ഇന്റര്‍നെറ്റ് സൗകര്യം, റെയില്‍, റോഡ്, വിദ്യാഭ്യാസം, ആരോഗ്യം, സമ്പര്‍ക്കസൗകര്യം, ഗവേഷണം, വിനോദസഞ്ചാരം എന്നീ മേഖലകളില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു
ഭാരത് നെറ്റ് രണ്ടാം ഘട്ടമായ ഗുജറാത്ത് ഫൈബര്‍ ഗ്രിഡ് നെറ്റ്‌വര്‍ക്ക് ലിമിറ്റഡ് രാജ്യത്തിനു സമര്‍പ്പിച്ചു
റെയില്‍, റോഡ്, ജലവിതരണം എന്നിവയ്ക്കായി വിവിധ പദ്ധതികള്‍ സമര്‍പ്പിച്ചു
ഗാന്ധിനഗറിലെ ഗുജറാത്ത് ബയോടെക്നോളജി സര്‍വകലാശാലയുടെ പ്രധാന അക്കാദമികമന്ദിരം നാടിനു സമര്‍പ്പിച്ചു
അംബാജിയിലെ റിഞ്ചാഡിയ മഹാദേവ ക്ഷേത്രത്തിന്റെയും തടാകത്തിന്റെയും വികസനത്തിനും ആനന്ദിലെ ജില്ലാതല ആശുപത്രിക്കും ആയുര്‍വേദ ആശുപത്രിക്കും തറക്കല്ലിട്ടു
ഗാന്ധിനഗര്‍, അഹമ്മദാബാദ്, ബനാസ്കന്ത, മെഹ്സാന എന്നിവിടങ്ങളില്‍ വിവിധ റോഡ്, ജലവിതരണ വികസന പദ്ധതികൾക്കും ഡീസ എയര്‍ഫോഴ്‌സ് സ്റ്റേഷന്റെ റണ്‍വേയ്ക്കും തറക്കല്ലിട്ടു
അഹമ്മദാബാദില്‍ ഹ്യൂമന്‍ ആന്‍ഡ് ബയോളജിക്കല്‍ സയന്‍സ് ഗാലറിക്കും ഗിഫ്റ്റ് സിറ്റിയില്‍ ഗുജറാത്ത് ജൈവസാങ്കേതികവിദ്യാ ഗവേഷണകേന്ദ്രത്തിന്റെ (ജിബിആര്‍സി) പുതിയ കെട്ടിടത്തിനും തറക്കല്ലിട്ടു
“മെഹ്‌സാനയില്‍ വരുന്നത് എല്ലായ്‌പ്പോഴും പ്രത്യേകതയുള്ള കാര്യമാണ്”
“ദൈവത്തിന്റെ പ്രവൃത്തിയായാലും (ദേവ് കാജ്) രാജ്യത്തിന്റെ പ്രവൃത്തിയായാലും (ദേശ് കാജ്) രണ്ടും അതിവേഗത്തില്‍ നടക്കുന്ന സമയമാണിത്”
“സമൂഹത്തിന്റെ അവസാനതട്ടിലുള്ള വ്യക്തിയുടെ ജീവിതം മാറ്റിമറിക്കുക എന്നതാണു മോദിയുടെ ഉറപ്പിന്റെ ലക്ഷ്യം”
“മോദി എന്തു പ്രതിജ്ഞ എടുത്താലും അതു നിറവേറ്റുന്നു; ഡീസയിലെ ഈ റണ്‍വേ ഇതിന് ഉദാഹരണമാണ്. ഇതാണു മോദിയുടെ ഉറപ്പ്”
“ഇന്ന്, പുതിയ ഇന്ത്യയില്‍ നടക്കുന്ന എല്ലാ ശ്രമങ്ങളും ഭാവി തലമുറകള്‍ക്കായി ഒരു പാരമ്പര്യം സൃഷ്ടിക്കുകയാണ്”

ഇന്ന് അഹമ്മദാബാദിലെ മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ (ജിസിഎംഎംഎഫ്) സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. തദവസരത്തില്‍ പ്രദര്‍ശിപ്പിച്ച എക്‌സിബിഷന്‍ നടന്നു കണ്ട പ്രധാനമന്ത്രി സുവര്‍ണ ജൂബിലി കോഫി ടേബിള്‍ ബുക്കും അനാച്ഛാദനം ചെയ്തു. സഹകരണ സംഘങ്ങളുടെ പ്രതിരോധശേഷിയുടെയും അവരുടെ സംരംഭകത്വ മനോഭാവത്തിന്റെയും കര്‍ഷകരുടെ ശക്തമായ നിശ്ചയദാര്‍ഢ്യത്തിന്റെയും സാക്ഷ്യമാണ് GCMMF. ഇതാണ് അമുലിനെ ലോകത്തിലെ ഏറ്റവും ശക്തമായ ഡയറി ബ്രാന്‍ഡുകളിലൊന്നാക്കി മാറ്റിയത്.

ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ (ജിസിഎംഎംഎഫ്) സുവര്‍ണജൂബിലി ആഘോഷത്തിന് എല്ലാവരേയും അഭിനന്ദിച്ച പ്രധാനമന്ത്രി, ഗുജറാത്തിലെ കര്‍ഷകര്‍ 50 വര്‍ഷം മുമ്പ് നട്ടുപിടിപ്പിച്ച ഒരു തൈ ലോകമെമ്പാടും ശാഖകളുള്ള ഒരു ഭീമാകാരമായ വൃക്ഷമായി മാറിയെന്ന് സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പറഞ്ഞു. ധവളവിപ്ലവത്തില്‍ മൃഗങ്ങളുടെ സംഭാവന, 'പശു ധന്‍' അംഗീകരിക്കാനും അദ്ദേഹം മറന്നില്ല.

 

സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയില്‍ നിരവധി ബ്രാന്‍ഡുകള്‍ ഉയര്‍ന്നുവെങ്കിലും അമുലിനെപ്പോലെ മറ്റൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'ഇന്ത്യയിലെ പശുപാലകരുടെ ശക്തിയുടെ പ്രതീകമായി അമുല്‍ മാറിയിരിക്കുന്നു', പ്രധാനമന്ത്രി പറഞ്ഞു, 'അമുല്‍ എന്നാല്‍ വിശ്വാസം, വികസനം, പൊതുപങ്കാളിത്തം, കര്‍ഷകരുടെ ശാക്തീകരണം, കാലത്തിനനുസരിച്ച് സാങ്കേതിക പുരോഗതി എന്നിവയാണ്.' ആത്മനിര്‍ഭര്‍ ഭാരതിന്റെ പിന്നിലെ പ്രചോദനമാണ് അമുല്‍ എന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ലോകമെമ്പാടുമുള്ള 50-ലധികം രാജ്യങ്ങളിലേക്ക് അമുല്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ടെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, സംഘടനയുടെ നേട്ടങ്ങള്‍ എടുത്തുപറയുകയും 18,000-ലധികം ക്ഷീര സഹകരണ സമിതികള്‍, 36,000 കര്‍ഷകരുടെ ശൃംഖല, പ്രതിദിനം 3.5 കോടി ലിറ്റര്‍ പാല്‍ സംസ്‌കരണം, കന്നുകാലി വളര്‍ത്തുന്നവര്‍ക്ക് 200 കോടിയിലധികം രൂപയുടെ ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ എന്നിവ പരാമര്‍ശിക്കുകയും ചെയ്തു. ചെറുകിട കന്നുകാലികളെ വളര്‍ത്തുന്നവരുടെ ഈ സംഘടന നടത്തുന്ന സുപ്രധാനമായ പ്രവര്‍ത്തനങ്ങള്‍ അമുലിന്റെയും അതിന്റെ സഹകരണ സംഘങ്ങളുടെയും കരുത്ത് വര്‍ദ്ധിപ്പിക്കുമെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു.

