“പരിക്ഷാ പേ ചർച്ച 2026” പരിപാടിയുടെ രണ്ടാം പതിപ്പിൽ വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയത്തിന്റെ മലയാളം പരിഭാഷ
February 09th, 10:30 am
എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ, പരീക്ഷാ പേ ചർച്ചയുടെ ഈ പ്രധാനപ്പെട്ട പതിപ്പിലേക്ക് സ്വാഗതം. ഇത്തവണ ഇത് അൽപ്പം വ്യത്യസ്തമാണ്, അൽപ്പം പ്രത്യേകതയുള്ളതാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരീക്ഷാ പേ ചർച്ച നടത്തണമെന്ന് നിരവധി വിദ്യാർത്ഥികൾ നിർദ്ദേശിച്ചിരുന്നു. അതിനാൽ ഇത്തവണ, ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികളോടൊപ്പം ഈ ചർച്ചകൾ നടത്താൻ ഞാൻ ഇരുന്നു. ഈ പ്രത്യേക എപ്പിസോഡിൽ, നിങ്ങൾക്ക് അത് കൃത്യമായി കാണാൻ കഴിയും. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നിന്ന് നമുക്ക് ആരംഭിക്കാം. തമിഴ്‌നാട്ടിലെ വിദ്യാർത്ഥികളുടെ ഊർജ്ജവും ജിജ്ഞാസയും എന്നെ വളരെയധികം ആകർഷിച്ചു. നമുക്ക് ഒന്ന് നോക്കാം.കോയമ്പത്തൂർ, റായ്പൂർ, ദേവ്‌മോഗ്ര, ഗുവാഹത്തി എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുമായി 'പരീക്ഷാ പേ ചർച്ച 2026'-ന്റെ രണ്ടാമത്തെ എപ്പിസോഡിൽ സംവദിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
February 09th, 10:00 am
'പരീക്ഷാ പേ ചർച്ച' (PPC) 2026-ന്റെ ഒമ്പതാം പതിപ്പിന്റെ തുടർച്ചയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദ്യാർത്ഥികളുമായി സംവദിച്ചു. PPC 2026-ന്റെ രണ്ടാമത്തെ എപ്പിസോഡിൽ കോയമ്പത്തൂർ, റായ്പൂർ, ദേവ്‌മോഗ്ര, ഗുവാഹത്തി എന്നിവിടങ്ങളിൽ നിന്നുള്ള 'എക്സാം വാരിയേഴ്സു'മായി പ്രധാനമന്ത്രി അനൗപചാരിക സംഭാഷണം നടത്തി. 'പരീക്ഷാ പേ ചർച്ച'യുടെ പ്രത്യേക പതിപ്പിലേക്ക് വിദ്യാർത്ഥികളെ സ്വാഗതം ചെയ്ത ശ്രീ മോദി, ഇത്തവണ പരിപാടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിലെ വിദ്യാർത്ഥികളുടെ ഊർജ്ജവും ജിജ്ഞാസയും തന്നെ ആഴത്തിൽ ആകർഷിച്ചുവെന്ന് കോയമ്പത്തൂർ പതിപ്പിൽ സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. വണക്കം പറഞ്ഞ് അവരെ അഭിവാദ്യം ചെയ്ത അദ്ദേഹം ലഘുവായ സംഭാഷണങ്ങളിൽ ഏർപ്പെട്ടു. അദ്ദേഹത്തെ കണ്ടപ്പോൾ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് വിദ്യാർത്ഥികൾ ആവേശത്തോടെ പറഞ്ഞു. വലിയൊരു നാടകീയ പ്രവേശനം പ്രതീക്ഷിച്ചിരുന്ന തങ്ങൾക്ക് മുന്നിൽ അദ്ദേഹം വളരെ ലാളിത്യത്തോടെയും എളിമയോടെയും വിനയത്തോടെയുമാണ് എത്തിയതെന്ന് അവർ പറഞ്ഞു. അദ്ദേഹത്തിന്റെ വരവ് തങ്ങൾക്ക് രോമാഞ്ചമുണ്ടാക്കിയെന്ന് ഒരു വിദ്യാർത്ഥി പങ്കുവെച്ചു.“പരീക്ഷ പേ ചർച്ച 2026” പരിപാടിയിൽ വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയത്തിന്റെ മലയാളം പരിഭാഷ.
