അനുസ്മരണത്തിനായുള്ള ലോഗോ പ്രകാശനം ചെയ്തു
"മഹർഷി ദയാനന്ദ സരസ്വതി കാട്ടിത്തന്ന പാത കോടിക്കണക്കിനു പേർക്കു പ്രതീക്ഷ നൽകുന്നു"
"മതത്തിന്റെ പേരിൽ തെറ്റായി ആരോപിക്കപ്പെട്ട തിന്മകളെ, മതത്തിന്റെ വെളിച്ചത്താൽ സ്വാമിജി ഇല്ലാതാക്കി"
"സ്വാമിജി സമൂഹത്തിൽ വേദങ്ങളുടെ പ്രകാശം പുനരുജ്ജീവിപ്പിച്ചു"
"അമൃതകാലത്ത്, മഹർഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജന്മദിനം പവിത്രമായ പ്രചോദനമായി എത്തിയിരിക്കുന്നു"
"ഇന്ന് രാജ്യം ആത്മവിശ്വാസത്തോടെ നമ്മുടെ പൈതൃകത്തിലെ അഭിമാനത്തെ ഉൾക്കൊള്ളുന്നു"
"നമ്മെ സംബന്ധിച്ചിടത്തോളം, മതത്തിന്റെ ആദ്യത്തെ വ്യാഖ്യാനം കർത്തവ്യത്തെക്കുറിച്ചാണ്"
"ദരിദ്രരുടെയും പിന്നാക്കക്കാരുടെയും അധഃസ്ഥിതരുടെയും സേവനമാണ് ഇന്ന് രാജ്യത്തിന്റെ ആദ്യ യജ്ഞം"

മഹർഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജന്മവാർഷികത്തോടനുബന്ധിച്ച്  ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്തു. അനുസ്മരണത്തിനായുള്ള ലോഗോയും അദ്ദേഹം പ്രകാശനം ചെയ്തു.

വേദിയിൽ എത്തിയപ്പോൾ, പ്രധാനമന്ത്രി ആര്യസമാജത്തിന്റെ പനോരമയും തത്സമയ ചിത്രീകരണങ്ങളും മറികടന്ന്, നടന്നുകൊണ്ടിരിക്കുന്ന യജ്ഞത്തിൽ ആഹൂതി അർപ്പണം നടത്തി. തുടർന്ന്, മഹർഷി ദയാനന്ദ സരസ്വതിയുടെ സന്ദേശങ്ങൾ ഇന്ത്യയിലും ലോകത്തിനും ഊട്ടിയുറപ്പിക്കുന്ന ഈ പരിപാടിയിൽ ജ്വലിച്ചുനിൽക്കുന്ന തീപ്പൊരിയുടെ പ്രതീകമായി അദ്ദേഹം യുവപ്രതിനിധികൾക്ക് എൽഇഡി ദീപശിഖ കൈമാറി.

മഹർഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജന്മവാർഷികം ചരിത്രപരമാണെന്നും ലോകത്തിനാകെ മികച്ച ഭാവിയും പ്രചോദനവും സൃഷ്ടിക്കുന്നതിനുള്ള അവസരമാണെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ മികച്ച സ്ഥലമാക്കി മാറ്റുക എന്ന മഹർഷി ദയാനന്ദിന്റെ ആദർശത്തെക്കുറിച്ചു പരാമർശിക്കവേ, അഭിപ്രായവ്യത്യാസത്തിന്റെയും അക്രമത്തിന്റെയും അസ്ഥിരതയുടെയും ഈ കാലഘട്ടത്തിൽ മഹർഷി ദയാനന്ദ് കാട്ടിത്തന്ന പാത പ്രതീക്ഷ നൽകുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സവിശേഷമായ ഈ പരിപാടികൾ രണ്ടു വർഷം ആഘോഷിക്കുമെന്നും മഹർഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജന്മവാർഷികം ആഘോഷിക്കാൻ ഗവണ്മെന്റ് തീരുമാനിച്ചിട്ടുണ്ടെന്നും  പ്രധാനമന്ത്രി പറഞ്ഞു. മാനവരാശിയുടെ ക്ഷേമത്തിനായുള്ള നിരന്തരമായ പ്രവർത്തനങ്ങളിലേക്കു വെളിച്ചം വീശിയ പ്രധാനമന്ത്രി, നടന്നുകൊണ്ടിരിക്കുന്ന യജ്ഞത്തിൽ ആഹൂതി അർപ്പണം നടത്താൻ സാധിച്ചതിൽ നന്ദി രേഖപ്പെടുത്തി. സ്വാമിജി ജനിച്ച അതേ മണ്ണിൽ ജനിക്കാനുള്ള സൗഭാഗ്യത്തെക്കുറിച്ചു പരാമർശിക്കവേ, മഹർഷി ദയാനന്ദിന്റെ ആദർശങ്ങൾ ജീവിതത്തിൽ തുടർന്നും സ്വാധീനിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ദയാനന്ദ സരസ്വതി ജനിച്ചപ്പോഴുള്ള ഇന്ത്യയുടെ അവസ്ഥ അനുസ്മരിച്ചുകൊണ്ട്, നൂറ്റാണ്ടുകൾ നീണ്ട അടിമത്തത്തിന് ശേഷം ഇന്ത്യ നശിക്കുകയും ദുർബലമാവുകയും അതിന്റെ തിളക്കവും ആത്മവിശ്വാസവും നഷ്ടപ്പെടുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ആദർശങ്ങളെയും സംസ്കാരത്തെയും വേരുകളെയും തകർക്കാൻ നടന്നുകൊണ്ടിരിക്കുന്ന നിരവധി ശ്രമങ്ങൾ അദ്ദേഹം അനുസ്മരിച്ചു. ഇന്ത്യയുടെ പാരമ്പര്യങ്ങളിലും ഗ്രന്ഥങ്ങളിലും എന്തെങ്കിലും കുറവുണ്ടെന്ന ധാരണ സ്വാമിജി തള്ളിക്കളഞ്ഞു. അവയുടെ യഥാർത്ഥ അർത്ഥം വിസ്മരിക്കപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയെ ഇകഴ്ത്താൻ വേദങ്ങളുടെ തെറ്റായ വ്യാഖ്യാനം ഉപയോഗിക്കുകയും പാരമ്പര്യങ്ങൾ വികലമാക്കപ്പെടുകയും ചെയ്ത സമയം പ്രധാനമന്ത്രി അനുസ്മരിച്ചു. അത്തരമൊരു കാലഘട്ടത്തിലാണ് മഹർഷി ദയാനന്ദ് തന്റെ പരിശ്രമങ്ങളിലൂടെ രക്ഷകനായി വന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. "വിവേചനം, തൊട്ടുകൂടായ്മ തുടങ്ങിയ സാമൂഹ്യ തിന്മകൾക്കെതിരെ മഹർഷി ജി ശക്തമായ പ്രചാരണം ആരംഭിച്ചു." മഹർഷിയുടെ കാലത്തെ അദ്ദേഹത്തിന്റെ  പ്രയത്നത്തിന്റെ മഹത്വം വ്യക്തമാക്കുന്നതിന്, 21-ാം നൂറ്റാണ്ടിൽ തന്റെ കർത്തവ്യത്തിന് ഊന്നൽ നൽകുന്നത് ഒരു വെല്ലുവിളിയാണെന്ന പ്രതികരണങ്ങൾ ശ്രീ മോദി ചൂണ്ടിക്കാട്ടി. "മതത്തിൽ തെറ്റായി ആരോപിക്കപ്പെട്ട തിന്മകളെ മതത്തിന്റെ വെളിച്ചത്തിൽ തന്നെ സ്വാമിജി ഇല്ലാതാക്കി"- പ്രധാനമന്ത്രി വിശദീകരിച്ചു. തൊട്ടുകൂടായ്മയ്ക്കെതിരായ സ്വാമിജിയുടെ പോരാട്ടത്തെ ഏറ്റവും വലിയ സംഭാവനയായി മഹാത്മാഗാന്ധി കണക്കാക്കിയിരുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു.

സ്ത്രീകളുമായി ബന്ധപ്പെട്ട് സമൂഹത്തിൽ തഴച്ചുവളർന്ന യാഥാസ്ഥിതിക വാദങ്ങൾക്കെതിരെ മഹർഷി ദയാനന്ദും യുക്തിസഹവും ഫലപ്രദവുമായ ശബ്ദമായി ഉയർന്നുവന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മഹർഷി ദയാനന്ദ് ജി സ്ത്രീകളോടുള്ള വിവേചനത്തെ ശക്തമായി എതിർത്തിരുന്നുവെന്നും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി പ്രവർത്തിച്ചിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ വസ്തുതകൾക്ക് 150 വർഷത്തിലേറെ പഴക്കമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ഇന്നത്തെ കാലഘട്ടത്തിലും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ബഹുമാനത്തിനുമുള്ള അവകാശം ഇല്ലാതാക്കുന്ന സമൂഹങ്ങളുണ്ട്. എന്നാൽ പാശ്ചാത്യരാജ്യങ്ങളിൽ പോലും സ്ത്രീകൾക്ക് തുല്യാവകാശം എന്നത് വിദൂരമായ യാഥാർത്ഥ്യമായപ്പോൾ അതിനായി ശബ്ദമുയർത്തിയത് മഹർഷി ദയാനന്ദാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

