പരീക്ഷാ പേ ചർച്ച 2026-ന്റെ രണ്ടാം ഭാഗത്തിൽ കോയമ്പത്തൂർ, ഛത്തീസ്ഗഡ്, ഗുജറാത്ത്, അസം എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുമായുള്ള ആശയവിനിമയത്തിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു

February 10th, 05:06 pm

പരീക്ഷാ പേ ചർച്ച (PPC) 2026- ന്റെ 9-ാമത് പതിപ്പിൽ വിദ്യാർത്ഥികളുമായി നടത്തിയ ആശയവിനിമയത്തിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. 2026-ലെ പരീക്ഷാ പേ ചർച്ചയുടെ രണ്ടാം ഭാഗത്തിൽ കോയമ്പത്തൂർ, ഛത്തീസ്ഗഡ്, ഗുജറാത്ത്, അസം എന്നിവിടങ്ങളിൽ നിന്നുള്ള 'പരീക്ഷാ പോരാളി'കളുമായാണ് പ്രധാനമന്ത്രി അനൗദ്യോഗികമായി സംവദിച്ചത്. പരീക്ഷാ പേ ചർച്ചയുടെ ഈ പ്രത്യേക പതിപ്പിലേക്ക് വിദ്യാർത്ഥികളെ സ്വാഗതം ചെയ്തുകൊണ്ട്, ഇത്തവണ പരിപാടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് സംഘടിപ്പിച്ചതെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി.

“പരിക്ഷാ പേ ചർച്ച 2026” പരിപാടിയുടെ രണ്ടാം പതിപ്പിൽ വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയത്തിന്റെ മലയാളം പരിഭാഷ

February 09th, 10:30 am

എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ, പരീക്ഷാ പേ ചർച്ചയുടെ ഈ പ്രധാനപ്പെട്ട പതിപ്പിലേക്ക് സ്വാഗതം. ഇത്തവണ ഇത് അൽപ്പം വ്യത്യസ്തമാണ്, അൽപ്പം പ്രത്യേകതയുള്ളതാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരീക്ഷാ പേ ചർച്ച നടത്തണമെന്ന് നിരവധി വിദ്യാർത്ഥികൾ നിർദ്ദേശിച്ചിരുന്നു. അതിനാൽ ഇത്തവണ, ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികളോടൊപ്പം ഈ ചർച്ചകൾ നടത്താൻ ഞാൻ ഇരുന്നു. ഈ പ്രത്യേക എപ്പിസോഡിൽ, നിങ്ങൾക്ക് അത് കൃത്യമായി കാണാൻ കഴിയും. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നിന്ന് നമുക്ക് ആരംഭിക്കാം. തമിഴ്‌നാട്ടിലെ വിദ്യാർത്ഥികളുടെ ഊർജ്ജവും ജിജ്ഞാസയും എന്നെ വളരെയധികം ആകർഷിച്ചു. നമുക്ക് ഒന്ന് നോക്കാം.

കോയമ്പത്തൂർ, റായ്പൂർ, ദേവ്‌മോഗ്ര, ഗുവാഹത്തി എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുമായി 'പരീക്ഷാ പേ ചർച്ച 2026'-ന്റെ രണ്ടാമത്തെ എപ്പിസോഡിൽ സംവദിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

