Prime Minister shares Sanskrit Subhashitam, prays to Lord Hanuman

April 02nd, 10:48 am

PM Modi lauded Lord Hanuman Ji as an unparalleled symbol of devotion, strength, and unwavering dedication. He prayed that the grace of the mighty one may infuse courage and positivity into all his devotees.

Prime Minister shares Sanskrit Subhashitam, pays tributes to revered Dr. Sree Sree Sree Sivakumara Swamigalu

April 01st, 10:37 am

PM Modi paid tributes to Dr. Sree Sree Sree Sivakumara Swamigalu, on his birth anniversary. The PM added that his incomparable contributions across several fields will continue to inspire every generation towards selfless service.

Prime Minister pays tributes to His Holiness Dr. Sree Sree Sree Sivakumara Swamigalu

April 01st, 10:33 am

Prime Minister, Shri Narendra Modi paid tributes to His Holiness Dr. Sree Sree Sree Sivakumara Swamigalu on the occasion of his jayanti, today. Shri Modi remarked that he stands in collective memory as an embodiment of compassion, humility and unwavering service to humanity. Through a lifetime dedicated to uplifting others, he demonstrated that true greatness lies in serving others. Shri Modi noted that his remarkable contributions across education, social welfare and spirituality have left an enduring imprint on society. Even today, his life continues to guide and inspire countless inpiduals to walk the path of selflessness and service.

ശ്രീമദ് സുധീന്ദ്ര തീർത്ഥ സ്വാമിജിക്ക് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി

March 31st, 10:58 am

ശ്രീമദ് സുധീന്ദ്ര തീർത്ഥ സ്വാമിജിയുടെ ജന്മശതാബ്ദിയുടെ സവിശേഷ വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു. ശ്രീമദ് സുധീന്ദ്ര തീർത്ഥ സ്വാമിജി സേവനത്തിനും ആത്മീയതയ്ക്കുമായി സ്വയം സമർപ്പിക്കുകയും സമൂഹത്തിൽ ശാശ്വത സ്വാധീനം ചെലുത്തുകയും ചെയ്തതായി ശ്രീ മോദി ചൂണ്ടിക്കാട്ടി. ആദരണീയനായ സ്വാമിജി നിരവധി സ്ഥാപനങ്ങളും ഗവേഷണ കേന്ദ്രങ്ങളും സ്ഥാപിച്ചുവെന്നും വിദ്യാഭ്യാസത്തിന്റെ ആനന്ദം ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിൽ അദ്ദേഹം അങ്ങേയറ്റം പ്രതിജ്ഞാബദ്ധനായിരുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ഭഗവാൻ മഹാവീർ ജന്മ കല്യാണക് വേളയിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

March 31st, 10:34 am

ഭഗവാൻ മഹാവീർ ജന്മ കല്യാണക് എന്ന പുണ്യവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. ഭഗവാൻ മഹാവീരന്റെ ജീവിതവും ദർശനങ്ങളും സത്യത്തിന്റെയും അഹിംസയുടെയും കരുണയുടെയും പാതയെ ഇന്നും പ്രകാശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ശ്രീ മോദി പ്രസ്താവിച്ചു. അദ്ദേഹത്തിന്റെ ആദർശങ്ങൾ ആത്മീയമായ ഉന്നതിയിലേക്ക് നയിക്കുന്നതും ഇന്നത്തെ ലോകത്ത് ഏറെ പ്രസക്തവുമാണ്. സമത്വത്തിനും ദയയ്ക്കും അദ്ദേഹം നൽകിയ ഊന്നൽ, സമൂഹത്തോടുള്ള നമ്മുടെ പങ്കിട്ട ഉത്തരവാദിത്തത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്നു, ശ്രീ മോദി പറഞ്ഞു.

കൂഷ്മാണ്ഡ ദേവിയുടെ ദിവ്യവും കരുണാനിർഭരവുമായ കൃപയെ ഉയർത്തിക്കാട്ടുന്ന ഒരു സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

March 22nd, 09:07 am

കൂഷ്മാണ്ഡ ദേവിയുടെ ദിവ്യവും കരുണാനിർഭരവുമായ കൃപയെ ഉയർത്തിക്കാട്ടുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

മധുരയിലെ തിരുപ്രംകുണ്‌ട്രം അരുൾമിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദർശനം നടത്തി

March 01st, 07:36 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മധുരയിലെ തിരുപ്രംകുണ്‌ട്രത്തെ അരുൾമിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സന്ദർശിക്കുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്തു.

