്ചു.'“ഓരോ തവണ ഞാൻ ഇവിടെ വരുമ്പോഴും, എന്റെ മുൻ സന്ദർശനത്തെ അപേക്ഷിച്ച് ഈ പ്രദേശം വികസനത്തിന്റെ പാതയിൽ കാതങ്ങൾ മുന്നോട്ട് പോയതായി എനിക്ക് തോന്നുന്നു,”' ശ്രീ മോദി ചൂണ്ടിക്കാട്ടി.

മേഖലയിലെ ചരിത്രപരമായ ഒരു നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട്, കണക്റ്റിവിറ്റി, ആരോഗ്യം, വിദ്യാഭ്യാസം, വിനോദസഞ്ചാരം, നഗര അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലുടനീളം വ്യാപിച്ചുകിടക്കുന്ന നിരവധി പരിവർത്തന പദ്ധതികൾ അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. ഈ സംരംഭങ്ങൾക്ക് പിന്നിലെ  ഭരണപരമായ നിരന്തര ശ്രമങ്ങളെ അംഗീകരിച്ച അദ്ദേഹം, യുവജനങ്ങൾക്ക്‌ ആധുനിക സൗകര്യങ്ങളും പുത്തൻ അവസരങ്ങളും ഒരുക്കുന്നതിന് നേതൃത്വത്തെ പ്രശംസിച്ചു. '“ഈ വികസന പ്രവർത്തനങ്ങൾ ജനങ്ങളുടെ ജീവിതം വളരെ എളുപ്പമാക്കുകയും യുവജനങ്ങൾക്കായി പുതിയ വഴികൾ വിജയകരമായി സൃഷ്ടിക്കുകയും ചെയ്യും,”' ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.

ദേശീയ സാമ്പത്തിക മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ഏറ്റവും പുതിയതും പ്രോത്സാഹജനകവുമായ ജിഡിപി കണക്കുകൾ പ്രധാനമന്ത്രി പങ്കുവെക്കുകയും അവസാന പാദത്തിലെ 7.8 ശതമാനമെന്ന മികച്ച വളർച്ചയ്ക്ക് രാജ്യത്തിന്റെ ശക്തമായ അടിസ്ഥാന സൗകര്യ വികസനവും ക്ഷേമത്തിലധിഷ്ഠിതമായ പരിഷ്കരണ അജണ്ടയുമാണ് കാരണമെന്നും ചൂണ്ടിക്കാട്ടി. “ആഗോള പ്രതിസന്ധിയുടെ ഈ ദുഷ്‌കരമായ ഘട്ടത്തിലും, 140 കോടി ജനങ്ങളുടെ കൂട്ടായ പരിശ്രമത്താൽ ഇന്ത്യ സ്വയം നിലനിൽക്കുകയും മുൻപന്തിയിൽ തുടരാൻ ശ്രമിക്കുകയും ചെയ്യുന്നു,”ശ്രീ മോദി വ്യക്തമാക്കി.

രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ ലക്ഷ്യങ്ങളെ ലോക പരിസ്ഥിതി ദിനവുമായി കൂട്ടിയിണക്കിയ അദ്ദേഹം, എല്ലാ ഗവണ്മെന്റ് കെട്ടിടങ്ങളും പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കുന്ന ദിയുവിന്റെ മഹത്തായ നേട്ടത്തെ അഭിമാനപൂർവ്വം എടുത്തുപറഞ്ഞു. വികേന്ദ്രീകൃത ഹരിത ഊർജ്ജ ഉൽപ്പാദനത്തിന്റെ ഭാവിയെക്കുറിച്ച് വിവരിക്കവേ, നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വൻതോതിലുള്ള തൈനടീൽ കാമ്പെയ്‌നുകളെയും മേൽക്കൂര സൗരോർജ്ജ സംരംഭങ്ങളെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു.'“സൗരോർജ്ജത്തിൽ നിന്ന് വൈദ്യുതി വീടുകളിൽ ലഭിക്കുന്നതിനും അധികമായി വരുന്ന വൈദ്യുതിയിലൂടെ കുടുംബങ്ങൾക്ക് വരുമാനം ലഭിക്കുന്നതിനും വേണ്ടി നമുക്ക് ഇത് ഇനിയും മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്,”' ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.