February 09th, 10:00 am

'പരീക്ഷാ പേ ചർച്ച' (PPC) 2026-ന്റെ ഒമ്പതാം പതിപ്പിന്റെ തുടർച്ചയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദ്യാർത്ഥികളുമായി സംവദിച്ചു. PPC 2026-ന്റെ രണ്ടാമത്തെ എപ്പിസോഡിൽ കോയമ്പത്തൂർ, റായ്പൂർ, ദേവ്‌മോഗ്ര, ഗുവാഹത്തി എന്നിവിടങ്ങളിൽ നിന്നുള്ള 'എക്സാം വാരിയേഴ്സു'മായി പ്രധാനമന്ത്രി അനൗപചാരിക സംഭാഷണം നടത്തി. 'പരീക്ഷാ പേ ചർച്ച'യുടെ പ്രത്യേക പതിപ്പിലേക്ക് വിദ്യാർത്ഥികളെ സ്വാഗതം ചെയ്ത ശ്രീ മോദി, ഇത്തവണ പരിപാടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിലെ വിദ്യാർത്ഥികളുടെ ഊർജ്ജവും ജിജ്ഞാസയും തന്നെ ആഴത്തിൽ ആകർഷിച്ചുവെന്ന് കോയമ്പത്തൂർ പതിപ്പിൽ സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. വണക്കം പറഞ്ഞ് അവരെ അഭിവാദ്യം ചെയ്ത അദ്ദേഹം ലഘുവായ സംഭാഷണങ്ങളിൽ ഏർപ്പെട്ടു. അദ്ദേഹത്തെ കണ്ടപ്പോൾ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് വിദ്യാർത്ഥികൾ ആവേശത്തോടെ പറഞ്ഞു. വലിയൊരു നാടകീയ പ്രവേശനം പ്രതീക്ഷിച്ചിരുന്ന തങ്ങൾക്ക് മുന്നിൽ അദ്ദേഹം വളരെ ലാളിത്യത്തോടെയും എളിമയോടെയും വിനയത്തോടെയുമാണ് എത്തിയതെന്ന് അവർ പറഞ്ഞു. അദ്ദേഹത്തിന്റെ വരവ് തങ്ങൾക്ക് രോമാഞ്ചമുണ്ടാക്കിയെന്ന് ഒരു വിദ്യാർത്ഥി പങ്കുവെച്ചു.

വിദ്യാർത്ഥികളുടെ അപാരമായ കഴിവിനെയും 'പരീക്ഷാ പേ ചർച്ച'യുടെ ചൈതന്യത്തെയും ഉയർത്തിക്കാട്ടുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

February 09th, 09:06 am

നമ്മുടെ വിദ്യാർത്ഥികൾ അസാധാരണമായ കഴിവുകളാൽ അനുഗൃഹീതരാണെന്നും തങ്ങളുടെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാനുള്ള പൂർണ്ണ ശേഷി അവർക്കുണ്ടെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. വിദ്യാർത്ഥികളുടെ കഴിവുകളും നൈപുണ്യവും വ്യക്തിഗത വളർച്ചയ്ക്കും വിജയത്തിനുമായി എങ്ങനെ അർത്ഥവത്തായ രീതിയിൽ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് അവർക്ക് മാർഗനിർദ്ദേശം നൽകുക എന്നതാണ് 'പരീക്ഷാ പേ ചർച്ച'യുടെ ലക്ഷ്യമെന്ന് അദ്ദേഹം കുറിച്ചു.

“പരീക്ഷ പേ ചർച്ച 2026” പരിപാടിയിൽ വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയത്തിന്റെ മലയാളം പരിഭാഷ.

February 06th, 10:21 am

ഞാൻ സാൻവി ആചാര്യ, അങ്ങയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ നിന്നാണ്. എന്റെ ആദ്യത്തെ ചോദ്യം ഇതാണ്: മാതാപിതാക്കൾ ഞങ്ങളെക്കുറിച്ച് ആകുലപ്പെടുന്നു, അധ്യാപകർ ഞങ്ങളെ പിന്തുണയ്ക്കുന്നു. എന്നാൽ അധ്യാപകർ ഒരു പഠനരീതി നിർദ്ദേശിക്കുകയും, മാതാപിതാക്കൾ മറ്റൊന്നിനായി നിർബന്ധിക്കുകയും, വിദ്യാർത്ഥികൾക്കിടയിൽ വേറൊരു രീതി പ്രചാരത്തിലുണ്ടാവുകയും ചെയ്യുമ്പോഴാണ് പ്രധാന പ്രശ്നം ഉണ്ടാകുന്നത്. ആ സമയത്ത്, ഏത് രീതിയാണ് ശരിയെന്ന കാര്യത്തിൽ ഞങ്ങൾ ആശയക്കുഴപ്പത്തിലാകുന്നു.