AI യുടെ മുന്നേറ്റങ്ങൾ മുതൽ T20 ലോകകപ്പ് വരെ, പ്രധാനമന്ത്രി മോദി മാൻ കി ബാത്തിൽ ഇന്ത്യയുടെ ഉയർച്ച പ്രദർശിപ്പിച്ചു

February 22nd, 11:30 am

ഈ മാസത്തെ മൻ കി ബാത്തിൽ, ഡൽഹിയിൽ നടന്ന ഇന്ത്യ AI ഇംപാക്ട് ഉച്ചകോടിയിലെ തന്റെ പ്രധാനമന്ത്രി മോദി അനുഭവങ്ങളെക്കുറിച്ച് സംസാരിച്ചു. ഇന്ത്യൻ വംശജരായ ക്രിക്കറ്റ് താരങ്ങൾ, അവയവദാനം, നദീയുമായി ബന്ധപ്പെട്ട ഉത്സവങ്ങൾ, ഡിജിറ്റൽ സുരക്ഷ, പരീക്ഷ പേ ചർച്ച തുടങ്ങി നിരവധി പ്രധാന വിഷയങ്ങൾ അദ്ദേഹം സ്പർശിച്ചു. ഫെബ്രുവരി 23 ന് രാഷ്ട്രപതി ഭവനിൽ 'രാജാജി ഉത്സവ്' ആഘോഷിക്കുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ജയലളിതയുടെ നാരി ശക്തിയുമായുള്ള ആഴത്തിലുള്ള ബന്ധം ചൂണ്ടിക്കാട്ടി, മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ജിക്ക് പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു.

പ്രധാനമന്ത്രി ദേരാ സച്ച്ഖണ്ഡ് ബല്ലാൻ സന്ദർശിച്ചു

February 01st, 09:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പഞ്ചാബിലെ ദേരാ സച്ച്ഖണ്ഡ് ബല്ലാൻ സന്ദർശിച്ചു. ശ്രീ ഗുരു രവിദാസ് മഹാരാജ് ജിയുടെ ജയന്തി ദിനത്തിൽ ദേരാ സച്ച്ഖണ്ഡ് ബല്ലാനിൽ എത്താൻ കഴിഞ്ഞത് വളരെ സവിശേഷമായ ഒരു അനുഭൂതിയാണെന്ന് ശ്രീ മോദി പറഞ്ഞു.

ആദംപൂർ വിമാനത്താവളത്തെ ശ്രീ ഗുരു രവിദാസ് മഹാരാജ് ജി വിമാനത്താവളമെന്ന് പുനർനാമകരണം ചെയ്യുന്നത് ശ്രീ ഗുരു രവിദാസ് മഹാരാജ് ജിയുടെ കാലാതീതമായ ആദർശങ്ങൾക്കുള്ള ഉചിതമായ ആദരം: പ്രധാനമന്ത്രി

February 01st, 06:21 pm

സന്ത് രവിദാസ് ജയന്തിയുടെ ശുഭവേളയിൽ, ആദംപൂർ വിമാനത്താവളം ഇനി മുതൽ ശ്രീ ഗുരു രവിദാസ് മഹാരാജ് ജി വിമാനത്താവളമെന്ന് അറിയപ്പെടുമെന്നത് അങ്ങേയറ്റം ബഹുമാനവും അഭിമാനവും നൽകുന്ന കാര്യമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഇത് ശ്രീ ഗുരു രവിദാസ് മഹാരാജ് ജിയുടെ കാലാതീതമായ ആദർശങ്ങൾക്കുള്ള ഉചിതമായ ആദരമാണെന്നും സമത്വത്തിന്റെയും കാരുണ്യത്തിന്റെയും സേവനത്തിന്റെയും അദ്ദേഹത്തിന്റെ സന്ദേശം നമ്മെയെല്ലാം വളരെയധികം പ്രചോദിപ്പിക്കുന്നത് തുടരുന്നുവെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.

