Prime Minister Narendra Modi to address Closing Ceremony of the Second WHO Global Summit on Traditional Medicine in Delhi

December 18th, 04:21 pm

In line with his vision for a healthier India, PM Modi will participate in the closing ceremony of the Second WHO Global Summit on Traditional Medicine on 19 December 2025 in New Delhi. During the programme, the PM will launch several landmark AYUSH initiatives. He will also felicitate the recipients of the Prime Minister’s Awards for Outstanding Contribution to the Promotion and Development of Yoga for the years 2021–2025.

യോദ്ധാക്കളുടെ വിനയത്തെയും നിസ്വാർത്ഥമായ ധീരതയെയും ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു

December 16th, 09:09 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു:

സംസ്കൃതത്തിലെ യോഗാ ശ്ലോകങ്ങളിലെ കാലാതീതമായ ജ്ഞാനം പങ്കുവെച്ച് പ്രധാനമന്ത്രി

December 10th, 09:44 am

യോഗയുടെ പരിവർത്തനാത്മക ശക്തി എടുത്തുകാണിക്കുന്ന ഒരു സംസ്കൃത ശ്ലോകം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, സമാധി എന്നിവയിലൂടെ ശാരീരിക ആരോഗ്യം മുതൽ ആത്യന്തിക മോക്ഷം വരെയുള്ള യോഗയുടെ പുരോഗമന പാതയെക്കുറിച്ച് ഈ വരികൾ വിവരിക്കുന്നു.

ഇന്ത്യൻ പാരമ്പര്യങ്ങളെയും മൂല്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് ദൂരദർശനിലെ 'സുപ്രഭാതം' പരിപാടിയെ പ്രശംസിച്ച് പ്രധാനമന്ത്രി

December 08th, 11:33 am

ദൂരദർശനിൽ പ്രക്ഷേപണം ചെയ്യുന്ന സുപ്രഭാതം പരിപാടിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഈ പരിപാടി പ്രഭാതത്തിന് ഒരു ഉന്മേഷദായകമായ തുടക്കം നൽകുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗ മുതൽ ഇന്ത്യൻ ജീവിതരീതിയുടെ വിവിധ വശങ്ങൾ വരെ ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന വിഷയങ്ങൾ ഈ പരിപാടിയിൽ ഉൾപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡെറാഡൂണിൽ നടന്ന ഉത്തരാഖണ്ഡ് രൂപീകരണത്തിന്റെ രജതജൂബിലി ആഘോഷത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

November 09th, 01:00 pm

ദേവഭൂമി ഉത്തരാഖണ്ഡിലെ എന്റെ സഹോദരീസഹോദരന്മാർക്കും, സുഹൃത്തുക്കൾക്കും, സഹോദരിമാർക്കും, മുതിർന്നവർക്കും ആശംസകൾ.

ഡെറാഡൂണിൽ ഉത്തരാഖണ്ഡ് രൂപീകരണത്തിന്റെ രജതജൂബിലി ആഘോഷത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

November 09th, 12:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡെറാഡൂണിൽ ഉത്തരാഖണ്ഡ് രൂപീകരണത്തിന്റെ രജതജൂബിലി ആഘോഷത്തെ അഭിസംബോധന ചെയ്തു. പരിപാടിയിൽ 8140 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. ചടങ്ങിൽ സംസാരിച്ച ശ്രീ മോദി, ദേവഭൂമി ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് ആശംസകൾ അറിയിക്കുകയും എല്ലാവർക്കും തന്റെ ഹൃദയംഗമമായ അഭിവാദ്യങ്ങളും ആദരവും സേവനവും അർപ്പിക്കുകയും ചെയ്തു.

