List of Outcomes: Visit of President of Finland

March 05th, 04:36 pm

The State visit of Finland President Alexander Stubb to India resulted in several MoUs and agreements being signed. These include areas such as migration and mobility, statistics and environmental cooperation. A major decision to double the present bilateral trade between India and Finland by 2030 (capitalizing on the recently concluded India-EU FTA) was also announced.

India-Canada Joint Leaders’ Statement

March 02nd, 05:05 pm

At the invitation of PM Modi, Canadian PM Mark Carney is on an official visit to India from February 27 – March 2, 2026. Commemorating 79 years of establishment of diplomatic relations, the two leaders reaffirmed the importance of the Canada–India relationship. They agreed to adopt the principle of Vasudhaiva Kutumbakam” as the overarching guiding framework for the renewed India–Canada Strategic Partnership.

Prime Minister meets with the President of Israel

February 26th, 09:00 pm

PM Modi held extensive discussions with Israeli President Isaac Herzog in Jerusalem. The two leaders expressed satisfaction at the ongoing cooperation in the fields of trade and technology, innovation, defence, security and counter terrorism.

India - Israel Joint Statement

February 26th, 07:44 pm

At the invitation of Israeli PM Benjamin Netanyahu, PM Modi paid a state visit to Israel from 25 to 26 February 2026. The two leaders noted the immense progress made in the India-Israel bilateral relationship across perse domains. They agreed to elevate the Strategic Partnership to a new level – ‘A Special Strategic Partnership for Peace, Innovation & Prosperity.’

പരീക്ഷാ പേ ചർച്ച 2026-ന്റെ രണ്ടാം ഭാഗത്തിൽ കോയമ്പത്തൂർ, ഛത്തീസ്ഗഡ്, ഗുജറാത്ത്, അസം എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുമായുള്ള ആശയവിനിമയത്തിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു

February 10th, 05:06 pm

പരീക്ഷാ പേ ചർച്ച (PPC) 2026- ന്റെ 9-ാമത് പതിപ്പിൽ വിദ്യാർത്ഥികളുമായി നടത്തിയ ആശയവിനിമയത്തിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. 2026-ലെ പരീക്ഷാ പേ ചർച്ചയുടെ രണ്ടാം ഭാഗത്തിൽ കോയമ്പത്തൂർ, ഛത്തീസ്ഗഡ്, ഗുജറാത്ത്, അസം എന്നിവിടങ്ങളിൽ നിന്നുള്ള 'പരീക്ഷാ പോരാളി'കളുമായാണ് പ്രധാനമന്ത്രി അനൗദ്യോഗികമായി സംവദിച്ചത്. പരീക്ഷാ പേ ചർച്ചയുടെ ഈ പ്രത്യേക പതിപ്പിലേക്ക് വിദ്യാർത്ഥികളെ സ്വാഗതം ചെയ്തുകൊണ്ട്, ഇത്തവണ പരിപാടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് സംഘടിപ്പിച്ചതെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി.

“പരിക്ഷാ പേ ചർച്ച 2026” പരിപാടിയുടെ രണ്ടാം പതിപ്പിൽ വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയത്തിന്റെ മലയാളം പരിഭാഷ

February 09th, 10:30 am

എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ, പരീക്ഷാ പേ ചർച്ചയുടെ ഈ പ്രധാനപ്പെട്ട പതിപ്പിലേക്ക് സ്വാഗതം. ഇത്തവണ ഇത് അൽപ്പം വ്യത്യസ്തമാണ്, അൽപ്പം പ്രത്യേകതയുള്ളതാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരീക്ഷാ പേ ചർച്ച നടത്തണമെന്ന് നിരവധി വിദ്യാർത്ഥികൾ നിർദ്ദേശിച്ചിരുന്നു. അതിനാൽ ഇത്തവണ, ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികളോടൊപ്പം ഈ ചർച്ചകൾ നടത്താൻ ഞാൻ ഇരുന്നു. ഈ പ്രത്യേക എപ്പിസോഡിൽ, നിങ്ങൾക്ക് അത് കൃത്യമായി കാണാൻ കഴിയും. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നിന്ന് നമുക്ക് ആരംഭിക്കാം. തമിഴ്‌നാട്ടിലെ വിദ്യാർത്ഥികളുടെ ഊർജ്ജവും ജിജ്ഞാസയും എന്നെ വളരെയധികം ആകർഷിച്ചു. നമുക്ക് ഒന്ന് നോക്കാം.

