ഹാഷിമൈറ്റ് കിംഗ്ഡം ഓഫ് ജോർദാൻ രാജാവ് ആദരണീയനായ അബ്ദുള്ള രണ്ടാമൻ ഇബ്നു അൽ ഹുസൈന്റെ ക്ഷണപ്രകാരം, റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഡിസംബർ 15-16 തീയതികളിൽ ഹാഷിമൈറ്റ് കിംഗ്ഡം ഓഫ് ജോർദാൻ സന്ദർശിച്ചു.

ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി നയതന്ത്ര ബന്ധങ്ങൾ സ്ഥാപിച്ചതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന സുപ്രധാന വേളയിലാണ് പ്രധാനമന്ത്രി മോദിയുടെ സന്ദർശനം നടക്കുന്നതെന്ന വസ്തുത ഇരു നേതാക്കൾ അംഗീകരിച്ചു.

പരസ്പര വിശ്വാസം, ഊഷ്മളത, സൗഹാർദ്ദം എന്നിവയാൽ സവിശേഷമായ ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധത്തെ നേതാക്കൾ അഭിനന്ദിച്ചു. രാഷ്ട്രീയം, സാമ്പത്തികം, പ്രതിരോധം, സുരക്ഷ, സംസ്കാരം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന ഇന്ത്യ-ജോർദാൻ ബഹുമുഖ ബന്ധങ്ങളെ അവർ ക്രിയാത്മകമായി വിലയിരുത്തി.

ഉഭയകക്ഷി തലത്തിലും ബഹുമുഖ വേദികളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള മികച്ച സഹകരണത്തെ നേതാക്കൾ അഭിനന്ദിച്ചു. ന്യൂയോർക്ക് (സെപ്റ്റംബർ 2019), റിയാദ് (ഒക്ടോബർ 2019), ദുബായ് (ഡിസംബർ 2023), ഇറ്റലി (ജൂൺ 2024) എന്നിവിടങ്ങളിൽ നടന്ന മുൻ കൂടിക്കാഴ്ചകളെ കുറിച്ച് അവർ ഊഷ്മളമായി അനുസ്മരിച്ചു.

രാഷ്ട്രീയ ബന്ധങ്ങൾ

2025 ഡിസംബർ 15-ന് അമ്മാനിൽ വെച്ച് ഇരു നേതാക്കളും ഉഭയകക്ഷി ചർച്ചകളും വിപുലീകരിച്ച ചർച്ചകളും നടത്തി. അതിൽ ഇന്ത്യയും ജോർദാനും തമ്മിലുള്ള ബന്ധം ചർച്ച ചെയ്തു. പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലീകരിക്കാനും അതത് വികസന അഭിലാഷങ്ങൾ പിന്തുടരുന്നതിൽ വിശ്വസ്ത പങ്കാളികളായി ഒരുമിച്ച് നിൽക്കാനും അവർ സമ്മതിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ചർച്ചകളും വിവിധ ജോയിൻ്റ് വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗങ്ങളും വിവിധ മേഖലകളിൽ പതിവായി നടത്തുന്നതിൽ നേതാക്കൾ സംതൃപ്തി പ്രകടിപ്പിച്ചു. ഉഭയകക്ഷി ബന്ധങ്ങൾ ഏകീകരിക്കുന്നതിന് നിലവിലുള്ള സംവിധാനങ്ങൾ പൂർണ്ണമായും ഉപയോഗപ്പെടുത്താനും അവർ സമ്മതിച്ചു. ഈ സാഹചര്യത്തിൽ, 2025 ഏപ്രിൽ 29 ന് അമ്മാനിൽ നടന്ന ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിലുള്ള നാലാം റൗണ്ട് രാഷ്ട്രീയ കൂടിയാലോചനകളുടെ ഫലങ്ങളെ നേതാക്കൾ അഭിനന്ദിച്ചു. അഞ്ചാം റൗണ്ട് ന്യൂഡൽഹിയിൽ വെച്ച് നടക്കും.

മുന്നോട്ട് നോക്കുമ്പോൾ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളുടെ അനുകൂലമായ ഗതി നിലനിർത്താനും ഉന്നതതല ഇടപെടലുകൾ പ്രോത്സാഹിപ്പിക്കാനും പരസ്പരം സഹകരിക്കാനും സഹവർത്തിത്വം തുടരാനുമുള്ള ദൃഢനിശ്ചയം നേതാക്കൾ വീണ്ടും ഉറപ്പിച്ചു.