പ്രാദേശിക ജനത പ്രകടിപ്പിച്ച ആഴമേറിയ പൗരബോധത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി, മേഖലയിൽ നടന്നുവരുന്ന വൻതോതിലുള്ള ശുചിത്വ കാമ്പെയ്‌നുകളെ പ്രത്യേകം പ്രശംസിച്ചു. '“ഈ സജീവമായ ജനപങ്കാളിത്തം, ശുചിത്വം എന്നത് ജനങ്ങൾക്കിടയിൽ യഥാർത്ഥത്തിൽ ഒരു വികാരമായി എങ്ങനെ മാറിയിരിക്കുന്നുവെന്ന് വ്യക്തമായി കാണിക്കുന്നു,”' ശ്രീ മോദി നിരീക്ഷിച്ചു.

കേന്ദ്രഭരണ പ്രദേശവും സിംഗപ്പൂരിന്റെ ചരിത്രപരമായ സാമ്പത്തിക വികാസവും തമ്മിൽ ദീർഘവീക്ഷണത്തോടെ താരതമ്യം ചെയ്തുകൊണ്ട്   നാമോ വിമാനത്താവളവും സവിശേഷമായ ദമൻഗംഗ പാലവും പോലുള്ള വൻകിട അടിസ്ഥാന സൗകര്യ പദ്ധതികൾ കേവലം പ്രാദേശികമായ നവീകരണങ്ങൾ മാത്രമല്ല, മറിച്ച് ആഗോള പ്രശസ്തിയിലേക്കുള്ള ചവിട്ടുപടികളാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. “ഇത്തരത്തിലുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളിലൂടെയും, ഭാവിയുടെ മഹത്തായ സങ്കൽപ്പങ്ങൾക്കായി ഞങ്ങൾ ശക്തമായ അടിത്തറയാണ് പാകുന്നത്,”' ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.

പ്രാദേശിക വികസന അജണ്ടയുടെ ലോജിസ്റ്റിക് നേട്ടങ്ങളെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി, മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങൾ വ്യാപാരത്തിന്റെയും ആതിഥ്യ സേവനത്തിന്റെയും മേഖലകളുടെ വളർച്ചയ്ക്ക് എങ്ങനെ നേരിട്ട് കാരണമാകുന്നുവെന്ന് വിശദീകരിച്ചു. “ട്രാൻസ്പോർട്ട് നഗർ പോലുള്ള സൗകര്യങ്ങൾ നിസ്സംശയമായും നമ്മുടെ വ്യാപാരത്തിനും ചരക്കുനീക്കത്തിനും പുതിയതും ശക്തവുമായ ആക്കം  നൽകും,” ശ്രീ മോദി പറഞ്ഞു.

​ഇന്ത്യയുടെ വിശാലമായ സമുദ്രതന്ത്രത്തെക്കുറിച്ചു വിശദീകരിച്ച്, ലക്ഷദ്വീപിലും ഇതേസമയം നടക്കുന്ന തുറമുഖ വികസനങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ഈ പ്രദേശത്തിന്റെ പ്രാദേശിക പുരോഗതിയെ രാജ്യത്തിന്റെ സമഗ്രമായ സമുദ്ര സമ്പദ്‌വ്യവസ്ഥാ കാഴ്ചപ്പാടുമായി അഭേദ്യമായി ബന്ധിപ്പിച്ചു. “ഹൈടെക് അടിസ്ഥാനസൗകര്യങ്ങളുടെ പിന്തുണയോടെയുള്ള ലക്ഷ്യബോധമുള്ള ഈ ശ്രമങ്ങളെല്ലാം ‘നീല സമ്പദ്ഘടന’യിൽ രാജ്യത്തിന്റെ കരുത്തു ഗണ്യമായി വർധിപ്പിക്കും” - ശ്രീ മോദി വ്യക്തമാക്കി.

ഗവണ്മെന്റിന്റെ പ്രധാന വികസന തത്വശാസ്ത്രം നിർവചിച്ച്, ആയുഷ്മാൻ ​ആരോഗ്യ മന്ദിരങ്ങൾ, ഡിജിറ്റൽ ആരോഗ്യ ദൗത്യം തുടങ്ങിയ സമഗ്ര ആരോഗ്യ പരിപാലന ഇടപെടലുകളിലൂടെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾ, പാവപ്പെട്ടവർ, ഗോത്രവർഗക്കാർ, ഇടത്തരക്കാർ എന്നിവർക്കു പൂർണ മുൻഗണന നൽകുന്ന കാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ഇന്ന്, ഏറ്റവും പാവപ്പെട്ടവരിൽ പാവപ്പെട്ടവർക്കുപോലും ആയുഷ്മാൻ കാർഡിന്റെ സൗകര്യവും 5 ലക്ഷം രൂപവരെയുള്ള സൗജന്യ ചികിത്സയുടെ ഉറപ്പുമുണ്ട്” - ശ്രീ മോദി വ്യക്തമാക്കി.

ലക്ഷ്യബോധമുള്ള ഈ ക്ഷേമപദ്ധതികൾവഴി ലഭ്യമായ വൻ സാമ്പത്തിക ആശ്വാസത്തിന്റെ അളവു വ്യക്തമാക്കി, സാധാരണ കുടുംബങ്ങൾക്കു ലഭിച്ച യഥാർഥ സാമ്പത്തിക നേട്ടങ്ങൾ പ്രധാനമന്ത്രി വിശദീകരിച്ചു. “ആയുഷ്മാൻ കാർഡും ജൻ ഔഷധി കേന്ദ്രങ്ങളുംവഴി മാത്രം പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ഏകദേശം രണ്ടേകാൽ ലക്ഷം കോടി രൂപ വിജയകരമായി ലാഭിക്കാൻ സാധിച്ചു” - ശ്രീ മോദി നിരീക്ഷിച്ചു.

നിലവിലെ ചികിത്സാ അടിസ്ഥാനസൗകര്യങ്ങളെ മുൻകാലങ്ങളിലെ ദൗർലഭ്യങ്ങളുമായി താരതമ്യംചെയ്ത്, സിൽവാസയിലെ നമോ ആശുപത്രിയുടെ വിജയകരമായ പ്രവർത്തനത്തെയും ദമനിലെ സമാനമായ ആശുപത്രിയുടെ ഉദ്ഘാടനത്തെയും, ഒപ്പം പ്രാദേശിക ബിരുദാനന്തര വൈദ്യശാസ്ത്ര വിദ്യാഭ്യാസത്തിന്റെ തുടക്കത്തെയും അദ്ദേഹം അഭിനന്ദിച്ചു. “ഈ പ്രദേശത്തെ ജനങ്ങൾക്ക് ഇനിമുതൽ കൂടുതൽ മികച്ചതും അതിനൂതനവുമായ ആരോഗ്യ പരിപാലനത്തിന്റെ വലിയ നേട്ടം ലഭിക്കും” - ശ്രീ മോദി വ്യക്തമാക്കി.

ദേശീയ കുടുംബാരോഗ്യ സർവേയിൽനിന്നുള്ള സമഗ്ര വിവരങ്ങൾ ഉദ്ധരിച്ച്, ആശുപത്രി പ്രസവങ്ങളിലും കുട്ടികളുടെ പ്രതിരോധ കുത്തിവയ്പുകളിലും ഉണ്ടായ വൻ മുന്നേറ്റം പ്രധാനമന്ത്രി വിശദീകരിച്ചു. ഇന്ദ്രധനുഷ് ദൗത്യം പോലുള്ള ഉദ്യമങ്ങളുടെ വ്യവസ്ഥാപിത വിജയമാണ് ഇതു തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “ഇന്ന് ആയുഷ്മാൻ ഭാരത് ആ കണക്കുകളെ അടിസ്ഥാനപരമായി മാറ്റിമറിച്ചിരിക്കുന്നു. ഇപ്പോൾ 60 ശതമാനത്തിലധികം കുടുംബങ്ങൾക്ക് ഈ സുപ്രധാന സുരക്ഷ ലഭിക്കുന്നുണ്ട്” - ശ്രീ മോദി നിരീക്ഷിച്ചു.

ഗവണ്മെന്റിന്റെ സമഗ്രമായ ആരോഗ്യ പരിപാലന പരിഷ്കരണത്തിൽനിന്ന് ഏറ്റവും ഉയർന്ന നേട്ടം കൊയ്ത ജനവിഭാഗത്തെ പ്രത്യേകം ചൂണ്ടിക്കാട്ടി, പ്രധാനമന്ത്രി രാജ്യത്തെ സ്ത്രീകളെക്കുറിച്ചു പറഞ്ഞു. “ആരോഗ്യ മേഖലയിലെ ഗവണ്മെന്റിന്റെ ആത്മാർഥമായ ശ്രമങ്ങളിൽനിന്ന് ആർക്കെങ്കിലും ഏറ്റവും കൂടുതൽ പ്രയോജനം ലഭിച്ചിട്ടുണ്ടെങ്കിൽ, നിസംശയം പറയാം, അതു രാജ്യത്തെ നാരീശക്തിക്കാണ്” - ശ്രീ മോദി പറഞ്ഞു.

കേന്ദ്രഭരണ പ്രദേശത്തെ വിദ്യാഭ്യാസ നവോത്ഥാനത്തെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, ഉന്നതവിദ്യാഭ്യാസത്തിനായി യുവാക്കൾ നിർബന്ധിതമായി മറ്റു സ്ഥലങ്ങളിലേക്കു കുടിയേറുന്നത് അവസാനിച്ചതായി ചൂണ്ടിക്കാട്ടി. സ്മാർട്ട് ക്ലാസ്റൂമുകളുടെയും സ്വാമി വിവേകാനന്ദ എജ്യുക്കേഷൻ ഹബ്ബിന്റെയും ദ്രുതഗതിയിലുള്ള സ്ഥാപനത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. “വിദ്യാഭ്യാസം എന്ന അതിപ്രധാനമായ മേഖലയിൽ കേന്ദ്രഭരണ പ്രദേശം ക്രമാനുഗതമായും ദൃഢമായും മുന്നോട്ടുവരുന്നതിൽ എനിക്കു സന്തോഷമുണ്ട്” - ശ്രീ മോദി പറഞ്ഞു.

നിലവിലുള്ള വിദ്യാഭ്യാസ വിപ്ലവത്തിൽ ലിംഗസമത്വം ഉറപ്പാക്കുന്നതിനായുള്ള ഗവണ്മെന്റിന്റെ അചഞ്ചലമായ പ്രതിജ്ഞാബദ്ധതയ്ക്ക് ആവർത്തിച്ച് ഊന്നൽ നൽകി, പെൺകുട്ടികളുടെ ഉന്നമനത്തിനായി പ്രത്യേകം രൂപകൽപ്പനചെയ്ത പ്രാദേശിക പദ്ധതികളെ അദ്ദേഹം പ്രശംസിച്ചു. “സരസ്വതി സൈക്കിൾ പദ്ധതി, സരസ്വതി വിദ്യായോജന തുടങ്ങിയ പദ്ധതികൾ ഇവിടത്തെ പെൺമക്കളെ ഒരുപാടു സഹായിക്കുന്നുണ്ട്” - ശ്രീ മോദി പറഞ്ഞു.

അക്കാദമിക് ബിരുദങ്ങളെ പ്രായോഗിക ആഗോള അവസരങ്ങളുമായി തടസ്സമില്ലാതെ സമന്വയിപ്പിക്കുന്നതിനുള്ള ദേശീയ തന്ത്രം വിശദീകരിച്ച്, ഡ്രോൺ, ഐടി, പാരമ്പര്യേതര ഊർജം തുടങ്ങിയ മേഖലകളിലെ സവിശേഷ വിദ്യാഭ്യാസംവഴി തൊഴിൽ ശക്തിയെ ആധുനികവൽക്കരിക്കേണ്ടതിന്റെ ആവശ്യകതയ്ക്കു പ്രധാനമന്ത്രി ഊന്നൽ നൽകി. “പ്രൊഫഷണൽ മേഖലകളിൽ ഇപ്പോൾ നാം നടത്തുന്ന ലക്ഷ്യബോധമുള്ള ഒരുക്കങ്ങൾ ഇന്ത്യയുടെ ഭാവി തൊഴിൽശക്തിയെ അടിസ്ഥാനപരമായി ശക്തിപ്പെടുത്തും” - ശ്രീ മോദി വ്യക്തമാക്കി.

​പതിനെട്ടാമത് NIFT ക്യാമ്പസിന്റെ തറക്കല്ലിടലും ദമൻ ITI-യിൽ നൂതന സാങ്കേതിക കോഴ്‌സുകൾ ആരംഭിച്ചതും പ്രഖ്യാപിച്ച്, ഈ സ്ഥാപനങ്ങളെ ലോകത്തിലേക്കുള്ള സുപ്രധാന ജാലകങ്ങളായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ഈ പ്രമുഖ സ്ഥാപനം ഇവിടത്തെ യുവാക്കളെ വിലമതിക്കാനാകാത്ത ആഗോള അവസരങ്ങളുമായി നിരന്തരം കൂട്ടിയിണക്കും” - ശ്രീ മോദി വ്യക്തമാക്കി.

രാജ്യത്തിന്റെ കായിക സംസ്കാരത്തിന്റെ സമൂലമായ ജനാധിപത്യവൽക്കരണത്തിലേക്കു ശ്രദ്ധ തിരിച്ച്, മെട്രോപൊളിറ്റൻ സ്റ്റേഡിയങ്ങളിൽനിന്നുള്ള ശ്രദ്ധ പ്രാദേശിക വേദികളിലേക്കു മാറ്റിയതിനു ‘ഖേലോ ഇന്ത്യ’ പോലുള്ള പദ്ധതികളെ പ്രധാനമന്ത്രി പ്രശംസിച്ചു. പ്രമുഖ തീരദേശ കായിക കേന്ദ്രമായി ദിയു ഉയർന്നുവന്നതിനെ അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. “ഖേലോ ഇന്ത്യ പോലുള്ള ശ്രമങ്ങൾ ചെറിയ പ്രദേശങ്ങളിൽനിന്നുള്ള യുവാക്കൾക്ക് അവരുടെ അവിശ്വസനീയമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനു തികച്ചും പുതിയ വേദിയൊരുക്കി” - ശ്രീ മോദി കുറിച്ചു.

ഇന്ത്യയുടെ സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ സമീപനം വിശദീകരിച്ച്, ‘ദേഖോ അപ്നാ ദേശ്’ പോലുള്ള യജ്ഞങ്ങൾ പൈതൃകം-പരിസ്ഥിതി-സാഹസിക വിനോദസഞ്ചാര മേഖലകളെ എങ്ങനെ സജീവമായി പുനരുജ്ജീവിപ്പിക്കുന്നു എന്നു പ്രധാനമന്ത്രി വിശദീകരിച്ചു. “ചെറിയ സ്ഥലങ്ങളെ വലിയ അവസരങ്ങളുമായി കൂട്ടിയിണക്കുന്നതോടൊപ്പം വിനോദസഞ്ചാരം പ്രാദേശിക കലകളെയും സംസ്കാരത്തെയും നിരന്തരമായി പ്രോത്സാഹിപ്പിക്കുന്നു എന്ന് ഉറപ്പാക്കുകയാണു ഞങ്ങളുടെ ആത്യന്തിക ശ്രമം” - ശ്രീ മോദി വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ പത്തിരട്ടി വർധനയുണ്ടായതായി വെളിപ്പെടുത്തി, ഈ സാമ്പത്തിക മുന്നേറ്റത്തിനു കാരണം പ്രാദേശിക കടൽത്തീരങ്ങളുടെ മികച്ച പരിപാലനവും ആധുനികവൽക്കരിച്ച കടൽത്തീരങ്ങളുടെയും പൈതൃക സമുച്ചയങ്ങളുടെയും ദ്രുതഗതിയിലുള്ള വികസനവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ദമൻ രാത്രിചന്ത, നമോ കട​​ലോര പാത തുടങ്ങിയ നിരവധി ഇടങ്ങൾ ഇന്ന് ഈ പ്രദേശത്തിനാകെ തികച്ചും പുതിയ സ്വത്വം സജീവമായി രൂപപ്പെടുത്തുന്നു” - ശ്രീ മോദി പറഞ്ഞു.