കോയമ്പത്തൂർ, റായ്പൂർ, ദേവ്‌മോഗ്ര, ഗുവാഹത്തി എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുമായി 'പരീക്ഷാ പേ ചർച്ച 2026'-ന്റെ രണ്ടാമത്തെ എപ്പിസോഡിൽ സംവദിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

February 09th, 10:00 am

'പരീക്ഷാ പേ ചർച്ച' (PPC) 2026-ന്റെ ഒമ്പതാം പതിപ്പിന്റെ തുടർച്ചയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദ്യാർത്ഥികളുമായി സംവദിച്ചു. PPC 2026-ന്റെ രണ്ടാമത്തെ എപ്പിസോഡിൽ കോയമ്പത്തൂർ, റായ്പൂർ, ദേവ്‌മോഗ്ര, ഗുവാഹത്തി എന്നിവിടങ്ങളിൽ നിന്നുള്ള 'എക്സാം വാരിയേഴ്സു'മായി പ്രധാനമന്ത്രി അനൗപചാരിക സംഭാഷണം നടത്തി. 'പരീക്ഷാ പേ ചർച്ച'യുടെ പ്രത്യേക പതിപ്പിലേക്ക് വിദ്യാർത്ഥികളെ സ്വാഗതം ചെയ്ത ശ്രീ മോദി, ഇത്തവണ പരിപാടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിലെ വിദ്യാർത്ഥികളുടെ ഊർജ്ജവും ജിജ്ഞാസയും തന്നെ ആഴത്തിൽ ആകർഷിച്ചുവെന്ന് കോയമ്പത്തൂർ പതിപ്പിൽ സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. വണക്കം പറഞ്ഞ് അവരെ അഭിവാദ്യം ചെയ്ത അദ്ദേഹം ലഘുവായ സംഭാഷണങ്ങളിൽ ഏർപ്പെട്ടു. അദ്ദേഹത്തെ കണ്ടപ്പോൾ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് വിദ്യാർത്ഥികൾ ആവേശത്തോടെ പറഞ്ഞു. വലിയൊരു നാടകീയ പ്രവേശനം പ്രതീക്ഷിച്ചിരുന്ന തങ്ങൾക്ക് മുന്നിൽ അദ്ദേഹം വളരെ ലാളിത്യത്തോടെയും എളിമയോടെയും വിനയത്തോടെയുമാണ് എത്തിയതെന്ന് അവർ പറഞ്ഞു. അദ്ദേഹത്തിന്റെ വരവ് തങ്ങൾക്ക് രോമാഞ്ചമുണ്ടാക്കിയെന്ന് ഒരു വിദ്യാർത്ഥി പങ്കുവെച്ചു.

ആദ്യ വോട്ട് മുതൽ സ്റ്റാർട്ടപ്പ് ഇന്ത്യ വരെ, പ്രധാനമന്ത്രി മോദി മൻ കി ബാത്തിൽ ഇന്ത്യയുടെ യുവാക്കളെ ആഘോഷിക്കുന്നു

January 25th, 11:30 am

ദേശീയ വോട്ടർ ദിനത്തിലെ ഈ വർഷത്തെ ആദ്യ മാൻ കി ബാത്തിൽ, പ്രധാനമന്ത്രി മോദി വോട്ടിംഗിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉൾപ്പെട്ട എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്തു. സ്റ്റാർട്ടപ്പുകൾ, ജലസംരക്ഷണം, ഗുണനിലവാരം, സംസ്കാരം, ഉത്സവങ്ങൾ, ശുചിത്വം തുടങ്ങിയ പ്രധാന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ലോകമെമ്പാടുമുള്ള വിദഗ്ധർ പങ്കെടുക്കുന്ന അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയെക്കുറിച്ച് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