നവ റായ്പൂരിലെ സത്യസായി സഞ്ജീവനി ചൈൽഡ് ഹാർട്ട് ഹോസ്പിറ്റലിൽ ഹൃദ്രോഗ ശസ്ത്രക്രിയ വിജയകരമായി നടത്തിയ കുട്ടികളുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയത്തിന്റെ ഇംഗ്ലീഷ് വിവർത്തനം

November 01st, 05:30 pm

ഞാൻ ഒരു ഹോക്കി ചാമ്പ്യനാണ്. ഞാൻ ഹോക്കിയിൽ 5 മെഡലുകൾ നേടിയിട്ടുണ്ട്. എന്റെ സ്കൂളിൽ നടത്തിയ പരിശോധനയിൽ, എന്റെ ഹൃദയത്തിൽ ഒരു ദ്വാരമുണ്ടെന്ന് അവർ കണ്ടെത്തി. ഞാൻ ചികിത്സയ്ക്കായി ഇവിടെ വന്നു, ശസ്ത്രക്രിയയ്ക്ക് വിധേയനായി, ഇപ്പോൾ എനിക്ക് വീണ്ടും ഹോക്കി കളിക്കാൻ കഴിയും.

​ജന്മനാ ഉള്ള ഹൃദയവൈകല്യം അതിജീവിച്ച കുട്ടികളുമായി സംവദിച്ച് പ്രധാനമന്ത്രി

November 01st, 05:15 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ദിൽ കീ ബാത്’ പരിപാടിയുടെ ഭാഗമായി ഛത്തീസ്ഗഢിലെ നവാ റായ്പുരിലെ ശ്രീ സത്യസായി സഞ്ജീവനി ആശുപത്രിയിൽ ഇന്നു നടന്ന ‘ജീവിതത്തിന്റെ സമ്മാനം’ പരിപാടിയിൽ പങ്കെടുത്തു. ജന്മനാ ഉള്ള ഹൃദയവൈകല്യങ്ങൾ ചികിത്സയിലൂടെ വിജയകരമായി അതിജീവിച്ച 2500 കുട്ടികളുമായി അദ്ദേഹം സംവദിച്ചു.

ന്യൂഡൽഹിയിൽ നടന്ന 2025 ലെ അന്താരാഷ്ട്ര ആര്യ മഹാസമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

October 31st, 07:00 pm

ഗുജറാത്ത്, മഹാരാഷ്ട്ര ഗവർണർ ആചാര്യ ദേവവ്രത് ജി, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ജി, ജ്ഞാൻ ജ്യോതി മഹോത്സവ് സംഘാടക സമിതി ചെയർമാൻ സുരേന്ദ്ര കുമാർ ആര്യ ജി, ഡിഎവി കോളേജ് മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് പൂനം സൂരി ജി, മുതിർന്ന ആര്യ സന്യാസി സ്വാമി ദേവവ്രത് സരസ്വതി ജി, വിവിധ ആര്യ പ്രതിനിധി സഭകളുടെ പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും, രാജ്യമെമ്പാടും ലോകമെമ്പാടും നിന്നുമുള്ള ആര്യസമാജത്തിലെ എല്ലാ സമർപ്പിത അംഗങ്ങളും, മഹതികളേ, മാന്യരേ!

Prime Minister addresses the International Arya Mahasammelan 2025 in New Delhi

October 31st, 06:08 pm

PM Modi attended and addressed the International Arya Mahasammelan 2025 in New Delhi. Speaking on the occasion, the PM expressed his deep reverence for Swami Dayanand Ji’s ideals. He emphasized that Swami Dayanand Ji rejected caste-based discrimination and untouchability. The PM highlighted that the occasion reflects the great legacy of social reform consistently advanced by the Arya Samaj and noted its historical association with the Swadeshi movement.