February 06th, 10:21 am
ഞാൻ സാൻവി ആചാര്യ, അങ്ങയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ നിന്നാണ്. എന്റെ ആദ്യത്തെ ചോദ്യം ഇതാണ്: മാതാപിതാക്കൾ ഞങ്ങളെക്കുറിച്ച് ആകുലപ്പെടുന്നു, അധ്യാപകർ ഞങ്ങളെ പിന്തുണയ്ക്കുന്നു. എന്നാൽ അധ്യാപകർ ഒരു പഠനരീതി നിർദ്ദേശിക്കുകയും, മാതാപിതാക്കൾ മറ്റൊന്നിനായി നിർബന്ധിക്കുകയും, വിദ്യാർത്ഥികൾക്കിടയിൽ വേറൊരു രീതി പ്രചാരത്തിലുണ്ടാവുകയും ചെയ്യുമ്പോഴാണ് പ്രധാന പ്രശ്നം ഉണ്ടാകുന്നത്. ആ സമയത്ത്, ഏത് രീതിയാണ് ശരിയെന്ന കാര്യത്തിൽ ഞങ്ങൾ ആശയക്കുഴപ്പത്തിലാകുന്നു.പരീക്ഷാ പേ ചർച്ച 2026-ൽ വിദ്യാർത്ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
February 06th, 10:00 am
പരീക്ഷാ പേ ചർച്ചയുടെ (PPC) ഒമ്പതാമത് പതിപ്പിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദ്യാർത്ഥികളുമായി സംവദിച്ചു. ഡൽഹിയിലെ തന്റെ ഔദ്യോഗിക വസതിയിൽ വെച്ച് 'എക്സാം വാരിയേഴ്സു'മായി പ്രധാനമന്ത്രി അനൗപചാരിക സംഭാഷണം നടത്തി.ഭഗവാൻ സ്വാമിനാരായണിന്റെ ശിക്ഷാപത്രിയുടെ ദ്വിശതാബ്ദി ആഘോഷവേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
January 23rd, 02:12 pm
ഇന്ന് നമ്മളെല്ലാവരും ഒരു സവിശേഷ സന്ദർഭത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഭഗവാൻ സ്വാമിനാരായണിന്റെ ശിക്ഷാപത്രിയുടെ 200 വർഷങ്ങൾ അതായത് ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഈ വേളയിൽ, പവിത്രമായ ഈ ഉത്സവത്തിൽ പങ്കാളികളാകാൻ കഴിയുന്ന നമ്മളെല്ലാവരെയും സംബന്ധിച്ചിടത്തോളം വലിയ ഭാഗ്യമാണ്. ഈ പുണ്യവേളയിൽ എല്ലാ സന്ന്യാസിമാരെയും ഞാൻ വണങ്ങുന്നു. ദ്വിശതാബ്ദി മഹോത്സവത്തിൽ ഭഗവാൻ സ്വാമിനാരായണിന്റെ കോടിക്കണക്കിന് അനുയായികളെ ഞാൻ അഭിനന്ദിക്കുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശിക്ഷാപത്രി ദ്വിശതാബ്ദി മഹോത്സവത്തെ അഭിസംബോധന ചെയ്തു
January 23rd, 02:00 pm
ശിക്ഷാപത്രി ദ്വിശതാബ്ദി മഹോത്സവ വേളയിൽ വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തന്റെ പരാമർശങ്ങൾ പങ്കുവെച്ചു. ഭഗവാൻ സ്വാമിനാരായണന്റെ ശിക്ഷാപത്രിയുടെ 200 വർഷം ആഘോഷിക്കുന്ന ഒരു പ്രത്യേക അവസരത്തിന് ഇന്ന് എല്ലാവരും സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച ശ്രീ മോദി എടുത്തുപറഞ്ഞു. ഈ പുണ്യവേളയിൽ ഭാഗമാകാൻ എല്ലാവർക്കും ലഭിക്കുന്ന ഒരു ഭാഗ്യമാണ് ദ്വിശതാബ്ദി ആഘോഷം എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ പുണ്യ കാലഘട്ടത്തിൽ എല്ലാ സന്യാസിമാരെയും വണങ്ങുന്നുവെന്ന് അടിവരയിട്ടുകൊണ്ട്, ഭഗവാൻ സ്വാമിനാരായണന്റെ ദ്വിശതാബ്ദി ഉത്സവത്തിൽ അദ്ദേഹത്തിന്റെ കോടിക്കണക്കിന് അനുയായികൾക്ക് ശ്രീ മോദി ആശംസകൾ നേർന്നു.വന്ദേമാതരത്തിന്റെ 150 വർഷങ്ങളെ അനുസ്മരിച്ച്, ലോക്‌സഭയിൽ നടന്ന പ്രത്യേക ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ.