പരീക്ഷാ പേ ചർച്ച 2026-ൽ വിദ്യാർത്ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

February 06th, 10:00 am

പരീക്ഷാ പേ ചർച്ചയുടെ (PPC) ഒമ്പതാമത് പതിപ്പിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദ്യാർത്ഥികളുമായി സംവദിച്ചു. ഡൽഹിയിലെ തന്റെ ഔദ്യോഗിക വസതിയിൽ വെച്ച് 'എക്സാം വാരിയേഴ്സു'മായി പ്രധാനമന്ത്രി അനൗപചാരിക സംഭാഷണം നടത്തി.

ദേവ്‌മോഗ്ര, കോയമ്പത്തൂർ, റായ്‌പൂർ, ഗുവാഹത്തി എന്നിവിടങ്ങളിലും ഡൽഹിയിലെ 7-ാം നമ്പർ ലോക് കല്യാൺ മാർഗിലും പരീക്ഷാ വാരിയേഴ്‌സിനോടൊപ്പം നടത്തുന്ന 'പരീക്ഷാ പേ ചർച്ച'യുടെ പ്രത്യേക എപ്പിസോഡ് കാണാൻ പ്രധാനമന്ത്രി എല്ലാവരോടും ആഹ്വാനം ചെയ്തു

February 03rd, 04:45 pm

ഭാരതത്തിലെ യുവതയുടെ കൂട്ടായ മനോഭാവത്തിനും ഹൃദ്യമായ സംവാദങ്ങൾക്കും സാക്ഷ്യം വഹിക്കുന്നതിനായി, 2026 ഫെബ്രുവരി 6-ന് സംപ്രേക്ഷണം ചെയ്യുന്ന 'പരീക്ഷാ പേ ചർച്ച'യുടെ (Pariksha Pe Charcha) പ്രത്യേക എപ്പിസോഡ് കാണാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ പൗരന്മാരെ ക്ഷണിച്ചു.

ഈ വർഷത്തെ പരീക്ഷാ പേ ചർച്ചയിലേക്ക് വിദ്യാർത്ഥികൾ, മാതാപിതാക്കൾ, അധ്യാപകർ എന്നിവരിൽ നിന്ന് ആശയങ്ങൾ ക്ഷണിച്ച് പ്രധാനമന്ത്രി

January 07th, 07:05 pm

പത്താം ക്ലാസ്സിലെയും പന്ത്രണ്ടാം ക്ലാസ്സിലെയും ബോർഡ് പരീക്ഷകൾ ആസന്നമായിരിക്കെ, ഏറെ കാത്തിരിക്കുന്ന വാർഷിക പരിപാടിയായ 'പരീക്ഷാ പേ ചർച്ച' യിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീണ്ടും വിദ്യാർത്ഥികൾ, മാതാപിതാക്കൾ, അധ്യാപകർ എന്നിവരുമായി സംവദിക്കുന്നു.

'മൻ കി ബാത്തിന്റെ' 120-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (30-03-2025)

March 30th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. ഇന്ന്, ഈ വളരെ ശുഭകരമായ ദിവസത്തിൽ, നിങ്ങളുമായി 'മൻ കി ബാത്ത്' പങ്കിടാൻ എനിക്ക് അവസരം ലഭിച്ചു. ഇന്ന് ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തിലെ പ്രതിപദ തിഥിയാണ്. ഇന്ന് മുതൽ ചൈത്ര നവരാത്രി ആരംഭിക്കുകയാണ്. ഭാരതീയ പുതുവത്സരവും ഇന്നുമുതൽ ആരംഭിക്കുകയാണ്. ഇത്തവണ വിക്രമികലണ്ടർ 2082 (രണ്ടായിരത്തി എൺപത്തിരണ്ട്) ആരംഭിക്കുകയാണ്. ഇപ്പോൾ നിങ്ങളുടെ ഒരുപാട് കത്തുകൾ എന്റെ മുന്നിൽ ഉണ്ട്. ചിലത് ബീഹാറിൽ നിന്ന്, ചിലത് ബംഗാളിൽ നിന്ന്, ചിലത് തമിഴ്‌നാട്ടിൽ നിന്ന്, ചിലത് ഗുജറാത്തിൽ നിന്ന്. ഇവയിൽ ആളുകൾ അവരുടെ ചിന്തകൾ വളരെ രസകരമായ രീതിയിൽ എഴുതിയിട്ടുണ്ട്. പല കത്തുകളിലും ആശംസകളും അഭിനന്ദന സന്ദേശങ്ങളും ഉണ്ട്. പക്ഷേ ഇന്ന് എനിക്ക് നിങ്ങളുമായി അതിലെ ചില സന്ദേശങ്ങൾ പങ്കിടാൻ തോന്നുന്നു -