കെവാദിയയിലെ രാഷ്ട്രീയ ഏകതാ ദിവസ് പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ

October 31st, 09:00 am

സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികത്തിന്റെ ചരിത്രപരമായ സന്ദർഭം, ഏക്താനഗറിലെ ഈ ദിവ്യ പ്രഭാതം, ഈ വിശാലമായ കാഴ്ച, സർദാർ സാഹിബിന്റെ കാൽക്കൽ നമ്മുടെ സാന്നിധ്യം, ഇന്ന് നാമെല്ലാവരും ഒരു മഹത്തായ നിമിഷത്തിന് സാക്ഷ്യം വഹിക്കുന്നു. രാജ്യമെമ്പാടും നടക്കുന്ന ഏകതാ ഓട്ടം, കോടിക്കണക്കിന് ഇന്ത്യക്കാരുടെ ആവേശം, പുതിയ ഇന്ത്യയുടെ ദൃഢനിശ്ചയം നമ്മൾ നേരിട്ട് അനുഭവിക്കുന്നു. ഇന്നലെ വൈകുന്നേരം നടന്ന അത്ഭുതകരമായ അവതരണം ഉൾപ്പെടെ അടുത്തിടെ ഇവിടെ നടന്ന പരിപാടികൾക്ക് ഭൂതകാല പാരമ്പര്യവും വർത്തമാനകാലത്തിന്റെ കഠിനാധ്വാനവും ധൈര്യവും ഭാവിയിലെ നേട്ടങ്ങളുടെ ഒരു നേർക്കാഴ്ചയും ഉണ്ടായിരുന്നു. സർദാർ സാഹിബിന്റെ 150-ാം ജന്മവാർഷികത്തിന്റെ സ്മരണയ്ക്കായി, ഒരു സ്മാരക നാണയവും പ്രത്യേക തപാൽ സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്. സർദാർ സാഹിബിന്റെ ജന്മവാർഷികത്തിലും രാഷ്ട്രീയ ഏകതാ ദിവസിലും (ദേശീയ ഐക്യ ദിനം) 140 കോടി ജനങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ​ഗുജറാത്തിലെ കെവാഡിയയിൽ രാഷ്ട്രീയ ഏകതാ ദിവസ് പരിപാടിയെ അഭിസംബോധന ചെയ്തു

October 31st, 08:44 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ​ഇന്ന് ഗുജറാത്തിലെ കെവാഡിയയിൽ രാഷ്ട്രീയ ഏകതാ ദിവസ് പരിപാടിയെ അഭിസംബോധന ചെയ്തു. സർദാർ പട്ടേലിൻ്റെ 150-ാം ജന്മവാർഷികം ഒരു ചരിത്രമുഹൂർത്തമാണെന്ന് അദ്ദേഹം ചടങ്ങിൽ സംസാരിക്കവെ അഭിപ്രായപ്പെട്ടു. ഏക്താ നഗറിലെ പ്രഭാതത്തെ ദിവ്യമെന്നും അവിടുത്തെ മനോഹര ദൃശ്യത്തെ അത്ഭുതകരമെന്നും ശ്രീ മോദി വിശേഷിപ്പിച്ചു. ​സർദാർ പട്ടേലിൻ്റെ കാൽച്ചുവട്ടിൽ ഒത്തുകൂടിയ കൂട്ടായ സാന്നിധ്യത്തെ പരാമർശിച്ച അദ്ദേഹം, രാജ്യം വലിയ പ്രാധാന്യമുള്ള ഒരു നിമിഷത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് പറഞ്ഞു. രാജ്യവ്യാപകമായുള്ള റൺ ഫോർ യൂണിറ്റിയെയും കോടിക്കണക്കിന് ഇന്ത്യക്കാരുടെ ആവേശകരമായ പങ്കാളിത്തത്തെയും അദ്ദേഹം എടുത്തുകാണിക്കുകയും പുതിയ ഇന്ത്യയുടെ ദൃഢനിശ്ചയം വ്യക്തമായി അനുഭവപ്പെടുന്നുണ്ടെന്നും ഊന്നിപ്പറഞ്ഞു. നേരത്തെ നടന്ന പരിപാടികളെയും കഴിഞ്ഞ ദിവസത്തെ ശ്രദ്ധേയമായ അവതരണങ്ങളെയും പരാമർശിച്ച പ്രധാനമന്ത്രി, അവ ഭൂതകാലത്തിൻ്റെ പാരമ്പര്യങ്ങളെയും വർത്തമാനകാലത്തെ പ്രയത്നത്തെയും ധീരതയെയും ഭാവി നേട്ടങ്ങളുടെ ഒരു നേർക്കാഴ്ചയെയും പ്രതിഫലിപ്പിക്കുന്നതായി നിരീക്ഷിച്ചു. സർദാർ പട്ടേലിൻ്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഒരു സ്മാരക നാണയവും പ്രത്യേക തപാൽ സ്റ്റാമ്പും പുറത്തിറക്കിയതായും അദ്ദേഹം അറിയിച്ചു. സർദാർ പട്ടേലിൻ്റെ ജന്മവാർഷികത്തിന്റെയും രാഷ്ട്രീയ ഏകതാ ദിവസിന്റെയും വേളയിൽ രാജ്യത്തെ 140 കോടി പൗരന്മാർക്ക് പ്രധാനമന്ത്രി ഹൃദയംഗമമായ ആശംസകൾ അറിയിച്ചു.