സാമ്പത്തിക സഹകരണം

ഇന്ത്യയും ജോർദാനും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി വ്യാപാര ബന്ധത്തെ നേതാക്കൾ അഭിനന്ദിച്ചു, 2024 ൽ ഇത് 2.3 ബില്യൺ യുഎസ് ഡോളറാണ്, ഇത് ഇന്ത്യയെ ജോർദാന്റെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാക്കി മാറ്റി. ഉഭയകക്ഷി വ്യാപാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് വ്യാപാര ഇനങ്ങളുടെ വൈവിധ്യവൽക്കരണത്തിൻ്റെ  ആവശ്യകതയെക്കുറിച്ച് അവർ അംഗീകരിച്ചു. സാമ്പത്തിക, വ്യാപാര ബന്ധങ്ങളിലെ പുരോഗതി നിരീക്ഷിക്കുന്നതിനായി 2026 ന്റെ ആദ്യ പകുതിയിൽ തന്നെ 11-ാമത് വ്യാപാര, സാമ്പത്തിക സംയുക്ത സമിതിയുടെ യോഗം  വിളിച്ചുചേർക്കാനും നേതാക്കൾ സമ്മതിച്ചു.

2025 ഡിസംബർ 16 ലെ സന്ദർശനത്തോടനുബന്ധിച്ച് ജോർദാൻ-ഇന്ത്യ ബിസിനസ് ഫോറം വിളിച്ചുകൂട്ടിയതിനെ നേതാക്കൾ സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികൾ ഇരു രാജ്യങ്ങളിലെയും ഉന്നതതല ബിസിനസ്സ് പ്രതിനിധി സംഘം ചർച്ച ചെയ്തു.

കസ്റ്റംസ് മേഖലയിലെ സഹകരണത്തിന്റെ പ്രാധാന്യം നേതാക്കൾ അംഗീകരിച്ചു. കസ്റ്റംസ് കാര്യങ്ങളിലെ സഹകരണവും പരസ്പര ഭരണ സഹായവും സംബന്ധിച്ച കരാർ പൂർണ്ണമായും പ്രയോജനപ്പെടുത്താനും അവർ സമ്മതിച്ചു. കസ്റ്റംസ് നിയമങ്ങൾ ശരിയായി പ്രയോഗിക്കുന്നത് ഉറപ്പാക്കുന്നതിനും കസ്റ്റംസ് കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിനും വിവരങ്ങൾ പങ്കിടുന്നതിന് ഈ കരാർ സഹായിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാരം ചെയ്യുന്ന സാധനങ്ങളുടെ കാര്യക്ഷമമായ ക്ലിയറൻസിനായി ലളിതമായ കസ്റ്റംസ് നടപടിക്രമങ്ങൾ സ്വീകരിച്ചുകൊണ്ട് വ്യാപാരം സുഗമമാക്കുന്നതിനും ഇത് സഹായിക്കുന്നു.

ജോർദാന്റെ ഭൂമിശാസ്ത്രപരമായ തന്ത്രപ്രധാന സ്ഥാനവും വിപുലമായ ലോജിസ്റ്റിക് കഴിവുകളും കണക്കിലെടുത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള മെച്ചപ്പെട്ട സാമ്പത്തിക സഹകരണത്തിനുള്ള സാധ്യതകൾ ഇരു നേതാക്കളും അടിവരയിട്ടു. ഈ പശ്ചാത്തലത്തിൽ, പങ്കിട്ട സാമ്പത്തിക താൽപ്പര്യങ്ങളും സ്വകാര്യമേഖല സഹകരണവും മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള തന്ത്രപരമായ അവസരമെന്ന നിലയിൽ ജോർദാന്റെ ഗതാഗത, ലോജിസ്റ്റിക് അടിസ്ഥാന സൗകര്യങ്ങളുടെ പ്രാദേശിക സംയോജനം ഉൾപ്പെടെ, ഗതാഗത, ലോജിസ്റ്റിക് കണക്റ്റിവിറ്റി ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഇരു കക്ഷികളും ആവർത്തിച്ചുറപ്പിച്ചു.