For me, the nation itself is divine and mankind is a reflection of the divine: PM Modi in Lex Fridman Podcast

March 16th, 11:47 pm

PM Modi interacted with Lex Fridman in a podcast about various topics ranging from fasting to his humble beginnings to AI and more. He stressed on the unifying power of sports and said that they connect people on a deeper level and energize the world. He remarked that the management of Indian elections should be studied worldwide.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലെക്സ് ഫ്രിഡ്മാനുമായി പോഡ്കാസ്റ്റില്‍ ആശയവിനിമയം നടത്തി

March 16th, 05:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പോഡ്കാസ്റ്റില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ലെക്സ് ഫ്രിഡ്മാനുമായി സംവദിച്ചു. എന്തിനാണ് അദ്ദേഹം ഉപവസിക്കുന്നതെന്നും എങ്ങനെയാണ് ഉപവാസം നയിക്കുന്നതെന്നും ചോദിച്ചപ്പോള്‍, തന്നോടുള്ള ബഹുമാന സൂചകമായി ഉപവാസം അനുഷ്ഠിച്ചതിന് ലെക്സ് ഫ്രിഡ്മാനു പ്രധാനമന്ത്രി നന്ദി പറഞ്ഞു. 'ഇന്ത്യയില്‍, മതപാരമ്പര്യങ്ങള്‍ ദൈനംദിന ജീവിതവുമായി ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്നു' എന്ന് പറഞ്ഞ മോദി ബഹുമാനപ്പെട്ട സുപ്രീം കോടതി വ്യാഖ്യാനിച്ചതുപോലെ ഹിന്ദുമതം കേവലം ആചാരാനുഷ്ഠാനങ്ങളല്ല, മറിച്ച് ജീവിതത്തെ നയിക്കുന്ന തത്ത്വചിന്തയാണെന്നും കൂട്ടിച്ചേര്‍ത്തു. അച്ചടക്കം വളര്‍ത്തുന്നതിനും ആന്തരികവും ബാഹ്യവുമായ വ്യക്തിത്വത്തെ സന്തുലിതമാക്കുന്നതിനുമുള്ള സങ്കേതമാണ് ഉപവാസം എന്ന് അദ്ദേഹം പറഞ്ഞു. ഉപവാസം ഇന്ദ്രിയങ്ങളെ ഉയര്‍ത്തുകയും അവയെ കൂടുതല്‍ സംവേദനക്ഷമതയുള്ളതും അവബോധമുള്ളതുമാക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഉപവാസ സമയത്ത്, ഒരാള്‍ക്ക് സൂക്ഷ്മ സുഗന്ധങ്ങളും വിശദാംശങ്ങളും പോലും കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഉപവാസം ചിന്താപ്രക്രിയയെ ത്വരിതപ്പെടുത്തുന്നുവെന്നും പുതിയ കാഴ്ചപ്പാടുകള്‍ നല്‍കുന്നുവെന്നും അസാധാരണമായ ചിന്തയെ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഉപവാസം എന്നാല്‍ ഭക്ഷണം ഒഴിവാക്കുക എന്നത് മാത്രമല്ല, തയ്യാറെടുപ്പിന്റെയും വിഷവിമുക്തമാക്കലിന്റെയും ശാസ്ത്രീയ പ്രക്രിയ ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് ശ്രീ മോദി വ്യക്തമാക്കി. ആയുര്‍വേദ, യോഗ പരിശീലനങ്ങള്‍ നിരവധി ദിവസങ്ങള്‍ക്ക് മുമ്പ് പിന്തുടര്‍ന്ന് ഉപവാസത്തിനായി തന്റെ ശരീരത്തെ ഒരുക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഈ കാലയളവില്‍ ജലാംശത്തിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി. ഉപവാസം ആരംഭിച്ചുകഴിഞ്ഞാല്‍, ആഴത്തിലുള്ള ആത്മപരിശോധനയ്ക്കും ശ്രദ്ധ കേന്ദ്രീകരിക്കലിനും അനുവദിക്കുന്ന ഒരു ഭക്തിയുടെയും സ്വയം അച്ചടക്കത്തിന്റെയും പ്രവൃത്തിയായി അദ്ദേഹം അതിനെ കാണുന്നു. സ്‌കൂള്‍ കാലഘട്ടത്തില്‍ മഹാത്മാഗാന്ധിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പ്രസ്ഥാനത്തില്‍ നിന്നാണ് തന്റെ ഉപവാസം ആരംഭിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആദ്യ ഉപവാസ സമയത്ത് അദ്ദേഹത്തിന് ഊര്‍ജ്ജത്തിന്റെയും അവബോധത്തിന്റെയും കുതിച്ചുചാട്ടം അനുഭവപ്പെട്ടു. അത് അതിന്റെ പരിവര്‍ത്തന ശക്തിയെക്കുറിച്ച് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഉപവാസം തന്നെ മന്ദഗതിയിലാക്കുന്നില്ല, പകരം, അത് പലപ്പോഴും തന്റെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഉപവാസ സമയത്ത്, തന്റെ ചിന്തകള്‍ കൂടുതല്‍ സ്വതന്ത്രമായും സൃഷ്ടിപരമായും ഒഴുകുന്നുവെന്നും, ഇത് സ്വയം പ്രകടിപ്പിക്കുന്നതിനുള്ള അവിശ്വസനീയമായ അനുഭവമായി മാറുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