ദീര്‍ഘവീക്ഷണത്തോടെ എടുക്കുന്ന തീരുമാനങ്ങളാല്‍ ഉണ്ടാകുന്ന പരിവര്‍ത്തനത്തിന്റെ ഉദാഹരണമാണ് അമുല്‍ എന്ന് പ്രധാനമന്ത്രി പറഞ്ഞു. സര്‍ദാര്‍ പട്ടേലിന്റെ മാര്‍ഗനിര്‍ദേശപ്രകാരം ഖേഡ മില്‍ക്ക് യൂണിയനിലാണ് അമുലിന്റെ ഉത്ഭവം എന്ന് അദ്ദേഹം അനുസ്മരിച്ചു. ഗുജറാത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ വിപുലീകരിച്ചതോടെ ജിസിഎംഎംഎഫ് നിലവില്‍ വന്നു. "സഹകരണ സ്ഥാപനങ്ങളും സര്‍ക്കാരും തമ്മിലുള്ള സന്തുലിതാവസ്ഥയുടെ മഹത്തായ ഉദാഹരണമാണിത്. 8 കോടി ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന, ലോകത്തിലെ ഏറ്റവും വലിയ പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമായി ഇത്തരം ശ്രമങ്ങള്‍ നമ്മെ മാറ്റി," അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ പാലുല്‍പ്പാദനം ഏകദേശം 60 ശതമാനവും പ്രതിശീര്‍ഷ പാലിന്റെ ലഭ്യത 40 ശതമാനവും വര്‍ധിച്ചതായി അദ്ദേഹം അറിയിച്ചു. ആഗോള ശരാശരിയായ 2 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ ക്ഷീരമേഖല പ്രതിവര്‍ഷം 6 ശതമാനം വളര്‍ച്ച കൈവരിക്കുന്നതായി അദ്ദേഹം പറഞ്ഞു.

 

10 ലക്ഷം കോടി രൂപയുടെ ക്ഷീരമേഖലയില്‍ സ്ത്രീകളുടെ കേന്ദ്രീകരണത്തിന് പ്രധാനമന്ത്രി അടിവരയിട്ടു. 70 ശതമാനം വരെ സ്ത്രീകള്‍ നയിക്കുന്ന ക്ഷീരമേഖലയുടെ വിറ്റുവരവ് ഗോതമ്പ്, അരി, കരിമ്പ് എന്നിവയുടെ വിറ്റുവരവിനെക്കാള്‍ കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു. ''ഈ നാരീശക്തി, ക്ഷീരമേഖലയുടെ യഥാര്‍ത്ഥ നട്ടെല്ലാണ്. ഇന്ന്, ഇന്ത്യ സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനവുമായി മുന്നോട്ട് പോകുമ്പോള്‍, അതിന്റെ ക്ഷീരമേഖലയുടെ വിജയം വലിയ പ്രചോദനമാണ്,' അദ്ദേഹം പറഞ്ഞു. വികസിത് ഭാരതിലേക്കുള്ള യാത്രയില്‍ സ്ത്രീകളുടെ സാമ്പത്തിക ഭദ്രത മെച്ചപ്പെടുത്തേണ്ടത് നിര്‍ണായകമാണെന്ന് അടിവരയിട്ട പ്രധാനമന്ത്രി, മുദ്ര യോജനയുടെ 30 ലക്ഷം കോടി രൂപയുടെ സഹായത്തിൽ 70 ശതമാനവും സ്വീകരിച്ചത് വനിതാ സംരംഭകരാണെന്ന് പരാമര്‍ശിച്ചു. കൂടാതെ, സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകളുടെ എണ്ണം 10 കോടി കവിഞ്ഞതായും ഇവര്‍ക്ക് 6 ലക്ഷം കോടി രൂപയിലധികം സാമ്പത്തിക സഹായം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. നാല് കോടി പ്രധാനമന്ത്രി ആവാസ് വീടുകളില്‍ ഭൂരിഭാഗവും വീട്ടിലെ സ്ത്രീകളുടെ പേരിലാണ്. 15,000 സ്വയം സഹായ സംഘങ്ങള്‍ക്ക് ഡ്രോണുകള്‍ നല്‍കുകയും അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുന്ന നമോ ഡ്രോണ്‍ ദീദി പദ്ധതിയെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു.

ഗുജറാത്തിലെ ക്ഷീര സഹകരണ സമിതികളില്‍ സ്ത്രീകളുടെ എണ്ണം വര്‍ധിച്ചതില്‍ പ്രധാനമന്ത്രി മോദി സന്തോഷം പ്രകടിപ്പിക്കുകയും ക്ഷീരമേഖലയില്‍ നിന്നുള്ള വരുമാനം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് വിതരണം ചെയ്യുന്നതിനെ കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തു. അമുലിന്റെ ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിക്കുകയും കന്നുകാലികളെ വളര്‍ത്തുന്നവരെ സഹായിക്കാന്‍ ഗ്രാമങ്ങളില്‍ മൈക്രോ എടിഎമ്മുകള്‍ സ്ഥാപിക്കുകയും ചെയ്തു. പശുപാലകർക്ക് റുപേ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്ന പദ്ധതികളെ കുറിച്ചും പഞ്ച്പിപ്ലയിലും ബനസ്‌കാന്തയിലും നടക്കുന്ന പൈലറ്റ് പ്രോജക്ടിനെ കുറിച്ചും അദ്ദേഹം അറിയിച്ചു.

 

ഗ്രാമങ്ങളിലാണ് ഇന്ത്യ കുടികൊള്ളുന്നത് എന്ന ഗാന്ധിജിയുടെ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ട് ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി അടിവരയിട്ടു. ഗ്രാമീണ സമ്പദ്വ്യവസ്ഥയോട് മുന്‍ സര്‍ക്കാരിന് ശിഥിലമായ കാഴ്ചപ്പാടാണ് ഉണ്ടായിരുന്നതെന്നും എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ ഗ്രാമത്തിന്റെ എല്ലാ മേഖലകള്‍ക്കും മുന്‍ഗണന നല്‍കി പുരോഗതി കൈവരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ചെറുകിട കര്‍ഷകരുടെ ജീവിതം സുഗമമാക്കുന്നതിനും മൃഗസംരക്ഷണത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനും കന്നുകാലികള്‍ക്ക് ആരോഗ്യകരമായ ജീവിതം സൃഷ്ടിക്കുന്നതിനും ഗ്രാമങ്ങളില്‍ മത്സ്യബന്ധനവും തേനീച്ച വളര്‍ത്തലും പ്രോത്സാഹിപ്പിക്കുന്നതിനും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു', പ്രധാനമന്ത്രി പറഞ്ഞു. കന്നുകാലികളെ വളര്‍ത്തുന്നവര്‍ക്കും മത്സ്യം വളര്‍ത്തുന്നവര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നൽകുന്നതിനെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ കഴിയുന്ന ആധുനിക വിത്ത് കര്‍ഷകര്‍ക്ക് നല്‍കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. കറവ കന്നുകാലികളെ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ദേശീയ ഗോകുല്‍ മിഷനെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. കുളമ്പുരോഗം മൂലം കന്നുകാലികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും കന്നുകാലി കര്‍ഷകര്‍ക്കുണ്ടായ ആയിരക്കണക്കിന് കോടി രൂപയുടെ വന്‍നഷ്ടവും തടയാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളിലേക്കു വെളിച്ചം വീശിക്കൊണ്ട്, 15000 കോടി രൂപയുടെ സൗജന്യ വാക്സിനേഷന്‍ പരിപാടിയുടെ തുടക്കം കുറിച്ചതിനെക്കുറിച്ചും പ്രധാനമന്ത്രി അറിയിച്ചു. ഇതുവരെ 7 കോടിയിലധികം വാക്‌സിനേഷനുകള്‍ നടത്തി. 2030ഓടെ കുളമ്പുരോഗം തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ നമ്മള്‍ പ്രവര്‍ത്തിക്കുകയാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.