ആദ്യ വോട്ട് മുതൽ സ്റ്റാർട്ടപ്പ് ഇന്ത്യ വരെ, പ്രധാനമന്ത്രി മോദി മൻ കി ബാത്തിൽ ഇന്ത്യയുടെ യുവാക്കളെ ആഘോഷിക്കുന്നു

January 25th, 11:30 am

ദേശീയ വോട്ടർ ദിനത്തിലെ ഈ വർഷത്തെ ആദ്യ മാൻ കി ബാത്തിൽ, പ്രധാനമന്ത്രി മോദി വോട്ടിംഗിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉൾപ്പെട്ട എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്തു. സ്റ്റാർട്ടപ്പുകൾ, ജലസംരക്ഷണം, ഗുണനിലവാരം, സംസ്കാരം, ഉത്സവങ്ങൾ, ശുചിത്വം തുടങ്ങിയ പ്രധാന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ലോകമെമ്പാടുമുള്ള വിദഗ്ധർ പങ്കെടുക്കുന്ന അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയെക്കുറിച്ച് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിലെ സ്വാമിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

January 23rd, 04:02 pm

ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റുമായി ബന്ധപ്പെട്ട സ്വാമിമാരുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തി.

ഡെറാഡൂണിൽ നടന്ന ഉത്തരാഖണ്ഡ് രൂപീകരണത്തിന്റെ രജതജൂബിലി ആഘോഷത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

November 09th, 01:00 pm

ദേവഭൂമി ഉത്തരാഖണ്ഡിലെ എന്റെ സഹോദരീസഹോദരന്മാർക്കും, സുഹൃത്തുക്കൾക്കും, സഹോദരിമാർക്കും, മുതിർന്നവർക്കും ആശംസകൾ.

ഡെറാഡൂണിൽ ഉത്തരാഖണ്ഡ് രൂപീകരണത്തിന്റെ രജതജൂബിലി ആഘോഷത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

November 09th, 12:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡെറാഡൂണിൽ ഉത്തരാഖണ്ഡ് രൂപീകരണത്തിന്റെ രജതജൂബിലി ആഘോഷത്തെ അഭിസംബോധന ചെയ്തു. പരിപാടിയിൽ 8140 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. ചടങ്ങിൽ സംസാരിച്ച ശ്രീ മോദി, ദേവഭൂമി ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് ആശംസകൾ അറിയിക്കുകയും എല്ലാവർക്കും തന്റെ ഹൃദയംഗമമായ അഭിവാദ്യങ്ങളും ആദരവും സേവനവും അർപ്പിക്കുകയും ചെയ്തു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയത്തിന്റെ പൂർണ്ണരൂപം

June 28th, 08:24 pm

ഇന്ന് നിങ്ങൾ നിങ്ങളുടെ മാതൃരാജ്യത്തിൽ നിന്ന്, ഭാരതഭൂമിയിൽ നിന്ന് വളരെ അകലെയാണ്, പക്ഷേ നിങ്ങൾ ഇന്ത്യക്കാരുടെ ഹൃദയത്തോട് ഏറ്റവും അടുത്താണ്. നിങ്ങളുടെ പേരിൽ ഒരു ശുഭസൂചനയുണ്ട്, നിങ്ങളുടെ യാത്ര ഒരു പുതിയ യുഗത്തിന്റെ തുടക്കവുമാണ്. ഈ സമയത്ത്, നാം രണ്ടുപേരും സംസാരിക്കുന്നു, പക്ഷേ 140 കോടി ഇന്ത്യക്കാരുടെ വികാരങ്ങളും എന്നോടൊപ്പമുണ്ട്. എന്റെ ശബ്ദം എല്ലാ ഇന്ത്യക്കാരുടെയും ആവേശവും ഉത്സാഹവും പ്രതിഫലിപ്പിക്കുന്നു. ബഹിരാകാശത്ത് ഇന്ത്യയുടെ പതാക ഉയർത്തിയതിന് ഞാൻ നിങ്ങൾക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. ഞാൻ അധികം സമയമെടുക്കുന്നില്ല, അതിനാൽ ആദ്യം എന്നോട് പറയൂ, അവിടെ എല്ലാം ശരിയാണോ? നിങ്ങൾക്ക് സുഖമാണോ?