മഹർഷി ജിയുടെ നേട്ടങ്ങളുടെയും പരിശ്രമങ്ങളുടെയും അസാധാരണ സ്വഭാവം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ആര്യസമാജത്തിന് 150 വർഷത്തിനുശേഷവും അദ്ദേഹം ജനിച്ച് 200 വർഷത്തിനുശേഷവും ജനങ്ങൾക്ക് അദ്ദേഹത്തോടുള്ള ആദരവും ബഹുമാനവും രാഷ്ട്രത്തിന്റെ യാത്രയിൽ അദ്ദേഹത്തിനുള്ള സുപ്രധാന സ്ഥാനത്തിന്റെ സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു. മഹർഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജന്മവാർഷികത്തിൽ, അമൃതകാലം പവിത്രമായ പ്രചോദനമായാണു വന്നിരിക്കുന്നത്- അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യം സ്വാമിജിയുടെ പ്രബോധനം വളരെ ആത്മവിശ്വാസത്തോടെയാണ് പിന്തുടരുന്നതെന്ന് ശ്രീ മോദി പറഞ്ഞു. 'വേദങ്ങളിലേക്ക് മടങ്ങുക' എന്ന സ്വാമിജിയുടെ ആഹ്വാനത്തെ പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ:  "ഇന്ന് രാജ്യം 'നമ്മുടെ പൈതൃകത്തിൽ അഭിമാനം' എന്ന് ആത്മവിശ്വാസത്തോടെ പറയുന്നു. സംസ്കാരത്തെയും പാരമ്പര്യത്തെയും സമ്പന്നമാക്കിക്കൊണ്ട്, ആധുനികതയുടെ പാത സ്ഥാപിക്കാനുള്ള ഇന്ത്യയിലെ ജനങ്ങളുടെ ആത്മവിശ്വാസത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി.

ആചാരാനുഷ്ഠാനങ്ങൾക്കപ്പുറം സമ്പൂർണ ജീവിതരീതിയായി നിർവചിക്കപ്പെടുന്ന മതത്തെക്കുറിച്ചുള്ള ഇന്ത്യയിലെ വിപുലമായ സങ്കൽപ്പത്തെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു. ‘നമ്മെ സംബന്ധിച്ചിടത്തോളം, മതത്തിന്റെ ആദ്യ വ്യാഖ്യാനം കടമയെക്കുറിച്ചാണ്’- പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരേയും ഉൾക്കൊള്ളുന്നതും സമന്വയിപ്പിച്ചതുമായ സമീപനമാണ് സ്വാമിജി സ്വീകരിച്ചതെന്നും രാഷ്ട്ര ജീവിതത്തിന്റെ പല തലങ്ങളുടെയും ഉത്തരവാദിത്വവും നേതൃത്വവും ഏറ്റെടുക്കുകയും ചെയ്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു. തത്ത്വചിന്ത, യോഗ, ഗണിതം, നയം, നയതന്ത്രം, ശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവയിൽ ഇന്ത്യൻ ഋഷിമാർ കൈവരിച്ച നേട്ടങ്ങൾ പരാമർശിച്ചുകൊണ്ട് ഇന്ത്യൻ ജീവിതത്തിൽ ഋഷിമാരുടെയും സന്ന്യാസിമാരുടെയും വിശാലമായ പങ്കിനെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. ആ പുരാതന പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുന്നതിൽ സ്വാമിജി വലിയ പങ്കുവഹിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