December 08th, 12:30 pm
ഈ സുപ്രധാന അവസരത്തിൽ ഒരു കൂട്ടായ ചർച്ചയുടെ പാത തിരഞ്ഞെടുത്തതിന് താങ്കൾക്കും ഈ സഭയിലെ എല്ലാ വിശിഷ്ട അംഗങ്ങൾക്കും ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ഊർജ്ജം, പ്രചോദനം, ത്യാഗത്തിന്റെയും തപസ്സിന്റെയും ചൈതന്യം എന്നിവ പ്രദാനം ചെയ്ത ആ മന്ത്രം, ആ ആഹ്വാനത്തെ ആദരപൂർവ്വം ഓർമ്മിക്കുന്നത് - ഈ സഭയ്ക്കുള്ളിൽ വന്ദേമാതരം അനുസ്മരിക്കുക എന്നത് നമുക്കെല്ലാവർക്കും ഒരു വലിയ ബഹുമതിയാണ് . വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ ആഘോഷിക്കുന്ന ചരിത്രപരമായ അവസരത്തിന് നാം സാക്ഷ്യം വഹിക്കുന്നത് അതിലും വളരെയധികം അഭിമാനകരമാണ്. ഈ കാലഘട്ടം ചരിത്രത്തിന്റെ വിസ്തൃതിയിൽ നിന്നുള്ള എണ്ണമറ്റ സംഭവങ്ങൾ നമ്മുടെ മുന്നിൽ കൊണ്ടുവരുന്നു. ഈ ചർച്ച തീർച്ചയായും ഈ സഭയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കും, അതുപോലെ ഈ നിമിഷം നമ്മൾ കൂട്ടായി ഉപയോഗിച്ചാൽ, വരും തലമുറകൾക്ക്, തുടർച്ചയായ ഓരോ തലമുറയ്ക്കും, പഠനത്തിന്റെ ഒരു ഉറവിടമായി ഇത് വർത്തിക്കും.ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150 വർഷങ്ങളെ അനുസ്മരിച്ച് ലോക്‌സഭയിൽ നടന്ന പ്രത്യേക ചർച്ചയെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
December 08th, 12:00 pm
ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ലോക്‌സഭയിൽ ഇന്ന് നടന്ന പ്രത്യേക ചർച്ചയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഈ സുപ്രധാന അവസരത്തിൽ കൂട്ടായ ചർച്ചയുടെ പാത തിരഞ്ഞെടുത്തതിന് സഭയിലെ എല്ലാ ബഹുമാന്യ അംഗങ്ങൾക്കും പ്രധാനമന്ത്രി ഹൃദയംഗമമായ നന്ദി അറിയിച്ചു. ത്യാഗത്തിന്റെയും തപസ്സിന്റെയും പാത കാണിച്ചുതന്ന, രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ഊർജ്ജം പകരുകയും പ്രചോദനം നൽകുകയും ചെയ്ത വന്ദേമാതരം എന്ന മന്ത്രവും കാഹളനാദവും ഇന്ന് ഓർമ്മിക്കപ്പെടുന്നുവെന്നും സഭയിലുള്ള എല്ലാവർക്കും ഇത് ഒരു വലിയ ബഹുമതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ ചരിത്രപരമായ അവസരത്തിന് രാഷ്ട്രം സാക്ഷ്യം വഹിക്കുന്നത് അഭിമാനകരമായ കാര്യമാണെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ഈ കാലഘട്ടം ചരിത്രത്തിലെ എണ്ണമറ്റ സംഭവങ്ങൾ നമ്മുടെ മുന്നിൽ കൊണ്ടുവരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ ചർച്ച സഭയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുക മാത്രമല്ല, എല്ലാവരും കൂട്ടായി ,നന്നായി ഉപയോഗിച്ചാൽ ഭാവി തലമുറകൾക്ക് വിദ്യാഭ്യാസത്തിന്റെ ഉറവിടമായി ഇത് വർത്തിക്കുമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.രാജ്യസഭാ ചെയർമാൻ ശ്രീ സി പി രാധാകൃഷ്ണനെ ആദരിക്കുന്നതിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
December 01st, 11:15 am