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുമായി ആശയവിനിമയം നടത്തി

June 28th, 08:22 pm

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായ ബഹിരാകാശയാത്രികൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ സംവദിച്ചു. ശുഭാംശു ശുക്ല നിലവിൽ മാതൃരാജ്യമായ ഇന്ത്യയിൽനിന്ന് ഏറ്റവും അകലെയാണെങ്കിലും, അദ്ദേഹം എല്ലാ ഇന്ത്യക്കാരുടെയും ഹൃദയത്തോട് ഏറ്റവും അടുത്തുനിൽക്കുകയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ശുഭാംശുവിന്റെ പേരിൽത്തന്നെ ശുഭം എന്നതുണ്ടെന്നും അദ്ദേഹത്തിന്റെ യാത്ര പുതിയ യുഗത്തിന്റെ തുടക്കമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രണ്ടു വ്യക്തികൾ തമ്മിലുള്ള സംഭാഷണമാണിതെങ്കിലും, 140 കോടി ഇന്ത്യക്കാരുടെ വികാരങ്ങളും ആവേശവും ഉൾക്കൊള്ളുന്നുവെന്നു ശ്രീ മോദി പറഞ്ഞു. ശുഭാംശുവിനോട് സംസാരിച്ച ശബ്ദത്തിൽ രാജ്യത്തിന്റെയാകെ ആവേശവും അഭിമാനവും നിറയുന്നുണ്ടെന്നും ബഹിരാകാശത്ത് ഇന്ത്യയുടെ പതാക ഉയർത്തിയതിന് ശുഭാംശുവിന് ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ശുഭാംശുവിന്റെ ക്ഷേമത്തെക്കുറിച്ചും ബഹിരാകാശ നിലയത്തിലെ സാഹചര്യം സുഖകരമാണോ എന്നും ശ്രീ മോദി ആരാഞ്ഞു.

ന്യൂഡൽഹിയിലെ വിജ്ഞാന് ഭവനിൽ ആചാര്യ ശ്രീ വിദ്യാനന്ദ് ജി മഹാരാജിൻ്റെ ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ

June 28th, 11:15 am

ശ്രാവണബലഗോളയിലെ സ്വാമി ചാരുകീർത്തി ജിയുടെ തലവൻ പരം ശ്രദ്ധേയ ആചാര്യ ശ്രീ പ്രജ്ഞാസാഗർ മഹാരാജ് ജി, എൻ്റെ സഹപ്രവർത്തകൻ ഗജേന്ദ്ര സിംഗ് ഷെഖാവത് ജി, എൻ്റെ സഹ പാർലമെൻ്റ് അംഗം നവീൻ ജെയിൻ ജി, ഭഗവാൻ മഹാവീർ അഹിംസ ഭാരതി ട്രസ്റ്റ് പ്രസിഡൻ്റ് പ്രിയങ്ക് ജെയിൻ ജി, സെക്രട്ടറി ജയിൻ ജി പി, സെക്രട്ടറി മമ്താ ജെ പി, തുടങ്ങിയവരെ ,വിശിഷ്ട വ്യക്തികളേ, ബഹുമാന്യരായ സന്യാസിമാരേ, സ്ത്രീകളേ, മാന്യരേ, ജയ് ജിനേന്ദ്ര!

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആചാര്യ ശ്രീ വിദ്യാനന്ദ് ജി മഹാരാജിന്റെ ശതാബ്ദി ആഘോഷങ്ങളെ അഭിസംബോധന ചെയ്തു

June 28th, 11:01 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ ആചാര്യ ശ്രീ വിദ്യാനന്ദ് ജി മഹാരാജിന്റെ ശതാബ്ദി ആഘോഷങ്ങളെ അഭിസംബോധന ചെയ്തു. ആചാര്യ ശ്രീ വിദ്യാനന്ദ് ജി മുനിരാജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ പവിത്രത ഉയർത്തിക്കാട്ടുന്ന, ഇന്ത്യയുടെ ആത്മീയ പാരമ്പര്യത്തിലെ സുപ്രധാന നിമിഷത്തിന് രാജ്യം സാക്ഷ്യം വഹിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ആദരണീയനായ ആചാര്യന്റെ അനശ്വരമായ പ്രചോദനം ഉൾക്കൊള്ളുന്ന ഈ പരിപാടി സവിശേഷവും ഉന്നമനമേകുന്നതുമായ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പങ്കെടുത്ത എല്ലാവർക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു. ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതിന് അ‌ദ്ദേഹം കൃതജ്ഞത പ്രകാശിപ്പിച്ചു.