ഐഎൻഎസ് വിക്രാന്തിൽ, ദീപാവലി ആഘോഷത്തിൽ പങ്കെടുത്തതിൻ്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു

October 21st, 09:30 am

ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് വിക്രാന്തിൽ ദീപാവലി ആഘോഷത്തിൽ പങ്കെടുത്തതിൻ്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. ഈ ദിവസം ശ്രദ്ധേയമായ ഒരു ദിനവും, ശ്രദ്ധേയമായ നിമിഷവും, ശ്രദ്ധേയമായ കാഴ്ചയുമാണെന്ന് പരാമർശിച്ച ശ്രീ മോദി, ഒരു വശത്ത് വിശാലമായ സമുദ്രവും, മറുവശത്ത് ഭാരതമാതാവിന്റെ ധീരരായ സൈനികരുടെ അപാരമായ ശക്തിയും ഉണ്ടെന്ന് എടുത്തുപറഞ്ഞു. ഒരു വശത്ത് അനന്തമായ ചക്രവാളവും അതിരുകളില്ലാത്ത ആകാശവും അവതരിപ്പിക്കപ്പെടുമ്പോൾ , മറുവശത്ത് അനന്തമായ ശക്തിയുടെ പ്രതീകമായ ഐഎൻഎസ് വിക്രാന്തിന്റെ ഭീമാകാരമായ ശക്തി പ്രകടമാക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കടലിലെ സൂര്യപ്രകാശത്തിന്റെ തിളക്കം ദീപാവലി സമയത്ത് ധീരരായ സൈനികർ കത്തിക്കുന്ന വിളക്കുകളോട് സാമ്യമുള്ളതാണെന്നും, അത് ഒരു ദിവ്യമായ പ്രകാശമാലയായി മാറുമെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു. ഇന്ത്യൻ നാവികസേനയിലെ ധീരരായ ഉദ്യോഗസ്ഥർക്കിടയിൽ ഈ ദീപാവലി ആഘോഷിക്കുന്നതിൽ തനിക്കുണ്ടായ അഭിമാനവും അദ്ദേഹം പ്രകടിപ്പിച്ചു.

ദേശീയ അവാർഡ് ജേതാക്കളായ അധ്യാപകരുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