ഇന്നലെ രാത്രി ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ കന്നുകാലികളുമായി ബന്ധപ്പെട്ടുണ്ടായ തീരുമാനവും പ്രധാനമന്ത്രി പരാമര്‍ശിച്ചു. തദ്ദേശീയ ജീവിവർഗ്ഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ കന്നുകാലി മിഷനില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കൃഷിയോഗ്യമല്ലാത്ത ഭൂമി കാലിത്തീറ്റ ആവശ്യത്തിന് ഉപയോഗിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കും. കന്നുകാലി സംരക്ഷണത്തിനുള്ള ഇന്‍ഷുറന്‍സ് പ്രീമിയം ഗണ്യമായി കുറച്ചു.

 

ഗുജറാത്തിലെ ജലസംരക്ഷണത്തിന്റെ നിര്‍ണായക പ്രാധാന്യത്തിന് പ്രധാനമന്ത്രി അടിവരയിട്ടു, സൗരാഷ്ട്രയിലെയും കച്ചിലെയും വരള്‍ച്ചയില്‍ ജലദൗര്‍ലഭ്യം മൂലം ആയിരക്കണക്കിന് മൃഗങ്ങള്‍ ചത്തൊടുങ്ങിയപ്പോള്‍ നേരിട്ട ദുരിതങ്ങള്‍ അദ്ദേഹം വിവരിച്ചു. നര്‍മ്മദാ ജലം ഈ പ്രദേശങ്ങളില്‍ എത്തിച്ചേരുന്നതിന്റെ പരിവര്‍ത്തനപരമായ ആഘാതം പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു, 'നര്‍മ്മദാ ജലത്തിന്റെ വരവിനുശേഷം അത്തരം പ്രദേശങ്ങളുടെ വിധി തന്നെ മാറി.' ഈ ഇടപെടല്‍ ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതത്തിലും കാര്‍ഷിക രീതികളിലും കാര്യമായ പുരോഗതി കൈവരിച്ചു. ''ഭാവിയില്‍ ഇത്തരം വെല്ലുവിളികള്‍ നേരിടാതിരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു,''  ജലക്ഷാമം പരിഹരിക്കുന്നതിനും രാജ്യവ്യാപകമായി ഗ്രാമീണ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുമുള്ള സര്‍ക്കാരിന്റെ സജീവമായ നടപടികള്‍ പരാമർശിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. അറുപതിലധികം അമൃത് സരോവര്‍ റിസര്‍വോയറുകള്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചത് രാജ്യത്തിന്റെ ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് വളരെയധികം ഗുണം ചെയ്തു, അദ്ദേഹം പറഞ്ഞു.

'ഗ്രാമങ്ങളിലെ ചെറുകിട കര്‍ഷകരെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സമന്വയിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ശ്രമം,' സാങ്കേതിക മുന്നേറ്റങ്ങളിലൂടെ ചെറുകിട കര്‍ഷകരെ ശാക്തീകരിക്കാനുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധത ഊന്നിപ്പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. 'ഗുജറാത്തില്‍, അടുത്ത കാലത്തായി സൂക്ഷ്മ ജലസേചനത്തിന്റെ വ്യാപ്തിയില്‍ പലമടങ്ങ് വര്‍ദ്ധനവിന് ഞങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്,' ഡ്രിപ്പ് ഇറിഗേഷന്‍ പോലുള്ള കാര്യക്ഷമമായ ജലസേചന രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു. കര്‍ഷകര്‍ക്ക് അവരുടെ ഗ്രാമങ്ങള്‍ക്ക് സമീപം ശാസ്ത്രീയമായ പരിഹാരങ്ങള്‍ നല്‍കുന്നതിനായി ലക്ഷക്കണക്കിന് കിസാന്‍ സമൃദ്ധി കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് ശ്രീ മോദി പരാമര്‍ശിച്ചു. ജൈവ വളങ്ങള്‍ ഉണ്ടാക്കുന്നതില്‍ കര്‍ഷകരെ സഹായിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും അവയുടെ ഉല്‍പാദനത്തിനുള്ള വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

'കര്‍ഷകരെ ഊര്‍ജ ഉല്‍പാദകരും വളം വിതരണക്കാരുമായി മാറ്റുന്നതിലാണ് ഞങ്ങളുടെ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്', ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ഉയര്‍ത്തുന്നതില്‍ സര്‍ക്കാരിന്റെ ബഹുമുഖ സമീപനം എടുത്തുകാണിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി സ്ഥിരീകരിച്ചു. കര്‍ഷകര്‍ക്ക് സോളാര്‍ പമ്പുകള്‍ നല്‍കുന്നതിനു പുറമേ, കൃഷിയിടങ്ങളില്‍ ചെറുകിട സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള സഹായം നല്‍കുന്നുണ്ടെന്നും കാര്‍ഷിക മേഖലയിലെ സുസ്ഥിര ഊര്‍ജ്ജ പരിഹാരത്തിനുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധത അടിവരയിട്ടുകൊണ്ട് പ്രധാനമന്ത്രി മോദി വിശദീകരിച്ചു.

കൂടാതെ, ഗോബര്‍ ധൻ യോജനയ്ക്ക് കീഴില്‍ കന്നുകാലി കര്‍ഷകരില്‍ നിന്ന് ചാണകം വാങ്ങുന്നതിനുള്ള പദ്ധതി നടപ്പാക്കുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു, ഇത് വൈദ്യുതി ഉല്‍പാദനത്തിന് ബയോഗ്യാസ് ഉല്‍പ്പാദിപ്പിക്കുന്നതിന് സഹായകമാകും. 'ബനസ്‌കാന്തയില്‍ അമുല്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നത് ഈ ദിശയിലുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ്,' ക്ഷീരമേഖലയിലെ വിജയകരമായ സംരംഭങ്ങളുടെ ഉദാഹരണങ്ങള്‍ ഉദ്ധരിച്ച് പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു.