മഹർഷി ദയാനന്ദന്റെ ഉദ്ബോധനങ്ങളെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ ജീവിതകാലത്ത് അദ്ദേഹം സ്ഥാപിച്ച വിവിധ സംഘടനകളെ കുറിച്ചും പരാമർശിച്ചു. വിപ്ലവകരമായ പ്രത്യയശാസ്ത്രത്തോടെയാണു മഹർഷി ജീവിച്ചതെങ്കിലും, അദ്ദേഹം തന്റെ എല്ലാ ആശയങ്ങളെയും ക്രമവുമായി എങ്ങനെ ബന്ധിപ്പിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പതിറ്റാണ്ടുകളായി വിവിധ മേഖലകളിൽ വിവിധ ക്ഷേമപ്രവർത്തനങ്ങൾ സജീവമായി ഏറ്റെടുത്തിട്ടുള്ള വിവിധ സംഘടനകൾ സ്ഥാപിക്കാൻ മഹർഷി അവയെ വ്യവസ്ഥാപിതമാക്കി. പരോപകാരിണി സഭയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി, മഹർഷി തന്നെയാണ് ഈ സംഘടന സ്ഥാപിച്ചതെന്നും ഗുരുകുലങ്ങളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും ഇന്ന് വേദപാരമ്പര്യങ്ങൾ പ്രചരിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കുരുക്ഷേത്ര ഗുരുകുലം, സ്വാമി ശ്രദ്ധാനന്ദ് ട്രസ്റ്റ്, മഹർഷി ദയാനന്ദ് ട്രസ്റ്റ് എന്നിവയുടെ ഉദാഹരണങ്ങളും അദ്ദേഹം നൽകി. ഈ സംഘടനകൾ രൂപപ്പെടുത്തിയ നിരവധി യുവാക്കളുടെ ജീവിതവും അദ്ദേഹം പരാമർശിച്ചു. 2001ൽ ഗുജറാത്തിൽ ഭൂകമ്പമുണ്ടായപ്പോൾ സാമൂഹിക സേവനത്തിലും രക്ഷാപ്രവർത്തനത്തിലും ജീവൻ പ്രഭാത് ട്രസ്റ്റ് നൽകിയ പ്രധാന സംഭാവനകളും പ്രധാനമന്ത്രി എടുത്തു പറഞ്ഞു. മഹർഷി ജിയുടെ ആദർശങ്ങളിൽ നിന്നാണ് സംഘടന പ്രചോദനം ഉൾക്കൊണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവേചനരഹിതമായ നയങ്ങളിലൂടെയും പരിശ്രമങ്ങളിലൂടെയും രാജ്യം പുരോഗതിക്ക് സാക്ഷ്യം വഹിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അത് സ്വാമിജിയുടെയും മുൻഗണനയായിരുന്നു. "ദരിദ്രരുടെയും പിന്നാക്കക്കാരുടെയും അധഃസ്ഥിതരുടെയും സേവനമാണ് ഇന്ന് രാജ്യത്തിന്റെ പ്രഥമ യജ്ഞം". പാർപ്പിടം, വൈദ്യചികിത്സ, സ്ത്രീശാക്തീകരണം എന്നിവ ഇക്കാര്യത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാമിജി പഠിപ്പിച്ച, ഭാരതീയതയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള ആധുനിക വിദ്യാഭ്യാസത്തെ പുതിയ വിദ്യാഭ്യാസ നയം പ്രോത്സാഹിപ്പിക്കുന്നു.

സാക്ഷാത്കരിക്കപ്പെട്ട വ്യക്തി എന്ന സ്വാമിജിയുടെ നിർവചനം പ്രധാനമന്ത്രി അനുസ്മരിച്ചു, താൻ എടുക്കുന്നതിലും കൂടുതൽ നൽകുന്ന വ്യക്തിയാണ് സാക്ഷാത്കരിക്കപ്പെട്ട വ്യക്തി. പരിസ്ഥിതി ഉൾപ്പെടെ അസംഖ്യം മേഖലകളിൽ ഇതിന് പ്രസക്തിയുണ്ട്. വേദങ്ങളെക്കുറിച്ചുള്ള ഈ അറിവ് സ്വാമിജി ആഴത്തിൽ മനസ്സിലാക്കിയിരുന്നു- പ്രധാനമന്ത്രി പറഞ്ഞു. "മഹർഷി ജി വേദവിദ്യാർത്ഥിയും ജ്ഞാനമാർഗത്തിലെ സന്ന്യാസിയുമായിരുന്നു"- പ്രധാനമന്ത്രി പറഞ്ഞു. സുസ്ഥിര വികസനത്തിനായുള്ള അന്വേഷണത്തിൽ ഇന്ത്യ ലോകത്തെ നയിക്കുന്നു. ഇക്കാര്യത്തിൽ മിഷൻ ലൈഫിനെ പരാമർശിച്ച പ്രധാനമന്ത്രി പരിസ്ഥിതിയെ ജി 20 യുടെ പ്രത്യേക അജണ്ടയായി മുന്നോട്ടുകൊണ്ടുപോകുകയാണെന്നും പറഞ്ഞു. പൗരാണിക ജ്ഞാനത്തിന്റെ അടിത്തറയോടുകൂടിയ ഈ ആധുനിക ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആര്യസമാജത്തിന് വലിയ പങ്ക് വഹിക്കാനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രകൃതിദത്ത കൃഷിയെ പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. ശ്രീ അന്നയ്ക്ക് വേണ്ടിയുള്ള ഊന്നലിനെയും പ്രധാനമന്ത്രി പരാമർശിച്ചു.