September 04th, 05:35 pm

നമ്മുടെ പാരമ്പര്യത്തിൽ അധ്യാപകരോട് സ്വാഭാവികമായ ബഹുമാനമുണ്ട്, അവർ സമൂഹത്തിന്റെ വലിയൊരു ശക്തി കൂടിയാണ്. അനുഗ്രഹങ്ങൾക്കായി അധ്യാപകരെ എഴുന്നേൽപ്പിക്കുന്നത് തെറ്റാണ്. അത്തരമൊരു പാപം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, നിങ്ങളുമായി ഒരു സംഭാഷണം നടത്താൻ ഞാൻ തീർച്ചയായും ആഗ്രഹിക്കുന്നു. എനിക്ക്, നിങ്ങളെയെല്ലാം കാണാൻ കഴിഞ്ഞത് ഒരു അത്ഭുതകരമായ അനുഭവമാണ്. നിങ്ങൾ ഓരോരുത്തർക്കും നിങ്ങളുടേതായ ഒരു കഥ ഉണ്ടായിരിക്കണം, കാരണം അത് ഇല്ലായിരുന്നെങ്കിൽ നിങ്ങൾ ഈ ഘട്ടത്തിലെത്തുമായിരുന്നില്ല. ആ കഥകളെല്ലാം അറിയാൻ വേണ്ടത്ര സമയം കണ്ടെത്തുക പ്രയാസമാണ്, പക്ഷേ നിങ്ങളിൽ നിന്ന് എനിക്ക് പഠിക്കാൻ കഴിഞ്ഞിടത്തോളം, അത് പ്രചോദനകരമാണ്, അതിന് ഞാൻ നിങ്ങളെ എല്ലാവരെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. ഈ ദേശീയ അവാർഡ് ലഭിക്കുന്നത് അവസാനമല്ല. ഇപ്പോൾ, ഈ അവാർഡിന് ശേഷം എല്ലാവരുടെയും ശ്രദ്ധ നിങ്ങളിലാണ്. ഇതിനർത്ഥം നിങ്ങളുടെ സ്വാധീനത്തിന്റെയോ ആജ്ഞയുടെയോ മേഖല പരിമിതമായിരുന്നു, എന്നാൽ ഇപ്പോൾ ഈ അംഗീകാരത്തിന് ശേഷം, അത് കൂടുതൽ വിശാലമായി വളരും. ഇത് തുടക്കമാണെന്ന് ഞാൻ വിശ്വസിക്കുന്നു, ഒരാൾ ഈ അവസരം പ്രയോജനപ്പെടുത്തണം. നിങ്ങളുടെ ഉള്ളിൽ എന്തുതന്നെയായാലും, നിങ്ങൾ അത് കഴിയുന്നത്ര പങ്കിടണം. അങ്ങനെ ചെയ്യുമ്പോൾ, നിങ്ങളുടെ സംതൃപ്തി വർദ്ധിക്കുകയേ ഉള്ളൂ, ആ ദിശയിൽ നിങ്ങൾ തുടർന്നും പരിശ്രമിക്കണം. ഈ അവാർഡിന് നിങ്ങളെ തിരഞ്ഞെടുത്തത് നിങ്ങളുടെ കഠിനാധ്വാനത്തിനും നിരന്തരമായ സമർപ്പണത്തിനും സാക്ഷ്യമാണ്. അതുകൊണ്ടാണ് ഇത് സാധ്യമായത്. ഒരു അധ്യാപകൻ വർത്തമാനകാലത്തെ മാത്രമല്ല, രാജ്യത്തിന്റെ ഭാവി തലമുറയെയും രൂപപ്പെടുത്തുന്നു, ഭാവിയെ മിനുസപ്പെടുത്തുന്നു, ഇത് മറ്റേതൊരു രാഷ്ട്രസേവനത്തേക്കാളും കുറഞ്ഞതല്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ന്, നിങ്ങളെപ്പോലുള്ള കോടിക്കണക്കിന് അധ്യാപകർ ഒരേ സമർപ്പണത്തോടെയും ആത്മാർത്ഥതയോടെയും സമർപ്പണത്തോടെയും രാഷ്ട്രസേവനത്തിൽ ഏർപ്പെട്ടിരിക്കുന്നു. എല്ലാവർക്കും ഇവിടെ വരാൻ അവസരം ലഭിക്കുന്നില്ല. ഒരുപക്ഷേ പലരും ശ്രമിച്ചിട്ടുണ്ടാകില്ല, അല്ലെങ്കിൽ ചിലർ ശ്രദ്ധിച്ചിട്ടുമുണ്ടാകില്ല. അത്തരം കഴിവുകളുള്ള എണ്ണമറ്റ ആളുകളുണ്ട്. അവരുടെയെല്ലാം കൂട്ടായ പരിശ്രമത്തിലൂടെയാണ് രാഷ്ട്രം പുരോഗമിക്കുന്നത്, പുതിയ തലമുറകൾ വളർത്തിയെടുക്കപ്പെടുന്നത്, രാഷ്ട്രത്തിനുവേണ്ടി ജീവിക്കുന്നത്, അതിൽ എല്ലാവർക്കും ഒരു സംഭാവനയുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പുരസ്കാരജേതാക്കളായ അധ്യാപകരെ അഭിസംബോധന ചെയ്തു