'നമ്മുടെ സര്‍ക്കാര്‍ ഗ്രാമീണ സമ്പദ്വ്യവസ്ഥയിലെ സഹകരണത്തിന്റെ വ്യാപ്തി ഗണ്യമായി വിപുലീകരിക്കുകയാണ്', സാമ്പത്തിക വളര്‍ച്ചയുടെ ചാലകങ്ങളായി സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞുകൊാണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. ''ആദ്യമായി കേന്ദ്രതലത്തില്‍ പ്രത്യേക സഹകരണ മന്ത്രാലയം സ്ഥാപിച്ചു,'' പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. ''രാജ്യത്തുടനീളമുള്ള രണ്ട് ലക്ഷത്തിലധികം ഗ്രാമങ്ങളില്‍ രണ്ട് ലക്ഷത്തിലധികം സഹകരണ സംഘങ്ങള്‍ സ്ഥാപിക്കപ്പെട്ടതോടെ സഹകരണ പ്രസ്ഥാനം ശക്തി പ്രാപിക്കുന്നു,'' പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം തുടങ്ങിയ മേഖലകളില്‍ ഈ സൊസൈറ്റികള്‍ രൂപീകരിക്കുന്നു. 'മെയ്ഡ് ഇന്‍ ഇന്ത്യ' സംരംഭത്തിലൂടെ ഞങ്ങളുടെ ഗവണ്‍മെന്റ് സഹകരണ സംഘങ്ങളെ ഉല്‍പ്പാദനത്തില്‍ പ്രോത്സാഹിപ്പിക്കുന്നു,' നികുതി ആനുകൂല്യങ്ങളിലൂടെയും ധനസഹായത്തിലൂടെയും ഗവണ്‍മെന്റിന്റെ പിന്തുണ ഊന്നിപ്പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി മോദി സ്ഥിരീകരിച്ചു. നികുതി ആനുകൂല്യങ്ങളിലൂടെ ഈ സഹകരണ സംഘങ്ങളെ മെയ്ഡ്-ഇന്‍-ഇന്ത്യ നിര്‍മ്മാണത്തിന്റെ ഭാഗമാക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. 10,000 FPO-കള്‍, അതില്‍ 8,000 എണ്ണം ഇതിനകം പ്രവര്‍ത്തനക്ഷമമാണ്, ചെറുകിട കര്‍ഷകരുടെ വലിയ സംഘടനകളാണെന്നും ചെറുകിട കര്‍ഷകരെ ഉല്‍പ്പാദകരില്‍ നിന്ന് കാര്‍ഷിക സംരംഭകരാക്കി മാറ്റുക എന്ന ദൗത്യമാണ് അവര്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. പിഎസികള്‍ക്കും എഫ്പിഒകള്‍ക്കും മറ്റ് സഹകരണ സ്ഥാപനങ്ങള്‍ക്കും കോടിക്കണക്കിന് രൂപയുടെ സഹായം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കാര്‍ഷിക-അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ഒരു ലക്ഷം കോടി രൂപയുടെ ഫണ്ടും അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പരാമര്‍ശിച്ചു.

 

30,000 കോടി രൂപ ഫണ്ട് ഉപയോഗിച്ച് നടത്താൻ പോകുന്ന കന്നുകാലി അടിസ്ഥാന സൗകര്യ വികസനത്തിനുള്ള റെക്കോര്‍ഡ് നിക്ഷേപത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് ഇപ്പോള്‍ പലിശയില്‍ കൂടുതല്‍ ഇളവ് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മില്‍ക്ക് പ്ലാന്റുകളുടെ നവീകരണത്തിനായി ആയിരക്കണക്കിന് കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഈ പദ്ധതി പ്രകാരം സബര്‍കാന്ത മില്‍ക്ക് യൂണിയന്റെ രണ്ട് വലിയ പദ്ധതികള്‍ ഇന്ന് ഉദ്ഘാടനം ചെയ്തു. പ്രതിദിനം 800 ടണ്‍ മൃഗങ്ങളുടെ കാലിത്തീറ്റ ഉത്പാദിപ്പിക്കുന്ന ആധുനിക പ്ലാന്റും ഇതില്‍ ഉള്‍പ്പെടുന്നു.

'വികസിത് ഭാരതിനെക്കുറിച്ച് പറയുമ്പോള്‍ ഞാന്‍ സബ്കാ പ്രയാസില്‍ വിശ്വസിക്കുന്നു', പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100-ാം വര്‍ഷത്തിലെത്തുമ്പോള്‍ അമുല്‍ 75 വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, അതിവേഗം വര്‍ധിക്കുന്ന ജനസംഖ്യയുടെ പോഷകാഹാര ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ സംഘടനയുടെ പങ്ക് എടുത്തുപറഞ്ഞു. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ പ്ലാന്റുകളുടെ സംസ്‌കരണ ശേഷി ഇരട്ടിയാക്കുക എന്ന ലക്ഷ്യമാണ് അമുല്‍ വെച്ചിരിക്കുന്നതെന്നതില്‍ അദ്ദേഹം ആഹ്ലാദം പ്രകടിപ്പിച്ചു. ''ഇന്ന് ലോകത്തിലെ എട്ടാമത്തെ വലിയ ഡയറി കമ്പനിയാണ് അമുല്‍. എത്രയും വേഗം ലോകത്തെ ഏറ്റവും വലിയ ക്ഷീര കമ്പനിയാക്കി മാറ്റണം. സര്‍ക്കാര്‍ എല്ലാ വിധത്തിലും നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു, ഇത് മോദിയുടെ ഉറപ്പാണ്'', 50 വര്‍ഷത്തെ നാഴികക്കല്ലില്‍ എത്തുന്നതിന് ആശംസകള്‍ അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി ഉപസംഹരിച്ചു.

ഗുജറാത്ത് ഗവര്‍ണര്‍ ശ്രീ ആചാര്യ ദേവവ്രത്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേല്‍, കേന്ദ്ര മൃഗസംരക്ഷണം, ക്ഷീരോല്‍പ്പാദനം, ഫിഷറീസ് സഹമന്ത്രി ശ്രീ പര്‍ഷോത്തം രൂപാല, ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ചെയര്‍മാന്‍ ശ്രീ ഷമാല്‍ ബി പട്ടേല്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.1.25 ലക്ഷത്തിലധികം കര്‍ഷകരും ആഘോഷത്തിന്റെ ഭാഗമായി.

ഈ ക്ഷേത്രങ്ങള്‍ ഒരു ആരാധനാലയം എന്നതിലുപരി നൂറ്റാണ്ടുകള്‍ പഴക്കമുള്ള നമ്മുടെ നാഗരികതയുടെ പ്രതീകങ്ങളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തില്‍ അറിവ് പ്രചരിപ്പിക്കുന്നതില്‍ ക്ഷേത്രങ്ങള്‍ക്കുള്ള പങ്ക് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അറിവ് പ്രചരിപ്പിക്കുക എന്ന പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നതിന് പ്രാദേശിക മത സ്ഥാപനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. പുസ്തകമേളയുടെ സംഘാടനവും സ്കൂളിൻ്റെയും ഹോസ്റ്റലിന്റെയും നിര്‍മ്മാണവും ജനങ്ങള്‍ക്കിടയില്‍ അവബോധവും വിദ്യാഭ്യാസവും വര്‍ധിപ്പിച്ചതായി പറഞ്ഞു. ''ദേവ് കാജിന്റെയും ദേശ് കാജിന്റെയും ഇതിലും മികച്ച ഒരു ഉദാഹരണം ഉണ്ടാകില്ല,'' പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു. അത്തരം പ്രബുദ്ധ പാരമ്പര്യങ്ങളെ പരിപോഷിപ്പിച്ചതിന് റാബരി സമാജിനെ അദ്ദേഹം പ്രശംസിച്ചു.