മഹർഷിയുടെ വ്യക്തിത്വത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിയുമെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, മഹർഷിയെ കാണാൻ വന്ന ഒരു ഇംഗ്ലീഷ് ഉദ്യോഗസ്ഥന്റെ കഥ വിവരിച്ചു. ഇന്ത്യയിൽ തുടർച്ചയായ ബ്രിട്ടീഷ് ഭരണത്തിനായി പ്രാർത്ഥിക്കാൻ അദ്ദേഹത്തോട് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. അതിന് മഹർഷി നിർഭയമായി മറുപടി നൽകിയത് “സ്വാതന്ത്ര്യമാണ് എന്റെ ആത്മാവും ഇന്ത്യയുടെ ശബ്ദവും" എന്നാണ്. അസംഖ്യം സ്വാതന്ത്ര്യ സമര സേനാനികളും സ്ഥാപനങ്ങൾ കെട്ടിപ്പടുത്തവരും ദേശസ്നേഹികളും സ്വാമിജിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ലോകമാന്യ തിലക്, നേതാജി സുഭാഷ് ചന്ദ്രബോസ്, വീർ സവർക്കർ, ലാലാ ലജ്പത് റായ്, ലാലാ ഹർദയാൽ, ചന്ദ്രശേഖർ ആസാദ്, രാം പ്രസാദ് ബിസ്മിൽ തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ പേര് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. മഹാത്മ ഹൻസ്‌രാജ്, സ്വാമി ശ്രദ്ധാനന്ദ് ജി, ഭായ് പരമാനന്ദ് ജി തുടങ്ങി മഹർഷിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട നിരവധി നേതാക്കളുടെ ഉദാഹരണങ്ങളും അദ്ദേഹം നൽകി.

സ്വാമിജിയുടെ ശിക്ഷണങ്ങളുടെ പാരമ്പര്യം ആര്യസമാജത്തിനുണ്ടെന്നും ഓരോ ‘ആര്യവീരരിൽ’ നിന്നും രാജ്യം ഒരുപാട് പ്രതീക്ഷിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്ത വർഷം ആര്യസമാജത്തിന്റെ 150-ാം വർഷത്തിനു തുടക്കമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. മഹത്തായ ആസൂത്രണത്തോടും നിർവ്വഹണത്തോടും പരിപാലനത്തോടും കൂടി ഈ സുപ്രധാന അവസരം സംഘടിപ്പിച്ചതിന് പ്രധാനമന്ത്രി ഏവരെയും അഭിനന്ദിച്ചു. "അമൃതകാലത്ത്, മഹർഷി ദയാനന്ദ് ജിയുടെ ശ്രമങ്ങളിൽ നിന്ന് നമുക്കേവർക്കും പ്രചോദനം കണ്ടെത്താം"- പ്രധാനമന്ത്രി ഉപസംഹരിച്ചു.

ഗുജറാത്ത് ഗവർണർ ശ്രീ ആചാര്യ ദേവവ്രത്, കേന്ദ്ര സാംസ്കാരിക മന്ത്രി ശ്രീ ജി. കിഷൻ റെഡ്ഡി, സാംസ്കാരിക സഹമന്ത്രിമാരായ ശ്രീ അർജുൻ റാം മേഘ്വാൾ, ശ്രീമതി മീനാക്ഷി ലേഖി, ഡൽഹി ആര്യപ്രതിനിധി സഭയുടെ അധ്യക്ഷൻ ശ്രീ ദരം പാൽ ആര്യ, ആര്യ പ്രതിനിധി സഭയുടെ ഡൽഹി മഹാമന്ത്രി ശ്രീ വിനയ് ആര്യ, സാർവദേശിക് ആര്യ പ്രതിനിധി സഭ പ്രസിഡന്റ് ശ്രീ സുരേഷ് ചന്ദ്ര ആര്യ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

1824 ഫെബ്രുവരി 12ന് ജനിച്ച മഹര്‍ഷി ദയാനന്ദ സരസ്വതി, അന്ന് നിലനിന്നിരുന്ന സാമൂഹിക അസമത്വങ്ങളെ ചെറുക്കാന്‍ 1875ല്‍ ആര്യസമാജം സ്ഥാപിച്ച സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്നു. സാമൂഹിക പരിഷ്കരണങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും ഊന്നല്‍ നല്‍കിയ ആര്യസമാജം രാജ്യത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ ഉണര്‍വിന് സുപ്രധാനമായ പങ്കുവഹിച്ചിട്ടുണ്ട്.