​ക്ഷേമത്തിന്റെയും മാനസികശാന്തിയുടെയും കാര്യം വരുമ്പോൾ,​​ എല്ലായ്‌പ്പോഴും ഏറ്റവും പ്രചോദനമേകുന്ന വ്യക്തിത്വങ്ങളിൽ ഒന്നാണു സദ്ഗുരു ജഗ്ഗി വാസുദേവ്: പ്രധാനമന്ത്രി

February 14th, 08:15 pm

ക്ഷേമത്തിന്റെയും മാനസികശാന്തിയുടെയും കാര്യം വരുമ്പോൾ ​​എല്ലായ്‌പ്പോഴും ഏറ്റവും പ്രചോദനമേകുന്ന വ്യക്തിത്വങ്ങളിൽ ഒന്നാണു സദ്ഗുരു ജഗ്ഗി വാസുദേവെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. നാളെ ‘പരീക്ഷാ പേ ചർച്ച’യുടെ നാലാം എപ്പിസോഡ് കാണണമെന്നും ഏവരോടും ശ്രീ മോദ‌ി ആഹ്വാനം ചെയ്തു.

Politics is about winning people's hearts, says PM Modi in podcast with Nikhil Kamath

January 10th, 02:15 pm

Prime Minister Narendra Modi engages in a deep and insightful conversation with entrepreneur and investor Nikhil Kamath. In this discussion, they explore India's remarkable growth journey, PM Modi's personal life story, the challenges he has faced, his successes and the crucial role of youth in shaping the future of politics.

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്റെ ആദ്യ പോഡ്‌കാസ്റ്റിൽ സംരംഭകൻ നിഖിൽ കാമത്തുമായി ആശയവിനിമയം നടത്തി

January 10th, 02:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്റെ ആദ്യ പോഡ്‌കാസ്റ്റിൽ സംരംഭകനും നിക്ഷേപകനുമായ നിഖിൽ കാമത്തുമായി ഇന്ന് വിവിധ വിഷയങ്ങളിൽ സംവദിച്ചു. ബാല്യകാലത്തെക്കുറിച്ച് ചോദിച്ചപ്പോൾ, വടക്കൻ ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വഡ്​നഗർ എന്ന ചെറുപട്ടണത്തിലെ തന്റെ വേരുകൾ ചൂണ്ടിക്കാട്ടി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദ്യകാല ജീവിതാനുഭവങ്ങൾ പങ്കുവച്ചു. ഗെയ്ക്‌വാഡ് രാജ്യത്തെ പട്ടണമായ വഡ്​നഗർ വിദ്യാഭ്യാസത്തോടുള്ള പ്രതിബദ്ധതയ്ക്കും കുളം, പോസ്റ്റ് ഓഫീസ്, ലൈബ്രറി തുടങ്ങിയ അവശ്യ സൗകര്യങ്ങൾക്കും പേരുകേട്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗെയ്ക്‌വാഡ് സ്റ്റേറ്റ് പ്രൈമറി സ്കൂളിലെയും ഭഗവതാചാര്യ നാരായണാചാര്യ ഹൈസ്കൂളിലെയും സ്കൂൾ ദിനങ്ങൾ പ്രധാനമന്ത്രി അ‌നുസ്മരിച്ചു. വഡ്​നഗറിൽ ഗണ്യമായ സമയം ചെലവഴിച്ച ചൈനീസ് തത്ത്വചിന്തകൻ ഷ്വാൻസാങ്ങിനെക്കുറിച്ചുള്ള സിനിമയെക്കുറിച്ച് ഒരിക്കൽ ചൈനീസ് എംബസിക്ക് എഴുതിയതിനെക്കുറിച്ചുള്ള രസകരമായ കഥ അദ്ദേഹം പങ്കുവച്ചു. 2014-ൽ ഇന്ത്യൻ പ്രധാനമന്ത്രിയായപ്പോൾ ഉണ്ടായ അനുഭവവും അ‌ദ്ദേഹം പങ്കിട്ടു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഗുജറാത്തും വഡ്​നഗറും സന്ദർശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, ഷ്വാൻസാങ്ങും അവരുടെ രണ്ടുപേരുടെയും ജന്മനാടുകളും തമ്മിലുള്ള ചരിത്രപരമായ ബന്ധം അ‌ദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ബന്ധം ഇരു രാജ്യങ്ങളും തമ്മിലുള്ള പൊതുവായ പൈതൃകത്തെയും ശക്തമായ ബന്ധങ്ങളെയും എടുത്തുകാണിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ആദ്യത്തെ നാഷണല്‍ ക്രിയേറ്റേഴ്‌സ് അവാര്‍ഡ് വേദിയിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലായളം പരിഭാഷ

March 08th, 10:46 am

ഈ പരിപാടിയില്‍ പങ്കെടുക്കുന്ന മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍, അശ്വിനി വൈഷ്ണവ് ജി, ജൂറി അംഗങ്ങളായ പ്രസൂണ്‍ ജോഷി, രൂപാലി ഗാംഗുലി, കൂടാതെ രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഞങ്ങളോടൊപ്പം ചേരുന്ന എല്ലാ ഉള്ളടക്ക സ്രഷ്ടാക്കളെ ഒപ്പം എല്ലാവയിടത്തു നിന്നും ഈ പരിപാടി വീക്ഷിക്കുന്ന എന്റെ യുവ സുഹൃത്തുക്കളേ മറ്റെല്ലാ വിശിഷ്ടാതിഥികളെ! നിങ്ങള്‍ക്കെല്ലാവര്‍ക്കും ഊഷ്മളമായ സ്വാഗതവും അഭിനന്ദനങ്ങളും! നിങ്ങള്‍ ഇവിടെ സ്ഥാനം നേടിയിരിക്കുന്നു, അതുകൊണ്ടാണ് നിങ്ങള്‍ ഇന്ന് ഭാരത് മണ്ഡപത്തില്‍ ഇരിക്കുന്നത്. പുറത്തുള്ള ചിഹ്നഹ്‌നവും സര്‍ഗ്ഗാത്മകതയെ പ്രതിനിധീകരിക്കുന്നതാണ്, ലോകത്തിനായി സൃഷ്ടിക്കേണ്ട മുന്നോട്ടുള്ള പാതയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജി -20ലെ നേതാക്കള്‍ ഒരിക്കല്‍ ഒത്തുകൂടിയിടവുമാണ്. നിങ്ങള്‍ ഇന്ന് ഇവിടെ ഒത്തുകൂടിയിരിക്കുന്നത് ഭാരതത്തിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ്.