വാലിനാഥ് ധാമില്‍ വേരൂന്നിയ 'എല്ലാവര്‍ക്കും വികസനം' എന്ന മന്ത്രത്തിന്റെ ചൈതന്യത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ഈ ഊര്‍ജ്ജത്തോട് സമന്വയിപ്പിച്ച്, എല്ലാ വിഭാഗത്തിന്റെയും ജീവിതം മികച്ചതാക്കാന്‍ ഗവണ്‍മെന്റ് പതിജ്ഞാബദ്ധമാണ്. "സമൂഹത്തിൻ്റെ ഏറ്റവും താഴത്തെ തട്ടിലുള്ള വ്യക്തിയുടെ ജീവിതത്തെ പരിവര്‍ത്തനം ചെയ്യുക എന്നതാണ് മോദിയുടെ ഉറപ്പിന്റെ ലക്ഷ്യം," അദ്ദേഹം പറഞ്ഞു. കോടിക്കണക്കിന് പാവപ്പെട്ടവര്‍ക്ക് കെട്ടുറപ്പുള്ള വീടുകള്‍ നിര്‍മ്മിച്ചതും പുതിയ ക്ഷേത്രങ്ങളുടെ വരവും അദ്ദേഹം സാമ്യപ്പെടുത്തി, അടുത്തിടെ  നടന്ന 1.25 ലക്ഷം വീടുകളുടെ സമര്‍പ്പണവും തറക്കല്ലിടലും അനുസ്മരിച്ചു. 80 കോടി പൗരന്മാര്‍ക്ക് സൗജന്യ റേഷന്‍ 'ഭഗവാന്‍ കാ പ്രസാദ്' ആണെന്നും 10 കോടി പുതിയ കുടുംബങ്ങള്‍ക്ക് പൈപ്പ് വെള്ളം 'അമൃത്' ആണെന്നും അദ്ദേഹം പരാമര്‍ശിച്ചു.                                                                                                                                                                                                                                                                                                                                                                                                                                                                                            

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അടിസ്ഥാന സൗകര്യ വികസനത്തിന് പുറമെ ഗുജറാത്തിലെ പൈതൃക കേന്ദ്രങ്ങളുടെ വികസനത്തിനും ഗവണ്‍മെന്റ് നടത്തുന്ന ശ്രമങ്ങള്‍ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പതിറ്റാണ്ടുകളായി ഇന്ത്യയില്‍ വികസനവും പൈതൃകവും തമ്മില്‍ സൃഷ്ടിക്കപ്പെട്ട സംഘര്‍ഷം, സോമനാഥ ക്ഷേത്രം തര്‍ക്കഭൂമിയായത്, പാവഗഢ് സ്ഥലത്തെ അവഗണന, മൊധേരയിലെ സൂര്യക്ഷേത്രത്തിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയം, ശ്രീരാമന്റെ അസ്തിത്വത്തെ ചോദ്യം ചെയ്തത്, രാമക്ഷേത്ര വികസനത്തിന് തടസ്സങ്ങള്‍ സൃഷ്ടിച്ചത് എന്നിവയെയെല്ലാം അദ്ദേഹം അപലപിച്ചു. രാം ലല്ലയുടെ ജന്മസ്ഥലത്ത് നിര്‍മ്മിച്ച ക്ഷേത്രത്തില്‍ രാജ്യം മുഴുവന്‍ സന്തോഷിക്കുന്നുണ്ടെങ്കിലും അതേ ആളുകള്‍ ഇപ്പോഴും നിഷേധാത്മകത പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

''ഇന്ന്, പുതിയ ഇന്ത്യയില്‍ നടത്തുന്ന എല്ലാ ശ്രമങ്ങളും ഭാവി തലമുറകള്‍ക്കായി ഒരു പാരമ്പര്യം സൃഷ്ടിക്കുകയാണ്. ഇന്ന് നിര്‍മ്മിക്കപ്പെടുന്ന പുതിയതും ആധുനികവുമായ റോഡുകളും റെയില്‍വേ ട്രാക്കുകളും വികസിത ഇന്ത്യയുടെ മാത്രം പാതകളാണ്." അദ്ദേഹം പറഞ്ഞു. ഇന്ന് മെഹ്സാനയിലേക്കുള്ള റെയില്‍ ബന്ധം ശക്തിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. റെയില്‍ പാത ഇരട്ടിപ്പിക്കുന്നതിലൂടെ ബനസ്‌കന്ത, പടാന്‍ എന്നിവിടങ്ങളിലെ കാന്‍ഡ്ല, ട്യൂണ, മുന്ദ്ര തുറമുഖങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഡീസ എയര്‍ഫോഴ്സ് സ്റ്റേഷന്‍ റണ്‍വേയ്ക്ക് ഒന്നര വര്‍ഷം മുമ്പ് താന്‍ തറക്കല്ലിട്ടതായി അദ്ദേഹം പറഞ്ഞു. ''മോദി എന്ത് പ്രതിജ്ഞ എടുത്താലും അത് നിറവേറ്റുന്നു, ഡീസയുടെ ഈ റണ്‍വേ ഇതിന് ഉദാഹരണമാണ്. ഇതാണ് മോദിയുടെ ഉറപ്പ്'', പ്രധാനമന്ത്രി പറഞ്ഞു.