ശ്രീനാരായണ ഗുരുവും ഗാന്ധിജിയും തമ്മിലുള്ള സംഭാഷണത്തിന്റെ ശതാബ്ദി ആഘോഷ പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

June 24th, 11:30 am

ഇന്ന് ഈ സമുച്ചയം രാജ്യത്തിന്റെ ചരിത്രത്തിലെ അഭൂതപൂർവമായ ഒരു സംഭവത്തിന് സാക്ഷ്യം വഹിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് പുതിയ ദിശാബോധം നൽകുക മാത്രമല്ല, സ്വാതന്ത്ര്യ ലക്ഷ്യത്തിനും സ്വതന്ത്ര ഇന്ത്യ എന്ന സ്വപ്നത്തിനും മൂർത്തമായ അർത്ഥം നൽകുകയും ചെയ്ത ഒരു ചരിത്ര സംഭവം. 100 വർഷങ്ങൾക്ക് മുമ്പ് ശ്രീ നാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള ആ കൂടിക്കാഴ്ച ഇന്നും പ്രചോദനാത്മകവും പ്രസക്തവുമായി തുടരുന്നു. 100 വർഷങ്ങൾക്ക് മുമ്പ് നടന്ന ആ കൂടിക്കാഴ്ച, സാമൂഹിക ഐക്യത്തിനും വികസിത ഇന്ത്യയുടെ കൂട്ടായ ലക്ഷ്യങ്ങൾക്കും ഇന്നും ഒരു വലിയ ഊർജ്ജ സ്രോതസ്സായി തുടരുന്നു. ഈ ചരിത്ര അവസരത്തിൽ, ഞാൻ ശ്രീ നാരായണ ഗുരുവിന്റെ കാൽക്കൽ വണങ്ങുന്നു. ഗാന്ധിജിക്കും ഞാൻ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു.

ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള ചരിത്രപരമായ സംഭാഷണത്തിന്റെ ശതാബ്ദി ആഘോഷത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു

June 24th, 11:00 am

ഇന്ത്യയിലെ ഏറ്റവും വലിയ ആത്മീയ, ധാർമ്മിക നേതാക്കളായ ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള ചരിത്രപരമായ സംഭാഷണത്തിന്റെ ശതാബ്ദി ആഘോഷത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ അഭിസംബോധന ചെയ്തു. ഇന്നത്തെ വേദി രാജ്യത്തിന്റെ ചരിത്രത്തിലെ അഭൂതപൂർവമായ ഒരു നിമിഷത്തിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി, സന്യാസിവര്യന്മാരുൾപ്പെടെയുള്ളവർക്ക് ആദരപൂർവ്വം ആശംസകൾ നേർന്നു. നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് പുതിയ ദിശാബോധം നൽകിയ, സ്വാതന്ത്ര്യത്തിന്റെ ലക്ഷ്യങ്ങൾക്കും സ്വതന്ത്ര ഇന്ത്യയുടെ സ്വപ്നത്തിനും മൂർത്തമായ അർത്ഥം നൽകിയ ഒരു ചരിത്ര സംഭവമാണ് ശ്രീ നാരായണ ​ഗുരുവും ​ഗാന്ധിജിയും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന് അദ്ദേഹം പറഞ്ഞു. “100 വർഷങ്ങൾക്ക് മുമ്പ് നടന്ന കൂടിക്കാഴ്ച ഇന്നും പ്രചോദനാത്മകവും പ്രസക്തവുമായി തുടരുന്നു, കൂടാതെ സാമൂഹിക ഐക്യത്തിനും വികസിത ഇന്ത്യയുടെ കൂട്ടായ ലക്ഷ്യങ്ങൾക്കും ശക്തമായ ഊർജ്ജ സ്രോതസ്സായി വർത്തിക്കുന്നു”, പ്രധാനമന്ത്രി പറഞ്ഞു. ഈ ചരിത്ര അവസരത്തിൽ, അദ്ദേഹം ശ്രീനാരായണ ഗുരുവിന്റെ പാദങ്ങളിൽ വന്ദിക്കുകയും മഹാത്മാഗാന്ധിക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ചെയ്തു.