പ്രഥമ ദേശീയ ക്രിയേറ്റേഴ്സ് അവാർഡ് ജേതാക്കളുമായി പ്രധാനമന്ത്രി സംവദിച്ചു

March 08th, 10:45 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രഥമ ദേശീയ ക്രിയേറ്റേഴ്സ് അവാർഡ് സമ്മാനിച്ചു. വിജയികളുമായി അദ്ദേഹം ഹ്രസ്വമായ ആശയവിനിമയവും നടത്തി. ക്രിയാത്മക മാറ്റത്തിന് സർഗാത്മകത ഉപയോഗിക്കുന്നതിനുള്ള അടിത്തറ എന്ന നിലയിലാണു പുരസ്കാരം വിഭാവനം ചെയ്തത്.

പരീക്ഷ പേ ചര്‍ച്ചയെ ഉത്സാഹത്തോടെ ഉറ്റുനോക്കുന്നു: പ്രധാനമന്ത്രി

January 27th, 08:10 pm

'പരീക്ഷ പേ ചര്‍ച്ച'യില്‍ പരീക്ഷാ പോരാളികളുടെ ഒത്തുചേരല്‍ താന്‍ ഉത്സാഹത്തോടെ ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പറഞ്ഞു.

പരീക്ഷാ യോദ്ധാക്കളെ പുഞ്ചിരിയോടെ പരീക്ഷ എഴുതാന്‍ പ്രാപ്തരാക്കി സമ്മര്‍ദ്ദത്തെ വിജയമാക്കി പരിവര്‍ത്തനപ്പെടുത്തുകയെന്നതാണ് പരീക്ഷാ പേ ചര്‍ച്ച ലക്ഷ്യമിടുന്നത്: പ്രധാനമന്ത്രി

December 14th, 11:22 pm

പരീക്ഷാ യോദ്ധാക്കളെ പുഞ്ചിരിയോടെ പരീക്ഷ എഴുതാന്‍ പ്രാപ്തരാക്കി സമ്മര്‍ദ്ദത്തെ വിജയമാക്കി പരിവര്‍ത്തനപ്പെടുത്തുകയെന്നതാണ് പരീക്ഷാ പേ ചര്‍ച്ച ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാത്തരം സമ്മർദ്ദങ്ങളിൽ നിന്നും വിദ്യാർത്ഥികളെ മുക്തരാക്കുക എന്നതാണ് എക്സാം വാരിയേഴ്‌സ് ബുക്ക്‌ലെറ്റിന്റെ ലക്ഷ്യം: പ്രധാനമന്ത്രി

February 25th, 09:44 am

പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാത്തരം സമ്മർദ്ദങ്ങളിൽ നിന്നും വിദ്യാർത്ഥികളെ മുക്തമാക്കുക എന്നതാണ് എക്സാം വാരിയേഴ്‌സ് ബുക്ക്‌ലെറ്റിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ശ്രീമതി അന്നപൂർണാ ദേവിയുടെ ട്വീറ്റിന് മറുപടി പറയുകയായിരുന്നു മോദി. ജാർഖണ്ഡിലെ കൊദർമയിലെ ഒരു സ്‌കൂളിലെ വിദ്യാർത്ഥികൾ പരീക്ഷാ വാരിയേഴ്‌സ് ബുക്ക്‌ലെറ്റ് വായിച്ചതിന് ശേഷം പരീക്ഷയുമായി ബന്ധപ്പെട്ട മാനസിക സമ്മർദത്തിൽ നിന്ന് മുക്തരായതായി മന്ത്രി അറിയിച്ചു.

പരീക്ഷാ പേ ചർച്ചയിലെ തത്വങ്ങളുടെയും പ്രവൃത്തികളുടെയും താത്‌പര്യമുണര്‍ത്തുന്ന ശേഖരം പ്രധാനമന്ത്രി പങ്കുവെച്ചു

January 12th, 03:00 pm

പരീക്ഷാ സമ്മർദ്ദം ലഘൂകരിക്കാൻ സഹായിക്കുന്ന തത്വങ്ങളുടെയും പ്രവൃത്തികളുടെയും രസകരമായ ഒരു ശേഖരം പരീക്ഷാ പേ ചർച്ചയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.