അസമിലെ കാസിരംഗ എലിവേറ്റഡ് കോറിഡോർ പദ്ധതിയുടെ ഭൂമി പൂജാവേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

January 18th, 11:30 am

ഇന്ന്, എനിക്ക് വീണ്ടും കാസിരംഗയിലേക്ക് വരാനുള്ള ഭാഗ്യം ലഭിച്ചു. സ്വാഭാവികമായി എന്റെ മുൻ സന്ദർശനം ഞാൻ ഓർക്കുന്നു. വളരെ സ്വാഭാവികമാണത്. രണ്ട് വർഷം മുമ്പ് കാസിരംഗയിൽ ചെലവഴിച്ച നിമിഷങ്ങൾ എന്റെ ജീവിതത്തിലെ വളരെ സവിശേഷമായ അനുഭവങ്ങളിൽ ഒന്നാണ്. കാസിരംഗ ദേശീയോദ്യാനത്തിൽ ഒരു രാത്രി തങ്ങാൻ എനിക്ക് അവസരം ലഭിച്ചു, പിറ്റേന്ന് രാവിലെ ആന സഫാരിയിൽ, ഈ പ്രദേശത്തിന്റെ ഭംഗി എനിക്ക് വളരെ അടുത്ത് അനുഭവപ്പെട്ടു.

അസമിലെ കാലിയാബോറിൽ 6,950 കോടിയിലധികം രൂപ ചെലവ് വരുന്ന കാസിരംഗ എലവേറ്റഡ് കോറിഡോർ പദ്ധതിയുടെ ഭൂമിപൂജ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവ്വഹിച്ചു

January 18th, 11:00 am

അസമിലെ കാലിയാബോറിൽ ഇന്ന് 6,950 കോടിയിലധികം രൂപ ചിലവ് വരുന്ന കാസിരംഗ എലവേറ്റഡ് കോറിഡോർ പദ്ധതിയുടെ (NH-715-ലെ കാലിയാബോർ-നുമാലിഗഡ് വിഭാഗം 4-വരിയാക്കൽ) ഭൂമിപൂജ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവ്വഹിച്ചു. ചടങ്ങിനെ അഭിസംഭോധനചെയ്തുകൊണ്ട്, ഇത്രയധികം ആളുകൾ തന്നെ അനുഗ്രഹിക്കാൻ എത്തിയതിൽ ശ്രീ മോദി നന്ദി പ്രകടിപ്പിക്കുകയും എല്ലാവരോടും കടപ്പാടുണ്ടെന്ന് അറിയിക്കുകയും ചെയ്തു. കാസിരംഗ വീണ്ടും സന്ദർശിച്ചപ്പോൾ തന്റെ മുൻപത്തെ യാത്രയുടെ ഓർമ്മകൾ ഉണർന്നുവെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് വർഷം മുമ്പ് കാസിരംഗയിൽ ചിലവഴിച്ച നിമിഷങ്ങൾ തന്റെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ അനുഭവങ്ങളിൽ ഒന്നാണെന്ന് അദ്ദേഹം അനുസ്മരിച്ചു. കാസിരംഗ നാഷണൽ പാർക്കിൽ രാത്രി താമസിക്കാൻ തനിക്ക് അവസരം ലഭിച്ചുവെന്നും, തൊട്ടടുത്ത ദിവസം രാവിലെ നടത്തിയ ആന സഫാരിയിലൂടെ ആ പ്രദേശത്തിന്റെ മനോഹാരിത അടുത്തറിയാൻ സാധിച്ചുവെന്നും പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു.