വടക്കന്‍ ഗുജറാത്തില്‍ 20-25 വര്‍ഷങ്ങള്‍ക്ക് മുമ്പ് അവസരങ്ങള്‍ വളരെ പരിമിതമായിരുന്ന കാലഘട്ടത്തെ അനുസ്മരിച്ച പ്രധാനമന്ത്രി, വ്യവസായവല്‍ക്കരണത്തിന്റെ സാദ്ധ്യതകള്‍ക്കൊപ്പം കന്നുകാലി മേയ്ക്കുന്നവരുടെ വെല്ലുവിളികളും കര്‍ഷകരുടെ വയലുകളിലേയ്ക്കുള്ള ജലസേചനവും ചൂണ്ടിക്കാട്ടി. നിലവിലെ ഗവണ്‍മെന്റ് കൊണ്ടുവന്ന നല്ല മാറ്റങ്ങളെ പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടുകയും കര്‍ഷകര്‍ ഒരു വര്‍ഷം 2-3 വിളകള്‍ കൃഷിചെയ്യുന്നതിനെക്കുറിച്ചും പ്രദേശത്തെ മുഴുവന്‍ ജലനിരപ്പിലെ വര്‍ദ്ധനവിനെക്കുറിച്ചും പരാമര്‍ശിച്ചു. ജലവിതരണവും ജലസ്രോതസ്സുകളുമായി ബന്ധപ്പെട്ട് ഇന്ന് ഉദ്ഘാടന ചെയ്യുന്നതും തറക്കല്ലിടുന്നതുമായ 1500 കോടിയിലധികം രൂപയുടെ 8 പദ്ധതികളെക്കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി, വടക്കന്‍ ഗുജറാത്തിലെ ജലപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇത് കൂടുതല്‍ സഹായിക്കുമെന്നും പറഞ്ഞു. ഡ്രിപ്പ് ഇറിഗേഷന്‍ പോലുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ സ്വീകരിച്ചതിനും ഉയര്‍ന്നുവരുന്ന രാസവസ്തു രഹിത പ്രകൃതിദത്ത കൃഷിയുടെ പ്രവണതകള്‍ക്കും അദ്ദേഹം വടക്കന്‍ ഗുജറാത്തിലെ കര്‍ഷകരെ അഭിനന്ദിക്കുകയും ചെയ്തു. ''നിങ്ങളുടെ പരിശ്രമങ്ങള്‍ രാജ്യത്തുടനീളമുള്ള കര്‍ഷകരുടെ ആവേശം വര്‍ദ്ധിപ്പിക്കും'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ വികസനത്തിനോടൊപ്പം പാരമ്പര്യം സംരക്ഷിക്കുന്നതിലുമുള്ള ഗവണ്‍മെന്റിന്റെ ഊന്നല്‍ ഉയര്‍ത്തിക്കാട്ടികൊണ്ട് പ്രസംഗം ഉപസംഹരിച്ച പ്രധാനമന്ത്രി, ഇന്നത്തെ വികസന പദ്ധതികള്‍ക്ക് തന്റെ ആശംസകള്‍ അറിയിക്കുകയും ചെയ്തു.
ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേല്‍, നിരവധി എം.പിമാര്‍, എം.എല്‍.എമാര്‍, ഗുജറാത്ത് ഗവണ്‍മെന്റിന്റെ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം
8000-ലധികം ഗ്രാമപഞ്ചായത്തുകളില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന ഭാരത് നെറ്റ് ഫേസ്- 2 ഗുജറാത്ത് ഫൈബര്‍ ഗ്രിഡ് നെറ്റ്‌വര്‍ക്ക് ലിമിറ്റഡ്; മെഹ്സാന, ബനസ്‌കന്ത ജില്ലകളില്‍ റെയില്‍ പാത ഇരട്ടിപ്പിക്കല്‍, ഗേജ് പരിവര്‍ത്തനം, പുതിയ ബ്രോഡ് ഗേജ് പാത എന്നിവയ്ക്കായുള്ള വിവിധ പദ്ധതികള്‍; ഖേദ, ഗാന്ധിനഗര്‍, അഹമ്മദാബാദ്, മെഹ്സാന എന്നിവിടങ്ങളിലെ വിവിധ റോഡ് പദ്ധതികള്‍; ഗാന്ധിനഗറിലെ ഗുജറാത്ത് ബയോടെക്‌നോളജി യൂണിവേഴ്‌സിറ്റിയുടെ പ്രധാന അക്കാദമിക് കെട്ടിടം; ബനസ്‌കന്തയിലെ വിവിധ ജലവിതരണ പദ്ധതികള്‍ ഉള്‍പ്പെടെയുള്ള സുപ്രധാന പദ്ധതികള്‍ മറ്റുള്ളവയ്‌ക്കൊപ്പം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.
ആനന്ദ് ജില്ലയിലെ പുതിയ ജില്ലാതല ആശുപത്രി, ആയുര്‍വേദ ആശുപത്രി; ബനസ്‌കന്തയിലെ അംബാജി മേഖലയിലെ റിഞ്ചാഡിയ മഹാദേവ ക്ഷേത്രത്തിന്റെയും തടാകത്തിന്റെയും വികസനം; ഗാന്ധിനഗര്‍, അഹമ്മദാബാദ്, ബനസ്‌കന്ത, മെഹ്സാന എന്നിവിടങ്ങളിലെ വിവിധ റോഡ് പദ്ധതികള്‍; ഡീസ എയര്‍ഫോഴ്‌സ് സ്റ്റേഷൻ്റെ റണ്‍വേ; അഹമ്മദാബാദിലെ ഹ്യൂമന്‍ ആന്‍ഡ് ബയോളജിക്കല്‍ സയന്‍സ് ഗാലറി; ഗിഫ്റ്റ് സിറ്റിയില്‍ ഗുജറാത്ത് ബയോടെക്‌നോളജി റിസര്‍ച്ച് സെന്ററിന്റെ (ജി.ബി.ആര്‍.സി) പുതിയ കെട്ടിടം; മറ്റുള്ളിടങ്ങള്‍ക്കൊപ്പം ഗാന്ധിനഗര്‍, അഹമ്മദാബാദ്, ബനസ്‌കന്ത എന്നിവിടങ്ങളില്‍ ജലവിതരണം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ പദ്ധതികളുടെ തറക്കല്ലിടലും പരിപാടിയില്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു.

 

 

 

 

Click here to read full text speech

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
UP's exports to BRICS nations, partners cross $5.36 billion in FY26: Govt

Media Coverage

UP's exports to BRICS nations, partners cross $5.36 billion in FY26: Govt
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Odisha is emerging as a gateway to growth and prosperity in eastern India: PM Modi in Pahadpur
June 20, 2026
I extend my heartfelt birthday greetings to President Smt. Droupadi Murmu Ji, I wish her long life and excellent health: PM
Pahadpur village will now be rapidly developed as a solar village, that is, solar power will be ensured in every home here: PM
The vision of the Central Government is the development of India through the development of Eastern India: PM
To uplift tribal society, we are connecting tribal youth with opportunities for education and employment: PM
These children should get better facilities for studies; for this, around 500 Eklavya Model Schools have been opened across the country: PM

जॉय जगन्नाथ! जॉय मां किचकेश्वरी! मोर सबू भाई,भौणी,मां,मौसी मानंकु मोर नमोस्कार।

माननीय राष्ट्रपति द्रौपदी मुर्मू जी, राज्यपाल श्री हरि बाबु जी, यहां के लोकप्रिय मुख्यमंत्री मोहन चरण माझी जी, उप मुख्यमंत्री कनक वर्धन सिंह देव जी, प्रवती परीदा जी, ओडिशा के मंत्री गणेश सिंह खूंटिया जी, कृष्ण चंद्र महापात्र जी, सांसद नबा चरण माझी जी, मनमोहन सामल जी, बैजयंत पांडा जी, अन्य महानुभाव, भाइयों और बहनों।

हमारा ओडिशा इन दिनों उत्सवों के आनंद में डूबा हुआ है। यहाँ का गणपर्व रज, पिछले हफ्ते ही धूमधाम से मनाया गया है। महाप्रभु जगन्नाथ जी की रथ यात्रा की तैयारियां भी पुरजोश चल रही है। मयूरभंज के बारीपदा रथ यात्रा को लेकर भी उत्साह का माहौल है। और, इस सबके बीच ही लोकतन्त्र का विकास का उत्सव भी चल रहा है। ओडिशा की बीजेपी सरकार ने अपने 2 साल भी पूर्ण किए हैं। इस मौके पर, आप सबके बीच आना, मयूरभंज आने का ये सौभाग्य, और इतनी बड़ी संख्या में आप सबकी उपस्थिति, ये अवसर मेरे लिए बहुत खास है। आपका अपनापन मुझे बार-बार यहां खींच लाता है। मैं आप सभी का हृदय से बहुत-बहुत अभिनंदन करता हूँ। और ओडिशा की जनता को डबल इंजन सरकार में विकास यात्रा की भी बधाई देता हूँ, शुभकामनाएं देता हूं। साथ ही, इस अवसर पर मैं पंडित रघुनाथ मुर्मू जी, डॉ. दमयंती बेश्रा जी, और श्री चरण हेम्ब्रम जी जैसी विभूतियों को भी नमन करता हूँ। रघुनाथ मुर्मू जी ने संथाली भाषा के लिए ओल चिकी लिपि का निर्माण किया था। हमारी सरकार ने संथाली भाषा में भारत के संविधान को प्रस्तुत किया है। ओडिशा की संतानों को पद्म सम्मान देकर सम्मानित किया है। पिछले 2 वर्षों में ओडिशा सरकार भी इन सभी विभूतियों के सपनों को पूरा करने में दिन रात पुरुषार्थ कर रही है।

