അധ്യാപക നിയമന അഴിമതി ആയിരക്കണക്കിന് കുടുംബങ്ങളുടെ സ്വപ്നങ്ങൾ തകർത്തു: പ്രധാനമന്ത്രി മോദി പശ്ചിമ ബംഗാളിലെ ബിർഭൂമിൽ

April 09th, 11:45 am

പശ്ചിമ ബംഗാളിലെ ബിർഭൂമിൽ നടന്ന വമ്പിച്ച പൊതുയോഗത്തിൽ പ്രധാനമന്ത്രി മോദി ടിഎംസിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. ക്ഷേമ പദ്ധതികളിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് ആരോപിച്ച അദ്ദേഹം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മാറ്റത്തിനായി നിർണായക ജനവിധി തേടുകയും ചെയ്തു. എല്ലാ ബൂത്തുകളിലും താമര ബട്ടൺ അമർത്തി വികസനം, അന്തസ്സ്, സുരക്ഷ എന്നിവ ഉറപ്പാക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

തൃണമൂൽ കോൺഗ്രസിന്റെ പാപങ്ങളുടെ കുടം ഇപ്പോൾ നിറഞ്ഞിരിക്കുന്നു: പശ്ചിമ ബംഗാളിലെ അസൻസോളിൽ പ്രധാനമന്ത്രി മോദി

April 09th, 11:40 am

പശ്ചിമ ബംഗാളിലെ അസൻസോളിൽ നടന്ന ഒരു വലിയ പൊതുയോഗത്തിൽ പ്രധാനമന്ത്രി മോദി സ്ത്രീകളുടെ സുരക്ഷ, ഭരണം, നിയമവിരുദ്ധ നുഴഞ്ഞുകയറ്റം എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ഉന്നയിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നിർണായക ഭൂരിപക്ഷം ആവശ്യപ്പെട്ട അദ്ദേഹം, ഭയത്തിന്റെ രാഷ്ട്രീയം ആരോപിച്ചുകൊണ്ട് ഭരണകക്ഷിയെ വിമർശിച്ചു. സ്ത്രീകളുടെ അവകാശങ്ങൾ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു പാർട്ടിയുണ്ടെങ്കിൽ അത് ബിജെപിയാണെന്ന് പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു.

പശ്ചിമ ബംഗാളിലെ ഹാൽദിയയിൽ പ്രധാനമന്ത്രി മോദി, “cut money" കമ്മീഷനുകൾ നേടുകയും ചെയ്യുന്ന ഒരു സംവിധാനം ടിഎംസി സൃഷ്ടിച്ചു

April 09th, 11:35 am

വരാനിരിക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപി അനുയായികളെ പ്രചോദിപ്പിക്കുകയും ആവേശഭരിതരാക്കുകയും ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹാൽദിയയിൽ അത്യുജ്ജ്വലമായ ഒരു പ്രസംഗം നടത്തി. ഒരു വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട്, മുൻകാല രാഷ്ട്രീയ പരിവർത്തനത്തിന്റെ ആത്മാവിനെ പ്രധാനമന്ത്രി മോദി ആവാഹിക്കുകയും സംസ്ഥാനത്തുടനീളം സമാനമായ ഒരു തരംഗം വ്യാപിക്കുമെന്ന് പ്രവചിക്കുകയും ചെയ്തു.

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി മോദിയുടെ ഹാൽദിയ, അസൻസോൾ, ബിർഭം റാലികൾ ആക്കം കൂട്ടുന്നു

April 09th, 11:30 am

വരാനിരിക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപി അനുയായികളെ പ്രചോദിപ്പിക്കുകയും ആവേശഭരിതരാക്കുകയും ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹാൽദിയയിൽ അത്യുജ്ജ്വലമായ ഒരു പ്രസംഗം നടത്തി. ഒരു വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട്, മുൻകാല രാഷ്ട്രീയ പരിവർത്തനത്തിന്റെ ആത്മാവിനെ പ്രധാനമന്ത്രി മോദി ആവാഹിക്കുകയും സംസ്ഥാനത്തുടനീളം സമാനമായ ഒരു തരംഗം വ്യാപിക്കുമെന്ന് പ്രവചിക്കുകയും ചെയ്തു.

പശ്ചിമ ബംഗാളിലെ സിംഗൂരിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

January 18th, 03:30 pm

ഇന്നലെ ഞാൻ മാൾഡയിലായിരുന്നു, ഇന്ന് ഹൂഗ്ലിയിൽ നിങ്ങൾക്കെല്ലാവർക്കും ഇടയിലേക്ക് വരാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിരിക്കുന്നു. ഒരു 'വികസിത ഭാരത'ത്തിനായി കിഴക്കൻ ഇന്ത്യയുടെ വികസനം എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലത്തെയും ഇന്നത്തെയും പരിപാടികൾ ഈ ദൃഢനിശ്ചയത്തെ കൂടുതൽ ശക്തിപ്പെടുത്താൻ പോകുന്നവയാണ്. ഇതിനിടയിൽ പശ്ചിമ ബംഗാളിന്റെ വികസനവുമായി ബന്ധപ്പെട്ട നൂറുകണക്കിന് കോടി രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിടാനും അവ സമർപ്പിക്കാനും എനിക്ക് അവസരം ലഭിച്ചു.ഇന്നലെ, രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പശ്ചിമ ബംഗാളിൽ നിന്ന് യാത്ര ആരംഭിച്ചു. ബംഗാളിന് അര ഡസനോളം പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളും ലഭിച്ചിട്ടുണ്ട്. ഇന്ന് മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ കൂടി ആരംഭിച്ചു. ഇതിൽ ഒരു ട്രെയിൻ എന്റെ പാർലമെന്റ് മണ്ഡലമായ കാശി ബനാറസിനെ ബംഗാളുമായി ബന്ധിപ്പിക്കുന്ന കണ്ണിയെ കൂടുതൽ ശക്തിപ്പെടുത്തും. ഇതുകൂടാതെ ഡൽഹിയിലേക്കും തമിഴ്‌നാട്ടിലേക്കുമുള്ള അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളും ആരംഭിച്ചിട്ടുണ്ട്. അതായത്, പശ്ചിമ ബംഗാളിന്റെ റെയിൽവേ കണക്റ്റിവിറ്റിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ 24 മണിക്കൂർ അഭൂതപൂർവ്വമാണ്. ഒരുപക്ഷേ കഴിഞ്ഞ 100 വർഷത്തിനിടയിൽ ഇത്രയധികം പ്രവൃത്തികൾ 24 മണിക്കൂറിനുള്ളിൽ നടന്നിട്ടുണ്ടാകില്ല.