ന്യൂഡൽഹിയിൽ നടന്ന പൊങ്കൽ ആഘോഷങ്ങളിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

January 14th, 11:00 am

ഇന്ന്, പൊങ്കൽ ഒരു ആഗോള ഉത്സവമായി മാറിയിരിക്കുന്നു. ലോകമെമ്പാടുമുള്ള തമിഴ് സമൂഹവും തമിഴ് സംസ്കാരത്തെ സ്നേഹിക്കുന്നവരും ഇത് വളരെ ആവേശത്തോടെ ആഘോഷിക്കുന്നു, ഞാനും അവരിൽ ഒരാളാണ്. ഈ പ്രത്യേക ഉത്സവം ആഘോഷിക്കുന്നതിൽ നിങ്ങളോടൊപ്പം ചേരാൻ കഴിയുന്നത് എന്റെ ഭാഗ്യമാണ്. തമിഴ് ജീവിതത്തിൽ, നമ്മുടെ കർഷകരോടും ഭൂമിയോടും സൂര്യനോടും നന്ദി പ്രകടിപ്പിക്കുന്ന ഒരു ആനന്ദകരമായ അനുഭവമാണ് പൊങ്കൽ. പ്രകൃതിയോടും കുടുംബത്തോടും സമൂഹത്തോടും ഉള്ള ഐക്യത്തിന്റെ പ്രാധാന്യം ഇത് നമ്മെ പഠിപ്പിക്കുന്നു. ഈ സമയത്ത്, ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളും ഉത്സവങ്ങളിൽ മുഴുകിയിരിക്കുന്നു - ലോഹ്രി, മകരസംക്രാന്തി, മാഘ ബിഹു, തുടങ്ങിയവ. പൊങ്കൽ ദിനത്തിലും ഈ ഉത്സവങ്ങളിലും ഇന്ത്യയിലും ലോകമെമ്പാടുമുള്ള എല്ലാ തമിഴ് സഹോദരീസഹോദരന്മാർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു.

ന്യൂഡൽഹിയിൽ നടന്ന പൊങ്കൽ ആഘോഷങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു

January 14th, 10:45 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ നടന്ന പൊങ്കൽ ആഘോഷങ്ങളെ അഭിസംബോധന ചെയ്തു. തമിഴ് ഭാഷയിൽ ആശംസകൾ നേർന്നുകൊണ്ട്, ഇന്ന് പൊങ്കൽ ഒരു ആഗോള ഉത്സവമായി മാറിയിരിക്കുന്നു എന്ന് അദ്ദേഹം എടുത്തുപറഞ്ഞു. തമിഴ് സമൂഹങ്ങളും ലോകമെമ്പാടുമുള്ള തമിഴ് സംസ്കാരത്തെ സ്നേഹിക്കുന്നവരും വളരെ ആവേശത്തോടെയാണ് ഈ ദിനം ആഘോഷിക്കുന്നതെന്നും, താനും അവരിൽ ഒരാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സവിശേഷമായ ഉത്സവം ഏവർക്കുമൊപ്പം ആഘോഷിക്കാൻ സാധിച്ചത് തന്റെ സൗഭാഗ്യമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.തമിഴ് ജനതയുടെ ജീവിതത്തിൽ പൊങ്കൽ എന്നത് മനോഹരമായ ഒരു അനുഭവമാണെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. കർഷകരുടെ കഠിനാധ്വാനം, ഭൂമി, സൂര്യൻ എന്നിവയോടുള്ള നന്ദി പ്രകടിപ്പിക്കുന്നതോടൊപ്പം പ്രകൃതി, കുടുംബം, സമൂഹം എന്നിവയിൽ ഒരു സന്തുലിതാവസ്ഥ പുലർത്താൻ ഇത് നമ്മെ നയിക്കുന്നു. ഈ സമയത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോഹ്രി, മകരസംക്രാന്തി, മാഘ് ബിഹു തുടങ്ങിയ ആഘോഷങ്ങൾ നടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെയും ലോകമെമ്പാടുമുള്ളതുമായ എല്ലാ തമിഴ് സഹോദരങ്ങൾക്കും അദ്ദേഹം പൊങ്കൽ ആശംസകൾ നേരുകയും മറ്റ് ഉത്സവങ്ങളിൽ പങ്കുചേരുന്നവർക്ക് തന്റെ ശുഭാശംസകൾ അറിയിക്കുകയും ചെയ്തു.