साथियों,

आज का ये अवसर इसलिए भी विशेष है, क्योंकि मयूरभंज की धरती पर पली-बढ़ीं, ओडिशा की बेटी, माननीय राष्ट्रपति जी हमारे बीच उपस्थित हैं। आज उनका जन्मदिन भी है। मैं राष्ट्रपति द्रौपदी मुर्मू जी को जन्मदिन की हार्दिक बधाई और शुभकमानाएं देता हूं, मैं उनके दीर्घायु होने और उत्तम स्वास्थ्य की कामना करता हूं। जनगन्नाथ जी भगवान के श्री चरणों में प्रार्थना करता हूं। ओडिशा की बेटी आज देश के इतने बड़े पद पर पहुंची हैं, हमारा मार्गदर्शन कर रही हैं, ये हम सभी के लिए बहुत गौरव की बात है। राष्ट्रपति जी का व्यक्तित्व, उनका उदार और सहृदय स्वभाव, राष्ट्र और समाज की सेवा के लिए उनका अटल समर्पण, उन्होंने मयूरभंज ही नहीं, पूरे ओडिशा की पहचान सशस्त की है। मैं इस अवसर पर, उनका विशेष रूप से अभिनंदन करता हूँ।

साथियों,

ये कार्यक्रम जब बना, तो इसमें मूल कारण तो लॉजिस्टिक था, लंबे अर्से से यहां आने के लिए चर्चा चल रही थी, लेकिन कोई तालमेल नहीं बैठता था। 21 जून को अंतर्राष्ट्रीय योगा दिवस कोलकाता में तय हुआ, तो फिर मैंने कहा अच्छा है, आज बंग दिवस भी है, तो क्यों न मैं सुबह मयूरभंज होकर के शाम को फिर कोलकाता के कार्यक्रम में जाऊं। और इसके कारण ये 20 जून तय हुई। लेकिन कुछ चीजें ऐसी होती हैं, जिसकी मंगल कामनाएं ईश्वरआधीन होती हैं, और इसलिए आज एक शुभ मंगल हो गया, कि राष्ट्रपति का जन्मदिन भी, मुझे आज उनके गांव में जाकर के, उनको शुभकामनाएं देने का अवसर मिला।

साथियों,

आज मैं राष्ट्रपति जी के साथ पहाड़पुर भी गया था। मैं इस क्षेत्र के बच्चों के लिए उनके द्वारा बनवाए गए स्कूल भी गया। बच्चों के साथ कुछ यादगार समय बिताने का अवसर मुझे मिला। मैं देख रहा था, बच्चों के चेहरों की चमक, राष्ट्रपति जी की उपस्थिति और आत्मीयता, वहां मुझे ऐसा कुछ भी नहीं लगा, किसी बच्चे को ये लगा हो कि राष्ट्रपति जी आई हैं, हर बच्चे को लगता था उनकी मां आई है। वे बच्चे भी बहुत भाग्यवान हैं, कैसे इस क्षेत्र के गरीब, वंचित और आदिवसी समाज के बच्चों को प्रेरणा मिल रही है, उन्हें देश के लिए कुछ बड़ा करने का आत्मविश्वास मिल रहा है। मैं राष्ट्रपति जी का आभारी हूं कि उन्होंने इन अनुभवों से गुजरने का आज मुझे अवसर दिया। ये मेरा दिन, एक प्रकार से मेरी शिक्षा का दिवस था, कुछ सीखने का अवसर था मेरे लिए।

साथियों,

मैं आपको सरकार का ये निर्णय भी बताना चाहता हूं कि पहाड़पुर गांव को, अब तेजी से सुर्यग्राम, सोलर विलेज के रूप में विकसित किया जाएगा। यानी यहां हर घर में सोलर बिजली बने, इसे सुनिश्चित किया जाएगा। और हम तो बड़ा गर्व के साथ कह सकते हैं कि यही ओडिशा है, जहां कोणार्क में सुर्य मंदिर की एक पहचान है, वैसे ही पहाड़पुर सुर्यग्राम की पहचान बन जाएगा। सुर्यग्राम, से पूरा गांव सोलर विलेज के रूप में पहचाना जाए, इस दिशा में काम तुरंत शुरू हो ऐसा मेरा प्रयास रहेगा। इस अभियान से, पहाड़पुर के लोगों को मुफ्त सोलर बिजली भी मिलेगी और जो ज्यादा बिजली होगी, वो उनकी आय भी बढ़ाएगी।

साथियों,

ओडिशा में डबल इंजन सरकार के 2 साल कई मायनों में ऐतिहासिक रहे हैं। मुख्यमंत्री मोहन चरण माझी जी के नेतृत्व में, आज ओडिशा तेज गति से विकास के रास्ते पर आगे बढ़ रहा है। आज यहां गरीब कल्याण की योजनाओं से सामान्य मानवी का जीवन बदल रहा है। ओडिशा में आर्थिक गतिविधियाँ निवेश और उद्योगों को आकर्षित करने का सामर्थ्य आज नज़र आ रहा है। यहाँ रोजगार के नए अवसरों के लिए तेजी से काम हो रहा है।

साथियों,

केंद्र सरकार का विज़न है- पूर्वी भारत के विकास से भारत का विकास। इसीलिए, हम पूर्वोदय की नीति पर काम कर रहे हैं। जिस पूर्वी भारत को काँग्रेस के दौर में पिछड़ेपन का पर्याय बना दिया गया था, आज वो प्रगति का प्रवेश द्वार बन रहा है। आज ओडिशा खुद इस बदलाव का साक्षी बन रहा है।

साथियों,

ओडिशा के पास समुद्र है, खनिज संपदा है, कृषि की शक्ति है और सबसे सामर्थ्यवान यहां युवा प्रतिभा है। इस सामर्थ्य का पूरा उपयोग करने के लिए हम मिलकर काम कर रहे हैं। इसीलिए, आज ओडिशा में रेलवे इनफ्रास्ट्रक्चर में रिकॉर्ड निवेश हो रहा है। नई सड़कें और आर्थिक कॉरिडोर बन रहे हैं। पोर्ट्स का विस्तार हो रहा है। ऊर्जा, सेमीकंडक्टर, ग्रीन एनर्जी और आधुनिक उद्योगों में निवेश आ रहा है। आज भी यहां ओडिशा के विकास से जुड़ी अनेक महत्वपूर्ण परियोजनाओं का लोकार्पण और शिलान्यास हुआ है। इन परियोजनाओं पर लगभग 47 हजार करोड़ रुपये खर्च किए जाएंगे। बिजली, सड़क, रेलवे, स्वास्थ्य और शिक्षा से जुड़ी इन परियोजनाओं से, आप सभी लोगों को बहुत सुविधा होने वाली है। मैं इन परियोजनाओं के लिए ओडिशा के लोगों को बहुत बहुत बधाई देता हूं।

साथियों,

हमारी सरकार ओडिशा के संसाधनों को, ओडिशा की संभावनाओं में बदल रही है। ओडिशा में बड़ा निवेश आए, यहाँ नए उद्योग लगें, इसके लिए उत्कर्ष ओडिशा जैसे अभियान चलाए जा रहे हैं। इसके तहत, अब तक करीब 20 लाख करोड़ रुपए के निवेश प्रस्ताव मिल चुके हैं। साढ़े 3 लाख करोड़ रुपए से ज्यादा की अनेक मेगा परियोजनाओं पर भी काम चल रहा है। उद्योगों के लिए अनुकूल वातावरण बने, इसके लिए ओडिशा के समग्र विकास पर ध्यान दिया जा रहा है। पावर सेक्टर में 6 हजार करोड़ रुपए से ज्यादा का निवेश हो रहा है। समृद्ध शहर योजना के तहत शहरी विकास को गति दी जा रही है। आने वाले वर्षों में इन प्रयासों का परिणाम हमें देखने को मिलने वाला है।