സാങ്കേതികവിദ്യയും വിദ്യാഭ്യാസവും

ഡിജിറ്റൽ സാങ്കേതികവിദ്യ, വിദ്യാഭ്യാസം എന്നീ മേഖലകളിലെ ഉഭയകക്ഷി സഹകരണം ഇരുവിഭാഗവും അവലോകനം ചെയ്യുകയും ഡിജിറ്റൽ പരിവർത്തനത്തിൽ ഉദ്യോഗസ്ഥരുടെ ശേഷി വർദ്ധിപ്പിക്കൽ, ഡിജിറ്റൽ പരിവർത്തന പരിഹാരങ്ങൾ നടപ്പിലാക്കുന്നതിൽ സാധ്യതാ പഠനത്തിനായി സ്ഥാപനപരമായ സഹകരണം പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ വിവിധ മേഖലകളിൽ സഹകരിക്കാൻ സമ്മതിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളുടെയും ഡിജിറ്റൽ പരിവർത്തന സംരംഭങ്ങൾ നടപ്പിലാക്കുന്നതിൽ സഹകരണത്തിന്റെ കൂടുതൽ വഴികൾ പര്യവേക്ഷണം ചെയ്യാനും അവർ സമ്മതിച്ചു. അൽ-ഹുസൈൻ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ പ്രവർത്തിക്കുന്ന 'ഇന്ത്യ-ജോർദാൻ സെന്റർ ഓഫ് എക്സലൻസ് ഇൻ ഇൻഫർമേഷൻ ടെക്നോളജി'യുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ശേഷി വികസന പരിപാടികൾ വിപുലീകരിക്കുന്നതിനും ഇരുപക്ഷവും താൽപ്പര്യം പ്രകടിപ്പിച്ചു. 

ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (ഡിപിഐ) മേഖലയിലെ സഹകരണത്തിനുള്ള രൂപരേഖ  ഇരുവിഭാഗവും ചർച്ച ചെയ്തു. ഈ പശ്ചാത്തലത്തിൽ, ഡിപിഐയുടെ ഇന്ത്യൻ അനുഭവം പങ്കിടുന്നതിനുള്ള കരാറിൽ ഏർപ്പെടുന്നതിനുള്ള ഒരു താത്പര്യപത്രത്തിൽ ഒപ്പുവെച്ചതിനെ ഇരുപക്ഷവും സ്വാഗതം ചെയ്തു. സുരക്ഷിതവും, വിശ്വസനീയവും, ഉൾക്കൊള്ളുന്നതുമായ ഡിജിറ്റൽ അന്തരീക്ഷം ഉറപ്പാക്കുന്നതിൽ സഹകരിക്കാൻ ഇരുപക്ഷവും സമ്മതിച്ചു.

വിദ്യാഭ്യാസം, സാമ്പത്തിക വളർച്ച, സാമൂഹിക വികസനം എന്നിവയിൽ സാങ്കേതികവിദ്യയുടെ നിർണായക പങ്ക് ഇരുപക്ഷവും അംഗീകരിക്കുകയും ഡിജിറ്റൽ പരിവർത്തനം, ഭരണം, ശേഷി വർദ്ധിപ്പിക്കൽ എന്നീ മേഖലകളിൽ തുടർച്ചയായ സഹകരണത്തിന് സമ്മതിക്കുകയും ചെയ്തു.

സുസ്ഥിര വികസനത്തിൽ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ പ്രധാന പങ്ക് ഇന്ത്യൻ പക്ഷം എടുത്തുകാണിക്കുകയും വിവരസാങ്കേതികവിദ്യ, കൃഷി, ആരോഗ്യ സംരക്ഷണം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഇന്ത്യൻ സാങ്കേതിക, സാമ്പത്തിക സഹകരണ (ITEC) പരിപാടിയിലൂടെ ഈ മേഖലയിൽ സഹകരണം തുടരാനുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. ഈ വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന ITEC സ്ലോട്ടുകൾ 35 ൽ നിന്ന് 50 ആയി വർദ്ധിപ്പിച്ചതിനെ ജോർദാൻ പക്ഷം അഭിനന്ദിച്ചു.

ആരോഗ്യം

ടെലി-മെഡിസിൻ, ആരോഗ്യ പ്രവർത്തകരുടെ പരിശീലനത്തിൽ ശേഷി വർദ്ധിപ്പിക്കൽ എന്നിവയിൽ വൈദഗ്ദ്ധ്യം പങ്കിടുന്നതിലൂടെ ആരോഗ്യ സംരക്ഷണ മേഖലയിൽ ഒരുമിച്ച് പ്രവർത്തിക്കാനുള്ള പ്രതിബദ്ധത നേതാക്കൾ അടിവരയിട്ടു. ഉഭയകക്ഷി സഹകരണത്തിന്റെ ഒരു പ്രധാന സ്തംഭമായി ആരോഗ്യത്തിന്റെയും ഔഷധങ്ങളുടെയും പ്രാധാന്യം അവർ അംഗീകരിക്കുകയും അവരവരുടെ ജനങ്ങളുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിലും സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG-കൾ) മുന്നോട്ട് കൊണ്ടുപോകുന്നതിലും അത് വഹിക്കുന്ന പങ്ക് അടിവരയിടുകയും  ചെയ്തു. 