'അഹമ്മദാബാദ് ഫ്ലവർ ഷോ' സർഗ്ഗാത്മകതയുടെയും സുസ്ഥിരതയുടെയും സാമൂഹിക പങ്കാളിത്തത്തിന്റെയും ആഘോഷമെന്ന് പ്രശംസിച്ച് പ്രധാനമന്ത്രി

January 02nd, 03:45 pm

സർഗ്ഗാത്മകത, സുസ്ഥിരത, ജനപങ്കാളിത്തം എന്നിവയെ ഒന്നിപ്പിക്കുന്നതിൽ അഹമ്മദാബാദ് ഫ്ലവർ ഷോ വഹിക്കുന്ന ശ്രദ്ധേയമായ പങ്കിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. നഗരത്തിന്റെ ചടുലമായ ഊർജ്ജത്തെയും പ്രകൃതിയോടുള്ള അചഞ്ചലമായ സ്നേഹത്തെയും ഈ പരിപാടി മനോഹരമായി പ്രദർശിപ്പിക്കുന്നു.

ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാള വിവർത്തനം: സെഷൻ 1

November 22nd, 09:36 pm

ആദ്യമായി, ജി20 ഉച്ചകോടിയുടെ മികച്ച ആതിഥേയത്വത്തിനും വിജയകരമായ അധ്യക്ഷ സ്ഥാനത്തിനും പ്രസിഡന്റ് റമാഫോസയെ ഞാൻ അഭിനന്ദിക്കുന്നു.

പ്രധാനമന്ത്രി ജൊഹാനസ്‌ബർഗിൽ ജി20 ഉച്ചകോടിയിൽ പങ്കെടുത്തു

November 22nd, 09:35 pm

“ആരെയും ‌ഒഴിവാക്കാതെയുള്ള, ഏവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ സാമ്പത്തിക വളർച്ച” എന്ന വിഷയത്തിൽ നടന്ന പ്രാരംഭ സെഷനെ അഭിസംബോധന ചെയ്യവേ, നൈപുണ്യാധിഷ്ഠിത കുടിയേറ്റം, വിനോദസഞ്ചാരം, ഭക്ഷ്യസുരക്ഷ, നിർമിതബുദ്ധി, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, നൂതനത്വം, സ്ത്രീശാക്തീകരണം എന്നീ മേഖലകളിൽ ദക്ഷിണാഫ്രിക്കയുടെ അധ്യക്ഷതയ്ക്കു കീഴിൽ നടത്തിയ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഈ പ്രക്രിയയിൽ, ന്യൂഡൽഹി ഉച്ചകോടിയിൽ എടുത്ത ചില ചരിത്രപരമായ തീരുമാനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജി-20 ഉച്ചകോടി ഇതാദ്യമായി ആഫ്രിക്കയിൽ നടക്കുമ്പോൾ, വളർച്ചയുടെ അസന്തുലിതാവസ്ഥയും പ്രകൃതിയുടെ അമിതമായ ചൂഷണവും പരിഹരിക്കുന്ന പുതിയ വികസന മാനദണ്ഡങ്ങൾ പരിഗണിക്കേണ്ട സമയമാണിത് എന്നതിനു പ്രധാനമന്ത്രി ഊന്നൽ നൽകി. ഈ സാഹചര്യത്തിൽ, ഇന്ത്യയുടെ നാഗരിക ജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള “സമഗ്ര മാനവികത” എന്ന ആശയം പര്യവേക്ഷണം ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യരെയും സമൂഹത്തെയും പ്രകൃതിയെയും കുറിച്ചുള്ള സമഗ്രമായ കാഴ്ചപ്പാടാണ് സമഗ്ര മാനവികതയെന്നും അതുവഴി, പുരോഗതിയും ഭൂമിയും തമ്മിലുള്ള ഐക്യം കൈവരിക്കാൻ കഴിയുമെന്നും അദ്ദേഹം വിശദീകരിച്ചു.