September 04th, 05:33 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ ദേശീയ പുരസ്കാരജേതാക്കളായ അധ്യാപകരെ അഭിസംബോധന ചെയ്തു. അധ്യാപകരെ രാഷ്ട്രനിർമ്മാണത്തിലെ ശക്തിയെന്നു വിശേഷിപ്പിച്ച അദ്ദേഹം, അധ്യാപകരോടുള്ള സ്വാഭാവിക ബഹുമാനമാണ് ഇന്ത്യൻ സമൂഹത്തിന്റെ മഹത്വം എന്നു ചൂണ്ടിക്കാട്ടി. അധ്യാപകരെ ആദരിക്കുന്നത് വെറുമൊരു ആചാരമല്ല, മറിച്ച് അവരുടെ ആജീവനാന്ത സമർപ്പണത്തിനും സ്വാധീനത്തിനുമുള്ള അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു.

അടുത്ത ദശകത്തിലേക്കുള്ള ഇന്ത്യ-ജപ്പാൻ സംയുക്ത ദർശനം: തന്ത്രപരവും ആഗോളവുമായ പങ്കാളിത്തം നയിക്കുന്നതിനുള്ള എട്ട് നിർദ്ദേശങ്ങൾ

August 29th, 07:11 pm

ഇന്ത്യയും ജപ്പാനും, നിയമവാഴ്ചയിൽ അധിഷ്ഠിതമായ, സ്വതന്ത്രവും, തുറന്നതും, സമാധാനപരവും, സമൃദ്ധവും, സംഘർഷങ്ങളില്ലാത്തതുമായ ഇന്തോ-പസഫിക് മേഖല എന്ന കാഴ്ചപ്പാടുള്ള രണ്ട് രാഷ്ട്രങ്ങളാണ്. പരസ്പരം പ്രയോജനപ്രദമാകുന്ന തരത്തിലുള്ള വിഭവശേഷി, സാങ്കേതിക ശേഷി, വിപണിയിലെ മത്സരക്ഷമത എന്നിവയുള്ള രണ്ട് സമ്പദ്‌വ്യവസ്ഥകളാണ് ഇന്ത്യയും ജപ്പാനും. സൗഹൃദത്തിന്റെയും പരസ്പര സഹകരണത്തിന്റെയും ദീർഘകാല പാരമ്പര്യമുള്ള രണ്ട് രാഷ്ട്രങ്ങൾ. ആയതിനാൽ അടുത്ത ദശകത്തിൽ നമ്മുടെ രാജ്യങ്ങളിലെയും ലോകത്തിലെതന്നെയും മാറ്റങ്ങളെയും അവസരങ്ങളെയും സംയുക്തമായി അഭിസംബോധന ചെയ്യാനും, നമ്മുടെ ആഭ്യന്തര ലക്ഷ്യങ്ങൾ കൈവരിക്കാൻ പരസ്പരം സഹായിക്കാനും, നമ്മുടെ രാജ്യങ്ങളെയും അടുത്ത തലമുറയിലെ ജനങ്ങളെയും മുമ്പെന്നത്തേക്കാളും കൂടുതൽ അടുപ്പിക്കാനുമുള്ള നമ്മുടെ ലക്‌ഷ്യം ഇവിടെ അറിയിക്കുകയാണ്.