ഈ പ്രദേശത്തിന്റെ വ്യവസായ മികവിനെ, പ്രത്യേകിച്ച് മനുഷ്യനിർമിത നാരുകളുടെ ദേശീയ തലസ്ഥാനമെന്ന ദാദ്ര ആൻഡ് നഗർ ഹവേലിയുടെ പദവി അംഗീകരിച്ച്, കരുത്തുറ്റ നിർമാണ ആവാസവ്യവസ്ഥ വളർത്തിയെടുക്കാൻ പ്രാദേശിക സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കു (MSME) നൽകുന്ന തുടർച്ചയായ സാമ്പത്തിക പിന്തുണ പ്രധാനമന്ത്രി ഉയർത്തിക്കാട്ടി. “വരുന്ന നാളുകളിൽ ഈ പ്രദേശം നിർമാണ മേഖലയുടെ പ്രധാന ഹബ്ബായി തീർച്ചയായും മാറുമെന്ന് എനിക്കു പൂർണ വിശ്വാസമുണ്ട്” - ശ്രീ മോദി വ്യക്തമാക്കി.

സുതാര്യമായ ഭരണത്തെ താ​ഴേത്തട്ടിലെ ത്വരിതഗതിയിലുള്ള പരിവർത്തനവുമായി കൂട്ടിയിണക്കി പ്രസംഗം ഉപസംഹരിച്ച പ്രധാനമന്ത്രി, വികസനത്തിന്റെ അടുത്ത ഘട്ടത്തിനു നേതൃത്വം നൽകാൻ പ്രാദേശിക യുവാക്കൾക്കും കർഷകർക്കും സംരംഭകർക്കുമുള്ള അചഞ്ചലമായ ശേഷിയിൽ വിശ്വാസം പ്രകടിപ്പിച്ചു. “നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ കേന്ദ്ര ഗവണ്മെന്റ് എപ്പോഴും നിങ്ങളോടൊപ്പം തോളോടുതോൾ ചേർന്നു ദൃഢമായി നിലകൊള്ളും” - ശ്രീ മോദി വ്യക്തമാക്കി.

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Auckland's Sky Tower lights up in India's tricolour as PM Modi begins historic New Zealand visit

Media Coverage

Auckland's Sky Tower lights up in India's tricolour as PM Modi begins historic New Zealand visit
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister expresses grief over boat accident involving Indian nationals near Phu Quoc, Vietnam
July 11, 2026

The Prime Minister, Shri Narendra Modi, has expressed deep grief over the tragic boat accident involving Indian nationals near Phu Quoc, Vietnam.

The Prime Minister conveyed his sincere condolences to the families who lost their loved ones and prayed for the early recovery of the injured survivors.

Shri Modi said that the Embassy and Consulate are providing all possible assistance. He also noted that Indian officials are in close contact with the Vietnamese authorities.

In a post on X, Shri Modi said;

“Extremely saddened to learn about the tragic news of a boat accident involving Indian nationals near Phu Quoc, Vietnam.

My sincere condolences to the families who lost their loved ones. My prayers for the early recovery of the injured survivors.

Our Embassy and Consulate are providing all possible assistance. Our officials are also in close contact with the Vietnamese authorities.”