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നടന്ന 2025 ലെ ദക്ഷിണേന്ത്യൻ പ്രകൃതി കൃഷി ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

November 19th, 07:01 pm

തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ എൽ. മുരുകൻ ജി, തമിഴ്‌നാട് കാർഷിക സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ ഡോ. കെ. രാമസാമി ജി, വിവിധ കാർഷിക സംഘടനകളിൽ നിന്നുള്ള എല്ലാ വിശിഷ്ട വ്യക്തികൾ, ഇവിടെ സന്നിഹിതരായ മറ്റ് പൊതു പ്രതിനിധികൾ, എന്റെ പ്രിയപ്പെട്ട കർഷക സഹോദരീസഹോദരന്മാരേ, ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ ഞങ്ങളോടൊപ്പം ചേർന്ന രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് കർഷകരേ! നിങ്ങളെ ഞാൻ വണക്കവും നമസ്‌കാരവും കൊണ്ട് അഭിവാദ്യം ചെയ്യുന്നു. ഒന്നാമതായി, ഇവിടെയുള്ള നിങ്ങളോടും രാജ്യമെമ്പാടുമുള്ള എന്റെ എല്ലാ കർഷക സഹോദരീസഹോദരന്മാരോടും ഞാൻ ക്ഷമ ചോദിക്കുന്നു. സത്യസായി ബാബയ്‌ക്കായി സമർപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കാൻ ഇന്ന് പുട്ടപർത്തിയിൽ എത്തിയതിനാലും അവിടെ നടന്ന പരിപാടി പ്രതീക്ഷിച്ചതിലും കൂടുതൽ നീണ്ടുനിന്നതിനാലും ഞാൻ ഇവിടെ എത്താൻ ഒരു മണിക്കൂർ വൈകി. അത് എന്റെ വരവിന് കാലതാമസമുണ്ടാക്കി. ഇത് നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന അസൗകര്യത്തിൽ ഞാൻ ആത്മാർത്ഥമായി ഖേദിക്കുന്നു. രാജ്യത്തുടനീളമുള്ള നിരവധി ആളുകൾ കാത്തിരിക്കുന്നത് ഞാൻ കാണുന്നു, അതിനാൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ 2025-ലെ ദക്ഷിണേന്ത്യന്‍ പ്രകൃതി കൃഷി ഉച്ചകോടിയെ അഭിസംബോധന ചെയ്തു

November 19th, 02:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ‘ദക്ഷിണേന്ത്യന്‍ പ്രകൃതി കൃഷി ഉച്ചകോടി 2025’ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സദസ്സിനെ അഭിസംബോധന ചെയ്യവേ, കോയമ്പത്തൂരിലെ പുണ്യഭൂമിയിൽ നിന്ന് മരുതമലയിലെ മുരുകന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മോദി തൻ്റെ പ്രസംഗം ആരംഭിച്ചത്. സംസ്‌കാരത്തിന്റെയും കാരുണ്യത്തിന്റെയും സർഗാത്മകതയുടെയും നാടാണു കോയമ്പത്തൂര്‍ എന്നു വിശേഷിപ്പിച്ച അദ്ദേഹം, ദക്ഷിണേന്ത്യയുടെ സംരംഭകത്വശക്തിയുടെ കേന്ദ്രമായി അതിനെ ഉയർത്തിക്കാട്ടി. ദേശീയ സമ്പദ്‌വ്യവസ്ഥയില്‍ നഗരത്തിന്റെ തുണിത്തരമേഖല പ്രധാന സംഭാവന നല്‍കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. മുന്‍ പാര്‍ലമെന്റംഗം ശ്രീ സി പി രാധാകൃഷ്ണന്‍ ഇപ്പോള്‍ ഉപരാഷ്ട്രപതി എന്ന നിലയില്‍ രാജ്യത്തെ നയിക്കുന്നതിനാല്‍ കോയമ്പത്തൂരിന് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ ലഭിച്ചുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഭൂട്ടാൻ-ലെ നാലാമത്തെ രാജാവിന്റെ ജന്മദിനാഘോഷ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