​പ്രധാനമന്ത്രി യുകെയിലെ ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ചു

July 24th, 11:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യുകെയിലെ ചാൾസ് മൂന്നാമൻ രാജാവിനെ വേനൽക്കാല വസതിയായ സാൻഡ്രിങ്ഹാം എസ്റ്റേറ്റിൽ സന്ദർശിച്ചു.

പ്രധാനമന്ത്രി ബ്രസീൽ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

July 09th, 06:02 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബ്രസീലിയയിൽ ഔദ്യോഗിക സന്ദർശനത്തിലാണ്. ഇന്ന് അദ്ദേഹം ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുമായി ബ്രസീലിയയിലെ അൽവോറാഡ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി. കൊട്ടാരത്തിൽ എത്തിയ പ്രധാനമന്ത്രിയെ , പ്രസിഡന്റ് ലുല ഊഷ്മളമായി സ്വീകരിക്കുകയും,അദ്ദേഹത്തിന് വർണ്ണാഭവും ആചാരപരവുമായ സ്വീകരണം നൽകുകയും ചെയ്തു.

'മൻ കി ബാത്തിന്റെ' 123-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (29-06-2025)

June 29th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. 'മൻ കി ബാത്ത്' ലേക്ക് സ്വാഗതം, നിങ്ങൾക്കെല്ലാവർക്കും അഭിനന്ദനങ്ങൾ. ഈ സമയത്ത്, നിങ്ങളെല്ലാവരും യോഗയുടെ ഊർജ്ജവും 'അന്താരാഷ്ട്ര യോഗ ദിന'ത്തിന്റെ ഓർമ്മകളുംകൊണ്ട് നിറഞ്ഞിരിക്കയാവാം. ഇത്തവണയും, ജൂൺ 21 ന്, ഭാരതത്തിലും ലോകത്തിന്റെ വിവിധഭാഗങ്ങളിലും കോടിക്കണക്കിന് ആളുകൾ 'അന്താരാഷ്ട്ര യോഗദിന'ത്തിൽ പങ്കെടുത്തു. നിങ്ങൾക്ക് ഓർമ്മയുണ്ടായിരിക്കാം 10 വർഷം മുമ്പാണ് ഇത് ആരംഭിച്ചത്. 10 വർഷത്തിനുള്ളിൽ, ഈ ആചരണം എല്ലാ വർഷവും കൂടുതൽ ഗംഭീരമായിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ കൂടുതൽ ആളുകൾ ദൈനംദിന ജീവിതത്തിൽ യോഗ സ്വീകരിക്കുന്നു എന്നതിന്റെ സൂചന കൂടിയാണിത്. ഇത്തവണ 'യോഗ ദിന'ത്തിന്റെ ആകർഷകമായ നിരവധി ചിത്രങ്ങൾ നമ്മൾ കണ്ടു. വിശാഖപട്ടണത്തിന്റെ കടൽത്തീരത്ത് മൂന്ന് ലക്ഷം പേർ ഒരുമിച്ച് യോഗ ചെയ്തു. മറ്റൊരു അത്ഭുതകരമായ രംഗം വിശാഖപട്ടണത്ത് നിന്ന് തന്നെ വന്നു, രണ്ടായിരത്തിലധികം ആദിവാസി വിദ്യാർത്ഥികൾ 108 മിനിറ്റിൽ 108 സൂര്യ നമസ്‌കാരങ്ങൾ ചെയ്തു. എത്രമാത്രം അച്ചടക്കം, എത്രമാത്രം സമർപ്പണം ഉണ്ടായിരുന്നിരിക്കണമെന്ന് സങ്കൽപ്പിക്കുക. നമ്മുടെ നാവികസേനയുടെ കപ്പലുകളിലും യോഗയുടെ ഒരു മഹത്തായ കാഴ്ച കണ്ടു. തെലങ്കാനയിൽ നടന്ന ഒരു യോഗ ക്യാമ്പിൽ മൂവായിരം ദിവ്യാംഗ സുഹൃത്തുക്കൾ ഒരുമിച്ച് പങ്കെടുത്തു. യോഗ എങ്ങനെ ശാക്തീകരണത്തിന്റെ ഒരു മാധ്യമമാണെന്ന് അവർ കാണിച്ചുതന്നു. ഡൽഹിയിലെ ജനങ്ങൾ യോഗയെ സുന്ദരമായ യമുന എന്ന സങ്കൽപവുമായി ബന്ധപ്പെടുത്തുകയും യമുനയുടെ തീരത്ത് യോഗ പരിശീലിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ജമ്മു കശ്മീരിലെ ചെനാബ് പാലത്തിലും ആളുകൾ യോഗ ചെയ്തു. ഹിമാലയത്തിലെ മഞ്ഞുമൂടിയ കൊടുമുടികളിൽ ഐ.ടി.ബി.പി. സൈനികരും യോഗയിൽ പങ്കെടുത്തുകൊണ്ട് ധൈര്യവും സാധനയും പ്രകടിപ്പിച്ചു. ഗുജറാത്തിലെ ജനങ്ങളും ഒരു പുതിയ ചരിത്രം സൃഷ്ടിച്ചു. വട്നഗറിൽ 2121 പേർ ഒരുമിച്ച് ഭുജംഗാസനം ചെയ്തു, ഒരു പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ന്യൂയോർക്ക്, ലണ്ടൻ, ടോക്കിയോ, പാരീസ്, ലോകത്തിലെ എല്ലാ വലിയ നഗരങ്ങളിൽ നിന്നും യോഗയുടെ ചിത്രങ്ങൾ വന്നു, എല്ലാ ചിത്രങ്ങളും പ്രത്യേകതകൾ ഉള്ളവയായിരുന്നു. ഇത്തവണത്തെ പ്രമേയം വളരെ സവിശേഷവുമായിരുന്നു, ‘Yoga for one earth, one health’ 'ഏക ഭൂമി, ഏക ആരോഗ്യത്തിന് യോഗ'. ഇത് വെറുമൊരു മുദ്രാവാക്യമല്ല, 'വസുധൈവ കുടുംബകം' എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു ദിശയാണിത്. ഇപ്രാവശ്യത്തെ യോഗദിനത്തിന്റെ മഹത്വം തീർച്ചയായും കൂടുതൽ ആളുകളെ യോഗ സ്വീകരിക്കാൻ പ്രചോദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ന്യൂഡൽഹിയിലെ വിജ്ഞാന് ഭവനിൽ ആചാര്യ ശ്രീ വിദ്യാനന്ദ് ജി മഹാരാജിൻ്റെ ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ

June 28th, 11:15 am

ശ്രാവണബലഗോളയിലെ സ്വാമി ചാരുകീർത്തി ജിയുടെ തലവൻ പരം ശ്രദ്ധേയ ആചാര്യ ശ്രീ പ്രജ്ഞാസാഗർ മഹാരാജ് ജി, എൻ്റെ സഹപ്രവർത്തകൻ ഗജേന്ദ്ര സിംഗ് ഷെഖാവത് ജി, എൻ്റെ സഹ പാർലമെൻ്റ് അംഗം നവീൻ ജെയിൻ ജി, ഭഗവാൻ മഹാവീർ അഹിംസ ഭാരതി ട്രസ്റ്റ് പ്രസിഡൻ്റ് പ്രിയങ്ക് ജെയിൻ ജി, സെക്രട്ടറി ജയിൻ ജി പി, സെക്രട്ടറി മമ്താ ജെ പി, തുടങ്ങിയവരെ ,വിശിഷ്ട വ്യക്തികളേ, ബഹുമാന്യരായ സന്യാസിമാരേ, സ്ത്രീകളേ, മാന്യരേ, ജയ് ജിനേന്ദ്ര!