സാമൂഹ്യപരിഷ്കര്‍ത്താക്കളെയും പ്രമുഖ വ്യക്തിത്വങ്ങളെയും ആഘോഷിക്കുന്നതിന് ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്, പ്രത്യേകിച്ചും തങ്ങളുടെ സംഭാവനകള്‍ക്ക് ഇന്ത്യയിലാകെ വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ലാത്തവരെ. ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജന്മവാര്‍ഷികം ജനജാതീയ ഗൗരവ് ദിവസ് ആയി പ്രഖ്യാപിക്കുന്നത് മുതല്‍ ശ്രീ അരബിന്ദോയുടെ 150-ാം ജന്മവാര്‍ഷികം അനുസ്മരിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതുവരെയുള്ളതിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്നെയാണ് ഇത്തരം മുന്‍കൈകള്‍ക്ക് മുന്നില്‍ നിന്ന് നേതൃത്വം നല്‍കുന്നതും.

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s electric PV retail sales jump 44% in February; Tata Motors leads: FADA

Media Coverage

India’s electric PV retail sales jump 44% in February; Tata Motors leads: FADA
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
The strong foundation of Viksit Rajasthan is giving more strength to the resolution of Viksit Bharat: PM Modi
March 07, 2026
Today is a day of new hope and new achievement for the entire Hadoti region including Kota, Bundi, Baran and Jhalawar: PM
This modern airport, to be built at a cost of ₹1,500 crore, will give new momentum to the development of the entire region in the coming time: PM
When this airport becomes operational, travel will be easier and trade will grow rapidly across the entire area, including Kota : PM
Kota is today advancing rapidly in the field of connectivity: PM
Under the Amrit Bharat Station Scheme, both major railway stations of Kota are being equipped with modern facilities: PM
The Delhi-Mumbai Expressway, which passes through Kota and Bundi, is opening a new gateway for the development of the entire region: PM

कोटा और पूरे हाड़ौती के अंचल के, मेरे सभी साथियों को फिर से एक बार नमस्कार।

अभी पिछले ही हफ्ते मुझे राजस्थान की यात्रा पर आने का अवसर मिला था। अजमेर की पावन धरती से हमने राजस्थान के विकास से जुड़े हजारों करोड़ रुपये के प्रोजेक्ट्स का शिलान्यास और लोकार्पण किया था। उसी कार्यक्रम में राजस्थान के 21 हजार से अधिक नौजवान साथियों को नियुक्ति पत्र भी सौंपे गए थे। अब अजमेर यात्रा के कुछ ही दिनों बाद, आज मुझे कोटा से जुड़े हुए इस महत्वपूर्ण एयरपोर्ट प्रोजेक्ट को शुरू करने का अवसर मिल रहा है। एक ही हफ्ते में राजस्थान में विकास के इन दो बड़े कार्यक्रमों का बहुत बड़ा संदेश है। ये बताते हैं कि आज राजस्थान किस गति से आगे बढ़ रहा है। इंफ्रास्ट्रक्चर हो, युवाओं के लिए रोजगार के अवसर हों, किसानों और माताओं-बहनों के लिए योजनाएं हों, राजस्थान में हर क्षेत्र में तेज़ी से काम हो रहा है।

साथियों,

आज का दिन कोटा, बूंदी, बारां और झालावाड़ सहित पूरे हाड़ौती क्षेत्र के लिए, एक नई आशा और नई उपलब्धि का दिन है। करीब डेढ़ हजार करोड़ रुपये से बनने जा रहा ये आधुनिक एयरपोर्ट, आने वाले समय में पूरे क्षेत्र के विकास को नई गति देने वाला है। मैं कोटा और पूरे हाड़ौती क्षेत्र के लोगों को, एयरपोर्ट के शिलान्यास के इस महत्वपूर्ण कार्यक्रम में, अपनी बहुत-बहुत शुभकामनाएं देता हूं।