കൃഷി

ഭക്ഷ്യസുരക്ഷയും പോഷകാഹാരവും മുന്നോട്ട് കൊണ്ടുപോകുന്നതിൽ കാർഷിക മേഖലയുടെ നിർണായക പങ്ക് നേതാക്കൾ അംഗീകരിക്കുകയും ഈ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത പ്രതിബദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ, വളങ്ങൾ, പ്രത്യേകിച്ച് ഫോസ്ഫേറ്റുകളുടെ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നിലവിലെ സഹകരണം അവർ അവലോകനം ചെയ്തു. കൃഷിയുടെയും അനുബന്ധ മേഖലകളുടെയും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് സാങ്കേതികവിദ്യയും വൈദഗ്ധ്യവും കൈമാറുന്നതിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനും അവർ സമ്മതിച്ചു.

ജലസഹകരണം

ജലവിഭവ മാനേജ്മെൻ്റ്, വികസനം എന്നീ മേഖലയിലെ സഹകരണത്തിനായുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെ നേതാക്കൾ സ്വാഗതം ചെയ്യുകയും ജലസംരക്ഷണ കാർഷിക സാങ്കേതികവിദ്യകൾ, ശേഷി വർദ്ധിപ്പിക്കൽ, കാലാവസ്ഥാ വ്യതിയാനം, ആസൂത്രണം, ജലസംഭരണ ​​പരിപാലനം തുടങ്ങിയ മേഖലകളിൽ ഇരുപക്ഷവും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം അംഗീകരിക്കുകയും ചെയ്തു.

ഹരിത, സുസ്ഥിര വികസനം

കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി, സുസ്ഥിര വികസനം എന്നീ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിന്റെയും പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു. ഈ സാഹചര്യത്തിൽ, നവ, പുനരുപയോഗ ഊർജ്ജ മേഖലയിലെ സാങ്കേതിക സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെ അവർ സ്വാഗതം ചെയ്തു. ഈ ധാരണാപത്രത്തിൽ ഒപ്പുവെച്ചതിലൂടെ, ശാസ്ത്ര-സാങ്കേതിക ഉദ്യോഗസ്ഥരുടെ കൈമാറ്റവും പരിശീലനവും, വർക്ക്ഷോപ്പുകൾ, സെമിനാറുകൾ, വർക്കിംഗ് ഗ്രൂപ്പുകൾ എന്നിവയുടെ സംഘാടനം, ഉപകരണങ്ങളുടെ കൈമാറ്റം, വാണിജ്യേതര അടിസ്ഥാനത്തിൽ അറിവും സാങ്കേതികവിദ്യയും, പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളിൽ സംയുക്ത ഗവേഷണമോ സാങ്കേതിക പദ്ധതികളോ വികസിപ്പിക്കൽ എന്നിവയിൽ അവർ ധാരണയിലെത്തി.

സാംസ്കാരിക സഹകരണം

ഇന്ത്യയും ജോർദാനും തമ്മിലുള്ള വളരുന്ന സാംസ്കാരിക വിനിമയങ്ങളെ ഇരുപക്ഷവും അഭിനന്ദിക്കുകയും 2025–2029 കാലയളവിലേക്കുള്ള സാംസ്കാരിക വിനിമയ പരിപാടിയിൽ ഒപ്പുവെക്കുന്നതിനെ സ്വാഗതം ചെയ്യുകയും ചെയ്തു. സംഗീതം, നൃത്തം, നാടകം, കല, ആർക്കൈവുകൾ, ലൈബ്രറികൾ, സാഹിത്യം, ഉത്സവങ്ങൾ എന്നീ മേഖലകളിൽ സഹകരണം വികസിപ്പിക്കുന്നതിനുള്ള ആശയത്തെ അവർ പിന്തുണച്ചു. പുരാവസ്തു സ്ഥലങ്ങളുടെ വികസനത്തിലും സാമൂഹിക ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് പെട്ര നഗരവും എല്ലോറ ഗുഹാ കേന്ദ്രവും  തമ്മിലുള്ള ഇരട്ട കരാറിൽ ഒപ്പുവെച്ചതിനെയും അവർ സ്വാഗതം ചെയ്തു.