November 11th, 12:00 pm

എന്നാൽ ഇന്ന് ഞാൻ വളരെ ദുഃഖഭാരത്തോടെയാണ് ഇവിടെ വരുന്നത്. ഇന്നലെ വൈകുന്നേരം ഡൽഹിയിൽ നടന്ന ഭയാനകമായ സംഭവം ഞങ്ങളെയെല്ലാം വളരെയധികം ദുഃഖത്തിലാക്കി. ഈ നഷ്ടം അനുഭവിച്ച കുടുംബങ്ങളുടെ വേദന ഞാൻ മനസ്സിലാക്കുന്നു. ദുഃഖത്തിലും പിന്തുണയിലും രാഷ്ട്രം അവരോടൊപ്പം ഐക്യപ്പെടുന്നു.

ഭൂട്ടാന്റെ നാലാമത്തെ രാജാവിന്റെ 70-ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു

November 11th, 11:39 am

ഭൂട്ടാന്റെ നാലാമത്തെ രാജാവിന്റെ 70-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഭൂട്ടാൻ-ലെ തിംഫുവിൽ, ചാങ്ലിമെതാങ് സെലിബ്രേഷൻ ഗ്രൗണ്ടിൽ ഇന്ന് നടന്ന പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഭൂട്ടാൻ രാജാവായ ആ​ദരണീയനായ ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്കിനും നാലാമത്തെ രാജാവായ ആ​ദരണീയനായ ജിഗ്മേ സിംഗേ വാങ്ചുക്കിനും പ്രധാനമന്ത്രി ഊഷ്മളമായ ആശംസകൾ നേർന്നു. രാജകുടുംബത്തിലെ ആദരണീയരായ അംഗങ്ങളെയും ഭൂട്ടാൻ പ്രധാനമന്ത്രി ശ്രീ ഷെറിംഗ് ടോബ്‌ഗെയെയും സന്നിഹിതരായ മറ്റ് വിശിഷ്ട വ്യക്തികളെയും അദ്ദേഹം ആദരപൂർവ്വം അഭിവാദ്യം ചെയ്തു.

ദേശീയ​ഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

November 07th, 10:00 am

വന്ദേമാതരം, ഈ വാക്കുകൾ ഒരു മന്ത്രമാണ്, ഒരു ഊർജ്ജമാണ്, ഒരു സ്വപ്നമാണ്, ഒരു ദൃഢനിശ്ചയമാണ്. വന്ദേമാതരം, ഈ ഒരു വാക്ക് ഭാരതമാതാവിന്റെ ആരാധനയാണ്, ഭാരത മാതാവിന്റെ ആരാധനയാണ്. വന്ദേമാതരം, ഈ ഒരു വാക്ക് നമ്മെ ചരിത്രത്തിലേക്ക് കൊണ്ടുപോകുന്നു. അത് നമ്മുടെ ആത്മവിശ്വാസത്തെ, നമ്മുടെ വർത്തമാനകാലത്തെ, ആത്മവിശ്വാസത്താൽ നിറയ്ക്കുന്നു, കൂടാതെ നമ്മുടെ ഭാവിക്ക് ഈ പുതിയ ധൈര്യം നൽകുന്നു, അങ്ങനെയൊരു ദൃഢനിശ്ചയമില്ല, നേടിയെടുക്കാൻ കഴിയാത്ത ഒരു ദൃഢനിശ്ചയവുമില്ല. നമുക്ക് ഇന്ത്യക്കാർക്ക് നേടാൻ കഴിയാത്ത ഒരു ലക്ഷ്യവുമില്ല.