(പാർലമെന്റിന്റെ) ശീതകാല സമ്മേളനം ആരംഭിക്കുകയാണ്, ഇന്ന് ഈ സഭയിലെ എല്ലാ ബഹുമാന്യ അംഗങ്ങൾക്കും അഭിമാനത്തിന്റെ നിമിഷമാണ്. താങ്കളെ സ്വാഗതം ചെയ്യുന്നതോടൊപ്പം, താങ്കളുടെ മാർഗ്ഗനിർദ്ദേശത്തിൽ ഈ സഭയിലൂടെ പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനും, രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് നയിക്കാനും, പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാനും, താങ്കളുടെ വിലമതിക്കാനാവാത്ത മാർഗ്ഗനിർദ്ദേശം സ്വീകരിക്കാനും നമുക്കെല്ലാവർക്കും അവസരം ലഭിക്കുന്നതിനുള്ള ഒരു മികച്ച സന്ദർഭമാണിത് . സഭയുടെയും എന്റെയും പേരിൽ, ഞാൻ താങ്കളെ ഹൃദയംഗമമായി അഭിനന്ദിക്കുന്നു, എന്റെ ആശംസകൾ അറിയിക്കുന്നു, നന്മകൾ നേരുന്നു . ഈ സഭയിലെ എല്ലാ ബഹുമാന്യ അംഗങ്ങളും ഈ ഉപരിസഭയുടെ അന്തസ്സ് എപ്പോഴും ഉയർത്തിപ്പിടിക്കുമെന്നും താങ്കളുടെ അന്തസ്സിനെ എപ്പോഴും ബഹുമാനിക്കുകയും അതിനെ കാത്തുരക്ഷിക്കുമെന്നും ഞാൻ താങ്കൾക്ക് ഉറപ്പ് നൽകുന്നു. ഇത് താങ്കൾക്കുള്ള എന്റെ ഉറപ്പാണ്.രാജ്യസഭാ അധ്യക്ഷൻ തിരു സി.പി.രാധാകൃഷ്ണനെ അഭിനന്ദിക്കുന്നതിനിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പരാമർശം
December 01st, 11:00 am
ഇന്ന് ആദ്യമായി രാജ്യസഭയുടെ അധ്യക്ഷനായി ചുമതലയേറ്റ ഉപരാഷ്ട്രപതി ശ്രീ സി.പി.രാധാകൃഷ്ണനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു. രാജ്യസഭയിലെ എല്ലാ ബഹുമാന്യ അംഗങ്ങൾക്കും ഇത് അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. സഭയുടെയും എന്റെയും പേരിൽ, എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഞാൻ അറിയിക്കുകയും ആശംസകളും എല്ലാവിധ ഭാവുകങ്ങളും നേരുകയും ചെയ്യുന്നു. ഈ ആദരണീയ സ്ഥാപനത്തിൻ്റെ അന്തസ്സ് ഈ സഭയിലെ എല്ലാ ബഹുമാന്യ അംഗങ്ങളും എപ്പോഴും ഉയർത്തിപ്പിടിക്കുമെന്നും താങ്കളുടെ അന്തസ്സ് നിലനിർത്തുമെന്നും ഞാൻ ഉറപ്പുനൽകുന്നു. ഇത് നിങ്ങൾക്കുള്ള എന്റെ ഉറച്ച ഉറപ്പാണ്. അധ്യക്ഷനെ ഊഷ്മളമായി സ്വാഗതം ചെയ്തുകൊണ്ട് ശ്രീ മോദി പറഞ്ഞു,ഐസിസി വനിതാ ലോകകപ്പ് ചാമ്പ്യന്മാരുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയത്തിന്റെ മലയാള വിവർത്തനം
November 06th, 10:15 am
ബഹുമാനപ്പെട്ട പ്രധാനമന്ത്രി, വളരെ നന്ദി. ഇവിടെ വരാൻ കഴിഞ്ഞത് ബഹുമതിയായും സവിശേഷ ഭാഗ്യമായും കരുതുന്നു. ഒരു കാമ്പെയ്‌നിനെക്കുറിച്ച് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. ഈ പെൺകുട്ടികൾ അത്ഭുതങ്ങൾ ചെയ്തിട്ടുണ്ട്, ശരിക്കും അത്ഭുതകരമാണ്. കഴിഞ്ഞ രണ്ട് വർഷമായി, അവർ വളരെയധികം കഠിനാധ്വാനം ചെയ്തു, വളരെയധികം പരിശ്രമിച്ചു. ഓരോ പരിശീലന സെഷനിലും, അവർ പൂർണ്ണ തീവ്രതയോടും ഊർജ്ജസ്വലതയോടും കൂടി കളിച്ചു. അവരുടെ കഠിനാധ്വാനത്തിന് ശരിക്കും ഫലം ലഭിച്ചു എന്ന് ഞാൻ പറയും.2025 ലെ ഐസിസി വനിതാ ലോകകപ്പ് ചാമ്പ്യന്മാരായ ടീമുമായി പ്രധാനമന്ത്രി സംവദിച്ചു
November 06th, 10:00 am
2025 ലെ ഐസിസി വനിതാ ലോകകപ്പ് ചാമ്പ്യന്മാരായ വനിതകളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നലെ ന്യൂഡൽഹിയിലെ 7, ലോക് കല്യാൺ മാർഗിൽ സംവദിച്ചു. 2025 നവംബർ 2 ഞായറാഴ്ച നടന്ന ഫൈനലിൽ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിജയിച്ചു. ദേവ് ദീപാവലിയും ഗുരുപുരാബ് ദിനവും ആഘോഷിക്കുന്ന വേളയിൽ ഇത് വളരെ പ്രധാനപ്പെട്ട ദിവസമാണെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി, അവിടെ ഒപ്പമുണ്ടായിരുന്ന എല്ലാവർക്കും ആശംസകൾ നേർന്നു.