साथियों,

मुझे याद है, नवंबर 2023 में जब मैं कोटा आया था, तब मैंने कोटा की जनता से एक वादा किया था। मैंने कहा था कि कोटा का एयरपोर्ट केवल एक सपना बनकर नहीं रहेगा, बल्कि उसे साकार करके दिखाया जाएगा। आज मुझे प्रसन्नता है कि वो क्षण आ गया है, जब कोटा एयरपोर्ट के निर्माण का काम शुरू होने जा रहा है। अब तक कोटा के लोगों को जयपुर या जोधपुर जाकर फ्लाइट पकड़नी पड़ती थी। इसमें काफी समय भी लगता था और असुविधा भी होती थीं। अब यह स्थिति बदलने जा रही है। जब यह एयरपोर्ट शुरू होगा, तो कोटा समेत आसपास के पूरे इलाके में यात्रा भी आसान होगी और व्यापार भी तेज़ी से बढ़ेगा।

साथियों,

कोटा केवल शिक्षा का ही नहीं, बल्कि ऊर्जा का भी एक बड़ा केंद्र है। कोटा वह अनूठा क्षेत्र है, जहां न्यूक्लियर हो, कोयला आधारित हो, गैस और पानी हो, ऊर्जा के लगभग सभी स्रोतों से बिजली का उत्पादन होता है। हाड़ौती की यह धरती अपनी धरोहरों के लिए भी उतनी ही प्रसिद्ध है। कोटा कचौरी का जायका, कोटा डोरिया साड़ी, इसके साथ-साथ कोटा स्टोन और सैंड स्टोन की चमक, इन्होंने दुनिया भर में अपनी पहचान बनाई है। यहां का धनिया हो, बून्दी का बासमती चावल हो, इसकी महक अंतरराष्ट्रीय बाजारों तक पहुँचती है। ये क्षेत्र अपने परिश्रम, उत्पादन और संभावनाओं के लिए जाना जाता है। अब कोटा का ये नया एयरपोर्ट, यहां की संभावनाओं को कई गुना बढ़ाने का काम करेगा।

साथियों,

कोटा और हाड़ौती की यह धरती उद्यम और आस्था का भी बड़ा केंद्र है। सदियों से देश-दुनिया के श्रद्धालु, यहां श्री मथुराधीश जी की पावन पीठ, केशव-राय-पाटन के तीर्थ, खड़े गणेश जी महाराज और गोदावरी बालाजी धाम के दर्शन के लिए आते रहे हैं। गरड़िया महादेव से दिखने वाला चम्बल का दृश्य, हर किसी को मंत्रमुग्ध कर देता है। मुकुंदरा हिल्स और रामगढ़ विषधारी जैसे वन्यजीव अभयारण्य, इस पूरे क्षेत्र को वाइल्ड-लाइफ टूरिज्म का बड़ा केंद्र बनाते है। जब हवाई कनेक्टिविटी बढ़ेगी, तो देश और दुनिया से पर्यटक यहाँ आएँगे, और इसका सीधा लाभ यहाँ के युवाओं, व्यापारियों और स्थानीय अर्थव्यवस्था को मिलेगा।

साथियों,

वैसे भी कोटा आज कनेक्टिविटी के क्षेत्र में तेजी से चारो तरफ जुड़ रहा है, बढ़ रहा है। अमृत भारत स्टेशन योजना के तहत कोटा के दोनों प्रमुख रेलवे स्टेशनों को आधुनिक सुविधाओं से सुसज्जित किया जा रहा है। दिल्ली-मुंबई एक्सप्रेसवे, जो कोटा और बून्दी से होकर गुजर रहा है, पूरे क्षेत्र के विकास का नया द्वार खोल रहा है। अब दिल्ली, वडोदरा और मुंबई जैसे बड़े शहरों की दूरी महज़ कुछ घंटों की रह गई है। बेहतर सड़क और रेल कनेक्टिविटी के कारण यहाँ नए उद्योग स्थापित हो रहे हैं। विशेष रूप से एग्रो-बेस्ड इंडस्ट्री के लिए यह क्षेत्र एक बड़ा केंद्र बनेगा। रेल और सड़क के बाद हवाई कनेक्टिविटी का ये नया अध्याय कोटा के विकास को और गति देगा। कोटा एयरपोर्ट पूरे हाड़ौती क्षेत्र और आसपास के जिलों के लिए प्रगति के नए अवसर लेकर आएगा।