കണക്റ്റിവിറ്റി

ഉഭയകക്ഷി ബന്ധം വളർത്തിയെടുക്കുന്നതിൽ നേരിട്ടുള്ള കണക്റ്റിവിറ്റിയുടെ പ്രാധാന്യം ഇരുപക്ഷവും അംഗീകരിച്ചു. വ്യാപാരം, നിക്ഷേപം, വിനോദസഞ്ചാരം, ജനങ്ങൾ തമ്മിലുള്ള വിനിമയം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രധാന അടിസ്ഥാനശിലയാണ്  ഇത്, കൂടാതെ ആഴത്തിലുള്ള പരസ്പര ധാരണ വളർത്തിയെടുക്കാനും ഇത് സഹായിക്കുന്നു. ഇക്കാര്യത്തിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകൾ പര്യവേക്ഷണം ചെയ്യാൻ അവർ സമ്മതിച്ചു.

ബഹുമുഖ സഹകരണം

ഇന്റർനാഷണൽ സോളാർ അലയൻസ് (ISA), കോയലിഷൻ ഫോർ ഡിസാസ്റ്റർ റെസിലിയന്റ് ഇൻഫ്രാസ്ട്രക്ചർ (CDRI), ഗ്ലോബൽ ബയോഫ്യൂവൽസ് അലയൻസ് (GBA) എന്നിവയിൽ ഇന്ത്യയുടെ നേതൃത്വത്തെ അബ്ദുള്ള രണ്ടാമൻ രാജാവ് പ്രശംസിച്ചു. ISA, CDRI, GBA എന്നിവയിൽ ചേരാനുള്ള ജോർദാന്റെ സന്നദ്ധതയെ ഇന്ത്യയും സ്വാഗതം ചെയ്തു. കാർബൺ പുറന്തള്ളൽ കുറക്കുന്നതിനുള്ള പ്രതിബദ്ധതകൾ കൈവരിക്കുന്നതിനും ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് കൂടുതൽ സാമ്പത്തികവും സാമൂഹികവുമായ വികസനം നൽകുന്നതിനുമുള്ള സുസ്ഥിരവും കുറഞ്ഞ കാർബൺ ഓപ്ഷനായി ജൈവ ഇന്ധനങ്ങളെ ഇരുപക്ഷവും അംഗീകരിച്ചു.

സന്ദർശനത്തിനൊടുവിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തനിക്കും ഒപ്പമുണ്ടായിരുന്ന പ്രതിനിധി സംഘത്തിനും നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ഉദാരമായ ആതിഥ്യമര്യാദയ്ക്കും അബ്ദുള്ള രണ്ടാമൻ രാജാവിനോട് ആത്മാർത്ഥമായ നന്ദിയും അഭിനന്ദനവും അറിയിച്ചു. ഹാഷിമൈറ്റ് കിംഗ്ഡം ഓഫ് ജോർദാനിലെ സുഹൃദ് ജനതയുടെ തുടർച്ചയായ പുരോഗതിക്കും സമൃദ്ധിക്കും അദ്ദേഹം ആശംസകൾ നേർന്നു. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യയിലെ സുഹൃദ് ജനതയ്ക്കും കൂടുതൽ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി അബ്ദുള്ള രണ്ടാമൻ രാജാവും ആത്മാർത്ഥമായ ആശംസകൾ നേർന്നു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
From school to PG, girls now outnumber boys

Media Coverage

From school to PG, girls now outnumber boys
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles the loss of lives due to the capsizing of a boat in Jabalpur, Madhya Pradesh
May 01, 2026
PM announces ex-gratia from PMNRF

Prime Minister Shri Narendra Modi has expressed deep grief over the loss of lives due to the capsizing of a boat in Jabalpur, Madhya Pradesh.

The Prime Minister extended his condolences to those who have lost their loved ones in this tragic mishap and prayed for the speedy recovery of the injured. He also noted that the local administration is assisting those affected.

Shri Modi announced that an ex-gratia of Rs. 2 lakh from the Prime Minister's National Relief Fund (PMNRF) would be given to the next of kin of each of those who lost their lives, and the injured would be given Rs. 50,000.

The Prime Minister posted on X:

"The loss of lives due to the capsizing of a boat in Jabalpur, Madhya Pradesh, is extremely painful. I extend my condolences to those who have lost their loved ones in this tragic mishap. Praying for the speedy recovery of the injured. The local administration is assisting those affected.

An ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each of those who lost their lives. The injured would be given Rs. 50,000: PM"