साथियों,

डबल इंजन सरकार की बड़ी विशेषता ये है कि वो खुद जनता तक पहुँचती है। हमारा प्रयास है कि सामान्य नागरिक को किसी समस्या के समाधान के लिए अनावश्यक चक्कर न लगाने पड़े। इन्हीं प्रयासों का परिणाम है कि युवाओं, महिलाओं, किसानों और आम लोगों की अपेक्षाएँ आज पूरी हो रही हैं। आप देखिए, धान खरीद में किसानों को 3,100 रुपये प्रति क्विंटल देने का निर्णय लिया गया। सुभद्रा योजना के माध्यम से एक करोड़ से अधिक माताओं और बहनों तक आर्थिक सहायता पहुंचाई गई। आयुष्मान भारत को लागू करके ओडिशा के परिवारों के लिए देशभर के अस्पतालों में इलाज का रास्ता खोला गया। आदिवासी विद्यार्थियों की पढ़ाई बीच में न छूटे, इसके लिए माधो सिंह हाथ-खर्चा योजना शुरू की गई। महाप्रभु श्री जगन्नाथ जी के भक्तों की भावनाओं का सम्मान करते हुए श्रीमंदिर के श्रद्धालुओं के लिए सारे द्वार खोल दिए गए, चारों-चार द्वार खोल दिए गए। डबल इंजन की ताकत मिलने से आज यहां चारों दिशाओं में विकास सुनिश्चित हो रहा है।

साथियों,

यहां बीते दिनों स्वच्छता को लेकर जो विशेष अभियान चला है, उसकी भी मुझे जानकारी मिली है। और मैं देख रहा था सोशल मीडिया में तो सफाई अभियान छाया हुआ है, यानी स्वच्छता से स्वागत, मैं ओडिशा की इस पहल के लिए, यहां के नगारिको का, सरकार का, मुख्यमंत्री जी का, इस प्रशंसनीय पहल के लिए बहुत ही प्रशंसा करता हूं, संतोष व्यक्त करता हूं।

साथियों,

स्वच्छता हमारे जीवन शैली का हिस्सा होनी चाहिए, हर रोज की आदत होनी चाहिए। मैं यहां स्वच्छता अभियान से जुड़े सभी लोगों का हृदय से बहुत-बहुत अभिनंदन करता हूं।

साथियों,

मैंने अपने जीवन का कुछ महत्वपूर्ण कालखंड जनजातीय क्षेत्रों में एक वालंटियर के रूप में काम करते हुए बिताया है। माननीय राष्ट्रपति जी तो बरसों तक ऐसे क्षेत्रों में चुनौतियां का सामना करती रही हैं। आप और हम जानते हैं कि जनजातीय क्षेत्रों में जीवन की सुविधाएं आसानी से नहीं पहुंचती थीं। इसलिए, हमारी सरकार ने जनजातीय विकास को बहुत प्राथमिकता दी है। हमने ऐसे इलाकों को सुविधाओं से जोड़ने के लिए धरती आबा जनजातीय ग्राम उत्कर्ष अभियान शुरू किया। इसके तहत स्वास्थ्य, शिक्षा, सड़क, आवास से जुड़े विभाग मिलकर के सर्वागीण विकास के लिए काम कर रहे हैं। ताकि वहां रहने वाले लोगों की कठिनाइयां दूर हो सकें। इसी तरह, पीएम जनमन अभियान तो राष्ट्रपति जी के साथ हुई चर्चाओं का, उनके मार्गदर्शन का ही परिणाम है। ये विशेष रूप से देश के ऐसे जनजातीय समूहों के लिए है, जो जनजातीय समुदाय में भी सबसे पीछे रह गए हैं। ऐसे जनजातीय समुदायों तक अब सरकार स्वयं चलकर उनके गांव, उनके दरवाजे तक पहुंच रही है।

साथियों,

आदिवासी समाज के उत्थान के लिए हम आदिवासी युवाओं को शिक्षा और रोजगार के अवसरों से जोड़ रहे हैं। इन बच्चों को पढ़ाई की बेहतर सुविधा मिले, इसके लिए देश में करीब 500 एकलव्य मॉडल स्कूल खोले गए हैं। करीब साढ़े सात सौ एकलव्य स्कूल स्वीकृत किए गए हैं। प्री-मैट्रिक और पोस्ट मैट्रिक लेवल पर, डेढ़ करोड़ से अधिक आदिवासी बच्चों को सैकड़ों करोड़ रुपए की स्कॉलर्शिप दी गई है। मुझे ये बताते हुए भी खुशी है कि यहां मयूरभंज में एक और नवोदय विद्यालय बनाने के लिए भी स्वीकृति दे दी गई है।

साथियों,

दूर-दराज इलाकों में रहने के कारण, जनजातीय समाज स्वास्थ्य से जुड़ी कठिनाइयों का भी शिकार रहा है। सिकल सेल एनीमिया जैसी बीमारियाँ एक बहुत बड़ी चुनौती रही हैं। हमने इनके खिलाफ देश भर में अभियान चलाया, चार करोड़ से ज्यादा हेल्थ कार्ड बांटे, मुफ्त इलाज के लिए करोड़ों आदिवासी लाभार्थियों को आयुष्मान कार्ड दिये। जल जीवन मिशन के तहत घर-घर साफ पानी पहुंचाया जा रहा है। इन प्रयासों का परिणाम आज हमें दिख रहा है। आदिवासी समाज दशकों पुरानी कठिनाइयों से बाहर आ रहा है, और, विकास की मुख्यधारा का हिस्सा बन रहा है।

साथियों,

आने वाले समय में हमारे सामने दो महत्वपूर्ण पड़ाव हैं। 2036 में ओडिशा के गठन के 100 वर्ष पूरे होंगे। और, 2047 में भारत की स्वतंत्रता के 100 वर्ष पूरे होने वाले हैं। यानी, ओडिशा और देश का लक्ष्य एक ही दिशा में है। ओडिशा की अर्थव्यवस्था मजबूत होगी, तो भारत मजबूत होगा। मुझे ओडिशा के सामर्थ्य पर भरोसा है। हमें मिलकर ओडिशा को विकास की बुलंदियों पर पहुंचाना है।

साथियों,

कल 21 जून को अंतर्राष्ट्रीय योग दिवस भी मनाया जाना है। ज्ञान और योग की धरती ओडिशा, योग यहाँ के संस्कारों का हिस्सा रहा है। मैं ओडिशा की धरती से पूरे देश से, पूरी दुनिया के लोगों से आह्वान करता हूँ, आप सब ज्यादा से ज्यादा संख्या में योग दिवस में हिस्सा लें। मैं एक बार फिर आप सभी को आज के अवसर, और विकास परियोजनाओं की बहुत-बहुत बधाई देता हूं। मैं माननीय राष्ट्रपति जी का विशेष रूप से आभार प्रकट करता हूं, कि मुझे उनके साथ उनकी कर्मभूमि को देखने का मौका मिला। एक बार फिर उन्हें जन्मदिन की बहुत-बहुत बधाई। बहुत-बहुत धन्यवाद।

जय जगन्नथ।

जय जगन्नथ।

जय जगन्नथ।