साथियों,

मैं इस महत्वपूर्ण परियोजना के लिए, कोटा के सांसद, श्रीमान ओम बिरला जी के निरंतर प्रयासों की भी सराहना करना चाहता हूं। उनकी हमेशा यही कोशिश रही है कि कोटा के लोगों का जीवन बेहतर बने, उन्हें नए अवसर मिलें। एयरपोर्ट हो, ट्रिपल आईटी का नया कैंपस हो, सड़कों का विस्तार हो, कोटा के विकास के लिए वे लगातार सेवाभाव से काम कर रहे हैं। उनके प्रयासों के कारण ही कोटा और इस पूरे क्षेत्र के विकास को नई गति मिल रही है।

साथियों,

ओम बिरला जी, जितने शानदार सांसद हैं, उतने ही बेहतरीन लोकसभा अध्यक्ष भी हैं। वे संविधान को पूरी तरह समर्पित हैं, वे संसदीय प्रणालियों के प्रति पूरी तरह निष्ठा रखते हैं, वे आज किसी पक्ष के सदस्य नहीं हैं, वो पक्ष, प्रतिपक्ष से पूरी तरह ऊपर हैं, और मैं देख रहा हूं, जब उनको सदन में देखता हूं, तब मुझे विचार आता है कि शायद शिक्षा की नगरी से आने का प्रभाव है कि वो लोकतभा अध्यक्ष के तौर पर भी एक अच्छे मुखिया की तरह, सबको साथ लेकर के चलने की भूमिका में रहते हैं और सदन में जितने भी हमारे माननीय सांसदगण हैं, उनको वो अच्छे से संभाल लेते हैं, उनकी भावनाओं को, उनके आग्रहों को बहुत ही आदर करते हैं, और एक एैसे स्पीकर महोदय हैं, जो सांसदों का सर्वाधिक सम्मान करने का स्वभाव रखते हैं। और कभी-कभी कुछ बड़े घरानों के अहंकारी उत्पाती अगर कोई छात्र आ भी जाते हैं, वो अपना हुडदंग करने की आदत तो छोड़ते नहीं हैं, तो भी वो सदन के मुखिया की तरह सबको संभालते हैं, किसी को भी अपमानित नहीं करते हैं, सबके कड़वे बोल भी झेल लेते हैं, और आपने देखा होगा हर बार वो मुस्कुराते हैं, एक मीठी हसी उनके चेहरे पर हमेशा रहती है। शायद वो भी एक कारण है कि सदन में वो सर्वप्रिय हैं।

साथियों,

जब कनेक्टिविटी बढ़ती है तो विकास की संभावनाओं में भी नई तेजी आती है। बीते 11 वर्षों में देश के अलग-अलग हिस्सों में बने नए एयरपोर्ट्स ने, विकास को नई गति दी है। 2014 से पहले देश में 70 के करीब एयरपोर्ट ही बने थे। आज यह संख्या बढ़कर 160 से ज्यादा हो गई है। इन नए एयरपोर्ट्स ने, हवाई यात्रा को आसान किया है, पर्यटन को बढ़ावा दिया है, युवाओं के लिए रोजगार के अवसर पैदा किए हैं, और क्षेत्र के विकास को नई रफ्तार दी है। हम दिल्ली के आसपास ही देखें तो कई सारे नए एयरपोर्ट्स शुरू हुए हैं। हिसार में एयरपोर्ट बना है, हिंडन में एयरपोर्ट बना है, जेवर में नया एयरपोर्ट बना है, जब ये एयरपोर्ट बनते हैं, नए टर्मिनल बनते हैं, तो छोटे शहरों में भी नए उद्यम पहुंचते हैं,नई कंपनियां पहुंचती हैं। मुझे विश्वास है कि कोटा का यह नया एयरपोर्ट भी, आने वाले समय में इस क्षेत्र के विकास को इसी तरह नई गति देगा।

साथियों,

जब राज्य सरकार और केंद्र सरकार मिलकर काम करती हैं, जब नीयत साफ होती है और संकल्प मजबूत होता है, तब विकास की रफ्तार कई गुना बढ़ जाती है। आज राजस्थान में वही हो रहा है। विकसित राजस्थान की यही मजबूत नींव, विकसित भारत के संकल्प को और ताकत दे रही है। मुझे पूरा विश्वास है, हम सब मिलकर एक ऐसा राजस्थान बनाने में सफल होंगे, जो समृद्ध भी हो, सशक्त भी हो और अवसरों से भरा हुआ भी हो। इसी विश्वास के साथ, आप सभी को इस शिलान्यास के अवसर पर मेरी बहुत-बहुत शुभकामनाएं हैं, बहुत-बहुत धन्यवाद। वंदे मातरम।