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പശ്ചിമ ബംഗാളിലെ സിംഗൂരിൽ 830 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഫ്ലാഗ് ഓഫും നിർവഹിച്ചു

January 18th, 03:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ സിംഗൂരിൽ 830 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഫ്ലാഗ് ഓഫും നിർവഹിച്ചു. ചടങ്ങിനെ അഭിസംബോധന ചെയ്യവേ, ഇന്നലെ താൻ മാൾഡയിലായിരുന്നുവെന്നും ഇന്നു ഹൂഗ്ലിയിലെ ജനങ്ങൾക്കിടയിൽ എത്താൻ കഴിഞ്ഞതു ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. വികസിത ഇന്ത്യക്ക്, കിഴക്കൻ ഇന്ത്യയുടെ വികസനം അത്യന്താപേക്ഷിതമാണെന്നും ഈ ലക്ഷ്യത്തോടെയാണു കേന്ദ്രഗവണ്മെന്റ് നിരന്തരം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലത്തെയും ഇന്നത്തെയും പരിപാടികൾ ഈ ദൃഢനിശ്ചയത്തിനു കരുത്തേകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിന്റെ വികസനവുമായി ബന്ധപ്പെട്ട നൂറുകണക്കിനു കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനും ഈ കാലയളവിൽ തനിക്ക് അവസരം ലഭിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഗുജറാത്തിലെ ഭാവ്‌നഗറിൽ നടന്ന 'സമുദ്ര സേ സമൃദ്ധി' പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ

September 20th, 11:00 am

ജനകീയനായ ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേൽ, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ, സർബാനന്ദ സോനോവാൾ ജി, സി.ആർ.പാട്ടിൽ, മൻസുഖ്ഭായ് മാണ്ഡവ്യ, ശന്തനു ‌‌ഠാക്കൂർ, നിമുബെൻ ബാംഭാണിയ, രാജ്യത്തെ 40-ലധികം സ്ഥലങ്ങളിൽ നിന്നുമുള്ള, ഈ പരിപാടിയുമായി ബന്ധപ്പെട്ട വിശിഷ്ടാതിഥികൾ, പ്രധാന തുറമുഖങ്ങളുമായി ബന്ധപ്പെട്ട, വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, മറ്റ് വിശിഷ്ടാതിഥികൾ, എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ... നിങ്ങൾക്കെല്ലാവർക്കും എന്റെ ആശംസകൾ നേരുന്നു!

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിൽ 'സമുദ്ര സേ സമൃദ്ധി' പരിപാടിയെ അഭിസംബോധന ചെയ്തു, ഗുജറാത്തിലെ ഭാവ്നഗറിൽ 34,200 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു

September 20th, 10:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ ഭാവ്നഗറിൽ 34,200 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. 'സമുദ്ര സേ സമൃദ്ധി' പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി എല്ലാ വിശിഷ്ടാതിഥികളെയും ജനങ്ങളെയും സ്വാഗതം ചെയ്തു. സെപ്തംബർ 17-ന് തനിക്കു ലഭിച്ച ജന്മദിനാശംസകൾക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി, ജനങ്ങളിൽ നിന്ന് ലഭിച്ച സ്നേഹം വലിയ ശക്തിയുടെ ഉറവിടമാണെന്ന് പറഞ്ഞു. വിശ്വകർമ്മ ജയന്തി മുതൽ ഗാന്ധി ജയന്തി വരെ, അതായത് സെപ്തംബർ 17 മുതൽ ഒക്ടോബർ 2 വരെ രാജ്യം സേവാ പക്ഷാചരണം നടത്തുകയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി ഗുജറാത്തിൽ നിരവധി സേവന പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. നൂറുകണക്കിന് സ്ഥലങ്ങളിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു. ഒരു ലക്ഷം പേർ ഇതുവരെ രക്തം ദാനം ചെയ്തു. നിരവധി നഗരങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു, ലക്ഷക്കണക്കിന് പൗരന്മാർ സജീവമായി ഇതിൽ പങ്കെടുത്തതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തുടനീളം 30,000-ത്തിലധികം ആരോഗ്യ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും പൊതുജനങ്ങൾക്കും പ്രത്യേകിച്ച് സ്ത്രീകൾക്കും വൈദ്യപരിശോധനയും ചികിത്സയും നല്കിവരുന്നതായും അദ്ദേഹം പാഞ്ഞു. രാജ്യത്തുടനീളം സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും പ്രധാനമന്ത്രി അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു.